പഴഞ്ചൊല്ലിൽ പതിരില്ല; പഴഞ്ചൊല്ലുകളുടെ വിരുന്നൊരുക്കി പഴമൊഴി മലയാളം സംഘടിപ്പിച്ചു

കൊല്ലം: പഴഞ്ചൊല്ലുകളുടെ വിരുന്നൊരുക്കി പഴമൊഴി മലയാളം. പഴഞ്ചൊല്ലിൽ പതിരില്ല എന്നെഴുതി തുടക്കമിട്ടത് ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയനായിരുന്നു. പിന്നാലെ സബ് കളക്ടർ ഡോ. എസ്. ചിത്ര കുറിച്ചു-ചൊട്ടയിലെ ശീലം ചുടലവരെ. മറ്റു വിശിഷ്ടാതിഥികളും ജീവനക്കാരും സന്ദർശകരുമെല്ലാം മത്സരിച്ചെഴുതിയപ്പോൾ കളക്ട്രേറ്റിനു മുന്നിലൊരുക്കിയ കാൻവാസ് പഴഞ്ചൊല്ലുകളുടെ കലവറയായി. ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി നടത്തുന്ന ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ചാണ് പഴമൊഴി മലയാളം എന്ന പേരിൽ പഴഞ്ചൊല്ലെഴുത്ത് പരിപാടി സംഘടിപ്പിച്ചത്. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട, വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും, ഉണ്ണിയെ കണ്ടാലറിയാം ഉൗരിലെ പഞ്ഞം, കണ്ടാലറിയാത്തവൻ കൊണ്ടാലറിയും തുടങ്ങിയ പതിവു പഴഞ്ചൊല്ലുകൾക്കിടയിൽ തേങ്ങ പത്തരച്ചാലും താളല്ലേ കറി എന്ന ചോദ്യവും ഇന്നു ഞാൻ നാളെ നീ എന്ന മുന്നറിയിപ്പുമൊക്കെ ഇടംപിടിച്ചു. ഗൂഗിളിന്‍റെ സഹായത്തോടെ പഴഞ്ചൊല്ലുകൾ കണ്ടുപിടിച്ച് എഴുതിയവരുമുണ്ട ായിരുന്നു.ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രസിഡന്‍റ് ഡോ. പി.…

Read More

മഅദനിയുടെ മാതാവ് അസ്മ ബീവി നിര്യാതയായി; അർബുധ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു

കൊല്ലം: പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ മാതാവ് അസ്മ ബീവി (67) നിര്യാതയായി. അർബുധ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന മാതാവിനെ സന്ദർശിക്കുന്നതിന് മഅദനിക്ക് കോടതി അനുമതി നൽകിയിരുന്നു. ഒക്ടോബര്‍ 30-നാണ് മഅദനി കേരളത്തിലെത്തിയത്. നവംബർ നാലു വരെയാണ് പരോൾ അനുവദിച്ചിരുന്നത്. ഇതിനിടെ ബംഗളൂരു എന്‍ഐഎ പ്രത്യേക കോടതി എട്ട് ദിവസത്തേക്കു കൂടി പരോള്‍ കാലാവധി നീട്ടി നൽകിയിരുന്നു. ഇതോടെ മഅദനിക്ക് നവംബര്‍ 12 വരെ കേരളത്തില്‍ തുടരാനാകും.

Read More

കോർപ്പറേഷനിലും നഗരസഭകളിലും വിജിലൻസ് മിന്നൽ പരിശോധന;  നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി വിജിലൻസ് ഓഫീസർ

