കോട്ടയം: കേരളത്തിലെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് സ്വൈര ജീവിതവും അവകാശങ്ങളും നിഷേധിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന കൗണ്‍സിൽ. മഹാത്മാഗാന്ധി സർവകലാശാലയിൽ ജാതിവിവേചനത്തിന് ഇരയായ ദീപാ പി മോഹൻ, കോന്നിയിൽ ക്ഷേത്രത്തിൽ പായസം കുടിക്കാൻ പോയ ദലിത് കുട്ടികൾക്കും പിതാവിനും ജാതിവിവേചനവും മർദനവും, പത്തനംതിട്ടയിൽ ജാതി വിവേചനത്തിൽ കുറച്ച് കുടുംബങ്ങൾക്ക് വീട് വച്ചുജീവിക്കാൻ പറ്റാതെയും നടപ്പുവഴി അടച്ചുകെട്ടിയും പീഡിപ്പിച്ച സംഭവം. നിരവധി സംഭവങ്ങൾ നടന്നിട്ടും അധികാരികളുടെ നീതി നിഷേധ സമീപനത്തിൽ സർക്കാർ മൗനം പാലിക്കുന്നതിനെ കൗണ്‍സിൽ കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചയോഗം ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ദലിത് പീഡനങ്ങളെ സംബന്ധിച്ചുള്ള പ്രമേയം സെക്രട്ടറി അജികുമാർ മല്ലപ്പള്ളി അവതരിപ്പിച്ചു. കെ. കുട്ടപ്പൻ, പി.ജി അശോക് കുമാർ, എ.വി. സാബു, കെ.കൃഷ്ണൻകുട്ടി, മധു നീണ്ടൂർ, തങ്കച്ചൻ…
Read MoreCategory: Kottayam
‘ചേരിപ്പോര് നിർത്തി ഭരണത്തിൽ ശ്രദ്ധിക്കൂ’; പോര് തുടർന്നാൽ കോട്ടയം നഗരസഭാ ഭരണത്തിൽ യുഡിഎഫിന് സംഭവിക്കുന്നത്
കോട്ടയം: നഗരസഭ അധ്യക്ഷയായി യുഡിഎഫിലെ ബിൻസി സെബാസ്റ്റ്യൻ വീണ്ടും തെര ഞ്ഞെടുക്കപ്പെട്ടെങ്കിലും കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോര് തുടർന്നാൽ നഗരസഭാ ഭരണം ഇനിയും യുഡിഎഫിനു നഷ്ടപ്പെടാം. ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി. ഗോപകുമാർ, കൗണ്‍സിലർ ബി. സന്തോഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകുന്ന മുന്നണിയാണു നഗരസഭ ഭരണം നിയന്ത്രിക്കുന്നത്. ഇവർക്കുള്ളിലെ പടലപ്പിണക്കമാണ് കഴിഞ്ഞ തവണ ബിൻസിയുടെ സ്ഥാനത്യാഗത്തിൽ വരെ എത്തിച്ചത്.ബി. ഗോപകുമാറും ബി. സന്തോഷ് കുമാറും കോണ്‍ഗ്രസിനുള്ളിലെ രണ്ടു ചേരിയിലാണു പ്രവർത്തിക്കുന്നത്. ഇവർക്കിടയിലുള്ള പടലപ്പിണക്കമാണു ഭരണത്തകർച്ചയിലേക്ക് എത്തിച്ചത്. വീണ്ടും പോര് കനത്താൽ നഗരസഭാ ഭരണം കൈവിട്ടുപോകും. കഴിഞ്ഞ ഓഗസ്റ്റിൽ ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യൻ ഒൗദ്യോഗിക ആവശ്യത്തിന് തിരുവനന്തപുരത്ത് പോയ ദിനം ചേർന്ന കൗണ്‍സിൽ യോഗം നിയന്ത്രിച്ചത് വൈസ്ചെയർമാൻ ബി. ഗോപകുമാറായിരുന്നു. അന്ന് ചെയർപേഴ്സണിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ച് ബി. ഗോപകുമാർ മാധ്യമശ്രദ്ധ നേടിയിരുന്നു.തുടർന്നു എൽഡിഎഫ് കൃത്യതയോടെ നീക്കിയ കരുക്കൾ…
Read Moreകെഎസ്ആർടിസി ബസ് ആണെന്ന് പറയുകയേ ഇല്ല, ഇതൊരു അടിപൊളി റസ്റ്ററന്റ് തന്നെ !
