കുമളി: കാടിനകത്ത് പ്രത്യേകമായി തയാറാക്കിയ കൂട്ടിൽ വനപാലകരുടെ സംരക്ഷണയിൽ വളരുന്ന ഒരു കടുവക്കുട്ടിയുണ്ട് പെരിയാർ കടുവ സങ്കേതത്തിൽ. പെറ്റമ്മ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ പെണ്കടുവക്കുട്ടിക്കാണ് വനപാലകർ പോറ്റമ്മ ആയിരിക്കുന്നത്. കഴിഞ്ഞ നവംബർ 21-നാണ് കടുവാസങ്കേതത്തിലെ മംഗളാദേവി ക്ഷേത്രത്തിനു സമീപം ഒറ്റപ്പെട്ടനിലയിൽ രണ്ടുമാസം പ്രായമുള്ള കടുവക്കുട്ടിയെ വനപാലകർ കണ്ടെത്തിയത്. കുഞ്ഞിനൊപ്പം അമ്മക്കടുവയുടെ വരവുകാത്ത് വനപാലകർ ദിവസങ്ങളോളം തള്ളിനീക്കിയെങ്കിലും ഫലമുണ്ടായില്ല. കടുവക്കുഞ്ഞ് അവശനിലയിലായതോടെ കാട്ടിനുള്ളിലെ കരടിക്കവല ഭാഗത്ത് വേലികെട്ടിത്തിരിച്ച് നിർമിച്ച പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. മനുഷ്യരുമായി അധികം ഇടപഴകാതെതന്നെ വളർത്തിയെടുക്കുകയായിരുന്നു ലക്ഷ്യം. രണ്ടു വനപാലകരും ഡോക്ടറുമാണ് കടുവയുടെ പരിചരണത്തിനായി ഉള്ളത്. പിൻകാലുകൾക്കുണ്ടായ ബലക്കുറവും ഇക്കാലയളവിൽ ചികിത്സിച്ച് ഭേദമാക്കി. ഇപ്പോൾ പ്രായം ഒൻപതുമാസം പിന്നിട്ടതോടെ വനപാലകർ മംഗളയെന്ന് വിളിക്കുന്ന കടുവക്കുട്ടി കാട്ടിലേക്കിറങ്ങാൻ തയാറെടുത്തുതുടങ്ങി. എങ്കിലും വിശാലമായ കാട്ടിലേക്ക് തുറന്നുവിടാതെ ഇവൾക്കായി പ്രത്യേക കാട് ഒരുക്കുകയാണ് കടുവാസങ്കേതം അധികൃതർ. കാട്ടിനുള്ളിൽ ഒരേക്കറോളം സ്ഥലം ഇരുന്പുവേലി…
Read MoreCategory: Kottayam
പിതാവിന്റെ അപ്രതീക്ഷിത വേർപാടിൽ തകർന്ന കുടുംബം! പഠനത്തോടൊപ്പം ജീവിതഭാരവും സ്വയം ഏറ്റെടുത്തു; പശുഫാം നടത്തിപ്പിലൂടെ കുടുംബത്തിന് താങ്ങായി പതിമൂന്നുകാരൻ
വെള്ളിയാമറ്റം: പിതാവിന്റെ അപ്രതീക്ഷിത വേർപാടിൽ തകർന്ന കുടുംബത്തിന് കൈത്താങ്ങായി പതിമൂന്നുകാരൻ. പഠനത്തോടൊപ്പം ജീവിതഭാരവും സ്വയം ഏറ്റെടുത്ത വെള്ളിയാമറ്റം കിഴക്കേപ്പറന്പിൽ മാത്യു ബെന്നിയെന്ന വിദ്യാർഥി നാടിനാകെ മാതൃകയാണ്. പിതാവ് ബെന്നി നടത്തിയിരുന്ന പശുഫാമിന്റെ നടത്തിപ്പ് ഏറ്റെടുത്താണ് എട്ടാം ക്ലാസുകാരനായ മാത്യു കുടുംബത്തെ മുന്നോട്ടു നയിക്കുന്നത്. ബെന്നിയുടെ വിയോഗത്തോടെ പശുക്കളെ വിൽക്കാൻ തീരുമാനിച്ചെങ്കിലും നിറകണ്ണുകളോടെയുള്ള മകന്റെ അഭ്യർഥന