പി.കെ.ശശി എംഎൽഎ   വിഷയത്തില്‍ഡിവൈഎഫ്ഐ യുടേത്  രാഷ്ട്രീയ അധഃപതനമെന്ന് യൂത്ത് കോണ്‍ഗ്രസ്

കൊല്ലം: പി.കെ.ശശി വിഷയത്തില്‍ ഡിവൈഎഫ്ഐ യുടെ മൗനം രാഷ്ടീയ അധഃപതനത്തിന് തെളിവാണെന്ന് യൂത്ത് കോണ്‍ഗ്രസ്. പീഢിപ്പിക്കപ്പെട്ടത് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗമായ വനിതയാണ്. അവര്‍ പരാതി നല്‍കി ആഴ്ചകള്‍ പിന്നിട്ടു. ഒരു പ്രസ്താവന കൊണ്ടുപോലും പ്രതികരിക്കാനാവാത്ത രീതിയില്‍ ഡിവൈഎഫ്ഐ അധഃപതിച്ചു. സഹപ്രവര്‍ത്തകയായ സ്വന്തം നേതാവിനെപ്പോലും സംരക്ഷിക്കാന്‍ കഴിയാത്ത ഡിവൈഎഫ്ഐക്ക് എങ്ങിനെയാണ് മറ്റ് യുവജന വിഷയങ്ങളില്‍ ഇടപെടാന്‍ കഴിയുക എന്നും യൂത്ത് കോണ്‍ഗ്രസ് കൊല്ലം പാര്‍ലമെന്‍റ് ഭാരവാഹികളായ ആര്‍.എസ്.അബിന്‍ ,വിഷ്ണു സുനില്‍ പന്തളം എന്നിവര്‍ ചോദിച്ചു.

Read More

കുളത്തുപ്പുഴയില്‍  കുരങ്ങുകളുടെ ആക്രമണത്തില്‍ ഒന്നര വയസുകാരന് പരിക്ക്

കുളത്തുപ്പുഴ: കുളത്തുപ്പുഴയില്‍ കുരങ്ങുകളുടെ ആക്രമണത്തില്‍ ഒന്നര വയസുകാരന് പരിക്കേറ്റു. കുളത്തുപ്പുഴ സാംനഗര്‍ മേലേവീട്ടില്‍ ഷൈജു-ആഷ്‌ലി ദമ്പതികളുടെ മകന്‍ അല്‍ഫിദ് ഷൈജുവിനാണ് പരിക്കേറ്റത്. വീടിനു മുന്നില്‍ നിന്ന് കളിക്കുകയായിരുന്ന അല്‍ഫിദിനെ കൂട്ടത്തോടെ എത്തിയ കുരങ്ങുകള്‍ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന മാതാവ് ആഷ്‌ലി ഓടിയെത്തി കുരങ്ങുകളെ ഓടിക്കുകയായിരുന്നു. ആഷ്‌ലിക്ക് നേരെയും കുരങ്ങുകള്‍ ആക്രമണത്തിനൊരുങ്ങി. നിലത്തുവീണ അല്‍ഫിദിനെ തുടയിലും കൈ, കാല്‍ മുട്ടുകളിലും കുരങ്ങുകള്‍ മാന്തി പരിക്കേല്‍പ്പിച്ചു. ഉടന്‍ തന്നെ അല്‍ഫിദിനെ കുളത്തുപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലും ഇവിടെ നിന്നും പുനലൂര്‍ ആശുപത്രിയിലും എത്തിച്ചു. കുട്ടി ആയതിനാല്‍ പ്രതിരോധ മരുന്ന് നല്‍കുന്നതിനായി പുനലൂര്‍ താലൂക്ക് ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അല്‍ഫിദിനെ കഴിഞ്ഞ ദിവസമാണ് വീട്ടില്‍ എത്തിച്ചത്. ഇവരുടെ വീടിനു സമീപത്തെ വീട്ടിലെ പത്ത് ദിവസം മാത്രം പ്രായം ചെന്ന കുഞ്ഞിനേയും കുരങ്ങുകള്‍…

