വൈക്കം: വീട്ടുവളപ്പിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മറവൻതുരുത്ത് അപ്പക്കോട് നഗറിൽ വിനീത് രാജൻ (40) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ആറ് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെയാണ് യുവാവിന്റെ വീട്ടിൽ എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയത്. ഇയാൾ നിരവധി കേസിൽ പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. വൈക്കം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.എ. പ്രമോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഡി. സൈജു, സി.എച്ച്. നജീബ്, പ്രിവന്റീവ് ഓഫീസർ എസ്. ശ്യാംകുമാർ, സിവിൽ എക്സൈസ് ഓഫീസർ വിവേക് ബി. ബൈജു, വനിത സിവിൽ എക്സൈസ് ഓഫീസർ പി.എസ്. സുമിതമോൾ, ഡ്രൈവർ സിയാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്.
Read MoreCategory: Kottayam
ട്രോളിംഗ് നിരോധനം: മത്സ്യവില ഉയരങ്ങളിലേക്ക്; 300 കടന്ന് മത്തിയും അയലയും കിളിയും
കടുത്തുരുത്തി: ട്രോളിംഗ് നിരോധനം നിലവില്‍ വന്നതോടെ മത്സ്യത്തിന് വില ഉയര്‍ന്നു. രണ്ടാഴ്ച മുമ്പുവരെ കിലോഗ്രാമിനു 150 രൂപ വിലയുണ്ടായിരുന്ന മത്തിയുടെ വില ഇപ്പോള്‍ ഇരട്ടിയിലധികമായി. ഏറ്റവും കൂടുതല്‍ വില്പനയുള്ള മത്സ്യമാണിത്. നിരോധനം നടപ്പായതോടെ വള്ളക്കാര് കടലില്‍നിന്നു കൊണ്ടുവരുന്ന മത്സ്യം മാത്രമാണ് വില്പന കേന്ദ്രങ്ങളില്‍ എത്തുന്നത്. ബോട്ടുകള്‍ക്കു മത്സ്യബന്ധനത്തിന് അനുമതിയില്ല. ഇത്തവണ വള്ളത്തില്‍ പോകുന്നവരുടെ എണ്ണവും കുറവാണ്. ഡീസല്‍ വില ഓരോ ദിവസവും വര്‍ധിക്കുന്ന സാഹചര്യം വന്നതോടെ വള്ളങ്ങള്‍ പലതും കരയില്‍ വിശ്രമിക്കുകയാണ്. ഇതോടെ മത്സ്യലഭ്യത കുറഞ്ഞു. ഇനിയും ലഭ്യത കുറഞ്ഞാല്‍ ഗോവ, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു മത്സ്യം എത്തിക്കേണ്ടി വരും. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗോവ, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കളുടെ അളവ് കൂടുതലാണ്. അതുകൊണ്ടുതന്നെ വ്യാപാരികള്‍ക്ക് ഇത് എത്തിക്കുന്നതിനു താത്പര്യമില്ല. മത്തി-330, അയല- 350, കിളി-380, തിലോപ്പിയ-140, കൊഴുവ-200-240, ചെമ്മീന്‍-360-400, കൂന്തല്‍…
Read Moreതൊള്ളായിരംചിറ കള്ളുഷാപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ; വൃത്തിയുടെ കാഴ്ചകൾ ദയനീയം
ഏറ്റുമാനൂർ: സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് തൊള്ളായിരംചിറ കള്ളുഷാപ്പ്. കള്ളിനെക്കാൾ ഭക്ഷണത്തിന് പ്രശസ്തി. ഫുഡ് വ്ലോഗർമാരുടെ ഇഷ്ടയിടം. പക്ഷേ വൃത്തിയുടെ കാര്യത്തിൽ അതിദയനീയം. ഒഴുക്കു നിലച്ച് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന തോട്ടിലെ വെള്ളമാണ് ഷാപ്പിൽ പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്നതെന്ന് ഇന്നലെ ഷാപ്പിൽ പരിശോധന നടത്തിയ എക്സൈസ്, ഭക്ഷ്യ സുരക്ഷ, പോലീസ് അധികൃതർക്കു ബോധ്യപ്പെട്ടു. അയ്മനം പഞ്ചായത്തിലെ തൊള്ളായിരം പാടശേഖരത്തിലാണ് ഷാപ്പ്. ഒരുവശത്ത് പാടശേഖരവും മറുവശത്ത് തോടും. മലിനജലം കെട്ടിക്കിടക്കുന്ന തീർത്തും വൃത്തിഹീനമായ ചുറ്റുപാടാണുള്ളത്. തോട്ടിലെ വെള്ളം തീർത്തും മലിനമാണ്. ശനിയാഴ്ചയാണ് കുമരകത്തുനിന്നുള്ള സംഘം ഷാപ്പിൽ എത്തിയതും കള്ളും ഭക്ഷണവും കഴിച്ചതും. അവധി ദിവസമായതിനാൽ സന്ദർശകരുടെ തിരക്കുണ്ടായിരുന്നു. ഞായറാഴ്ചയും ഇവിടെ വൻ തിരക്കായിരുന്നു. ഇന്നലെ ഷാപ്പ് അടഞ്ഞുകിടന്നു.
