കോട്ടയം: കുംഭച്ചൂടിനെ വകവയ്ക്കാതെ അക്ഷരത്തറവാട്ടില്‍ യുവപ്രതിഭകളുടെ കലാസംഗമം. തിരുനക്കരയിലെ പ്രൗഢമായ വേദിയില്‍ ഇന്നലെ വൈകുന്നേരം കളിവിളക്ക് തെളിയിച്ചതോടെ എംജി വാഴ്സിറ്റി കലോത്സവത്തിനു തുടക്കമായി. ഇന്നലെ രാത്രി വൈകി ഒന്നാം വേദിയില്‍ ആരംഭിച്ച തിരുവാതിരകളിയും രണ്ടാം വേദിയിലെ കേരളനടനവും മൂന്നാം വേദിയിലെ കഥകളിയും നാലാം വേദിയിലെ ഭരതനാട്യമത്സരവും പുലര്‍ച്ചെയാണ് സമാപിച്ചത്. ഭരതനാട്യം ട്രാന്‍സ്ജെൻഡർ വിഭാഗത്തില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ തന്വി സുരേഷും തേവര എസ്എച്ചിലെ പി. സിയാ പവലും ഒന്നാം സ്ഥാനം പങ്കിട്ടു. കഥകളിയില്‍ തൃപ്പൂണിത്തുറ ആല്‍എല്‍വി കോളജിലെ ഡി.എസ്. ആശ്വിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആദ്യദിനത്തിലെ മത്സരം കഴിഞ്ഞപ്പോള്‍ 10 പോയിന്റുമായി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജാണ് മുന്നില്‍. എട്ടു പോയിന്റുമായി തേവര എസ്എച്ച് കോളജ് രണ്ടാമതും മൂന്നു പോയിന്റുമായി എറണാകുളം സെന്റ് തെരേസാസ് മൂന്നാം സ്ഥാനത്തുമുണ്ട്. കലാകേരളത്തിന് അനേകം പ്രതിഭകളെ സമ്മാനിച്ച പാരമ്പര്യമുള്ള കോട്ടയത്ത് കോട്ടയം, ഇടുക്കി,…
Read MoreCategory: Kottayam
തൻവിതന്നെ താരം; ഭരതനാട്യത്തിൽ മൂന്നാം തവണയും തൻവി
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല കലോത്സവത്തിൽ ഭരതനാട്യവേദിയെ പ്രകന്പനം കൊള്ളിച്ചിരിക്കുകയാണ് ട്രാൻസ്ജെൻഡർ തൻവി സുരേഷ്. ഇത്തവണത്തെ ട്രാൻസ്ജെൻഡർ വിഭാഗം ഭരതനാട്യ മത്സരത്തിൽ ഒന്നാം സ്ഥാനം രണ്ടു പേർ പങ്കിട്ടെടുത്തു. തൃപ്പൂണിത്തുറ ആർഎൽവി കോളജ് ബിരുദ വിദ്യാർഥി തൻവി സുരേഷും, തേവര എസ്എച്ച് കോളജ് ബിരുദ വിദ്യാർഥി സിയയും. നാല് മത്സരാർഥികളായിരുന്നു ഇത്തവണ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മാറ്റുരച്ചത്.2022 ലാണ് കലോത്സവങ്ങളിൽ ട്രാൻസ്ജെൻഡേഴ്സിന് പങ്കെടുക്കുന്നതിന് മഹാത്മാഗാന്ധി സർവകലാശാല അവസരം ഒരുക്കിയത്. 2022 ലാണ് സ്വന്തം സ്വത്വത്തിൽ ആദ്യമായി തൻവി മത്സരിച്ചത്. മൂന്നാമത്തെ വർഷമാണ് ഇപ്പോൾ തൻവി മത്സരിക്കുന്നത്. അരങ്ങിൽ കയറിയപ്പോഴെല്ലാം സമ്മാനമില്ലാതെ തൻവിക്ക് മടങ്ങി പോവേണ്ടി വന്നിട്ടില്ല. 2022 ലെ കലോത്സവത്തിലെ കലാപ്രതിഭ കൂടിയാണ് തൻവി. അഞ്ചാം ക്ലാസ് മുതൽ ഡാൻസ് പഠിക്കുന്നുണ്ട് തൻവി. ട്രാൻസ്ജെൻഡർ ഭദ്രയും, ഭർത്താവ് അമലുമാണ് തൻവിയുടെ ഗുരുക്കൻമാർ.