കണ്ട അമ്മ ഷൈനി ഇത് വേണ്ടെന്ന് വെച്ചു. ഇപ്പോൾ പശുക്കളെയെല്ലാം പരിപാലിക്കുന്നത് ഈ മിടുക്കനാണ്. അമ്മ വിലക്കിയാലും തന്റെ പ്രിയപ്പെട്ട പശുക്കളെ പരിപാലിക്കൽ സന്തോഷത്തോടെ നിറവേറ്റും. അച്ഛൻ ബെന്നിയായിരുന്നു കാലിവളർത്തൽ ആരംഭിച്ചത്. സ്വന്തമായുള്ള രണ്ടേക്കർ സ്ഥലത്തെ വരുമാനം കൊണ്ട് വീട്ടു ചെലവും കുട്ടികളുടെ പഠനവും മുന്നോട്ടു പോകില്ലെന്ന് കണ്ടതോടെയാണ് പശു വളർത്തൽ തുടങ്ങിയത് .ഒരു പശുവിൽ നിന്നാണ് തുടക്കം പിന്നീട് കൂടുതൽ പശുക്കളെ വാങ്ങി. ഇപ്പോൾ പതിമൂന്ന് പശുക്കളാണ് ഫാമിലുള്ളത്. നന്നേ…
Read Moreവിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കാറിലെത്തിയ സംഘം ബൈക്കു യാത്രികനെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞു; കുമരകത്ത് നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കുമരകം: വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കാറിലെത്തിയ നാലംഗസംഘം ബൈക്കു യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി കടന്നുകളഞ്ഞു. കുമരകം സ്വദേശിയായ ബൈക്ക് യാത്രക്കാരൻ വിനുവിനെയാണു കാറിടിച്ചത്. ഇടിപ്പിച്ച കാർ കുമരകം പോലീസ് കസ്റ്റഡിയിലെടുത്തു. കുമരകം പെട്രോൾ പന്പിനു സമീപത്തും പുതിയകാവ് ക്ഷേത്രത്തിനു സമീപത്തുമാണ് യുവാവിന്റെ ബൈക്കിൽ കാറിടിപ്പിച്ചത്. യുവാവിന്റെ കാലിനും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. ബൈക്കിനും കേടുപാടുകളുണ്ട്. പെട്രോൾ പന്പിനുസമീപം അശ്രദ്ധയോടെ കാർ ഓടിച്ച് ഇടിപ്പിച്ചതു പിന്നാലെ എത്തി ചോദ്യം ചെയ്തതിനാണു പുതിയകാവിനുസമീപം വീണ്ടും ഇടിപ്പിച്ചത്. തുടർന്ന് ആശാരിച്ചേരി ഭാഗത്ത് നടത്തിയ വിവാഹചടങ്ങിൽ പങ്കെടുക്കുന്നതിനിടയിൽ പോലീസെത്തിയെങ്കിലും കാർ ഡ്രൈവറെ കണ്ടെത്താനായില്ല. വിനുവിനെ കുമരകം സാമുഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കാർ ഉടമയെ ഇന്നു സ്റ്റേഷനിൽ എത്തിച്ചു തുടർനടപടികൾ സ്വീകരിക്കുമെന്നു കുമരകം എസ്ഐ എസ്. സുരേഷ് പറഞ്ഞു. എന്നാൽ, കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്നും ഇയാൾ പോലീസ് ഉദ്യോഗസ്ഥനാണെന്നും നാട്ടുകാർ പറയുന്നു.
