കുടുംബം കടുത്ത പട്ടിണിയിൽ; സർക്കാർ പ്രഖ്യാപിച്ച ധനസഹായവും കിട്ടിയില്ല; പ്രതിഷേധം അറിയിച്ച് ലോട്ടറിത്തൊഴിലാളികളുടെ പട്ടിണിസമരം

കോട്ടയം: ലോക്ഡൗണിനെത്തു ടർന്നു ലോട്ടറി തൊഴിലാളികൾ പട്ടിണിയിലാണെന്ന് ഓൾ കേരള ലോട്ടറി ഏജന്‍റ്സ് ആൻഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് (ഐഎൻടിയുസി) സംസ്ഥാന പ്രസിഡന്‍റ് ഫിലിപ്പ് ജോസഫ്. സംഘടന ജില്ലാ കമ്മിറ്റി ജില്ലാ ലോട്ടറി ഓഫീസിന് മുന്പിൽ നടത്തിയ പട്ടിണി സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. കോവിഡ് മൂലം ലോട്ടറി തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച ആയിരം രൂപ പോലും നൽകിയിട്ടില്ല. 5,000 രൂപ സാന്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ടിട്ടും ആയിരം രൂപ മാത്രമാണ് പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ട് ഒന്നരമാസം ആയെങ്കിലും തൊഴിലാളികൾക്ക് ഇതുവരെ ഈ തുക ലഭിച്ചിട്ടില്ല. ഇത് അടിയന്തരമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഐഎൻടിയുസി സമരം സംഘടിപ്പിച്ചതെന്നും ഫിലിപ്പ് ജോസഫ് പറഞ്ഞു. പുതിയ നറുക്കെടുപ്പ് ആരംഭിക്കുന്പോൾ ടിക്കറ്റ് എടുക്കുന്നതിനായി 5,000 രൂപയുടെ കൂപ്പണ്‍ അനുവദിക്കുന്നതിനും ലോട്ടറിത്തൊഴിലാളികൾ ആവശ്യമുന്നയിച്ചിരുന്നു. ഇതൊന്നും നടപ്പിലാക്കാൻ ക്ഷേമനിധി ബോർഡ് തയാറാകാത്തതിൽ ലോട്ടറിത്തൊഴിലാളികൾ വലിയ പ്രതിഷേധത്തിലാണ്. ഒഴിഞ്ഞ…

Read More

പറാലിൽ വാറ്റുകാർ തകൃതി; വലവിരിച്ച് എക്സൈസ്; കോട സൂക്ഷിച്ചിരുന്നതു തോട്ടിലെ പോളയ്ക്കിടയിൽ

ചങ്ങനാശേരി: പറാലിലെ വാറ്റുകാർ ഉടൻ എക്സൈസിന്‍റെ പിടിയിലാകും. വാറ്റു സംഘത്തെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.ഇവർ തോട്ടിൽ സൂക്ഷിച്ചിരുന്ന 500 ലിറ്റർ കോടയും ചാരായ നിർമാണ സാമഗ്രികളും ഇന്നലെ പിടികൂടിയിരുന്നു. പറാൽ തോട്ടിൽ പോളക്കിടയിൽ പ്ലാസ്റ്റിക് കയറിൽ കെട്ടി കന്നാസുകളിലാണ് കോട സൂക്ഷിച്ചിരുന്നത്. വാഹന സൗകര്യം തീരയില്ലാത്ത മേഖലയിൽ മോട്ടോർ തറകൾ കേന്ദ്രീകരിച്ച് വ്യാപകമായ ചാരായ നിർമാണം നടക്കുന്നതായി പരാതി ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പരിശോധനയും ശക്തമാക്കിയിരുന്നു. വാഹനം എത്തുന്ന സ്ഥലത്ത് നിന്നു രണ്ടുകിലോമീറ്റർ ദൂരത്തിൽ തോടിന്‍റെ ബണ്ടിലൂടെ നടന്നാണ് എക്സൈസ് സംഘം കോട സൂക്ഷിച്ച സ്ഥലത്ത് എത്തിയത്. വിഷപ്പാന്പുകളുടെ ശല്യം കൂടുതലുള്ള സ്ഥലമായതിനാൽ ആളുകൾ സാധാരണയായി ഇവിടെ എത്താൻ ഭയപ്പെട്ടിരുന്നു. ഈ സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് ചാരായ വാറ്റ് നടന്നിരുന്നത്. രാവിലെ തുടങ്ങിയ റെയ്ഡ് വൈകിയാണ് അവസാനിച്ചത്.ഇവിടെ ഉണ്ടാക്കിയിരുന്ന ചാരായം വള്ളങ്ങളിൽ കടത്തികൊണ്ട് വന്ന് അയൽ ജില്ലകൾ ഉൾപ്പെടെ…

