കൊല്ലം :അഞ്ചലില്‍ വീടുകയറി യുവാവിനെ ആക്രമിക്കുകയും പിന്നീട് വരുന്ന വഴി കെഎസ്ആര്‍ടിസി ബസ് ജീവനക്കരെയടക്കം ആക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. അഞ്ചലിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരായ ജോതിലാല്‍, സുരേഷ്, അജി, അനന്ദു എന്നിവരെയാണ് അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സതികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ് പ്രതികള്‍ ആക്രമണ പരമ്പര നടത്തിയത്. അഞ്ചലിലെ ടാക്സി ഡ്രൈവറായ നെട്ടയം സ്വദേശി ബിജുവിനെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദിച്ച ശേഷം മടങ്ങിവന്ന അക്രമിസംഘം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചു. ഇതിനെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ കണ്ടക്ടര്‍ തുടങ്ങിയവരെ സംഘം ആക്രമിച്ചു. പിന്നീട് നേരത്തെ ആക്രമിച്ച ബിജുവിനെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയില്‍ എത്തിയ അക്രമികള്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയ ബിജുവിനെ വീണ്ടും ആക്രമിച്ചു. ഇവിടെ ആക്രമണം തടയാന്‍ ശ്രമിച്ച രണ്ടുപേരെയും സംഘം തല്ലിച്ചതച്ചു.…
Read MoreCategory: Kollam
മൃതദേഹങ്ങൾ വിട്ടുനൽകിയപ്പോൾ മാറിപ്പോയി; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രതിഷേധം; പോലീസ് അന്വേഷണം തുടങ്ങി
കൊട്ടാരക്കര: മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയപ്പോൾ മാറിപ്പോയതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. താലൂക്ക് ആശുപത്രിയിലെ ലയൺസ് ക്ലബിലെ മോർച്ചറിലാണ് മൃതദേഹങ്ങൾ മാറി നൽകിയത്. കലയപുരം ആശ്രയയിൽ നിന്നെത്തിച്ച അജ്ഞാത സ്ത്രീയുടേത് ഉൾപ്പടെ മൂന്ന് സ്ത്രീകളുടെ മൃതദേഹങ്ങളാണ് മോർച്ചറിയിൽ ഉണ്ടായിരുന്നത്. ഇതിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹമെന്ന് കരുതി ബന്ധുക്കളുള്ള സ്ത്രീയുടെ മൃതദേഹമാണ് ആശ്രയയ്ക്ക് നൽകിയത്. അവർ ദിവസങ്ങൾക്ക് മുൻപ് പോളയത്തോട് ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ഇന്ന് രാവിലെ മോർച്ചറിലുണ്ടായിരുന്ന മാറനാട് സ്വദേശിനിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിയപ്പോൾ മറ്റൊരു മൃതദേഹമാണ് വിട്ടു നൽകിയത്. ഇതേതുടർന്നാണ് പ്രതിഷേധമുയർന്നത്. എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ലയൺസ് മോർച്ചറിയിലെ മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി ലയൺസ് മോർച്ചറി പൂട്ടി സീൽ ചെയ്തു. ആശുപത്രി അധികൃതരുടെ നിയന്ത്രണമില്ലാതെയാണ് ലയൺസ് മോർച്ചറി…
Read Moreവനിതകൾ ക്ഷീരമേഖലയിൽ കൂടുതൽ വരേണ്ടത് അനിവാര്യമാണെന്ന് മന്ത്രി കെ.രാജു
ചാത്തന്നൂർ: വനിതകൾ ക്ഷീരമേഖലയിലേക്ക് കൂടുതൽ വരേണ്ടത് അനിവാര്യമാണെന്ന് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. വേളമാനൂരിൽ സംഘടിപ്പിച്ച ഇത്തിക്കര ബ്ലോക്ക് ക്ഷീരകർഷകസംഗമത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ നിരന്തരഇടപെടലിന്റെ ഫലമായി കഴിഞ്ഞ രണ്ട് വർഷമായി ക്ഷീരമേഖല സജീവമാണ്.പാലിന് കേരളത്തിൽ വില കുറഞ്ഞിട്ടില്ല.ഇടത് സർക്കാർ വന്ന ശേഷം പാലിന് ലിറ്ററിന് നാല് രൂപ കൂട്ടി.ഒരു ലിറ്റർ പാൽ കർഷകൻ അളക്കുമ്പോൾ രണ്ട് രൂപ കാലിത്തീറ്റ സബ്സിഡിയായി ലഭിക്കും. കഴിഞ്ഞ വർഷം ബജറ്റിൽ 107 കോടിയാണ് ക്ഷീരമേഖലക്കായി സർക്കാർ മാറ്റിവച്ചതെന്ന് മന്ത്രി ഒാർമ്മിപ്പിച്ചു. കൂടാതെ ക്ഷീരകർഷകന്റെ പെൻഷൻ അഞ്ഞൂറിൽ നിന്ന് ആയിരത്തിഒരുനൂറാക്കി സർക്കാർ വർദ്ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ജിഎസ് ജയലാൽ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.ഇത്തിക്കര ബ്ലോക്ക് പ്രസിഡന്റ് ലൈല, ക്ഷീരകർഷക ക്ഷേമനിധി ചെയർമാൻ രാജൻ,കല്ലടരമേശ്,അംബികകുമാരി,രവീന്ദ്രൻ,ജോയിക്കുട്ടി,വിജശ്രീസുഭാഷ്, കുന്നിക്കോട് ഷാജഹാൻ,ശാന്തിനി,ആർഡി.ലാൽ,സുഭദ്രാമ്മ,ഷെർലിസ്റ്റ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.
