കൊട്ടാരക്കര: പത്തനംതിട്ട കോടതിയിൽ നിന്നും ഉപാധികളോടെ ജാമ്യം അനുവദിച്ചെങ്കിലും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് കൊട്ടാരക്കര സബ് ജയിലിൽ നിന്നും മോചിതനാകാനായില്ല. മറ്റൊരു കേസിൽ കോടതിയുടെ വാറണ്ട് നിലനിൽക്കുന്നതിനാലാണ് ജയിൽ മോചനം അസാധ്യമായത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്ത സുരേന്ദ്രൻ റിമാൻഡു പ്രതിയായി കൊട്ടാരക്കര സബ്ജയിലിലാണ് അടയ്ക്കപ്പെട്ടിട്ടുള്ളത്.ഇന്നലെയാണ് പത്തനംതിട്ട കോടതി ഉപാധികളോടെ ജാമ്യമനുവദിച്ചത്. ജാമ്യവ്യവസ്ഥകൾ പാലിച്ച് പുറത്തിറങ്ങാൻ തയാറെടുക്കവെയാണ് മറ്റൊരു കേസിലെ വാറണ്ടു പ്രതിയാണ് സുരേന്ദ്രനെന്ന് പോലീസ് വ്യക്തമാക്കിയത്. കണ്ണൂരിൽ പോലീസിനെ ഭീഷണിപ്പെടുത്തി എന്ന കേസാണിത്. ഇനി ഈ കേസിൽ കൂടി ജാമ്യം ലഭിച്ചാലെ ജയിൽ മോചനം സാധ്യമാകൂ. അതുവരെ കൊട്ടാരക്കര സബ് ജയിലിൽ കഴിയേണ്ടി വരും.
Read MoreCategory: Kollam
ലളിതാംബിക അന്തര്‍ജനത്തിന് ജന്മനാട്ടില് സ്മാരകം നിര്‍മിക്കുന്നു; നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യമാണ് സഫലമാകുന്നത്
പത്തനാപുരം:സാഹിത്യ രചനയിലൂടെ ഉയരങ്ങള്‍ കീഴടക്കിയ പ്രിയ എഴുത്തുകാരിക്ക് ജന്മനാട്ടില് സ്മാരകം ഉയരുന്നു.സ്ത്രീ സ്വാതന്ത്ര്യത്തിന് സമൂഹം നല്കിയ വിലക്കുകള്‍ക്കെതിരെ സാഹിത്യ കൃതികളിലൂടെ പ്രതികരിച്ച എഴുത്തുകാരിയായിരുന്നു ലളിതാംബിക അന്തര്‍ജ്ജനം. 1909 ല്‍ പത്തനാപുരം താലൂക്കിലെ കുന്നിക്കോട് കോട്ടവട്ടം തേന്‍കുന്നത്ത് മഠത്തില്‍ ദാമോദരന്‍ പോറ്റിയുടെ മകളായി ജനിച്ച ലളിതാംബിക അന്തര്‍ജനം മുപ്പതിലേറെ കൃതികള്‍ രചിച്ചു.മൂടു പടത്തില്‍, ആദ്യത്തെ കഥകള്‍, തകര്‍ന്ന തലമുറ, കാലത്തിന്റെ ഏടുകള്‍, കിളിവാതിലിലൂടെ, കൊടുങ്കാറ്റില്‍ നിന്ന്, കണ്ണീരിന്റെ പുഞ്ചിരി, ഇരുപതു വര്‍ഷത്തിനു ശേഷം, അഗ്നി പുഷ്പങ്ങള്‍, സത്യത്തിന്റെ സ്വരം, വിശ്വരൂപം, ഇഷ്ടദേവത, അംബികാഞ്ജലി, പവിത്രമോതിരം, ധീരേന്ദു മജുംദാരുടെ അമ്മ, തിരഞ്ഞെടുത്ത കഥകള്‍. എന്നിവയാണ് കഥകള്‍.ലളിതാഞ്ജലി, ഓണക്കാഴ്ച, ശരണമഞ്ജരി, ഭാവദീപ്തി, നിശബ്ദ സംഗീതം, ഒരു പൊട്ടിച്ചിരി, ആയിരത്തിരി എന്നീ കവിതകളും പുനര്‍ജ്ജന്മം, വീര സംഗീതം തുടങ്ങിയ നാടകങ്ങളും കുഞ്ഞോമന, ഗോസാമി പറഞ്ഞ കഥ, തേന്‍ തുള്ളികള്‍, ഗ്രാമ ബാലിക എന്നീ…
Read Moreപിന്നാക്ക വിഭാഗത്തെ ഉന്നതിയിലെത്തിക്കാനാണ് സർക്കാർ ശ്രമമെന്ന് മന്ത്രി എ.കെ ബാലൻ
കുളത്തൂപ്പുഴ: പിന്നാക്ക വിഭാഗത്തെ സമൂഹത്തിൻെറ ഉന്നതിയിലെത്തിക്കാനുളള പരിശ്രമത്തിൻെറ ഭാഗമായ് മികച്ച വിദ്യാഭ്യാസവും തൊഴിലും സർക്കാർ ഉറപ്പ് വുത്തുമെന്ന് മന്ത്രി എ.കെ.ബാലൻ . പട്ടികജാതി- പട്ടികവർഗ്ഗ വികസന വകുപ്പിൻെറ അധീനതയിൽ അരിപ്പയിൽ പ്രവർത്തിക്കുന്ന കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂൾ ആധുനിക വൽക്കരണ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. ഒന്നുമുതൽ ഡിഗ്രി തലം വരെ വിദ്യാഭ്യാസം നൽകുന്ന തരത്തിൽ വിദ്യാഭ്യാസമുശ്ചയമായ് സ്കൂൾ ഉയർത്തുന്നതിനുളള പരിശ്രമമാണ് ഇപ്പോൾ നടന്നു വരുന്നത്. അതിനായ് വകുപ്പിൻെറ അധീനതയിൽ ഇതിനോട് ചേർന്നുകിടക്കുന്ന ഭൂമിയിൽ അഞ്ച് ഏക്കർ സ്ഥലം കൂടി ഹയർ സെക്കൻണ്ടറി നിലവാരത്തിൽ പ്രവർത്തിക്കുന്ന സ്കൂളിന് വിട്ടുനൽകി അതിനെ കോളേജ് ആയ് ഉയർത്തുന്നതിനുളള നടപടി ഉണ്ടാകണമെന്ന് മന്ത്രി കെ.