തൊടുപുഴ: പാല്‍വില കൂട്ടാനുള്ള മില്‍മയുടെ തീരുമാനം കര്‍ഷകര്‍ക്ക് താത്കാലിക ആശ്വാസമാണെങ്കിലും വില വര്‍ധന അപര്യാപ്തമാണെന്ന് ക്ഷീരകര്‍ഷകര്‍. മൂന്നു വര്‍ഷത്തിനു ശേഷമാണ് പാല്‍വില കൂട്ടാന്‍ മില്‍മ തീരുമാനിച്ചത്. ക്ഷീരകര്‍ഷകരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു പാല്‍വില കൂട്ടുകയെന്നത്. ഇടതു സര്‍ക്കാരിന്റെ ഭരണകാലത്തുതന്നെ തീരുമാനിച്ചിരുന്നെങ്കിലും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് പാല്‍വില കൂട്ടിയത്. ഉത്പാദനച്ചെലവ് ക്രമാതീതമായി കൂടിയതിനാല്‍ കര്‍ഷകര്‍ ഏറെ പ്രതിസന്ധിയിലാണെന്നും ഇവര്‍ പറയുന്നു. ലിറ്ററിന് നാലു രൂപയാണ് മില്‍മ കൂട്ടിയത്. ജൂണ്‍ ഒന്നുമുതല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരും. പൊതു വിപണിയില്‍ ലിറ്ററിന് 56 രൂപയ്ക്ക് ലഭിച്ചിരുന്ന പാലിന് ഇനി 60 രൂപ നല്‍കണം. ഇതില്‍ 3.35 രൂപ കര്ഷകന് അധികമായി ലഭിക്കും. 10 പൈസ മില്‍മയ്ക്കും ബാക്കി ക്ഷീരസംഘത്തിനും ലഭിക്കും. നിലവില്‍ ക്ഷീരസംഘങ്ങളില്‍ അളക്കുന്ന ഒരു ലിറ്റര്‍ പാലിന് 43-44 നിരക്കിലാണ് കര്ഷകന് വില ലഭിക്കുന്നത്. ഇനി 46-47 എന്ന നിരക്കില്‍…
Read MoreCategory: Kottayam
പാലാ സ്വദേശി മഞ്ജുദേവി അയര്‍ലൻഡ് ഭരണകക്ഷി പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവില്‍
പാലാ: അയര്‍ലൻഡിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ല്‍ പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പാലാ സ്വദേശി തെരഞ്ഞെടുക്കപ്പെട്ടു. അയർലൻഡിൽ നഴ്സായി ജോലി ചെയ്യുന്ന എം.ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.ഭരണകക്ഷിയുടെ സുപ്രധാന സമിതിയില്‍ ഇന്ത്യയിൽ നിന്നുള്ളയാൾ തെരഞ്ഞെടുക്കപ്പെടുന്നത് ആദ്യമായാണ് . ദേശീയ തലത്തില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് മഞ്ജുദേവി ഈ നേട്ടം കൈവരിച്ചത്. 1926 ല്‍ രൂപീകൃതമായ പാര്‍ട്ടിയാണ് ഫ്യാനഫോയ്ല്‍ പാര്‍ട്ടി. പാര്‍ട്ടി രൂപീകരണ ശതാബ്ദിയോടനുബന്ധിച്ചാണ് ഇത്തവണ പാര്‍ട്ടി തെരഞ്ഞെടുപ്പ് നടത്തിയത്. ഇപ്പോഴത്തെ അയര്‍ലൻഡ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനാണ് പാര്‍ട്ടി പ്രസിഡന്റ്. പാലാ സെന്റ് മേരീസ് ഹൈസ്കൂൾ, പാലാ അല്‍ഫോന്‍സാ കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം മഞ്ജുദേവി രാജസ്ഥാനിലെ പിലാനി ബിര്‍ള സ്കൂള്‍ ഓഫ് നഴ്സിംഗില്‍ നിന്നും ഒന്നാം റാങ്കോടെ ജനറല്‍ നഴ്സിംഗ് പാസായി. 2005 ല്‍ അയര്‍ലന്‍ഡിലേയ്ക്ക് കുടിയേറി. ഇപ്പോള്‍ മാറ്റര്‍ പ്രൈവറ്റ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സാണ്. 2016ല്‍ ബി എസ് സി…
