കുളത്തുപ്പുഴ: കുളത്തുപ്പുഴഗ്രാമപഞ്ചായത്തിലെ കല്ലുവെട്ടാംകുഴി വാര്‍ഡില്‍ ഗ്രാമോത്സവം സംഘടിപ്പിക്കാന്‍ ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി. വാര്‍ഡിലെ കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍, ബാലസഭ കുട്ടികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സമാഹരിച്ച അരലക്ഷം രൂപയാണ് മുഖ്യമന്ത്രിദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത്. വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ കുടുംബശ്രീ എഡിഎസ് പ്രസിഡന്റ് സാറാമ ശമുവേല്‍, സെക്രട്ടറി സി കൈരളി, തൊഴിലുറപ്പ് പദ്ധതി മേറ്റ്മാരായ ഷീജ റാഫി, സിന്ദു, മോളി രാധാകൃഷണന് തുടങ്ങിവര്‍ ചേര്‍ന്ന് മന്ത്രി അഡ്വ : കെ രാജുവിന് തുക കൈമാറി. കുളത്തുപ്പുഴ പഞ്ചായത്തില്‍ പ്രളയത്തെ തുടര്‍ന്ന് ഏറ്റവുംകൂടുതല്പേരെ ദുരിതാശ്വാസ ക്യാമ്പില്‍ പുനരധിവസിപ്പികേണ്ടി വന്നെങ്കിലും ഇത്രയധികം തുക വാര്‍ഡില്‍ നിന്നും കണ്ടെത്താന്‍ സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായി വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ പറഞ്ഞു.
Read MoreCategory: Kollam
പ്രളയക്കെടുതി; സഹായഹസ്തവുമായി പൂർവവിദ്യാർഥി കൂട്ടായ്മ; പാരിപ്പള്ളി എഴിപ്പുറം എച്ച് എസ് സ്കൂളിലെ വിദ്യാർഥികളാണ് സഹായം നൽകിയത്
പരവൂർ: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി പൂർവ വിദ്യാർഥി കൂട്ടായ്മ. പാരിപ്പള്ളി എഴിപ്പുറം ഹയർ സെക്കൻഡറി സ്കൂളിലെ 1998 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികളാണ് പ്രളയം ദുരന്തം വിതച്ച മേഖലകളിൽ എത്തി തങ്ങളാൽ കഴിയുന്ന സഹായങ്ങൾ വിതരണം ചെയ്തത്. ചക്കുളത്തുകാവിന് സമീപം ചാത്തഞ്ചേരി ഗ്രാമത്തിലെ കോങ്കോട് ഗ്രാമത്തിലെ ഏറ്റവും ദുരിതം അനുഭവിക്കുന്ന 62 കുടുംബങ്ങൾക്ക് ഇവർ വസ്ത്രങ്ങളും അരി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളും കുടിവെള്ളവും എത്തിച്ചു. പന്ത്രണ്ടംഗ കൂട്ടായ്മയെ പ്രതിനിധീകരിച്ച് ഉണ്ണി സുപ്രിയ, ആർ. ജിനേഷ് എന്നിവരാണ് കോളനിയിൽ എത്തി സാധനങ്ങൾ ഓരോ കുടുംബത്തിനും കൈമാറിയത്. ഈ കൂട്ടായ്മയിലെ അംഗം ഗൾഫിൽ ജോലി ചെയ്യുന്ന ബിബിൻ എൻ.പിള്ളയാണ് ധനസമാഹരണം അടക്കമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.ടിവി ചാനൽ ഫെയിം ജോജോ ചാത്തഞ്ചേരി, കൊല്ലത്തെ ട്രാക്ക് പിആർഒ റോണോ റിബൈറോ എന്നിവരുടെ നിർദേശവും സഹകരണവും കൂട്ടായ്മയ്ക്ക് ഉണ്ടായിരുന്നു. ദുരിത മേഖലയിലെ സഹായ…
