കെഎസ്ആർടിസിക്ക് ലാഭകരമായ റൂട്ടുകൾ കണ്ടെത്താൻ നിർദേശം; ഒരു കിലോമീറ്റർ സർവീസ് നടത്തുമ്പോൾ 35 രൂപയായി വർദ്ധിപ്പിക്കണം

പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ലാഭകരമായ പുതിയ റൂട്ടുകൾ കണ്ടെത്തണമെന്ന് യൂണിറ്റ് ഓഫീസർമാർക്ക് കെഎസ്ആർടിസി എംഡിയുടെ നിർദ്ദേശം. ഒരു കിലോമീറ്റർ സർവീസ് നടത്തുമ്പോൾ ( ഇപികെഎം) 35 രൂപയായി വർദ്ധിപ്പിക്കണം.നിലവിൽ ഇത് 25 രൂപ യിൽ താഴെയാണ്. വരുമാനത്തിന്‍റെ 74 ശതമാനവും ഡീസൽ വാങ്ങാനാണ് ഉപയോഗിക്കുന്നത്. ഇത് 45 ശതമാനമായി കുറച്ചു കൊണ്ടുവരണം. കിലോമീറ്ററിന് വരുമാനം വർദ്ധിപ്പിക്കാനാണ് നിർദ്ദേശം. ഇപി കെ എം 25 -ൽ താഴെയുള്ള സർവീസുകൾ വരുമാന വർദ്ധന ഉണ്ടാകുന്ന രീതിയിൽ അടിയന്തിരമായി പുനക്രമീകരിക്കണം. കെഎസ്ആർടിസി യുടെ സർവീസുകളുടെ എണ്ണം 6000 ആയി വർദ്ധിപ്പിക്കാനാണ് നീക്കം.നിലവിൽ 3300 സർവീസുകളാണ് നടത്തുന്നത്.വിവിധ കേന്ദ്രങ്ങളിൽ കൂട്ടിയിട്ടിരുന്ന ബസുകളിൽ 650 എണ്ണം അറ്റകുറ്റപണികൾ നടത്തി സർവീസിന് യോഗ്യമാക്കിയിട്ടുണ്ട്. ഇതിന് ബാറ്ററി, ടയർ, സ്പെയർ പാർട്സുകൾ എന്നിവ വാങ്ങാനായി അഞ്ച് കോടി വിനിയോഗിക്കേണ്ടി വന്നുവെന്നും സി എംഡി വ്യക്തമാക്കി. ജീവനക്കാരുടെയോ ബസുകളുടെയോ അഭാവം…

Read More

ആരും ഇങ്ങോട്ട് വരരുത്… വന്നാല്‍…! കെട്ടിടത്തിനു മുകളിൽ ആത്‌മഹത്യാഭീഷണിയുമായി കയറിയ യുവാവിനു സംഭവിച്ചത്…

അടൂർ : കെട്ടിടത്തിനു മുകളിൽ ആത്‌മഹത്യ ഭീഷണിയുമായി നിന്ന വ്യക്തിയെ അഗ്നിശമന സേന രക്ഷിച്ചു. വടക്കേ ടത്തുകാവ് ലിസി ഭവനത്തിൽ ഐറിൻ (40) ആണ് കഴുത്തിൽ പ്ലാസ്റ്റികയറു കുരുക്കി കയ്യിലെ ഞരമ്പുകൾ ബ്ലേഡ് കൊണ്ട് മുറിച്ചു രക്തം വാർന്ന് താഴേക്ക് ചാടാൻ ആത്മഹത്യ ഭീഷണിയുമായി കെട്ടിടത്തിനു മുകളിൽ കയറി നിന്നത്. ഇന്നലെ രാത്രി പതിനൊന്നര മണിയ്ക്കായിരുന്നു സംഭവം. അമ്മ േയാട് പണം ചോദിച്ചിട്ടു നൽകാത്തതാണ് കാരണം. സംഭവം അറിഞ്ഞ് എത്തിയ സേനാംഗങ്ങൾ വീടിനു മുകളിൽ കയറി ഐറിനെ അനുനയിപ്പിക്കുവാൻ ശ്രമിച്ചുവെങ്കിലും വഴങ്ങാതെ വന്നതിനാൽ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി പോലിസിന്‍റെ നേതൃത്വത്തിൽ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. സ്റ്റേഷൻ ഓഫീസർ വിനോദ്കുമാർ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്.എ. ജോസ് എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സിയാദ്, അജികുമാർ, ശ്രീജിത്ത്‌, ദീപേഷ്, അമൃതാജി, സുരേഷ്‌കുമാർ എന്നിവരും…

