കൊട്ടാരക്കര : കൊട്ടാരക്കര ചന്തയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച പുലര്‍ച്ചയുണ്ടായ തീപിടുത്തത്തില്‍ അട്ടിമറി നടന്നതായി ഒരു വിഭാഗം വ്യാപാരികള്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപണങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്ന് അന്വേഷണ സംഘ തലവനായ ഏഴുകോണ് സിഐ റ്റി.ബിനു വ്യക്തമാക്കി. തീപിടുത്തത്തിന് ശേഷം തന്റെ കടയില്‍ നടത്തിയ പരിശോധനയില്‍ ചില പാത്രങ്ങളില്‍ മണ്ണണ്ണയുടെ ഗന്ധം അനുഭവ പെടുന്നതായി ചന്തയില്‍ പാത്രകട നടത്തുന്ന ഹാഷിം പറയുന്നു . ചില കടകള്‍ പൂര്‍ണമായും ചില കടകള്‍ ഭാഗീഗമായി കത്തുകയും ചെയ്തതിലും അട്ടിമറി സംശയിക്കുന്നതായും ചില വ്യാപാരികള്‍ പറയുന്നു. ചന്തയില്‍ രാത്രി കാലങ്ങളില്‍ മദ്യപ സംഘം അഴിഞ്ഞാടുന്നതായും വ്യാപാരികള്‍ പരാതിപെടുന്നു . എന്നാല്‍ വ്യാപാരികളുടെ ആരോപണത്തിന് ശാസ്ത്രീയത ഇല്ലെന്ന് പോലീസ് പറയുന്നു. തീപിടുത്തത്തിന് ശേഷം ബാക്കി വന്ന സാധനങ്ങള്‍ വ്യാപാരികള്‍ അവരുടെ വീടുകളിലേക്ക് മാറ്റിയതായും നശിച്ച പാത്രങ്ങളും മറ്റും വെള്ളം ഉപയോഗിച്ച് കഴുകിയതായും അതിനാല്‍ പാത്രങ്ങളില്‍ മണ്ണണ്ണയുടെ…
Read MoreCategory: Kollam
മുള്ളുമല എസ്റ്റേറ്റിൽ ലക്ഷങ്ങൾ ചെലവഴിച്ച് നടപ്പാക്കിയ മീൻ വളർത്തൽ പദ്ധതി കാടുകയറിയ നിലയിൽ; വിജിലൻസ് അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ്
പത്തനാപുരം: സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ മുള്ളുമല എസ്റ്റേറ്റിൽ ലക്ഷങ്ങൾ ചിലവഴിച്ച് നടപ്പാക്കിയ മീൻ വളർത്തൽ പദ്ധതി ഫലം കണ്ടില്ല. 2013 ൽ ആരംഭിച്ച പദ്ധതി ഒരു പ്രയോജനവും കാണാതെ നശിക്കുന്നു. മുള്ളുമല മാനേജർ കോട്ടേഴ്സിലും 80 ാം ബ്ലോക്കിലുമായി വലിയ നാല് കുളങ്ങൾ നിർമിച്ച് മുന്തിയിനം വളർത്ത് മത്സ്യങ്ങളെ നിക്ഷേപിച്ച് പരിപാലനത്തിനായി അഞ്ച് ജീവനക്കാരെയും നിയമിച്ചെങ്കിലും നഷ്ടത്തിന്റെ കണക്കുകളാണ് നിലവിലുള്ളത്. ആറ് മാസം കൊണ്ട് വലുതായി വില്പനയ്ക്ക് പാകമാകുന്ന മത്സ്യങ്ങളെയാണ് ആദ്യം കുളങ്ങളിൽ നിക്ഷേപിച്ചത്. മന്ത്രിയടക്കമുള്ള ജനപ്രതിനിധികളെ വച്ചാണ് ആദ്യ മത്സ്യ വിളവെടുപ്പ് നടത്തിയത്. കുളം, മോട്ടറുകൾ , പമ്പുകൾ, വലകൾ എന്നിവയ്ക്ക് ലക്ഷങ്ങൾ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഇപ്പോൾ കുളങ്ങൾ നശിച്ച് കൊതുകും കൂത്താടിക്കും പുറമേ പാമ്പുകളുടെയും വിഹാരകേന്ദ്രമായി മാറി. മത്സ്യ പരിപാലനത്തിനായി നിയമിച്ച തൊഴിലാളികളും ഇപ്പോൾ ഇല്ലാത്ത സ്ഥിതിയാണ്. വെള്ളം പമ്പ് ചെയ്ത് ശുചീകരണവും നടത്തുന്നില്ല.…