Read Moreകുമരകം സ്വദേശിയുടെ മരണം: അണുബാധ മൂലമെന്ന് പ്രാഥമിക വിവരം; ഷാപ്പുകൾ ബിനാമികളുടെ കൈപ്പിടിയിൽ
ഗാന്ധിനഗർ: കുമരകം സ്വദേശി ജ്യോതിഷിന്റെ മരണം അണുബാധ മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരമെന്ന് സൂചന. യുവാവിനു ഭക്ഷ്യവിഷബാധ ഉണ്ടായതായി ആരോപണം ഉയർന്നിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ എന്തുകൊണ്ടുള്ള അണുബാധയെന്ന് വ്യക്തമാകുകയുള്ളൂവെന്ന് കോട്ടയം വെസ്റ്റ് പോലീസ് അധികൃതർ സൂചിപ്പിച്ചു. ജ്യോതിഷിനൊപ്പമുണ്ടായിരുന്ന നാലു പേർ ഇപ്പോഴും ചികിത്സയിലാണ്. രണ്ടു പേർക്ക് രോഗ ലക്ഷണങ്ങളില്ല. ഷാപ്പുകൾ ബിനാമികളുടെ കൈപ്പിടിയിൽഏറ്റുമാനൂർ: ഷാപ്പുകളിൽ ബഹുഭൂരിഭാഗത്തിന്റെയും നടത്തിപ്പ് ബിനാമികൾക്ക്. 25 ശതമാനത്തിൽ താഴെ ഷാപ്പുകൾ മാത്രമാണ് യഥാർഥ ലൈസൻസികൾ നേരിട്ട് നടത്തുന്നത് എന്ന ഗുരുതരമായ ആക്ഷേപമാണ് ഉയരുന്നത്. എക്സൈസ് അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇത്തരത്തിൽ ബിനാമികൾ ഷാപ്പുകൾ കൈയടക്കിയിരിക്കുന്നത്. നടത്തിപ്പുകാരായ ബിനാമികൾക്ക് ലൈസൻസികളെപ്പോലെ ഉത്തരവാദിത്വമുണ്ടാകില്ലെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർതന്നെ ചൂണ്ടിക്കാട്ടുന്നു. കള്ളിന്റെ ഗുണനിലവാരം തീർത്തും കുറവാണെന്നും വൃത്തിയുടെ കാര്യത്തിൽ ഷാപ്പുകൾ ബഹുദൂരം പിന്നിലാണെന്നും ഇവർ പറയുന്നു.…
Read Moreമുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം ; മുഖ്യമന്ത്രിയെയും അമിത്ഷായെയും കാണാൻ ജനസംരക്ഷണ സമിതി
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളത്തിനുണ്ടാകുന്ന തുടര്‍ച്ചയായ തിരിച്ചടിക്ക് പരിഹാരം കാണാനും പുതിയ ഡാം നിര്മിക്കണമെന്നാവശ്യപ്പെട്ടും മുഖ്യമന്ത്രി വി.ഡി. സതീശനെയും കേന്ദ്ര മന്ത്രി അമിത് ഷായെയും നേരിട്ടുകണ്ട് നിലവിലെ അപകടാവസ്ഥ ബോധ്യപ്പെടുത്താന്‍ മുല്ലപ്പെരിയാര്‍ ജനസംരക്ഷണ സമിതി തീരുമാനിച്ചു. സംസ്ഥാനത്തിന്റെ വാദം കൃത്യമായി അവതരിപ്പിക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് ഉണ്ടാകുന്നത്. ദേശീയ ഡാം സുരക്ഷ അഥോറിറ്റിയെ അണക്കെട്ടിന്റെ സംരക്ഷണ ചുമതല ഏല്‍പ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് ഉണ്ടായെങ്കിലും അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്താന്‍ തമിഴ്നാട് സഹകരിക്കാതെ എതിര്‍പ്പുയര്‍ത്തുകയാണ്. ജലനിരപ്പ് 152 അടിയായി