Read More

അയ്യേ എന്ന് ഇനിയാരും പറയരുത്!  കെഎസ്ആർടിസി ബസുകൾ വൃത്തിയാക്കിയില്ലെങ്കിൽ കർശന നടപടി

പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ് ആർ ടി സി യുടെ ബസുകൾ വൃത്തിയായി പരിപാലിച്ചില്ലെങ്കിൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മാനേജ്മെന്‍റ്. ദീർഘദൂര സർവീസുകൾ മുതൽ ഓർഡിനറി സർവീസുകൾ വരെയുള്ള ബസുകളിലെ അപര്യാപ്തതകളും വൃത്തിഹീനമായ അവസ്ഥയും ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. യാത്രക്കാരുടെ പരാതികളും ഇത് സംബന്ധിച്ച് ഉണ്ടായിട്ടുണ്ട്.ബസുകളുടെ ഡ്രൈവർ ക്യാബിൻ, ഡ്രൈവർ ഡാഷ് ബോർഡ്, ബസിന്‍റെ ജനൽ ഷട്ടർ അകവും പുറവും,യാത്രക്കാരുടെ സീറ്റ്,ബസ് പ്ലാറ്റ് ഫോം, ബസിന്‍റെ ടോപ്, പിറകിലെ എമർജൻസി ഗ്ലാസ്, മുതലായവ എപ്പോഴും വൃത്തിയും വെടിപ്പുമുള്ളതായിരിക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ഇവ വൃത്തിയാക്കാതെ ബസുകൾ സർവീസിന് കൊടുക്കുന്നത് മൂലം യാത്രക്കാർക്കും, ഡ്രൈവർക്കുംകണ്ടക്ടർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായുള്ള നിരവധി പരാധികൾ ലഭിച്ചിരിക്കുന്നു എന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു. അതിനാൽ ദീർഘദൂര സർവീസ്, ഓർഡിനറി ഉൾപ്പെടെ എല്ലാ ബസുകളും കഴുകി വൃത്തിയാക്കി മാത്രമേ സർവീസിന് അയയ്ക്കാവു എന്നാണ് മാനേജിംഗ്…

Read More

ഭക്ഷ്യ മന്ത്രി പന്മനയിലെ റേഷൻ കടയിൽ; വരവിലെ കാര്യം അറിഞ്ഞാൽ ശരിക്കും നിങ്ങൾ ഞെട്ടും

ചവറ: പന്മന വെറ്റമുക്കിലെ റേഷന്‍ കടയുടെ പ്രത്യേകതയറിഞ്ഞ് അതു കണ്ടു മനസിലാക്കാനായി ഭക്ഷ്യ മന്ത്രി ജി.ആര്‍.അനില്‍ കട സന്ദര്‍ശിച്ചു. വെറ്റമുക്കിലെ മായ എസ്. പിളളയുടെ എആര്‍ഡി നമ്പര്‍ 49-ാം നമ്പര്‍ റേഷന്‍കടയിലാണ് മന്ത്രി എത്തിയത്. കോവിഡ് കാലത്ത് നിരവധി നന്മയുള്ള പ്രവര്‍ത്തികള്‍ ചെയ്തു വന്ന റേഷന്‍കടയാണിത്. കാര്‍ഡുടമകളില്‍ അര്‍ഹരായവരുടെ വൈദ്യുത ബില്ല് അടച്ച് കൊടുക്കുകയും റേഷന്‍കടയിലെത്തുന്നവര്‍ക്ക് വായിക്കാനായി പുസ്തകക്കൂടൊരുക്കുകയും ചെയ്തിട്ടുണ്ട് ഈ റേഷന്‍കടയില്‍. മാധ്യമങ്ങളിലൂടെ റേഷന്‍കടയെപ്പറ്റിയറിഞ്ഞ മന്ത്രി ഇവിടെ എത്തുകയായിരുന്നു.ഡോ. സുജിത് വിജയന്‍പിള്ള എംഎല്‍എ ഇദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. കടയിലെത്തി എല്ലാം കണ്ട മന്ത്രി കടയുടമയുമായും കടയിലെ സഹായി ആനന്ദ് കുമാര്‍ എന്നിവരുമായി വിശേഷങ്ങള്‍ പങ്കു വെച്ചതിനു ശേഷമാണ് മന്ത്രി മടങ്ങിയത്. പന്മന ഗ്രാമപഞ്ചായത്തംഗം അന്‍സര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി. മോഹന്‍കുമാര്‍, താലൂക്ക് സപ്ലെെ ഓഫീസര്‍ പി. ഹരികുമാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ എ.എന്‍ പത്മജ, രാഷ്ട്രീയ പാര്‍ട്ടി…

