കോട്ടയം: രാത്രി കർഫ്യു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ന്യൂ ഇയർ എല്ലാവരും വീടുകളിൽ ആഘോഷിച്ചു. നഗരങ്ങളിലും പ്രധാന കേന്ദ്രങ്ങളിലുമൊന്നും ആഘോഷങ്ങളില്ലായിരുന്നു. ഇതോടെ പോലീസിനും പണി എളുപ്പമായി. അടിയോ പിടിയോ ബഹളമോ അപകടങ്ങളോ ഒന്നും കാര്യമായി റിപ്പോർട്ട് ചെയ്്തിട്ടില്ല. ഇതോടെ ഒരു കുഴപ്പവുമില്ലാതെ ഒരു പുതുവർഷം പിറന്ന ആഘോഷത്തിലാണ് പോലീസ്. രാത്രി നിയന്ത്രണം കർശനമാക്കിയതോടെ എല്ലാവരും നേരത്തെ തന്നെ വീടുകളിലെത്തി. പടക്കവും പൂത്തിയിരിയും മത്താപ്പൂവും നേരത്തെ വാങ്ങി സ്റ്റോക്ക് ചെയ്തു. വഴിയോര പടക്ക കച്ചവട കേന്ദ്രങ്ങളിൽ ഇന്നലെ വൈകുന്നേരം നല്ല തിരക്കായിരുന്നു. വീടുകളിൽ അയൽവാസികളും സുഹൃത്തുക്കളും ചേർന്ന് പടക്കം പൊട്ടിച്ച് പുതുവർഷത്തെ എല്ലാവരും വരവേറ്റു. രാത്രി യാത്രകൾക്ക് പോലീസ് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. സ്ത്യവാങ്മൂലവും യഥാർഥ കാരണവും കാണിക്കാത്ത യാത്രക്കാരെ പോലീസ് തിരിച്ചയച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്നറിയുന്നതിനുള്ള പരിശോധനയും ശക്തമായിരുന്നു. നിയന്ത്രണങ്ങൾ പാലിക്കാതെയും…
Read MoreCategory: Kottayam
താറാവുകറിയും മുട്ടയും വിളമ്പി കർഷകരുടെ ഡക്ക് ഫെസ്റ്റ്; ജനങ്ങളുടെ പേടിമാറ്റാൻ താറാവ് ഇറച്ചി കഴിച്ച് കാട്ടി നിർമ്മല ജിമ്മിയും കളക്ടർ ഡോ. പി.കെ. ജയശ്രീയും
കോട്ടയം: ജനങ്ങളുടെ പക്ഷിപ്പനിപ്പേടി അകറ്റാൻ താറാവുകറിയും മുട്ടയും കഴിച്ചുകാട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും. താറാവ് കർഷകരുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടത്തിയ ഡക്ക് ഫെസ്റ്റിൽ താറാവ് കർഷകരടക്കം നിരവധി പേർ പങ്കാളികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.എൻ. ഗിരീഷ്കുമാർ, മഞ്ജു സുജിത്ത്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.ടി. തങ്കച്ചൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷാജി പണിക്കശേരി, കർഷകർ, ജീവനക്കാർ എന്നിവർ അപ്പവും താറാവ് കറിയും ഭക്ഷിച്ച് മാതൃക പകർന്നു. നന്നായി വേവിച്ച് താറാവ് ഇറച്ചിയും മുട്ടയും കഴിക്കുന്നതിന് പേടിക്കേണ്ടതില്ലെന്നും സുരക്ഷിതമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. താറാവ് ഇറച്ചിയും മുട്ടയും കഴിച്ചു…
Read More2022ൽ പുതിയ ഗുണ്ടാ ലിസ്റ്റുമായി കോട്ടയം; നിലവിലുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 374 ഗുണ്ടകൾ