Read Moreഓണത്തിരക്ക് കണക്കിലെടുത്ത് നഗരത്തിൽ 18മുതൽ ഗതാഗത നിയന്ത്രണം; നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി
കൊല്ലം: ഓണത്തോടനുബന്ധിച്ച് നഗരത്തിലുണ്ടാകുന്ന ഗതാഗത കുരുക്കും അനധികൃത പാർക്കിംഗും ഒഴിവാക്കാൻ സിറ്റി ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം യോഗം ചേർന്നു.എസിപി പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ കണ്ട്രോൾ റൂം സിഐ ഷെരീഫ്, ഈസ്റ്റ് എസ് എച്ച് ഒ മഞ്ചുലാൽ, ട്രാഫിക് എസ്ഐ അനൂപ്, കെ എസ് ആർ ടി സി, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ്, കച്ചവട പ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി, മർച്ചന്റ് അസോസിയോഷൻ, ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ എന്നിവരുടെ പ്രതിനിധികളുടെ യോഗമാണ് ചേർന്നത്. 18 മുതൽ വ്യാപാരികളുടേയും ഉപഭോക്താക്കളുടേയും ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും പർക്കിംഗിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം പാർക്കുചെയ്യണം.കച്ചവട സാധനങ്ങൾ സ്ഥാപനങ്ങളുടെ മുന്നിലേക്കുള്ള ഫുഡ്പാത്തിലേക്കോ റോഡിലേക്കോ ഇറക്കി വയ്ക്കുവാൻ പാടുള്ളതല്ല. മെയിൻ റോഡ്, ആർ കെ ജംഗ്ഷൻ – സെന്റ് ജോസഫ് റോഡ്, ചിന്നക്കട – ആർ കെജംഗ്ഷൻ എന്നീ റോഡുകളിലെ വണ്‍വേ വയലേഷൻ…
Read Moreബൈക്കുകളുടെ അമിതശബ്ദവും വേഗതയും; പരിശോധനകൾ ശക്തമാക്കി പോലീസ്
കൊല്ലം: നഗരത്തിലും പരിസരപ്രദേശങ്ങളിലും ബൈക്കുകൾ വേഗതയിലും അമിതശബ്ദത്തിലും മറ്റും നിയമവിരുദ്ധമായി പോകുന്നതിനെതിരെ സിറ്റി പോലീസ് നടപടി ആരംഭിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഡോ.അരുൾ.ആർ.ബി.കൃഷ്ണയുടെ നിർദേശത്തെ തുടർന്നാണ് മൂന്നു ദിവസങ്ങളിലായി സിറ്റിപോലീസ് പരിധിയിൽ പരിശോധന ശക്തമാക്കിയത്. സൈലൻസർ ഘടിപ്പിക്കാതെ അമിത ശബ്ദത്തിൽ ഓടിച്ച 130 ഓളം ബൈക്കുകൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. അവ്യക്തമായ നന്പർ പേള്റ്റുകൾ പ്രദർശിപ്പിച്ച 100 ഓളം വാഹനങ്ങൾക്കെതിരെയും വിവിധസ്റ്റേഷനുകളിലായി പോലീസ് നടപടി സ്വീകരിച്ചു. ഇത്തരത്തിൽ നിയമവിരുദ്ധമായി ബൈക്കുകളും മറ്റ് വാഹനങ്ങളും ഓടിക്കുന്നവർക്കെതിരെ തുടർന്നുള്ള ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
Read Moreപച്ചമുളകിന്റെ വില കുതിച്ചുയരുന്നു; കിലോയ്ക്ക് നൂറ് രൂപ; വില ഇനിയും ഉയരുമെന്ന് വ്യാപാരികള്‍