Read Moreനായ്ക്കളും കുതിരകളും കാര്‍ത്തിക്കിന്റെ മുന്നില്‍ അനുസരണയോടെ നില്ക്കും! നഗരവീഥികളിലൂടെ കുതിരയെ പായിച്ച് നാലാം ക്ലാസുകാരൻ താരമാകുന്നു
വൈക്കം: ലോക്ഡൗണിനെ തുടർന്നു വിജനമായ നഗരവീഥികളിൽ കുതിരയെ പായിച്ചു നാലാം ക്ലാസുകാരൻ താരമാകുന്നു. റിംഗ് മാസ്റ്റർ തോട്ടുവക്കം മെല്ലെക്കാട്ട് രാജീവിന്റെ മകൻ വൈക്കം ലിസ്യു സ്കൂളിലെ നാലാം ക്ലാസുകാരൻ കാർത്തിക്കാണു കുതിരപുറത്തു പാഞ്ഞ് മുതിർന്നവരേയും അതിശയിപ്പിക്കുന്നത്. മമ്മൂട്ടി, ചിരഞ്ജീവി, പ്രഭാസ് തുടങ്ങിയ താരരാജാക്കൻമാരുടെ സിനിമകളിൽ കുതിരയെ പരിശീലിപ്പിക്കാൻ പിതാവ് രാജീവ് പോയപ്പോൾ കുതിര കന്പക്കാരനായ കാർത്തിക്കും ഒപ്പം പോയിരുന്നു. ബാഹുബലി, മാമാങ്കം, സൈററെഡ്ഢി, മഹതീര എന്നി ബ്രഹ്മാമാണ്ഡ സിനിമകളിൽ കുതിരകൾക്ക് പരിശീലനം നൽകാൻ കാർത്തിക്കിന്റെ പിതാവ് രാജീവുണ്ടായിരുന്നു. ലോക്ഡൗണിനു മുന്‍പുവരെ തോട്ടുവക്കത്തെ രാജീവിന്റെ വീട്ടിൽ അന്‍പത്തിലധികം കുതിരകളുണ്ടായിരുന്നു. ഇപ്പോൾ പലതിനെയും വിറ്റു. ഇനി ശേഷിക്കുന്നത് 15 എണ്ണമാണ്. ഇതിനെയെല്ലാം പരിശീലിപ്പിക്കുന്ന രാജീവിന്റെ സഹായിയായി കുതിരകൾക്കു തീറ്റ നൽകുന്നതിനും മേയ്ക്കുന്നതിനുമൊക്കെ കാർത്തിക്കുമുണ്ട്. കുതിരകൾക്കു പുറമെ നായ്ക്കൾ, പൂച്ച, കോഴി, താറാവ് തുടങ്ങിയയും ഇവിടെ വളർത്തുന്നുണ്ട്. മലയാളം, തമിഴ് സിനിമകളിലേക്ക്…
Read Moreപ്രതികളെ തേടിയെത്തിയ പോലീസിനെ ആക്രമിച്ച് ഗുണ്ടാ നേതാവ് സന്തോഷ്; സാരമായി പരിക്കേറ്റിട്ടും നേതാവിനെ പൂട്ടി പോലീസുകാർ; ഓടി രക്ഷപ്പെട്ടവർക്കായി വലവിരിച്ച് പോലീസ്
കോട്ടയം: കരാർ തൊഴിലാളിയെ ആക്രമിച്ച പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കി ഏറ്റുമാനൂർ പോലീസ്.കോട്ടമുറി ഇന്ദിരാ പ്രിയദർശനി കോളനിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ആക്രമി സംഘത്തെ തേടി ഇന്നലെ പോലീസ് എത്തിയെങ്കിലും ഗുണ്ടതലവൻ പോലീസിനെ ആക്രമിച്ചതോടെ മറ്റുള്ള പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു. ഇത്തരത്തിൽ രക്ഷപ്പെട്ട സംഘത്തിനു വേണ്ടിയാണ് അന്വേഷണം ഉൗർജിതമാക്കിയിരിക്കുകയാണ്. ഇവർ ഒളിവിൽ കഴിയുന്ന പുതിയ സ്ഥലത്തെക്കൂറിച്ചും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇന്നലത്തെ ആക്രമത്തിൽ പരിക്കേറ്റ പോലീസുകാരായ എ.എസ്. അനീഷ് (39), സി.പി. രാജേഷ് (42) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മർദനമേറ്റിട്ടും ഇവർ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായി അതിരന്പുഴ പ്രിയദർശിനി കോളനിയിൽ അച്ചു സന്തോഷാ(25)ണ് പിടികൂടുകയും ചെയ്തു. അച്ചു സന്തോഷിന്റെ സംഘത്തിൽപ്പെട്ട അലക്സ്, പാസ്കൽ, അനുജിത്ത് കുമാർ, മെൽവിൻ ജോസഫ്, അമൽ എന്നിവരാണ് കേസിലെ പ്രതികളെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വ്യഴാഴ്ച ഉച്ചയ്ക്കാണ്…