കോട്ടയം: പുതുവർഷത്തിൽ ജില്ലയിൽ പുതിയ ഗുണ്ടാ ലിസ്റ്റ് വരുന്നു. ഗുണ്ടകളെ നേരിടാൻ പുതിയ പ്രത്യേക സ്ക്വാഡ് ജില്ലകൾ തോറും രൂപീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിൽ രൂപീകരിച്ച പുതിയ ഗുണ്ടാ സ്ക്വാഡാണ് നിലവിലുള്ള ഗുണ്ടകളുടെ ലിസ്റ്റ് പരിഷ്ക്കരിക്കുന്നത്. നിലവിലുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി 374 ഗുണ്ടകളാണ് ലിസ്റ്റിലുള്ളത്. ഈ ലിസ്റ്റാണ് പുതിയ ഗുണ്ടാ സ്ക്വാഡ് പരിഷ്ക്കരിക്കുന്നത്. നാർകോട്ടിക് സെൽ ഡിവൈഎസ്പി എം.എം. ജോസിനാണ് പുതിയ ഗുണ്ടാ സ്ക്വാഡിന്റെ ചുമതല. ഇതിനു പുറമേ ഓരോ പോലീസ് സ്റ്റേഷനിൽ നിന്നും എസ്ഐ, രണ്ടു സിവിൽ പോലീസ് ഉദ്യോഗസ്ഥർ എന്നിവരും സ്ക്വാഡിൽ അംഗങ്ങളാണ്.കഞ്ചാവ്, ലഹരിമരുന്ന് കേസുകൾ, ക്വട്ടേഷൻ ആക്രമണങ്ങൾ, സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ, രാഷ്്ട്രീയ ആക്രമണങ്ങൾ തുടങ്ങി സംഘടിത കുറ്റകൃത്യങ്ങളിലായി രണ്ടിലധികം കേസുകളിൽ ഉൾപ്പെട്ടവരെയാണ് പുതിയ ഗുണ്ടാ…
Read Moreലോഡ് ജീവനക്കാരൻ താമസക്കാരുടെ ബാഗുമായി മുങ്ങി;നഷ്ടപ്പെട്ടത് 1,83,000രൂപ; ജീവനക്കാരൻ ലോഡ്ജിൽ നൽകി വിവരങ്ങൾ വ്യാജം; ചിത്രം പുറത്ത് വിട്ട് പോലീസ്
കോട്ടയം: ലോഡ്ജ് മുറിയിൽ നിന്നും 1,83,000 രൂപ സൂക്ഷിച്ചിരുന്ന ബാഗ് മോഷണം പോയി. ലോഡ്ജ് ജീവനക്കാരനെ കാണാനില്ല.പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ റിജോ പി. ജോസഫ് നടത്തിയ അന്വേഷണത്തിൽ ജീവനക്കാരന്റെ പേരും മേൽവിലാസവുമുൾപ്പെടെ ലോഡ്ജിൽ നല്കിയിരുന്ന മുഴുവൻ വിവരങ്ങളും വ്യാജമാണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം കോട്ടയം ഗുഷ്ഷെപ്പേർഡ് റോഡിലുള്ള തേക്കനാട്ട് ലോഡ്ജിലാണ് സംഭവം. കോട്ടയം നാഗന്പടം മൈതാനത്ത് നടക്കുന്ന ഫ്ളവർ ഷോയിൽ സ്റ്റാൾ ഇട്ടിരിക്കുന്നയാളുടെ പണമാണ് നഷ്്ടപ്പെട്ടത്. സ്റ്റാളിൽ നിന്നും വിവിധ സാധനങ്ങൾ വില്പന നടത്തി കിട്ടിയ പണമാണ് ഇവർ ലോഡ്ജ് മുറിയിൽ ബാഗിനുള്ളിലാക്കി സൂക്ഷിച്ചിരുന്നത്. താമസക്കാർ ഒരു സ്വകാര്യ പരിപാടിക്കായി പുറത്തു പോയിരുന്നു. തിരികെ വന്നപ്പോഴാണ് പണമടങ്ങിയ ബാഗ് കാണാതായത്.തുടർന്നു നടത്തിയ അന്വേഷണത്തിൽ ലോഡ്ജ് ജീവനക്കാരനെയും കാണാതായതോടെ പോലീസിൽ പരാതി നല്കുകയായിരുന്നു. ജീവനക്കാരൻ ജോലിക്കെത്തിയപ്പോൾ പാസ്പോർട്ടിന്റെ കോപ്പിയാണ് ലോഡ്ജിൽ നല്കിയിരുന്നത്. മാവേലിക്കര എണ്ണയ്ക്കാട് ഭാഗത്ത്…
Read Moreവരയുടെ ലോകത്ത് പെൻസിലിൽ വരയുടെ അത്ഭുതങ്ങൾ തീർത്ത് വീട്ടമ്മ സതി സോമശേഖരൻ; പൂർണ്ണ പിന്തുണയുമായി കുടുംബം