Read More

എക്സൈസ് റെയ്ഡ് : കഞ്ചാവു പൊതികളുമായി ഇരുപതുവയസിൽ താഴെയുള്ള   അഞ്ചുപേര്‍ അറസ്റ്റില്‍

കൊല്ലം: ചാത്തന്നൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് നിജുമോന്‍റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ കഞ്ചാവ് പൊതികളുമായി അഞ്ചുപേര്‍ അറസ്റ്റില്‍. മീനാട് തൊടിയില്‍ വീട്ടില്‍ അച്ചു സതീശന്‍(19), ചിറക്കര വിളപ്പുറം താഴംതെക്ക് മംഗലത്ത് തെക്കതില്‍ വീട്ടില്‍ സുബാഷ്(20), ചിറക്കര വില്ലേജില്‍ ആരാധനമുക്ക് ആര്യാഭവനില്‍ സുജിത്ത്(20), ചിറക്കര വിളപ്പുറം താഴംതെക്ക് വട്ടവിള പുത്തന്‍ വീട്ടില്‍ അഭിജിത്ത്(19), ചിറക്കര ഉളിയനാട് വിലയമഠത്തില്‍ വീട്ടില്‍ സജി(20) എന്നിവരാണ് കഞ്ചാവ് പൊതികളുമായി അറസ്റ്റിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടറോടൊപ്പം പ്രിവന്റീവ് ഓഫിസര്‍മാരായ വിജയകൃഷ്ണന്‍, വിധുകുമാര്‍, അരുണ്‍, സിഇഒമാരായ ശ്രീകുമാര്‍, സിജില്‍, സുനില്‍കുമാര്‍, ജ്യോതി, നഹാസ്, ബിജോയ്, ശ്യാംകുമാര്‍, സൂര്യ, ബിന്ദുലേഖ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Read More

 നിരത്തില്‍ പായുന്ന  വാഹനങ്ങളുടെ ചെറുമാതൃകകൾ നിർമിച്ച് അഖിൽ ശ്രദ്ധേയനാകുന്നു

പത്തനാപുരം : നിരത്തില്‍ പായുന്ന വാഹനങ്ങളുടെ ചെറു മാതൃകകള്‍ നിര്‍മ്മിച്ച് വ്യത്യസ്തനാവുകയാണ് അഖില്‍ പത്തനാപുരം പാതിരിക്കല്‍ അഖില്‍ ഭവനില്‍ അജി- സോണിയ ദമ്പതികളുടെ മകനാണ് ഈ കലാകാരന്‍.ഒര്‍ജിനലിനെ പോലും വെല്ലുന്ന തരത്തില്‍ ആസ്വാദകരുടെ മനം കവരുന്ന വാഹനങ്ങളും ചിത്രങ്ങളുമാണ് അഖിലില്‍ നിന്ന് പിറവിയെടുക്കുന്നത്. ഇതിനോടകം തന്നെ വ്യതസ്തതയാര്‍ന്ന നൂറ്കണക്കിന് വാഹനങ്ങളുടെ മാതൃകകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. ചിത്രകലയിലും കഴിവ് തെളിയിച്ച യുവാവ് നിരവധി ബഹുമതികളും നേടിയിട്ടുണ്ട്. അടുത്തിടെ നിര്‍മ്മിച്ച പത്തു ചക്രങ്ങളോട് കൂടിയ ലോറിയ്ക്കും ബസിനുമാണ് ആരാധകരേറെയും. ലോറിയുടെ മാതൃക സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ട ഭാരത് ബെന്‍സ് കമ്പനി മാനേജ്മെന്‍റെ് വാഹനത്തിന്‍റെ ചിത്രം കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. കൂടാതെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ബസിന്‍റെ മാതൃക കൊല്ലത്തുളള ബസ് ഉടമയ്ക്ക് നല്‍കാനാണ് അഖിലിന്‍റെ തീരുമാനം. വാഹനങ്ങളുടെ പടം വരച്ച ശേഷം ഫോം ഷീറ്റില്‍ ഒട്ടിച്ചാണ് ഇവയുടെ നിര്‍മ്മാണം.ഒരു…