Read More

ഭർത്താവും ഭർത്തൃവീട്ടുകാരും പീഡിപ്പിച്ചെന്നു കാട്ടി പരാതി നല്‍കിയിട്ട്‌ ഒരു മാസം ! നടപടിയെടുക്കാതെ പോലീസ്‌; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചാത്തന്നൂർ: ഭർത്താവും ഭർത്തൃവീട്ടുകാരും പീഡിപ്പിച്ചെന്നു കാട്ടി പരാതി നല്കി ഒരു മാസം പിന്നിട്ടിട്ടും പരവൂർ പോലിസ് നടപടി എടുക്കാത്തതിൽ മനംനൊന്ത യുവതി പോലീസ് സ്റ്റേഷന് മുന്നിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. പരവൂർ കുറുമണ്ടൽ ചരുവിള വീട്ടിൽ ഷാജഹാൻ – സിമി ദമ്പതികളുടെ ഇരുപത്തിരണ്ടുകാരിയായ മകൾ ഷംനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാല് വർഷം മുൻപാണ് ഷംനയെ കോട്ടപ്പുറം സ്വദേശിയായ അനൂപ് വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് ഒന്നര വർഷം കഴിഞ്ഞപ്പോൾ മുതൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ച് വരികയായിരുന്നു എന്ന് യുവതി പറയുന്നു. ഇതിനെതിരേ കുടുംബകോടതിയിൽ കേസ് നടന്നു വരവേ മധ്യസ്ഥ ചർച്ചയിൽ ഇവർ വീണ്ടും ഒരുമിച്ചു. വീണ്ടും പീഡനം തുടർന്ന സാഹചര്യത്തിൽ നവംമ്പർ14- ന് പരവൂർ പോലീസിൽ പരാതി നല്കി. അനൂപിനും ഇയാളുടെ ബന്ധുക്കളായ രണ്ട് സ്ത്രീകൾക്കും എതിരേയാണ് ഷംന പരാതി നല്കിയത്.…

Read More

അഞ്ചലിൽ വീട്ടമ്മ കിണറ്റില്‍ ചാടി മരിച്ചു! ആത്മഹത്യക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങളോ ? പോലീസ് പറയുന്നത് ഇങ്ങനെ…

അഞ്ചല്‍ : ഇടമുളയ്ക്കലില്‍ വീട്ടമ്മ കിണറ്റില്‍ ചാടി ജീവനൊടുക്കി. കൈപ്പള്ളി തൊള്ളൂർ മാധവത്തിൽ സജി കുമാറിന്‍റെ ഭാര്യ സജിത (36) യാണ് കിണറ്റില്‍ ചാടി മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം. ഉടന്‍ തന്നെ സജിതയെ കിണറ്റില്‍ നിന്നും പുറത്തെടുത്ത് അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമേ അറിയാന്‍ കഴിയുവെന്നും പോലീസ് പറഞ്ഞു. അഞ്ചല്‍ പോലീസിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ആരോമല്‍, അര്‍ജുന്‍ എന്നിവര്‍ മക്കളാണ്

Read More

രാധികയും അയല്‍വാസിയുമായുള്ള ബന്ധം തകര്‍ക്കാന്‍ പല അടവുകളും പയറ്റി, പക്ഷേ..! പേരയത്തെ രാധികയുടെ കൊലപാതകം; അനുജത്തിയുടെ ഭർത്താവ് റിമാൻഡിൽ

