സർവ ഐശ്വര്യങ്ങൾ പ്രദാനം ചെയ്യും; ഏഴരപ്പൊന്നാന ദർശനത്തിനൊരുങ്ങി ആസ്ഥാനമണ്ഡപം

ഏറ്റുമാനൂർ: ആസ്ഥാന മണ്ഡപമൊരുങ്ങി. ഭക്തജന സഹസ്രങ്ങളെ വരവേൽക്കാൻ ഏറ്റുമാനൂർ മഹാദേവക്ഷേത്രവും. നാളെയാണ് പ്രശസ്തമായ ഏഴരപ്പൊന്നാന ദർശനവും വലിയകാണിക്കയും. ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങായ ഏഴരപ്പൊന്നാന ദർശനം നാളെ രാത്രി 12നാണ്. ആസ്ഥാന മണ്ഡപത്തിലാണ് ഏഴരപ്പൊന്നാന ദർശനം നടക്കുന്നത്. കമനീയമായി അലങ്കരിച്ച് ദീപപ്രഭയിൽ വെട്ടിത്തിളങ്ങുന്ന ആസ്ഥാന മണ്ഡപത്തിന്‍റെ ഇരുവശങ്ങളിലുമായി ഏഴരപ്പൊന്നാനകളെയും മധ്യത്തിലായി ഏറ്റുമാനൂരപ്പന്‍റെ തിടമ്പും പ്രതിഷ്ഠിക്കും. ഭക്തജനങ്ങൾ ഏഴരപ്പൊന്നാന ദർശനത്തിനു ശേഷം വലിയ കാണിക്കയർപ്പിച്ചാകും മടക്കം. ക്ഷേത്രത്തിലെ അറയ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ഏഴരപ്പൊന്നാനകളെ എട്ടാം ഉത്സവത്തിനും ആറാട്ടിനും മാത്രമേ പുറത്തെടുക്കാറുള്ളു.ആറാട്ടിനുശേഷം മടങ്ങിയെത്തുന്ന ഏറ്റുമാനൂരപ്പനെ പേരൂർകവലയിലെ ആറാട്ട് എതിരേൽപ് മണ്ഡപത്തിൽ എതിരേൽക്കുന്നത് ഏഴരപ്പൊന്നാനയുടെ അകമ്പടിയോടെയാണ്. ഏഴാം ഉത്സവദിനമായ ഇന്ന് വൈകുന്നേരം കാഴ്ചശ്രീബലിക്ക് അയിലൂർ അനന്തനാരായണനും സംഘവും അവതരിപ്പിക്കുന്ന സ്പെഷൽ പഞ്ചവാദ്യം അകമ്പടിയേകും. തിരുവരങ്ങിൽ ഇന്ന് രാത്രി 9.15ന് ഗംഗാ ശശിധരന്‍റെ വയലിൻ നാദവിസ്മയവും 11ന് മീനടം ബാബുവിന്‍റെ കഥാപ്രസംഗവും…

Read More

കോട്ടയത്ത് ജയിക്കുന്നയാൾ വേണമെന്ന് കോൺഗ്രസ്; കെ. ഫ്രാന്‍സീസ് ജോര്‍ജിനെ സ്ഥാനാർഥിയാക്കി കേരള കോൺഗ്രസ്

കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസിലെ കെ. ഫ്രാന്‍സീസ് ജോര്‍ജിനെ പ്രഖ്യാപിച്ചു. ഇന്നു രാവിലെ കോട്ടയത്തെ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസില്‍ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് ആണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. പാര്‍ട്ടി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ്, വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി. തോമസ്, ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം, കോട്ടയം ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍ തുടങ്ങി പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ പ്രഖ്യാപന വേദിയില്‍ സന്നിഹിതരായിരുന്നു. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി. തോമസ്, എം.പി. ജോസഫ്, പ്രിന്‍സ് ലൂക്കോസ്, സജി മഞ്ഞക്കടമ്പില്‍ തുടങ്ങിയവരുടെ പേരുകളും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരുത്ത് ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതിയോഗം സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫിനെ ചുമതലപ്പെടുത്തുകയായിരുന്നു. കോട്ടയം ലോക്സഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കാന്‍…

Read More

മാലിന്യകുപ്പി സ്കൂൾ വളപ്പിലേക്ക് വലിച്ചെറിഞ്ഞു; കുപ്പികള്‍ പൊട്ടി പുറത്തുവന്ന വാതകം ശ്വസിച്ച വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത

കോട്ടയം: സ്‌കൂള്‍ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ കുപ്പികള്‍പൊട്ടി പുറത്തുവന്ന വാതകം ശ്വസിച്ച വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥതത. രണ്ടു വിദ്യാര്‍ഥികളെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ചാലുകുന്ന് ലിഗോറിയന്‍ പബ്ലിക് സ്‌കൂളിലായിരുന്നു സംഭവം. സ്‌കൂള്‍ വളപ്പിന് സമീപത്തെ സമീപവാസിയുടെ പുരയിടം വൃത്തിയാക്കാനെത്തിയ തൊഴിലാളികള്‍ മാലിന്യക്കുപ്പികള്‍ സ്‌കൂള്‍ വളപ്പിലേക്ക് വലിച്ചെറിയുകയായിരുന്നു. ആസിഡ് ഉള്‍പ്പെടയുള്ള രാസപദാര്‍ഥങ്ങളായിരുന്നു കുപ്പിയുണ്ടായിരുന്നതെന്ന് സംശയിക്കുന്നു. സ്‌കൂളിലെത്തിയ കുട്ടികള്‍ക്ക് കണ്ണ് നീറ്റലും ചിലര്‍ക്ക് തലകറക്കവും തളര്‍ച്ചയും അനുഭവപ്പെട്ടു. രൂക്ഷഗന്ധവും ഉണ്ടായിരുന്നു. എല്‍കെജി, യുകെജി ക്ലാസിന് സമീപത്താണ് കുപ്പികള്‍ ഇട്ടിരുന്നത്. ഇതോടെ സ്‌കൂളിന് അവധി നല്‍കി. ലാബുകളില്‍ ഉപയോഗിക്കുന്ന കുപ്പികളാണ് പൊട്ടിക്കിടന്നിരുന്നത്. ഇതില്‍നിന്ന് പുറത്തേക്ക് വമിച്ച രാസപദാര്‍ഥമാകാം അസ്വസ്ഥത സൃഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രിന്‍സിപ്പല്‍ കോട്ടയം വെസ്റ്റ് പോലീസില്‍ പരാതി നല്‍കി.

Read More

മെഡിക്കൽ കോളജിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസ്; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കോട്ടയം: ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ച് പോലീസ്. തിരുവല്ല ചാലക്കുഴി ഭാഗത്ത് കൊച്ചുപറമ്പില്‍ വീട്ടില്‍ സതീഷ് കുമാറി (40)നെയാണ് കോട്ടയം വെസ്റ്റ് പോലീസ അറസ്റ്റ് ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്സിംഗ് അസിസ്റ്റന്‍റ് ആയി ജോലി വാഗ്ദാനം ചെയ്താണ് ഇയാള്‍ തിരുവാര്‍പ്പ് സ്വദേശിനിയായ വീട്ടമ്മയുടെ കൈയില്‍നിന്നു പണം തട്ടിയെടുത്തത്. ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി വീട്ടമ്മയുടെ കൈയിൽനിന്ന് 50,000 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്‍റെ മൊബൈല്‍ ഫോണിലൂടെ വ്യാജ ഉത്തരവ് വീട്ടമ്മയ്ക്കു നല്‍കി. പിന്നീട് നാളുകള്‍ ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതിരുന്നതിനെയും തുടര്‍ന്ന് വീട്ടമ്മ പോലീസില്‍ പരാതി നല്‍കി. ഇയാള്‍ സമാനരീതിയില്‍ മറ്റാരുടെയെങ്കിലും പക്കല്‍നിന്നു പണം തട്ടിയെടുത്തിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ എസ്എച്ച്ഒ എം. ശ്രീകുമാര്‍, എസ്ഐ മാരായ റിന്‍സ്.…

Read More

ഛർദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസുകാരി മരിച്ചു; പുറത്തുനിന്ന് കുട്ടി ഐസ്ക്രീം കഴിച്ചിരുന്നെന്ന് വീട്ടുകാർ

ഇടുക്കി: ഛർദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസുകാരി മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കുട്ടിയെ വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകി വൈകുന്നേരം കുട്ടിയെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. എന്നാൽ വീട്ടിലെത്തിയ ശേഷം കുട്ടി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയെങ്കിലും പിന്നെയും ഛർദിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ അതേ ആശുപത്രിയിലേക്ക് തന്നെ വീണ്ടും ചികിത്സയ്ക്കായി എത്തിച്ചു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കുട്ടി മരിച്ചത്. മുത്തച്ഛനോടൊപ്പം ഇന്നലെ പകൽ സമയത്ത് കുട്ടി ഗവിയിലേക്ക് പോയിരുന്നു. അവിടെ നിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ചതായി വീട്ടുകാർ പറയുന്നു. തിരികെ വീട്ടിലെത്തിയതിന് ശേഷമാണ് കുട്ടി ഛർദിക്കുന്നത്. അതേസമയം, മരണകാരണം പോസ്റ്റുമോർട്ടത്തിനു ശേഷമേ വ്യക്തമാകൂവെന്ന് ഡോക്ടർമാർ വ്യക്തമാക്കി. പീരുമേട് താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.…