വൈക്കം: കായലോരത്തെ ഡബിൾ ഡക്കർ ബസ് റസ്റ്ററന്റിൽ ഇരുന്ന് തണുത്ത കായൽ കാറ്റേറ്റ് കായൽ മനോഹാരിതയിൽ മനസു നിറച്ചു ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജുവിനൊപ്പം ചായ കുടിക്കുന്പോൾ വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ മുഖത്ത് ആഹ്ലാദത്തിന്റെ തിരയിളക്കമായിരുന്നു. ഗതാഗത വകുപ്പുമായി ചേർന്ന് ടൂറിസം വകുപ്പ് ആവിഷ്കരിച്ച ഫുഡി വീൽസ് കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ പടരുന്പോൾ സാധാരണക്കാർക്കു കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭിക്കുന്ന മികച്ച ഭക്ഷണ ശാലകൾ ഉയരുമെന്ന സന്തോഷം ചെറുതല്ലെന്ന് ഇരു മന്ത്രിമാരും അഭിപ്രായപ്പെട്ടു. കോടികൾ മുടക്കി ആഡംബര ഹോട്ടൽ പണിയാതെ ടൂറിസം ഡെസ്റ്റിനേഷനുകളിൽകുറഞ്ഞ സ്ഥലത്ത് കുറഞ്ഞ ചെലവിൽ ഉപയോഗ ശൂന്യമായ കെഎസ്ആർടിസി ബസുകൾ കമനീയമായ റസ്റ്ററന്റായി മാറുന്നതോടെ വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ ഉണർവുണ്ടാകും. തൊഴിൽ രഹിതരായ ചെറുപ്പക്കാരെ ഈ സംരംഭങ്ങളുമായി സഹകരിപ്പിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നതാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി…
Read Moreനാട്ടുകാർക്ക് ഭാഗ്യം നൽകുന്ന നറുക്കെടുപ്പിൽ നവാസിന് വീണത് കൈവിലങ്ങ്; സംസ്ഥാനത്ത് നിരോധിച്ച ഓണ്‍ലൈൻ ലോട്ടറി ഇടപാടുകാരനെ പൊക്കി പോലീസ്
ഈരാറ്റുപേട്ട: ഓണ്‍ലൈൻ ലോട്ടറി കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ നടത്തിപ്പുകാരനായ ഈരാറ്റുപേട്ട നടയ്ക്കൽ വഞ്ചാങ്കൽ മദീന നവാസ് എന്ന് അറിയപ്പെടുന്ന നവാസി(36)നെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. അനധികൃത ലോട്ടറി കച്ചവടത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. സംസ്ഥാനത്തു നിരോധിച്ചിട്ടുള്ള ഇതര സംസ്ഥാന ഓണ്‍ലൈൻ ലോട്ടറി ഇടപാടാണ് ഇയാൾ നടത്തിവന്നത്. ഓരോ 15 മിനിട്ടിലും ഫലം പുറത്തുവരുന്ന ഗോവണ്‍ ഓണ്‍ലൈൻ ലോട്ടറി ഇടപാടാണ് ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് നടത്തിയത്. ഇതിനായി പ്രത്യേക വെബ്സൈറ്റും ആപ്ലിക്കേഷനും ഉപയോഗിച്ചുവരുന്നുണ്ട്. 