ശബരിമല: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി തൃശൂര്‍ കൊടുങ്ങല്ലൂര്‍ പൂപ്പത്തി പൊയ്യ വാരിക്കാട്ടുമഠത്തില് വി.കെ. ജയരാജന്പോറ്റി തെരഞ്ഞെടുക്കപ്പെട്ടു. അങ്കമാലി മൈലക്കോടത്തുമനയില് ജനാര്ദ്ദനന് നമ്പൂതിരി (എം.എന്‍. രജികുമാര്‍)യാണ് പുതിയ മാളികപ്പുറം മേല്‍ശാന്തി. ഇന്നു രാവിലെ ശബരിമല സന്നിധാനത്തു നറുക്കെടുപ്പിലൂടെയാണ് ഇരുവരെയും തെരഞ്ഞെടുത്തത്. മണ്ഡലകാലം ആരംഭിക്കുന്ന വൃശ്ചികം ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണ് ഇരുവരുടെയും നിയമനം. തുലാം 30നു രാത്രി ശബരിമലയില്‍ പുതിയ മേല്‍ശാന്തിമാരുടെ അവരോധചടങ്ങുകള് നടക്കും. തുടര്‍ന്നുള്ള ഒരുവര്‍ഷം പുറപ്പെടാ ശാന്തിമാരായി ഇരുവരും പൂജാകര്‍മങ്ങള്‍ അനുഷ്ഠിക്കണം. 2005 – 06 കാലയളവില്‍ മാളികപ്പുറത്ത് മേല്‍ശാന്തിയായിരുന്നു പുതിയ ശബരിമല മേല്‍ശാന്തി ജയരാജന്പോറ്റി. വൈക്കം ക്ഷേത്രത്തില്‍ തന്ത്രി നാരായണന് നമ്പൂതിരിക്കൊപ്പം പൂജാകര്‍മങ്ങള്‍ അനുഷ്ഠിച്ചിട്ടുള്ള ജയരാജന്പോറ്റി തൃശൂരിലെ വിവിധ ക്ഷേത്രങ്ങളിലും മേല്‍ശാന്തിയായിരുന്നിട്ടുണ്ട്. ശബരിമല ക്ഷേത്രത്തില്‍ മേല്‍ശാന്തിയാകാന്‍ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും മാളികപ്പുറത്തു നിന്നു മടങ്ങിയശേഷം വര്‍ഷങ്ങളായി ഈ സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിരുന്നുവെന്നും…
Read MoreCategory: Kottayam
പുതുപ്പള്ളി അപകടം: എട്ടു വയസുകാരനും മരിച്ചു; മരിച്ചവരുടെ എണ്ണം നാലായി
ഗാന്ധിനഗർ: പുതുപ്പള്ളി തേൃാതമംഗലം കൊച്ചാലുമൂടിനു സമീപം കെഎസ്ആർടിസി ബസിൽ കാറിടിച്ച് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ടു വയസുകാരനും മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. ചിങ്ങവനം ചാന്നാനിക്കാട് മൈലുംമൂട്ടിൽ കുഞ്ഞുമോന്റെ മകൻ അമിത് (എട്ട്) ആണ് മരിച്ചത്. ഇന്നലെ അമിതിന്റെ മാതാവ് ജലജ, ജലജയുടെ പിതാവ് കുന്നന്താനം കുന്നപ്പള്ളി ഇലവിനാൽ മുരളി (75), മുരളിയുടെ ഭാര്യാ സഹോദരപുത്രൻ, മുണ്ടക്കയം മുരിക്കുംവയൽ പ്ലാക്കപ്പടി കുന്നപ്പള്ളിയിൽ കുഞ്ഞുമോൻ – ശോശാമ്മ ദന്പതികളുടെ മകൻ കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ജിൻസ് (32) എന്നിവർ മരിച്ചിരുന്നു. ജലജയുടെ സഹോദരി ജയന്തിയുടെ മകൻ കുന്നന്താനം കുന്നപ്പള്ളി ബിജുവിന്റെ മകൻ അതുൽ (11) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം 5.40നു പുതുപ്പള്ളി – ഞാലിയാകുഴി റോഡിൽ കൊച്ചാലുംമൂട് വടക്കേക്കര സ്കൂളിനു മുന്നിലായിരുന്നു അപകടം.…
Read More‘ഭായിമാർ’സ്വന്തം നാടുകളിൽ; നാട്ടിൽ ഒരു പണിയും നടക്കാത്ത സ്ഥിതി! നാടിനെ ഇങ്ങനെ ഒരവസ്ഥയിലേക്ക് എത്തിച്ചത് മലയാളികൾ തന്നെയോ?