കൊല്ലം: വിജിലൻസ് ദക്ഷിണമേഖല പോലീസ് സൂപ്രണ്ട ് ആർ. ജയശങ്കറിന്‍റെ നിർദേശാനുസരണം കൊല്ലം വിജിലൻസ് ഡെപ്യുട്ടി പോലീസ് സൂപ്രണ്ട ് അശോക കുമാറിന്‍റെ മേൽനോട്ടത്തിൽ കോർപ്പറേഷൻ ഓഫീസ്, പുനലൂർ, കൊട്ടാരക്കര, പരവൂർ, കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി ഓഫീസുകളിലും മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ ജനുവരി ഒന്നു മുതൽ കഴിഞ്ഞ മൂന്നു വരെ 3,301 ബിൽഡിംഗ് പെർമിറ്റ് അപേക്ഷയിൽ നിയമാനുസൃതമായി കാലാവധി കഴിഞ്ഞ 385 അപേക്ഷകൾ പെൻഡിംഗ് ഉള്ളതായും, കെട്ടിട നിർമ്മാണങ്ങളുടെ അനുമതി നൽകുന്നതിന് ഉപയോഗിക്കുന്ന സങ്കേതം സോഫ്റ്റ് വെയറിൽ ഉദ്യോഗസ്ഥർ ആരും കൃത്യമായി നോട്ട് രേഖപ്പെടുത്തി കാണാത്തതായും കണ്ടെത്തി. സേവനാവകാശ നിയമപ്രകാരം 15 ദിവസത്തിനുള്ള തീർപ്പാക്കേണ്ട ഫയലുകൾ തീർപ്പാക്കി കാണുന്നില്ലയെന്നും, രജിസ്റ്ററുകളും, ഫയലുകളും യഥാവിധി സൂക്ഷിച്ചുകാണുന്നില്ലായെന്നും കണ്ടെത്തിയിട്ടുണ്ട്. പരിശോധനയിൽ വിജിലൻസ് ഇൻസ്പെക്ടർമാരായ എം. എം. ജോസ്, പ്രമോദ് കൃഷ്ണൻ, അൽജബാർ, സൂധീഷ്, രാജേഷ് എന്നിവരും അസിസ്റ്റന്‍റ് എഞ്ചിനിയർമാരായ വിനോദ്,…

Read More

ആശുപത്രികളിലെ അടിസ്ഥാനവിഭാഗം ജീവനക്കാരെ പരിഷ്ക്കരിച്ചയൂണിഫോം ധരിക്കാൻ അനുവദിക്കില്ലെന്ന ആരോപണവുമായി  കേരള ഗവൺമെന്‍റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ

കൊല്ലം ആശുപത്രികളിലെ അടിസ്ഥാന വിഭാഗം ജീവനക്കാരെ പരിഷ്ക്കരിച്ചയൂണിഫോം ധരിക്കാൻ അനുവദിക്കണമെന്ന് കേരള ഗവ.ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ (കെജിഎച്ച്ഇഎ) ആവശ്യപ്പെട്ടു.സർക്കാർ യൂണിഫോം നിശ്ചയിച്ച് ഉത്തരവിറക്കിയെങ്കിലും മേലധികാരികൾ യൂണിഫോം ധരിക്കാൻ അനുവദിക്കാത്ത സ്ഥിതിയാണുള്ളത്. സർക്കാർ ആശുപത്രികളിൽ ജോലിചെയ്യുന്ന വനിതാ ജീവനക്കാരുടെ യൂണിഫോം പരിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരപരിപാടികൾ നടത്തിയതിനെതുടർന്നാണ് കഴിഞ്ഞവർഷം വനിതാജീവനക്കാരുടെ യൂണിഫോം പരിഷ്ക്കരിച്ച് ചുരിദാറും ഓവർക്കോട്ടും ധരിക്കാൻ ഉത്തരവിറക്കിയത്. ഇതേ ഉത്തരവിൽ തന്നെ മൂന്ന് നൈറ്റ് ഡ്യൂട്ടിയും ഒര ുഓഫും, അത് കഴിഞ്ഞ് മൂന്ന് ഡേ ഡ്യൂട്ടികൂടി ചെയ്തതിനുശേഷം വീക്കിലി ഓഫും അനുവദിച്ച് നൽകാവുന്നതാണെന്നും അറിയിച്ചിരുന്നു. ഇതും അടിസ്ഥാന വിഭാഗം ജീവനക്കാർക്ക് നിഷേധിച്ചുകൊണ്ട് നഴ്സുമാർക്ക് നൽകുകയും ചെയ്യുന്നു. അടിസ്ഥാന വിഭാഗം ജീവനക്കാരെ അവഗണിച്ച് ഉത്തരവ് നടപ്പാക്കാതെ ആശുപത്രികളിലെ മേലധികാരികൾ ഭീഷണിപ്പെടുത്തി പരിഷ്ക്കരിച്ച് യൂണിഫോണം ധരിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നും അസോസിയേഷൻ ആരോപിച്ചു. ഈ നിലപാടുകൾ തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും…