Read Moreഹൈടെക് ക്ലാസ് മുറികളുടെ നിർമാണത്തിന് ഫണ്ട് അനുവദിക്കുമെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ
കൊല്ലം: പുത്തൂർ പാങ്ങോട് കുഴിക്കലിടവക ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് ഹൈടെക് ക്ളാസ് മുറികൾ നിർമിക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിക്കുമെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ . സ്കൂളിൽ പുതുതായി നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിനെ ഹൈടെക് നിലവാരത്തിലേക്ക് എത്തിയ്ക്കുകയാണ് ലക്ഷ്യം. എയ്ഡഡ് വിദ്യാലയമായതിനാൽ കെട്ടിട നിർമ്മാണത്തിന് മാനേജ്മെന്റും സുമനസുകളും ചേർന്ന് ബാക്കിതുക മുടക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തംഗം അനീഷ് പാങ്ങോടിനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ ഓമനാ ശ്രീറാം മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു. സ്കൂളിലെ അദ്ധ്യാപകൻ ഹരികുമാറിന്റെ വകയായി സ്വർണ്ണ നാണയവും സ്റ്റാഫുകളുടെ വകയായി 10,001 രൂപയും മാനേജരുടെ വകയായി എല്ലാ വർഷവും ഏർപ്പെടുത്തിയിട്ടുള്ള 5000 രൂപയുമാണ് നൽകിയത്. സ്മാർട്ട് ക്ളാസ് മുറികളുടെ ഉദ്ഘാടനം ജില്ലാ…
Read Moreആദർശ് സ്റ്റേഷനായി പ്രഖ്യാപിച്ച പരവൂർ റെയിൽവേസ്റ്റേഷൻ അവഗണനയിൽ; യാത്രക്കാരുടെ പ്രധാന പരാതികൾ ഇങ്ങനെയൊക്കെ
പരവൂർ: ദിനംപ്രതി ആയിരക്കണക്കിന് ആൾക്കാർ യാത്രചെയ്യാനെത്തുന്ന പരവൂർ റെയിൽവേ സ്റ്റേഷൻ ഇപ്പോഴും അവഗണനയിൽ. ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ പരവൂരിനെ ആദർശ് സ്റ്റേഷനായി പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രധാനപ്പെട്ട പല സൗകര്യങ്ങളും ഇപ്പോഴും ഏർപ്പെടുത്തിയിട്ടില്ല.യാത്രാടിക്കറ്റ്, റിസർവേഷൻ ടിക്കറ്റ്, സീസൺ ടിക്കറ്റ് എന്നിവ വിതരണം ചെയ്യാൻ ആകെ ഒരു കൗണ്ടർ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതുകാരണം രാവിലെയും വൈകുന്നേരവും ടിക്കറ്റെടുക്കാൻ യാത്രക്കാരുടെ നീണ്ടനിരതന്നെ ഉണ്ടാകും. നേരത്തെ ഇവിടെ യാത്രാടിക്കറ്റ് എടുക്കുന്നതിനും റിസർവേഷനും വെവ്വേറെ കൗണ്ടർ പ്രവർത്തിച്ചിരുന്നു. ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായാണ് ഒരു കൗണ്ടർ അധികൃതർ അടച്ചുപൂട്ടിയത്. ഇത് പുനസ്ഥാപിക്കണമെന്ന ആവശ്യം റെയിൽവെ ചെവിക്കൊണ്ടിട്ടില്ല.