പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റികാരി ബാഗുകൾ ഉപയോഗിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യുന്നവരിൽ നിന്ന് 4000 രൂപ മുതൽ 10,000 രൂപവരെ പിഴ ഈടാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 50 മൈക്രോണിന് മേലുള്ള പ്ലാസ്റ്റിക് കാരിബാഗുകൾ വിൽപ്പന നടത്തുന്നവരും സാധനങ്ങൾ ബാഗുകളിലാക്കി നൽകുന്നവരും പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുകയും രജിസ്ട്രേഷൻ ഫീസായി പ്രതിമാസം 4000 രൂപ അടയ്ക്കുകയും വേണം. രജിസ്ട്രേഷൻ ഫീസ് ഒടുക്കാത്തവരിൽ നിന്ന് 10,000 രൂപവരെ പിഴ ഈടാക്കും. 50 മൈക്രോണിൽ കൂടുതലുള്ള കാരി ബാഗുകൾ വിൽക്കുമ്പോൾ പൊതുജങ്ങളിൽ നിന്ന് നിശ്ചിത തുക ഈടാക്കണം. ഇക്കാര്യം പരസ്യപ്പെടുത്തുന്നബോർഡ് കടയിൽ പ്രദർശിപ്പിക്കണം.സൗജന്യമായി പ്ലാസ്റ്റിക് കാരിബാഗുകൾ നൽകുന്നതല്ലെന്ന് ഇംഗ്ലീഷിലും മലയാത്തിലും എഴുതിയ ബോർഡും സ്ഥാപിക്കണം. പ്ലാസ്റ്റിക് കത്തിക്കുന്നവരിൽ നിന്ന് 25,000 രൂപ വരെ പിഴ ഈടാക്കുമെന്നും അറിയിച്ചു.
Read MoreCategory: Kollam
മത്സ്യത്തൊഴിലാളികള്‍ ക്ഷേമനിധി അംഗത്വം ഉറപ്പാക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
കൊല്ലം :സംസ്ഥാനത്തെ എല്ലാ മത്സ്യത്തൊഴിലാളികളും ക്ഷേമനിധി അംഗത്വം ഉറപ്പാക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ .മത്സ്യത്തൊഴിലാളികളുടെയും മത്സ്യ അനുബന്ധ തൊഴിലാളികളുടെയും മക്കള്‍ക്കായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ-കായിക പ്രോത്സാഹന പുരസ്കാര വിതരണം കൊല്ലം വിമലഹൃദയ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഒരാള്‍ ക്ഷേമനിധി അംഗമായാല്‍ കുടുംബത്തിന് മുഴുവന്‍ ഇതിന്റെ ആനുകൂല്യം ലഭിക്കും. അപകടങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് ക്ഷേമനിധി അംഗത്വത്തിന്റെ പ്രയോജനം മനസിലാകുക. അനര്‍ഹര്‍ അംഗത്വം നേടുന്നത് നിയന്ത്രിക്കുന്നതിന് പ്രതേ്യക സംവിധാനം ഏര്‍പ്പെടുത്തും. അപേക്ഷ സമര്‍പ്പിക്കുന്നവരുടെ വീടുകളില്‍ പോയി സര്‍വ്വേ നടത്തി വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ബോര്‍ഡിന് സാധിച്ചാല്‍ ആക്ഷേപങ്ങള്‍ പരിഹരിക്കാനാകും. കുറ്റമറ്റ രീതിയില്‍ ക്ഷേമനിധി പ്രവര്‍ത്തിക്കുവെന്ന് ഉറപ്പുവരുത്താന്‍ കാലാനുസൃതമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ-കായിക പ്രോത്സാഹന പുരസ്കാരങ്ങള്‍ നല്‍കുന്നതിന് 47 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത്. ഇതില്‍ 14.75 ലക്ഷം രൂപ കൊല്ലം,…