Read More

ലോക്സഭാ സീറ്റിൽ ചാഴികാടനിതു രണ്ടാമൂഴം; ജനപ്രതിനിധിയായി കാൽ നൂറ്റാണ്ട്

കോട്ടയം: ബാങ്കിംഗ് രംഗത്തുനിന്നു പൊതുപ്രവര്‍ത്തന രംഗത്തേക്കെത്തി കാല്‍നൂറ്റാണ്ട് ജനപ്രതിനിധിയായി തിളങ്ങിയ വ്യക്തിത്വമാണ് തോമസ് ചാഴികാടന്‍റേത്. 1991ല്‍ ഏറ്റുമാനൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന സഹോദരന്‍ ബാബു ചാഴികാടന്‍റെ ആകസ്മിക വിയോഗത്തെത്തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലൂടെയാണു തോമസ് ചാഴികാടന്‍ പൊതുപ്രവര്‍ത്തനരംഗത്തു കാലൂന്നുന്നത്. കന്നിയങ്കത്തില്‍ 1991ല്‍ ഏറ്റുമാനൂരില്‍നിന്ന് നിയമസഭയിലെത്തിയ ചാഴികാടന്‍, 1996, 2001, 2006 തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി വിജയക്കൊടി നാട്ടി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1,06,259 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ കോട്ടയം പാര്‍ലമെന്‍റ് മണ്ഡലത്തില്‍നിന്നു വിജയിച്ച കേരള കോണ്‍ഗ്രസ്-എം വൈസ് ചെയര്‍മാന്‍കൂടിയായ തോമസ് ചാഴികാടന്‍ പാര്‍ലമെന്‍റിലെ സാമൂഹ്യനീതി വകുപ്പിന്‍റെ സോഷ്യല്‍ ജസ്റ്റീസ് ആന്‍ഡ് എംപവര്‍മെന്‍റ് കമ്മിറ്റി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം, റെയില്‍വേ കണ്‍സൾട്ടേറ്റീവ് കമ്മിറ്റി അംഗം, ഊര്‍ജ വകുപ്പിന്‍റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്ന സംസ്ഥാനതല കമ്മിറ്റിയായ ദിശയിലെ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. മഹാത്മാഗാന്ധി സര്‍വകലാശാല സെനറ്റംഗം, കാര്‍ഷിക സര്‍വകലാശാല…

Read More

മുൻവൈരാഗ്യം; അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

നെടുങ്കണ്ടം: ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു. തേനി മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെയാണ് ഇന്ന് പുലർച്ചെ ഷീല(31) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ഷീലയെ കടന്നുപിടിച്ച് വീടിനുള്ളിൽ പൂട്ടിയിട്ട ശേഷം അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. വ്യക്തിവൈരാഗ്യത്തിന്‍റെ പേരിലാണ് ഷീലയെ ശശി കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ ഷീലയെ ആദ്യം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഷീലയ്ക്ക് 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഉടുമ്പൻചോല പോലീസെത്തി വാതിൽ തുറന്നാണ് ഇരുവരെയും പുറത്തെത്തിച്ചത്. പ്രതിയെ അന്ന് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ ഇയാൾക്കും പൊള്ളലേറ്റിട്ടുണ്ട്.  