Read Moreസ്കൂളിന് സമീപം അനധികൃത മൊബൈൽ ടവർ നിർമാണം പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക്
കൊല്ലം: കരിക്കോട് ഗവണ്മെന്റ് എൽ.പി സ്കൂളിന് സമീപം നിർമ്മാണത്തിലിരിക്കുന്ന മൊബൈൽ ടവർ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പരിസരവാസികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു .കരിക്കോട് പ്രദേശത്ത് ഒരു കിലോമീറ്റർ ചുറ്റളവിൽ ഒന്നിലധികം മൊബൈൽ ടവർ ഉള്ളപ്പോഴാണ് വീണ്ടും ചവർ നിർമാണം. മൂന്നു നില കെട്ടിടത്തിനു മുകളിലുള്ള ഏതുതരം നിർമ്മാണത്തിനും അടുത്ത വസ്തു അതിർത്തിയിൽ നിന്നും പത്തു മീറ്റർ വേണമെന്ന കെട്ടിട നിർമ്മാണചട്ടം ലംഘിച്ച് കേവലം 1 മീറ്റർ അകലമുള്ള കെട്ടിടത്തിനുമുകളിലാണ് ഏകദേശം 30 അടിയോളം ഉയരം വരുന്ന ടവർ നിർമ്മാണത്തിന് തുടക്കം കുറിച്ചിട്ടുള്ളത്.രാത്രിയിൽ ആരും കാണാതെ യാതൊരു സുരക്ഷിതത്വവും പാലിക്കാതെ ക്രെയിൻ ഉപയോഗിച്ചുള്ള നിർമ്മാണത്തിൽ പരാതി ഉയർന്നതിനെ തുടർന്ന് താത്കാലികമായി നിർമ്മാണം നിർത്തി വച്ചിരിക്കുകയാണ്. സ്കൂൾ,ആശുപത്രി പരിസരത്തു നിന്നും 500 മീറ്റർ അകലം പാലിച്ചെ മൊബൈൽ ടവർ നിർമ്മാണം പാടുള്ളു എന്നുള്ള സുപ്രീം കോടതി വിധിയുണ്ടായിട്ടും കേവലം പത്തു മീറ്റർ അകലത്തിലുള്ള 400ൽ…
Read Moreകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ സംസ്കാരം ഇന്ന് ; പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി
പത്തനാപുരം : കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ സംസ്കാരം ഇന്ന്. മൗണ്ട് താബോര്‍ ദയറ സെമിത്തേരിയിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് സംസ്കാരം. മൗണ്ട് താബോര്‍ കോണ്‍വെന്റിലെ അംഗവും മൗണ്ട് താബോര്‍ ഗേള്‍സ് ഹൈസ്കൂള്‍ അധ്യാപികയുമായ സിസ്റ്റര്‍ സി ഇ സൂസമ്മ(56)യെയാണ് ഒന്‍പതിന് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കന്യാസ്ത്രീയുടെ മുറിയിലും കിണറിന്റെ പരിസരങ്ങളിലും രക്തം കണ്ടത് ദുരൂഹത ഉയര്‍ത്തിയിരുന്നു.എന്നാല്‍ കന്യാസ്ത്രീയുടേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക അന്വേഷണറിപ്പോർട്ട്.പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി.വിശദമായ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമേ മരണകാരണം സ്ഥിരീകരിക്കൂവെന്ന് പോലീസ് പറയുന്നു. കൈയിലുണ്ടായിരുന്ന മുറിവ് ആഴത്തിലുള്ളതാണ്.കൈയിൽ മുറിവുണ്ടാക്കാൻ ഉപയോഗിച്ചെന്നു കരുതുന്ന ബ്ലേഡ് മുറിയിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Read Moreപാമ്പ് മനസിൽ സൂക്ഷിച്ചത് ഒൻപത് വർഷത്തെ പക; സൃഹൃത്തിന്റെ ഭാര്യയുമായുള്ള ബന്ധത്തെ രജ്ഞിത്തിന്റെ മാതാപിതാക്കൾ എതിർത്തിരുന്നു; വീടിനു പുറത്തിറങ്ങാതെ ജീവിച്ചിട്ടും ഒടുവിൽ…