രാജു അധ്യക്ഷപ്രസംഗത്തിനിടയിൽ മന്ത്രി എ.കെ. ബാലനോട് അഭ്യർത്ഥിച്ചു . പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ പുഗഴേന്തി, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ലൈലാബീവി, വൈസ്പ്രസിഡൻറ് സാബുഎബ്രഹാം, ബ്ലോക്ക്…
Read Moreകല്ലടയാറിനെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത്
പത്തനാപുരം: കല്ലടയാറിനെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ പുതിയ പദ്ധതിയുമായി പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്. പ്രളയശേഷം കല്ലടയാറ്റിലും തീരങ്ങളിലും അമിതമായ അളവില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. നിരവധി കുടിവെള്ള പദ്ധതികള്‍ക്ക് ഉള്‍പ്പെടെ ആശ്രയിക്കുന്നത് കല്ലടയാറ്റിലെ ജലമാണ്. മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള ജലജന്യരോഗങ്ങള്‍ പകരാനുള്ള സാധ്യതയും ഏറെയാണ്. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളുമായും കല്ലടയാര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇരുപത്തിയേഴ് കിലോമീറ്റര്‍ ദൂരമാണ് ബ്ലോക്ക് പരിധിയിലൂടെ കല്ലടയാറ് ഒഴുകുന്നത്. ആറിന്റെ പരിധിയിലുള്ള പഞ്ചായത്ത് വാര്‍ഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് ആറിനെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് സജീഷ് പറഞ്ഞു. ഡിസംബര്‍ എട്ടിന് കല്ലടയാറ് ശുചീകരണപ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നടക്കും. പിറവന്തൂര്‍, വിളക്കുടി, തലവൂര്‍, പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര എന്നീ പഞ്ചായത്തുകളിലെ ജനപ്രതിനിധികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി സ്വാഗതസംഘം രൂപീകരിക്കുമെന്നും എലിക്കാട്ടൂര്‍ ഗവ. എല്‍…
Read Moreഞായറാഴ്ചയും പൊതു അവധി ദിനങ്ങളിലും പനയം കെഎസ്ആർടിസി സർവീസ് മുടക്കം; സ്വകാര്യ വാഹനങ്ങളെ സഹായിക്കാനാണെന്ന് യാത്രക്കാർ
അഞ്ചാലുംമൂട് : കൊല്ലത്തുനിന്നും പനയം തെക്കേവീട്ടിൽ മുക്കുവഴി പെരുമണിലേക്കുള്ള കെഎസ്ആർടിസി മുടക്കം യാത്രക്കാർ ദുരിതത്തിലായി. ഇതുവഴിയുള്ള ഏക സർവീസാണ് എല്ലാ ഞായറാഴ്ചയും പൊതു അവധി ദിവസവും കെഎസ്ആർടിസി അധികൃതർ മുടക്കുന്നത്. ലാഭത്തിൽ ഓടിക്കൊണ്ട ിരിക്കുന്ന കെഎസ്ആർടിസിയെ സ്വകാര്യബസ് മുതലാളിമാരെ സഹായിക്കുവാൻ വേണ്ട ിയാണ് മുടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിന്റെ ശോചനീയാവസ്ഥ മൂലം വർഷങ്ങൾക്കു മുന്‍പ് നിർത്തലാക്കിയ സർവീസ് കഴിഞ്ഞ ആറു വർഷം മുന്‍പാണ് പുനരാരംഭിച്ചത്. 