15 മിനിട്ട് ഇടവേളയിൽ ലോട്ടറിയുടെ റിസൾട്ട് പുറത്തുവരും. ഇവിടെയെത്തുന്നവർക്ക് 50 രൂപ കൊടുക്ക് ടോക്കണ്‍ എടുക്കാം. ഫലം പുറത്തുവരുന്പോൾ ടോക്കണിലെ സീരിസും നന്പറും ഒന്നായി വന്നാൽ ടോക്കണ്‍ എടുക്കുന്നയാൾക്ക് 400രൂപ ലഭിക്കും. ഒരാൾക്ക് എത്ര ടോക്കണ്‍ എടുക്കാനുള്ള സൗകര്യമുണ്ട്. സംസ്ഥാന സർക്കാരിന്റെ ലോട്ടറിയുടെ മറവിൽ ഈരാറ്റുപേട്ടയിൽ ഇത്തരത്തിൽ ഓണ്‍ലൈൻ ചൂതാട്ടവും ഒറ്റനന്പർ ലോട്ടറിയും നടത്തുന്നുവെന്ന്…
Read Moreപെരുന്ന പള്ളിയിലെ മോഷണം: ‘ ടീ ഷർട്ട് ധരിച്ചയാളെ നാട്ടുകാർ കണ്ടു’; പോലീസ് നായ മണം പിടിച്ച് ഓടിയെത്തി നിന്നത്
ചങ്ങനാശേരി: പെരുന്ന സെന്റ്. ആന്റണീസ് പള്ളിയിൽ വാതിൽ തകർത്ത് അകത്തു കടന്ന് നേർച്ചപ്പെട്ടികൾ കുത്തിത്തുറന്ന് പണം കവർച്ചചെയ്ത സംഭവത്തിൽ ചങ്ങനാശേരി പോലീസ് കേസ് അന്വേഷണം ആരംഭിച്ചു. പള്ളിയുടെ സമീപത്തെ വീടുകളുടെ സിസിടിവികളിൽ നിന്നും ലഭിച്ച മോഷ്ടാവിന്റേതെന്നു കരുതുന്ന ദൃശ്യങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. മൂന്നു നേർച്ചപ്പെട്ടികളുടെ പൂട്ട് തകർത്ത് ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഇരുപതിനായിരത്തോളം രൂപയാണ് മോഷണം പോയത്. കോട്ടയത്തുനിന്നെത്തിയ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധനകൾ നടത്തി. ഇവർക്ക് ലഭിച്ച വിരലടയാളങ്ങൾ സംബന്ധിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്. പോലീസ് നായ മണം പിടിച്ച് പള്ളിയിൽ നിന്നും പഴയ ആയൂർവേദാശുപത്രി റോഡിൽ വടക്കോട്ട് ഒരു വീടിന്റെ മുൻവശം വരെ ഓടി. ഈ ഭാഗത്ത് ശനിയാഴ്ച രാത്രി 9.30ന് ടീ ഷർട്ട് ധരിച്ച ഒരാൾ നിൽക്കുന്നത് കണ്ടതായി നാട്ടുകാർ പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
Read Moreഗർഭസ്ഥ ശിശുവിന്റെ മൃതദേഹം വാർഡിന് പുറത്ത് കിടന്നത് മണിക്കൂറുകളോളം; പരാതി നൽകുമെന്ന് ആസാം സ്വദേശികളായ ദമ്പതികൾ
ഗാന്ധിനഗർ: ആംബുലൻസിൽ പ്രസവിച്ച ഇതര സംസ്ഥാനക്കാരിയുടെ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ഐസൊലേഷൻ വാർഡിന്റെ പുറത്ത് തുണിയിൽ പൊതിഞ്ഞ് വച്ച സംഭവത്തിൽ ഇന്ന് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകും. ആസാം സ്വദേശികളും അടിമാലിയിൽ വാടകയ്ക്ക് താമസിക്കുന്ന അംജാസ് അഫ്സൽ – അഫ്സൽനാ ദന്പതികളുടെ ഗർഭസ്ഥ ശിശുവാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. അടിമാലിയിലെ ഹോട്ടൽ ജീവനക്കാരനാണ് അംജാസ്. അഫ്സൽനാ വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരിയും. ഇവർക്ക് ആറു വയസ് പ്രായമുള്ള ഒരു കുട്ടിയുണ്ട്. രണ്ടാമത്തെ പ്രസവ ചികിത്സ അടിമാലി താലൂക്ക് ആശുപത്രിയിലായിരുന്നു. അവിടെ നടത്തിയ വിദഗ്ധ പരിശോധയിൽ വയറ്റിനുള്ളിൽ ഗർഭസ്ഥ ശിശു മരിച്ചു കിടക്കുകയാണെന്നും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടണമെന്നും ഡോക്ടർമാർ പറഞ്ഞു. അതനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച അടിമാലിയിൽനിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് പുറപ്പെട്ടു. യാത്രാ മധ്യേ അഫ്സൽനാ ആംബുലൻസിൽ പ്രസവിച്ചു.വൈകുന്നേരം 5.30ന് മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിലെത്തി. പരിശോധനയിൽ…
Read Moreകുറുക്കന്മാർ കാടിറങ്ങി! ഉറക്കം നഷ്ടപ്പെട്ട് കപ്പാട് പ്രദേശവാസികൾ; സന്ധ്യയായാല്‍ പുറത്തേക്ക് ഇറങ്ങുവാന്‍ പേടി
കാഞ്ഞിരപ്പള്ളി: കുറുക്കന്മാർ കാടിറങ്ങിയതോടെ ഉറക്കം നഷ്ടപ്പെട്ട് പ്രദേശവാസികൾ. കപ്പാട് മേഖലയിലാണ് കുറുക്കന്മാരുടെ ശല്യം രൂക്ഷമായിരിക്കുന്നത്. കൃഷി നശിപ്പിക്കുന്നതിനൊപ്പം വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൈപ്പനാനിക്കല്‍ ചാക്കോച്ചന്റെ വീടിന്റെ മുറ്റത്ത് നിന്നിരുന്ന വളര്‍ത്തുനായയെ മൂന്ന് കുറുക്കന്മാര് ചേര്‍ന്ന് ആക്രമിച്ചു. കടിയേറ്റ നായ അവശനിലയിലാണ്. കുറുക്കന്മാരുടെ ശല്യം രൂക്ഷമായതോടെ സന്ധ്യയായാല്‍ പുറത്തേക്ക് ഇറങ്ങുവാന്‍ ഭയമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മണ്ണാറക്കയത്ത് കുറുക്കന്റെ ആക്രമണത്തില്‍ നിന്ന് വളര്‍ത്തുനായയെ രക്ഷിക്കാന്‍ ശ്രമിച്ച വീട്ടുകാരനെ കുറുക്കന് ആക്രമിച്ചിരുന്നു. ഒരു വര്‍ഷത്തിലേറെയായി കപ്പാട് മൂഴിക്കാട് പ്രദേശങ്ങളിൽ കുറുക്കന്റെ ശല്യം രൂക്ഷമാണ്. മുന്‍പ് വാഴ അടക്കമുള്ള കൃഷി നശിപ്പിച്ച സംഭവങ്ങൾ ഇവിടെയുണ്ടായിരുന്നു. ലോക്ക് ഡൗൺ കാലത്ത് നട്ടുവളർത്തിയ പച്ചക്കറികൾ കുറുക്കന്മാർ നശിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ശല്യം ഒഴിവാക്കുന്നതിനുള്ള നടപടികളൊന്നും എടുത്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രിയായാൽ കുറുക്കന്മാരുടെ കൂവലും ബഹളവും പ്രദേശമാകെ…