കൊല്ലം: കൊറ്റങ്കര പേരൂർ തട്ടാർകോണം അയ്യർമുക്കിൽ പ്രോമിസ്ഡ് ലാന്റിൽ രഞ്ജിത്ത് ജോണ്‍സനെ(രഞ്ജു-40) തട്ടിക്കൊണ്ടു പോയി കൊന്നു തമിഴ്നാട്ടിലെ നാഗർകോവിലിൽ കുഴിച്ചുമൂടിയത് ഒന്‍പത് വർഷമായി മനസിൽ സൂക്ഷിച്ച പക തീർക്കാനെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഗുണ്ടാസംഘംഗങ്ങായ പരവൂർ പൂതക്കുളം പാണാട്ടുചിറയിൽ ഉണ്ണി (കൈതപ്പുഴ ഉണ്ണി, 39), വിനേഷ് എന്നിവരെ കിളികൊല്ലൂർ പോലീസ് പിടികൂടിയതിനെത്തുടർന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. മുഖ്യപ്രതി ഇരവിപുരം സ്വദേശി മനോജ് (പാന്പ് മനോജ്, 40) ഉൾപ്പടെ നാലുപേർ ഒളിവിലാണ്. തന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയി ഒപ്പം പാർപ്പിച്ചതിന്റെ വൈരാഗ്യം തീർക്കാനാണ് ഗുണ്ടാസംഘം നേതാവായ മനോജും കൂട്ടാളികളും ചേർന്ന് രഞ്ജിത്തിനെ വക വരുത്തിയതെന്ന് പോലീസ് പറയുന്നു. ഒന്‍പത് വർഷങ്ങൾക്കു മുന്‍പ് മനോജിന്റെ പീഡനം സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്യുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് മനോജിന്റെ ഭാര്യ രണ്ടു മക്കളെയും ഉപേക്ഷിച്ച് രഞ്ജിത്തിനൊപ്പം ഇറങ്ങിപ്പോയത്. ഇതിന്റെ പക മനസിൽ സൂക്ഷിച്ച മനോജ് രഞ്ജിത്തിനെ കൊലപ്പെടുത്തുകയായിരുന്നു.…
Read Moreഭാര്യയെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ച ശേഷം ഭർത്താവ് വീടിന് തീയിട്ടു
കരുനാഗപ്പള്ളി: ഭാര്യയുടെ തലയ്ക്ക് ചുറ്റിക്ക് അടിച്ച ശേഷം ഭർത്താവ് വീടിന് തീയിട്ടു. ഗുരുതരമായി പരിക്കേറ്റ രാജമ്മയുടെ മകൾ വിജയകുമാരിയെ കായംകുത്തെ താലൂക്ക് ആശുപത്രിയിൽപ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. ഓച്ചിറ പായിക്കുഴി മുണ്ടു കോട്ടക്കലിന് സമീപം പ്ളാമൂട്ടിൽ വീടിനാണ് തീയിട്ടത്. ഹരികുമാറാണ് (52) ഭാര്യയുമായി ഉണ്ടായ വഴക്കിനെ തുടർന്ന് തലക്ക് ചുറ്റികക്ക് അടിച്ചു പരിക്കേല്പിക്കുകയും തുടർന്ന് മണ്ണെണ്ണ ഒഴിച്ചു വിടിന് തീയിടുകയും ചെയ്തത്. ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഓച്ചിറ പോലീസ് എത്തി പരിശോധന നടത്തി. വീട്ടിൽ സൂക്ഷിച്ചിരുന്ന വിജയകുമാരിയുടെ സഹോദരി ഉഷാകുമാരിയുടെ മകളുടെ വിവാഹ ആവശ്യത്തിനായി വച്ചിരുന്ന പണം ഇവിടെ നിന്നും പോലീസ് എടുത്തു വീട്ടുകാരെ ഏല്പിച്ചു. പ്രതി ഒളിവിലാണ്.
