ഓമല്ലൂർ: ഓമല്ലൂരിൽ ലോക്ഡൗണ്‍ കാലത്തെ അതിഥിയായി എത്തിയ പുള്ളിമാന്റെ സംരക്ഷണം വെല്ലുവിളിയായി. ഏറെ ദിവസങ്ങളായി ആറ്റരികം വാർഡിൽ കാണപ്പെടുന്ന പുള്ളിമാൻ വളർത്തു മൃഗങ്ങൾക്കൊപ്പം തുള്ളിച്ചാടി നാട്ടിൽ വിഹരിക്കുകയാണ്. ആർക്കും ശല്യം ഉണ്ടാക്കുന്നില്ലെങ്കിലും മാനിന്റെ സംരക്ഷണം ബാധ്യതയായി മാറുമോയെന്ന ആശങ്ക പഞ്ചായത്തിനുണ്ട്. മാനിനെ കാണുന്ന ഇടങ്ങളിൽ ചിത്രമെടുക്കാനും മറ്റുമായി ആളുകൾ എത്തുന്നുണ്ട്. 1972 ലെ വന്യജീവിസംരക്ഷണ നിയമപ്രകാരം വന്യ ജീവികളുടെ ഗണത്തിൽ ഉൾപ്പെട്ട മൃഗമാണ് പുള്ളിമാൻ. അതിനെ ഉപദ്രവിക്കുന്നതും വേട്ടയാടുന്നതും വന്യജീവി സംരക്ഷണ നിയമം 9, 51 എന്നീ വകുപ്പുകൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്. മൃഗത്തെ ജനവാസമേഖലയിൽ നിന്നും നീക്കണമെന്ന് ഗ്രാമപഞ്ചായത്ത് കോന്നി ഡിഎഫ്ഒയ്ക്കു കത്തു നൽകിയിരുന്നുവെന്ന് പ്രസിഡന്റ് ജോണ്സണ് വിളവിനാൽ പറഞ്ഞു. ഇതനുസരിച്ച് വനപാലകർ സ്ഥലത്തു സന്ദർശനം നടത്തിയിരുന്നു. മൃഗത്തെ കാണുന്നവർ വാർഡ് മെംബറെയോ അധികാരികളെയോ അറിയിക്കണമെന്നും അതിനെ പദ്രവിക്കുന്നത് നിയമ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും…
Read MoreCategory: Kottayam
കണ്ണീരണിഞ്ഞ് നാടും വീടും! സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഷിൻസി ഫിലിപ്പിന് നാടും വീടും യാത്രാമൊഴിയേകി
കുറവിലങ്ങാട്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച വയലാ ഇടച്ചേരിതടത്തിൽ ഷിൻസി ഫിലിപ്പിന് (28) നാടും വീടും യാത്രാമൊഴിയേകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉറ്റവരും ഉടയവരും പ്രിയപ്പെട്ടവൾക്ക് അന്ത്യയാത്ര ചൊല്ലി. ഇടച്ചേരി തടത്തിൽ ഫിലിപ്പ് – ലീലാമ്മ ദന്പതികളുടെ മൂന്നുമക്കളിൽ മൂത്തവളായ ഷിൻസി ഫിലിപ്പ് സൗദിയിലെ ജോലി ഉപേക്ഷിച്ച് ബഹറിനിലുള്ള ഭർത്താവ് കോട്ടയം കുഴിമറ്റം സ്വദേശി ബിജോ കുര്യന്റെ അടുത്തേക്ക് പോകാനിരിക്കെയായിരുന്നു അപകടം. ഇന്നലെ പതിനൊന്നോടെയാണ് ഷിൻസിയുടെ ചേതനയറ്റശരീരം വയലാ ഇടച്ചേരി തടത്തിൽ വീട്ടിലെത്തിച്ചത്. ദിവസങ്ങളായി പിടിച്ചുനിറുത്തിയ ദുഃഖം അതോടെ അണപൊട്ടിയൊഴുകുകയായിരുന്നു. കോട്ടയം കുഴിമറ്റത്ത് ഭർത്താവ് ബിജോ കുര്യന്റെ വീട്ടിലെ പൊതുദർശനത്തിനു ശേഷമാണ് വയലായിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് വയലാ സെന്റ് ജോർജ് പള്ളിയിലാണ് നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഷിൻസിക്ക് അന്തിമോപചാരമർപ്പിക്കാനുള്ള ക്രമീകരണം ഒരുക്കിയത്. ദേവാലയത്തിലെ പ്രാർഥനാ ശുശ്രൂഷകൾക്ക് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ്…
Read Moreപോലീസ് ക്ഷമയോടെ കാത്തിരുന്നു; മോഷ്ടാവ് പിടിയിൽ; സംഭവം കറുകച്ചാലില്‍
കറുകച്ചാൽ: പോലീസ് ക്ഷമയോടെ കാത്തിരുന്നു മോഷണം നടത്തിയ പ്രതി തിരികെ വീട്ടിലെത്തിയപ്പോൾ കൈയ്യോടെ പിടികൂടി. മല്ലപ്പള്ളി കൊല്ലാർകുഴി അനന്തു (ശംഭു-19) ആണ് അറസ്റ്റിലായത്. നെടുംകുന്നം ചേലക്കൊന്പ് രാഹുലിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കാണ് അനന്തു മോഷ്ടിച്ചത്. പോലീസ് നടത്തിയ തെരച്ചിലിൽ ചേലക്കൊന്പിൽ റോഡിരികിൽ ഉപേക്ഷിച്ച നിലയിൽ ഒരു സ്കൂട്ടർ കണ്ടെത്തി. സ്കൂട്ടർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മല്ലപ്പള്ളി സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അനന്തുവിനു സ്കൂട്ടർ നൽകിയ വിവരം തിരിച്ചറിഞ്ഞത്. ഇതോടെ അനന്തു സ്കൂട്ടർ ഉപേക്ഷിച്ചശേഷം ബൈക്ക് മോഷ്ടിക്കുകയാണെന്ന് പോലീസിനു മനസിലായി. പോലീസ് അന്വേഷിച്ചെത്തിയതോടെ അനന്തു കോഴിക്കോട്ടേത്ത് ഒളിവിൽ പോവുകയായിരുന്നു. ദിവസങ്ങൾക്കുശേഷം കേസന്വേഷണം അവസാനിച്ചെന്ന് കരുതി ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ മല്ലപ്പള്ളിയിലെ വീട്ടിലെത്തിയ അനന്തുവിനെ കറുകച്ചാൽ പോലീസ് പിടികൂടുകയായിരുന്നു. എസ്ഐ ജിബിൻ തോമസ്, എഎസ്ഐ സഞ്ചോ, ആന്റണി, വിനീത് ആർ. നായർ, നിയാസ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് അനന്തുവിനെ…
Read Moreലോക്ഡൗണിൽ ജിം അടച്ചുപൂട്ടി; ജിമ്മിൽ ചാരായം വാറ്റിയ മുൻ മിസ്റ്റർ കോട്ടയം പിടിയിൽ
