കൊല്ലം : പ്രളയമെടുത്ത ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ ശേഖരിക്കുന്നതിന് വേണ്ടി കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിൽ നടത്തിയ ജാഗ്രതാ ജാഥയ്ക്ക് കൊല്ലം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ വന്പിച്ച വരവേൽപ്പ് നൽകി. താലൂക്കിലെ വിവിധ ഗ്രന്ഥശാലകളിൽ നിന്നും സമാഹരിച്ച ഇരുപതിനായിരം പുസ്തകങ്ങൾ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റും ജാഥ ക്യാപ്റ്റനുമായ ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ ഏറ്റുവാങ്ങി.ഇതുമായി ബന്ധപ്പെട്ട് കൊല്ലം ടി.എം.വർഗ്ഗീസ് സ്മാരക ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് മുളവന രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ, ജാഥാമാനേജർ പി.കെ.സുധാകരൻ, സംസ്ഥാന ലൈബ്രറി കൗണ്‍സിൽ വൈസ് പ്രസിഡന്റ് ചവറ കെ.എസ്.പിള്ള, സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെന്പർമാരായ എസ്.നാസർ, കെ.എം.ബാബു, ബി.ഹരികൃഷ്ണൻ, മുഞ്ഞിനാട് രാമചന്ദ്രൻ, കീഴാറ്റൂർ അനിയൻ, ജില്ലാ പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ, സെക്രട്ടറി ഡി.സുകേശൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ.അനിൽകുമാർ, താലൂക്ക് സെക്രട്ടറി കെ.ബി.മുരളീകൃഷ്ണൻ, വൈസ് പ്രസിഡന്റ് എ.അബൂബേക്കർ…
Read MoreCategory: Kollam
കുളത്തൂപ്പുഴയിലെ പാതയോരത്തുനിന്നും നാലുവർഷം മുമ്പ് മോഷ്ടാക്കൾ കടത്തിയ ലോറിയുമായി ഒരാൾ പിടിയിൽ
കുളത്തൂപ്പുഴ: കുളത്തുപ്പുഴ പാതയോരത്ത് നിന്നും നാല് വർഷം മുമ്പ് മോഷ്ടാക്കൾ കടത്തികൊണ്ട് പോയ ലോറിയും കേസിലെ പ്രതിയും പോലീസ് പിടിയിൽ. ആലപ്പുഴ എടത്വ തലവടി ആനപ്രാമ്പൻ പുത്തൻപറമ്പിൽ വിനോദ്(41) ആണ് പിടിയിലായത്. കുളത്തൂപ്പുഴ ഗണപതിയമ്പലം മുരുകൻെറ ഉടമസ്ഥതയിലുളള എെഷർ ലോറിയാണ് 2014 സെപ്റ്റംബർ അഞ്ചിന് ഗണപതിയമ്പലം ജംഗ്ഷനിൽ നിർത്തി ഇട്ടിരുന്ന ലോറിമോഷണം പോയത്. ഏറെ അന്വേഷണത്തിനൊടുവിൽ അന്ന് വിനോദിൻെറ അയൽവാസിസുധീഷ് പിടിയിലായങ്കിലും കൂട്ടുപ്രതിയോ ലോറിയോ കണ്ടെത്താനായിരുന്നില്ല. ഒട്ടേറെ വാഹനകേസിൽ പ്രതിയായ വിനോദ് അടൂർ പോലീസിൻെറ പിടിയിലായതോടെയാണ് വാഹനമോഷണങ്ങളുടെ ചുരുളഴിയുന്നത്. 30ൽ അധികം വാഹന താൻ കടത്തിയിട്ടുളളതായി പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുളത്തൂപ്പുഴയിൽനിന്നും കടത്തിയ ലോറി ബാഗ്ലൂരിലെ സ്പിരിറ്റ് മാഫിയ സംഘത്തിന് കൈമാറി. പ്രതിയിൽ നിന്നും വിവരം കിട്ടിയതിനെ തുടർന്ന് കുളത്തൂപ്പുഴ സിഎെ സി.എൽ സുധീറിൻെറ നേതൃത്വത്തിൽ പ്രതിയുമായി ആന്ധ്രയിൽ എത്തുകയും ദിവസങ്ങൾ നീണ്ട അന്വേഷത്തിനൊടുവിലാണ് ആന്ധ്രാപ്രദേശ് നെല്ലൂർ…
