കൂത്താട്ടുകുളം: ഇലഞ്ഞി പൈങ്കുറ്റിയിൽ വീട് വാടകയ്ക്കെടുത്ത് കള്ളനോട്ട് അടിച്ചിരുന്ന ഏഴംഗ സംഘത്തെ ഭീകരവിരുദ്ധ സേനയും (എടിഎസ്) പോലീസും ചേർന്നു പിടികൂടി. 500 രൂപയുടെ കള്ളനോട്ടുകളാണ് ഇവിടെ അടിച്ചിരുന്നത്. 7.57 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കണ്ടെടുത്തു. പ്രിന്റർ, നോട്ട് എണ്ണുന്ന യന്ത്രം, ലാമിനേറ്റർ യന്ത്രം, നോട്ട് അച്ചടിക്കാനുള്ള പേപ്പർ എന്നിവയും സംഘം ഉപയോഗിച്ചിരുന്ന രണ്ടു കാറുകളും പിടിച്ചെടുത്തു. വണ്ടിപ്പെരിയാർ സ്വദേശികളായ ഇഞ്ചിക്കാട്ട് എസ്റ്റേറ്റിൽ സ്റ്റീഫൻ (33), ആനന്ദ് (24), കോട്ടയം കിളിരൂർ ചെറുവളളിത്തറ ഫാസിൽ (34), തൃശൂർ പീച്ചി വാഴയത്ത് ജിബി (36), നെടുങ്കണ്ടം മൈനർസിറ്റി കിഴക്കേതിൽ സുനിൽ കുമാർ (40), പത്തനംതിട്ട സ്വദേശി മധുസൂദനൻ, വണ്ടിപ്പെരിയാർ സ്വദേശി തങ്കവേൽ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ നാലിന് റെയ്ഡ് നടക്കുന്ന സമയത്ത് പ്രതികളിൽ അഞ്ചു പേർ പൈങ്കുറ്റിയിലെ വാടകവീട്ടിലുണ്ടായിരുന്നു. മധുസൂദനനെയും തങ്കവേലിനെയും പിന്നീടാണു പിടികൂടിയത്. കൂത്താട്ടുകുളം സിഐ കെ.ആർ.…
Read MoreCategory: Kottayam
ഞാൻപെറ്റ മകനെ..! കുട്ടിയാന ചരിഞ്ഞു; ചിഹ്നം വിളിച്ച് കുട്ടിയാനയ്ക്ക് ചുറ്റും വലയംവച്ച് കാട്ടാനക്കൂട്ടം
മറയൂർ: ചന്ദന ഡിവിഷനിലെ കാന്തല്ലൂർ റേഞ്ചിൽ വണ്ണാന്തുറ ഫോറസ്റ്റ് സ്റ്റേഷനു സമീപം ആറുമാസം പ്രായമുള്ള ആനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വിവരമറിഞ്ഞ് മറയൂർ ഡിഎഫ്ഒ ബി. രഞ്ജിത്ത്, കാന്തല്ലൂർ റേഞ്ച് ഓഫിസർ ആർ. അധീഷ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. ജഡത്തിനു രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ആനക്കുട്ടി ചെരിഞ്ഞുകിടക്കുന്ന സ്ഥലത്ത് പത്തിലധികം കാട്ടാനകൾ ചുറ്റും വലയംവച്ചു നിൽക്കുകയാണ്. വനപാലകർ അടുത്തെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. വെറ്ററിനറി സർജൻ എത്തിയശേഷം സ്ഥലത്ത് തന്പടിച്ചിരിക്കുന്ന കാട്ടാന കൂട്ടത്തെ മാറ്റി പോസ്റ്റുമോർട്ടം നടത്താനാണ് വനംവകുപ്പ് ആലോചിക്കുന്നത്.