സ്ത്രീകൾക്ക് മാത്രമാണ് സ്റ്റേഷനിൽ വിശ്രമ മുറിയുള്ളത്. സെക്കന്റ് ക്ലാസ് യാത്രക്കാർക്കായി വെയിറ്റിംഗ് റൂം ഇല്ല. നേരത്തേ ഉയർന്ന ക്ലാസ് യാത്രക്കാർക്ക് ഇവിടെ വിശ്രമ മുറിയുണ്ടായയിരുന്നു. ഇത് ഇപ്പോൾ ഉപയോഗിക്കുന്നത് റെയിൽവേ ജീവനക്കാരും പോലീസുകാരുമാണ്. ദിവസവും പോയിവരുന്ന…
Read Moreരാത്രിയിൽ വീടുകൾക്കുനേരെ കല്ലേറ് ; ജനം ഭീതിയിൽ ;അന്വേഷണത്തിനെത്തിയ പോലീസിനും രക്ഷയില്‍
കൊല്ലം: അഞ്ചലിൽ വീടുകൾക്കുനേരെ കല്ലേറ് ജനങ്ങളിൽ ഭീതിപരത്തുന്നു. പോലീസ് സ്റ്റേഷനിൽ നിന്നും 500 മീറ്റർ മാത്രം ദൂരെയുള്ള വീടുകൾക്ക് നേരെയാണ് മാസങ്ങളായി കല്ലേറ്നടക്കുന്നത്. രാത്രിയിൽ കല്ലേറ് പതിവായതോടെ നാട്ടുകാർഭീതിയിലാണ്. പ്രദേശത്തുള്ള നാലോളം വീടുകളിൽ പലതവണകല്ലേറു നടന്നിട്ടുണ്ട് .കല്ലേറിൽ വീടുകളുടെയും ജനാലകളും തകർന്നുട്ടുണ്ട്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും കല്ലെറിയുന്ന സംഘത്തെ കണ്ടെത്താൻ പോലീസിനോ നാട്ടുകാർക്കോ കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം തുടരെത്തുടരെ കല്ലേറ് നാടന്നതിനെ തുടർന്ന് അഞ്ചൽ പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. എന്നാൽ പൊലീസിന് നേരെയും കല്ലേറ് നടന്നു. എന്നാൽ പ്രതികളെ പിടിക്കാൻ പോലീസിനും കഴിഞ്ഞില്ല. കല്ലെറിയുന്ന വരെ കണ്ടു പിടിക്കാൻ വേണ്ടി പ്രദേശത്തെ ജനങ്ങൾ ഒന്നടങ്കം രാത്രികാല െട്രോളിംഗ് ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. സംശയാസ്പദമായി നാട്ടുകാർ ഒരാളെ പിടികൂടി പോലീസിന് കൈമാറിയെങ്കിലും ഇയാൾ നിരപരാധിയാണെന്ന് കണ്ട് പോലീസ് വെറുതെ വിട്ടു. ഈയാളെ ചോദ്യംചെയ്യാൻപോലും പോലീസ് തയാറായില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.…
Read Moreജനങ്ങളെ ജാതിയുടെ പേരിൽ വേർതിരിച്ച് രാഷ്ടീയ നേട്ടമുണ്ടാക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് എം.പി
പരവൂർ :കേരളത്തില ജനങ്ങളെ അവർണനെന്നും സവർണനെന്നും പറഞ്ഞ് വേർതിരിച്ച് നിർത്താനുള്ള സിപിഎമ്മിന്റെയും സർക്കാരിന്റെയും നീക്കത്തെ പ്രബുദ്ധരായ കേരള ജനത ഒറ്റകെട്ടായി ചെറുക്കുമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം പി. പറഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, ജാതിയുടെ പേരിൽ ജനങ്ങളിൽ വേർതിരിവുണ്ട ാകാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക. മന്ത്രി. കെ.