Read More

വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല; സാമൂഹ്യ വിരുദ്ധശല്യം രൂക്ഷം; പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ

വാളകം : അമ്പലക്കര – ആൽത്തറ മുകൾ പ്രദേശങ്ങളിൽ നാളുകളായി വഴിവിളക്കുകൾ പ്രകാശിക്കാത്തത് സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാകുന്നതിന് കാരണമാവുന്നു. പ്രദേശവാസികൾക്ക് വഴി നടക്കാൻ കഴിയാത്ത സാഹചര്യമാണ്.ദൂരസ്ഥലങ്ങളിൽ നിന്ന് പോലും സാമൂഹ്യ വിരുദ്ധർ ഇവിടെ തമ്പടിക്കുന്നു. വാളകം എയ്ഡ് പോലീസ് സ്റ്റേഷന്‍റെ സമീപത്തുള്ള ഈ പ്രദേശത്ത് പോലീസിന്‍റെ ശ്രദ്ധ ഇല്ലാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.ഈ സാഹചര്യത്തിൽ വഴിവിളക്കുകൾ കൂടി കത്താതായതോടെ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാവുകയാണ്. അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വാളകം പൗരസമിതി അഭിപ്രായപ്പെട്ടു. പൗരസമിതി പ്രവർത്തകരായ മാമ്പുഴ അലക്സാണ്ടർ ,എ കെമനോഹരൻ, പ്രിൻസ് ഫിലിപ്പ്, മുരളീധരൻ എന്നിവർപ്രസംഗിച്ചു.

Read More

കെഐപി ഭൂമിയില്‍ നിന്നും ലക്ഷങ്ങളുടെ മരങ്ങള്‍ സ്വകാര്യവ്യക്തി മുറിച്ച് കടത്തി; പരാതി നല്‍കിയ കെഐപി അധികൃതര്‍ മിനിട്ടുകള്‍ക്കകം പരാതി പിന്‍വലിച്ചു

കുളത്തുപ്പുഴ : കുളത്തുപ്പുഴ നെടുവന്നൂര്‍കടവില്‍ കെഐപി ഭൂമിയില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ സ്വകാര്യ വ്യക്തി മുറിച്ചു കടത്തി. കെഐപി മീന്‍ ഉല്‍പ്പാദന കേന്ദ്രത്തിന് വിട്ടുനല്‍കിയ ഭൂമിയില്‍ നിന്നുമാണ് മരങ്ങള്‍ മുറിച്ചു കടത്തിയിരിക്കുന്നത്. 80 സെന്‍റില്‍ അധികം ഭൂമിയില്‍ നിന്നുമാണ് റബ്ബര്‍, കമുക്, തെങ്ങ് തുടങ്ങിയ മരങ്ങള്‍ മുറിച്ചു നീക്കിയിരിക്കുന്നത്. തന്‍റെ ഭൂമിയാണ്‌ എന്ന് തെറ്റിദ്ധരിപ്പിച്ചു ഭൂഉടമ ഇവിടെയുള്ള മരങ്ങള്‍ മറിച്ചു വില്‍ക്കുകയാണ് ഉണ്ടായതെന്ന് പറയുന്നു. മരങ്ങള്‍ മുറിച്ചുനീക്കി നിരവധി ലോഡുകള്‍ പോയതിന് ശേഷമാണ് കെ ഐ പി അധികൃതര്‍ സംഭവം അറിയുന്നത് തന്നെ. ഉടന്‍ തന്നെ കുളത്തുപ്പുഴ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പരാതി നല്‍കി മിനിട്ടുകള്‍ക്കകം നല്‍കിയ പരാതി കെഐപി അധികൃതര്‍ പിന്‍വലിച്ചു. ഉന്നത രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് പരാതി പിന്‍വലിച്ചത് എന്നാണു സൂചന. സര്‍ക്കാര്‍ ഭൂമിയിലെ മരം മുറി വിവാദമായതോടെ നിസാര…

Read More

പരിസ്ഥിതി മലിനീകരണത്തിനെതിരെ സാമൂഹിക അവബോധം സൃഷ്ടിക്കാൻ സ്റ്റെപ്പ് പദ്ധതിയുമായി പോലീസ്

