പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്ത്  ശാസ്താംകോട്ട തടാകതീരത്ത് മണല്‍ഖനനത്തിന് നിരോധനം

കൊല്ലം :കുടിവെള്ള സ്രോതസായ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ നിശ്ചിത പ്രദേശങ്ങളിലും പടിഞ്ഞാറെകല്ലട, മൈനാഗപ്പള്ളി വില്ലേജുകളിലും മണല്‍ഖനനവും മണലൂറ്റും മറ്റു അനധികൃത പ്രവര്‍ത്തനങ്ങളും നാലുമാസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. തടാകത്തിന്‍റെ പരിധിയിലുള്‍പ്പെട്ട ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ എട്ടു മുതല്‍ 12 വരെയും 14ാം വാര്‍ഡുകളിലാണ് വില്ലേജുകള്‍ക്കൊപ്പം നിരോധനം ബാധകമാക്കിയത്. തടാകവും വൃഷ്ടിപ്രദേശവും സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇവിടെ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശിക്ഷാനടപടിക്ക് റവന്യു, പൊലിസ്, പഞ്ചായത്ത്, ജിയോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, എന്നീ വകുപ്പുകളെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി. മഴവെള്ള സംഭരണം വഴി തടാകത്തിന്റ നിലനില്‍പ്പ് ഉറപ്പാക്കുന്നതിനും പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്തുമാണ് നദീതീര സംരക്ഷണവും മണല്‍വാരല്‍ ചട്ടവും പ്രകാരമുള്ള നടപടി എന്ന് കളക്ടര്‍ അറിയിച്ചു.

Read More

കശുവണ്ടി വ്യവസായികളുടെയും തൊഴിലാളികളുടെയും  സെക്രട്ടേറിയറ്റ് മാർച്ച് പത്തിന്

കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കശുവണ്ടി വ്യവസായികളും തൊഴിലാളികളും കുടുംബാംഗങ്ങളും കേരള കശുവണ്ടി വ്യവസായി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ സമരം ആരംഭിക്കുന്നു.ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഓഫീസിന് മുന്നിൽ നിന്ന് സെക്രട്ടേറിയറ്റിലേയ്ക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് സമരസമിതി കൺവീനർ കെ.രാജേഷ് ആവശ്യപ്പെട്ടു. കശുവണ്ടി വ്യവസായത്തെ പുനരുദ്ധീകരിച്ച് സംസ്ഥാനത്തെ മൂന്ന് ലക്ഷത്തോളം വരുന്ന സ്ത്രീ തൊഴിലാളികളെയും ഇരുനൂറിലധികം വ്യവസായികളെയും രക്ഷിക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് വ്യവസായികൾ പല നിവേദനങ്ങൾ നൽകിയെങ്കിലും നാളിതുവരെയും അനുകൂല നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് തിരുവോണ ദിവസം സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ പട്ടിണി സമരം നടത്തുകയുണ്ടായി.മുഖ്യമന്ത്രിയുടെയും എസ്എൽബിസിയുടെയും ആർബിഐയുടെയും മറ്റ് ബാങ്കുകളുടെയും സംയുക്ത യോഗത്തിൽ എടുത്ത തീരുമാന പ്രകാരം വ്യവസായികൾ 2018 മാർച്ച് 31ന് മുന്പ് ഓരോ യൂണിറ്റുകൾ തിരിച്ച്…

Read More

ശനിയാഴ്ചകൾ പ്രവൃത്തിദിനം: പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ടാം ശനിയാഴ്ചകൾ ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിനമായിരിക്കുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം ഏഴിന് സർക്കാർ അധ്യാപക സംഘടനാ പ്രതിനിധികൾ ഉൾക്കൊള്ളുന്ന ഗുണമേന്മ പരിശോധനാസമിതി യോഗം വിളിച്ചിട്ടുണ്ട്. ഇതിനുശേഷമേ അധ്യായനം ശനിയാഴ്ചകളിൽ വേണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇനിയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ അറിയിച്ചുവെന്ന തരത്തിലാണ് വ്യാജ സന്ദേശം നവമാധ്യമങ്ങൾ വഴി പ്രചരിച്ചത്. രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചയാവും പ്രവൃത്തി ദിനമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്കു നിരവധി അധ്യയനദിനങ്ങൾ നഷ്ടമായതിന്‍റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാൻ തീരുമാനിച്ചതെന്നും ജനുവരി വരെ ഈ ക്രമം തുടരുമെന്നുമായിരുന്നു വ്യാജ പ്രചരണം.