Read Moreവിവാഹ ഓഡിറ്റോറിയത്തിൽ കഞ്ചാവ് പിള്ളാരുടെ അഴിഞ്ഞാട്ടം; രണ്ടു പേർക്ക് പരിക്ക്
ഗാന്ധിനഗർ: ഇന്നു വിവാഹം നടക്കുന്ന ഓഡിറ്റോയത്തിൽ കഞ്ചാവ് മാഫിയയുടെ ആക്രമണം. രണ്ടു പേർക്ക് പരിക്ക്.മാന്നാനം പൊൻമല ചരിവിൽ അജീഷ്(36) കുര്യാംപാട്ട് വിനീത് (33) എന്നിവർക്കാണ് പരിക്ക്. ഇന്നലെ രാത്രി 10ന് മാന്നാനം കുട്ടിപ്പടി മലേപ്പള്ളി ആഡിറ്റോറിയത്തിലായിരുന്നു സംഭവം. ഇന്നു നടക്കുന്ന വിവാഹത്തിന്റെ മുന്നോടിയായുള്ള സൽക്കാരമായിരുന്നു ഓഡിറ്റോറിയത്തിൽ. ഇതിനിടയിൽ, ഒരു സംഘം ചെറുപ്പക്കാർ ബഹളമുണ്ടാക്കി. അതിനെ ചോദ്യം ചെയ്ത വിനീതിനെ ആക്രമിക്കുകയും, വാഹനത്തിന്റെ താക്കോൽ കൊണ്ടു കഴുത്തിന് കുത്തുകയും, മർദ്ദിക്കുകയും ചെയ്തു. ആക്രമണം ഉണ്ടാക്കരുതെന്ന് ആവശ്യപ്പെട്ട അജീഷിനേയും സംഘം ആക്രമിച്ചു. സ്കൂട്ടറിൽ നിന്ന് വീണ് കൈയ്ക്ക് പ്ലാസ്റ്ററിട്ട് വിശ്രമിക്കുന്നയാളാണ് അജീഷ്, കൂടാതെ കാലിന്റെ മുട്ടുചിരട്ടയ്ക്ക് ശസ്ത്രക്രീയക്ക് വിധേയമായിരിക്കുകയാണെന്നും പറയുന്നു. പരിക്കേറ്റ വിനീതിനേയും അജേഷിനേയും, മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗാന്ധിനഗർ പോലീസ് കേസെടുത്തു. മാന്നാനം കുട്ടിപ്പടി മലേപ്പള്ളി ഭാഗത്ത് കഞ്ചാവ് മാഫിയായുടെ ശല്യം രൂക്ഷമാണെന്നും, നിരവധി പരാതികൾ ഇതുസംബന്ധിച്ച് അധികൃതർക്ക്…
Read Moreകിടപ്പുമുറിയിൽ നിന്നും ഹാളിലൂടെ അടുക്കള വാതിൽവരെ രക്തം പതിഞ്ഞ കാൽപാദങ്ങൾ;ദീപാ കോട്ടേജിൽ ടിബിന്റെ മരണത്തിൽ ദുരൂഹതയേറുന്നു
കുമരകം: ദീപാ കോട്ടേജിൽ ടിബിന്റെ മരണം അപകടത്തെ തുടർന്നുണ്ടായതല്ലെന്ന് പോലീസ് അഭിപ്രായപ്പെട്ടു. കാലിൽ കാണപ്പെട്ട മുറിവുകളിൽ നിന്നും രക്തം വാർന്നാണ് മരണം സംഭവിച്ചതെന്ന് സ്ഥീരികരിച്ചിട്ടുണ്ടെങ്കിലും മുറിവുണ്ടായതെങ്ങനെ എന്നത് കൂടുതൽ അന്വേഷണങ്ങൾക്കുശേഷമേ കണ്ടെത്താനാകൂ എന്നാണ് നിലപാട്. ടിബിൻ മാത്രമുണ്ടായിരുന്ന വീട്ടിൽ രാത്രി നടന്ന സംഭവമായതിനാൽ കൊലപാതക സാധ്യതയെ കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. വീടിന്റെ വാതിൽ തുറന്നു കിടന്നിരുന്നതിനാൽ ടിബിൻ തനിച്ചായിരുന്നു എന്നുറപ്പിക്കാനും ആവില്ലെന്നാണ് ബന്ധുക്കളുടെ സംശയം. മുന്‍പ് രണ്ടു ബന്ധുക്കൾക്കും ഒരു സുഹൃത്തിനും ടിബിൻ ഫോണിന്റെ പാസ്വേർഡ് അയച്ചിരുന്നു. തനിക്ക് ജീവഹാനി സംഭവിക്കാൻ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ തന്റെ ഫോണിലെ വിവരങ്ങൾ വിശദമായി പരിശോധിക്കണമെന്നുമാണ് ടിബിൻ ഇവരോട് ആവശ്യപ്പെട്ടിരുന്നത്. താൻ മദ്യപിക്കുന്നതിന്റെ കാരണവും ഫോണ്‍ രേഖകളിൽനിന്നു ലഭിക്കുമെന്നും സന്ദേശത്തിൽ പറയുന്നു. ഇതിൽനിന്നും മകൻ മരണം മുൻകൂട്ടി കണ്ടിരുന്നതായി മാതാവ് തങ്കച്ചി ശശിധരൻ സംശയിക്കുന്നു. മരണകാരണമായി…
Read Moreത്രേസ്യാമ്മ രാത്രിയിൽ തനിച്ചായിരുന്നു, സമയം രാത്രി ഒരു മണി…! കണ്ണുതുറന്നു നോക്കുമ്പോള്‍ വീടിനകത്ത് മുട്ടറ്റം വെള്ളം; ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ ത്രേസ്യാമ്മ
പുഞ്ചവയൽ: വീടും വീട്ടുപകരണങ്ങളും നശിച്ച പുഞ്ചവയൽ ചതുപ്പ് തടത്തിൽ ത്രേസ്യാമ്മ ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ്. രാത്രിയിലാണ് ബന്ധുവായ കറിയാച്ചൻ ഫോണ്‍ വിളിച്ചത്. വീട്ടിൽ വെള്ളം കയറിയോ എന്നറിയാനായിരുന്നു വിളിച്ചത്. ത്രേസ്യാമ്മ (72) കണ്ണുതുറന്നു നോക്കുന്പോൾ വീടിനകത്ത് മുട്ടറ്റം വെള്ളം. മകൻ പുറത്ത് പോയിരുന്നതിനാൽ രാത്രിയിൽ ത്രേസ്യാമ്മ തനിച്ചായിരുന്നു. എന്തുചെയ്യണമെന്നറിയാതെ മൊബൈൽഫോണ്‍ എടുത്ത് അയൽവാസിയായ കൊല്ലമന കുഞ്ഞുമോനെ വിളിച്ചു. അപ്പോൾ സമയം രാത്രി ഒരു മണി പിന്നിട്ടിരുന്നു. വിവരമറിഞ്ഞു കുഞ്ഞുമോനും മകൻ ജോസുകുട്ടി സെബാസ്റ്റ്യനും സമീപവാസിയായ വെട്ടക്കൽ സോണിയും എത്തിയപ്പോൾ ത്രേസ്യാമ്മയുടെ വീടിന്റെ പാതി ഭാഗം മുങ്ങിയിരുന്നു. ജനലിന്റെ അഴികളിൽ തൂങ്ങിനിന്നു ജീവനായി കേഴുന്ന ത്രേസ്യാമ്മയെയാണു ലൈറ്റ് വെട്ടത്തിൽ ഇവർക്കു കാണാനായത്. ഞൊടിയിടയിൽ വെള്ളം ഉയർന്നു. എന്തു ചെയ്യണമെന്നറിയില്ല. പക്കാനം തോട്ടിലൂടെയുള്ള മഴവെള്ളപ്പാച്ചിൽ കാരണം വീടിനടുത്തേക്ക് എത്താനും സാധിക്കുന്നില്ല. പിന്നെ കുഞ്ഞുമോനും സംഘവും സമീപത്തെ കിണറ്റിൽ ഉപയോഗിച്ചിരുന്ന…
Read More