Read Moreഎണ്ണിയാൽ തീരാത്ത കാരണം നിരത്തി, തോൽവി യുടെ കാരണം പഠിക്കാൻ എത്തിവർക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലും സംസ്ഥാനത്തും ദയനീയ പരാജയമുണ്ടായതിന്റെ കാരണം കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. മധ്യകേരളത്തില്‍ ശക്തിയുള്ള പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിന്റെ വരവ് എല്‍ഡിഎഫിനു ഗുണമായി. കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതോടെ ക്രൈസ്തവ സമൂഹം യുഡിഎഫില്‍ നിന്നും അകന്നു. ന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫിന് അനൂകൂലമായി. ഇതു മറികടക്കാനുള്ള സംവിധാനം ഒരുക്കുവാന്‍ യുഡിഎഫിനായില്ലെന്നും നിയമസഭ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ ജില്ലയില്‍ നിയോഗിച്ച് ഉപസമിതി മുമ്പാകെ നേതാക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെ മുതല്‍ ഡിസിസിയിലായിരുന്നു ഉപസമിതിയുടെ തെളിവെടുപ്പ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യുഡിഎഫില്‍ ഉണ്ടായിട്ടും വേണ്ട പ്രയോജനം ലഭിച്ചില്ല. ഇവര്‍ക്ക് സംഘടനാ സംവിധാനം ജില്ലയില്‍ കുറവാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് നേതാക്കള്‍ ഉപസമിതിക്കു മുമ്പാകെ അവതരിപ്പിച്ചത്. കേരള കോണ്‍ഗ്രസിന്റെ സമര്ദത്തിനു വഴങ്ങാതെ ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകള്‍ കോണ്‍ഗ്രസ്…
Read Moreഎന്തിനും ഏതിനും ഈ വണ്ടി വേണം… കുട്ടപ്പന്റെ കാളവണ്ടി സൂപ്പർ ഹിറ്റ്! ഈ കാളവണ്ടി ഇപ്പോൾ വെറും ചരക്കുകയറ്റുന്ന വണ്ടിയാണെന്നു കരുതേണ്ട
ചങ്ങനാശേരി: പെട്രോളിനും ഡീസലിനും അടിക്കടി വില വർധിക്കുന്ന സാഹചര്യത്തിൽ ഓട്ടപ്പന്തയത്തിൽ പങ്കെടുക്കുന്ന രണ്ടു കാളക്കൂറ്റന്മാരെ വാങ്ങിയതോടെ ഇത്തിത്താനം പുല്ലാനിപ്പറന്പിൽ പി.ഡി. ജോസഫ് എന്ന കുട്ടപ്പന്റെ കാളവണ്ടി നിരത്തിൽ ഹിറ്റാവുകയാണ്. കുട്ടപ്പന് ഇളയമകൻ ജോയിസിന്റെ പ്രോത്സാഹനംകൂടി ലഭിച്ചതോടെ ഇത്തിത്താനത്തെ കാളവണ്ടി വൈറൽ. ഈ കാളവണ്ടി ഇപ്പോൾ വെറും ചരക്കുകയറ്റുന്ന വണ്ടിയാണെന്നു കരുതേണ്ട. വിവാഹ ചടങ്ങുകൾ, സീരിയൽ, ഷോർട്ട്ഫിലിം, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, ഉദ്ഘാടനങ്ങൾ, രാഷ്ട്രീയപാർട്ടികളുടെ ജാഥകൾ, ഇന്ധന വിലവർധനവിനെതിരേ പ്രതിഷേധപ്രകടനങ്ങൾ, കാർഷികപ്രദർശന മേളകൾ തുടങ്ങിയവയ്ക്കൊക്കെ കുട്ടപ്പന്റെ കാളവണ്ടി നിറസാന്നിധ്യമായി ക്കഴിഞ്ഞു. ഓട്ടോമൊബൈൽ വർക്ക്ഷോപ്പിലെ ജീവനക്കാരനായ ജോയിസിന്റെ നിർബന്ധത്തെ തുടർന്നാണ് വെളുത്ത നിറമുള്ള രണ്ടു കാളക്കൂറ്റന്മാരെ മൂന്നു മാസം മുന്‍പ് തൊടുപുഴയിൽ നിന്നും എണ്‍പതിനായിരം രൂപയ്ക്കു വാങ്ങിയത്. കോവിഡിനെ തുടർന്ന് കാളവണ്ടിയുടെ ഓട്ടം നിലച്ചതോടെ ഒന്നര വർഷം മുൻപ് കാളകളെ വിറ്റ് വണ്ടി ഷെഡിൽ കയറ്റിയിരുന്നു. ന്യായമായ വില…
Read Moreഇടുക്കി അണക്കെട്ടിൽ 2.4 അടികൂടി ഉയർന്നാൽ ബ്ലൂ അലർട്ട്! സംഭരണശേഷിയുടെ 64 ശതമാനം വെള്ളം നിലവിൽ അണക്കെട്ടിലുണ്ട്
തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പ് 2.4 അടികൂടി ഉയർന്നാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. ഇന്നലെ രാവിലെ ഏഴിന് 2370.18 അടിയാണ് ജലനിരപ്പ്. 2372.58 അടിയാണ് നിലവിലെ ബ്ലൂ അലർട്ട് ലെവൽ. ജൂലൈ 31 വരെയുള്ള റൂൾ കർവ് പ്രകാരം ജലനിരപ്പ് 2378.58 അടി ഓറഞ്ച് അലർട്ട് ലെവലും 2379.58 അടി റെഡ് അലർട്ട് ലെവലുമാണ്. സംഭരണശേഷിയുടെ 64 ശതമാനം വെള്ളം നിലവിൽ അണക്കെട്ടിലുണ്ട്. കഴിഞ്ഞ വർഷം ഇതേ ദിവസത്തെക്കാൾ ഇരട്ടിയാണിത്.