Read More

എലിപ്പനി ; മരുന്നും ചികിത്സാ സംവിധാനവും സുസജ്ജമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കൊല്ലം ജില്ലയില്‍ പകര്‍ച്ചരോഗങ്ങളെ നേരിടാന്‍ ആരോഗ്യവകുപ്പ് സുസജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. സന്ധ്യ അറിയിച്ചു. പ്രതിരോധമരുന്ന് കഴിക്കുകയാണ് പ്രധാനം. രോഗലക്ഷണം കണ്ടാല്‍ വിദഗ്ധ ചികിത്സ തേടുകയും വേണം. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ആവശ്യത്തിന് മരുന്ന് ലഭ്യമാക്കിയിട്ടുണ്ടെന്നും ഡിഎംഒ പറഞ്ഞു. എലിപ്പനിക്കൊപ്പം മറ്റു ജലജന്യരോഗങ്ങള്‍, കൊതുകുജന്യരോഗങ്ങള്‍ എന്നിവയ്‌ക്കെതിരെയും ജാഗ്രത വേണം. മലിനജലത്തില്‍ എലി, ആടുമാടുകള്‍, നായ്, പൂച്ച തുടങ്ങിയവയുടെ വിസര്‍ജ്യം കലര്‍ന്നാണ് രോഗാണു വ്യാപിക്കുന്നത്. വെള്ളക്കെട്ടുള്ള ഇടങ്ങളിലുള്ളവര്‍ പനി, തലവേദന, ശരീരവേദന, തലവേദന, വയറിളക്കം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം. തുടക്കത്തില്‍ ചികിത്സ തേടിയില്ലെങ്കില്‍ എലിപ്പനി മരണകാരണമായേക്കാം. പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ എല്ലാ ആശുപത്രികളിലും ലഭ്യമാണ്. കിടത്തി ചികിത്സാ സൗകര്യമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ എലിപ്പനി വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാഹചര്യത്തിന് അനുസൃതമായി തയ്യാറാക്കിയ മാര്‍ഗരേഖ പ്രകാരം ചികിത്സ നടത്താന്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കി.…

Read More

വാഹന പരിശോധനയുടെ പേരില്‍ നിരപാരാധികളെ പിടികൂടുന്ന സംഭവം; സിപിഎം പ്രവര്‍ത്തകര്‍  പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

കുളത്തുപ്പുഴ:കുളത്തുപ്പുഴയിൽവാഹന പരിശോധനയുടെ പേരില്‍ നിരപാരാധികളെ പിടികൂടുന്ന കുളത്തുപ്പുഴ പോലീസിനെതിരെ സിപിഎമ്മിന്‍റെ പ്രതിഷേധം. കുളത്തുപ്പുഴ പോലീസ് സ്റ്റേഷനിലെ എസ്ഐ സജിമാത്യുവിനെതിരെയാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. പകല്‍ സമയങ്ങളില്‍ വാഹന പരിശോധനക്കിറങ്ങുന്ന എസ്ഐ വഴിവക്കില്‍ നില്‍ക്കുന്നവരെയും ബൈക്കിന് മുകളില്‍ ഇരിക്കുന്നവരെയും കസ്റ്റഡിയില്‍ എടുക്കുകയും പിഴ ഈടാക്കുകയോ ചെയ്യാറുള്ളതായി സിപിഎം വർത്തകർ ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്യുന്നവരെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് അന്യമായി തടങ്കലില്‍ വയ്ക്കുന്നത് എസ്ഐയുടെ വിനോദമാണ്. ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാന്‍ വിളിക്കുന്ന പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവരോടുള്ള പ്രതികരണവും മോശമാണ്. ചന്ദനക്കാവില്‍ വീടിന് മുന്നില്‍ സംസാരിച്ചു നിന്ന യുവാക്കളുടെ ലൈസന്‍സ് പിടിച്ചുവാങ്ങി കേസ് എടുക്കാന്‍ ശ്രമിച്ചതോടെയാണ്‌ സിപിഎം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. പോലീസ് സ്റ്റേഷനില്‍ എത്തിയ സിപിഎം ലോക്കല്‍കമ്മിറ്റി സെക്രട്ടറി എസ് ഗോപകുമാര്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് പി ലൈലാബീവി എന്നിവരേ അവഹേളിക്കുന്ന തരത്തില്‍ എസ്ഐ പ്രവര്‍ത്തിച്ചതോടെ സിപിഎം…

Read More

പ്രളയാനന്തരം വീടുകളിലേക്ക് തിരികെ എത്തുന്നവരുടെ പോഷകസുരക്ഷ: മുട്ടവിതരണ പദ്ധതി തുടങ്ങി