Read Moreഏഴ് ദിവസത്തെ എം ജി കലോത്സവത്തിന് ഇന്ന് തിരിതെളിയും; വിശിഷ്ടാതിഥികളായി അനശ്വര രാജനും, ദുര്‍ഗ കൃഷ്ണയും
കോട്ടയം: നമ്മള് എല്ലാം ഇന്ത്യക്കാരാണ് എന്ന മുദ്രാവാക്യവുമായി കലയുടെ നുപരലാസ്യ താളങ്ങളുമായി അക്ഷര നഗരിക്ക് ഇനിയുളള ഒരാഴ്ചകാലം കലയുടെയും യുവതയുടെയും ഉത്സവകാലം. എംജി യുണിവേഴ്സിറ്റി യൂണിയന് കലോത്സവം വീ ദി പീപ്പിള്‍ ഓഫ് ഇന്ത്യയ്ക്ക് ഇന്നു കൊടിയേറ്റം. വര്‍ണാഭമായ വിളംബര ജാഥയോടെയാണ് കലോത്സവം ആരംഭിക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30ന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നു വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിളംബര ജാഥ ആരംഭിക്കും. യൂണിവേഴ്സിറ്റിക്കു കീഴിലുള്ള വിവിധ കോളജുകളില്‍ നിന്നായി അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ വിളംബര ജാഥയില്‍ അണിചേരും. തുടര്‍ന്നു തിരുനക്കരയില്‍ ചേരുന്ന സമ്മേളനത്തില്‍ ചലച്ചിത്രതാരം എം. മുകേഷ് എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ അനശ്വര രാജന്, ദുര്‍ഗ കൃഷ്ണ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. യോഗത്തില്‍ സിനിമ മേഖലയില്‍ അരനൂറ്റാണ്ടുകാലം തന്റേതാത വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭകളായ കോട്ടയം സ്വദേശികളായ വിജരാഘവനേയും അയ്യന് ഇന്‍ അറേബ്യ…
Read Moreകോട്ടയത്ത് കലയുടെ ഉത്സവകാലം; എംജി സർവകലാശാല കലോത്സവം ‘വീ ദി പീപ്പിള്‍ ഓഫ് ഇന്ത്യ’യ്ക്ക് ഇന്നു കൊടിയേറും
കോട്ടയം: നമ്മള് എല്ലാം ഇന്ത്യക്കാരാണ് എന്ന മുദ്രാവാക്യവുമായി കലയുടെ നുപരലാസ്യ താളങ്ങളുമായി അക്ഷര നഗരിക്ക് ഇനിയുളള ഒരാഴ്ചകാലം കലയുടെയും യുവതയുടെയും ഉത്സവകാലം. എംജി യുണിവേഴ്സിറ്റി യൂണിയന് കലോത്സവം വീ ദി പീപ്പിള്‍ ഓഫ് ഇന്ത്യയ്ക്ക് ഇന്നു കൊടിയേറ്റം. വര്‍ണാഭമായ വിളംബര ജാഥയോടെയാണ് കലോത്സവം ആരംഭിക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30ന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നു വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിളംബര ജാഥ ആരംഭിക്കും. യൂണിവേഴ്സിറ്റിക്കു കീഴിലുള്ള വിവിധ കോളജുകളില്‍ നിന്നായി അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ വിളംബര ജാഥയില്‍ അണിചേരും. തുടര്‍ന്നു തിരുനക്കരയില്‍ ചേരുന്ന സമ്മേളനത്തില്‍ ചലച്ചിത്രതാരം എം. മുകേഷ് എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ അനശ്വര രാജന്, ദുര്‍ഗ കൃഷ്ണ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. യോഗത്തില്‍ സിനിമ മേഖലയില്‍ അരനൂറ്റാണ്ടുകാലം തന്റേതാത വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭകളായ കോട്ടയം സ്വദേശികളായ വിജരാഘവനേയും അയ്യന് ഇന്‍ അറേബ്യ…