Read More

പായിപ്പാട്ടെ ലഹരിവേട്ട; പിടിയിലായത് നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്തവ്യാപാരി

ചങ്ങനാശേരി: പായിപ്പാടു നിന്ന് ഇന്നലെ പിടിയിലായാൾ നിരോധിത പുകയില ഉല്പന്നങ്ങളുടെ മൊത്ത വ്യാപാരി. പായിപ്പാട് വെള്ളാപ്പള്ളി ഓമണ്ണ് സ്വദേശി ജയകുമാറി (ജയൻ- 55) നെയാണ് വാഹനത്തിലും വാടക വീട്ടിലുമായി മൂന്ന് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി ജില്ലാ പോലീസ് ചീഫിന്‍റെ കീഴിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. നിരോധിത പുകയില് ഉല്പന്നങ്ങൾ വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നതിനായി വാഹനത്തിൽ പോകുന്പോഴാണ് പിടിയിലായത്. പീന്നിടാണ് പോലീസ് ഇയാളുടെ മാന്താനത്തുള്ള വാടക വീട് റെയ്ഡ് ചെയ്തു ഒന്നര ലക്ഷം രൂപയുടെ പുകയില ഉല്പന്നങ്ങൾ കണ്ടെത്തിയത്. ഈ സംഭവത്തിൽ കീഴ് വായ്പൂർ പോലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാറിൽ മൂന്ന് ചാക്കുകളിലായി 1,624 പായക്കറ്റ് ഹാൻസും 864 കൂൾലിപ്പുമാണ് കണ്ടെടുത്തത്. സമാനമായ രീതിയിൽ ചാക്കിൽ കെട്ടിയാണ് വാടക വീട്ടിലും പുകയില ഉല്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും ട്രെയിൻ മാർഗമാണ്…

Read More

ഈ കൊള്ളയ്ക്ക് അറുതിയില്ലേ? ഇടുക്കിയില്‍ നൂറു കടന്ന് ഇന്ധനവില; സാധാരണക്കാരുടെ ജീവിതം വറചട്ടിയില്‍ നിന്നു എരിതീയിലേക്ക്…