Read Moreസൗജന്യ യാത്ര നടത്തണമെങ്കില്‍ മുഖ്യമന്ത്രി വീട്ടില്‍നിന്നു കൊണ്ടുവരേണ്ടി വരും; സൗജന്യ യാത്രയെ പരിഹസിച്ച് എം.എം മണി
തൊടുപുഴ: കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്ര നടത്തണമെങ്കില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വീട്ടില്‍നിന്നു കൊണ്ടുവരേണ്ടി വരുമെന്ന് മുന്‍ മന്ത്രി എം.എം. മണി. ഗാന്ധിജിയെ കൊന്നവരുടെ കൈയില്‍ രാജ്യം എത്തിച്ചു കൊടുത്തവരാണ് സതീശന്റെ പാര്‍ട്ടി. കേരളത്തില്‍ വികസനം ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണാം. പിണറായി വിജയനും എം.വി. ഗോവിന്ദനും എതിരായ പാര്‍ട്ടി കമ്മിറ്റികളിലെ വിമര്‍ശനത്തില്‍ വ്യക്തിയെ കേന്ദ്രീകരിച്ച് വിമര്‍ശനം നടത്തേണ്ട ആവശ്യമില്ലെന്നായിരുന്നു മറുപടി. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതില്‍ കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പില്ല. തെരഞ്ഞെടുപ്പില്‍ തോറ്റതുകൊണ്ട് ഞങ്ങളെ ഒരു പുല്ലും ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. മുണ്ടും മടക്കിക്കുത്തിത്തന്നെ നില്‍ക്കുമെന്നും മണി പറഞ്ഞു.
Read Moreജലവിഭവ വകുപ്പുമായി മോന്‍സ് ജോസഫ് ജില്ലയുടെ ഏക മന്ത്രി; തലയെടുപ്പോടെ കടുത്തുരുത്തി
കടുത്തുരുത്തി: മോന്‍സ് ജോസഫ് കോട്ടയം ജില്ലയില്‍ നിന്നുള്ള ഏക മന്ത്രിയായതോടെ ജില്ലയുടെ അഭിമാന മണ്ഡലമായി കടുത്തുരുത്തി. ഒരു കാലത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെ മൂന്ന് മന്ത്രിമാര്‍ വരെയുണ്ടായിരുന്ന ജില്ലയിൽ കഴിഞ്ഞ പത്ത് വര്‍ഷമായി ഏറ്റുമാനൂര്‍ മണ്ഡലത്തില്‍നിന്നുള്ള വി.എന്‍. വാസവനെന്ന ഏക മന്ത്രിയായി ചുരുങ്ങിയിരുന്നു. മുമ്പ് 22 മാസക്കാലം അപ്രതീക്ഷിതമായി പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ച കാലത്ത് ഭരണരംഗത്ത് ഏറെ മികവ് പ്രകടിപ്പിച്ച മോന്‍സ് ജോസഫിന് ഇക്കുറി ജലവിഭവ വകുപ്പ് മന്ത്രിയെന്ന നിലയിൽ ജില്ലയില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നതും നേട്ടമാവും.കുടിവെള്ള പ്രശ്നങ്ങള്‍, കാര്‍ഷിക മേഖലയ്ക്കും നാട്ടുകാര്‍ക്കും ഭീഷണിയായ തോടുകളിലെയും ആറുകളിലെയും ജലാശയങ്ങളിലെയും ചെളിയും മണ്ണും മാലിന്യങ്ങളും, ഇതുമൂലമുണ്ടാകുന്ന വെള്ളപ്പൊക്കം, കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികള്‍ തുടങ്ങി ജില്ലയുടെ പ്രശ്നങ്ങള്‍ ഒട്ടനവധിയാണ്. കൂടാതെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കും ജലാശയങ്ങളുടെ നവീകരണം അത്യന്താപേക്ഷിതമാണ്. വേനല്ക്കാലമാകുന്നതോടെ ജില്ല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്…
