പ്ലസ്ടു വിദ്യാർഥികളുടെ  ലഹരിവിരുദ്ധ സന്ദേശ സൈക്കിൾ യാത്ര;  കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്‍റെ സ്വീകരണം

കരുനാഗപ്പള്ളി : ലഹരിവിരുദ്ധ സന്ദേശവുമായി കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടക്കുന്ന സന്ദേശ യാത്രക്ക് കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌ ടു വിദ്യാർഥിയായ നിഹാദ്, ഗവഃ ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌ ടു വിദ്യാർഥിയായ അൻഷാദ് എന്നിവരാണ് യാത്രികർ. കെ എസ് ആർടി സി പരിസരത്തുനടന്ന സ്വീകരണപരിപാടി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഡോ. സുമൻജിത്ത്മിഷ ഉദ്‌ഘാടനം ചെയ്തു.പള്ളിക്കലാർ സംരക്ഷണ സമിതി സെക്രട്ടറി ജി. മഞ്ജുക്കുട്ടൻ അധ്യക്ഷതവഹിച്ചു. എക്‌സൈസ് സബ് ഇൻസ്‌പെക്ടർ സിജിലാൽ, എക്‌സൈസ് ഓഫീസർ അനിൽകുമാർ, എൻ. സി സി ഓഫീസർ തുളസീധരൻ, സന്നദ്ധ സംഘടനാ പ്രവർത്തകരായ സിയാദ്, വിഷ്ണു പ്രസാദ്, മനാഫ്, അനസ് മുണ്ടപ്പള്ളി എന്നിവർ നേതൃത്വം നൽകി.

Read More

പുതുവർഷാഘോഷത്തി നിടയിൽ അപകടം; നിരവധി യുവാക്കൾക്ക് പരിക്ക്; സാരമായി പരിക്കേറ്റ 14 പേരെ തിരുവനന്തപുരം ആശുപത്രിയിലേക്ക് മാറ്റി

കൊല്ലം :പുതുവർഷാഘോഷത്തിനിടയിൽ ഉണ്ടായ അപകടങ്ങളിൽനിരവധി യുവാക്കൾക്ക് പരിക്ക്. അപകടത്തിൽപരിക്കേറ്റ് ജില്ലാആശുപത്രിയിലെത്തിയവരുടെ എണ്ണം25. ഇവരിൽ 14പേരെ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് റഫർചെയ്തു. അമിതവേഗതയിൽ ബൈക്ക് ഓടിച്ചവരാണ് കൂടുതലായി അപകടത്തിൽപ്പെട്ടത്. ഇവരിൽ കൈകാൽ ഒടിഞ്ഞവരും തലയ്ക്ക് പരിക്കേറ്റവുരമാണ് കൂടുതലും. ന്യൂ ജനറേഷന്‍റെ പുതുവർഷാഘോഷം അതിരുവിടുന്നതിന്‍റെ സൂചനകളാണ് അപകട വർധന കാണിക്കുന്നത്. പോലീസ് വളരെ ജാഗ്രത പാലിച്ചെങ്കിലും അപകടം വർധിച്ചത് ആശങ്കയ്ക്കിടവരുത്തുന്നു. ചിന്നക്കട ടൗണിൽ അർധരാത്രിയിൽ ബൈക്ക് റൈസിംഗ് നടത്തി അപകടത്തിൽപ്പെട്ട് കാലൊടിഞ്ഞ യുവാക്കളും ചികിത്സതേടി ജില്ലാആശുപത്രിയിൽ എത്തിയവരിൽ ഉൾപ്പെടുന്നു.

Read More

ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ കാണിച്ച് പെണ്‍കുട്ടിയെ ശല്യപ്പെടുത്തി; യുവാവിനെ പോലീസ് പിടികൂടി