Read More

അക്ഷര നഗരിയെ ആവേശത്തിലാഴ്‌ത്താൻ സാഹസിക പ്രകടനങ്ങളുമായി ജംബോ സർക്കസ്

കോട്ടയം: നാഗമ്പടം മൈതാനിയിൽ ജംബോ സർക്കസ്…ദിവസേന മൂന്നു ഷോകൾ… കോട്ടയം രാജയുടെ അനൗൺസ്മെന്‍റിൽ സർക്കസ് കൂടാരമുണർന്നു. സഹാസിക പ്രകടനങ്ങളുമായി താരങ്ങളും എത്തി. കൂടാരം വിസ്മയപ്രകടനങ്ങളുടെ മഹോത്സവമായി. ആഫ്രിക്കൻ കലാകാരൻമാർ അവതരിപ്പിക്കുന്ന സാഹസിക പ്രകടനങ്ങളാണ് സർക്കസിന്‍റെ സവിശേഷത. കായികപ്രകടനങ്ങൾക്കു പുറമെ പുതിയ ഇനങ്ങളായ റോളർ ആക്ട്, ലാഡർ അക്രോബാറ്റ്, റഷ്യൻ സ്റ്റാച്യു ആക്ട്, ഡബിൾ റിംഗ് ആക്ട്, ഡബിൾ സാരി ആക്ട് ഷോയിലെ മുഖ്യ ആകർഷണമാണ്. നാലിനു തുടങ്ങിയ സർക്കസ് ഒരു മാസത്തോളം നീണ്ടുനിൽക്കും. ഉച്ചയ്ക്ക് ഒന്നിന്, വൈകുന്നേരം നാലിന്, രാത്രി ഏഴിന് എന്നിങ്ങനെയാണു ഷോ. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയിൽ 28 മുതൽ 30 ഇനങ്ങളാണ് അവതരിപ്പിക്കുന്നത്.

Read More

ബാർ ജീവനക്കാരന് ജനറല്‍ മാനേജരുടെ നേതൃത്വത്തില്‍ ക്രൂരമര്‍ദനം; തല്ലല്ലേന്ന് കരഞ്ഞ് പറഞ്ഞിട്ടും കാലുകൊണ്ടു മുഖത്തു ചവിട്ടി അരച്ചു; വസ്ത്രം മാറ്റി പരിശോധിച്ചു

കടുത്തുരുത്തി: ബാർ ജീവനക്കാരന് ജനറല്‍ മാനേജരുടെ നേതൃത്വത്തില്‍ ക്രൂരമര്‍ദനം. സോഡിയാക്ക് ബാറിലെ ജനറല്‍ മാനേജര്‍ ബാബു ജോസഫിന്‍റെ നേതൃത്വത്തിലാണു ജീവനക്കാരനെ മര്‍ദിച്ചത്. കായംകുളം സ്വദേശി അനീഷി(40) നാണു മര്‍ദനമേറ്റത്. അനീഷിന്‍റെ വസ്ത്രം മാറ്റി പരിശോധിക്കാന്‍ ശ്രമിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. പണം മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. ബാബു ജോസഫ് ജീവനക്കാരനെ ചീത്തവിളിക്കുകയും ഇടക്കിടെ കൈകൊണ്ട് മുഖത്തടിക്കുകയും കാലുകൊണ്ടു മുഖത്തു ചവിട്ടുകയും ചെയ്യുന്നതു ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞ ദിവസമാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുതുടങ്ങിയത്. സംഭവം നടന്നതു മൂന്നാഴ്ചകൾക്കു മുമ്പാണ്. നിലവിൽ കേസെടുത്തട്ടില്ല. അനീഷിനെ ഫോണില്‍ ബന്ധപ്പെട്ടെന്നും മൊഴി നൽകിയാൽ കേസെടുക്കുമെന്നും എസ്എച്ച്ഒ ധനപാലന്‍ പറഞ്ഞു. അതേസമയം സംഭവുമായി ബന്ധപെട്ടു മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും ഉള്‍പ്പെടെ സാമൂഹ്യപ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്.

Read More

കള്ളുഷാപ്പില്‍ അതിക്രമം; അച്ഛനും മകനും അറസ്റ്റില്‍

ഏറ്റുമാനൂര്‍: കള്ളുഷാപ്പില്‍ കയറി അതിക്രമം നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പെരുമ്പായിക്കാട് വട്ടമുകള്‍ ലക്ഷംവീട് കോളനി വീട്ടില്‍ കുഞ്ഞുമോന്‍ (48), ഇയാളുടെ മകന്‍ കെനസ് (18) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിനായിരുന്നു സംഭവം. കള്ളു കുടിച്ചതിന്‍റെ പണം ജീവനക്കാരന്‍ ചോദിച്ചതിനെത്തുടര്‍ന്ന് ഇവര്‍ ഷാപ്പിനുള്ളില്‍ ഉണ്ടായിരുന്ന കള്ളുകുപ്പികളും പാത്രങ്ങളും നിലത്തെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരനെ ചീത്തവിളിക്കുകയുമായിരുന്നു. എസ്ഐ സൈജു, സുനില്‍കുമാര്‍, എഎസ്ഐ സജി, സിപിഒമാരായ ഡെന്നി, വി.കെ. അനീഷ് എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും ഗാന്ധിനഗര്‍ സ്റ്റേഷനില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഇവരെ റിമാന്‍ഡ് ചെയ്തു.

Read More