Read Moreഅക്കേഷ്യ മരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ പോലീസുകാരന് ഉള്‍പ്പടെ അഞ്ചുപേര്‍ പിടിയില്‍
കുളത്തുപ്പുഴ: ആദിവാസി ഭൂമിയില്‍ നിന്നും അല്‍ക്കേഷ്യ മരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ പോലീസുകാരന് ഉള്‍പ്പടെ അഞ്ചുപേര്‍ പിടിയില്‍. തിരുവനന്തപുരം എ ആര് ക്യാമ്പിലെ പോലീസുകാരനും ആയൂര്‍ ഇളമാട് ദീപാഭവനില്‍ സൈജു, തടി കടത്തിയ വാഹനത്തിന്റെ ഡ്രൈവര്‍ തേവന്നൂര്‍ സരള ഭവനില്‍ അമല്‍കുമാര്‍, ചല്ലിമുക്ക് എക്സ് കോളനി ബ്ലോക്ക് നമ്പര്‍ 72 ല്‍ ബഷീര്‍, വട്ടകരിക്കം ബ്ലോക്ക് നമ്പര്‍ 1050ല്‍ അനി, പാലോട് എക്സ് കോളനി ബ്ലോക്ക് നമ്പര്‍ 67 ല്‍ അശോകന് എന്നിവരാണ് പിടിയിലായത്. കടത്തിയ തടികള്‍, കടത്താന്‍ ഉപയോഗിച്ച പിക്കപ്പ് എന്നിവയും ആയുധങ്ങളും വനപാലകര്‍ പിടികൂടിയിട്ടുണ്ട്. മടത്തറയിലെ പാമ്പ് ചത്തമണ്ണ് ആദിവാസി കോളനിയിലെ കൃഷ്ണമ്മ എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന മരങ്ങളാണ് നിയമം ലഘിച്ചു മുറിച്ചു കടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുളത്തുപ്പുഴ റേഞ്ച് ഓഫീസര്‍ അബ്ദുല്‍ ജലീലിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ്…
Read Moreകേഴയെ കൊന്നു ഇറച്ചി കടത്തിയ പോലീസ് ജീപ്പ് കസ്റ്റഡിയില്‍ ; പോലീസുകാര്‍ ഒളിവില്‍ തന്നെ
കുളത്തുപ്പുഴ:പൊന്മുടി വനമേഖലയില്‍ നിന്നും കേഴയെ വെടിവച്ചു കൊന്ന ശേഷം ഇറച്ചിയാക്കി കടത്തിയ പോലീസ് വാഹനം വനപാലകര്‍ കസ്റ്റഡിയില്‍ എടുത്തു. പൊന്മുടി പോലീസ് സ്റ്റേഷനിലെ വാഹനമായ ടാറ്റ സുമോയാണ് പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തത്. വാഹനത്തില്‍ ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ കേഴയുടെ രോമവും, രക്തവും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ വനത്തിനുള്ളില്‍ കടന്നു കേഴയെ വെടിവച്ചു കൊല്ലുകയും അതിനെ പോലീസ് ജീപ്പില്‍ കടത്തുകയും ചെയ്ത പൊന്മുടി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അയൂബ് അടക്കമുള്ള മൂന്നുപോലീസുകാര്‍ ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടാന്‍ വനപകലര് ഊര്‍ജിത ശ്രമം നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കേസില്‍ പ്രതികളായ പോലീസുകാരെ ചിലര്‍ സംരക്ഷിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒരുമാസം മുമ്പാണ് പൊന്മുടി വനത്തില്‍ എസ്ഐ ഉള്‍പ്പടുന്ന ഏഴംഗസംഘം കേഴയെ വെടിവച്ചുകൊന്നു ഇറച്ചിയാക്കി കടത്തിയത്. കേസില്‍ പോസ്റ്റ്മാസ്റ്റര്‍ അടക്കം നാലുപേര്‍ പിടിയിലായിലായിട്ടുണ്ട്,
