കൊല്ലം: അഷ്ടമുടി കായൽ മലിനീകരണം നിയന്ത്രിക്കുന്നത് സംബന്ധിച്ച് കൊല്ലം ലീഗൽ സർവീസസ് അഥോറിറ്റി മുമ്പാകെ അഭിഭാഷകരായ ബോറിസ് പോൾ, രാഹുൽ വി. ഐ എന്നിവർ ബോധിപ്പിച്ച കേസിൽ കേന്ദ്ര പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഉൾപ്പടെ വിവിധ സർക്കാർ വകുപ്പുകളെ എതിർകക്ഷികളാക്കി നോട്ടീസയക്കാൻ ഉത്തരവായി. കോസ്റ്റൽ സോൺ മാനേജ്മെന്റ് അഥോറിറ്റി, സംസ്ഥാന വെറ്റ്ലാൻഡ് അഥോറിറ്റി, ഡിടിപി.സി, ഇൻലൻഡ് നാവിഗേഷൻ വകുപ്പ്, ജലസേചന വകുപ്പ് എന്നിവരെയും എതിർ കക്ഷികളാക്കി നോട്ടീസയക്കാൻ ഉത്തരവായിട്ടുണ്ട്. ഇന്നലെ കോർപറേഷൻ, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥർ ഹാജരായി. ജില്ലാ ആശുപത്രിയിലെ മാലിന്യ സംസ്കരണ സംവിധാനത്തിന്റെ നിർമാണ പുരോഗതി ബോധ്യപ്പെടുത്തി. ഇത് പൂർത്തിയാകുന്നതോടെ ജില്ലാ ആശുപത്രി മാലിന്യം കായലിൽ എത്തില്ലെന്ന് ഉറപ്പു വരുത്താനാകും എന്ന് അവർ അറിയിച്ചു. ലിങ്ക് റോഡിനു സമീപം കായലോരത്തെ അനധികൃത മദ്യവിതരണം ശ്രദ്ധയിൽ പെട്ടതായും മദ്യക്കുപ്പികളും മറ്റും കായലിൽ തള്ളുന്നതായി കാണുന്ന വിവരവും…
Read MoreCategory: Kollam
പ്രീപ്രൈമറി വിദ്യാഭ്യാസത്തിൽ ഏകീകരണവും അധ്യാപകർക്ക് പരിശീലനവും നൽകണമെന്ന്
പത്തനാപുരം:സംസ്ഥാനത്തെ പ്രീ പ്രൈമറി ജീവനക്കാരുടെ പ്രവർത്തനങ്ങളില്‍ അവ്യക്തത.അനുകൂല്യങ്ങള്‍ നല്കുമ്പോഴും പ്രവര്‍ത്തന രീതികളില്‍ ഏകീകരണമില്ലാത്തതാണ് അവ്യക്തതയ്ക്ക് കാരണം.നിയതമായ പരിശീലനങ്ങളോ, വിരമിക്കൽ പ്രായമോ ഒന്നും ഇവർക്ക് നിശ്ചയിച്ചിട്ടില്ല.സിലബസിലും സമന്വയമില്ലാത്തതിനാല് ഓരോയിടത്തും വ്യത്യസ്തങ്ങളായ പുസ്തകങ്ങളാണ് ഉപയോഗിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾ കുറഞ്ഞ സാഹചര്യത്തിലാണ് അധ്യാപക രക്ഷകർത്തൃ സമിതികളുടെ മേൽനോട്ടത്തിൽ പ്രീ പ്രൈമറികൾ ആരംഭിച്ചത്.തുടക്കത്തിൽ കുട്ടികളിൽ നിന്ന് ഫീസ് വാങ്ങിയാണ് ജീവനക്കാർക്ക് വേതനം നൽകിയിരുന്നത്.ക്രമേണ കുട്ടികൾ വർദ്ധിച്ചപ്പോൾ വേതന വ്യവസ്ഥകൾ സർക്കാർ ഏറ്റെടുക്കുകയായിരുന്നു. നിലവിൽ അദ്ധ്യാപികയ്ക്ക് 9000 രൂപയും ആയയക്ക് 6000 രൂപയുമാണ് വേതനം. എന്നാൽ സർക്കാർ സ്കൂളുകളിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി അധ്യാപകരിൽ അധികവും പെൻഷൻ പ്രായം കഴിഞ്ഞവരാണ്. പ്രാദേശിക സാധ്യത പരിഗണിച്ച് ആദ്യകാലത്ത് നിയമനം നടത്തിയപ്പോൾ പ്രായമായവർക്കും ആംഗൻവാടികളിൽ നിന്നും വിരമിച്ചവരെയുമാണ് ഉൾപ്പെടുത്തിയത്.ഇതിനാൽ തന്നെ 60 വയസിന് മുകളിൽ പ്രായമായവർ വരെ സേവനം അനുഷ്ഠിക്കുന്നുണ്ട്. പ്രീ പ്രൈമറി…
Read Moreവർഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണി; കുടുംബത്തിൽ പിറന്നവരാരും ശബരിമലയ്ക്ക് പോകില്ലെന്ന നിലപാടുള്ളവരെ സ്വീകരിച്ചാൽ മുന്നണിക്ക് ബാധ്യതയെന്ന് വിസ്