Read Moreമത്സ്യഫെഡിലെ അനധികൃത നിയമനം; വകുപ്പ് മന്ത്രിയുടെ അറിവോടെയാണെന്ന ആരോപണവുമായി ബിന്ദുകൃഷ്ണ
കൊല്ലം :മത്സ്യഫെഡിന് കീഴിലുള്ള കൈറ്റോസാൺ പ്ലാന്റിൽ വകുപ്പ് മന്ത്രിയുടെ അറിവോടെ അനധികൃത നിയമനം നടത്തിയതായി ഡിസിസി അദ്ധ്യക്ഷ അഡ്വ. ബിന്ദുകൃഷ്ണ ആരോപിച്ചു. പ്ലാന്റിൽ ഓൾ കേരള മാർക്കറ്റിംഗ് ഓഫീസർ നിയമനം മാനദണ്ഡങ്ങൾ മറികടന്ന് മന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശത്തെ തുടർന്നാണെന്നും ഈ പിൻവാതിൽ നിയമനത്തെക്കുറിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ മറുപടി പറയണമെന്നും അഡ്വ. ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവായ അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത് കൈറ്റോസാൺ പ്ലാന്റിൽ ചെമ്മീൻ തോട് വാങ്ങിയവരുമായി ബന്ധപ്പെട്ട് നടക്കുന്ന കോടികളുടെ ക്രമക്കേട് മറച്ച് വയ്ക്കാനാണെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു. കൈറ്റോൺ ഗുളിക വിതരണക്കാർക്ക് നൽകിയതിലും അഴിമതിയുണ്ട്. കൈറ്റിൻ കയറ്റുമതിയുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനികൾ കോടികളുടെ െലാഭം ഉണ്ടാക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൈറ്റോസാൺ പ്ലാന്റ് ലക്ഷങ്ങളുടെ നഷ്ടത്തിലാണ്. യു.ഡി.എഫ് സർക്കാരിന്റെ കാലഘട്ടത്തിൽ സ്വകാര്യ കമ്പനികൾ കിലോയ്ക്ക് 200 രൂപയ്ക്ക് നൽകിക്കൊണ്ടിരുന്ന കൈറ്റിൻ ഇപ്പോൾ 175 രൂപയ്ക്കാണ്…
Read Moreമസ്റ്റർ റോളിൽ ഉൾപ്പെടുത്താതെ മത്സ്യക്കൃഷിക്കായി 75ഓളം പേരെ പണിയെടുപ്പിച്ച ശേഷം വേതനം നൽകിയില്ല; വേതനത്തിനായി പഞ്ചായത്ത് പടിക്കൽ സമരം നടത്തി തൊഴിലാളികൾ
ചാത്തന്നൂർ: മസ്റ്റർ റോളിൽ ഉൾപ്പെടുത്താതെ തൊഴിലാളികളെ കൊണ്ട് മത്സ്യ കൃഷി നടത്തി; വേതനം കിട്ടാത്തതിൽ പ്രതിഷേധിച്ച് ചിറക്കര ഗ്രാമ പഞ്ചായത്തിന്റെ പ്രധാന കവാടത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കുത്തിയിരുപ്പ് സമരം നടത്തി.കഴിഞ്ഞ ജൂൺ 19 മുതൽ ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഉൾപ്പെട്ട പോളച്ചിറ ഏലായിലാണ് മത്സ്യ കൃഷിക്കായി തൊഴിലാളികളെ ഉപയോഗപ്പെടുത്തിയത്. എഴുപതോളം തൊഴിലാളികൾ മുപ്പത് ദിവസമാണ് ഇവിടെ ജോലി ചെയ്തത്.മത്സ്യ വിത്ത് നിക്ഷേപിക്കുന്നതിനായി ഏലായിൽ കുളം ഒരുക്കുക എന്നതായിരുന്നു തൊഴിൽ.മസ്റ്റർ റോൾ തയാറാക്കാതെയാണ് തൊഴിലാളികളെ കൊണ്ട് പണി എടുപ്പിച്ചത്. മത്സ്യ കൃഷിയുടെ ഭാഗമായുളള പ്രോജക്ടിലും ഉൾപ്പെടുത്തിയില്ല. വേതനമായി തൊഴിലാളികൾക്ക് അഞ്ചര ലക്ഷത്തോളം രൂപയാണ് ലഭിക്കാനുളളത്.മത്സ്യ വിത്ത് പാകിയിട്ട് അഞ്ചു മാസത്തോളമായിട്ടും വേതനം ലഭിക്കാതെ വന്നപ്പോൾ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും തൊഴിൽ ചെയ്ത രേഖ ഇല്ലാത്തതിനാൽ തുക നൽകാൻ നിർവാഹം ഇല്ലെന്ന് അറിയിച്ചു. പിന്നീട് ഈ പ്രോജക്ട് അനധികൃതമായി…