Read Moreതെരുവ് നായ്ക്കളെ നീക്കംചെയ്യണം; സുപ്രീം കോടതി വിധിയില്‍ ആശ്വാസവുമായി പൊതുജനം
കോട്ടയം: അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ നീക്കംചെയ്യണമെന്ന സുപ്രീം കോടതി വിധിയില്‍ ആശ്വാസവുമായി പൊതുജനം. നഗരങ്ങളിലും ഗ്രാമങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യത്തില്‍ പൊറുതിമുട്ടുന്നവര്‍ക്ക് ആശ്വാസമാണ് സുപ്രീം കോടതി വിധി. കഴിഞ്ഞ ആഴ്ചയിലും തിരുവഞ്ചൂരില്‍ നായയുടെ കടിയേറ്റത് പത്തിലധികം പേര്‍ക്കാണ്. ഇവരെ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാഗമ്പടം, തിരുനക്കര ബസ് സ്റ്റോപ്പുകളില്‍ എത്തിയവര്‍ക്കും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നായയുടെ കടിയേറ്റിരുന്നു. നിരവധി കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും നായയുടെ കടിയേറ്റിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. വിധി സ്വാഗതാർഹം: ജോസ് കെ. മാണി എംപികോട്ടയം: മനുഷ്യജീവന് ഭീഷണിയാകുന്ന തെരുവ് നായ്ക്കളെ കൊല്ലാമെന്നും തെരുവ് നായ്ക്കളെ പൊതു ഇടങ്ങളില്‍നിന്നു നീക്കം ചെയ്യണമെന്നുമുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി. ഏറെക്കാലമായി പാര്‍ട്ടി ഉന്നയിക്കുന്ന പ്രധാനപ്പെട്ട ഒരാവശ്യത്തിന് നിയമസാധുത കൈവന്നതില്‍ അങ്ങേയറ്റം ചാരിതാര്‍ത്ഥ്യമുണ്ടെന്നും…
Read Moreകുടുംബം പട്ടിണിയിലാകും സാർ… കെഎസ്ആർടിസി ബസുകളിലെ സൗജന്യയാത്ര; സ്വകാര്യ ബസുടമകള്‍ ആശങ്കയില്‍
കോട്ടയം: പുതിയ സർക്കാർ ജനങ്ങള്‍ക്കു നല്കിയ ആദ്യ വാഗ്ദാനമായ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര ജൂണ്‍ 15 മുതല്‍ നടപ്പാക്കുന്നതോടെ സ്വകാര്യ ബസുടമകള്‍ ആശങ്കയില്‍. ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്കു ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന് മാധ്യമങ്ങളെ അറിയിച്ചത്. സൗജന്യയാത്ര അനുവദിക്കുന്നതോടെ സ്വകാര്യ ബസ് വ്യവസായം പാടെ തകരുമെന്നാണ് സ്വകാര്യ ബസുടമകള്‍ പറയുന്നത്. ജില്ലയുടെ ചില മേഖലകളില്‍ മാത്രമാണ് സ്വകാര്യ ബസുകള്‍ മാത്രം സര്‍വീസ് നടത്തുന്നത്. മറ്റു പ്രധാനപ്പെട്ട റൂട്ടുകളിലെല്ലാം സ്വകാര്യബസിനൊപ്പം നിശ്ചിത ഇടവേളകളില്‍ കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ചെയിന്‍ സര്‍വീസുകളുമുണ്ട്. സ്വകാര്യ ബസുകളില്‍ സഞ്ചരിക്കുന്ന 70 ശതമാനത്തിലധികം യാത്രക്കാര്‍ സ്ത്രീകളാണ്. പുതിയ സാഹചര്യത്തില്‍ ഇവരെല്ലാം സൗജന്യയാത്ര തേടിപ്പോകുമെന്ന കാര്യം ഉറപ്പാണ്.ഇതോടെ രാവിലെയും വൈകുന്നേരവും വിദ്യാര്‍ഥികള്‍ക്കു വേണ്ടി മാത്രം ബസ് സര്‍വീസ് നടത്തേണ്ട സാഹചര്യമുണ്ടാകുമെന്ന ആശങ്കയിലാണ് സ്വകാര്യ ബസുടമകൾ. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ…