കുണ്ടറ: പേരയം മുളവനയിൽ ഭാര്യയുടെ ജ്യേഷ്ഠത്തി രാധികയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന കേസിലെ പ്രതി ലാൽ കുമാറിനെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി കുണ്ടറ പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട രാധികയുടെ സ്വന്തം പേരിലുള്ള കുടുംബ വീട്ടിൽനിന്നും താനും ഭാര്യയും മക്കളും മാറിക്കൊടുക്കണമെന്ന് ആവശ്യപ്പെടുകയും, രാധികയുടെ കാലശേഷം അവരുടെ പേരിലുള്ള വീടും പുരയിടവും തന്‍റെ ഭാര്യയും കൊല്ലപ്പെട്ട രാധികയുടെ അനുജത്തിയുമായ ഷീബയ്ക്ക് കിട്ടുമെന്നപ്രതീക്ഷ നഷ്ടപ്പെടുത്തിക്കൊണ്ട്, രാധിക അയൽക്കാരനായ പ്രവീൺ കുമാറിനെ വിവാഹം ചെയ്തതുമാണ് ലാൽ കുമാറിനെ പ്രകോപിതനാക്കിയത്. അമ്മ സരസമ്മയും ഭാര്യ ഷീബയും അമ്പലത്തിൽ പോയ സമയത്താണ് കൊലപാതകം നടത്തിയത്. രാധിക അണിഞ്ഞിരുന്ന ഷാൾ തന്നെയാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. രാധികയും പ്രവീൺ കുമാറുമായുണ്ടായിരുന്ന ബന്ധം തകർക്കാൻ ഷീബയും ലാൽകുമാറും പല അടവുകളും ഭീഷണികളും പ്രയോഗിച്ചെങ്കിലും ഫലിക്കാതെ വന്നപ്പോഴാണ്…

Read More

നിസാരണ കാരണങ്ങൾ പറഞ്ഞേക്കരുത്; കെഎസ്ആർടിസിയിൽ ജീവനക്കാർ അവധി എടുക്കുന്നതിന് കർശന നിയന്ത്രണങ്ങൾ

  പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് അവധി അനുവദിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദക്ഷിണമേഖല എക്സിക്യൂട്ടീവ് ഡയറക്ടർ. നിസാര കാരണങ്ങൾ കൊണ്ട് ഷെഡ്യൂൾ കാൻസൽ ചെയ്താൽ യൂണിറ്റ് മേധാവികൾക്കെതിരെ നടപടിയുമുണ്ടാകും. ജീവനക്കാർ ഏതെങ്കിലും ആശുപത്രിയിൽ നിന്നും ഹാജരാക്കുന്ന ഒ.പി. ടിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ ലീവ് അനുവദിക്കരുത്. രോഗമുണ്ടെന്ന് യൂണിറ്റ് ഓഫീസർക്ക് ഉത്തമബോധ്യമുണ്ടായാൽ മാത്രമേ അവധി അംഗീകരിക്കാവൂ. ഒ.പി. ടിക്കറ്റ് ഹാജരാക്കിയാൽ അത് ജില്ലാ മെഡിക്കൽ ബോർഡിൽ അയച്ച് സൂക്ഷ്മത വരുത്തിയ ശേഷമേ ലീവ് അനുവദിക്കാവൂ. ഇടിഎം ഇല്ലെന്ന കാരണത്താൽ കണ്ടക്ടർമാർ ഡ്യൂട്ടി ചെയ്യാതെ മടങ്ങിപ്പോകുന്ന പ്രവണതയും അംഗീകരിക്കാനാവില്ല. കണ്ടക്ടർ, ഡ്രൈവർമാരില്ലെന്ന കാരണത്താലും മറ്റ് നിസാര കാരണത്താലും യൂണിറ്റ് ഓഫീസർമാർ ഷെഡ്യൂൾ കാൻസൽ ചെയ്യുന്നത് ഇനി അനുവദിക്കില്ല. കോർപ്പറേഷന് വരുമാന നഷ്ടമുണ്ടാക്കുന്ന ഇത്തരം പ്രവണതകൾ ശരിയല്ലെന്നും ദക്ഷിണമേഖല എക്സിക്യൂട്ടീവ് ഡയറക്ടർ ജി.അനിൽകുമാർ മുന്നറിയിപ്പ് നല്കി. സാധ്യമായ മുഴുവൻ ജീവനക്കാരെയും…

Read More

കണ്ടക്ടർമാരെ വലച്ച് ടിക്കറ്റ്റാക്ക് മോഷണസംഘം; നഷ്ടപ്പെട്ട റാക്കിലുണ്ടായിരുന്ന ടിക്കറ്റുകളുടെ മൂല്യത്തിലുമുള്ള തുക നൽകേണ്ട ഗതികേടിൽ കണ്ടക്ടർമാർ

പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടി സി ബസുകളിൽ നിന്നും ടിക്കറ്റ് റാക്ക് മോഷണം പതിവാകുന്നു. ഒരു മാസത്തിനകം ആറ് ബസുകളിൽ നിന്നാണ് ടിക്കറ്റ് റാക്ക് മോഷ്ടിച്ചത്. വിദഗ്ദ സംഘമാണ് ഇതിന് പിന്നിൽ. എല്ലാ മോഷണങ്ങളും തമ്പാനൂർ ബസ് സ്റ്റാൻഡിലാണ്. മാത്രമല്ല ഒരേ ശൈലിയിലുമാണ് മോഷണം. ബസ് സർവീസിനായി ബേയിൽ പിടിച്ചിട്ടശേഷം കണ്ടക്ടർ സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ സമയം രേഖപ്പെടുത്താൻ പോയി തിരിച്ചു വരുന്നതിനിടയിലാണ് മോഷണം. ടിക്കറ്റ് റാക്ക് നഷ്ടപ്പെട്ടാൽ വൻ തുകയാണ് കണ്ടക്ടർ കെഎസ്ആർടി സിക്ക് അടയ്ക്കേണ്ടി വരുന്നത്.ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം കിളിമാനൂർ ഡിപ്പോയിലെ കണ്ടക്ടർ സീമയുടെ റാക്കാണ് മോഷ്ടിച്ചത്. റാക്ക് സൂക്ഷിച്ചിരുന്ന ബാഗിൽ ലൈസൻസ്, ആധാർ, പാൻ കാർഡ്, എടിഎം കാർഡ്, ഡ്യൂട്ടി പാസ് തുടങ്ങിയ വിലപ്പെട്ട രേഖകളുമുണ്ടായിരുന്നു. കഴിഞ്ഞ 12-ന് ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർ രാജലക്ഷ്മിയുടെയും ഏഴിന് എടത്വാ ഡിപ്പോയിലെ റെജിയുടെയും റാക്ക് സൂക്ഷിച്ചിരുന്ന…

Read More

ബസിൽ വെച്ച് അപമാനിക്കാൻ ശ്രമം;  സീറ്റിലിരുന്നുകൊണ്ട് നഗ്നതാ പ്രദർശനം; യുവതി യുവാവിന് നൽകിയത് എട്ടിന്‍റെ പണി

കൊല്ലം: കെഎസ്ആർടിസി ബസിൽ കോളജ് വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ. കന്യാകുമാരി കളിയിക്കാവിള അമ്പെട്ടിൻകാല ജസ്റ്റിൻ ആൽവിൻ(43)ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ ചെങ്ങന്നൂരിലേക്കു പോകുകയായിരുന്ന വേണാട് ബസിൽ വച്ചാണ് സംഭവം നടന്നത്. വിദ്യാർഥിനിക്കൊപ്പമാണ് ഇയാൾ സീറ്റിലിരുന്നത്. മയ്യത്തുംകര ജംഗ്ഷനിലെത്തിയപ്പോൾ ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. പെൺകുട്ടി പ്രതികരിച്ചപ്പോൾ ഇയാൾ നഗ്നതാ പ്രദർശനവും നടത്തി. തുടർന്ന് ഇവർ സംഭവം പോലീസിൽ അറിയിച്ചു. ബസിൽ വച്ചുതന്നെയാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

Read More