Read Moreമോഷണം, പെണ്‍കുട്ടിക്കുനേരേ അതിക്രമം: പ്രതി 27 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍
പാമ്പാടി: മോഷണക്കേസിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ അതിക്രമം നടത്തിയ കേസിലും ഉള്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ 27 വര്‍ഷങ്ങള്‍ക്കുശേഷം പോലീസ് പിടികൂടി. മീനടം പൊത്തംപുറം ഭാഗത്ത് ആലക്കുളത്ത് ബാബു (കാട്ടില്‍ ബാബു-58)വിനെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.1993 ല്‍ പാമ്പാടി സ്വദേശിയുടെ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. തുടര്‍ന്നു കോടതിയില്‍നിന്നു ജാമ്യത്തിലിറങ്ങിയ ഇയാള്‍ 1996 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും ചെയ്ത കേസില്‍ പ്രതിയായി. തുടര്‍ന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ ഒളിവില്‍ പോയി. പ്രതിയെ പിടികൂടുന്നതിനുവേണ്ടി നടത്തിയ തെരച്ചിലിനൊടുവില്‍ വയനാട് മാനന്തവാടിയില്‍ വ്യാജപേരില്‍ കഴിഞ്ഞിരുന്ന ഇയാളെ പോലീസ് സംഘം പിടികൂടുകയായിരുന്നു.
Read Moreപരീക്ഷയ്ക്കു സ്കൂളിലേക്കുപോയ കുട്ടി വൈകുന്നേരമായിട്ടും തിരികെ എത്തിയില്ല; കാണാതായ ഒമ്പതാംക്ലാസുകാരിക്കായി വ്യാപക അന്വേഷണം
തിരുവല്ല: തിരുവല്ലയില്‍ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥിനിയെ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം വ്യാപകമാക്കി.ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ കാവുംഭാഗം സ്വദേശിനിയെയാണ് ഇന്നലെ മുതല്‍ കാണാതായത്. കുട്ടിയെ കാണാനില്ലെന്നു കാട്ടി രക്ഷിതാവ് തിരുവല്ല പോലീസില്‍ നല്കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. രാവിലെ പരീക്ഷയ്ക്കായി സ്കൂളിലേക്കു പോയ കുട്ടി വൈകുന്നേരമായിട്ടും വീട്ടില്‍ തിരികെ എത്താതിരുന്നതിനെത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചു. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് രാത്രിയില്‍ അന്വേഷണം നടത്തിയതായി തിരുവല്ല എസ്എച്ച്ഒ ബി.കെ. സുനില്‍ കൃഷ്ണന് പറഞ്ഞു. റെയില്‍വേ സ്റ്റേഷനുകളിലും തീവണ്ടിയിലും ഉള്‍പ്പെടെ പരിശോധനകള്‍ രാവിലെയും തുടര്‍ന്നു. സമീപ പോലീസ് സ്റ്റേഷനുകളിലേക്ക് രാത്രിയില്‍ തന്നെ വിവരം കൈമാറിയിരുന്നു. സ്കൂള്‍ പരിസരത്തുനിന്നാണ് കുട്ടിയെ കാണാതായതെന്നാണ് പ്രാഥമിക വിവരം. കുട്ടി രാവിലെ സ്കൂളില്‍ പരീക്ഷയ്ക്കെത്തിയിരുന്നതായി പറയുന്നു.