Read More

കുളത്തുപ്പുഴ സ്കൂളില്‍ സാമൂഹ്യവിരുദ്ധ ശല്യം വർധിച്ചു ; ക്ലാസ്റൂമില്‍ നിന്നും മദ്യകുപ്പികളും ഗ്ലാസുകളും കണ്ടെടുത്തു

കുളത്തുപ്പുഴ: കുളത്തുപ്പുഴ ടൗണ്‍ സര്‍ക്കാര്‍ യുപി സ്കൂളില്‍ വീണ്ടും സാമൂഹ്യവിരുദ്ധ ശല്യം. സ്കൂളിലെ ഒന്നാം ക്ലാസ് റൂമില്‍ നിന്നും ഒഴിഞ്ഞ മദ്യകുപ്പികളും ഗ്ലാസുകളും സിഗററ്റ് കുട്ടികള്‍, കഴിച്ച ശേഷം ഉപേക്ഷിച്ച ആഹാര സാധനങ്ങളും കണ്ടെത്തി. രാവിലെ സ്കൂളില്‍ എത്തിയ വിദ്യാര്‍ഥികളാണ് ആദ്യം ഇത് കണ്ടെത്തിയത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് മദ്യകുപ്പികളും മറ്റുസാധനങ്ങളും കണ്ടെടുക്കുന്നത്.സ്കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് പി ലൈലാബീവി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി മദ്യകുപ്പികളും ഗ്ലാസുകളും അവിടെ നിന്നും നീക്കം ചെയ്തു. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ഒരു മതില്‍ മാത്രം അകലത്തില്‍ പ്രവര്‍ത്തിക്കുന്ന കുളത്തുപ്പുഴ യുപി സ്കൂളില്‍ നിരന്തരം സാമൂഹ്യ വിരുദ്ധ ശല്യം വര്‍ദ്ധിക്കുന്നത് ഖേദകരം എന്നറിയിച്ച പഞ്ചായത്ത് പ്രിസിഡന്‍റ് ലൈലാബീവിയെ അവഹേളിക്കുന്ന തരത്തിൽ കുളത്തുപ്പുഴ എസ്…

Read More

പ്രളയം; ജില്ലയിലെ  17 പഞ്ചായത്തുകള്‍ 2.08 കോടി രൂപ  മുഖ്യമന്ത്രിയു ടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

കൊല്ലം :ജില്ലയിലെ 17 ഗ്രാമപഞ്ചായത്തുകള്‍ തനത് ഫണ്ടില്‍ നിന്ന് മുഖ്യമന്ത്രിയു ടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി എട്ടു ലക്ഷം രൂപ നല്‍കി. കുലശേഖരപുരം പഞ്ചായത്താണ് ഏറ്റവുമധികം തുക നല്‍കിയത് – 50 ലക്ഷം രൂപ. കൊറ്റങ്കര, തൃക്കോവില്‍വട്ടം, പിറവന്തൂര്‍പഞ്ചായത്തുകൾ 25 ലക്ഷംവീതവും കല്ലുവാതുക്കല്‍15 ലക്ഷവും നൽകി. കുളക്കട, പന്മന, ശൂരനാട്, മയ്യനാട്പഞ്ചായത്തുകൾ 10 ലക്ഷം വീതവും ചാത്തന്നൂര്‍, വെളിനല്ലൂര്‍, കടയ്ക്കല്‍, ഉമ്മന്നൂര്‍, പത്തനാപുരം പഞ്ചായത്തുകൾ അഞ്ചു ലക്ഷം വീതവും നൽകി. പനയം, വിളക്കുടി, തെക്കുംഭാഗം-ഒരു ലക്ഷം എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകള്‍ നല്‍കിയ തുക. ചാത്തന്നൂര്‍. ചിറക്കര, മയ്യനാട്, പത്തനാപുരം, വെളിനല്ലൂര്‍, കൊറ്റങ്കര, പൂതക്കുളം പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ജീവനക്കാരും ഒരു മാസത്തെ ഓണറേറിയം/ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. മറ്റു പഞ്ചായത്തുകളില്‍ നിന്ന് ഇതേ മാതൃകയില്‍ തുക സമാഹരിക്കുന്നതിനായി ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും യോഗം ചേരും. കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടി…

