കൊല്ലം :നാടൻ പാലെന്ന വ്യാജേന ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തുന്ന പാലിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഉപഭാക്താക്കൾ ജാഗരൂകരായിരിക്കണമെന്ന് മിൽമ തിരുവനന്തപുരം മേഖല ചെയർമാൻ കല്ലട രമേശ്. ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്ന ഡോ.വർഗീസ് കുര്യന്റെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യം ദേശീയ ക്ഷീരദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി മിൽമ കൊല്ലം ഡയറി സംഘടിപ്പിച്ച ക്ഷീരദിനാഘോഷവും കർഷക ഉപഭോക്തൃ സംവാദവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രളയക്കെടുതികൾ അതിജീവിച്ച് സംസ്ഥാനം വീണ്ടും പാൽ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിച്ചിരിക്കുകയാണെന്നും രമേശ് പറഞ്ഞു. ചടങ്ങിൽ മിൽമ ഡയറക്ടർമാരായ വി.വേണുഗോപാലകുറുപ്പ് , കെ.രാജശേഖരൻ, മാനേജിംഗ് ഡയറക്ടർ കെ.ആർ സുരേഷ് ചന്ദ്രൻ, ഡോ.പ്രതാപവർമ തന്പാൻ, ജി.ഹരിഹരൻ, ഡോ.ആർ.കെ സാമുവൽ എന്നിവർ പ്രസംഗിച്ചു. മിൽമ ഡയറി സന്ദർശിച്ച് പ്രവർത്തനങ്ങൾ നേരിട്ട് കാണുന്നതിനും മിൽമയുടെ വിവിധ ഉൽപ്പന്നങ്ങൾ വിലക്കുറവിൽ വാങ്ങുന്നതിനും എല്ലാ ഉപഭോക്താക്കൾക്കും ഇന്ന് കൂടി അവസരമുണ്ടായിരിക്കും.
Read MoreCategory: Kollam
ദേശം ഓർമയായെങ്കിലും ദേശക്കല്ല് ഇന്നും സ്മരണകളുയർത്തുന്നു
പി.എ.പത്മകുമാർ കൊട്ടാരക്കര: കാലചക്രത്തിന്റെ ഗതിവേഗത്തിൽ ദേശം തന്നെ ഇല്ലാതായി. നാടടക്കി ഭരിച്ചിരുന്ന ദേശ വാഴികളും ഓർമ്മയായി.എന്നാൽ ദേശാതിർത്തി നിശ്ചയിച്ചിരുന്ന ദേശക്കല്ല് ഒരു നാടിന്റെആരാധനാമൂർത്തിയായി ഇന്നും നിലനിൽക്കുന്നു. കൊട്ടാരക്കര,പുത്തൂരിലെ കല്ലടയാറിന്റെ തീരഗ്രാമമായ ആറ്റുവാശ്ശേരിയിലാണ് നാടിന്റെ ആരാധനകളേറ്റുവാങ്ങി ഇന്നും ദേശക്കല്ല് സ്ഥിതി ചെയ്യുന്നത്. ചരിത്രവും ഐതീഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന മണ്ണടി ദേശത്തിന്റെ അതിർത്തി നിർണ്ണയിച്ച് സ്ഥാപിച്ചിരുന്ന ദേശ മുദ്രയുള്ള കല്ലുകളാണ് ദേശക്കല്ലുകൾ.ഇവയിൽ ഇന്നവശേഷിക്കുന്ന എക അതിർത്തിക്കല്ലാണ് ആറ്റുവാശ്ശേരിയിലുള്ളത്. ശൂലവും വാളും കൊത്തിയിട്ടുള്ള ഈ കല്ല് റോഡരുകിലാണ് സ്ഥിതി ചെയ്യുന്നത്.ഈ ഭാഗം ദേശക്കല്ലുമുക്കെന്നും ഇപ്പോൾ അറിയപ്പെടുന്നു. ഈ കല്ലിനു മുന്നിൽ രാവിലെയും വൈകുന്നേരവും വിളക്കുതെളിയിച്ചാണ് നാട്ടുകാരുടെ ആരാധന. തിരുവിതാംകൂർ ചരിത്രത്തോടൊപ്പം മൂന്നു ദേശങ്ങളും ദേശവാഴികളുമാണ് പുത്തൂരിലും പരിസര പ്രദേശങ്ങളിലുമായി ഉണ്ടായിരുന്നത്. കുഴിക്കലിട വക, പുത്തൂർ കണ്ണങ്കര, മണ്ണടി എന്നിവയായിരുന്നു ആ ദേശങ്ങൾ. ഇവയുടെ ദേശാധിപൻമാരെ അറിയപ്പെട്ടിരുന്നത് യഥാക്രമം കുഴിക്കൽത്താൻ, കറുപ്പത്താൻ, കാമ്പിത്താൻ…