Read Moreരോഗനിര്‍ണയം തെറ്റി; രോഗിക്ക് ആശുപത്രിയും ഡോക്ടറും മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
കോട്ടയം: തെറ്റായ രോഗനിര്‍ണയത്തിലൂടെ ചികിത്സാ പിഴവു മൂലം ആരോഗ്യസ്ഥിതി മോശമായി എന്ന പരാതിയില്‍ മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വൈക്കം ചെമ്മനാംകരിയിലുള്ള ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രിയോടും ചികിത്സകനായ ന്യൂറോളജിസ്റ്റ് ഡോ. കെ. പരമേശ്വരനോടും ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്. തൊടുപുഴ കോടിക്കുളം സ്വദേശി എന്‍.കെ. സുകുമാരന്റെ പരാതിയിലാണ് ഉത്തരവ്. കഴുത്തുവേദനയെത്തുടര്‍ന്ന് 2016ലാണ് വൈക്കം ചെമ്മനാംകരിയിലുള്ള ഇന്‍ഡോ അമേരിക്ക ആശുപത്രിയെ സുകുമാരന്‍ സമീപിച്ചത്. എംആര്‍ഐ. പരിശോധനയുടെ അടിസ്ഥാനത്തില്‍ ടിബി രോഗമാണെന്നു നിര്‍ണയിച്ച ഡോ. കെ പരമേശ്വരന് സ്റ്റെപ്റ്റോമൈസിന്‍ 1000 എം.ജി. എന്ന മരുന്നാണ് നിര്‍ദേശിച്ചത്. ദിവസങ്ങള്‍ക്കകം ആരോഗ്യസ്ഥിതി മോശമായ പരാതിക്കാരന് വീണ്ടും ഡോക്ടറെ സമീപിച്ചപ്പോള്‍ ഈ മരുന്നിനു പകരം മറ്റൊരു മരുന്നു നിര്‍ദേശിച്ചു. തുടര്‍ന്നു പരാതിക്കാരന് കോട്ടയം മെഡിക്കല്‍ കോളേജിനെ സമീപിക്കുകയും അവിടെ വീണ്ടും നടത്തിയ എംആര്‍ഐ പരിശോധനയില്‍ നട്ടെല്ലില്‍ അസ്ഥിരോഗം മാത്രമേ ബാധിച്ചിട്ടുള്ളൂ എന്നും മറ്റ് അസുഖങ്ങളൊന്നും…
Read Moreപത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് രാജിനല്‍കി, അധ്യക്ഷ സ്ഥാനം ഇനി സിപിഐയ്ക്ക്
പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് സ്ഥാനം രാജിവച്ചു. എല്‍ഡിഎഫ് ധാരണ പ്രകാരമുള്ള രാജി ശങ്കരന് ഇന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കു കൈമാറി. ഇന്നലെ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലും ഓമല്ലൂര്‍ ശങ്കരന് രാജി നല്കുന്ന തീരുമാനം അറിയിച്ചിരുന്നു. സിപിഐയ്ക്കാണ് ഇനി ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം. എല്‍ഡിഎഫ് ധാരണ പ്രകാരം കഴിഞ്ഞ ഡിസംബര്‍ അവസാനം ഓമല്ലൂര്‍ ശങ്കരന് രാജിവയ്ക്കേണ്ടതായിരുന്നു. സിപിഐ അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ട് രംഗത്തുവന്നെങ്കിലും രാജി വൈകിപ്പിച്ചതിനു പിന്നില്‍ സിപിഎമ്മിലെയും സിപിഐയിലെയും ഒരുവിഭാഗത്തിന്റെ സമ്മര്‍ദമുണ്ടായിരുന്നു. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി കൂടി ധാരണ നടപ്പാക്കണമെന്ന നിര്‍ദേശം നല്കി. തുടര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റും ശങ്കരന് രാജിവയ്ക്കണമെന്ന് നിര്‍ദേശിച്ചു. വീണ്ടും രാജി വൈകുന്നതിനെതിരേ സിപിഐ ശക്തമായ പ്രതികരണവും നടത്തി. സിപിഐയ്ക്ക് ഒരുവര്‍ഷത്തേക്കാണ് പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ടത്. അവസാന ഒരുവര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിനാണ് പ്രസിഡന്റ് സ്ഥാനം…