Read Moreനവകേരള നിർമാണത്തിൽ മാതൃഭാഷയ്ക്ക് മുഖ്യസ്ഥാനം വേണമെന്ന് മലയാളം ഐക്യവേദി
കൊട്ടാരക്കര: നവകേരള നിർമാണത്തിൽ മാതൃഭാഷയ്ക്ക് മുഖ്യസ്ഥാനം ഉണ്ടാവണമെന്ന് മലയാളം ഐക്യവേദി കൊട്ടാരക്കര മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. മുൻസിപ്പൽ ചെയർപേഴ്സൻ ബി. ശ്യാമളയമ്മ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ. ശരത്്ചന്ദ്രൻ ആചാരി അധ്യക്ഷത വഹിച്ചു. ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സുരേന്ദ്രൻ കടയ്ക്കോട്, ജോയിന്റ് സെക്രട്ടറി സുരേഷ് പൈങ്ങാടൻ, തൊടിയൂർ രാധാകൃഷ്ണൻ, എസ്. ഷൈലജ, ഗ്ലോബൽ കോളേജ് പ്രിൻസിപ്പൽ കെ. ജി. ഷാജി, എസ്. പ്രദീപ്കുമാർ, ജി. പ്രസാദ്, ഇടയ്ക്കിടം ആനന്ദൻ എന്നിവർ പ്രസംഗിച്ചു. സെമിനാറിൽ സംസ്ഥാനകമ്മിറ്റി അംഗം അനിൽ പവിത്രേശ്വരം പിഎസ് സി പരീക്ഷകളും മാതൃഭാഷയും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. നിതിൻ. എസ്. പ്രകാശിന്റെ അധ്യക്ഷതയിൽ നടന്ന വിദ്യാർഥി സമ്മേളനം നീലേശ്വരം സദാശിവൻ ഉദ്ഘാടനം ചെയ്തു. അനൂപ് കോട്ടാത്തല, അമൽ മുട്ടറ, ഏ. അനന്ദുകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം…
Read Moreഅധസ്ഥിതർക്ക് ജീവിക്കാൻ അവസരം ഒരുക്കിയ നവോഥാന നായകനായിരുന്നു അയ്യങ്കാളിയെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ
കുണ്ടറ: അധസ്ഥിതർക്ക് സമൂഹത്തിൽ ജീവിക്കാൻ വിദ്യാഭ്യാസം ഉറപ്പാക്കുകയും തൊഴിലിന് അവസരം ഉണ്ടാക്കുകയും ചെയ്ത് സമൂഹത്തിൽ അഭീമാനത്തോടെ ജീവിക്കാൻ അവസരം ഒരുക്കിയ നവോഥാനനായകൻമാരിൽ ഒരാളായിരുന്നു അയ്യങ്കാളി എന്ന് മന്ത്രി ജെ.മേഴ്സികുട്ടിയമ്മ അഭിപ്രായപെട്ടു. സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി അയ്യൻകാളിയുടെ നേതൃത്വത്തിൽ നടത്തിയ വില്ലുവണ്ടി യാത്രയുടെ 125 ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. യൂണിയൻ പ്രസിഡന്റ് ഡി.സുഗതൻ അധ്യക്ഷത വഹിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യുട്ടി മേയർ വിജയ ഫ്രാൻസിസ്, പേരിനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൽ.അനിൽ, കെ.പി.എ.സി ലീലാകൃഷ്ണൻ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി, സംസ്ഥാന കമ്മിറ്റി അംഗം ബി.അജയ കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.ജ്യോതിർനിവാസ്, യൂണിയൻ സെക്രട്ടറി വേട്ടിയിൽ പത്മകുമാർ, യൂണിയൻ ട്രഷറർ സിന്ധു സുരേഷ് എന്നിവർ പ്രസംഗിച്ചു.