തൊടുപുഴ: സമസ്ത മേഖലകളിലും വിലക്കയറ്റം സൃഷ്ടിച്ച് ഇന്ധനവില കുതിക്കുന്നു. പൂപ്പാറയിലാണ് പെട്രോൾ വില നൂറുകടന്നത്. ചരിത്രത്തിൽ ആദ്യമായി ജില്ലയിൽ പെട്രോളിന് വില സെഞ്ചുറിയിലെത്തിയതോടെ എന്തുചെയ്യുമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ജനങ്ങൾ. ലോക്ഡൗണിനെത്തുടർന്നു വരുമാനം നിലച്ച് വറുതിയിലായ ജനങ്ങളുടെ അവസാന ചില്ലിക്കാശും പിഴിഞ്ഞെടുക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടിനെതിരേ നാടെങ്ങും പ്രതിഷേധാഗ്നി ആളിപ്പടരുകയാണ്. കൂലിപ്പണിക്കാരും ഇടത്തരം കർഷകരും കൂടുതൽ അധിവസിക്കുന്ന ജില്ലയിലെ ജനങ്ങൾ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്പോഴാണ് ഇന്ധനക്കൊള്ള നടത്തുന്നത്. മഹാപ്രളയവും കോവിഡും തീർത്ത ദുരിതത്തിൽ നിന്നു കരകയറാൻ ഇനിയും ഇവിടുത്തെ ജനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഇതിനിടെ ഇന്ധന വിലവർധനമൂലം നിത്യോപയോഗ സാധനങ്ങളുടെയും നിർമാണ സാമഗ്രികളുടേയുമെല്ലാം വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ ജീവിതത്തെ വറചട്ടിയിൽ നിന്നു എരിതീയിലേക്ക് വലിച്ചെറിയുകയാണ്. ആരോഗ്യ, തൊഴിൽ, വ്യാപാര മേഖലകളിലും ഇന്ധനവില സൃഷ്ടിക്കുന്ന ആഘാതം ചെറുതല്ല. മരുന്നുകൾ ഉൾപ്പെടെയുള്ളവയ്ക്ക് വില വർധിക്കുന്നത് സാധാരണക്കാർക്ക് താങ്ങാനാവില്ല. കോവിഡിനെത്തുടർന്നു പൊതുവാഹനങ്ങളിലെ യാത്ര…

Read More

പെട്ടിമുടിയോട് വിടപറഞ്ഞ് കുവി; ഇനി പരിശീലകൻ അജിത്തിന്‍റെ പരിപാലനയിൽ! ഗർഭിണിയായ കുവിക്ക് മറ്റു നായ്ക്കളുടെ കടിയേറ്റതിനെത്തുടർന്നു അവശനിലയിലായിരുന്നു

തൊടുപുഴ: പെട്ടിമുടി ദുരന്തത്തിനിരയായ കളിക്കൂട്ടുകാരിയായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയതിലൂടെ ജനശ്രദ്ധയാകർഷിച്ച കുവിയെന്ന വളർത്തുനായ ഇടുക്കി ജില്ലാ ഡോഗ് സ്ക്വാഡിലെ പരിശീലകൻ അജിത്ത് മാധവനു സ്വന്തമായി. ഗർഭിണിയായ കുവിക്ക് മറ്റു നായ്ക്കളുടെ കടിയേറ്റതിനെത്തുടർന്നു അവശനിലയിലായിരുന്നു. ഇതേത്തുടർന്ന് ഭക്ഷണം പോലും കഴിക്കാത്ത കുവിയെ നേരത്തെ പരിശീലനം നൽകിയ അജിത്തിനു കൈമാറാൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. 2020 ഓഗസ്റ്റ് ആറിനുണ്ടായ പെട്ടിമുടി ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ രണ്ടരവയസുകാരി ധനുഷ്കയുടെ മൃതദേഹം മണം പിടിച്ച് കണ്ടെത്തിയതോടെയാണ് കുവി താരമായത്. ദുരന്തത്തെ തുടർന്നുള്ള തെരച്ചിലിന്‍റെ നാലാംദിവസമാണ് പുഴയിൽ വീണുകിടന്ന മരത്തിൽ തങ്ങിയ നിലയിൽ ധനുഷ്കയുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ നിന്നു മാറാതെ കുരച്ചുകൊണ്ട് നിന്ന കുവിയാണ് മൃതദേഹം കണ്ടെത്തുന്നതിനു വഴിതെളിച്ചത്. ഇതോടെ ദേശീയമാധ്യമങ്ങളിലടക്കം ഇടം പിടിച്ചതോടെ നാടിനെ നടുക്കിയ ദുരന്തസ്ഥലത്തെ താരമായി ഈ വളർത്തുനായ മാറുകയായിരുന്നു. ഭക്ഷണം പോലും കഴിക്കാതെ ദുരന്തസ്ഥലത്ത് അലഞ്ഞു നടന്ന നായയെ രക്ഷാപ്രവർത്തനത്തിനെത്തിയ…