കടുത്തുരുത്തി: വിരൽ തുന്പിലെ പെൻസിലിൽ വരയുടെ അത്ഭുതങ്ങൾ തീർക്കുകയാണ് 59-കാരിയായ വീട്ടമ്മ. പെരുവ കാരിക്കോട് മനയ്ക്കപ്പടിയിൽ സതി സോമശേഖരനാണ് വരയുടെ ലോകത്ത് കണ്ണഞ്ചിപ്പിക്കുന്ന വിസ്മയം തീർക്കുന്നത്. ചിത്രകലയോ, ചിത്രം വരയോ ഒന്നും പഠിക്കുകയോ പരിശീലനം നേടുകയോ ചെയ്തിട്ടില്ലാത്ത വീട്ടമ്മയാണ് സതി. എന്നാൽ ഇവർ വരയ്ക്കുന്ന ചിത്രങ്ങൾക്കാകട്ടെ മഴവില്ലിന്റെ എഴഴകിലും മികച്ച സൗന്ദര്യം. അറുനൂറ്റിമംഗലം പാറശേരി പദ്മാലയത്തിൽ പദ്മനാഭൻ നായരുടേയും ഭവാനിയമ്മയുടേയും മകളായ സതി സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നന്നായി ചിത്രം വരയ്ക്കുമായിരുന്നു. സിനിമാ നടി അംബികയുടെ ചിത്രമാണ് കടലാസിലേക്ക് ആദ്യമായി പകർത്തിയത്. ചെറുപ്പം മുതൽ പെൻസിൽ കൊണ്ട് ചിത്രങ്ങൾ വരച്ചിരുന്നു. വിവാഹശേഷം ജീവിത പ്രാരാബ്ദങ്ങൾ കാരണം വരയുടെ ലോകത്തുനിന്ന് മൂന്നര പതിറ്റാണ്ടോളം സതി സോമശേഖരൻ വിട്ടു നിന്നു. കോവിഡ് കാലത്ത് മുടങ്ങിപോയ തന്റെ കഴിവിനെ ഒരു ഹോബിയായി വീണ്ടും പൊടി തട്ടിയെടുത്ത് പുനരാരംഭിക്കുകയായിരുന്നു. 60 – ലധികം…
Read Moreആവശ്യത്തിന് സ്ട്രക്ച്ചറും വീൽചെയറുമില്ല; കോട്ടയം മെഡിക്കൽ കോളജിലെത്തുന്ന രോഗികൾ പ്രതിസന്ധിയിൽ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആവശ്യത്തിനു സ്ട്രച്ചറുകളോ, വീൽചെയറുകളോ ഇല്ലാത്തതിനാൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾ ബുദ്ധിമുട്ടുന്നു.സ്ട്രച്ചറുകളും വീൽചെയറുകളും ലഭിച്ചു ബന്ധപ്പെട്ട വിഭാഗത്തിലെ ഒപിയിലെത്താൻ രോഗികൾ മണിക്കുറുകളോളം വാഹനത്തിൽ തന്നെ കിടക്കേണ്ട സാഹചര്യമാണ്. ഇതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്ന രോഗികൾക്കു ഒരു ദിവസം കൊണ്ട് ചികിത്സ നടപടികൾ പൂർത്തിയാക്കി മടങ്ങാൻ സാധിക്കാതെ വരുന്നു. കൂടാതെ ഒപി രജിസ്ട്രേഷൻ കൗണ്ടറിന് മുന്നിൽ വാഹനം പാർക്ക് ചെയ്യരുതെന്ന് കർശന നിർദ്ദേശവുമുണ്ട്. എന്നാൽ വാഹനത്തിൽ എത്തുന്ന രോഗികളെ വാഹനത്തിൽ നിന്ന ഇറക്കി സ്ട്രച്ചറുകളിലോ, വീൽ ചെയറുകളിലോ കയറ്റി ബന്ധപ്പെട്ട ഒപിയിലേക്ക് കൊണ്ടു പോകണം. ഇതിനു സാധിക്കാതെ വരുന്പോൾ രോഗികളുമായി വരുന്നവരുടെ വാഹനവ്യൂഹം തന്നെ രജിസ്ട്രേഷൻ ബ്ലോക്കിന്റെ മുൻവശത്തെ റോഡിൽ ഉണ്ടാകും. ഇത് അത്യാഹിത വിഭാഗമുൾപ്പെടെ മറ്റ് സ്ഥലങ്ങളിലേക്കു പോകുന്ന വാഹനങ്ങൾക്കു തടസമുണ്ടാക്കുകയും ചെയ്യും. രണ്ടാഴ്ച മുന്പു അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളെ ആംബുലൻസിൽ…