Read Moreഅമ്പരപ്പിലും ആവശേത്തിലും മാസ്ക് എടുത്ത് മുഖം തുടച്ചു; ഹെൽമെറ്റ് കള്ളൻ പോലീസ് പിടിയിൽ
വൈക്കം: വൈക്കം ബിവറേജസ് ഒൗട്ട് ലെറ്റിനു സമീപം പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിൽ വച്ചിരുന്ന പുതിയ ഹെൽമറ്റ് മോഷ്ടിച്ചു കടന്നു കളഞ്ഞയാളെ പോലിസ് പിടികൂടി. കഴിഞ്ഞ ദിവസം ബിവറേജസ് ഒൗട്ട്ലെറ്റിനു സമീപം ഇരുചക്രവാഹനത്തിലെത്തിയ മധ്യവയസ്കൻ അവിടെ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിൽ ഒന്നിൽ ഇരുന്ന പുതിയ ഹെൽമറ്റ് എടുത്ത ശേഷം തന്റെ പഴയ ഹെൽമറ്റ് വാഹനത്തിൽ വച്ചു കടന്നുകളയുകയായിരുന്നു. ഇരുചക്രവാഹന ഉടമയുടെ പരാതിയെ തുടർന്ന് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു ഏറെ ബുദ്ധിമുട്ടിയാണ് പോലിസ് മോഷ്ടാവിലേക്കെത്തിയത്. മാസ്ക് വച്ചിരുന്ന മോഷ്ടാവ് വൈക്കം പുളിഞ്ചുവട് ഭാഗത്തെത്തിയപ്പോൾ മാസ്ക് നീക്കി മുഖം തുടച്ചത് അന്വേഷണത്തിൽ പിടിവള്ളിയായി. സംഭവവുമായി ബന്ധപ്പെട്ട് വെച്ചൂർ സ്വദേശിയെ പോലിസ് പിടികൂടിയെങ്കിലും ഇയാൾ ഹെൽമറ്റിന്റെ ഉടമസ്ഥനോടു മാപ്പു പറഞ്ഞതോടെ പോലിസ് ഇയാളെ താക്കീത് ചെയ്ത് വിട്ടയച്ചു.
Read Moreഅധികൃതരുടെ അനാസ്ഥ, വാക്സിനേഷൻ കേന്ദ്രത്തിൽ പൂരത്തിരക്ക്; വലഞ്ഞത്വാക്സിനെടുക്കാൻ എത്തിയവർ
പുതുപ്പള്ളി: അധികൃതരുടെ അനാസ്ഥ, വലഞ്ഞത് വാക്സിനെടുക്കാൻ എത്തിയവർ. ഇന്നു രാവിലെ പുതുപ്പള്ളി സെന്റ് ജോർജ് ഗവണ്മെന്റ് എൽപി സ്കൂളിലെ വാക്സിനേഷൻ കേന്ദ്രത്തിലാണ് ഉത്തരവാദിത്വപ്പെട്ടവരുടെ അനാസ്ഥയിൽ കോവിഡ് മാനദണ്ഡങ്ങൾ പോലും ലംഘിക്കപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് വാക്സിൻ രജ്സ്റ്റർ ചെയ്തവർക്ക് ഇവിടെ ഇന്നു രാവിലെ ഒന്‍പതു മുതൽ വാക്സിനെടുക്കാൻ സമയം അനുവദിച്ചിരുന്നു. ആളുകൾ സമയത്ത് എത്തിയിട്ടും ജീവനക്കാരും മറ്റ് അധികൃതരും ഇവിടെത്തിയത് രാവിലെ 9.30 കഴിഞ്ഞ്. തുടർന്നു വാക്സിൻ വിതരണത്തിനുള്ള സംവിധാനങ്ങൾ തയാറാക്കി വന്നപ്പോഴേക്കും വീണ്ടും താമസിച്ചു. ഇതോടെ വാക്സിൻ വിതരണം അവതാളത്തിലായി. രാവിലെ ഒന്‍പതു മുതൽ 10 വരെ സമയം അനുവദിച്ചവരുടെ പിന്നാലെ 10ന് അടുത്ത സമയം അനുവദിച്ചവരും എത്തിയതോടെ ഇവിടെ തിക്കും തിരക്കുമായി. ഒന്നാം ഡോസ് സ്വീകരിക്കാൻ പ്രായമുള്ളവരടക്കം 100ൽ അധികം പേരാണ് ഇന്നലെ രാവിലെ 10ന് തന്നെ ഇവിടെത്തിയത്. പ്രാതൽ പോലും കഴിക്കാതെ രാവിലെ…