Read Moreപൊൻമുടിയിൽ മ്ലാവിനെ വേട്ടയാടിയ സംഭവം; ഒളിവിപോയ എസ്ഐ ഉൾപ്പെട്ട പ്രതികൾക്കായി അന്വേഷണം ഊര്‍ജിതം
കുളത്തുപ്പുഴ : കുളത്തുപ്പുഴ റേഞ്ച് ഓഫീസ് പരിധിയില്‍ വരുന്ന പൊന്മുടി വന മേഖലയില്‍ നിന്നും മ്ലാവിനെ വെടിവച്ചുകൊന്നു ഇറച്ചിയാക്കി സംഭവത്തില്‍ ഒളിവില്‍ പോയ എസ്ഐ അടക്കമുള്ള പോലീസുകാര്‍ക്കും പോസ്റ്റ് മാസ്റ്റര്ക്കുമായി അന്വേഷണം ഊര്‍ജിതമാക്കിയതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. പൊന്മുടി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അയൂബ്, സിവില്‍ പോലീസ് ഓഫീസര്‍ രാജീവ്, പോലീസ് ഡ്രൈവര്‍ വിനോദ്, കൊല്ലയില്‍ പോസ്റ്റ്മാസ്റ്റര്‍ മനു എന്നിവരാണ് ഒളിവില്‍ ഉള്ളത്.അതെ സമയം തന്നെ പോലീസ് വാഹനത്തില്‍ യൂണിഫോമില്‍ എത്തിയാണ് അയൂബും സംഘവും മൃഗ വേട്ട നടത്തിയതെന്ന് തെളിഞ്ഞതോടെ പോലീസ് വാഹനം കസ്റ്റഡിയില്‍ എടുക്കാന്‍ തിരുവനന്തപുരം എസ് പി യുടെ അനുമതി തേടി വനം വകുപ്പ് കത്ത് നല്‍കിയിട്ടുണ്ട്. പോലീസ് വാഹനം ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നാണ് സൂചന. കഴിഞ്ഞ ഞായറാഴ്ചയാണ് ഗ്രേഡ് എസ് ഐ അയൂബും ഇയാളുടെ ബന്ധുക്കളും അടങ്ങുന്ന ഏഴംഗ…
Read Moreമദ്യശാലയിലും വ്യാപാരസ്ഥാപനത്തിലും ആക്രമണം നടത്തിയ ഗുണ്ടാലിസ്റ്റിൽപ്പെട്ട ചങ്ക് സുനിലിനെ പോലീസ് അറസ്റ്റു ചെയ്തു
കുളത്തൂപ്പുഴ :വിളക്കുപാറ ബിവറേജ് ഔട്ട് ലെറ്റിലും സമീപ സ്റ്റേഷനറി കടയിലും അതിക്രമിച്ച് കയറി അക്രം നടത്തിയ ആൾ പോലീസ് പിടിയിൽ. വിളക്കുപാറ സുനിൽ വിലാസത്തിൽ ചങ്കു സുനിലാണ് പിടിയിലായത്. ബിവറേജ് ഔട്ട്ലെറ്റ് മാനേജരുടെ ക്യാബിനിൽ എത്തിയ സുനിൽ പൈസ നൽകാതെ മദ്യം നൽകണമെന്ന് ആവശ്യപ്പെട്ടു. പൈസ നൽകിയാൽ കൗണ്ടറിൽ നിന്ന് മദ്യം ലഭിക്കുമെന്ന് മാനേജർ പറഞ്ഞതോടെ പ്രകോപിതനായ സുനിൽ മാനേജരെ അസഭ്യം പറയുകയും സെയിൽസ് ഷോപ്പിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്തു. തുടർന്ന് സെയിൽസിനായ് സുക്ഷിച്ചിരുന്ന മദ്യം കൈക്കലാക്കുവാൻ ശ്രമം നടത്തി. ഇത് തടയുവാൻ ശ്രമിച്ച ഷോപ്പിലെ ജീവനക്കാരെ കൈയേേറ്റം ചെയ്തു. ഔട്ട് ലെറ്റ് ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സുനിൽ അവിടെ നിന്ന് കടന്ന് കളഞ്ഞു. പിന്നീട് വിളക്കുപാറ ക്ഷേത്രത്തിന് സമീപത്തെ സ്റ്റേഷനറി കടയിൽ എത്തിയ സുനിൽ ഒരു കിലേ പഴം നൽകാൻ കട ഉടമയോട്…
Read Moreകാമുകനൊപ്പം ചേർന്ന് അച്ഛനെ കൊന്ന അമ്മയെ വേണ്ടെന്ന് കുട്ടികൾ; ആരോരുമില്ലാതെ അനാഥരായി കുരുന്നുകൾ