Read Moreമോഷ്ടാവിനെ കാട്ടികൊടുത്തിട്ടും പോലീസ് പരാതി സ്വീകരിച്ചില്ലെന്ന ആക്ഷേപവുമായി യുവാവ്
കുളത്തൂപ്പുഴ: പാതയോരത്തായ് ബൈക്കിനു മുകളിൽ വച്ചിരുന്ന ഹെൽമറ്റ് പട്ടാപ്പകൽ മോഷ്ടാവ് കടത്തി. സിസിറ്റിവി ദൃശ്യങ്ങളിൽ പതിഞ്ഞ മോഷ്ടാവിൻെറ വീഡിയോ ദൃശ്യകുളത്തൂപ്പുഴ പോലീസിനെ കാട്ടി പരാതിപറയാൻ ശ്രമിച്ചങ്കിലും പരാതികേൾക്കാൻ പോലും പോലീസ് തയാറായില്ലെന്ന് ആക്ഷേപം. ഒരു ഹെൽമറ്റ് അല്ലയോ എന്നു പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. കുളത്തൂപ്പുഴ ആറ്റിനുകിഴക്കേകര മംഗലത്ത് വീട്ടിൽ അനീഷിൻെറ ഹെൽമറ്റാണ് ബൈക്കിലെത്തിയ മോഷ്ടാവ് കടത്തികൊണ്ട് പോയത്. കുളത്തൂപ്പുഴ സർവ്വീസ് സഹകരണബാങ്കിനു മുന്നിലാണ് സംഭവം. ബാങ്കിൽ വായ്പാ ഇടപാട് നടത്താനായ് എത്തിയ അനീഷും മാതാവും ബാങ്കിനുമുന്നിൽ ബൈക്ക് സ്റ്റാൻറിൽ വച്ച് ഹെൽമറ്റ് ഊരി ഇതിനുമുകളിൽ തൂക്കിയിട്ട് ബാങ്കിനുളളിലേക്ക് പോകുകയായിരുന്നു. തൊട്ടുപിന്നാലെ ബൈക്കിലെത്തിയ യുവാവ് ബൈക്ക് മറ്റൊരുകടക്ക് മുന്നിൽ നിർത്തിവച്ച് അനീഷിൻെറ ബൈക്കിനുമുന്നിലെത്തി ഹെൽമറ്റ് കൈക്കലാക്കി കടക്കുന്നതായ് ബാങ്കിലെ സിസിറ്റി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. സംഭവസമയം സമീപത്തായ് ഉണ്ടായിരുന്ന വൃദ്ധയോട് മോഷ്ടാവ് സംസാരിക്കുന്നതും കാണാമായിരുന്നു. ഇവരെ കണ്ടെത്തി അന്വേഷിച്ചപ്പോൾ…
Read Moreപത്തനാപുരം നഗരത്തെ ഞെട്ടിച്ച കവർച്ച; തമിഴ്സംഘങ്ങളെന്ന് പോലീസ്
പത്തനാപുരം:നഗരത്തെ ഞെട്ടിച്ച വന്‍കവര്‍ച്ചയ്ക്ക് പിന്നില്‍ തമിഴ്സംഘങ്ങളെന്ന് സംശയം.കഴിഞ്ഞ ദിവസം പത്തനാപുരം വണ്‍വേ റോഡിന് സമീപം ലൗവ് ലാന്റില്‍ നവാസിന്റെ വീട്ടില്‍ നിന്നും 90 പവന് സ്വര്‍ണവും,ഇരുപത്തിരണ്ടായിരം രൂപയും അപഹരിക്കപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ വിരലടയാള വിദഗ്ധരടക്കമുള്ള ശാസ്ത്രീയ അന്വേഷണസംഘമെത്തി തെളിവെടുത്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തമിഴ്നാട്ടിലെ തിരുട്ടുഗ്രാമം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ മോഷണസംഘങ്ങളിലേക്ക് പോലീസിന്റെ സംശയമുന നീളുന്നത്. ശബരിമല തീര്ത്ഥാടനകാലമായതോടെ തീര്‍ത്ഥാടകരുടെ വേഷത്തില്‍ മോഷണസംഘങ്ങള്‍ കേരളത്തിലേക്ക് കടന്നിരിക്കാമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.പല സ്റ്റേഷനുകളില്‍ നിന്നുംപോലീസുകാരെ ശബരിമലയിലെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ഇതിനാല്‍ തന്നെ ക്രമസമാധാന പാലനത്തിനായി മിക്കയിടങ്ങളിലും വേണ്ടത്ര പോലീസുകാരില്ല.ഈ സാഹചര്യം മുന്നില്‍ക്കണ്ട് മോഷണസംഘങ്ങള്‍ കിഴക്കന്‍ മേഖലയില്‍ തമ്പടിച്ചിട്ടുള്ളതായും സൂചനയുണ്ട്.ഒന്നിലധികം മോഷ്ടാക്കള്‍ അടങ്ങിയ മോഷണസംഘം തന്നെയാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് ആദ്യ നിഗമനം.