കടുത്തുരുത്തി: കോവിഡും ലോക്ഡൗണുമെല്ലാമായി ഭായിമാർ സ്വന്തം നാടുകളിലേക്ക് മടങ്ങിയതോടെ നിർമാണ മേഖലയിലും തളർച്ച പ്രകടമായി. വഴിയോരക്കച്ചവടങ്ങളിൽ മുതൽ ഭക്ഷണ ശാലയിലും വൻകിട സ്ഥാപനങ്ങളിലും ഭായിമാരുടെ സാന്നിധ്യം പ്രകടമായിരുന്നു. കേരളത്തിലെ പാടശേഖരങ്ങളിൽ നെൽക്കൃഷിക്കുൾപ്പെടെ ഭായിമാരുടെ സാന്നിധ്യമുണ്ടായിരുന്നു. ഭായിമാരില്ലാതെ നാട്ടിലെ ഒരു പണിയും നടക്കാത്ത സ്ഥിതി വിശേഷത്തിലേക്കു മലയാളികൾ തന്നെ കാര്യങ്ങൾ എത്തിച്ചിരുന്നു. എന്നാൽ ഭായിമാരുടെ നാട്ടിലേക്കുള്ള മടക്കം ഏറ്റവും അധികം ബാധിച്ച മേഖലകളിലൊന്നാണ് നിർമാണ മേഖല. പ്രതിസന്ധിയിൽ നിർമാണമേഖല കെട്ടിട നിർമാണം ഉൾപ്പെടെ തൊഴിൽ മേഖലയിൽ കരാർ എടുക്കുന്നവർക്ക് പറഞ്ഞ സമയത്ത് ജോലി തീർത്തു നൽകുന്നതിൽ ഭായിമാരുടെ പങ്ക് വളരെ വലുതായിരുന്നു. ഇക്കാരണം കൊണ്ടു തന്നെ അതിഥി തൊഴിലാളികളുടെ ക്ഷാമം ഏറ്റവുമധികം ബാധിച്ചത് നിർമാണ മേഖലയെയാണ്. വിദഗ്ധ തൊഴിലാളികളുടെ അഭാവവും നാട്ടിലുള്ള പണിക്കു വിളിച്ചാൽ ഇവർക്കു കൂലി കൂടുതൽ കൊടുക്കേണ്ടി വരുന്നത് നിർമാണ മേഖലയിൽ വൻ ബാധ്യതയാണ് വരുത്തി…
Read Moreകാട് വിട്ട് വണ്ടിയറി നാട്ടിലേക്ക് കുരങ്ങുകൾ; നാടിനും കൃഷികൾക്കും നാശമായി കുമരകത്ത് കുരങ്ങു ശല്യം വ്യാപകമാകുന്നു
കോട്ടയം: കുരങ്ങു ശല്യം കുമരകത്തേക്കും. കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയത്തിന്റെ വിവിധ മേഖലകളിൽ കറങ്ങിനടന്ന ഒരു കുരങ്ങ് ഇപ്പോൾ കുമരകത്തെത്തി റിസോർട്ടിലടക്കം ശല്യമാകുന്നു. ആർപ്പൂക്കര, ഗാന്ധിനഗർ, അങ്ങാടിപ്പള്ളി, പള്ളിമാലി, ആറാട്ടുകടവ്, സ്നേഹഭവൻ തുടങ്ങിയ പരിസരങ്ങളിൽ കുരങ്ങ് കഴിഞ്ഞ ദിവസങ്ങളിൽ ശല്യം സൃഷ്ടിച്ചിരുന്നു. ഇന്നലെ കുമരകത്തുള്ള അടഞ്ഞു കിടക്കുന്ന റിസോർട്ടിലാണ് കുരങ്ങ് എത്തിയത്. കുരങ്ങ് സെക്യൂരിറ്റി ജീവനക്കാർക്ക് ആദ്യം കൗതുകമായിരുന്നെങ്കിലും പിന്നീടത് ശല്യമായി മാറി. റിസോർട്ടിലെ പൂച്ചട്ടികളും ലൈറ്റ് ഉപകരണങ്ങളും നശിപ്പിക്കാൻ തുടങ്ങിയതോടെ സെക്യൂരിറ്റി ജീവനക്കാർക്ക് ഇപ്പോൾ കുരങ്ങ് ബാധ്യതയായി മാറിയിരിക്കുകയാണ്. ഒപ്പം കൃഷി നശിപ്പിക്കുകയും മറ്റു സാധന സാമഗ്രികൾക്ക് കേടുപാട് സൃഷ്ടിക്കുകയുമാണ്. പച്ചക്കറിക്കടകൾ, ബേക്കറി, പലചരക്ക് കടകൾ തുടങ്ങിയവയിൽ ചാടിക്കയറി സാധനങ്ങൾ കൈക്കലാക്കുകയും നാശിപ്പിക്കുകയും ചെയ്യുന്നു. ആളുകളുടെ മുകളിലേക്കു ചാടിക്കയറി ഉപദ്രവിക്കുകയും ആളുകളുടെ ബാഗുകളും കൂടുകളും തട്ടിപ്പറിക്കുകയും ചെയ്യുന്നുണ്ട്. വാഴ, തെങ്ങ് തുടങ്ങിയവയുടെ വിളവ് നശിപ്പിക്കുന്നുണ്ട്.