Read Moreമുൻവാതിൽ തകർത്ത് മോഷ്ടിക്കുന്നതിൽ പ്രിയം; കാഞ്ഞിരപ്പള്ളിയിൽ ശരതും സുധീഷും പിടിയിലായി; ജില്ലയിലെ പല മോഷണക്കേസുക ളും തെളിയും
കാഞ്ഞിരപ്പള്ളി: ജില്ലയിലെ തെളിയാത്ത പല മോഷണ കേസുകളും തെളിയും. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ പോലീസ് പിടിയിലായ മോഷ്ടാക്കൾ ജില്ലയിലെ വൻ മോഷണ സംഘം.ആൾതാമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ആലപ്പുഴ കണ്ടല്ലൂർ പെരുമനപുതുവൽ സുധീഷ് ഉദയൻ (38), പത്തനംതിട്ട, കുളനട പൂമംഗലത്ത് ശരത് ശശി (34) എന്നിവരാണ് കാഞ്ഞിരപ്പള്ളി പോലീസ് പിടിയിലായത്. കഴിഞ്ഞ മാസം കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ ലക്ഷ്മി ജൂവലറിയുണ്ടായ മോഷണമടക്കം ജില്ലയിലും പരിസരങ്ങളിലുമുണ്ടായ പല മോഷണങ്ങൾക്കു പിന്നിലും ഈ രണ്ടംഗ സംഘമാണോ എന്ന അന്വേഷണത്തിലാണ് പോലീസ്. ഇന്നലെ നടത്തിയ അന്വേഷണത്തിൽ കായംകുളം, കന്നക്കുന്ന്, കുറത്തിക്കാട്, കരീലക്കുളങ്ങര എന്നീ പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ ഇരുവരും പ്രതികളാണെന്നു കണ്ടെത്തിയിരുന്നു. മോഷണക്കേസിൽ ജയിലിലായിരുന്ന ഇരുവരും മാസങ്ങൾക്കു മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. തുടർന്നു സ്കൂട്ടറിൽ ജില്ലയിൽ എത്തി മോഷണം നടത്തുന്നതിനു പദ്ധതി തയാറാക്കുകയായിരുന്നു. മാസങ്ങളായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച്…
Read Moreകറന്റ് ഉള്ളപ്പോള്‍ ഇതിന്റെ ആവശ്യമുണ്ടോ? മരണവീട്ടിൽനിന്നു ജനറേറ്റർ ‘പൊക്കിയ’ യുവാക്കൾ പിടിയിൽ; മാന്‍വെട്ടത്ത് നടന്ന സംഭവം ഇങ്ങനെ…
മാൻവെട്ടം: മരണവീട്ടിൽനിന്നു ജനറേറ്റർ കടത്തിക്കൊണ്ടുപോയ പ്രതികളെ ഓട്ടോറിക്ഷ ഡ്രൈവറുടെ സഹായത്താൽ പോലീസ് പിടികൂടി. മേമ്മുറിയിലെ മരണവീട്ടിൽനിന്ന് ഇന്നലെ പുലർച്ചെ മോഷണം നടത്തിയ പ്രതികളെയാണ് മോഷണ വസ്തു കടത്തികൊണ്ടു പോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറുടെ സഹായത്താൽ പോലീസ് പിടികൂടിയത്. മോനിപ്പള്ളി തച്ചാറക്കുഴിയിൽ ജയിംസ് ബേബി (26), മാഞ്ഞൂർ മേമ്മുറി കളപ്പുരതട്ടേൽ ചാക്കോ ജോസ് (20), പാന്പാടി കൂരേപട കുന്നുംപുറത്ത് നോബി കെ. പൈലോ (38) എന്നിവരാണ് പിടിയിലായത്. മേമ്മുറി അപ്പോഴിപറന്പിൽ എ.