Read Moreരാത്രിയിൽ രണ്ടുപേർ വിട്ടിൽ നിന്ന് വലിച്ചിറക്കി തന്നെ കത്തിക്കുകയായിരുന്നു; കൊട്ടാരക്കരയിൽ പത്താംക്ളാസ് വിദ്യാർഥിനി പൊള്ളലേറ്റ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കൊട്ടാരക്കര: സ്വന്തം മുറിയിൽ ഉറങ്ങിക്കിടന്ന പത്താം ക്ലാസുകാരിയെ പുലർച്ചെ വീടിന് പുറത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. കൊട്ടാരക്കര മുട്ടറ സ്വദേശിനിയും പത്താം ക്ലാസ് വിദ്യാർഥിനിയുമായ പെൺകുട്ടിക്കാണ് ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റത്. പെൺകുട്ടിയെ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.പുലർച്ചെ വീടിനു പുറത്തു കണ്ടെത്തിയ പെൺകുട്ടിയെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. പൊള്ളൽ ഗുരുതരമല്ല. രാത്രിയിൽ വീട്ടിലെത്തിയ രണ്ടു യുവാക്കൾ തന്നെ വീട്ടിൽ നിന്നും വലിച്ചിറക്കി പൊള്ളലേൽപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി ബന്ധുക്കൾക്കും പോലീസിനും നൽകിയിട്ടുള്ള മൊഴി. മൊബൈൽ ഫോണുകളും ടവർ ലൊക്കേഷനുകളും പരിശോധിച്ചു വരികയാണ് പോലീസ്.
Read Moreകെഎംഎംഎല്ലിനെ തകർക്കാൻ സർക്കാർ ഗൂഡ ശ്രമം നടത്തുന്നുവെന്ന് എൻ.കെ പ്രേമചന്ദ്രൻ
ചവറ : പൊതുമേഖലാസ്ഥാപനമായ കെഎംഎംഎല്ലിനെ തകർക്കാൻ എൽഡിഎഫ് സർക്കാർ ഗൂഢശ്രമം നടത്തുന്നതായി എൻകെ പ്രേമചന്ദ്രൻ എംപി .ടൈറ്റാനിയം കോംപ്ലെക്സ് എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ കമ്പനികളിൽ നിന്നു കൂടുതൽ തുക നൽകി ബെനിഫിഷ്യറി ഇൽമനൈറ്റ് വാങ്ങി കമ്പനിയെ തകർക്കാനാണ് ശ്രമമെന്ന് എം.പി. പറഞ്ഞു. മുൻ മന്ത്രി ഷിബുബേബിജോൺ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി മനോജ് പോരുകര, കോക്കാട്ട് റഹീം , റോബിൻ ഫെയറിയ , കോയാക്കുട്ടി ,ഉണ്ണികൃഷ്ണൻ, സി.പി.സുധീഷ് കുമാർ ,തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreആവണീശ്വരം റെയിൽവേ ക്രോസിൽ മേൽപ്പാലം വേണമെന്ന ആവശ്യം ശക്തം; ഗേറ്റിൽ വാഹനങ്ങൾ കുടുങ്ങുന്നത് നിത്യസംഭവം
പത്തനാപുരം: കുന്നിക്കോട് പത്തനാപുരം പ്രധാന പാതയിൽ ആവണീശ്വരത്ത് റയിൽവേ ക്രോസിംഗിൽ മേൽപാലം വേണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കം. മിക്ക സമയങ്ങളിലും ട്രെയിൻ കടന്നു പോകുന്നതിനായി ഗേറ്റ് അടയ്ക്കുമ്പോൾ വാഹനങ്ങൾ കുടുങ്ങി കിടക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കോന്നി പത്തനാപുരം ഭാഗത്ത് നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉൾപ്പെടെ ഭാഗങ്ങളിൽ പോകുന്നതിനായി എളുപ്പമാർഗമായ പാതയിലാണ് റെയിൽപാത. രോഗികളുമായി എത്തുന്ന ആംബുലൻസുകളും കുടുങ്ങുന്നത് പതിവാണ്. കന്യാകുമാരി. തിരുവനന്തപുരം ഭാഗത്ത് നിന്നുള്ള ശബരിമല തീർത്ഥാടകരും ഇതുവഴിയാണ് കടന്നു പോകുന്നത്. മാറി മാറി വരുന്ന ജനപ്രതിനിധികൾ മേൽപാലം നിർമ്മിക്കുന്നതിന് വേണ്ടുന്ന നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനങ്ങൾ നല്‍കാറുണ്ടെങ്കിലും പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ലന്നതാണ് വാസ്തവം.കേരളത്തിൽ പുതുതായി നിർമ്മാണ അനുമതി ലഭിച്ച മേൽപാലങ്ങളുടെ ലിസ്റ്റിൽ ആവണീശ്വരവും ഇടം നേടിയെങ്കിലും പിന്നീട് അതിനെ പറ്റി ഒരു വിവരവുമില്ലന്നും ആക്ഷേപമുണ്ട്. കൊല്ലം ചെങ്കോട്ട പാതയിൽ ഗേജ്മാറ്റ ജോലികൾ പൂർത്തിയായതോടെ ഇനിയും കൂടുതൽ ട്രയിനുകൾ ഇതുവഴി…
Read Moreട്രെയിനുകളുടെ അപ്രതീക്ഷിത സമയമാറ്റം യാത്രക്കാരെ വലയ്ക്കുന്നു; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അധികൃതർ
കൊല്ലം: ട്രെയിനുകളുടെ അപ്രതീക്ഷിത സമയമാറ്റവും അശാസ്ത്രീയമായ സമയക്രമവും കൊല്ലം തിരുവനന്തപുരം മേഖലയിൽ യാത്രക്കാരെ ഏറെ വലയ്ക്കുന്നു. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനകൾ നിരവധി നിവേദനങ്ങൾ റെയിൽവേ അധികൃതർക്ക് നൽകിയെങ്കിലും അനുകൂലമായ ഒരു നടപടിയും നാളിതുവരെയും ഉണ്ടായിട്ടില്ല. 56716 നന്പർ കന്യാകുമാരി-പുനലൂർ പാസഞ്ചർ ഇപ്പോൾ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത് വൈകുന്നേരം 4.45നാണ്. സർക്കാർ ഉദ്യോഗസ്ഥർക്കൊന്നും ഇതുകാരണം ഈ പാസഞ്ചറിൽ യാത്രചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഈ ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 5.05ന് പുറപ്പെട്ടാൽ കൊല്ലത്തും പുനലൂരിലേയ്ക്കും പോകുന്ന നൂറുകണക്കിന് യാത്രികർക്ക് ഏറെ ഉപകാരപ്രദമാകും. പുനലൂർ-കന്യാകുമാരി പാസഞ്ചറിന്റെ രാവിലത്തെ കൊല്ലത്തെ സമയക്രമവും യാത്രക്കാരെ വലയ്ക്കുന്ന തരത്തിലാണ്. പാസഞ്ചറിന്റെ കൊല്ലത്തെ സമയം രാവിലെ 7.45നാണ്. ഈ ട്രെയിനിൽ പുനലൂരിൽ നിന്ന് കൊല്ലത്ത് എത്തുന്നവർക്ക് എറണാകുളം ഭാഗത്തേയ്ക്കുള്ള മെമുവിനും പരുശുറാം എക്സ്പ്രസിനും കണക്ഷൻ കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. തിരുവനന്തപുരം-മംഗലാപുരം പരശുറാം…
Read Moreനഗമധ്യത്തിലെ വീട്ടിൽ കവർച്ച; പോലീസ് അന്വേഷണം ഊർജിതമാക്കി; 90 പവന് സ്വര്‍ണ്ണവും,ഇരുപത്തിരണ്ടായിരം രൂപയും നഷ്ടപ്പെട്ടു