Read Moreഫോൺ പിടിച്ചു വാങ്ങിവച്ചശേഷം അമ്മാവൻ ഉപദേശിച്ചു; റിട്ട. എസ്ഐയെ വെട്ടിക്കൊന്ന് സഹോദരിയുടെ മകന്
ഇടുക്കി: തമിഴ്നാട് പോലീസില്‍നിന്നു വിരമിച്ച റിട്ട. എസ്ഐയെ മറയൂരില്‍ വെട്ടിക്കൊ ലപ്പെടുത്തിയ കേസിൽ പ്രതി പിടിയില്‍. കോട്ടക്കുളം ഇന്ദിരാഭവനത്തില്‍ പി. ലക്ഷ്മണന് (66) ആണ് ഇന്നലെ വൈകുന്നേരം ഏഴോടെ വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ ലക്ഷ്മണിന്റെ സഹോദരിയുടെ മകന് അരുണ്‍ (23) ആണ് പിടിയിലായത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ അരുണിനെ ഇന്നു രാവിലെയാണ് മറയൂര്‍ പോലീസ് പിടികൂടിയത്. ലക്ഷ്മണിന്റെ വീടിന്റെ മുന്‍ ഭാഗത്തുള്ള മറയൂര്‍ -കാന്തല്ലൂര്‍ റോഡിലാണ് കൊലപാതകം നടന്നത്. കാന്തല്ലൂരില്നിന്നാണ് ഇന്നലെ വൈകുന്നേരം അരുണ്‍ ഇവിടെയെത്തിയത്. ഇരുവരും റോഡരികില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ പെട്ടെന്ന് അരുണ്‍ കാറിലുണ്ടായിരുന്ന വാക്കത്തിയെടുത്ത് ലക്ഷ്മണനെ വെട്ടുകയായിരുന്നു. ഉടന്‍ തന്നെ സമീപവാസികളും മകനും ചേര്‍ന്ന് ലക്ഷ്മണനെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അക്രമത്തിനു ശേഷം കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രതി മറയൂര്‍ ഗവ. ഹൈസ്കൂളിന്റെ പിന്‍ഭാഗത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.…
Read Moreഉൾനാടൻ ബോട്ടിംഗിന് തുടക്കം; ജലടൂറിസം പദ്ധതിക്കായൊരുങ്ങി അക്ഷരനഗരി
കോട്ടയം: മീനച്ചിലാർ- മീനന്തറയാർ-കൊടുരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി സ്വകാര്യ സംരംഭകരുടെ സഹായത്തോടുകൂടി കോട്ടയത്തുനിന്നും മൂന്ന് നദികളുടെയും അനുബന്ധ ജലപാതകളെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഉൾനാടൻ ബോട്ടിംഗിന് തുടക്കമാകുന്നു. സതേൺ ബോട്ട്സ് എന്ന പേരിൽ ജലടൂറിസത്തിനും ടൂറിസം സ്പോർട്സിനും ഉപയോഗിക്കാൻ തക്കവണ്ണം വിവിധ തരത്തിലുള്ള ബോട്ടുകളുടെ നിർമാണ കേന്ദ്രം 22നു വൈകുന്നേരം അഞ്ചിന് കോടിമതയിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സ്പോർട്ട്സ്-ടൂറിസം ബോട്ടുകളുടെ ആദ്യവില്പന മന്ത്രി വി.എൻ. വാസവൻ മുൻ ഡിജിപി ഹോർമീസ് തരകന് നൽകി നിർവഹിക്കും. നദീ സംയോജന പദ്ധതിയുടെ ഭാഗമായി ജലാശയങ്ങൾ സംരക്ഷിക്കുന്നതിന്റെ അടുത്തഘട്ടമായി ജലടൂറിസം പദ്ധതികൾ വികസിപ്പിക്കുന്നതിനുവേണ്ടിയാണ് ഈ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. കോടിമതയിൽനിന്ന് തിരുവാർപ്പിലെ വെട്ടിക്കാട്ടിലും കുമരകത്തെ പത്തുപങ്കിലും സന്ദർശകരെ എത്തിക്കും. ഈ രണ്ടു കേന്ദ്രങ്ങളിലും വാട്ടർ സ്പോർട്സിന്റെ കേന്ദ്രങ്ങൾ ആരംഭിക്കും. ജലഗതാഗതം വർധിപ്പിച്ച് ജലപാതകളെ നിലനിർത്താനായി മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതിയിലൂടെ തെളിച്ചെടുത്ത…
Read More