ചവറ: ബംഗ്ളൂരുവില്‍ ഒരുമിച്ച് പഠിച്ച പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ യുവാവിനെ ചവറ പോലിസ് പിടികൂടി. പത്തനാപുരം സ്വദേശിയായ യുവാവിനെയാണ് പിടികൂടിയത്. പെണ്‍കുട്ടിയും യുവാവും തമ്മില്‍ ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ കാണിച്ച് പെണ്‍കുട്ടിയെ യുവാവ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ചവറ സ്വദേശിനായായ പെണ്‍കുട്ടിയുടെ രക്ഷിതാക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസിന്‍റെ നിര്‍ദേശ പ്രകാരം ഫോണില്‍ പെണ്‍കുട്ടി യുവാവിനെ ശങ്കരമംഗലത്ത് വിളിച്ച് വരുത്തി. ശങ്കരമംഗലത്തെത്തിയ യുവാവിന് പോലീസിന്‍റെ നീക്കം മനസിലാക്കി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസ് ഓടിച്ച് ഇയാളെ പിടികൂടുകയായിരുന്നു. ഫോണിൽ ഉണ്ടായിരുന്ന ചിത്രങ്ങൾ പോലീസ് മൊബൈലിൽ നിന്ന് നീക്കം ചെയ്തു. താക്കീത് ചെയ്ത ശേഷം യുവാവിനെ ബന്ധുക്കൾക്കൊപ്പം പറഞ്ഞു വിട്ടു.

Read More

കാഷ്യു ബോർഡ് സർക്കാർ പണം നഷ്ടപ്പെടുത്തുന്ന വെള്ളാനയെന്ന് ബിന്ദുകൃഷ്ണ

കൊല്ലം: കേരള കാഷ്യു ബോർഡ് മുഖേന തോട്ടണ്ടി വാങ്ങിയതിൽ കശുവണ്ടി വികസന കോർപറേഷന് മൂന്നു കോടി രൂപ നഷ്ടം വന്നതിനെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഡി സി സി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. കാപെക്സ് നേരിട്ട് വാങ്ങിയ തോട്ടണ്ടിയുടെ വിലയുമായി താരതമ്യപ്പെടുത്തുന്പോൾ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ കശുവണ്ടി വികസന കോർപറേഷന് 3 കോടിയോളം രൂപ നഷ്ടം വന്നത് ആശ്ചര്യകരമാണെന്നും ഇതിൽ അഴിമതി ഉണ്ടെന്ന് പൊതു സമൂഹം സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ ആവില്ലെന്നും ബിന്ദുകൃഷ്ണ ചൂണ്ടിക്കാട്ടി. കേരള കാഷ്യു ബോർഡ് രൂപവത്കരിച്ചപ്പോൾ തന്നെ ഇതിന്‍റെ അവശ്യകതയെ സംബന്ധിച്ച് കോണ്‍ഗ്രസ് പാർട്ടി സംശയം ഉന്നയിച്ചിരുന്നു. കാഷ്യു കോർപറേഷനും കാപെക്സും നേരിട്ട് വാങ്ങുന്നതിനേക്കാൾ കൂടിയ വിലയ്ക്കാണ് കേരള കാഷ്യു ബോർഡ് തോട്ടണ്ടി വാങ്ങിയിരിക്കുന്നത്. കിലോയ്ക്ക് 136.32 രൂപയ്ക്ക് കോർപറേഷൻ തോട്ടണ്ടി വാങ്ങിയപ്പോൾ ഇതേ തോട്ടണ്ടി കാപെക്സിന് 124.20 രൂപയ്ക്ക് ലഭിച്ചു.…