പി. ജോസഫ് (അപ്പച്ചൻ -75) ന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം മരിച്ച ജോസഫിന്റെ സംസ്കാരം ഇന്നലെയായിരുന്നു. വീട്ടുകാർ പുലർച്ചെ ബന്ധുക്കളെ കൊണ്ടുവരുന്നതിനായി എയർപോർട്ടിൽ പോയ സമയത്താണ് വീട്ടുമുറ്റത്തുനിന്നും ജനറേറ്റർ കടത്തിക്കൊണ്ടുപോയത്. മോനിപ്പള്ളിയിൽനിന്ന് ഓട്ടോറിക്ഷ വിളിച്ചുക്കൊണ്ടുവന്ന പ്രതികൾ ജനറേറ്റർ ഓട്ടോറിക്ഷയിൽ എടുത്തു വച്ചു സ്ഥലം വിടുകയായിരുന്നു. പ്രതികളെ കോട്ടയത്തു കൊണ്ടാക്കിയ ശേഷം മടങ്ങും വഴിയാണ് ഓട്ടോറിക്ഷ ഡ്രൈവർ…
Read Moreസുലഭമായി ലഭിച്ചിരുന്ന ചെമ്മീൻ ഇനങ്ങളും കൊഞ്ചും കരിമീനും പേരിനുപോലും കിട്ടാനില്ല! ഒഴിഞ്ഞ വലയുമായി മത്സ്യത്തൊഴിലാളികൾ; കാരണം…
വൈക്കം: വേന്പനാട്ടു കായലിലും ബന്ധപ്പെട്ട ഉൾനാടൻ ജലാശയങ്ങളിലും മത്സ്യലഭ്യത കുറഞ്ഞതോടെ മത്സ്യതൊഴിലാളികൾ കടുത്ത പ്രതിസന്ധിയിൽ. തണ്ണീർമുക്കം ബണ്ട് തുറന്നു മഴക്കാലമെത്തുന്നതോടെ വേന്പനാട്ടുകായലിൽനിന്നു സുലഭമായി ലഭിച്ചിരുന്ന ചെമ്മീൻ ഇനങ്ങളും കൊഞ്ചും കരിമീനും പേരിനുപോലും കിട്ടാതെ വന്നതാണ് ഉൾനാടൻ മത്സ്യമേഖലയെ വറുതിയിലേയ്ക്കു തള്ളിവിടുന്നത്. വേന്പനാട്ടു കായലിൽ വൻതോതിൽ ലഭിച്ചിരുന്ന തെള്ളി ചെമ്മീൻ ഈ സീസണിൽ ലഭിച്ചില്ല. വൻ തുക ചെലവഴിച്ചു മത്സ്യത്തൊഴിലാളികൾ ഒരുക്കിയ ഉൗന്നിവലകൾ ഉപയോഗിച്ചു മൂന്നു ദിവസം മാത്രമാണ് മൽസ്യ ബന്ധനം നടത്താനായത്. മത്സ്യലഭ്യതയിൽ വലിയ കുറവുണ്ടായതോടെ ഭൂരിഭാഗം തൊഴിലാളികളും മത്സ്യബന്ധനം നിർത്തിവച്ചിരിക്കുകയാണ്. മികച്ച വില ലഭിച്ചിരുന്ന കൊഞ്ച്, കരിമീൻ, നാരൻ ചെമ്മീൻ തുടങ്ങിയവ കുറഞ്ഞ അളവിൽ പോലും ലഭിക്കാത്തത് തിരിച്ചടിയായി. ഫിഷറീസ് നിക്ഷേപിച്ച വളർത്തുമീനുകൾ ചെറിയ തോതിൽ ലഭിക്കുന്നുണ്ട്. മുൻ കാലങ്ങളിൽ കൂടുതലായി കിട്ടിയിരുന്ന കട്ല, വട്ടേരി തുടങ്ങിയ മത്സ്യങ്ങൾ നാമമാത്രമായി പോലും ലഭിക്കാതെയായി. മുൻകാലങ്ങളിലൊന്നും ഉണ്ടാകാത്ത…
Read More