ഉയര്‍ത്താന്‍ തമിഴ്നാട് ശ്രമിക്കുമ്പോഴും ഡാമിന്റെ കാലപ്പഴക്കവും അപകടാവസ്ഥയും കേന്ദ്ര സമിതികളെ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാനം പരാജയപ്പെടുകയാണ്. കേന്ദ്ര മേല്‍നോട്ട സമിതിയുടെ തീരുമാനപ്രകാരം ഡാമിന്റെ സുരക്ഷാ പരിശോധന നടത്താനുള്ള സംഘത്തില്‍ സംസ്ഥാനം തീരുമാനിച്ച വിദഗ്ധനെ ഒഴിവാക്കിയത് സംസ്ഥാനത്തിന്റെ അധികാരത്തില്‍ മേലുള്ള കടന്നുകയറ്റമാണ്.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട്…
Read Moreരാജാക്കാട്ടെ നിറസാന്നിധ്യമായിരുന്ന കരിമ്പ് ശശി ഓര്‍മയായി; കരുതിവച്ചത് 1.15 ലക്ഷം; സമ്പാദ്യം ബന്ധുക്കൾക്ക് നൽകുമെന്ന് അധികൃതർ
രാജാക്കാട്: ടൗണിലും പള്ളിയിലും ക്ഷേത്രത്തിലുമെല്ലാം നിറസാന്നിധ്യമായിരുന്ന കരിമ്പ് ശശി എന്നുവിളിക്കുന്ന പനച്ചിക്കുഴി പുതുശേരില്‍ ശശി (61) ഓര്മയായപ്പോള് ബാക്കിയായത് 1.15 ലക്ഷം രൂപ. ടൗണിലെ കെട്ടിടത്തിന്റെ തിണ്ണയില്‍ കഴിഞ്ഞിരുന്ന ശശിയുടെ മരണത്തിനു ശേഷം അദ്ദേഹം സൂക്ഷിച്ചുവച്ചിരുന്ന പ്ലാസ്റ്റിക് കവര്‍ പരിശോധിച്ചപ്പോഴാണ് ഈ തുക ലഭിച്ചത്. മാതാപിതാക്കള്‍ മരിച്ച ശേഷം പനച്ചിക്കുഴിയിലെ വീട്ടില്‍ വല്ലപ്പോഴും ചെല്ലുന്ന ശശി എപ്പോഴും രാജാക്കാട്ടെ നിറസാന്നിധ്യമായിരുന്നു. എവിടെ കരിമ്പ് കണ്ടാലും ആരോടും ചോദിക്കാതെ ഒടിച്ച് കഴിക്കുന്നതിനാലാണ് കരിമ്പ് ശശിയെന്ന പേരുവീണത്. സമീപത്തെ സ്കൂളിനു സമീപമായിരുന്നു കുളിയും കിടപ്പുമെല്ലാം. എല്ലാ മരണ വീടുകളിലും എത്തുന്ന ശശി സംസ്കാരം കഴിഞ്ഞേ അവിടെനിന്ന് മടങ്ങൂ. രാജാക്കാട്ടെ ഉത്സവങ്ങളിലും തിരുനാളുകളിലും വിവാഹ സത്കാരത്തിലുമെല്ലാം പങ്കെടുക്കും. പരിചയക്കാരെ കണ്ടാല്‍ ചായക്കാശ് വാങ്ങും. ഇതു കൂട്ടിവച്ചാണ് ശശിയുടെ കരുതല്‍ ശേഖരം ഒരു ലക്ഷത്തിന് മുകളിലായത്. രാജാക്കാട് മഠത്തില്‍നിന്നു മിക്ക ദിവസങ്ങളിലും ഭക്ഷണവും…
Read Moreഏറ്റവും പ്രായംകുറഞ്ഞ നഗരസഭാ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത് ആര്; പിഎസ്സി ചോദ്യ പേപ്പറില്‍ ഇടം പിടിച്ച് ദിയ
പാലാ: പിഎസ്സി ചോദ്യപേപ്പറിലും ചരിത്ര ഉത്തരമായി പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം. ശനിയാഴ്ച നടന്ന വനിതാ കോണ്‍സ്റ്റബിള്‍ എഴുത്തുപരീക്ഷയിലെ ശരിയുത്തരം ദിയ ബിനു ആയിരുന്നു. ചോദ്യപേപ്പറിലെ പതിനേഴാമത്തെ ചോദ്യമായി വന്നത്, 2025 ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത് ആര് എന്നതായിരുന്നു. ശരിയുത്തരം തെരഞ്ഞെടുക്കുന്നതിനായി നാല് ഓപ്ഷനുകള്‍ കൊടുത്തിരുന്നു.