Read Moreകടുത്ത നിയന്ത്രണങ്ങൾ; ജില്ലയിൽ പോലീസ് പരിശോധന ശക്തമാക്കി
കോട്ടയം: കടുത്ത നിയന്ത്രണങ്ങളുള്ള ഇന്നു രാവിലെ മുതൽ ജില്ലയിൽ വിവിധ റോഡുകളിൽ ശക്തമായ പോലീസ് പരിശോധനകൾ ആരംഭിച്ചു.വാഹനങ്ങളിൽ എത്തുന്നവർ ആവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവരാണെന്ന് ബോധ്യപ്പെട്ടെങ്കിൽ മാത്രമേ പോലീസ് കടത്തിവിടുന്നുള്ളു. ആനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരേ പിഴയിടുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്യുന്നുണ്ട്.കോട്ടയം നഗരത്തിൽ വിവിധയിടങ്ങളിൽ പോലീസ് പരിശോധയുണ്ട്. ഇന്നും നാളെയും ഹോട്ടലുകളിലും ബേക്കറികളിലും ഹോം ഡെലിവറി മാത്രം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ നഗരങ്ങളിൽ മാത്രമേ ഇവ പ്രവർത്തിക്കുന്നുള്ളു. ഹോം ഡെലിവറി സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്ത് ഗ്രാമീണ മേഖലകളിലെ ഭൂരിഭാഗം ഹോട്ടലുകളും ബേക്കറികളും പ്രവർത്തിക്കുന്നില്ല. പലചരക്ക്, മീൻ, മാംസം, പച്ചക്കറി കടകൾ, ടെലികോം, ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ട്രെയിനുകൾ, വിമാനങ്ങൾ ഇവിടങ്ങളിലേക്കു യാത്രാരേഖകളുമായി ആളുകൾക്കു പോകാൻ അനുമതിയുണ്ട്. ഐടി കന്പനികളിലെ ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ, വാക്സിനേഷനു പോകുന്നവർ എന്നിവർക്കും അനുമതി നല്‍കിയിട്ടുണ്ട്.
Read Moreറോഡിൽ പട്ടിചത്തു കിടക്കുന്നു മെമ്പറേ;നാട്ടുകാർക്കും ഇത്തരം കാര്യങ്ങള്‍ക്കു മുന്നിട്ടിറങ്ങാം; കൂരോപ്പടയിലെ നാട്ടുകാരോട് പഞ്ചായത്ത് അംഗങ്ങൾക്ക് പറയാനുള്ളത്…
കൂരോപ്പട: ചത്ത നായയെ കുഴിച്ചിടാന്‍ നാട്ടുകാരും തയാറാകണമെന്ന് കൂരോപ്പട പഞ്ചായത്തംഗങ്ങള്‍. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഗോപി ഉല്ലാസ്, പഞ്ചായത്തംഗങ്ങളായ അനില്‍ കൂരോപ്പട, പി.എസ്. രാജന് എന്നിവരാണു ചത്ത നായയെ കുഴിച്ചിടുന്നതു പഞ്ചായത്തംഗങ്ങളുടെ മാത്രം ഉത്തരവാദിത്വമല്ല, മറിച്ചു നാട്ടുകാരും ഇത്തരം കാര്യങ്ങള്‍ക്കു മുന്നിട്ടിറങ്ങണമെന്ന് അഭ്യര്‍ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം കൂരോപ്പട അമ്പലപ്പടി ജംഗ്ഷനുസമീപമുള്ള വില്ലേജ് ഓഫീസിന്റെ മുന്‍വശത്ത് റോഡരികില്‍ തെരുവ് നായ ചത്ത് കിടന്നിരുന്നു. സമീപവാസികളും നിരവധി യാത്രക്കാരും ഇതുവഴി കടന്നു പോയെങ്കിലും ആരും ഗൗനിച്ചില്ല. വിവരമറിഞ്ഞ് എത്തിയ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഗോപി ഉല്ലാസ്, പഞ്ചായത്ത് അംഗങ്ങളായ അനില്‍ കൂരോപ്പട, പി.