പത്തനാപുരം:വിപണിയില്‍ പച്ചമുളകിന്റെ വില കുതിച്ചുയരുന്നു. കഴിഞ്ഞ മാസം അറുപത് രൂപയ്ക്ക് വില്പന നടത്തിയിരുന്ന പച്ചമുളക് കിലോയ്ക്ക് നൂറ് രൂപയായി വര്‍ധിച്ചു. ഓണം അടുക്കുന്നതോടെ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തമിഴ്നാട്ടിലെ സുരണ്ട,പാവൂര്‍ഛത്രം,അമ്പാസമുദ്രം എന്നിവിടങ്ങളില്‍ നിന്നാണ് പച്ചമുളക് ഉള്‍പ്പെടെയുളള പച്ചക്കറികള്‍ ജില്ലയിലെ മാര്‍ക്കറ്റുകളില്‍ എത്തുന്നത്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൃഷി ഗണ്യമായി കുറഞ്ഞതും വില ഇരട്ടിയാകാന്‍ കാരണമായി.എത്രവില കൂടിയാലും ആവശ്യക്കാരുടെ എണ്ണത്തിന് കുറവില്ല. പച്ചക്കറിയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് പച്ചമുളക്.അതിനാല്‍ വിലകൂടിയാലും ആവശ്യക്കാര്‍ വാങ്ങുന്നുണ്ടന്നും വ്യാപാരികളും പറയുന്നു.
Read Moreഓണത്തിന് വിലവർധനയ്ക്കും സാധ്യത! ആന്ധ്രയിൽ നിന്ന് ട്രെയിനിൽ അരി എത്തുന്നില്ല; റെയിൽവേ ഗുഡ്സ്ഷെഡ് അടച്ചുപൂട്ടലിലേക്ക്
കൊല്ലം: ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗം അരി കൊല്ലത്ത് എത്തിയിട്ട് രണ്ടുവർഷം പിന്നിടുന്നു. ഇതുകാരണം കൊല്ലം റെയിൽവേ സ്റ്റേഷനിലെ ഗുഡ്സ് ഷെഡ് അടച്ചുപൂട്ടലിന്റെ വക്കിൽ. ഷെഡിലെ പല മുറികളും ഇതിന് മുന്നോടിയായി അധികൃതർ പൂട്ടിക്കഴിഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ അരിവരുന്ന റെയിൽവേ ഗുഡ്സ് ഷെഡാണിത്. കൊല്ലത്തെ റെയിൽവേ ഗുഡ്സ് ഷെഡിൽ 800 തൊഴിലാളികൾ നേരിട്ടും രണ്ടായിരത്തോളം പേർ അല്ലാതെയും ജോലി ചെയ്ത് വന്നിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ കാക്കനാട്ട് നിന്ന് വന്നിരുന്ന അരി എത്താത്തതിനെ തുടർന്ന് ചുമട്ടുതൊഴിലാളികൾക്ക് പൂർണമായും ജോലി നഷ്ടപ്പെടുന്ന അവസ്ഥ സംജാതമായിരിക്കയാണ്. കൊല്ലത്തെ ഗുഡ്സ് ഷെഡിൽ നിന്ന് അരിയെടുക്കുന്ന മുതലാളിമാർ 80 കോടി രൂപയിൽപ്പരം രൂപ കുടിശിക വരുത്തി എന്നതാണ് ഇതിന് കാരണമായി ആന്ധ്രയിലെ അരിമിൽ ഉടമകൾ പറയുന്നത്. കൊല്ലത്ത് നേരത്ത എത്തിയിരുന്ന അരി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,…
Read Moreആദ്യ ഭാര്യ പിണങ്ങിപ്പോയി! മൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടാനച്ഛന് പിടിയില്‍; സംഭവം ചവറ സൗത്തില്‍