കൊല്ലം :പ്രളയാനന്തരം വീടുകളിലേക്ക് തിരികെ എത്തുന്നവരുടെ പോഷക സുരക്ഷയ്ക്കായി മൃഗസംരക്ഷണ വകുപ്പ് കോഴിമുട്ട വിതരണം തുടങ്ങി. സ്‌കൂള്‍ കുട്ടികള്‍ക്ക് ഒരു ലക്ഷം മുട്ട നല്‍കുന്ന പദ്ധതി പെരിങ്ങാലം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അസിസ്റ്റന്‍റ് കളക്ടര്‍ എസ്. ഇലക്കിയ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ നാല്‍പതോളം വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. മഴക്കെടുതി കൂടുതലായി അനുഭവപ്പെട്ട കുന്നത്തൂര്‍, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, മണപ്പള്ളി, പാവുമ്പ, ശാസ്താംകോട്ട, പിടവൂര്‍, തലവൂര്‍, കിഴക്കേ കല്ലട, പടിഞ്ഞാറേ കല്ലട, ആദിച്ചനല്ലൂര്‍ തുടങ്ങിയ മേഖലകളിലും മറ്റു പ്രദേശങ്ങളിലും മൂന്നു ദിവസത്തിനുള്ളില്‍ വിതരണം പൂര്‍ത്തിയാക്കും. തമിഴ്‌നാട് നാഷണല്‍ എഗ്ഗ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് ഒരു ലക്ഷം മുട്ടകള്‍ ജില്ലയില്‍ എത്തിച്ചത്. പരിശോധിച്ച് ഭക്ഷ്യയോഗ്യമെന്ന് ഉറപ്പു വരുത്തിയ മുട്ടകളാണ് വിതരണം ചെയ്യുന്നത് എന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. മണ്‍റോതുരുത്ത് പഞ്ചായത്തിലെ പെരിങ്ങാലം ദ്വീപില്‍ 400…

Read More

അഞ്ചലിൽ സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വില്പന നടത്തിയ സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു

അഞ്ചൽ: സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വില്പന നടത്തിയ സ്ത്രീയെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. കരുകോൺ പുഞ്ചക്കോണത്ത് ഇരുവേലിക്കൽ ചരുവിള വീട്ടിൽ കുൽസും ബീവി(50)യാണ് അറസ്റ്റിലായത്. അഞ്ചൽ ചന്തമുക്കിലാണ് സംഭവം. ബസ് സ്റ്റാന്‍റിലും പരിസരത്തും നിന്നിരുന്ന ചില ആൺകുട്ടികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ നടത്തിയ നിരീക്ഷണത്തിൽ കുട്ടികളുടെ കൈയിൽ കഞ്ചാവുണ്ടെന്നറിയുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് നടത്തിയ പരിശോധയിൽ കുട്ടികളിൽ നിന്നും ചെറിയ കഞ്ചാവ് പൊതികൾ കണ്ടെടുക്കുകയുണ്ടായി. കുട്ടികൾ നൽകിയ വിവരത്തെത്തുടർന്നാണ് കുൽസും ബീവിയെ അറസ്റ്റ് ചെയ്തത്. 40 ഗ്രാം കഞ്ചാവ് പൊതികളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read More

പ്രളയബാധിതർക്കുള്ള സഹായംതേടി പുനലൂരിലെ ഓട്ടോറിക്ഷാ തൊഴിലാളികളും

പുനലൂർ: പ്രളയബാധിതർക്ക് സഹായഹസ്തവുമായി പുനലൂരിലെ ഓട്ടോറിക്ഷാ തൊഴിലാളികളും. ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുവാൻ അവർ തീരുമാനിച്ചു.പത്തിന് പട്ടണത്തിലെ ഓട്ടോറിക്ഷകൾ ഓടുന്നത് പ്രളയത്തിൽ ദുരിതക്കയത്തിലകപ്പെട്ടവരെ സഹായിക്കാനുള്ള ധനസമാഹരണത്തിനുള്ള കാരുണ്യ മനസുമായാകും. ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ സി ഐ റ്റി യു മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിലാണ് തൊഴിലാളികൾ സംയുക്തമായി സഹായ മനസുമായി ഒത്തുചേർന്ന് മാതൃകാ തീരുമാനമെടുത്തത്. മുനിസിപ്പൽ മേഖലയിലെ എല്ലാ ഓട്ടോറിക്ഷ സ്റ്റാന്റിലുള്ള തൊഴിലാളികളും ഇതിൽ അണിനിരക്കും.ആട്ടോറിക്ഷാ സവാരി നടത്തുന്നവർക്കും ഈ കാരുണ്യ പ്രവർത്തനത്തിൽ തങ്ങളുടെ സഹായം ആട്ടോറിക്ഷാ തൊഴിലാളികൾക്ക് പത്തിലെ യാത്രയിൽ കൈമാറാം. ഇത്തരത്തിൽ സമാഹരിക്കുന്ന തൊഴിലാളികളുടെ ഒരു ദിവസത്തെ വരുമാനംപുനലൂരിൽ നടക്കുന്ന ചടങ്ങിൽ ഏറ്റുവാങ്ങും. തുക ഡിഡിയാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.ആട്ടോറിക്ഷ തൊഴിലാളികളുടെ യോഗം മുനിസിപ്പൽ ചെയർമാൻ എം എ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. മനോജ് അധ്യക്ഷനായി . ആർ .അശോകൻ…