Read Moreപിടിവിട്ട് ഇറച്ചിക്കോഴി വില 200 രൂപയിലേക്ക് കുതിക്കുന്നു; വില ഇനിയും ഉയർന്നേൽക്കുമെന്ന് വ്യാപാരികൾ
കോട്ടയം: സ്വര്‍ണവില പോലെ ഇറച്ചിക്കോഴിക്കും റിക്കാര്‍ഡ് വില. ഇന്നലെ 185-190 രൂപയാണ് ഒരു കിലോയ്ക്ക് കോട്ടയത്തെ വില. വീണ്ടും വില ഉയരുമെന്നാണ് വിൽപ്പനക്കാര്‍ പറയുന്നു. വില കുതിച്ചുയരുന്നുണ്ടെങ്കിലും വില്പനയെ ബാധിച്ചിട്ടില്ല. ക്രിസ്മസിന് 165 രൂപയായിരുന്നു വില. അതിനുശേഷം 20 രൂപയുടെ വര്‍ധനയുണ്ടായി. ക്രിസ്മസ്, പുതുവത്സര വേളയിലും ഈസ്റ്ററിനുമാണ് ഇറച്ചിക്കോഴി വില്‍പ്പന കൂടുതല്‍ നടക്കാറുള്ളത്. ഈ അവസരങ്ങളില്‍ വില ഉയരുന്നതു പതിവാണെങ്കിലും ആദ്യമായാണ് ഇത്രയും വര്‍ധിച്ചത്.ആഘോഷ വേളകളില്‍ 40 ശതമാനം വരെ വിൽപ്പന ഉയരാറുണ്ട്. ഈ അവസരം മുതലാക്കിയാണു വില വര്‍ധിപ്പിക്കുന്നത്. കോഴിയുടെ ദൗര്‍ലഭ്യമാണ് വില ഉയര്‍ത്തുന്നത്. ഒന്നോ രണ്ടോ ദിവസം വില്പനയില് ഇടിവുണ്ടായാല്‍ വില കുറഞ്ഞേക്കും. പക്ഷിപ്പനി മൂലം ആലപ്പുഴയിലെ ചില പഞ്ചായത്തുകളില്‍ കോഴിയിറച്ചി വില്‍പ്പനയ്ക്ക് നിരോധനം ഉണ്ടായിരുന്നു. പക്ഷിപ്പനി കണ്ടെത്തിയാല്‍ കോഴിയിറച്ചി വില്പനയും വിലയും കുത്തനെ ഇടിയാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. തമിഴ്നാട്ടില്‍നിന്നാണു പ്രധാനമായും ജില്ലയില്‍ ഇറച്ചിക്കോഴികള്‍…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ് പരാജയം; കോട്ടയത്ത് പിണറായി വിജയനും എം.വി. ഗോവിന്ദനും രൂക്ഷ വിമർശനം
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരേ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും വാക്പ്രയോഗങ്ങളും സംസാരശൈലിയും തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്തതായി സെക്രട്ടേറിയറ്റ് അംഗങ്ങള്‍ വിമര്‍ശിച്ചു. കേരള കോണ്‍ഗ്രസ് -എം മുന്നണി മാറുന്നു എന്ന രീതിയിലുള്ള പ്രചാരണം ഇടതുപക്ഷത്തിനും, പ്രത്യേകിച്ച്, ജില്ലയില്‍ യുഡിഎഫിനു ഗുണം ചെയ്തതായും അംഗങ്ങള്‍ വിമര്‍ശനമുന്നയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ക്കു ശേഷമുള്ള ജില്ലാ നേതൃയോഗങ്ങളുടെ ഭാഗമായിട്ടുള്ള സെക്രട്ടേറിയറ്റ് യോഗമായിരുന്നു ഇന്നലെ ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്നത്. സംസ്ഥാന സെക്രട്ടേറിയറ്റംഗവും മന്ത്രിയുമായിരുന്ന വി.