ചവറ സൗത്ത് : മൂന്ന് വയസുളള പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട ാനച്ഛനെ ചവറ തെക്കുംഭാഗം പോലീസ് പോസ്കോ നിയമ പ്രകാരം അറസ്റ്റ ചെയ്തു. തേവലക്കര സ്വദേശിയായ അന്പത്തിനാലുകാരനാണ് പിടിയിലായത്. ആദ്യഭാര്യ പിണങ്ങിപ്പോയതിനെ തുടർന്ന് രണ്ടാം ഭാര്യയുമായി തേവലക്കരയിലെ ഒരു വീട്ടിൽ വാടകക്ക് താമസിച്ച് വരുന്നതിനിടയിലാണ് സംഭവം. കഴിഞ്ഞ 31ന് പെണ്‍കുട്ടിയുടെ സഹോദരൻ സ്കൂളിൽ നിന്ന് വരുന്പോൾ ഇയാൾ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ട ു. തുടർന്ന് വിവരം അമ്മയെ അറിയിപ്പിക്കുകയും രണ്ടാം ഭാര്യ ഇയാൾക്കതിരെ തെക്കുംഭാഗം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read Moreഭാര്യയുമായി അകന്ന് കഴിഞ്ഞിരുന്നയാൾ ദുരൂഹസാഹചര്യത്തിൽ വീടിന് സമീപം മരിച്ചനിലയിൽ
ചാത്തന്നൂർ:കല്ലുവാതുക്കലിൽ ഗൃഹനാഥനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.കല്ലുവാതുക്കൽ പാറയിൽ ചരുവിളപുത്തൻവീട്ടിൽ അയ്യപ്പൻആചാരി(49) ആണ് മരിച്ചത്.ഭാര്യയുമായി അകന്ന് കല്ലുവാതുക്കൽ പാറക്കുളത്തിന് സമീപമുള്ള സഹോദരിയുടെ വീട്ടിലാണ് കൽപ്പണിക്കാരനായ ഇയാൾ താമസിച്ചിരുന്നത്. നാട്ടുകാരാണ് ഇയാളെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. പാരിപ്പള്ളി പോലീസ് മേൽനടപടി സ്വീകരിച്ചു.സംസ്കാരം പോളയത്തോട് പൊതുശ്മശാനത്തിൽ നടന്നു.രേഖ ഭാര്യയും അഖിൽ,അപർണ്ണ എന്നിവർ മക്കളുമാണ്.
Read Moreഅഞ്ചലില്‍ ഗുണ്ടാ വിളയാട്ടത്തിൽ നിരവധിപേര്‍ക്ക് പരിക്ക്; മരകായുധങ്ങളുമായി എത്തിയ മൂന്നംഗസംഘമാണ് ആക്രമണം നടത്തിയത്
അഞ്ചൽ:അഞ്ചലില്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടം. വീടുകയറി ടാക്സി ഡ്രൈവറെ മര്‍ദിച്ച സംഘം കെഎസ്ആര്‍ടിസി ജീവനക്കാരെയും ആക്രമിച്ചു. ഏരൂര്‍ നെട്ടയം പോളചിറ കൈലാസം വീട്ടില്‍ ബിജുവിനെയാണ് വീട്ടില്‍ കയറി അക്രമിസംഘം ക്രൂരമായി മര്‍ദിച്ചത്. മരകായുധങ്ങളുമായി എത്തിയ മൂന്നംഗസംഘമാണ് ആക്രമണം നടത്തിയത്. കണ്ണിനും മുഖത്തും ഗുരുതരമായി പരിക്കേറ്റ ബിജുവിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ നല്‍കുന്നതിനിടെ ഇവിടെയെത്തിയ സംഘം വീണ്ടും ബിജുവിനെ ആക്രമിച്ചു. തുടര്‍ന്ന് കടന്നുകളഞ്ഞ അക്രമികള്‍ കെഎസ്ആര്‍ടിസി ജീവനക്കാരെയും ആക്രമിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് മാര്‍ഗ തടസം സൃഷ്ട്ടിച്ചു എന്നാരോപിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാരെ ആക്രമിച്ചത്. ജീവനക്കാരെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ആയിലറ സ്വദേശി അനില്‍കുമാര്‍, പുത്തയം സ്വദേശി അനസ് എന്നിവരെയും സംഘം ആക്രമിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അനില്‍കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാരായ ഡ്രൈവര്‍ രഞ്ജിത്ത്, കണ്ടക്ടര്‍ ഷീബ എന്നിവരെ…
Read More