Read Moreരോഗികളുടെ മാനസിക ഉല്ലാസത്തിന് ആശുപത്രി അധികൃതർ തടയിട്ടു; ‘ടെലിവിഷൻ പ്രവർത്തിപ്പിക്കാതെയുള്ള അധികൃതരുടെ നടപടി ചർച്ചയാവുന്നു
കുളത്തൂപ്പുഴ: കുളത്തുപ്പുഴ സർക്കാർആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരുടേയും കൂട്ടിരുപ്പുകാരുടെയും മാനസി ഉല്ലാസത്തിനായ് സ്ഥാപിച്ച ടെലിവിഷൻ പൂട്ടിവച്ച് രോഗികളെ ആശുപത്രി അധികൃകർ വിഷമത്തിലാക്കി. കുളത്തൂപ്പുഴ കമ്മ്യൂണിറ്റി ആരോഗ്യകേന്ദ്രത്തിലെ ഒ.പി വിഭാഗത്തിന് മുന്നിലായ് സ്ഥാപിച്ചിരിക്കുന്ന ടെലിവിഷൻ കിയോസ്കർ ആണ് പ്രവർത്തിപ്പിക്കാൻ തയാറാകാതെ അധികൃതർ പൂട്ടിട്ടത്. ചികിതസ തേടി ആശുപത്രിയിൽ എത്തുന്നവർ പരിശോധനക്കായ് മണിക്കൂറുകളോളം കാത്തിരുന്ന് ദുരിതം അനുഭവിക്കുന്നത് നിത്യ സംഭവമാണ്. ആദിവാസകളും മറ്റ് പിന്നാക്കവിഭാഗക്കാരും തിങ്ങി പാർക്കുന്ന കിഴക്കൻ മലയോര മേഖലയിൽ ഉൾപ്പെട്ട കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിൽ ദിനവും നൂറുകണക്കിന് രോഗികളാണ് ചികിത്സ തേടി എത്തുന്നത്. എന്നാൽ മതിയായ ഡോക്ടറോ ചികിത്സാ സംവിധാനങ്ങളോ ഇല്ലാത്തതിനാലാണ് മണിക്കൂറുകളോളം ചികിത്സക്ക് അവസരം തേടി ഒാ.പി വിഭാഗത്തിന് മുന്നിൽ കാത്തിരിക്കേണ്ടിവരുന്നത്. പുലർച്ചേ മുതൽ തങ്ങളുടെ ഊഴവും കാത്ത് ഇരിക്കുന്നതിനിടയിൽ മാനസിക സംഘർഷത്താൽ രോഗികൾ തമ്മിൽ വാക്ക് തർക്കങ്ങളും ഉന്തും തളളും മുണ്ടാവുന്നതിനും കാരണമായിരുന്നു. ഇതിന്…
Read Moreസർക്കാരിന്റെ മദ്യനയത്തിനെതിരേ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നിൽപ്പ് സമരം നാളെ കൊല്ലത്ത്
കൊല്ലം: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ മദ്യനയത്തിനെതിരേ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കട എക്സൈസ് ഓഫീസിന് മുന്നിൽ നാളെ രാവിലെ പത്തുമുതൽ നിൽപ്പ് സമരം സംഘടിപ്പിക്കും. നിയമവിരുദ്ധമായി ബ്രൂവറികളും മദ്യനിർമാണ ശാലകളും അനുവദിച്ചത് ഉൾപ്പെടെ മദ്യനയത്തിന്റെ പേരിൽ സ്വീകരിച്ച എല്ലാ നടപടികളെ കുറിച്ചും ജുഡീഷൽ അന്വേഷണം നടത്തുക, മദ്യപാനം മൂലം ദുരിതത്തിലായ പാവപ്പെട്ടവരുടെ വിമോചനം അവഗണിക്കുന്ന തട്ടിപ്പ് നയം തിരുത്തി ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പുതിയ നയം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് സമരം ഉദ്ഘാടനം ചെയ്യും. കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി മുഖ്യപ്രഭാഷണം നടത്തും. സമിതി ഡയറക്ടർ ഫാ.ടി.ജെ.ആന്റണി അധ്യക്ഷത വഹിക്കും. എപ്പിസ്കോപ്പൽ വികാർ റവ.ഡോ.ബൈജു ജൂലിയാൻ അനുഗ്രഹ പ്രഭാഷണം നടത്തും. സമിതി സംസ്ഥാന സെക്രട്ടറി യോഹന്നാൻ ആന്റണി, രൂപതാ പ്രസിഡന്റ്…