പത്തനാപുരം:അച്ഛന് കൊല്ലപ്പെട്ടു;കൊലപാതകി അമ്മ.ഇനി എന്തു ചെയ്യണമെന്നറിയാതെ വിധിയുടെ ക്രൂരതയ്ക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് മൂന്ന് പിഞ്ചു കുട്ടികള്‍.അച്ഛനെ കൊലപെടുത്തിയ കേസില്‍ അമ്മ ജയിലിലായതോടെയാണ് ജീവിതം ഇവര്‍ക്ക് മുന്നില്‍ ചോദ്യം ചിഹ്നമാകുന്നത് . അഞ്ചല്‍ അഗസ്ത്യകോട് ചരുവിളവീട്ടില്‍ രാജന് – മഞ്ചു ദമ്പതികളുടെ മക്കളാണ് മനീഷും (12) , മഞ്ചിമയും (7),മഞ്ചലി (6)യും. പന്ത്രണ്ട് ദിവസം മുമ്പാണ് ഇവരുടെ പിതാവ് രാജനെ (45)നെ പത്തനാപുരത്തെ വാടകവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത് . ആത്മഹത്യയാണന്ന് കരുതിയ മരണം പോലീസ് അന്വേഷണത്തില്‍ കൊലപാതകമാണന്ന് തെളിഞ്ഞു. സംഭവത്തില്‍ മാതാവ് മഞ്ചു (32)വിനെയും കാമുകനായ കിളിമാനൂർ സ്വദേശി അജിത്തി (23)നേയും പോലീസ് അറസ്റ്റു ചെയ്തു.അമ്മ ജയിലിലായതോടെ കുരുന്നുകള്‍ തീര്‍ത്തും അനാഥരായിമാറി. പുനലൂരിലുളള രാജന്റെ സഹോദരി ഉഷയുടെ സംരക്ഷണയിലാണ് കുട്ടികള്‍ ഇപ്പോള്‍ . മനീഷ് ആറാംക്ലാസിലും, മഞ്ചിമ രണ്ടിലും മഞ്ചലി ഒന്നാം ക്ലാസിലും പഠിക്കുന്നു.…
Read Moreകണ്ടല്‍ക്കാടുകൾക്ക് പരിരക്ഷണ പദ്ധതിയുമായി സംസ്ഥാന വനം-വന്യജീവി വകുപ്പ് ; സ്വകാര്യ വ്യക്തികള്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകാം
കൊല്ലം :കണ്ടല്‍ വനങ്ങളുടെ പാരിസ്ഥിതികവും ജൈവപരവുമായ പ്രാധാന്യവും അവ നല്കുന്ന സേവങ്ങളും കണക്കിലെടുത്ത് സംസ്ഥാന വനം-വന്യജീവി വകുപ്പ് പരിരക്ഷണ പദ്ധതി നടപ്പിലാക്കുന്നു. കണ്ടലുകള്‍ സംരക്ഷണം, വിസ്തൃതി വര്‍ദ്ധന എന്നിവയ്ക്ക് പൊതുജനങ്ങളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വകാര്യ വ്യക്തികള്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകാം. സ്വന്തം വസ്തുവില്‍ കണ്ടല്‍ വനങ്ങള്‍ ഉള്ളവര്‍ക്ക് നിശ്ചിത തുക പാരിതോഷികം നല്‍കും. കണ്ടല്‍ ചെടികള്‍ വച്ചുപിടിപ്പിക്കുന്നതിനും സ്വാഭാവിക പുനരുജ്ജീവനം സാധ്യമാക്കുന്നതിനും സാമ്പത്തിക സഹായവുമുണ്ട്. പദ്ധതിയില്‍ ചേരാനായി 30 നകം കൊല്ലം സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് അപേക്ഷ നല്‍കണം. ഉടമസ്ഥതയിലുള്ള കണ്ടല്‍ ഭൂമിയുടെ വിസ്തൃതി, സര്‍വ്വേ നമ്പര്‍, ലഭ്യമായ കണ്ടല്‍ ഇനങ്ങളുടെ വിവരങ്ങള്‍, കൈവശാവകാശ രേഖ തുടങ്ങിയ വിവരങ്ങളും അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷഫോറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് ഓഫീസില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ ഓഫീസിലും വെബ്സൈറ്റിലും 0474-2748976, 9447979132 എന്നീ നമ്പരുകളിലും ലഭിക്കും.