10 ട്രിപ്പുണ്ടായിരുന്ന സർവീസ് ഘട്ടംഘട്ടമായി വെട്ടിച്ചുരുക്കി ഇപ്പോൾ ഒന്നര ട്രിപ്പിൽ അധികൃതർ ഒതുക്കി. പെരിനാട് റെയിൽവേ സ്റ്റേഷൻ, പനയം പോസ്റ്റ് ഓഫീസ്, സർക്കാർ മൃഗാശുപത്രി, തെക്കേവീട്ടിൽമുക്ക് മാർക്കറ്റ്, പെരുമണ്‍ എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയ അനേക കേന്ദ്രസംസ്ഥാന സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന ഇതുവഴിയുള്ള ഏക കെഎസ്ആർടിസി ബസ് ഒരു മുടക്കവും കൂടാതെ സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള പ്രതികരണവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.വി.…
Read Moreവാട്ടർ അഥോറിററ്റിയിലെ കരാർ എച്ച് ആർ ജീവനക്കാരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കണം
കൊല്ലം : വാട്ടർ അഥോറിററ്റിയിൽ പന്പ് – വാൽവ് ഓപ്പറേറ്റർ, മീറ്റർ റീഡർ, തുടങ്ങി വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന കരാർ എച്ച്. ആർ. ജീവനക്കാരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി കരാർ എച്ച്. ആർ. സംയുക്ത സമര സമിതി സംസ്ഥാന കണ്‍വീനർ എ.റഹിംകുട്ടി ആവശ്യപ്പെട്ടു. സംയുക്തസമരസമിതിയുടെ ആഭിമുഖ്യത്തിൽ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചനീയർ കാര്യാലയത്തിനു മുന്പിൽ നടത്തിയ കൂട്ട ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ കരാർ ദിവസ – മാസ വേതനക്കാരുടെ ഡ്യൂട്ടി വേതനം 650 രൂപയായി ഉയർത്തി സർക്കാർ ഉത്തരവുണ്ടായിമൂന്നു വർഷം പിന്നിട്ടിട്ടും വാട്ടർ അതോറിറ്റി വേതനം ഉയർത്താത്ത നിലപാട് തൊഴിലാളി വിരുദ്ധമാണ്. ദീർഘകാലമായി വാട്ടർ അഥോറിറ്റിയ്ക്കു വേണ്ടി ജോലി ചെയ്യുന്ന എച്ച്.ആർ. വിഭാഗത്തെ പിരിച്ചു വിടാൻ അധികൃതർ നടത്തുന്ന നീക്കത്തിൽ നിന്നും പിൻമാറിയില്ലെങ്കിൽ ജീവനക്കാരും…
Read Moreദര്‍പ്പക്കുളം, കെ.എെ.പി കനാൽ പുറമ്പോക്ക് നിവാസികള്‍ക്കും പട്ടയംനൽകുമെന്ന് മന്ത്രി കെ.രാജു
കുളത്തൂപ്പുഴ: കിഴക്കൻ മേഖലയിലെഭൂപ്രശ്നങ്ങൾ പരിഹാരം കാണുന്നതിൻെറ ഭാഗമായ് ദർപ്പക്കുളം നിവാസികൾക്കും കെ.എെ.പി കനാൽ പുറമ്പോക്കിൽ താമസിക്കുന്നവർ തുടങ്ങി വർഷങ്ങളായ് കൈവശ ഭൂമിക്ക് പട്ടയമില്ലാതെ ദുരിതം അനുഭവിക്കുന്ന എല്ലാവർക്കും പട്ടയം നൽകുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ.രാജു കുളത്തൂപ്പുഴസാംനഗർ നിവാസികൾക്ക് പട്ടയം വിതരണം നൽകുന്നതിനെ കുറിച്ച് ആലോചിക്കാൻ സാംനഗർ ആക്ഷൻ കൗസിലിൻെറ നേതൃത്വത്തിൽ സാംഗർ കമ്മ്യൂണിറ്റി ഹാളിൽ ചേർയോഗം ഉദ്ഘാടനം ചെയ്തു സംഗിക്കുകയാ യിരുന്നു അദ്ദേഹം. അതിൻെ ഭാഗമായാണ് ജില്ലയിൽ രണ്ടാമത് ആരംഭിച്ച റവന്യൂ ഡിവിഷൻ ഓഫീസ് പുനലൂർ കേന്ദ്രീകരിച്ച് ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഡിസംബർ 14ന് നടക്കുന്ന പട്ടയ വിതരണ ഉദ്ഘാടന യോഗത്തിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, മേഴ്സികുട്ടിയമ്മ എന്നിവർ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.ലൈലാബീവി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആക്ഷൻ കൗസിൽ ഭാരവാഹികളായ പി.ജെ.രാജു, പി.സഹദേവൻ, അനിൽകുമാർ,പുനലൂർ ആർ.ഡി.ഒ. ശശധരൻ,…