Read More

എല്ലാം പറഞ്ഞ് ശരിയാക്കി, പക്ഷേ…! വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി 21 കാരി; പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ നടന്ന സംഭവം ഇങ്ങനെ…

മുണ്ടക്കയം: വിവാഹ വാഗ്ദാനം നൽകി 21 കാരിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി. മുണ്ടക്കയം മേഖലയിലെ ഒരു ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലി ചെയ്തു വരുന്ന മുക്കൂട്ടുതറ ഇടകടത്തി സ്വദേശിക്കെതിരെയാണ് മുണ്ടക്കയം പോലീസ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നു. വിവാഹത്തിനു തയാറാകാതെ വന്നതോടെ ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകുകയും വിവാഹം നടത്താമെന്നു ഇയാൾ പിതാവിന്‍റെ സാന്നിധ്യത്തിൽ പോലീസിൽ രേഖാമൂലം സമ്മതിക്കുകയും ചെയ്തു. ഇതു പ്രകാരം ഇരുകൂട്ടരും രജിസ്റ്റർ ഓഫീസിൽ എത്തിയെങ്കിലും ഓഫീസ് സമയം കഴിഞ്ഞതിനാൽ വ്യാഴാഴ്ചത്തേക്കു മാറ്റി വയ്ക്കുകയായിരുന്നു. എന്നാൽ, ഇന്നലെ വിവാഹത്തിനു തയാറല്ലെന്നറിയിച്ച് യുവാവിന്‍റെ പിതാവ് ഫോൺ വിളിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പരാതി നൽകിയത്. ഇയാളുടെ കൈവശം തന്‍റെ നഗ്ന ചിത്രങ്ങളും വീഡിയോയും ഉണ്ടെന്നും പരാതിയിൽ പറയുന്നു. മുണ്ടക്കയം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Read More

ഒരിക്കൽ ഭാര്യയ്ക്കു മക്കൾക്കുമൊപ്പം സായാഹ്ന സവാരിക്കിറങ്ങിയപ്പോൾ ആ കാഴ്ച കണ്ടുഞെട്ടി! പാഴ്വസ്തുക്കൾ ജോജിക്കു വേണം; ഓസ്ട്രേലിയയിലെ തെരുവിന്‍റെ മക്കൾക്ക് ‌

കോഴഞ്ചേരി: റോഡരികിലെ പാഴ്വസ്തുക്കളും ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും ശേഖരിച്ച് ജോജി തോമസ് കരുതൽ നൽകുന്നത് ഓസ്ട്രേലിയയിലെ തെരുവോരങ്ങളിൽ കഴിയുന്നവർക്ക്. ഇത്തരത്തിൽ ശേഖരിക്കുന്ന പാഴ് വസ്തുക്കൾ സംസ്കരണ ശാലയിൽ നൽകി അതിൽ നിന്ന് ലഭിക്കുന്ന വരുമാനംകൊണ്ട് ഓസ്ട്രേലിയായിലെ നിരാലംബരായ ആളുകൾക്ക് ഭക്ഷണം വാങ്ങി നൽകുന്നതിൽ ആത്മസംതൃപ്തി നേടുകയാണ് ജോജി.‌ കോഴഞ്ചേരി കീഴുകര കോയിക്കലേത്ത് അനിയന്‍റെ മകനാണ് ജോജി തോമസ് (34). അഞ്ചുവർഷം മുന്പാണ് സൗത്ത് ഓസ്ട്രേലിയ അഡലൈഡിയിലെ റെയിൽവേയിൽ ജോജിക്കു ജോലി ലഭിച്ചത്. ഏഴ്ദിവസം ജോലി, ഏഴു ദിവസം അവധി എന്നതായിരുന്നു രീതി.‌ ഒരിക്കൽ ഭാര്യയ്ക്കു മക്കൾക്കുമൊപ്പം സായാഹ്ന സവാരിക്കിറങ്ങിയപ്പോൾ ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്ന ബോക്സിൽ നിന്നും കൈയിട്ടു വാരി ഭക്ഷിക്കുന്ന മനുഷ്യരെ കണ്ടു. ഇത്തരം കാഴ്ചകൾ ഓസ്ട്രേലിയയുടെ തെരുവോരങ്ങളിൽ പതിവായി കണ്ടതോടെ അവരെ സഹായിക്കാൻ ജോജി തീരുമാനിച്ചു. തുടർന്നാണ് ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും ക്യാനുകളും ശേഖരിച്ച്…