പത്തനാപുരം : നഗരമധ്യത്തിലെ വീട്ടിൽ വന്‍ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ അന്വേഷണസംഘം ഇന്ന് പരിശോധന നടത്തും.പത്തനാപുരം നഗരത്തില്‍ വണ്‍വേ റോഡിന് സമീപമുള്ള വീട്ടിലാണ് ഇന്നലെ പകല്‍ സമയം വീട് കുത്തി തുറന്ന് 90 പവന് സ്വര്‍ണ്ണവും,ഇരുപത്തിരണ്ടായിരം രൂപയും കവര്‍ന്നത്. പത്തനാപുരം വണ്‍വേയില്‍ ലൗലാന്റില്‍ നവാസിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണവും,പണവും മോഷണം പോയത്. നവാസും ഭാര്യയും രാവിലെ പത്തോടെ ജോലിയ്ക്കായി പോയിരുന്നു.തുടര്‍ന്ന് വൈകുന്നേരം 5.30 ന് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.വീടിന്റെ മുന്‍ഭാഗത്തെ കതക് കുത്തി തുറന്ന നിലയിലായിരുന്നു. എല്ലാ മുറിയുടെയും കതകുകള്‍ തുറന്നിട്ടുണ്ട്.സ്വര്‍ണ്ണം സൂക്ഷിച്ചിരുന്ന മുറി പൂര്‍ണ്ണമായും വലിച്ച് വാരിയിട്ട നിലയിലാണ്.അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന 90 പവന് സ്വര്‍ണ്ണവും പണവുമാണ് നഷ്ടപ്പെട്ടതെന്ന് വീട്ടുടമ പറയുന്നു.മുന്‍വശത്തെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. മതില് ചാടിയാണ് മോഷ്ടാവ് വീടിന്റെ പരിസരത്ത് എത്തിയതെന്നാണ് പോലീസ് നിഗമനം.സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വീടിനുള്ളില്‍ പരിശോധന നടത്തി.ഇന്ന്…
Read Moreഉത്തരേന്ത്യൻ പോലീസുകാരെ വച്ചു സർക്കാർ ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് എംപി
കൊട്ടാരക്കര: ഉത്തരേന്ത്യൻ പോലീസുകാരെ വച്ചു സർക്കാർ ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് വി.മുരളീധരൻ എംപി ആരോപിച്ചു. കൊട്ടാരക്കര സബ് ജയിലിൽ ബിജെപി നേതാവ് കെ സുരേന്ദ്രനെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി മുരളീധരൻ എംപി. യുഡി എഫ് നേതാക്കൾ നിരോധനാജ്ഞ ലംഘിക്കുമെന്നു പറഞ്ഞാണ് ശബരിമയിലേക്ക് പോയത്. എന്നിട്ട് അവരെ അറസ്റ്റ് ചെയ്യാൻ തയാറാവാതെ ബിജെപി നേതാക്കൾ ദർശനത്തിന് പോയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ഇത് യുഡിഎഫിനോടുള്ള പിണറായിയുടെയും യദീഷ് ചന്ദ്രയുടെയും ഇരട്ട താപ്പാണ്. ശബരിമലയിലെ വിഷയം സിപിഎം രാഷ്ട്രീയ പ്രേരിതമാണ്. അതുകൊണ്ടാണ് സുരേന്ദ്രന് ജാമ്യം കിട്ടിയപ്പോൾ ജനകീയാ സമരങ്ങളുടെ പേരിൽ പുതിയ അറസ്റ്റുമായി പോലീസ് രംഗത്ത് വന്നിട്ടുള്ളത്. ഉത്തരേന്ത്യൻ പോലിസ് ഉദ്യോഗസ്ഥരെ ശബരിമലയിൽ നിയമിച്ചു 144 പ്രഖ്യാപിച്ചു ശബരിമലയിലെ മണ്ഡലകാലത്തെ തകർക്കുകയാണ് പിണറായിയുടെ ലക്ഷ്യം എന്നും മുരളീധരൻ പറഞ്ഞു.
Read More