Read More

 രാഷ്ട്രീയ നിറം നോക്കി രക്ഷാപ്രവർത്തനം നടത്തിയ മത്സ്യതൊഴിലാളികളെഅവഗണിക്കരുത്

കൊല്ലം: സ്വന്തം ജീവൻ പണയപ്പെടുത്തി ജീവൻ രക്ഷാപ്രവർത്തനത്തിന് പോയ മൽസ്യതൊഴിലാളികളെ രാഷ്ട്രീയ നിറം നോക്കി മാറ്റി നിർത്തുന്നത് പ്രതിഷേധാർഹമെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ ജി.ഗോപിനാഥ്.ജില്ലയിൽ നിന്ന് നൂറ് കണക്കിന് മത്സ്യതൊഴിലാളികളാണ് രക്ഷാ പ്രവർത്തനത്തിന് പോയത്. ഒരു ലാഭവും പ്രതീക്ഷിക്കാതെ സ്വപ്രേരണയിൽ ഇവർ മുന്നോട്ട് വരികയായിരുന്നു. അർഹമായ ആദരവ് നൽകുന്നതിന് പകരം ഭൂരിപക്ഷം പേരെയും രാഷ്ട്രീയത്തിന്‍റെ പേരിൽ സർക്കാർ അവഗണിക്കുകയാണ്.ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പുനർനിർമ്മാണ പ്രവർത്തനങ്ങളിലും ഒരു വിവേചനവും അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിൽ നിന്ന് മത്സ്യ പ്രവർത്തക സംഘത്തെയും ധീവര സഭയെയും ഒഴിവാക്കിയത് രാഷ്ട്രീയക്കളിയാണ്. മന്ത്രി മേഴ്സികുട്ടിയമ്മയുടെ മൗന അനുവാദം ഈ രാഷ്ട്രീയ നാടകത്തിന് ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ നിലപാട് തിരുത്താൻ സർക്കാർ തയാറാകണമെന്നും ഗോപിനാഥ് പറഞ്ഞു.

Read More

കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടി കൊല്ലം തിരുമംഗലം ദേശീയ റോഡ് തകർന്നു

കുന്നിക്കോട് : കൊല്ലം തിരുമംഗലം ദേശീയ പാതയിൽ കുന്നിക്കോട് ജംഗ്ഷന് സമീപം കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടി.ദേശീയപാത തകര്‍ന്നു.കുന്നിക്കോട് കെ.എം.കെ.ആയുര്‍വേദാശുപത്രിയ്ക്ക് മുന്നിലൂടെ കടന്നു പോകുന്ന കുണ്ടറ ജലസേചനപദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്. വന്‍ശബ്ദത്തോടെ പൊട്ടി പൈപ്പുകളില്‍ നിന്നും ശക്തിയായി ദേശീയപാതയിലൂടെ വെള്ളം ഒഴുകി.ജലത്തിന്‍റെ കുത്തൊഴുക്കില്‍ പാതയിലേ ടാറിംഗ് പൊളിഞ്ഞു.റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞു താഴുകയും ചെയ്തു.പാതയില്‍ അന്‍പത് മീറ്ററിലധികം ഭാഗം തകര്‍ന്നിട്ടുണ്ട്. സംഭവം നടന്ന ഉടനെ വാട്ടര്‍ അതോറിറ്റിയുടെ ഇളമ്പല്‍ ഭാഗത്തെ കണ്‍ട്രോള്‍ പാനലിലെ വാല്‍വ് അടച്ച് ജലം നിയന്തിച്ചു.ഒരു മണിക്കൂറിലധികം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. പെെപ്പ് പൊട്ടി റോഡ് ഇടിഞ്ഞു താഴ്ന്ന സമയം വാഹനങ്ങൾ കടന്നുപോകാതിരുന്നത് കാരണം വലിയ ഒരു അപകടം ഒഴിവായി.