Read More

 അപകട രഹിത  പുതുവത്സരാഘോഷം;  കർശന സുരക്ഷയുമായി സിറ്റി പോലീസ്

കൊല്ലം: പുതുവൽസര ആഘോഷങ്ങൾ ലഹരിയിൽ മുങ്ങാതിരിക്കാനും റോഡുകളിൽ ചോരവീഴാതെ അപകടരഹിതമാക്കുവാനും കൊല്ലം സിറ്റി പോലീസ് രംഗത്ത്. അപകട രഹിത അക്രമ രഹിത പുതുവർഷം എന്ന ലക്ഷ്യത്തിനായി ജില്ലയിലെ മുഴുവൻ പോലീസുദ്യോഗസ്ഥരേയും, സായുധ പോലീസിനേയും ഏകോപിപ്പിച്ച് ജില്ലാ പോലീസ് മേധാവി പി.കെ.മധുവിന്‍റെ നേതൃത്വത്തിൽ കുറ്റമറ്റ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അതിർത്തികൾ കേന്ദ്രീകരിച്ച് മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ വ്യാപനം തടയുന്നതിലേക്കായി പ്രത്യേക പോലീസ് സംഘം നിരന്തര പരിശോധനകൾ നടത്തും. മദ്യപിച്ച് വാഹനം ഓടിക്കുക, അപകടകരമായി വാഹനം ഓടിക്കുക, തിരക്കുളള സ്ഥലങ്ങളിൽ ഗതാഗത തടസമുണ്ട ാക്കുന്ന തരത്തിൽ വാഹന പാർക്കിംഗ് നടത്തുക തുടങ്ങിയവ നടത്തുന്നവർക്കെതിരെ മോട്ടോർവാഹന വകുപ്പുമായി ചേർന്ന് ലൈസൻസ് റദ്ദാക്കലടക്കമുളള കർശന നടപടികൾ കൈക്കൊളളുന്നതാണ്. ദേശീയ പാതകളിൽ അഞ്ചു കിലോമീറ്റർ ഇടവേളകളിൽ വിന്യസിച്ചിരിക്കുന്ന ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക പട്രോളിംഗ് സംഘങ്ങൾ, ഒരോ പോലീസ് സ്റ്റേഷനും കേന്ദ്രീകരിച്ചുളള നാല് അധിക…

Read More

ന്യൂനപക്ഷ ഐക്യം ബിജെപിയിലൂടെ മാത്രമേ സാധ്യമാകവെന്ന് അഡ്വ.നോബിൾ മാത്യു

കൊല്ലം: ദേശീയ ന്യൂനപക്ഷ ഐക്യം ബിജെപിയിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ഭാരതീയ ജനത ന്യനപക്ഷ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. നോബിൾ മാത്യു . ന്യൂനപക്ഷ മോർച്ചയുടെ ജില്ലാ സമ്മേളനം കൊല്ലത്ത് ബി.ജെപി. ജില്ലാ ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വനിതാ മതിലിലൂടെ കേരള സർക്കാർ സംസ്ഥാന ജനതയ്ക്കു മുകളിൽ അബദ്ധ പഞ്ചാംഗം ചമയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വഖഫ് ബോർഡിലെയും ന്യൂനപക്ഷ വകുപ്പിലെയും നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന് സംസ്ഥാന സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് കെ.കെ.ജോണിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാന നിർവാഹക സമിതി അംഗം ബേബിജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. സംഘടനാ റിപ്പോർട്ട് ജനറൽ സെക്രട്ടറി മുഖത്തല റഹിം അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്തുമസ് സന്ദേശവും മതേതര കൂട്ടായ്മയും റവ. ഫാ. ജിബു സോളമൻ ഉദ്ഘാടനം ചെയ്തു.

Read More

കരുനാഗപ്പള്ളി ടാങ്കർ ദുരന്തത്തിന്  ഒമ്പത് വയസ് ; തീരാവേദനകളുമായി നിരവധി കുടുംബങ്ങൾ ഫയർ സ്റ്റേഷന് കെട്ടിടം ചുവപ്പുനാടയിൽ

കരുനാഗപ്പള്ളി: കുലശേഖരപുരം പുത്തൻ തെരുവിൽ ദേശീയപാതയിൽ ഗ്യാസ് ടാങ്കർ ദുരന്തത്തിന് ഇന്നേക്ക് ഒൻപത് വയസ് .അഗ്നിഗോളം വിഴുങ്ങിയ തീരാവേദനകളുമായി ഇപ്പോഴും നിരവധി കുടുംബങ്ങൾ ജീവിതം തള്ളിനീക്കുന്നു .രക്ഷാപ്രവർത്തകർ അടക്കം 12 ജീവനുകളാണ് ഇവിടെ പൊലിഞ്ഞത് .ദുരന്തത്തിന് കാരണമായ ഗ്യാസ് ടാങ്കർലോറി ഇപ്പോഴും ബാക്കിപത്രമായി പുത്തൻതെരുവ് ദേശീയപാതയോരത്ത് കാടുമൂടി കിടക്കുന്നു. ടാങ്കർലോറി അപകടം ദേശീയപാതയിൽ പതിവായി തുടരുകയാണ്. സുരക്ഷാ മാനദണ്ഡം പാലിക്കാതെ ഇപ്പോഴും അശ്രദ്ധമായി ദേശീയപാതയിൽ കൂടി ടാങ്കർ ലോറികൾചീറിപ്പായുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. അന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തിയ കരുനാഗപ്പള്ളി ഫയർസ്റ്റേഷനു ഇനിയും ശാപ മോക്ഷം ലഭിക്കാതെ ദുരിതക്കയത്തിൽ കഴിയുകയാണ് .2009 ഡിസംബർ 31ന് പുലർച്ചെയാണ് കരുനാഗപ്പള്ളി പുത്തൻ തെരുവിൽ ദേശീയപാതയിൽ മരണമണി മുഴക്കി ടാങ്കർലോറി കാറുമായി കൂട്ടിയിടിച്ചു മറിഞ്ഞത്. പാചക വാതക ചോർച്ചയെ തുടർന്ന് ടാങ്കറിലെ വാൽവ് പൊട്ടിത്തെറിച്ചുണ്ടായ അഗ്നിയിൽ 12 മനുഷ്യജീവനുകളാണ് നഷ്ടമായത് .ടാങ്കർ മറിഞ്ഞത്…

Read More

ഫോസ്റ്റർ കെയർ പദ്ധതിക്ക് മികച്ച പ്രതികരണം ; ഇതര കുടുംബങ്ങളിൽ മാതൃസ്നേഹമറിഞ്ഞത് 148 കുട്ടികൾ

ജെറി എം. തോമസ് കൊച്ചി: ഏകാന്തതയ്ക്കും അനാഥത്വത്തിനും വിട നൽകി ഫോസ്റ്റർ കെയർ പദ്ധതിയെ വരവേറ്റ് കുരുന്നുകൾ. ശിശുസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ഫോസ്റ്റർ കെയർ പദ്ധതിയിൽ നവംബർ വരെ പങ്കാളികളായത് 148 കുട്ടികൾ. സാഹചര്യങ്ങൾക്കൊണ്ടും മറ്റു പല കാരണങ്ങളാലും ഉറ്റവരെ നഷ്ടപ്പെട്ട കുരുന്നുകൾക്ക് അവരെ സ്വീകരിക്കാൻ മനസും പ്രാപ്തിയുമുള്ള മറ്റു കുടുംബങ്ങളിൽ സന്തോഷപൂർവം ജീവിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണു ഫോസ്റ്റർ കെയർ. ജനങ്ങളുടെ ഭാഗത്തുനിന്ന് പദ്ധതിക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. തിരുവനന്തപുരം-38, കൊല്ലം-19, പത്തനംതിട്ട-അഞ്ച്, ആലപ്പുഴ-14, കോട്ടയം-12, ഇടുക്കി-ആറ്, എറണാകുളം-ആറ്, തൃശൂർ-ആറ്, പാലക്കാട്-ഏഴ്, മലപ്പുറം-ഏഴ്, കോഴിക്കോട്-നാല്, വയനാട്-അഞ്ച്, കണ്ണൂർ-നാല്, കാസർഗോഡ്-12 എന്നിങ്ങനെയാണ് നവംബർ വരെ പദ്ധതിയുടെ ഭാഗമായ കുട്ടികളുടെ വിവരങ്ങൾ. അതതു ജില്ലയിലെ സിഡബ്ല്യുസിയിൽനിന്ന് അനുമതി വാങ്ങി കുട്ടികളെ കണ്ടുപിടിച്ചാണു പദ്ധതിയുടെ ഭാഗമാക്കേണ്ടത്. ചെറിയ കാലയളവിലേക്കു കുട്ടികൾക്കാവശ്യമായ എല്ലാവിധ സംരക്ഷണവും സന്തോഷകരമായ ജീവിതവും നൽകാൻ താത്പര്യമുള്ള രക്ഷിതാക്കൾക്കാണു…

Read More

വനിതാ മതിൽ സിപിഎം പരിപാടി; ഇതിന് വേണ്ടി സർക്കാർ പണം ധൂർത്തടിക്കുകയാണെന്ന്  യുഡിഎഫ്