ടി ജലീൽ രാജിവയ്ക്കുക പ്രളയദുരിതാശ്വാസപ്രവർത്തനങ്ങളിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ പരവൂരിൽ ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയം ഇത്രയും വഷളാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് കൊണ്ട ാണ്. ബിജെപി ക്ക് സ്വാധീനം ഉണ്ട ാക്കി കൊടുത്ത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ശക്തി കുറയ്ക്കാനുള്ള സിപിഎമ്മിന്റെ തന്ത്രം ജനങ്ങൾ തിരിച്ചറിയുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം ചെയർമാൻ പരവൂർ രമണൻ അദ്ധ്യക്ഷത വഹിച്ച…
Read Moreമന്ത്രി കെ.കൃഷ്ണൻകുട്ടി പങ്കെടുത്ത ചടങ്ങിൽ മഹിളാ മോർച്ചയുടെ ശരണം വിളി പ്രതിഷേധം; പോലീസിന് വീഴ്ചപറ്റിയതായി ആരോപണം
കൊട്ടാരക്കര: മന്ത്രി കെ.കൃഷ്ണൻകുട്ടി പങ്കെടുത്ത ചടങ്ങിൽ മഹിളാ മോർച്ച പ്രവർത്തകരുടെ ശരണം വിളി പ്രതിഷേധം.പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തുനീക്കി. കൊട്ടാരക്കരയിൽ പാണ്ടിവയൽ തോടുപുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ ഇന്നു രാവിലെ 8 നായിരുന്നു സംഭവം. മന്ത്രി ഉദ്ഘാടന പ്രസംഗത്തിനായി എഴുന്നേറ്റ ഉടൻ സദസ്സിൽ നിന്നും മൂന്നു സത്രീകൾ ശരണം വിളിയുമായി വേദിക്കരുകിലേക്കു നീങ്ങുകയായിരുന്നു. ഉടൻ തന്നെ പോലീസ് ഇവരെ തടയുകയും അറസ്റ്റുചെയ്യുകയുമുണ്ടായി. തുടർന്ന് മന്ത്രി ഉദ്ഘാടനം നടത്തി. രമാദേവി, പ്രസന്ന, ചിഞ്ചുറാണി എന്നിവരായിരുന്നു പ്രതിഷേധക്കാർ. സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണമുയർന്നിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുൾപ്പെടെ ഉദ്ഘാടന സ്ഥലത്തുണ്ടായിരുന്നു.
Read Moreകൊല്ലത്ത് മൂവർ സംഘം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കൊല്ലം : ബൈക്കും ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് സഹോദരങ്ങൾ ഉൾപ്പെടെ ബൈക്ക് യാത്രികരായ മൂന്ന് യുവാക്കൾ മരിച്ചു. നീണ്ടകര പുത്തൻതോപ്പിൽ പടിഞ്ഞാറ്റതിൽ ആന്റണിയുടെ മകൻ ഫ്രാൻസിസ് (21), സഹോദരൻ ജോസ് (19), അയൽവാസി സിജിൻ (21) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മേടയിൽമുക്കിന് സമീപമായിരുന്നു അപകടം. യുവാക്കൾ തങ്കശേരിയിലേക്ക് പോവുകയായിരുന്നു. പരിക്കേറ്റ മൂവരെയും ഉടൻതന്നെ ജില്ലാആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തു.