ആറ്റിങ്ങൽ: ഇടതു മുന്നണി വിപുലീകരണത്തിനെതിരേ വിമർശനവുമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ രംഗത്ത്. വർഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല ഇടതു മുന്നണി. സ്ത്രീവിരുദ്ധതയും സവർണ മേധാവിത്വവുമുള്ളവർ മുന്നണിയുടെ ഭാഗമാകുന്നത് തെറ്റാണ്. കുടുംബത്തിൽ പിറന്നവരാരും ശബരിമലയ്ക്ക് പോകില്ലെന്ന നിലപാടുള്ളവരെ സ്വീകരിച്ചാൽ മുന്നണിക്ക് ബാധ്യതയാകുമെന്നും അദ്ദേഹം പറഞ്ഞു. നാല് പാർട്ടികളെ ഉൾപ്പെടുത്തി മുന്നണി വിപുലീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന എൽഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. കേരള കോണ്‍ഗ്രസ്-ബി. ലോക് താന്ത്രിക് ജനതാദൾ, ഐഎൻഎൽ, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാർട്ടികളെയാണ് മുന്നണിയുടെ ഭാഗമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മുന്നണി വിപുലീകരണത്തിനെതിരേ വി.എസ് തന്നെ വിമർശനം ഉന്നയിച്ചതോടെ ഇടതു മുന്നണി പ്രതിരോധത്തിലായി.
Read Moreപ്രളയക്കെടുതിയില്‍ ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടമായ ജില്ലയിലെ 3500 പേര്‍ക്ക് കുടുംബശ്രീ തൊഴില്‍ പരിശീലനം നല്‍കും
കൊല്ലം: പ്രളയക്കെടുതിയില്‍ ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടമായ കുടുംബങ്ങള്‍ക്ക് വരുമാന സ്രോതസുകള്‍ കണ്ടെത്തി നല്‍കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ കൊല്ലം ജില്ലയില്‍ 3500 പേര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കും. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയാണ് പരിശീലനം.മാന്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്തി നല്കി ജില്ലയിലെ നഗര, ഗ്രാമ മേഖലകളില്‍ പ്രളയ ബാധിതരായ കുടുംബങ്ങളെ വരുമാനം നേടുന്നതിന് പ്രാപ്തമാക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. പ്രളയം ബാധിക്കാത്ത മേഖലകളിലെ സ്വയംതൊഴില്‍ ചെയ്യാന്‍ താല്പര്യമുള്ളവര്ക്കും അവസരം നല്‍കും. കുടുംബശ്രീ വനിതകള്‍ക്കൊപ്പം കുടുംബശ്രീ കുടുംബാംഗങ്ങളായ പുരുഷന്മാര്ക്കും പരിപാടിയില്‍ പങ്കെടുക്കാം. ഇവര്‍ക്ക് സ്വയംതൊഴില്‍ പരിശീലനം ലഭ്യമാക്കി വ്യക്തിഗത-ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ പിന്തുണ നല്‍കും. ജില്ലയില്‍ കുടുംബശ്രീയുടെ കീഴിലുള്ള സൂക്ഷ്മ സംരംഭ മേഖലയുടെ ശാക്തീകരണവും പദ്ധതി ലക്ഷ്യമിടുന്നു. തൊഴിലാളി ലഭ്യത കുറവുള്ള മേഖലകളും അയല്‍ക്കൂട്ട വനിതകള്‍ക്ക് പരിശീലനം നേടാന്‍ താല്പര്യമുളള തൊഴില്‍ രംഗങ്ങളും കുടുംബശ്രീ ബ്ലോക്ക്…
Read Moreമോഷണം നടത്തുന്നതിനിടെ മധ്യവയസ്കൻ പോലീസ് പിടിയിൽ; ക്ഷേത്രങ്ങളിലും നിർത്തിയിട്ട വാഹനങ്ങളിലും മോഷണം നടത്തുന്നതാണ് ഇയുടെ രീതിയെന്ന് പോലീസ്