Read Moreവർഗീയതക്കെതിരെ യുവാക്കൾ പ്രതിരോധത്തിന്റെ ശക്തിയായി മാറണം : എംഎൽഎ
കൊല്ലം: രാജ്യത്ത് വർധിച്ച് വരുന്ന വർഗീയ ശക്തികൾക്കെതിരെ യുവാക്കൾ പ്രതിരോധത്തിന്റെ ശബ്ദമായി മാറണമെന്ന് ജി എസ് ജയലാൽ എംഎൽഎ. ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്റെയും പേര് പറഞ്ഞ് നാട്ടിൽ കലാപം സൃഷ്ട്ടിക്കാൻ ശ്രമിക്കുന്ന ഛിദ്ര ശക്തികൾ കലാലയങ്ങളിൽ പോലും രക്തം വീഴ്ത്തുകയാണ്. വർഗീയ ശക്തികളെ ചെറുത്ത് തോല്‍പ്പിച്ച് രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ വിദ്യാർത്ഥികളും യുവാക്കളും കൂടുതൽ കരുത്തുറ്റ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖത്തല ചാണിക്കലിൽ എഐവൈഎഫ് എഐഎസ്എഫ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഐ മുഖത്തല മണ്ഡലം സെക്രട്ടറി സി പി പ്രദീപ് പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ഗിരീഷ്, ജില്ലാ പ്രസിഡന്റ് സുരാജ് എസ് പിള്ള, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ റ്റി വിജയകുമാർ, എ ഇബ്രാഹിംകുട്ടി, തൃക്കോവിൽവട്ടം ലോക്കൽ…
Read Moreമ്ലാവിനെ വെടിവച്ചുകൊന്ന കേസ്: ഒളിവിൽ പോയ എസ്ഐ ഉള്‍പ്പെടെ ഉള്ളവർക്കായി തെരച്ചിൽ
കുളത്തുപ്പുഴ: കുളത്തുപ്പുഴ റേഞ്ച് ഓഫീസ് പരിധിയില്‍ വരുന്ന പൊന്മുടി വനഭാഗത്ത് മ്ലാവിനെ വെടിവച്ചുകൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ ഉള്‍പ്പെട്ട ഗ്രേഡ് എസ്ഐ ഉള്‍പ്പടെ മൂന്നുപേരെ സസ്പെൻഡ് ചെയ്തു. ഗ്രേഡ് എസ് ഐ അയൂബ്, സിവില്‍ പോലീസ് ഓഫീസര്‍ രാജീവ്, പോലീസ് ഡ്രൈവര്‍ വിനോദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർ ഒളിവിലാണ്. ഇവരുടെ സഹായിയായ പോസ്റ്റ്മാൻ മനുവും ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസമാണ് പൊന്മുടി വനമേഖലയില്‍ അയൂബ് ഉള്‍പ്പടെ ഏഴംഗ സംഘം മൂന്നു തോക്കുകള്‍ ഉപയോഗിച്ച് മ്ലാവിനെ വേട്ടയാടിയത്. വെടിവച്ചുകൊന്ന മ്ലാവിനെ വനം വകുപ്പ് ചെക്ക്പോസ്റ്റ് വഴി പോലീസ് വാഹനത്തില്‍ തന്നെ പുറത്തെത്തിച്ചു പങ്കുവച്ചെടുത്തു. കേസില്‍ കുളത്തുപ്പുഴ മൈലമൂട് സ്വദേശികളായ സജീര്‍, സമീര്‍, വിതുര സ്വദേശി നിഷാദ് എന്നിവരെ വനപാലകര്‍ പിടികൂടി. ഇവര്‍ എസ്ഐ അയൂബിന്റെ ബന്ധുക്കളാണ്. മടത്തറ കൊല്ലായില്‍ പോസ്റ്റ് മാസ്റ്റര്‍ മനു എന്നയാളാണ് പോലീസ്…
Read Moreകൊട്ടാരക്കര – പുത്തൂർ റോഡു തകർന്ന് യാത്രദുഷ്കരം; ചെറിയ വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് നിത്യസംഭവം