എസ്. രാജന് എന്നിവരും ഓട്ടോ ഡ്രൈവര്‍ നാരായണനും ചേര്‍ന്ന് നായയെ റോഡരികില്‍നിന്നു മാറ്റി കുഴിയെടുത്ത് മറവ് ചെയ്യുകയായിരുന്നു. പഞ്ചായത്ത് അംഗങ്ങള്ക്കുള്ളതുപോലെ എല്ലാവര്ക്കും ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടാന്‍ ബാധ്യതയുണ്ടെന്നാണു പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നത്. റോഡരികില്‍ നായ ചത്ത് കിടക്കുന്നുവെന്നു പറഞ്ഞ് നിരവധി…
Read Moreജനപ്രതിനിധികള്‍ അറിയാതെ… കെഎസ്ആര്‍ടിസി ബസുകള്‍ നാടുകടത്തി; ഏറ്റവും കൂടുതല്‍ ബസുകള്‍ കൊണ്ടുപോയത് ഈരാറ്റുപേട്ടയില്‍ നിന്ന്
കോട്ടയം: കോവിഡ് നിയന്ത്രങ്ങള്‍ പിന്‍വലിക്കുന്നതു മുതല്‍ കെഎസ്ആര്‍ടിസിയില്‍ അടിമുടി പരിഷ്കാരം.5,200 സര്‍വീസുകളുണ്ടായിരുന്നത് 3,500 സര്‍വീസുകളായി വെട്ടിക്കുറയ്ക്കും. ലാഭകരമല്ലാത്ത സര്‍വീസുകള്‍ പിന്‍വലിക്കുന്നതിനൊപ്പം ഓരോ ഡിപ്പോയിലും അധികം വരുന്ന ബസുകള്‍ വിവിധ സോണുകളില്‍ സ്റ്റേ ബസുകളായി സൂക്ഷിക്കാനുമാണ് നീക്കം. കോട്ടയം ജില്ലയില്‍ വിവിധ ഡിപ്പോകളില്‍ നിന്നായി 50 ബസുകള്‍ തിരികെയെടുത്തു. നിലവില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് കേടുപാടുണ്ടാകുന്ന സാഹചര്യത്തില്‍ പിന്‍വലിക്കുന്ന ബസുകള്‍ ആവശ്യത്തിനനുസരിച്ച് തിരികെ എത്തിക്കും. കോവിഡ് ലോക്ഡൗണില്‍ സര്‍വീസ് മുടങ്ങിയ വേളയില്‍ ബസുകള്‍ കൊണ്ടുപോയതിനാല്‍ യാത്രക്കാര്‍ക്ക് പ്രതിഷേധിക്കാന്‍ അവസരവും ലഭിച്ചില്ല. പല സര്‍വീസുകളും ഇല്ലാതാകാന്‍ കാരണമാകുമെന്നാണ് സൂചന. മാത്രവുമല്ല ലാഭകരമായ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താന്‍ ഉപയോഗിക്കുന്ന ബസുകളും തിരികെ കൊണ്ടുപോകുന്നതില്‍ ഉള്‍പ്പെടുന്നു. പാലാ ഡിപ്പോയില്‍ സര്‍വീസിലുണ്ടായിരുന്ന 24 ബസുകളാണ് ഒരു മാസത്തിനിടെ വിവിധ ഘട്ടങ്ങളിലായി ആലുവ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ സെന്‍ട്രല്‍ വര്‍ക് ഷോപ്പുകളിലേക്കു കൊണ്ടുപോയത്. ഈരാറ്റുപേട്ട, പൊന്‍കുന്നം,…
Read Moreഇനി രണ്ടു നാൾ അധികനിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ…