Read Moreകൊട്ടിയത്ത് അയൽവാസിയുടെ മതിലിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു; പോലീസ് ചോദ്യം ചെയ്തപ്പോൾ പ്രതി പറഞ്ഞത് കേട്ട് പോലീസ് ഞെട്ടി
കൊല്ലം : അയൽവാസിയുടെ വീട്ടിലെ മതിലിൽ കണക്ട് ചെയ്തിരുന്ന ഇലക്ട്രിക് വയറിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കൊട്ടിയം പറക്കുളം വിളയിൽ പുത്തൻവീട്ടിൽ ബിനു (33) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അയൽവാസിയായ വിജയനെ കൊട്ടിയം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിൽ മദ്യപിച്ചെത്തിയ ബിനു വിജയനുമായി വഴക്കിട്ടിരുന്നു. തുടർന്ന് ഷോക്കറ്റ് കിടന്ന ബിനുവിനെ വീട്ടുകാർ മാറ്റിയെങ്കിലും തലയുടെ പിറകുവശത്ത് മുറിവേറ്റിരുന്ന തായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിജയനെ പോലീസ് ചെയ്തതോടെയാണ് മതിലിൽ വൈദ്യുതി കടത്തിവിട്ടിരുന്ന വിവരം ലഭിച്ചത്. വിജയനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് കൊട്ടിയം പോലീസ് പറഞ്ഞു. ബിനുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.
Read Moreകൊട്ടാരക്കരയിൽ എൻ.എസ്.എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം; ഗേറ്റിൽ ജ ന റൽ സെക്രട്ടറിയെ അവഹേളിക്കും വിധമുള്ള പോസ്റ്ററും
കൊട്ടാരക്കര: പനവേലി ഇരണൂരിൽ എൻ.എസ്.എസ്.കരയോഗ മന്ദിരത്തിനു നേരെ ആക്രമണം. ഇരണൂർ4092- നമ്പർ ദേവിവിലാസം കരയോഗ മന്ദിരത്തിനു നേരെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ആക്രമണമുണ്ടായത്. മന്ദിരത്തിനു മുന്നിലെ കൊടിമരം മറിച്ചിട്ട നിലയിലാണ്. ‘ എൻ.എസ്.എസ്. ജ ന റൽ സെക്രട്ടറിയെ അവഹേളിക്കും വിധമുള്ള പോസ്റ്ററും ഗേറ്റിൽ പതിച്ചിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി അന്വേഷണം ആരംഭിച്ചു. കൊട്ടാരക്കര എൻ.എസ്.എസ്.താലൂക്ക് യൂണിയനിൽപ്പെട്ടതാണ് ഇരണൂർ കരയോഗം.
Read Moreഅയിഷാപോറ്റി എംഎൽഎയും കുടുംബാംഗങ്ങളെയും ആക്ഷേപിച്ച് പ്രസംഗം നടത്തിയ ബിജെപി നേതാവ് സോമനെതിര കേസ്
കൊട്ടാരക്കര: പി അയിഷാപോറ്റി എംഎൽഎയും കുടുംബാംഗങ്ങളെയും ആക്ഷേപിച്ചു പ്രസംഗിച്ച ബിജെപി നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ബിജെപി ജില്ലാ നേതാവ് വയയ്ക്കൽ സോമനെതിരെയാണ് മാനഹാനിപരത്തുന്ന തരത്തിൽ സ്ത്രീത്വത്തെ അവഹേളിച്ചതിനും മോശം വാക്കുകൾ പൊതുവേദിയിൽ ഉപയോഗിച്ചതിനും കൊട്ടാരക്കര പോലീസ് കേസ് എടുത്തത്. അയിഷാപോറ്റി ഡി ജി പിക്കും റൂറൽ എസ്പിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ബിജെപി നേതാവ് കെ സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കൊട്ടാരക്കരയിൽ നടത്തിയ ദേശീയപാത ഉപരോധ സമരത്തിൽ ആണ് വയയ്ക്കൽ സോമൻ പ്രകോപനപരമായ പ്രസംഗം നടത്തിയതായി പറയുന്നത്. അയിഷാപോറ്റി എംഎൽഎയെയും മകളെയും കുടുംബാംഗങ്ങളെയും പേരെടുത്ത് ആക്ഷേപിച്ചു.
Read More