Read More

നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരെ പരാതികൾ വർധിക്കുന്നു;  പരിശോധന ശക്തമാക്കി പോലീസ്

കൊല്ലം: നഗരത്തിൽ നിയമവിരുദ്ധമായി ഓട്ടോറിക്ഷാ ഓടിക്കുന്നവർക്കെതിരെ സിറ്റി പോലീസ് നടപടി ആരംഭിച്ചു. സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ആർ ബി കൃഷ്ണയുടെ നിർദേശത്തെ തുടർന്നാണ് പോലീസ് പരിശോധന ശക്തമാക്കിയത്. പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുന്നവരേയും മീറ്റർ പ്രവർത്തിപ്പിക്കാത്തവരേയും അമിത യാത്രാക്കൂലി വാങ്ങുന്നവരേയും മുൻനിർത്തിയാണ് പരിശോധന നടത്തുന്നത്. നഗരത്തിലും പരിസരത്തും ഓട്ടോറിക്ഷാ ഓടിക്കുന്നവർക്കെതിരെ നിരവധി പരാതികൾ പോലീസിന് ലഭിച്ചിരുന്നു. സിറ്റി പോലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളിലായി നൂറോളം ഓട്ടോറിക്ഷകൾക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു. തുടർന്നുള്ള ഒരാഴ്ചക്കാലം പോലീസ് ശക്തമായ പരിശോധന തുടരുമെന്നും ഇത്തരത്തിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഓട്ടോറിക്ഷകൾ കോടതിയിൽ നൽകുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

Read More

ജനവാസ കേന്ദ്രത്തിൽ ഗ്യാസ് ഗോഡൗൺ സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ശക്തം

പത്തനാപുരം: ജനവാസ കേന്ദ്രത്തിൽ ഗ്യാസ് ഗോഡൗൺ സ്ഥാപിക്കാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. പിടവൂർ പുളിവിളയിലാണ് ഗ്യാസ് ഗോഡൗൺ നിർമ്മിക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാർ കക്ഷിരാഷ്ടട്രീയ ഭേദമന്യേ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഗോഡൗൺ നിർമ്മിക്കുന്ന സ്ഥലത്തിന് സമീപത്തായി നിരവധി വീടുകൾക്ക് പുറമേ ആംഗൻവാടി,വെട്ടു തോട്ടത്തിൽ ദേവി ക്ഷേത്രം, ശ്രീ നാരായണ ഗുരു മന്ദിരം എന്നിവയ്ക്കൊപ്പം, കുടംകുളം പദ്ധതിയുടെ വൈദ്യുത ലൈനുകളും കടന്നു പോകുന്നു. വെട്ടു തോട്ടത്തിൽ ദേവി ക്ഷേത്രത്തിൽ വർഷത്തിൽ രണ്ട് തവണ ഉൽസവത്തിന്‍റെ ഭാഗമായി ചമയവിളക്ക്, ദീപകാഴ്ച,പൊങ്കാല എന്നിവ നടന്നു വരുന്നതാണ്. പൊങ്കാല അടുപ്പുകളുടെ നീണ്ട നിര ഗോഡൗണിനായി കണ്ടെത്തിയ സ്ഥലത്തേക്കും നീളുന്നതാണ്. ഗുരുമന്ദിരത്തിലും വിശേഷ ദിവസങ്ങളിൽ പൊങ്കാലയും പായസ സദ്യയും മറ്റ് ചടങ്ങുകളും നടത്തുന്നതും ഈ സ്ഥലത്തിന് സമീപത്തായാണ്. പ്രദേശവാസികൾക്ക് ഭീഷണിയായും ക്ഷേത്രാചാരങ്ങൾക്ക് തടസമായും ഗോഡൗൺ സ്ഥാപിക്കാനുള്ള ശ്രമം അനുവദിക്കില്ലന്നും ശക്തമായ പ്രതിഷേധവുമായി…

Read More