പരവൂർ: ക്ഷേത്രങ്ങളിലും നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലും മോഷണം നടത്തുന്ന ആൾ പരവൂർ പോലീസിന്റെ പിടിയിൽ. പാരിപ്പള്ളി കരിമ്പാലൂർ ചരുവിള വീട്ടിൽ രാധാകൃഷ്ണപിള്ള (51) ആണ് പിടിയിലായത്. ക്ഷേത്രങ്ങൾക്ക് പുറത്ത് സ്ഥാപിച്ചിട്ടുള്ള വഞ്ചികൾ കുത്തിതുറന്ന് പണം മോഷ്ടിക്കുക, വീടുകളിൽ പോർച്ചുകളിലും ആൾ സഞ്ചാരം കുറഞ്ഞ പ്രദേശങ്ങളിലും നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും സ്റ്റീരിയോ, ബാറ്ററികൾ, കിണറുകളിൽ സ്ഥാപിച്ചിട്ടുള്ള മോട്ടോറുകൾ എന്നിവയാണ് ഇയാൾ പ്രധാനമായും മോഷ്ടിക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെ പുത്തൻകുളത്തെ ഒരു വീട്ടിലെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നും സ്റ്റീരിയോ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇയാളെ പിടികൂടുകയായിരുന്നു. പുലർച്ചെ വിട്ടുടമസ്ഥൻ രാമചന്ദ്രൻ പ്രഭാതസവാരിക്കിറങ്ങുന്നതിനിടയിൽ കാറിനുള്ളിൽ നിന്നും ശബ്ദം കേട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് കാറിനുള്ളിൽ ഇയാളെ കണ്ടത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തടഞ്ഞുവച്ച ശേഷം പരവൂർ പോലീസിന് കൈമാറുകയായിരുന്നു. പിടിയിലാകുമ്പോൾ ഇയാളുടെ പക്കൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നും മോഷ്ടിച്ചതെന്നു കരുതുന്ന നാണയ തുട്ടുകളും…
Read Moreപൊങ്കാല കാലമെത്തിയതോടെ തേന്പൊത്തൈയിലെ മൺപാത്ര ഗ്രാമങ്ങൾ സജീവം
പത്തനാപുരം :പൊങ്കാല കാലമെത്തുന്നതോടെ പുതിയ പ്രതീക്ഷയിലാണ് തേന്പൊത്തൈയിലെ മണ്പാത്രഗ്രാമങ്ങള്.ഏറ്റവും വലിയ വിപണിയായ കേരളത്തില്‍ പ്രളയത്തില്‍ മുങ്ങിപ്പോയ ഓണക്കാലത്തിന്റെ ക്ഷാമത്തെ അതിജീവിക്കാനായി കിതയ്ക്കുകയാണ്.തമിഴ് അതിര്‍ത്തി ഗ്രാമങ്ങളിലെ പരമ്പരാഗത മണ്പാത്രനിര്മ്മാണക്കാര് ഉപജീവനത്തിനായി മറ്റ് തൊഴിലിടങ്ങളില്‍ തേടി പോകുകയാണ്. ഒരുകാലത്ത്തെങ്കാശി തേന്പൊത്തൈ ഗ്രാമത്തിലെ നൂറിലധികം കുശവകുടുംബങ്ങള് കുലത്തൊഴിലില്‍ നിന്നും മാറാതെ മണ്‍പാത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു.എന്നാല്‍ ഇന്ന് ഇവിടെയുള്ളത് വിരലിലെണ്ണാവുന്ന നിര്‍മ്മാണ കുടുംബങ്ങള്‍ മാത്രം.കേരളത്തിലെ ഓണവും,പൊങ്കാല കാലത്തുമാണ് മണ്‍പാത്രങ്ങള്‍ക്ക് ഏറെയും ആവശ്യക്കാരെത്തുന്നത്. പ്ലാസ്റ്റിക്,സ്റ്റീല്‍ പാത്രങ്ങളോട് ഇടക്കാലത്ത് മലയാളിക്കുണ്ടായ ഭ്രമം കാരണം മണ്‍പാത്രങ്ങൾ എറെ കുറെ അപ്രത്യക്ഷമാക്കി. ദിവസങ്ങളോളം ക്ഷമയോടെ ചെയ്യേണ്ടുന്ന മണ്‍പാത്രനിര്‍മ്മാണത്തിന് രണ്ടിന മണ്ണാണ് വേണ്ടത്.കളിമണ്ണും,പരുമണ്ണും പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് കുഴച്ചാണ് പാത്രനിര്മ്മാണാവശ്യത്തിനുള്ള മണ്ണ് തയാറാക്കുന്നത്.ഈ മണ്ണ് തറിയിലാക്കി വേണ്ട പാത്രത്തിന്റെ ആകൃതിയില്‍ കൈകള്‍ കൊണ്ട് മെനഞ്ഞെടുക്കുന്നു. അല്പമൊന്ന് ഉണങ്ങിയശേഷം അടിവശത്ത് മണ്ണ് വച്ച് കൈകൊണ്ടും,ചെറിയ പലകകൊണ്ടും രൂപപ്പെടുത്തി നല്ല ചൂടില്‍ ഉണക്കി പിന്നെ…