Read More

സ്ഫടികമോടുന്ന തീയറ്റർ, ടൗൺ ബസുകൾ.. പഴയകാല മുണ്ടക്കയം കാണണമെങ്കിൽ ജോയിയുടെ വീട്ടിലുണ്ട്!

മുണ്ടക്കയം ചിറ്റടി പള്ളിക്കുന്നേല്‍ ജോയി (40) യുടെ വീട്ടിലെത്തിയാല്‍ പഴയ മുണ്ടക്കയത്ത് എത്തിയ പ്രതീതിയാണ്. അര നൂറ്റാണ്ട് പഴക്കമുളള മുണ്ടക്കയം സിനിമ തിയറ്റര്‍, നാടറിഞ്ഞ മുണ്ടക്കയത്തിന്‍റെ ഗാലക്‌സി തിയറ്റര്‍, നാഷണല്‍ പെര്‍മിറ്റ് ലോറികള്‍, മുണ്ടക്കയം മേഖലയില്‍ സര്‍വീസ് നടത്തുന്ന നിരവധി സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ എല്ലാം ജോയിയുടെ സ്വീകരണമുറിയില്‍ റെഡി. കാർഡ് ബോര്‍ഡിലും ഫോറക്‌സ് ഷീറ്റിലും നിര്‍മിച്ച ഈ മാതൃകകൾ കാണാന്‍ പളളിക്കുന്നേല്‍ വീട്ടില്‍ തിരക്കാണ്. ഗാലക്‌സി തിയറ്ററിന്‍റെ ഭിത്തിയിൽ സ്ഥാപിച്ചിരുന്ന മാര്‍പാപ്പയുടെ ചിത്രം പോലും അതേപടി തയാറാക്കിയിരിക്കുന്നുവെന്നു മാത്രമല്ല മൊബൈല്‍ഫോണിന്‍റെ സഹായത്തോടെ 20 വര്‍ഷം മുമ്പ് തീയറ്ററിനുളളിൽ കാണിച്ചിരുന്ന ഓപ്പണിംഗും ലൈറ്റിംഗും, അക്കാലത്തെ വ്യാപാര സ്ഥാപനങ്ങളുടെ പരസ്യ സ്ലൈഡുകളും സ്ഫടികം സിനിമയും വീഡിയോയായി സജ്ജീകരിച്ചിട്ടുണ്ട്. ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് ബസുകളുടെ മാതൃകയും ജോയി നിർമിച്ചിരിക്കുന്നത്. ബസിന്‍റെ പുറമേ നിന്നുള്ള രൂപം മാത്രമല്ല സ്റ്റിയറിംഗ്, സീറ്റ്, ഡീസൽ…

Read More

കോട്ടയം നഗരമധ്യത്തില്‍ വെള്ളം ചീറ്റല്‍; വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും ദുരിതത്തില്‍