Read Moreമൃതദേഹങ്ങൾ ഏറ്റെടുക്കുവാൻ ബന്ധുക്കൾ വന്നില്ലെങ്കിൽ സർക്കാർ ചെലവിൽ സംസ്കരിക്കുമെന്ന് കോട്ടയം മെഡിക്കൽ കോളജ്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഏറ്റെടുക്കുവാൻ ബന്ധുക്കൾ എത്തിയില്ലെങ്കിൽ സർക്കാർ ചെലവിൽ സംസ്കരിക്കുന്നതിന് തയാറാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സെപ്റ്റംബർ അഞ്ചിനും 14നും എറണാകുളം ജനറൽ ആശുപത്രിയിൽനിന്നു ചികിത്സയ്ക്കായി മെഡിക്കൽ കോളജിൽ കൊണ്ടുവന്നു മരണപ്പെട്ട 65 വയസുകാരൻ അബു, 70 വയസുകാരൻ ജോസഫ് എന്നിവരുടെയും റാന്നി സ്വദേശിയായ 60 വയസുകാരന്റെ മൃതദേഹങ്ങളുമാണ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. ചികിത്സയിൽ കഴിയവേയും ആശുപത്രിയിലേക്കുള്ള യാത്രയിൽ മരണപ്പെടുന്നവരുടെയും മൃതദേഹങ്ങൾ കോവിഡ് പരിശോധന നടത്താതെ ബന്ധുക്കൾക്ക് വിട്ടുനൽകുവാൻ കഴിയില്ല. അതിനാൽ പരിശോധനാ ഫലം ലഭിക്കുംവരെ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിക്കണം. ബന്ധുക്കൾ ഇല്ലാത്ത മൃതദേഹങ്ങൾ മാസങ്ങളോളം സൂക്ഷിക്കേണ്ടി വരുന്നതിനാൽ ഫ്രീസർ ഒഴിവില്ലാതെ വരുന്നു. ഇതിനെ തുടർന്നാണ് പുതിയ തീരുമാനം. അനാഥരുടെ ലിസ്റ്റിൽപ്പെടുത്തി സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ഒരാഴ്ചയ്ക്കകം ബന്ധുക്കളോ, പോലീസോ എത്തിയില്ലെങ്കിൽ സംസ്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read Moreപൂഞ്ഞാർ സീറ്റിനായി മുസ്ലിം ലീഗ് രംഗത്ത് ; ‘പൂഞ്ഞാർ സീറ്റ് ലീഗിന് ’എന്ന കാന്പയിനുമായി സോഷ്യൽ മീഡിയയിൽ ലീഗ് അണികൾ
നിയാസ് മുസ്തഫകോട്ടയം: പൂഞ്ഞാർ നിയമസഭാ സീറ്റിന് അവകാശവാദം ഉന്നയിച്ച് മുസ്ലിം ലീഗ്. യുഡി എഫ് നേതൃത്വത്തിനു മുന്നിൽ ഈ ആവശ്യം ലീഗ് ഉന്നയിച്ചുകഴിഞ്ഞു. കോട്ടയം ജില്ലയിൽ ഒരു നിയമസഭാ സീറ്റ് വേണമെന്ന ലീഗിന്റെ ആഗ്രഹത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കേരള കോൺഗ്രസ്-എം സ്വാധീന ശക്തിയായി ജില്ലയിൽ തുടരുന്നതായിരുന്നു ലീഗിനു മുന്നിലെ വെല്ലുവിളി. എന്നാലിപ്പോൾ കേരള കോൺഗ്രസ്-എം പിളരുകയും ജോസ്.കെ.