കൊല്ലം :കേരളാ പോലീസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ കേരളാ സ്ക്രാപ്പ് മർച്ചന്‍റസ് അസോസിയേന്‍റെ സഹകരണത്തോടെ പരിസ്ഥിതി മലിനീകര ണത്തി നെതിരെ സാമൂഹിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി പ്ലാസ്റ്റിക്ക് അനുബന്ധഉൽപ്പന്നങ്ങൾ ശേഖരിച്ച് റീ സൈക്കിൾ ചെയ്യുന്ന സ്റ്റെപ്പ് പദ്ധതി കൊല്ലം സിറ്റി പോലീസ് ജില്ലയിൽ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. പദ്ധതി യുടെ മൂന്നാം ഘട്ടമായി കൊല്ലം ജില്ലാ ആശുപത്രിയിലേയും കൊല്ലം ഗവണ്‍മെന്‍റ് വിക്ടോറിയ ഹോസ്പിറ്റലിലേയും അജൈവമാലിന്യ ശേഖരണപരിപാടിയുടെ ഉദ്ഘാടനം കൊല്ലം സിറ്റി പോലീസ് മേധാവി പി. കെ. മധു നിർവഹിച്ചു. കൊല്ലം അസി: കളക്ടർ എസ്. ഇലക്കിയ മുഖ്യപ്രഭാഷ ണവും ജില്ലാ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. വസന്തദാസ് ,വിക്ടോറിയ ഹോസ്പി റ്റൽ സൂപ്രണ്ട് ഡോ. സൈജു ഹമീദ് ,ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അജിത, അസിസ്റ്റന്‍റ് കമ്മീഷണർ എ. പ്രതീപ്കുമാർ, എസ്.ഷൈജു ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജി. സുധാകരൻ, അൻഷാദ് മജീദ്, എം.…

Read More

ജില്ലയില്‍ വാഹന അപകടത്തിന്‍റെ തോത് കുറയ്ക്കുന്നതിന് പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്ന് ആര്‍ടിഒ

കൊല്ലം: ജില്ലയില്‍ വാഹന അപകടത്തിന്‍റെ തോത് കുറയ്ക്കുന്നതിനായി പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വി. സജിത്ത് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ അനുവദനീയ പരിധിയില്‍ കവിഞ്ഞ വെളിച്ചമുള്ള ലൈറ്റുകള്‍ ഉപയോഗിച്ചതിന് 23 കേസുകളാണ് എടുത്തത്. എയര്‍ഹോണ്‍ ഉപയോഗം, ഫിറ്റ്‌നസ് പുതുക്കാതെയുള്ള സര്‍വീസ്, ഇന്‍ഷ്വറന്‍സ് ഇല്ലാത്തവ, ഹെല്‍മറ്റ് ഇല്ലാത്ത ഇരുചക്രവാഹന യാത്ര, തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് 261ലേറെ കേസുകള്‍ എടുത്തു. കോണ്‍ട്രാക്ട് ക്യാരേജുകളില്‍ മുന്‍ പരിശോധനാവേളയില്‍ നീക്കം ചെയ്ത ഉപകരണങ്ങള്‍ വീണ്ടും ഘടിപ്പിച്ചാല്‍ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കും. സിറ്റിയില്‍ ഇനി ഓട്ടോകള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കില്ല. പഞ്ചായത്ത് പെര്‍മിറ്റുള്ളവയ്ക്ക് പാര്‍ക്കിംഗും അനുവദിക്കില്ല. ഇവിടെ സര്‍വീസ് നടത്തുന്ന ഓട്ടോകള്‍ നിര്‍ബന്ധമായും മീറ്റര്‍ പ്രവര്‍ത്തിപ്പിക്കണം. ട്രാക്ക് മുഖേന നടത്തുന്ന പരിശീലനം നേടിയ ഓട്ടോ ഡ്രൈവര്‍മാരെ മാത്രമേ സിറ്റിയില്‍ ഓടാന്‍ അനുവദിക്കൂ. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30ന്…