Read Moreഅക്രമങ്ങളിലൂടെ നായർസമുദായത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കരുതെന്ന് മന്നം സാംസ്ക്കാരിക സമിതി
കൊല്ലം: ആത്മീയ ആചാര്യൻ ചട്ടന്പിസ്വാമി തിരുവടികളുടെ പ്രതിമതകർത്തും എൻഎസ്എസ് കരയോഗമന്ദിരങ്ങൾ തകർത്തും നായർസമുദായത്തെ അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുന്ന നടപടികൾക്കെതിരെ മന്നം സാംസ്ക്കാരിക സമിതി സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. ചെയർമാൻ പ്രഫ. എൻ. രാജശേഖരൻപിള്ള അധ്യക്ഷത വഹിച്ചു. മന്നത്തിന് ശേഷം നായർ സമുദായത്തെ ഒന്നാകെ ഒരു ശരണംവിളി മന്ത്രത്തിലൂടെ ഏകോപ്പിക്കാൻ കഴിഞ്ഞ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകമാരൻനായരുടെ നേതൃപാടവം കണ്ട് ഭയപ്പെടുന്ന ശക്തികളെ നേരിടാനുള്ള പ്രാപ്തി എൻഎസ്എസ് നേതൃത്വത്തിന് ഉണ്ടെന്നുള്ള കാര്യം വിസ്മരിച്ച് ഭരണാധികാരികൾ നീങ്ങിയാൽ അവയ്ക്ക് നൽകേണ്ട വില വലുതായിരിക്കുമെന്ന് സമിതി ചൂണ്ടികാട്ടി. ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും ഭാരതീയ പാരന്പര്യത്തിന്റെ പിന്തുടർച്ചയാണെന്നും കോടതിക്കും ഭരണാധികാരികൾക്കും ഇവയെ അട്ടിമറിക്കാൻ സാധിക്കാത്ത അവസ്ഥാവിശേഷമാണ് നിലവിലുള്ളത്. ഇത് മനസിലാക്കി പ്രവർത്തിക്കുവാൻ അധികാരികൾ തയാറാകണമെന്ന് സാംസ്ക്കാരിക സമതി അഭ്യർഥിച്ചു. എൻഎസ്എസ് നേതൃത്വം സ്വീകരിച്ച നിലപാടുകളെക്കുറിച്ചും സമുദായത്തെ തകർക്കാനും ആചാര്യന്മാരെയും നേതാക്കളേയും അപമാനിക്കുവാനും തയാറാകുന്ന ശക്തികൾക്ക് എതിരെ…
Read Moreവിദേശമദ്യവുമായി യുവാവ് പോലിസ് പിടിയില്‍; ആവശ്യക്കാര്‍ക്ക് മദ്യം പറയുന്ന സ്ഥലത്ത് എത്തിച്ച് കൂടിയ വില ഈടാക്കുന്ന രീതിയായിരുന്നു ഇയാളുതേന്ന് പോലീസ്
കുളത്തുപ്പുഴ: വിദേശ മദ്യവുമായി യുവാവിനെ പോലീസ് പിടികൂടി. കുളത്തുപ്പുഴ കുമരംകരിക്കം ഉഷസ് വീട്ടില്‍ മണികുട്ടന് ആണ് പോലീസ് പിടിയിലായത്. സ്വകാര്യ സ്കൂളിനു സമീപം സംശയാസ്പദമായ രീതിയില്‍ കണ്ട മണികുട്ടനെ പോലീസ് ചോദ്യം ചെയുകയും ഇയാളില്‍ നിന്നും ഒരുകുപ്പി വിദേശ മദ്യം കണ്ടെത്തുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന ഇയാളുടെതന്നെ ഇരുചക്ര വാഹനം പരിശോധിച്ചപ്പോള്പത്ത് കുപ്പിയോളം വിദേശ മദ്യം കണ്ടെടുത്തു. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലില്‍ മണികുട്ടന്റെ സഹോദരിയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നും 13 കുപ്പി വിദേശമദ്യം കൂടി പിടികൂടുകയായിരുന്നു. മണികുട്ടന്റെ ബൈക്കും കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സര്‍ക്കാര്‍ മദ്യ ശാലകളില്‍ നിന്നും വാങ്ങുന്ന മദ്യം ആവശ്യക്കാര്‍ക്ക് ഇയാൾബൈക്കില് കൂടിയ വിലക്ക് എത്തിക്കുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു.
Read More