കൊല്ലം: സിപിഎമ്മിന്‍റെ പാർട്ടി പരിപാടിയാണ് വനിതാ മതിലെങ്കിലും അത് മറച്ചുവയ്ക്കാൻ സർക്കാർ പണവും സംവിധാനവും ഇതിനുവേണ്ടി ധൂർത്തടിക്കുകയാണെന്ന് യുഡിഫ് ജില്ലാ നേതാക്കൾ ആരോപിച്ചു.പ്രളയത്തിന് ഇരയായി കിടപ്പാടം നഷ്ടപ്പെട്ടവർ ഇപ്പോഴും അന്യരുടെ വീടിന്‍റെ ടെറസിലും കട വരാന്തകളിലും അന്തിയുറങ്ങുന്പോഴാണ് സർക്കാരിന്‍റെ ഈ ധൂർത്ത്. മാപ്പർഹിക്കാത്ത തെറ്റാണ് എൽഡിഎഫ് ഗവൺമെന്‍റ് ചെയ്യുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.സമൂഹത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന ഈ പരിപാടിയെ ശക്തിയുക്തം എതിർക്കേണ്ടത് നാടിനെ സ്നേഹിക്കുന്ന എല്ലാവരുടെയും കടമയാണ്. സിപിഎമ്മിന്‍റെ ഈ സംരഭത്തെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്ന ഒരു നടപടിയിലും യുഡിഎഫുമായി ബന്ധമുള്ളവർ ഏർപ്പെടാൻ പാടില്ല. മാത്രമല്ല എതിർത്ത് തോൽപ്പിക്കാൻ രംഗത്തിറങ്ങണമെന്നും നേതാക്കൾ അഭ്യർഥിച്ചു. ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിവേകശൂന്യമായ എടുത്തുചാട്ടവും പിടിവാശിയുമാണ്. അതിന് പിന്നിൽ ഗൂഡമായ രാഷ്ട്രീയ ലക്ഷ്യവുമുണ്ട്.യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രിംകോടതി ഉത്തരവിന്‍റെ പകർപ്പ് പുറത്തുവരുന്നതിന് മുന്പ് അത് നടപ്പിലാക്കാനുള്ള…

Read More

ഭാരതീയ സംസ്കാരം വിശ്വകർമജരുടെ സനാതന ധർമസങ്കല്പമെന്ന്  എംപിഎൻ.കെ. പ്രേമചന്ദ്രൻ

കൊല്ലം :വിശ്വകർമ്മജർ രാജ്യത്തിന്‍റെ യജ്ഞ സംസ്കാരത്തിനും തൊഴിൽ സംസ്കാരത്തിനും നിസ്തുലങ്ങളായ സംഭാവനകൾ നല്കിയിട്ടുണ്ടെന്നും ഭാരതീയ സംസ്കാരം വിശ്വകർമ്മജരുടെ സനാതന ധർമ്മ സങ്കല്പമാണെന്നും മുളങ്കാടകം ക്ഷേത്ര തീർത്ഥാടന മഹാ സമ്മേളനം ഉദ്ഘാടനം ചെയ്തു എൻ.കെ. പ്രേമചന്ദ്രൻ എം.പി. അഭിപ്രായപ്പെട്ടു. സവർണ-അവർണ്ണ വേർതിരിവ് രാജ്യത്തിന് അപകടകരമാണെന്നും പുരോഗമന ആശയങ്ങൾക്ക് വിരുദ്ധമായ കാഴ്ചപ്പാട് സൃഷ്ടിക്കുവാൻ സർക്കാർ ഖജനാവ് ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.മുളങ്കാടകം ദേവീ ക്ഷേത്രമണ്ഡപത്തിൽ നടന്ന പഞ്ചവേദ സദ്മ മുളങ്കാടകം ക്ഷേത്ര തീർത്ഥാടന സമ്മേളനത്തിന് ആറ്റൂർശരച്ചന്ദ്രൻ, അധ്യക്ഷത വഹിച്ചു. ഡോ. പട്ടത്താനം രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിൽ ഓലയിൽ ബാബു, മുളങ്കാടകം ഡിവിഷൻ കൗണ്‍സിലർ ഡോ. സുജിത്, വേദ പഠനകേന്ദ്രം സംസ്ഥാന ജന.സെക്രട്ടറി കോട്ടയ്ക്കകംസദാനന്ദൻ, ആശ്രാമം സുനിൽകുമാർ, പി. വിജയബാബു, സി.ഡി. സുരേഷ്കുമാർ, രവീന്ദ്രൻ മുളങ്കാടകം, ബീനാ ഉദയഭാനു എന്നിവർ പ്രസംഗിച്ചു. സമ്മേളനാനന്തരം ശിവകാമി ഓച്ചിറയും സംഘവും അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും…

Read More