കാഞ്ഞാർ: ഇനി കാഞ്ഞാറിലെത്തിയാലും രാജാക്കാട് ടൗണ്‍ കാണാം. ടൗണിനു സമീപമുള്ള കൈപ്പക്കവലയിൽ രാജാക്കാട് ടൗണിന്റെ ദൃശ്യഭംഗി മുഴുവൻ ദർശിക്കാനാവും. ദ്യശ്യം സിനിമയുടെ രണ്ടാംഭാഗം നിർമിക്കുന്നതിനായി മലങ്കര ജലാശയതീരത്ത് കൈപ്പകവലയിൽ ഒരുക്കിയിരിക്കുന്ന സെറ്റിലാണ് രാജാക്കാട് ടൗണ്‍ പുനരാവിഷ്ക്കരിച്ചിരിക്കുന്നത്. റേഷൻ കട, ഇടുക്കി പോലീസ് സ്റ്റേഷൻ പുതിയതും പഴയതും, കുരിശുപള്ളി, വളം ഡിപ്പോ, പലചരക്ക് കട, സ്റ്റേഷനറി കട, തുണിക്കട, ഹോട്ടൽ, ഉന്തുവണ്ടി, പെട്ടിക്കട, സൈക്കിൾ ഷോപ്പ്, തട്ടുകട, നഴ്സറി, ലേഡീസ് സ്റ്റോർ, കൊടിമരം, വണ്ണപ്പുറം രാജാക്കാട് ബസ് എന്നിങ്ങനെ ഒരു സിറ്റിയിൽ വേണ്ട എല്ലാ സംവിധാനങ്ങളും സെറ്റിൽ ഒരുക്കിയിട്ടുണ്ട്. കൈപ്പക്കവലയുടെ ദ്യശ്യ ഭംഗി മുഴുവൻ തന്നെ സിനിമയിൽ പകർത്തുന്നുണ്ട്. ഇന്നലെ ആദ്യമായി ഇവിടെ ഷൂട്ടിംഗ് നടന്നു. സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനായ കൈപ്പക്കവലയെ വീണ്ടും അഭ്രപാളിയിലെത്തിക്കാൻ ജിത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ട് ഇവിടെ എത്തി. ദ്യശ്യം സിനിമയുടെ ഒന്നാംഭാഗം ചിത്രീകരിച്ച…
Read MoreCategory: Kottayam
ശബരിമല തീർഥാടനം! 24 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം കരുതണമെന്ന് നിർദേശം
പത്തനംതിട്ട: മണ്ഡല, മകരവിളക്കു കാലത്ത് ദർശനത്തിനെത്തുന്നവർ 24 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം കരുതണമെന്ന് നിർദേശം. അതിനായി ആന്റിജൻ ടെസ്റ്റ് നടത്തിയാൽ മതിയാകുമെന്നും ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ തീർഥാടന ക്രമീകരണങ്ങൾ വിലയിരുത്താൻ ഓണ്‍ലൈനായി ചേർന്ന യോഗത്തിൽ തീരുമാനിച്ചു. കൂടുതൽ കോവിഡ് പരിശോധന കിയോസ്കുകൾ സ്ഥാപിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ എവിടെയാണോ ട്രെയിൻ ഇറങ്ങുന്നത് അതിന് അടുത്തുള്ള പരിശോധനാ കേന്ദ്രത്തിലെത്തി ആന്റിജൻ ടെസ്റ്റ് നടത്തണം. നേരത്തെ 48 മണിക്കൂറിനകം ലഭിച്ച പരിശോധനാ ഫലം മതിയായിരുന്നു. കോടതി നിർദേശത്തിന്റെയും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നതിന്റെയും ഭാഗമായാണ് 24 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കിയത്. പ്രതിദിനം ആയിരം തീർഥാടകർക്കാണ് വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ദർശനം അനുവദിക്കുക. മണ്ഡലകാലത്തിന്റെ അവസാന ദിവസവും മകരവിളക്കിനും ദർശനത്തിന് 5000 പേരെ അനുവദിക്കും. ഹൈക്കോടതിയുടെ നിർദേശപ്രകാരം നിലയ്ക്കലിൽ സാമൂഹികാ…
Read Moreസഹോദരനുപിന്നാലെ ഡോ. ജയദേവും അപകടത്തിൽ മരിച്ചു; വിശ്വസിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും; കാരണം…