കോട്ടയം: പൈപ്പ് ലൈന്‍ പൊട്ടി വെള്ളം ഒഴുകുന്നതു വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതമാകുന്നു. കോട്ടയം ഗാന്ധിസ്‌ക്വയറിനു സമീപമാണു വാട്ടര്‍ അതോറിട്ടിയുടെ പ്രധാന പൈപ്പ് ലൈനിന്‍റെ വാല്‍വ് പൊട്ടി വെള്ളം ചീറ്റുന്നത്. ആദ്യം വാല്‍വ് പൊട്ടി ചെറിയ രീതിയിലാണു വെള്ളം പോയിരുന്നതെങ്കില്‍ ഇന്നലെ മുതല്‍ വാല്‍വിന്‍റെ കൂടുതല്‍ സ്ഥലങ്ങളില്‍ പൊട്ടലുണ്ടായി റോഡ് മുഴുവന്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. വാട്ടര്‍ അതോറിട്ടിയുടെ നാഗമ്പടം, ചുങ്കം, താഴത്തങ്ങാടി പ്രദേശത്തേക്ക് പോകുന്ന പ്രധാന പൈപ്പ് ലൈനിന്‍റെ വാല്‍വാണു പൊട്ടിയിരിക്കുന്നത്. എല്ലാ ദിവസവും ഓപ്പറേറ്റ് ചെയ്യുന്ന വാല്‍വാണിത്. കാലപ്പഴക്കം ചെന്നാണു വാല്‍വിനു തകരാര്‍ സംഭിച്ചത്. എല്ലാ ദിവസവും ഓപ്പറേറ്റ് ചെയ്യുന്നതു മൂലമുണ്ടായ തേയ്മാനവും വാല്‍വിനു തകരാര്‍ സംഭവിക്കുവാന്‍ കാരണമായിട്ടുണ്ടെന്ന് വാട്ടര്‍ അതോറിട്ടി അധികൃതര്‍ പറഞ്ഞു. വെള്ളം റോഡിനു നടുവിലാണു ചീറ്റുന്നത്. കാല്‍നടയാത്രക്കാര്‍ ഉള്‍പ്പടെ കടന്നുപോകുമ്പോള്‍ ദേഹത്ത് വെള്ളം തെറിക്കുകയാണ്. സീബ്രാ ലൈന്‍ പൈപ്പ് പൊട്ടിയതിനോടു ചേര്‍ന്നാണ്. നഗരഹൃദയമായതിനാല്‍…

Read More

തീക്കട്ടയിലും ഉറുമ്പരിക്കുന്നു..! സ്പെഷൽ ബ്രാഞ്ച് എസ്ഐയുടെ പേരിലും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്

കോട്ടയം: കോട്ടയം സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ ടി.എസ്. റെനീഷിന്‍റെ പേരിലും ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് തുടങ്ങി പണം ആവശ്യപ്പെട്ട് പലര്‍ക്കും സന്ദേശം അയച്ചു. ഇദേഹത്തിന്‍റെ തന്നെ ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്നുള്ള ചിത്രങ്ങളാണു വ്യാജ അക്കൗണ്ടിലും ഉള്‍പ്പടുത്തിയിരിക്കുന്നത്. പലര്‍ക്കും പണം ഗൂഗിള്‍ പേയില്‍ അയ്ക്കണമെന്നാവശ്യപ്പെട്ട് സന്ദേശം എത്തിയതോടെ പലരും ടി.എസ്. റെനീഷിനെ നേരിട്ടു വിളിച്ചു കാര്യം തിരക്കിയതോടെയാണ് സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്. പലരും അക്കൗണ്ട് വ്യാജമാണെന്നു തിരിച്ചറിഞ്ഞ് കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്തതോടെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഈ അക്കൗണ്ട് വ്യാജമാണെന്നും ആരും സന്ദേശം കണ്ടു പണം നല്കി വഞ്ചിക്കപ്പെടരുതെന്നും കാണിച്ചു എസ്‌ഐ ടി.എസ്. റെനീഷ് വ്യാജ അക്കൗണ്ടിന്‍റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. നാളുകള്‍ക്കു മുമ്പും ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി പണം തട്ടാനുള്ള ശ്രമം നടന്നിരുന്നു.

Read More