Read More

കടക്കലില്‍ മത്സ്യ വ്യാപാരികള്‍ തമ്മിൽ സംഘര്‍ഷം; രണ്ടുപേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം

അഞ്ചൽ:കടക്കലില്‍ മത്സ്യ വ്യാപാരികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. രാത്രിയിലാണ് സംഭവം. മത്സ്യ വ്യാപാരം നടത്തുന്ന അന്‍വര്‍, അസ്‌ലം എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് കടക്കല്‍ പോലീസ് രണ്ടുപേരെ പിടികൂടി. താടി ബിനു എന്നറിയപ്പെടുന്ന ബിനു, ഷിബു എന്നിവരെയാണ് പിടികൂടിയത്. ഒരുമണിക്കൂറിലേറെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായിരുന്നു. കഴിഞ്ഞദിവസം കുത്തേറ്റ അന്‍വര്‍ അസ്‌ലം എനിവരടങ്ങുന്ന സംഘം ബിനുവിനെയും സുഹൃത്തായ നിസാമിനെയും ആക്രമിച്ചിരുന്നു. അതിന്‍റെ പ്രതികാരമായിട്ടാണ് ഇരുകൂട്ടരും വീണ്ടും ഏറ്റുമുട്ടിയതെന്ന് പോലീസ് പറഞ്ഞു. കടക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, സബ്ഇന്‍സ്പെക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Read More

സ്ഥലപരിമിതിയിൽ  പട്ടാഴി പൊതുമാർക്കറ്റ്  വീർപ്പുമുട്ടുന്നു; കാർഷിക ഉൽപന്നങ്ങൾ് വിൽക്കാനാവാതെ കർഷകർ

പത്തനാപുരം: പരിമിതികളിൽ വീർപ്പ് മുട്ടി പട്ടാഴി പൊതുമാർക്കറ്റ് .കർഷക മേഖലയായ പട്ടാഴിദേശത്തെ കർഷകർ ആശ്രയിക്കുന്ന മാർക്കറ്റാണ് ശോചനീയാവസ്ഥയിലായിട്ടുള്ളത്. സ്ഥലപരിമിതിയാണ് പ്രധാന പ്രശ്നം.ഇത് കാരണം മാർക്കറ്റിൽ കാർഷിക ഉത്പന്നങ്ങൾ വില്ക്കാനും വാങ്ങാനുമെത്തുന്നവർ ഏറെ ബുദ്ധിമുട്ടുന്നു. ചന്തയില്‍ നിന്നും പുറത്തേക്കുള്ള വഴിയിലും വശങ്ങളിലും നിലത്തിരുന്നാണ് കൂടുതൽ ആളുകളും കച്ചവടം നടത്തുന്നത്. ബുധൻ,ശനി ദിവസങ്ങളിലാണ് ആഴ്ചചന്ത.കൂടാതെ വെള്ളിയാഴ്ച്ച കർഷകവിപണിയുമുണ്ട്.പുലർച്ചെ തുടങ്ങുന്ന കർഷകവിപണിയില്‍ വൈദ്യുതി വിളക്കുകൾ പ്രകാശിക്കാത്തത് കാർഷിക ഉദ്പന്നങ്ങൾ വിൽക്കാനും വാങ്ങാനുമെത്തുന്നവർക്ക് ബുദ്ധിമുട്ടാക്കുന്നു. മഴക്കാലത്താണ് ഏറെ ബുദ്ധിമുട്ടുന്നത്.മിക്ക വ്യാപാരികളും മഴയും വെയിലും ഏറ്റാണ് വ്യാപാരം നടത്തുന്നത്. രണ്ടു വർഷം മുൻപ് ജില്ലാ പഞ്ചായത്തിൽ നിന്നും ലക്ഷങ്ങൾ ചിലവഴിച്ച് സ്റ്റാളുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും വ്യാപാരികൾക്ക് തുറന്ന് നല്കിയിട്ടില്ല. പട്ടാഴി പഞ്ചായത്തിന്‍റെ ബജറ്റിൽ മാർക്കറ്റിന്‍റെ നവീകരണത്തിനായി തുക വക കൊള്ളിക്കാറുണ്ടെങ്കിലും പ്രാവർത്തികമാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.മാർക്കറ്റിനോട് ചേർന്നാണ് മാലിന്യം നിക്ഷേപിച്ചിരുക്കുന്നത്.ദുർഗന്ധം കാരണം ചന്തയ്ക്കുള്ളിൽ നിൽക്കാനാകാത്ത സ്ഥിതി വിശേഷമാണ്. മത്സ്യ…

Read More