കൊട്ടാരക്കര: വാഹനത്തിരക്കേറിയകൊട്ടാരക്കര – പുത്തൂർ റോഡ് കാലവർഷത്തെ തുടർന്ന് പൊട്ടിപ്പൊളിഞ്ഞുതകർന്നു. ഇതു വഴിയുള്ള വാഹന ഗതാഗതം ദുഷ്കരമായിട്ടുണ്ട്. ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും വാഹനങ്ങൾക്കു കേടുപാടു സംഭവിക്കുന്നതും പതിവായിട്ടുണ്ട്. പുത്തൂർ ബഥനി മുക്ക്, കല്ലുംമൂട്,പാണ്ടറ, മൂഴിക്കോട് വളവ് ,പണയിൽ,പത്തടി, ആവണൂർ ,മുസ്ലീം സ്ട്രീറ്റ്, റെയിൽവേ മേൽപാലം ഭാഗം എന്നിവിടങ്ങളിലാണ് റോഡ് വലിയ തോതിൽ തകർന്നിട്ടുള്ളത്. മുസ്ലീം സ്ട്രീറ്റ് ,പത്തടി, കല്ലും മുട് എന്നിവിട ങ്ങൾ റോഡു പുനരുദ്ധാരണം കഴിയുമ്പോൾ തന്നെ തകരുന്നത് പതിവാണ്.റോഡു നിർമ്മിതിയിലുള്ള അപാകതയാണ് ഈ ഭാഗങ്ങളിൽ റോഡ് സ്ഥിരമാ യി തകരാൻ കാരണം. വെള്ളംഒഴുകിപ്പോകാൻ സൗകര്യമൊരുക്കാത്തതു കാരണം വെള്ളം കെട്ടിക്കിടന്നാണ് റോഡു നശിക്കുന്നത്.പത്തടിയിലുംമുസ്ളീം സ്ട്രീറ്റിലും അര കി.മീറ്ററോളമാ ണ് റോഡു തകർന്നിട്ടുള്ളത്. ടാറുംമെറ്റലും ഇളകി വൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വെള്ളം കെട്ടിക്കിടക്കുന്ന ഇത്തരം കുഴികളിൽ വീണാണ് ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്.പത്തടിയലെ കുഴിയിൽ വീണ് ഒരുഇരുചക്രവാഹന യാത്രികൻ കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ടിരുന്നു.…
Read Moreലോകത്തെതന്നെ ഏറ്റവും വലിയ പക്ഷി ശില്പമായ ജടായു എർത്ത് സെന്റർ രണ്ടാംഘട്ട ഉദ്ഘാടനം 17ന്
കൊല്ലം: ലോകവിസ്മയങ്ങളുടെ പട്ടികയിൽ ഇടംനേടുന്ന ജടായുശില്പ്പമുൾക്കൊളളുന്ന കൊല്ലം ചടയമംഗലത്തെ ജടായുഎർത്ത് സെന്ററിന്റെ രണ്ടാംഘട്ട ഉദ്ഘാടനം 17ന് മുഖ്യമന്ത്രിപിണറായി വിജയൻ നിർവഹിക്കും. അന്താരാഷ്ട്ര നിലവാരമുള്ള ഒരു ടൂറിസംകേന്ദ്രം എന്ന കേരളത്തിന്റെ സ്വപ്നമാണ് യാഥാർഥ്യത്തിലേക്ക് എത്തുന്നത്. ചലച്ചിത്രകാരനും ശില്പ്പിയുമായ രാജീവ്അഞ്ചൽ ഒരുപതിറ്റാണ്ടിലേറെ നടത്തിയ സമർപ്പണത്തിലൂടെ യാഥാർഥ്യമാകുന്ന ജടായുശില്പം ലോകത്തെതന്നെ ഏറ്റവും വലിയ പക്ഷി ശില്പമാണ്. സമുദ്രനിരപ്പിൽ നിന്നും ആയിരം അടിഉയരത്തിൽ നിലകൊളളുന്ന ഈ ഭീമാകാര ശില്പത്തിന് സമീപത്തേക്ക് എത്തിച്ചേരുന്നതിന് സജ്ജമാക്കിയിരിക്കുന്നത് അത്യാധുനിക കേബിൾകാർ സംവിധാനമാണ്. പൂർണമായും സ്വിറ്റ്സർലാന്റിൽ നിർമിച്ച കേബിൾ കാർ സംവിധാനം രാജ്യത്ത് തന്നെ ആദ്യമായാണ് ഏർപ്പെടുത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ആയിരം അടിയോളം ഉയരത്തിലേക്ക് കേബിൾ കാറിൽ സഞ്ചരിക്കുന്നതുതന്നെ ടൂറിസ്റ്റുകൾക്ക് വിസ്മയകരമായ അനുഭവം സമ്മാനിക്കും. ലോകോത്തര നിലവാരത്തിലുള്ള സാഹസിക വിനോദവും, പാറക്കെട്ടുകളുടെ സ്വാഭാവികതയും സംയോജിപ്പിക്കുന്ന ജടായുഅഡ്വഞ്ചർ പാർക്ക് ലോകമെങ്ങുമുള്ള സാഹസികപ്രേമികളെ ആകർഷിക്കുന്നതാണ്.65 ഏക്കർ വിസ്തൃതിയിലുള്ള ജടായു എർത്ത് സെന്റർ സംസ്ഥാനടൂറിസം…
Read More