ചെറുതോണി: നാലുവർഷം മുന്‍പാണ് ഇടുക്കി പാറേമാവിലുള്ള ജില്ലാ ആയുർവേദ ആശുപത്രിയിൽ ഡോ. ജെ.ടി. ജയദേവ് (30) കരാറടിസ്ഥാനത്തിൽ നിയമിതനായത്. രോഗികൾക്കും സഹപ്രവർത്തകർക്കും സഹോദരതുല്യനായ ഡോക്ടറുടെ വേർപാടിൽ ശോകമൂകമായിരിക്കയാണ് ജില്ലാ ആസ്ഥാനം. ഡോക്ടറുടെ അപകടമരണം ഇനിയും ഇവർക്ക് വിശ്വസിക്കാനാകുന്നില്ല. ഇടുക്കിയിലെത്തി അധികം വൈകാതെതന്നെ ജനങ്ങളുടെ പ്രീതി നേടിയ യുവഡോക്ടറെയാണ് വാഹനാപകടത്തിലൂടെ നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ 22-ന് ഡോക്ടറുടെ പിതൃസഹോദര പുത്രനായ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ശരത് മാടമണ്ണിൽ പന്പാനദിയിൽ ബോട്ടപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനിടെ മരണമടഞ്ഞിരുന്നു. സഹോദരന്റെ വേർപാടിനെതുടർന്ന് തിരുവനന്തപുരത്ത് കാട്ടാക്കടയിലെ വീട്ടിലേക്കുപോയ ഡോ. ജയദേവൻ 29-ന് രാത്രിയാണ് തിരികെ ഇടുക്കിക്കു വന്നത്. തൊടുപുഴയിൽനിന്നും രാത്രി സ്വന്തം ബൈക്കിൽ ചെറുതോണിയിലെത്തിയ ഇദ്ദേഹം ഇടുക്കിയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ചെറുപ്പംമുതൽ ഒന്നിച്ചു കളിച്ചും പഠിച്ചും വളർന്ന പിതൃസഹോദര പുത്രന്റെ വേർപാടിലുള്ള മനോവിഷമവും ഉറക്കക്ഷീണവുമാകാം അപകടകാരണമെന്ന് സംശയിക്കുന്നു. റോഡരികിലുള്ള ഇലക്ട്രിക് പോസ്റ്റിനിടയിലേക്ക് ബൈക്ക് ഇടിച്ചുകയറിയ നിലിയിലാണ്…
Read Moreആട് ഫാമിൽ നിന്ന് കൊണ്ടുപോയത് ഇരുപതിനായിരത്തിന്റെ കറുത്ത മുട്ടനാടിനെ; ചെളിമണ്ണിൽ മോഷ്ടിച്ചവരുടെ കാൽപ്പാടുകൾ;പോലീസ് അന്വേഷണം തുടങ്ങി
കോട്ടയം: ആട് മോഷ്ടാവിനെ തേടി ചിങ്ങവനം പോലീസ്. പരുത്തുംപാറയിലുള്ള ആട് ഫാമിൽ നിന്നുമാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിൽ 20,000 രൂപ വിലയുള്ള കറുത്ത നിറമുള്ള മുട്ടനാടിനെ മോഷ്ടിച്ചു കടത്തിയത്. വീട്ടിൽ നിന്നും 100 മീറ്റർ മാറിയാണ് ഫാം സ്ഥിതി ചെയ്യുന്നത്. ബുധനാഴ്ച രാവിലെ ഫാമിൽ തീറ്റ കൊടുക്കാൻ എത്തിയപ്പോഴാണ് ആടിനെ നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് ആടിനെ കണ്ടെത്തുന്നതിനായി പ്രദേശത്താകെ തിരച്ചിൽ നടത്തിയിരുന്നു. 14 ആടുകളെയാണ് ഫാമിൽ വളർത്തിയിരുന്നത്. ഇതിൽ നിന്നും ഒരു ആടിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. തെരച്ചിലിനൊടുവിൽ സമീപത്തെ പുരയിടത്തിൽ ആടിനെ നടത്തിക്കൊണ്ടു പോയ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. തലേ ദിവസം രാത്രിയിൽ പെയ്ത മഴയിൽ നനഞ്ഞു കിടന്ന മണ്ണിൽ മോഷ്ടാക്കളുടെ കാൽപ്പാടുകളും പതിഞ്ഞിട്ടുണ്ട്.പ്രധാന റോഡിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Read Moreപോലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് അവർ അറിഞ്ഞില്ല; ചങ്ങനാശേരിയിൽ വീട്കേന്ദ്രീകരിച്ചുള്ള ചീട്ടുകളി സംഘത്തെ പൊക്കി; രണ്ടുലക്ഷത്തോളം രൂപ പോലീസ് പിടിച്ചെടുത്തു