എന്‍. വാസവന് മത്സരിച്ച ഏറ്റുമാനൂരില്‍ അമിത വിജയപ്രതീക്ഷ വച്ചുപുലര്‍ത്തിയതും തെരഞ്ഞെടുപ്പു പ്രചാരണത്തിലുണ്ടായ വീഴ്ചയും പരാജയകാരണമായി. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടു കേന്ദ്രങ്ങളെ മന്ത്രി എന്ന നിലയില്‍ അവഗണിച്ചതും വികസന പ്രവര്‍ത്തനങ്ങളിൽ വേണ്ടത്ര ശ്രദ്ധ നല്‍കാത്തതും…
Read Moreരാസവളം വിലയിൽ വൻ വർധന: പ്രതിസന്ധിയിലേക്ക് കർഷകർ
കോട്ടയം: രാസവളത്തിന് ആവശ്യക്കാര്‍ ഏറിയതോടെ വളങ്ങളുടെ വില കുതിച്ചുയര്‍ന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാസവള നിര്‍മാണത്തിനാവശ്യമായ അസംസ്കൃതവസ്തുക്കളുടെ ക്ഷാമവും ഇറക്കുമതി തടസപ്പെട്ടതോടെയുമാണു വില കുതിച്ചുയരുന്നത്. ഇതോടൊപ്പം ഫോസ്ഫോറിക് ആസിഡ്, അമോണിയ തുടങ്ങിയവയുടെ ഇറക്കുമതി ചെലവ് കൂടിയതിനു പുറമെ കേന്ദ്രസര്‍ക്കാര്‍ രാസവള കമ്പനികള്‍ക്കു നല്കുന്ന സബ്സിഡി വെട്ടിക്കുറച്ചതുമാണ് വില ഉയരാന്‍ കാരണമായി ചൂണിക്കാണിക്കുന്നത്. അതേസമയം കമ്പനിക്കാരുടെ പക്കലുണ്ടായിരുന്ന സ്റ്റോക്കിരുന്ന വളങ്ങളാണ് ഇപ്പോള്‍ വില കൂട്ടി നല്‍കുന്നതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. കര്‍ഷകര്‍ പ്രധാനമായും ആശ്രയിക്കുന്ന ഫാക്ടംഫോസിന്റെ വില കുതിച്ചുയരുകയാണ്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പു ഒരു ചാക്ക് ഫാക്ടംഫോസിനു 1525 രൂപയുണ്ടായിരുന്നതു 225 രൂപ വര്‍ധിച്ചു 1750 രൂപയായി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് 1400 രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്. പൊട്ടാഷ് 50 കിലോ ചാക്കിന് 1800 രൂപയെന്നത് 1975 രൂപയായി. ഒറ്റയടിക്ക് കൂട്ടിയത് 175 രൂപ. യൂറിയ 45 കിലോ ചാക്കിനു 267…
Read Moreആസാമിൽ നിന്നെത്തി ഫുൾ എ പ്ലസ് നേടി ഹാഫിസ
വെച്ചൂർ: ആസാമിൽ നിന്നു വൈക്കത്തിന്റെ മണ്ണിലെത്തി പഠിച്ച വിദ്യാർഥിനിക്ക് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. ആസാം സ്വദേശി ഹൈദരലിയുടെ മകളും കുടവെച്ചൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയുമായ ഹാഫിസ ഖാതൂനാണ് മിന്നും വിജയം നേടിയത്. പത്ത് വർഷങ്ങൾക്ക് മുമ്പ് വെച്ചൂരിലെത്തിയ ഹൈദരലി വെച്ചൂരിൽ മൽസ്യ വിൽപനക്കാരനാണ്. ഏഴു വയസുള്ളപ്പോൾ വെച്ചൂരിൽ എത്തിയ ഹാഫിസ ഇടയാഴം സെന്റ് മേരീസ് സ്കൂളിൽ രണ്ടാം ക്ലാസിലാണ് പഠനം ആരംഭിച്ചത്. അഞ്ചുമുതൽ വെച്ചൂർ സെന്റ് മൈക്കിൾസിൽ പഠനം ആരംഭിച്ചു. ഹാഫീസയുടെ സഹോദരൻ ഇതേ സ്കൂളിൽ ഒൻപതിൽ പഠിക്കുന്നുണ്ട്.
Read More