കോട്ടയം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി നാളെയും ഞായറാഴ്ചയും അധികനിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.പോലീസ് അനുമതിയോടെ സാമൂഹിക അകലം പാലിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. അടിയന്തര ആവശ്യ സര്‍വീസില്‍പ്പെട്ട കേന്ദ്ര, സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓഫീസുകള്‍ക്കും അവിടുത്തെ ഉദ്യോഗസ്ഥര്‍ക്കും യാത്ര ചെയ്യാം. അടിയന്തര ആവശ്യ സര്‍വീസില്‍പ്പെട്ട 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എല്ലാ വ്യവസായ സ്ഥാപനങ്ങളും കമ്പനികള്‍ക്കും ഇവിടുത്തെ ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു യാത്ര ചെയ്യാം. ടെലികോം ഇന്റ്നെറ്റ് സേവന ദാതാക്കളുടെ വാഹനങ്ങള്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു യാത്ര ചെയ്യാം. ഐടി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ആവശ്യം വേണ്ട ജീവനക്കാരെ മാത്രം നിയോഗിച്ചു നടത്താം.രോഗികള്‍ക്കും സഹായികള്‍ക്കും വാക്സിനേഷനു പോകുന്നവര്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു യാത്ര ചെയ്യാം. ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, പാല് ഉല്പാദക വിതരണ കേന്ദ്രങ്ങള്‍, കള്ള് ഷാപ്പുകള്‍ മത്സ്യ മാംസ വിതരണ…
Read Moreമണ്ണിനെയും കൃഷിയെയും പ്രകൃതിയുടെ നാഥനെയും സ്നേഹിച്ച് കൊതിതീരാത്ത 77 വർഷത്തെ ജീവിതം! ആ ചിരിയിൽ എല്ലാമുണ്ട്, പുതിയ തലമുറയ്ക്കു പഠിക്കാനുള്ള ഒട്ടേറെ കാര്യങ്ങൾ...
കരിങ്കുന്നം: മണ്ണിനെയും കൃഷിയെയും പ്രകൃതിയുടെ നാഥനെയും സ്നേഹിച്ച് കൊതിതീരാത്ത ജീവിതം. കഠിനാധ്വാനത്തിന്റെ ശീലുകൾ പാടിപ്പതിഞ്ഞ അധരങ്ങൾ. ലാളിത്യം, ദൈവാശ്രയത്വം, അടുക്കും ചിട്ടയുമുള്ള ജീവിതം അതാണ് കരിങ്കുന്നം പൈന്പിള്ളിൽ ജോസഫ് (98), അന്നമ്മ (95) ദന്പതികളുടെ പ്രത്യേകതയും വിജയരഹസ്യവും. പ്രായം ശതാബ്ദിയോടടുക്കുന്പോഴും ഒരുമിച്ചുള്ള ജീവിതം 77 വർഷം പിന്നിടുന്ന ഇരുവരുടെയും ചുറുചുറുക്കിന്റെ രഹസ്യം എന്തെന്നു ചോദിച്ചാൽ ചെറുതായൊന്നു ചിരിക്കും. ആ ചിരിയിൽ എല്ലാമുണ്ട്, പുതിയ തലമുറയ്ക്കു പഠിക്കാനുള്ള ഒട്ടേറെ കാര്യങ്ങൾ. പഴയകാല ജീവിതത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോൾ തികഞ്ഞ ആത്മസംതൃപ്തിയും സന്തോഷവും ജോസഫ് ചേട്ടന്റെ മുഖത്ത് പ്രതിഫലിച്ചു. പുലർച്ചെ 5.30ന് ഉണരും. പിന്നെ കുറെനേരം പ്രാർത്ഥന. അതിനുശേഷം പത്രവായന. അതിൽ ഇരുവരും ഒന്നിനൊന്നുമെച്ചം. അത് ദീപികയായിരിക്കണം എന്നത് നിർബന്ധമാണ്. പിന്നെ പശു കറവയും ചായകുടിയും കഴിഞ്ഞ് കൃഷിയിടത്തിലേക്ക്. രാമപുരത്തെ തറവാട്ടിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. അന്ന് അഞ്ചേക്കർ പാടമുണ്ടായിരുന്നു. മാറ്റാൾ പണിയായിരുന്നു അന്ന്…
Read More