Read Moreപ്രളയ ദുരിതത്തിൽ ജീവൻ പൊലിഞ്ഞവരോടുള്ള ആദരസൂചകമായി ആഘോഷങ്ങൾ ഒഴിവാക്കി ഗണേശോത്സവം
കൊല്ലം: പ്രളയ ദുരിതത്തിൽ ജീവൻ പൊലിഞ്ഞവരോടുള്ള ആദരസൂചകമായി ആഘോഷങ്ങൾ ഒഴിവാക്കി ഈവർഷത്തെ കൊല്ലം ഗണേശോത്സവം 11മുതൽ 15വരെ നടത്താൻ ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. 11ന് ജില്ലയിലെ ഇരുനൂറോളം സ്ഥലങ്ങളിലും ആയിരത്തിൽപ്പരം ഭവനങ്ങളിലും ഗണേശ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കും. തുടർന്ന് 15വരെ ഗണേശപൂജ, ഗണപതിഹവനം, ഭാഗവതപാരായണം, അന്നദാനം എന്നിവ നടത്തും. 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഈ വിഗ്രഹങ്ങൾ കൊല്ലം ആശ്രാമം മുനീശ്വരൻ കോവിൽ സന്നിധിയിൽ എത്തും.അവിടെ നിന്ന് ആഘോഷങ്ങളില്ലാതെ മന്ത്രജപങ്ങളുമായി വിഗ്രഹ ഘോഷയാത്ര വൈകുന്നേരം ആറിന് നഗരംചുറ്റി കൊല്ലം ബീച്ചിൽ എത്തും. ഈ സമയം പ്രളയദുരിതത്തിൽ ജീവൻ പൊലിഞ്ഞവർക്ക് മോക്ഷം ലഭിക്കുന്നതിനായി 1008 നാളികേരം കൊണ്ടുള്ള മഹാഗണപതിഹോമം ബീച്ചിൽ നടക്കും.വിവിധ പൂജകൾക്ക് ശേഷം രാത്രി ഏഴിന് വിഗ്രഹങ്ങൾ ബീച്ചിൽ നിമഞ്ജനം ചെയ്യും. ഇത്തവണ പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ നിർമിച്ച വിഗ്രഹങ്ങൾ മാത്രമേ ഉപയോഗിക്കുകയുള്ളൂ. നിമഞ്ജന ഘോഷയാത്ര 15ന്…
Read Moreഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസത്തിന്; മാതൃക കാട്ടി ഓട്ടോ തൊഴിലാളികള്‍
കൊട്ടിയം :കേരളത്തിന്റെ പുനര്സൃഷ്ടിക്കായുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഓട്ടോറിക്ഷാ തൊഴിലാളികളും. കൊട്ടിയം ജംഗ്ഷനിലെ ഓട്ടോ തൊഴിലാളികളാണ് ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. മുപ്പതോളം പേരുടെ വരുമാനമായ 30,000 രൂപയാണ് ഇവര്‍ ഇതിനായി നീക്കിവച്ചത്. ഈ തുക ജില്ലാ പഞ്ചായത്ത് അംഗം എസ്. ഫത്തഹുദീന്‍ ടി.എം. വര്‍ഗീസ് ഹാളില്‍ നടന്ന കനിവോടെ കൊല്ലം പരിപാടിയുടെ ആലോചനാ യോഗത്തില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്ക് കൈമാറി. ഓട്ടോ തൊഴിലാളി സംഘടനകള്‍ കൂട്ടായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പണം സ്വരൂപിച്ചതെന്നും ഇത് എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും മാതൃകയാക്കാമെന്നും മന്ത്രി പറഞ്ഞു.
Read More