Read Moreകല്ലുവാതുക്കലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം ; നിരവധി വളർത്തു മൃഗങ്ങൾക്ക് പേപ്പട്ടിയുടെ കടിയേറ്റു
കല്ലുവാതുക്കൽ : പഞ്ചായത്തിലെ പരിസര പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി. പാന്പുറം, ശ്രീരാമപുരം, മേവനക്കോണം, മീനന്പലം പ്രദേശങ്ങളിൽ നായകൾ കൈയടക്കി കഴിഞ്ഞു.കഴിഞ്ഞ ദിവസം മേവനക്കോണം , ശ്രീരാമപുരത്ത് പേപ്പട്ടി ഇറങ്ങി കാൽ നാടയാത്രക്കാരെയും വീടുകളിലെ വളർത്തു മൃഗങ്ങളെയും ആക്രമിച്ചു. നിരവധി പേർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. വളർത്തു മൃഗങ്ങളെയും കാൽനടയാത്രക്കാരെയും തെരുവ് നായകൾ ആക്രമിക്കുന്നത് പതിവ് കാഴ്ചയാണ്. ഇരുചക്രവാഹനയാതത്രികരും നായകളുടെ ആക്രമണത്തിൽ അപകടത്തിൽപ്പെടുന്നു. ബൈക്കിന്റെ പിറകെ കുരച്ച് കൊണ്ട് ഓടി അടക്കുന്ന നായയുടെ ആക്രമണഭീതിയിലാണ് അപകടത്തിൽ പെടുന്നത്. രാത്രിയിൽ തെരുവ് നായ്ക്കളെ ഭയന്ന് കല്ലുവാതുക്കൽ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് . വർദ്ധിച്ചു വരുന്ന തെരുവ്നായക്കളുടെ ശല്യം അവസാനിപ്പിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreകശുവണ്ടി തൊഴിലാളികളുടെ ആനുകൂല്യം നിഷേധിക്കാൻ എൽഡിഎഫ് സർക്കാർ മുതളാളിമാർക്ക് കൂട്ടുനിൽക്കുന്നു
കൊല്ലം: കശുവണ്ടി തൊഴിലാളികളെ രക്ഷിക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ മുതലാളിമാര്‍ക്ക് കൂട്ട് നില്‍ക്കുന്നുവെന്ന് ഇന്ത്യന്‍ കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് (ഐഎന്‍ടിയു.സി) പ്രസിഡന്റ് കല്ലട പി.കുഞ്ഞുമോന് ആരോപിച്ചു. ബോണസായി ഇരുപത് ശതമാനവും അധിക ബോണസായി രണ്ടര ശതമാനവും തൊഴിലാളികള്‍ക്ക് നല്കുന്നതില് യുഡിഎഫ് സര്‍ക്കാര്‍ വീഴ്ച വരുത്തിയിരുന്നില്ല. തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും കൃത്യമായി ക്ഷാമബത്തയും ഇതര ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. ഇപ്പോള്‍ കേരളത്തിലെ ഭൂരിപക്ഷം സ്വകാര്യ കശുവണ്ടി ഫാക്ടറികളും അടഞ്ഞ് കിടക്കുകയാണ്.കശുവണ്ടി വികസന കോര്‍പ്പറേഷനിലെയും കാപ്പെക്സിലെയും തോട്ടണ്ടി പരിപ്പ് കച്ചവടത്തിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്നും തൊഴിലാളി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Read Moreവനിതാമതിൽ ജാതീയമായ വേർതിരിവുണ്ടാക്കുന്ന ഒരു പരിപാടിമാത്രമെന്ന് മന്നം സാംസ്കാരിക സമിതി