പരീക്ഷ കഴിഞ്ഞയുടനെ ഈ പരീക്ഷ എഴുതിയ ദിയയുടെ അടുത്ത സുഹൃത്താണ് ചോദ്യപേപ്പറിന്റെ ഫോട്ടോ എടുത്ത് അയച്ചുകൊടുത്തത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ എന്ന ചരിത്ര സ്ഥാനത്തെത്തിയ ദിയ ബിനുവിന്റേത് കന്നി മത്സരമായിരുന്നു. മത്സരിക്കുന്പോഴും പിന്നീട് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും 21 വയസേ ആയിരുന്നുള്ളൂ. ഈ ചരിത്ര നേട്ടത്തെ പിഎസ്സി കൂടി ചോദ്യപേപ്പറിലൂടെ ആദരിച്ചിരിക്കുകയാണിപ്പോള്‍.
Read Moreആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന തണ്ണീർമുക്കം ബണ്ട് റോഡിന് ശാപമോക്ഷം; പുനർനിർമണത്തിന് 1 കോടി
ചേർത്തല: ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയായ തണ്ണീർമുക്കം ബണ്ട് റോഡ് പുനർനിർമിക്കാൻ നടപടി. നാട്ടുകാരുടെയും യാത്രക്കാരുടെയും നിരന്തരമായ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് വേമ്പനാട് കായലിനു കുറുകെയുള്ള ബണ്ട് റോഡ് പൊളിച്ചുനിർമിക്കുന്നത്. 1.40 കോടി രൂപയാണ് നിർമാണച്ചെലവ്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും സന്നദ്ധസംഘടനകളും ഉന്നതാധികാരികൾക്ക് അടക്കം പലതവണ നിവേദനം നൽകിയിരുന്നു. റോഡ് പുനർനിർമാണത്തിന് മാത്രമാണ് നിലവിൽ തുക അനുവദിച്ചിട്ടുള്ളത്. ഒന്നര കിലോമീറ്റർ നീളമുള്ള ബണ്ടിൽ ഒന്ന്, രണ്ട് ഘട്ടങ്ങളിലായി നിർമിച്ച പാലങ്ങളിലെ ഒരു കിലോമീറ്റർ ഭാഗമാണ് ദേശീയപാത നിലവാരത്തിൽ പുനർനിർമിക്കുന്നത്. അടുത്തിടെ നിർമിച്ച മധ്യഭാഗത്തെ മൂന്നാംഘട്ടം മാത്രമാണ് നിലവിൽ ഗതാഗതയോഗ്യമായിട്ടുള്ളത്. ആലപ്പുഴ- മധുര സംസ്ഥാനപാതയുടെ ഭാഗമായ ബണ്ട് റോഡിന്റെ സംരക്ഷണപ്രവർത്തനങ്ങളുടെ ചുമതല പൊതുമരാമത്ത് വകുപ്പിനായിരുന്നു. റോഡില്‍ താത്കാലിക അറ്റകുറ്റപ്പണികൾ നടത്തി ദിവസങ്ങൾക്കുള്ളിൽ റോഡ് പൊട്ടിപ്പൊളിയുന്ന സ്ഥിതിയായിരുന്നു. ബണ്ടിന്റെ മധ്യഭാഗ്യത്തെ റോഡിന്റെ തകർച്ച അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമായിരുന്നു. റോഡ് തകരുന്നത് പതിവായതോടെ…
Read Moreവേമ്പനാട്ടുകായലിൽ മലിനീകരണം രൂക്ഷം;മത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമാകുന്നുവെന്ന് നാട്ടുകാർ