Read Moreവണ്ടിപ്പെരിയാർ മഞ്ജുമല എസ്റ്റേറ്റ് ലയത്തിൽവച്ചും തട്ടിക്കൊണ്ടു പോകുന്ന വഴിക്കും നിരവധിതവണ അയാള്..! പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ആസാം സ്വദേശി പിടിയിൽ
വണ്ടിപ്പെരിയാർ: പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആസാം സ്വദേശി അംസർ അലി(22)യെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിനിടെ പാലക്കാടുനിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയത്. ആസാം സ്വദേശിയായ പെണ്കുട്ടിയുടെ മാതാപിതാക്കളും സഹോദരനും കുട്ടിയെ കാണുന്നില്ലെന്ന് വണ്ടിപ്പെരിയാർ പോലീസിൽ കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. മൊബൈൽ ഫോണ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കോട്ടയം – പാലക്കാട് വഴി പെണ്കുട്ടിയെ കടത്തിക്കൊണ്ടു പോകുന്നതായി പോലീസിന് വിവരം ലഭിച്ചു. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് പാലക്കാടുനിന്നും പ്രതിയേയും കുട്ടിയേയും കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ നിരവധിതവണ വണ്ടിപ്പെരിയാർ മഞ്ജുമല എസ്റ്റേറ്റ് ലയത്തിൽവച്ചും തട്ടിക്കൊണ്ടു പോകുന്ന വഴിക്കും പീഡിപ്പിച്ചിരുന്നതായി കുട്ടി പോലീസിന് മൊഴി നൽകി. ഇതേത്തുടർന്ന് പോക്സോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പു പ്രകാരവും പ്രതിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു പീരുമേട്…
Read Moreകമാൻഡോ ! കേരളത്തിലെ ഏറ്റവും വലിയ പോത്ത്; ഇപ്പോള് കോട്ടയത്തുണ്ട്; മുറ ഇനത്തിൽപ്പെട്ട ഏഴു വയസുള്ള കമാൻഡോയുടെ തൂക്കം കേട്ട് ഞെട്ടരുത്…
കോട്ടയം: കേരളത്തിലെ ഏറ്റവും വലിയ പോത്ത് കമാൻഡോ കോട്ടയത്ത്. തെള്ളകം ചൈതന്യയിൽ നടക്കുന്ന കെഎസ്എസ്എസ് അഗ്രിഫെസ്റ്റിനോടും സ്വാശ്രയ സംഘ മഹോത്സവത്തോടും അനുബന്ധിച്ചാണ് പ്രദർശനത്തിനായി കമാൻഡോയെ എത്തിച്ചിരിക്കുന്നത്. മുറ ഇനത്തിൽപ്പെട്ട ഏഴു വയസുള്ള കമാൻഡോയ്ക്കു രണ്ടു ടണ്ണാണ് തൂക്കം. അറുപതിൽപരം ബുൾ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 2017 ലെ ദേശീയ ചാന്പ്യനുമാണ്. ഇന്ത്യയിൽ ഇത്രയും തൂക്കമുള്ള വേറെ മൂന്നു പോത്തുകൾ മാത്രമാണുള്ളതെന്നും ഭാരത്തിലും ഉയരത്തിലും ലോകത്തെ ഏറ്റവും മികച്ച 10 പോത്തുകളിൽ ഒന്നാണ് കമാൻഡോയെന്നും ഉടമ പറവൂർ സ്വദേശി ബിനു പറയുന്നു. ദിവസവും എട്ടു കിലോ തീറ്റയാണ് നൽകുന്നത്. ക്രമമായ ഭക്ഷണവും ചിട്ടയായ വ്യായാമവുമാണ് കമാൻഡോയുടെ ആരോഗ്യരഹസ്യം. പറവൂരിൽ സ്വന്തമായി പോത്ത് ഫാമുളള ബിനു മികച്ചയിനം പോത്തുക്കളെ വിൽക്കുന്നുമുണ്ട്.