Read Moreകൊട്ടാരക്കര ചന്തയിൽ വൻ തീപിടിത്തം; അൻപതോളം സ്റ്റാളുകൾ കത്തിനശിച്ചു; ഒരു കോടിയോളം രൂപയുടെ നഷ്ടം
കൊട്ടാരക്കര: പ്രമുഖ വാണിജ്യ-വ്യാപാര കേന്ദ്രമായ കൊട്ടാരക്കര ചന്തയിൽ വൻ തീപിടുത്തം. ചന്തക്കുള്ളിലെ അൻപതോളം സ്റ്റാളുകൾ കത്തി നശിച്ചു.തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.ഇന്നു പുലർച്ചെ മൂന്നോടെയാണ് തീപിടുത്തമുണ്ടായത്. ചന്തയ്ക്കുളളിൽ സ്റ്റാളുകൾ പ്രവർത്തിക്കുന്ന കോൺക്രീറ്റ് കെട്ടിടത്തിലാണ് ആദ്യം തീ പടർന്നത്. ഇതിനുള്ളിലാണ് വ്യാപാര – വാണിജ്യ സ്റ്റാളുകൾ പ്രവർത്തിക്കുന്നത്. പച്ചക്കറി, ഉണക്കമീൻ, തുണിക്കട, പലചരക്ക്, പ്ലാസ്റ്റികട, ഇരുമ്പു കട, കളിപ്പാട്ടങ്ങൾ കുലക്കട, മലഞ്ചരക്ക്, പുളി, മരച്ചീനി, തുടങ്ങിയവയുടെ നിരവധി സ്റ്റാളുകളാണ് ഈ വ്യാപാര സമുച്ചയത്തിൽ പ്രവർത്തിച്ചിരുന്നത്. 62 സ്റ്റാളുകളാണ് മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഇവയിൽ ഭൂരിപക്ഷവും കത്തിനശിച്ചു. ശേഷിക്കുന്നവയിലെ വ്യാപാര സാധനങ്ങളെല്ലാം ഉപയോഗശൂന്യമായിരിക്കുകയാണ്. ചന്തയിൽ തീ പടരുന്നത് നാട്ടുകാരും വഴിയാത്രക്കാരു മാ ണ് പോലീസിലും ഫയർഫോഴ്സിലുമറിയിച്ചത്.കൊട്ടാരക്കര ,പത്തനാപുരം, കുണ്ടറഎന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളുടെ രണ്ടു മണിക്കൂർ നേരത്തെ ശ്രമഫലമായിട്ടാണ് തീ നിയന്ത്രണ വിധേയമാക്കാൻ…
Read Moreജാതിമത വിഭാഗീയത വർത്തമാന കാലത്തിന് ആപത്കരമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി
കൊല്ലം :പഴയകാല നവോത്ഥാന പ്രസ്ഥാനങ്ങൾ ജാതിയുടെയോ മതത്തിന്റെയോ വേലിക്കെട്ടിൽ ഒതുങ്ങുന്നതായിരുന്നില്ലെന്നും ദൗർഭാഗ്യവശാൽ ചില കേന്ദ്രങ്ങൾ നവോത്ഥാനത്തിന്റെ പേരിൽ ജാതിമത വിഭാഗീയതകൾ വളർത്തുവാൻ ശ്രമിക്കുന്നുവെന്നും എൻ കെ പ്രേമചന്ദ്രൻ എം പി അഭിപ്രായപ്പെട്ടു. 1930 കാലഘട്ടങ്ങളിൽ തന്നെ കേരളത്തിൽ സവർണ അവർണ വ്യത്യാസങ്ങൾ കുഴിച്ചു മൂടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവ നേതൃത്വം വഹിച്ചിരുന്ന പി എസ് രാജേന്ദ്രന്റെ നാലാംചരമ വാർഷികത്തോടനുബന്ധിച്ച് പി എസ് രാജേന്ദ്രൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ പ്രസിഡന്റ് കോയിവിള രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി രാമഭദ്രൻ, എസ് സുവർണകുമാർ, ആർ കെ ശശിധരൻപിള്ള, പ്രൊഫ. ജി മോഹൻദാസ്, എൻ മോഹനൻ, എസ് ശ്രീകുമാർ, ആദിക്കാട് മധു, മംഗലത്ത് രാഘവൻ, മുഖത്തല സുഗതൻ , എം എം സഞ്ജീവ് കുമാർ , പട്ടത്താനം ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.
Read More