ചങ്ങനാശേരി: പോലീസുകാരെ വെല്ലുവിളിച്ചു വീണ്ടും ജില്ലയിൽ ചീട്ടുകളി മാഫിയ. വീട്ടുടമസ്ഥനു ദിവസ വാടക നല്കി ചീട്ടുകളിച്ചിരുന്ന 12 അംഗ സംഘത്തെ ചങ്ങനാശേരി പോലീസ് പിടികൂടി. 1,86,000 രൂപയും വാഹനങ്ങളും ഫോണുകളും പ്രതികളിൽനിന്ന് പിടിച്ചെടുക്കുകയും ചെയ്തു.കൊച്ചുവടക്കേക്കര ബാബു (58), പാക്കിൽ ശ്രീവത്സം അനിൽ കുമാർ (50), തെള്ളകം തോനാട്ട് ശ്യം (44), വേളൂർ ഒറ്റപ്ലാക്കൽ രാംകുമാർ (38), കുറ്റപ്പുഴ ചുമത്ര മുണ്ടകത്തിൽ ചെറിയാൻ (55), കൊല്ലം താവനാട് മന്ദിരം രഞ്ജി (35), വെരൂർ പുതുശ്ശേരി ജയേഷ് (28), വാഴപ്പള്ളി പാറാശേരി ദിവാൻജി (31), വാലടി മനോജ് ഭവനിൽ മണിക്കുട്ടൻ(40), മുട്ടന്പലം മാങ്ങാനം മറ്റത്തിൽ സുരേഷ് (58), മാടപ്പള്ളി മോസ്കോ മഠംപറന്പ് രഞ്ജു(30), കുറ്റപ്പുഴ ചുമത്ര കിഴക്കേതിൽ ഷംസുദ്ദീൻ (42) എന്നിവരാണ് അറസ്റ്റിലായത്. നാളുകളായി ഇവർ ചങ്ങനാശേരി, തിരുവല്ല, കോട്ടയം, തുടങ്ങിയ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു ചീട്ടുകളിച്ചിരുന്നു. പോലീസിനു വിവരം…
Read Moreനിയന്ത്രണം വിട്ട ബൈക്കിൽ നിന്നും വീണ് യുവ ആയുർവേദ ഡോക്ടർ മരിച്ചു; വീഴ്ചയിൽ തല പോസ്റ്റിലിടിച്ചതാകാം മരണകാരണമെന്ന് പോലീസ്
ചെറുതോണി: ബൈക്കപകടത്തിൽ യുവ ആയുർവേദ ഡോക്ടർ മരിച്ചു. ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിലെ ഫിസിഷ്യൻ തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഡോ.ജയദേവ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെ കട്ടപ്പന റൂട്ടിൽ ഇടുക്കിയ്ക്കും ആലിൻചുവടിനും ഇടയിലായിരുന്നു അപകടം. രാത്രി ഇതുവഴി പട്രോളിംഗ് നടത്തുകയായിരുന്ന ഇടുക്കി സ്റ്റേഷനിലെ പോലീസ് സംഘമാണ് റോഡിനു സമീപം വൈദ്യുതി പോസ്റ്റിനോട് ചേർന്നു കിടക്കുന്ന നിലയിൽ ജയദേവിനെയും ബൈക്കും കണ്ടെത്തിയത്. തല പോസ്റ്റിലിടിച്ചു തകർന്ന നിലയിലായിരുന്നു. ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ ബൈക്ക് പോസ്റ്റിലിടിച്ചതിന്റെ ലക്ഷണങ്ങളില്ലെന്ന് പോലീസ് പറഞ്ഞു. നിയന്ത്രണം വിട്ടി ബൈക്കിൽ നിന്നും വീണപ്പോൾ തല പോസ്റ്റിലിടിക്കുകയായിരുന്നെന്നാണ് നിഗമനം. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Read Moreകോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും വൃത്തിഹീനമായ സാഹചര്യവും; കോട്ടയം മെഡിക്കൽ കോളജിലെ ലഘുഭക്ഷണശാല അടപ്പിച്ചു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന് മുൻവശത്ത് പ്രവർത്തിച്ചിരുന്ന ലഘുഭക്ഷണശാല അടപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആശുപത്രി അധികൃതർ ലഘുഭക്ഷണശാല അടയ്ക്കാൻ നിർദേശിച്ചത്. ആർപ്പുക്കര പഞ്ചായത്തിന്റെ കുടംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു ഭക്ഷണശാല നടത്തികൊണ്ടിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ലഘുഭക്ഷണശാല പ്രവർത്തിക്കുന്നതെന്ന് രാഷ്്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം 10ന് മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരൻ ഡ്യൂട്ടിക്കിടയിൽ കാപ്പി വാങ്ങാൻ എത്തുകയും, കാപ്പിക്ക് പകരം ചായ കൊടുക്കുകയും, കാപ്പിയാണ് ഞാൻ ചോദിച്ചതെന്ന് ജീവനക്കാരൻ പറഞ്ഞപ്പോൾ, ദേഷ്യപ്പെട്ടു ഫ്ളാക്സിൽ നിന്ന് ചായ തിരികെ ഒഴിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന് ജീവനക്കാരൻ പരാതി നൽകുകയും ചെയ്തു.
Read Moreസുപ്രീംകോടതിവിധി വരുന്നതിനു മുന്‍പ് മുന്നോക്ക സംവരണം നടപ്പാക്കിയ സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കല്ലറ പ്രശാന്ത്
കോട്ടയം: സാമ്പത്തിക സംവരണത്തിന്റെ നിയമ സാധുത സംബന്ധിച്ച് സുപ്രീംകോടതിവിധി വരുന്നതിനു മുന്‍പ് ധൃതിപിടിച്ച് മുന്നോക്ക സംവരണം നടപ്പാക്കിയത് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലറ പ്രശാന്ത്. കോട്ടയത്ത് നടന്ന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനറല്‍ സീറ്റിലെ 10 ശതമാനം മൊത്തം സീറ്റിലെയെന്നാക്കി മാറ്റിയത് പട്ടികവിഭാഗങ്ങളുടെ പ്രാതിനിധ്യം തട്ടിത്തെറിപ്പിക്കുകയാണെന്ന് സര്‍ക്കാര്‍ ചെയ്യുന്നത്. ആദിമനിവാസികള്‍ക്ക് പാറപ്പുറത്ത് വീടുക്കാന്‍ സ്ഥലം അനുവദിച്ച സര്‍ക്കാര്‍തന്നെയാണ് ഈ വഞ്ചന നടത്തുന്നതെന്ന് പട്ടികജാതി വിഭാഗങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും രാഷ്ട്രീയ അധികാരത്തില്‍ കൈകടത്താന്‍ ഒറ്റക്കെട്ടായ ശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സവര്‍ണ പ്രീണനമാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. സംവരണ തത്വത്തിന്റെ മഹത്വം കാറ്റില്‍പ്പറത്തി ഭരണഘടനാ ഭേദഗതി വരുത്തിയ കേന്ദ്ര സര്‍ക്കാര്‍ പട്ടികജാതി വിഭാഗങ്ങളെ ചവിട്ടിയരയ്ക്കുകയാണ് ചെയ്തതെന്ന് സംസ്ഥാന പ്രസിഡന്റ് എം.കെ വിജയചന്ദ്രന്‍ അധ്യക്ഷ…
Read Moreകോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മൊബൈൽ കന്പനികളുടെ കിടമത്സരം ഇപ്പോൾ വീടുകളുടെ മുന്നിലും!