ഈരാറ്റുപേട്ട: ലോക്ക്ഡൗണിൽ ജിംനേഷ്യം അടച്ചു പൂട്ടിയതോടെ ചാരായം വാറ്റ് തുടങ്ങിയ മുൻ മിസ്റ്റർ കോട്ടയം എക്സൈസിന്റെ പിടിയിലായി. പൂഞ്ഞാർ പനച്ചിപ്പാറ സ്വദേശി സി.ആർ. സുനിൽ (ജിമ്മൻ സുനി-48) ആണ് അറസ്റ്റിലായത്. സുനിലിനെ ദിവസങ്ങളായി എക്സൈസ് അധികൃതർ നിരീക്ഷിച്ചു വരികയായിരുന്നു. ലോക്ക് ഡൗണ്‍ സമയത്ത് ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലും ചാരായം വാറ്റ് പെരുകുന്ന സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പ്രദേശത്തെ മലയോര മേഖലകളിൽ നിന്നായി ലോക്ഡൗണ്‍ കാലത്ത് നിരവധി വാറ്റ് ചാരായവുമായി ബന്ധപ്പെട്ട കേസുകൾ കണ്ടെത്തിയിരുന്നു. ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് വി പിള്ള, എക്സൈസ് ഷാഡോ ടീം അംഗങ്ങളായ കെ.വി. വിശാഖ്, നൗഫൽ കരിം, പ്രിവന്റീവ് ഓഫീസർ ഇ.സി. അരുണ്‍ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ടി. അജിമോൻ, പ്രദീഷ് ജോസഫ്, കെ.സി. സുരേന്ദ്രൻ, സി.ജെ. നിയാസ്, ജസ്റ്റിൻ തോമസ്, സുവി ജോസ് വനിതാ…
Read Moreസാനിട്ടൈസർ ദേഹത്ത് ഒഴിച്ചു തീ കൊളുത്തിയതോ? യുവാവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം; വിശദമായ അന്വേഷണം തുടങ്ങി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ഗാന്ധിനഗർ: യുവാവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗാന്ധിനഗർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ചുങ്കം മള്ളൂശേരി മര്യാത്തുരുത്ത് സെന്റ് തോമസ് എൽപി സ്കൂളിനു സമീപം കളരിക്കൽ കാർത്തികയിൽ (പടിഞ്ഞാറെ മുറിയിൽ) പരേതനായ രാജശേഖരൻ- വിജയമ്മ ദന്പതികളുടെ മകൻ പ്രശാന്ത് രാജിന്റെ (36) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നിരുന്നു. കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി റോഡിൽനിന്നു ചാത്തുണ്ണിപ്പാറക്കു പോകുന്ന വഴിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് കുറ്റിക്കാട്ടിലാണ് പ്രശാന്ത് രാജിന്റെ മൃതദേഹം ശനിയാഴ്ച പോലീസ് കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തുനിന്ന് സാനിട്ടൈസറിന്റെ ഒഴിഞ്ഞ കുപ്പിയും കണ്ടെത്തിയിരുന്നു. സാനിട്ടൈസർ ദേഹത്ത് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വിശദായ പരിശോധനയ്ക്കുശേഷമേ ഇക്കാര്യം ഉറപ്പിക്കാനുവെന്നും പോലീസ് പറഞ്ഞു. കാറിന്റെ വാടകയും മറ്റൊരാൾക്കു ഒന്‍പതു ലക്ഷം രൂപയും നല്‍കാമെന്നു പറഞ്ഞിരുന്ന ദിവസമാണ് പ്രശാന്തിനെ മരിച്ച…
Read Moreലോക്ഡൗണിൽ സൗന്ദര്യം നഷ്ടപ്പെട്ട് ബാർബർ ഷോപ്പ്, ബ്യൂട്ടിപാർലർ മേഖല
ബിജു ഇത്തിത്തറ കടുത്തുരുത്തി: ലോക്ഡൗണും കോവിഡും ഏറ്റവും കൂടുതല്‍ ബാധിച്ച വിഭാഗങ്ങളിലൊന്നാണ് ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍സ് തൊഴിലാളികള്‍. ഒരു മാസമായി കടകള്‍ അടഞ്ഞു കിടക്കുന്നു. സര്‍ക്കാര്‍ സഹായങ്ങള്‍ ഇവർക്ക് ലഭിച്ചിട്ടില്ല. ജില്ലയില്‍ മാത്രം വനിതകളുടേതുള്‍പ്പെടെ 2,000 സ്ഥാപനങ്ങളുണ്ട്. ബാര്‍ബര്‍ ബ്യൂട്ടീഷന്‍സ് സംഘടനകളിലുള്ളത് 3,000 അംഗങ്ങള്‍. ഇതിനു പുറമേയാണ് അസോസിയേഷനില്‍ ഉള്‍പ്പെടാത്തവരും സ്ഥാപനങ്ങളും. ഒട്ടേറെയാളുകള്ക്കു ജോലി നല്‍കിയിരുന്ന ഈ മേഖല ലോക്ഡൗൺ ആയതോടെ പ്രതിസന്ധിയിലാണ്. ഇവ രുടെ തൊഴിൽ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ തകരാറിലായി. ലോക്ഡൗണ്‍ കാലഘട്ടത്തിലെ കട വാടക, കറന്റ് ചാര്‍ജ് എന്നിവയില്‍ ഇളവു കിട്ടിയില്ലെങ്കില്‍ ഈ തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. മറ്റു പല മേഖലകളിലും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചപ്പോള്‍ ബാര്‍ബര്‍ ബ്യൂട്ടീഷ്യന്സുമാരെ പരിഗണിച്ചില്ല. മുടിയും താടിയും വെട്ടേണ്ട ആവശ്യക്കാര്‍ ട്രിമ്മറും കത്രികയുമായി വീടുകളില്‍ സ്വന്തം പരീക്ഷണങ്ങള്‍ നടത്തി വിജയിച്ചു. ഇതോടെ വീടുകളില്‍ ചെന്ന് മുടിയും താടിയും വെട്ടാന്‍ തയാറായ…
Read Moreസമരം ചെയ്യുന്നവരുടെയെല്ലാം ആവശ്യം ഒന്നുതന്നെ ! വളവുകൾ വളഞ്ഞുതന്നെ നിൽക്കുന്നു, നിവർത്താനാവുമോ? അപകടങ്ങൾ തുടർക്കഥയായി…
ബിജു ഇത്തിത്തറ കടുത്തുരുത്തി: കഴിഞ്ഞ കുറേ ദിവസങ്ങളായി ഏറ്റുമാനൂർ- തലയോലപ്പറമ്പ് റോഡിലെ കുറുപ്പന്തറ ജംഗ്ഷനു സമീപമുള്ള പുളിന്തറ വളവ് വേറിട്ട സമരവുമായി രാഷ്ട്രീയ പാർട്ടികളും യുവജനസംഘടനകളുമെല്ലാം കയ്യടക്കുകയാണ്. സമരം ചെയ്യുന്നവരുടെയെല്ലാം ആവശ്യം ഒന്നുതന്നെ പുളിന്തറയിലെ വളവ് നിവര്‍ത്തണം. സ്ഥലമേറ്റെടുപ്പ് വൈകുന്നതാണ് പുളിന്തറ അടക്കം വിവിധ സ്ഥലങ്ങളിലെ വളവുകള്‍ നിവര്‍ത്താനുള്ള പ്രധാന തടസം. റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്ത് നല്കിയാല് മാത്രമേ പൊതുമരാമത്ത് വകുപ്പിന് റോഡ് വികസനം സാധ്യമാക്കാന്‍ കഴിയൂ. ഇതിലുള്ള കാലതാമസമാണ് അപകടങ്ങള്‍ക്ക് വഴിയൊരുക്കി വളവുകള്‍ നിവരാതെ പഴയപടിതന്നെ തുടരാന്‍ കാരണം. ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന വളവുകള്‍ നിവർത്തുന്നതിനുള്ള യാത്രക്കാരുടെയും നാട്ടുകാരുടെയും കാത്തിരിപ്പിന് കാലങ്ങളുടെ പഴക്കമുണ്ട്. കാണക്കാരി മുതല്‍ തലയോലപ്പറമ്പ് വരെയുള്ള കൊടും വളവുകള്‍ വാഹന യാത്രക്കാര്‍ക്കു പേടി സ്വപ്നമായി മാറിയിട്ട് കാലങ്ങളേറേയായിട്ടും ഇവ നിവര്‍ത്താനുള്ള നടപടികള്‍ കടലാസിലൊതുങ്ങുകയാണ്. അപകടങ്ങൾ തുടർക്കഥയായി പുളിന്തറ വളവിലാണ്…
Read More74 ശതമാനം പണികളും പൂർത്തീകരിച്ചു! കൊച്ചി – ധനുഷ്കോടി ദേശീയപാത ജൂലൈയിൽ തുറന്നു കൊടുക്കുമെന്ന് എംഎൽഎ
മൂന്നാർ: 380 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കുന്ന കൊച്ചി – ധനുഷ്കോടി ദേശീയപാതയുടെ പണികൾ അവസാനഘട്ടത്തിലാണെന്നും ജൂലൈ അവസാനത്തോടെ പാത ഗതാഗതത്തിനായി തുറന്നു കൊടുക്കാനാവുമെന്നും എസ്. രാജാ എംഎൽഎ അറിയിച്ചു. 74 ശതമാനം പണികളും പൂർത്തീകരിച്ചു. മൂന്നാർ മുതൽ ദേവികുളം വരെയുള്ള ഭാഗത്തും ലോക്കാട് ഗ്യാപ്പിലുമാണ് പ്രധാനമായും പണികൾ ബാക്കിയുള്ളത്. റോഡരികിലെ മരങ്ങൾ മുറിച്ചു മാറ്റാനാകാത്തതിനാൽ മൂന്നാർ – ദേവികുളം റോഡിലെ പണികളും പൂർത്തിയാക്കാനായിട്ടില്ല. മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റർ ഭാഗത്ത് വിവിധയിടങ്ങളിലായുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് വനം വകുപ്പ് 30.5 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഈ ഭാഗത്തെ പണികളും ഉടൻ ആരംഭിക്കും. തുടർച്ചയായുണ്ടായ മണ്ണിടിച്ചിൽ പോലുള്ള അപകടങ്ങളാണ് ലോക്കാട് ഗ്യാപ്പിലെ പണികൾ വൈകാൻ ഇടയാക്കിയത്. 22 മാസം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ച പണികൾ നിശ്ചയിച്ച…
Read Moreഫസ്റ്റ്ബെല്‍! കുട്ടികള്‍ ഹാജര്‍ @ തോട്ടം; ഇവിടെ പകല്‍ സമയം കുട്ടികളെ റബര്‍ തോട്ടങ്ങളുടെ പല ഭാഗങ്ങളിലും കാണാം; കളിക്കാനിറങ്ങിയവരല്ല…