Read Moreഅതിഥിത്തൊഴിലാളികൾക്കു മുന്നറിയിപ്പുമായി പോലീസ്;തൊഴിലാളികൾ കർശനമായും നിയമ വ്യവസ്ഥകൾ പാലിക്കണം
കോട്ടയം: ജില്ലയിലെ അതിഥി തൊഴിലാളി ക്യാന്പുകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം എറണാകുളം കിഴക്കന്പലത്ത് അതിഥി തൊഴിലാളികൾ പോലീസിനെതിരെ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് ജില്ലയിലെ അതിഥി തൊഴിലാളി ക്യാന്പുകളിൽ നിരീക്ഷണം ശക്തമാക്കിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികളുള്ളത് ചങ്ങനാശേരി പായിപ്പാടാണ്. ഇവിടെ പോലീസ് കർശന ജാഗ്രതയിലാണ്. കഴിഞ്ഞ ലോക്ക് ഡൗണ് കാലത്ത് നാട്ടിലേക്കു തിരികെ മടങ്ങണമെന്നാവശ്യപ്പെട്ട് പായിപ്പാട്ടുള്ള അതിഥി തൊഴിലാളികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ജില്ലയിലെ ഒട്ടുമിക്ക അതിഥി തൊഴിലാളി ക്യാന്പുകളിലും മദ്യം, മയക്കുമരുന്ന്, കഞ്ചാവ്, നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവയുടെ ഉപയോഗവും വിൽപനയും നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇക്കാര്യവും കർശനമായി പരിശോധിക്കുന്നുണ്ട്. ഇതിനു പുറമെ തൊഴിലാളികൾ കർശനമായും നിയമ വ്യവസ്ഥകൾ പാലിക്കണമെന്നും പോലീസുമായും നാട്ടുകാരുമായും നല്ല ബന്ധം പുലർത്തണമെന്നും പോലീസ് വിവിധ ക്യാന്പുകളിൽ കയറിയിറങ്ങി ബോധവൽകരണവും ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ ക്യാന്പുകളുടെ…
Read Moreകോട്ടയം മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നതായി പരാതി
ഗാന്ധിനഗർ: കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നതായി പരാതി. കോട്ടയം മെഡിക്കൽ കോളജ് കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ മിൽമ ബൂത്തിലാണ് അമിത വില ഈടാക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. ആശുപത്രി പരിസരത്തുള്ള വ്യാപാരികൾ ഒരു കുപ്പിവെള്ളം 15 രൂപയ്ക്ക് നൽകുന്പോൾ മിൽമ ബൂത്തിൽ 20 രൂപയ്ക്കാണ് ഒരു കുപ്പി വെള്ളം നൽകുന്നത്. കുപ്പിവെള്ളത്തിന് 13 രൂപയായി സർക്കാർ കുറച്ചിരുന്നു. ഇതിനെതിരെ വ്യവസായികൾ ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് കുപ്പിവെള്ളത്തിന് 13 രൂപാ നിശ്ചയിക്കാൻ അധികാരമില്ലെന്ന് കോടതി ഉത്തരവിറക്കുകയും ചെയ്തു. ഇതിനെതുടർന്ന് വ്യാപാരികൾ 15 രൂപയ്ക്ക് കുടിവെള്ളം നൽകിവരികയാണ്. എന്നാൽ മിൽമ ബൂത്ത് അധിക വിലവാങ്ങുന്നത് അവസാനിപ്പിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Read More