കൊല്ലം: വനിതാമതിൽ ജാതിയമായി വേർതിരിവുണ്ടാക്കുന്ന ഒരു പരിപാടിയായിട്ട് മാത്രമേ കാണാൻ കഴിയുവെന്ന് മന്നം സാംസ്കാരിക സമിതി അഭിപ്രായപ്പെട്ടു. മന്നത്ത് പത്മനാഭന്റെ നിലപാടുകളെ പ്രത്യക്ഷമായും പരോക്ഷമായും പരാജയപ്പെടുത്തുവാൻ ശ്രമിച്ച സിപിഎം പോലുള്ള ശക്തികളെ നേരിട്ട പാരന്പര്യമുള്ള എൻഎസ്എസിന് ഇപ്പോൾ ശക്തമായ നേതൃത്വമാണുള്ളതെന്ന് ഭരിക്കുന്നവർ മനസിലാക്കണമെന്നും മന്നം സാംസ്കാരിക സമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നേതൃത്വത്തെ പൂർണ്ണമായും അംഗീകരിച്ച് പ്രവർത്തിക്കുന്ന സംഘടനാശക്തി കണ്ട് ഭയപ്പെടുന്ന സിപിഎം ഉൾപ്പെടെയുള്ള പാർട്ടികൾ അവരുടെ നിലപാടുകൾ പുനഃപരിശോധിക്കേണ്ടതാണ്. ശബരിമലയിലെ പോലീസ് സാന്നിധ്യം ഭീകരത സൃഷ്ടിക്കുകയാണ്. തീവ്രവാദ ഗ്രൂപ്പിന്റെ പിൻബലത്തോടെ മലകയറാൻ തയാറാകുന്നവരെ സഹായിക്കുന്ന നിലപാടിൽ നിന്നും ഗവണ്മെന്റും പോലീസും പിന്മാറണം. ശബരിമലയിലെ സമാധാനാന്തരീക്ഷം ഭക്തർക്ക് ഒരുക്കികൊടുക്കുവാൻ ദേവസ്വംബോർഡ് മുൻകൈയെടുക്കണമെണന്ന് മന്നം സാംസ്ക്കാരിക സമിതി ആവശ്യപ്പെട്ടു. കേരളത്തിലെ 50 താലൂക്കുകളിൽ നായർ സമുദായത്തിന്റെ ആശയഗതികളോട് സഹകരിക്കുന്ന സമസ്തമേഖലകളിലുമുള്ള ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നായർ സമുദായത്തിന്റെ നിലപാടുകൾ വിശദീകരിക്കുന്ന സാംസ്കാരിക…
Read Moreതട്ട് കട കേന്ദ്രീകരിച്ച് മദ്യപശല്യമെന്ന് വ്യാപാരികളുടെ പരാതി ; തട്ടുകടകൾ പ്രവർത്തിക്കുന്നത് ബസ് കാത്തിരിപ്പു കേന്ദ്രത്തിലാണെന്നും വ്യാപാരികൾ
കൊട്ടാരക്കര : കൊട്ടാരക്കര ചന്തമുക്കില്‍ ദേശീയ പാതയോരത്ത് രാത്രി കാലത്ത് പ്രവര്‍ത്തിക്കുന്ന തട്ട് കട കേന്ദ്രീകരിച്ച് മദ്യപ ശല്യമെന്ന് വ്യാപാരികളുടെ പരാതി . തട്ട് കട പ്രവര്‍ത്തിക്കുന്നത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണെന്നും വ്യാപാരികള്‍ കൊട്ടാരക്കര പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു . കൊട്ടാരക്കര ചന്തയ്ക്ക് സമീപം ദേശീയ പാതയോരത്താണ് തട്ട് കട പ്രവര്‍ത്തിക്കുന്നത് .രാത്രി ഏഴോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന തട്ട് കടയുടെ വ്യാപാരം പുലര്‍ച്ച വരെ നീളുന്നു .ഈ സമയങ്ങളില്‍ വാഹനങ്ങളില്‍ എത്തുന്നവര്‍ തട്ട് കടയുടെ മുന്നില്‍ നിര്‍ത്തിയിടുകയും വാഹനത്തിനുള്ളിലിരുന്ന് മദ്യപിക്കുകയും ചെയുന്നത് പതിവാണ് . തട്ട് കടയില്‍ നിന്നും ഭക്ഷണവും വെള്ളവും മറ്റും ലഭിക്കുന്നതിന് വേണ്ടിയാണ് ഇവിടെ വാഹനം നിര്‍ത്തിയിട്ട് മദ്യപിക്കുന്നത് .മദ്യപിച്ച ശേഷം മദ്യകുപ്പികളും വെള്ള കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും റോഡിലേക്കും അടഞ്ഞ് കിടക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ മുന്‍ വശത്തേക്കും വലിച്ചെറിയുന്നു . കട തുറക്കാനെത്തുന്ന…
Read More