കൊടുമണ്‍: അങ്ങാടിക്കല്‍ ഭാഗങ്ങളിലെത്തിയാല്‍ ഇപ്പോള്‍ പകല്‍ സമയം കുട്ടികളെ റബര്‍ തോട്ടങ്ങളുടെ പല ഭാഗങ്ങളിലും കാണാം. കളിക്കാനിറങ്ങിയവരാണ് ഇവരെന്ന് കരുതരുത്. അങ്ങാടിക്കല്‍ തെക്ക് പാണൂര്‍ ഭാഗത്തുള്ള കുട്ടികളുടെ പഠനം ഇപ്പോള്‍ തോട്ടങ്ങളിലാണ്. വീട്ടിലിരുന്നാള് ഫോണിന് റേഞ്ചില്ല. അങ്ങാടിക്കല്‍തെക്ക് എസ്എന്വിഎച്ച്എസ്എസിലാണ് കുട്ടികളാണ് ഇത്തരത്തില്‍ പഠനത്തിന് വീടിനു പുറത്തേക്ക് ഓടേണ്ടിവരുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയുള്ള പാഠഭാഗങ്ങള്‍ യു ട്യൂബില്‍ ലഭിക്കാനും സ്കൂളില്‍ നിന്നുള്ള ഓണ്‍ലൈന്‍ പഠനത്തിനും കുട്ടികള്‍ക്ക് മൊബൈല്‍ റേഞ്ച് വേണം. കഴിഞ്ഞവര്‍ഷം മുതല്‍ പരാതി പറയുന്നുണ്ടെങ്കിലും പാണൂര്‍ ഭാഗത്ത് ഒരു മൊബൈല്‍ കമ്പനിയുടെയും റേഞ്ച് ലഭിക്കുന്നില്ല. പുത്തന്‍വിളയില്‍ അനില്‍കുമാര്‍ – ദീപ ദമ്പതികളുടെ മക്കളായ ഏഴാംക്ലാസ് വിദ്യാര്‍ഥിനി അവന്തിക, രണ്ടാംക്ലാസുകാരന് ആദര്‍ശ്, പ്ലാങ്കൂട്ടത്തില്‍ പടിഞ്ഞാറേതില്‍ പ്രദീപ് – ഇന്ദു ദമ്പതികളുടെ മകന് പാര്‍ഥിപ് എന്നീ കുട്ടികള്‍ സമീപത്തെ റബര്‍ തോട്ടത്തിലെത്തിയാണ് ക്ലാസുകളില്‍ കയറുന്നത്. മഴക്കാലമായതോടെ കുട്ടികള്‍ ഏറെ ബുദ്ധിമുട്ടിലാണ്.…
Read Moreമോറീസ് മൈനർ വാഹന പ്രേമികളുടെ ഹരമാണെങ്കിലും അതു സ്വന്തമാക്കുകയെന്നത് പിള്ളകളിയല്ല! സൂരജിന് മോറീസ് മൈനർ വെറും മൈനറല്ല…
കട്ടപ്പന: മോറീസ് മൈനർ വാഹന പ്രേമികളുടെ ഹരമാണെങ്കിലും അതു സ്വന്തമാക്കുകയെന്നത് പിള്ളകളിയല്ല. അതു സ്വന്തമാക്കിയതിന്റെ ത്രില്ലിലാണ് നരിയന്‍പാറ സ്വദേശിയായ കെ. സൂരജ്. 73 വർഷം പഴക്കമുള്ള മോറിസ് മൈനർ ബ്രിട്ടീഷ് നിർമിത 1949 മോഡൽ കാറിനെ നിധിപോലെയാണ് സൂരജ് സൂക്ഷിക്കുന്നത്. മോറിസ് മൈനർ 1948-ലാണ് ആദ്യമായി വിപണിയിലെത്തിയത്. മോറിസ് എയ്റ്റ് ആയിരുന്നു ഇവന്റെ മുൻഗാമി. ആദ്യമായി പത്തുലക്ഷം എന്ന എണ്ണം തികച്ച ബ്രിട്ടീഷ് കാർ എന്ന പദവിയും മോറിസ് മൈനറിനാണ്. കാർ മെക്കാനിക്കായ സൂരജിന് വിന്റെജ് കാറുകളോടുള്ള പ്രണയം തന്നെയാണ് തൃശൂരിൽനിന്നും മൂന്നുവർഷംമുന്പ് പറഞ്ഞ തുകനൽകി ഈ കുഞ്ഞൻ കാറിനെ കട്ടപ്പനയിലേക്ക് കൊണ്ടുവരാൻ കാരണം. രണ്ടാം ലോകമഹായുദ്ധാനന്തര ബ്രിട്ടനിലെ ബജറ്റ് കാറെന്ന ബഹുമതിയാണ് രണ്ടാം തലമുറ മോറിസിനുണ്ടായിരുന്നത്. ബെൻസ്, ലംബോർഗിനി തുടങ്ങിയ ആഡംബരക്കാറുകൾ അടക്കിവാണിരുന്ന അന്നത്തെ കാലത്ത് സാധാരണക്കാരുടെ വാഹനമായിരുന്നു ഈ കുഞ്ഞൻ കാർ. മലയാള ചലചിത്രത്തിലെ…
Read More