Read More

പുളിയൻകുടിയിൽ ചെറുനാരങ്ങയില്ല ; വിപണിയിൽ കടുത്ത ക്ഷാമം; വില നൂറുകടന്നു

പത്തനാപുരം: തമിഴ്‌നാട്ടിലെ പുളിയന്‍കുടിയിൽ ചെറുനാരങ്ങ ഉൽപാദനം കുറഞ്ഞതോടെ വിപണിയിൽ ക്ഷാമം തുടരുന്നു.ആന്ധ്രയിൽ നിന്നെത്തുന്ന നാരങ്ങയെ ആശ്രയിച്ചാണ് വ്യാപാരികളുടെ ഇപ്പോഴത്തെ വിപണനം.കിലോയ്ക്ക് വിലയും നൂറ് കടന്നിട്ടുണ്ട്. ആന്ധ്ര നാരങ്ങ അറുപത് മുതൽ എൺപത് രൂപയ്ക്കാണ് വിൽപന നടത്തുന്നത് . അടുത്ത മാസം കല്ല്യാണ സീസണാകുന്നതോടെ മാർക്കറ്റുകളിൽ ചെറുനാരങ്ങയ്ക്ക് ആവശ്യക്കാർ കൂടും.ഉൽപാദനം കുറയുകയും ആവശ്യക്കാരേറുകയും ചെയ്തതോടെയാണ് ചെറുനാരങ്ങാ വില വർദ്ധിക്കാൻ കാരണം.കേരളത്തിൽ ഉൽപാദനം വിരളമായതിനാല്‍ വ്യാപാരികൾ ആശ്രയിക്കുന്നത് തമിഴ്‌നാടിനെയാണ്. പുളിയൻകുടിക്ക് പുറമേ മധുര, രാജമുടി എന്നിവിടങ്ങളിൽ നിന്നാണ് ദിനംപ്രതി ടൺ കണക്കിനു ചെറുനാരങ്ങ കേരളത്തിലേക്ക് എത്തുന്നത്.എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു ഇവിടങ്ങളിൽ ചെറുനാരങ്ങ തീരെ ഇല്ല. ആളുകൾ ആവശ്യപ്പെടുന്ന മുറയ്ക്ക് നാരങ്ങ നൽകാൻ കഴിയാത്തത് വിപണിയെ ബാധിക്കുന്നുണ്ടെന്ന് നാരങ്ങ മൊത്തവ്യപാരികളും പറയുന്നു .

Read More

വായനയില്ലെങ്കിൽ ഉയർന്ന നിലവാരത്തിൽചിന്തിക്കാൻ കഴിയില്ലെന്ന്  എൻ.വിജയൻപിള്ള എംഎൽഎ

കൊല്ലം: യുഗങ്ങൾ മാറിയാൽ പോലും വായന ഇല്ലാത്ത ഒരാൾക്ക് ഉയർന്ന നിലവാരത്തിൽ ചിന്തിക്കാൻ കഴിയില്ലെന്ന് എൻ.വിജയൻപിള്ള എംഎൽഎ. കൊല്ലം പ്രസ്ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കലാസരിത്ത് മാസികയുടെ പുനപ്രകാശനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കാലഘട്ടത്തിൽ ആളുകളുടെ വായനാശീലം കുറഞ്ഞുവരികയാണ്. ശാസ്ത്രവും സാങ്കേതിക വിദ്യകളും വളരുന്പോഴും പല കാരണങ്ങളാലും വായന ഇപ്പോഴും പിന്നോട്ടാണ്. ഇതിന് പരിഹാരം കാണുന്നതിന് വായനശാലകളും ഗ്രന്ഥശാല പ്രസ്ഥാനങ്ങളും നടത്തുന്ന ശ്രമങ്ങൾ ശ്ലാഖനീയമാണെന്നും എംഎൽഎ വ്യക്തമാക്കി. പ്രസ്ക്ലബ് പ്രസിഡന്‍റ് ജയചന്ദ്രൻ ഇലങ്കത്ത് മാസികയുടെ കോപ്പി ഏറ്റുവാങ്ങി. ക്ലബ് സെക്രട്ടറി ജി.ബിജുവിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കേരളശബ്ദം അസോസിയേറ്റ് എഡിറ്റർ ആർ.പവിത്രൻ, കലാസരിത്ത് പത്രാധിപർ ചവറ സുരേന്ദ്രൻപിള്ള എന്നിവർ പ്രസംഗിച്ചു.

Read More