കോട്ടയം: മൊബൈൽ കന്പനികളുടെ കിടമത്സരം ഇപ്പോൾ വീടുകളുടെ മുന്നിലും. സിം ആക്്ടിവേഷൻ, സിം പോർട്ടിഗ് എന്നപേരിൽ കന്പനിയുടെ ടാഗും കഴുത്തിൽ ഇട്ടു കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ചെറുപ്പക്കാർ വീടുകളിൽ കയറിയിറങ്ങുന്നു. മൊബൈൽ കന്പനികൾ തമ്മിൽ കിടമത്സരം വർധിച്ചതോടെ കൂടുതൽ കണക്്ഷനുകൾ ലഭിക്കുന്നതിനായിട്ടാണ് ചെറുപ്പക്കാരെ ഫീൽഡിൽ ഇറക്കിയിരിക്കുന്നത്. കന്പനികൾക്കു കൂടുതൽ കണക്ഷൻ കിട്ടിയാൽ മാത്രം മതി. മത്സരത്തിൽ കൂടുതൽ എണ്ണം തികയ്ക്കാനായി വീടുകളിലും കന്പനികളിലും കയറി ഇറങ്ങുകയാണ് ചെറുപ്പക്കാർ. അഥിതിതൊഴിലാളികൾക്ക് മറ്റുള്ളവരുടെ പേരിൽ സിം കൊടുക്കുന്നതു സജീവമായിട്ടുണ്ട്. ഇതിലെ ചതി അറിയാത്തവരുടെ ആധാർ കാർഡുകൾ ദുരുപയോഗം ചെയ്യുവാനും അതോടൊപ്പം ഫോണിൽ നിന്നും എടുക്കുന്ന ഒടിപിയിലൂടെ അവരുടെ ഫോണിലെ ഡാറ്റകളും കോണ്‍ടാക്്ട് നന്പറുകളും ദുരുപയോഗം ചെയ്യുന്നതായി പല സ്ഥലങ്ങളിൽ നിന്നും പരാതിയുയർന്നിട്ടുണ്ട്. ഇവ ചൂണ്ടിക്കട്ടി മൊബൈൽ ആൻഡ് റീചാർജിംഗ്് റീട്ടെയ്ലേഴ്സ് അസോസിയേഷൻ നിരവധി തവണ പോലീസ് അധികാരികളുടെ ശ്രദ്ധയിലും…
Read Moreപൊതു സ്ഥലങ്ങളും ജലാശയങ്ങളും ഇനി മലിനമാകില്ല; കോട്ടയത്തെ അറവുമാലിന്യങ്ങൾ ഇനി മത്സ്യതീറ്റയും ജൈവവളവും
കോട്ടയം: ജില്ലയിലെ അറവു മാലിന്യങ്ങൾ മത്സ്യതീറ്റയും ജൈവവളവുമാക്കുന്നു. പൊതു സ്ഥലങ്ങളെയും ജലാശയങ്ങളെയും മലിനമാക്കുന്ന അറവു മാലിന്യങ്ങൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്ക്കരിക്കുന്ന വിപുല പദ്ധതിക്കു ജില്ലയിൽ തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ക്ലീൻ കോട്ടയം-ഗ്രീൻ കോട്ടയം സന്പൂർണ മാലിന്യ നിർമാർജന പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ പുതിയ സംവിധാനം നിലവിൽ വരുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് പ്രോട്ടീൻസ് എന്ന കന്പനിയാണ് ജില്ലയിലെ അറവു ശാലകളിൽനിന്ന് മാലിന്യം ശേഖരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങൾ ശീതികരിച്ച് പ്ലാന്റുകളിലെത്തിച്ച് ശാസ്ത്രീയമായി സംസ്കരിച്ച് മത്സ്യത്തീറ്റ, ജൈവവളം തുടങ്ങിയ മറ്റ് ഉത്പന്നങ്ങളാക്കി മാറ്റും. ആദ്യ ഘട്ടത്തിൽ ജില്ലയിൽനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ പത്തനംതിട്ട, എറണാകുളം ജില്ലകളിലെ സംസ്കരണ കേന്ദ്രങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. ജില്ലാ പഞ്ചായത്ത് ജില്ലാ ഭരണകേന്ദ്രത്തിന്റെയും ഹരിതകേരളം മിഷന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഏകോപനം നിർവഹിക്കുന്നത് ശുചിത്വ മിഷനാണ്. പുതിയ മാലിന്യ…
Read More