വൈക്കം: വേമ്പനാട്ടുകായലിൽ മലിനീകരണം രൂക്ഷമാകുന്നു. കായലിൽ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യമാണ് കുന്നുകൂടുന്നത്. മലിനീകരണം മത്സ്യസമ്പത്തിന്റെ ശോഷണത്തിനും കായലോരവാസികളുടെ ആരോഗ്യകരമായ ജീവിതത്തെയും പ്രതികൂലമായി ബാധിക്കുകയാണ്. വൈക്കത്ത് കുടുംബങ്ങൾ കൂടുതലായി എത്തുന്ന കായലോര ബീച്ചിലാണ് മാലിന്യങ്ങള്‍ ഏറ്റവും അധികം അടിഞ്ഞുകൂടിക്കിടക്കുന്നത്. ബീച്ചില്‍ എത്തുന്നവര്‍ പോലും പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെ അലക്ഷ്യമായി കായലിലേക്കുതന്നെ വലിച്ചെറിയുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. 120 ഇനം മത്സ്യങ്ങളാണ് കായലില്‍ ഉണ്ടായിരുന്നതെന്ന് ഈ മോഖലയില്‍ പഠനം നത്തിയവര് ചൂണ്ടിക്കാട്ടുന്നു. എന്നാൽ മത്സ്യ ഇനങ്ങൾ ഇപ്പോൾ അന്‍പതായി ചുരുങ്ങി. കായലിൽ സുലഭമായിരുന്ന കരിമീൻ, ഞണ്ട്, ചെമ്മീൻ തുടങ്ങിയവയിൽ വൻ ഇടിവുണ്ടായി. ഉൾനാടൻ ജലാശയത്തിൽ എത്തിയിരുന്ന പക്ഷികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. മലിനീകരണം തടഞ്ഞ് കായലിന്റെ സജീവത വീണ്ടെടുത്തില്ലെങ്കിൽ വേമ്പനാട്ടുകായല്‍ വരും തലമുറയ്ക്ക് ഒരു ഓര്‍മമാത്രമായി മാറിയേക്കാം.
Read Moreവിവാദങ്ങളുടെ കൊടുമുടികേറിയ ആകാശപ്പാതയുടെ പടികൾ കോട്ടയം കാർ കയറും; ബജറ്റിൽ 15 കോടിയുടെ വിഹിതം
കോട്ടയം; ഒരു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന കോട്ടയത്തെ ആകാശപാത പദ്ധതി കന്നി ബജറ്റിലൂടെ പുനരുജ്ജീവിപ്പിച്ച് യുഡിഎഫ് സര്‍ക്കാര്‍. 15 കോടി രൂപയാണ് ഇതിനായുള്ള ബജറ്റ് വിഹിതം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കോട്ടയത്തെ എംഎല്‍എയും മന്ത്രിയുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോട്ടയത്തിന്റെ സ്വപ്നപദ്ധതിയായി ആവിഷ്കരിച്ചതായിരുന്നു പഴയ ശീമാട്ടി റൗണ്ടാനയിലെ ആകാശപാത. 2016 ഫെബ്രുവരിയിലാണ് ആകാശപാതയുടെ നിര്‍മാണം ആരംഭിച്ചത്. കിറ്റ്കോയ്ക്കായിരുന്നു നിര്‍മാണ ചുമതല. പക്ഷേ ഫ്രെയിംവര്‍ക്ക് സ്ഥാപിച്ച് മാസങ്ങള്‍ക്ക് ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് നിര്‍ത്തിവയ്ക്കേണ്ടി വന്നു. ആകാശപാതയുടെ തൂണുകള്‍ അപകടാവസ്ഥയിലാണെന്ന് ആരോപിച്ച് സ്വകാര്യ വ്യക്തി ഫയല്‍ ചെയ്ത അന്യായത്തെ തുടര്‍ന്ന് കോടതി ഇടപെടുകയും തൂണുകളുടെ ബല പരിശോധന നടത്തുകയും ചെയ്തു. 2024 ജൂണില്‍, കോട്ടയത്തെ ആകാശപാത പദ്ധതി അപ്രായോഗികമാണെന്ന് അന്നത്തെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.
Read More