മാണി വിഭാഗം എൽഡിഎഫിലേക്ക് ചേക്കേറുകയും ചെയ്തത് അനുകൂല രാഷ്ട്രീയ സാഹചര്യമായിട്ടാണ് ലീഗ് കരുതുന്നത്. ലീഗിന്റെ ശക്തി കേന്ദ്രമായ ഈരാറ്റുപേട്ട, മുണ്ടക്കയം, എരുമേലി മേഖലകൾ ഉൾപ്പെടുന്ന പൂഞ്ഞാർ സീറ്റിലാണ് ലീഗ് നോട്ടം വയ്ക്കുന്നത്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ലീഗിന്റെ ആവശ്യം ന്യായമാണെന്നാണ് ചില കോൺഗ്രസ് നേതാക്കളും പറയുന്നത്. ‘പൂഞ്ഞാർ സീറ്റ് ലീഗിന്’ എന്ന പേരിൽ ഇപ്പോൾ ലീഗ് അണികൾ തന്നെ സോഷ്യൽമീഡിയയിൽ കാന്പയിനും ആരംഭിച്ചിട്ടുണ്ട്. പൂഞ്ഞാർ സീറ്റ് യുഡിഎഫ് ലീഗിന് നൽകിയാൽ…
Read Moreനാട്ടിൻപുറത്തിന്റെ നന്മയിൽ മായമില്ലാത്ത ഉത്പന്നങ്ങളുമായി പെണ്ണൊരുമയിൽ നാട്ടുരുചിമേളം!
ബിജു ഇത്തിത്തറകടുത്തുരുത്തി: നാട്ടിൻപുറത്തെ കർഷകർ ഉദ്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങളിൽ നിന്നും മൂല്യ വർധിത ഉത്പന്നങ്ങളുമായി വനിതകളുടെ ജെഎൽജി യൂണിറ്റുകൾ. ഞീഴൂർ പഞ്ചായത്തിലെ കാപ്പുന്തല അക്ഷര, വാക്കാട്ടെ മധുരിമ, കടുത്തുരുത്തി പഞ്ചായത്തിലെ വാലച്ചിറയിലെ സെന്റ് ജൂഡ് എന്നീ യൂണീറ്റുകളാണ് ഇതിനോടകം പ്രവർത്തനമാരംഭിച്ചത്. മൂന്ന് ഗ്രൂപ്പികളിലുമായി 18 അംഗങ്ങളാണുള്ളത്. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് ജെഎൽജി യൂണിറ്റുകൾ തുടങ്ങിയത്. ഗ്രൂപ്പുകൾക്ക് ഓരോന്നിനും ജില്ലാ പഞ്ചായത്തിൽ നിന്നും ഡിവിഷൻ മെന്പർ മേരി സെബാസ്റ്റ്യൻ ഇടപെട്ട് മൂന്ന് ലക്ഷം രൂപ വീതം ലഭ്യമാക്കിയിരുന്നു. ബാങ്കിൽ നിന്നുള്ള 6.50 ലക്ഷം വീതവും അംഗങ്ങളുടെ വിഹിതവും ഉൾപെടെ പത്ത് ലക്ഷം രൂപയിലധികം ഉപയോഗിച്ചാണ് ഓരോ യൂണിറ്റും പ്രവർത്തനമാരംഭിച്ചത്. കർഷകർ ഉദ്പാദിപ്പിക്കുന്ന ചക്ക, കപ്പ, ഏത്തയ്ക്കാ എന്നിവയെല്ലാം ഉപയോഗിച്ചാണ് വിവിധങ്ങളായ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നത്. യൂണിറ്റിന്റെ പ്രവർത്തനം വളരുന്നതനുസരിച്ചു കർഷകർക്കും കൂടുതൽ വില ലഭിക്കുമെന്നത് നേട്ടമാവും. കൂടാതെ ഗ്രൂപ്പിലെ അംഗങ്ങളെ…
Read Moreഎരുമേലിയിലെ കള്ളനോട്ട് കാഞ്ഞിരപ്പള്ളിയിലും; വിതരണത്തിന് പിന്നിൽ കഞ്ചാവ് മാഫിയ; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
കോട്ടയം: എരുമേലിയിലെ കള്ളനോട്ട് കേസിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എരുമേലി വയലാപറന്പ് കുഴിക്കാട്ട് ഷെഫീക്ക് (26), ഇയാൾക്ക് പണം നൽകിയ വെച്ചൂച്ചിറ സ്വദേശി തകടിയേൽ മണിയപ്പൻ (63) എന്നിവരാണ് അറസ്റ്റിലായത്. ഏതാനും ദിവസങ്ങൾക്കു മുന്‍പു തിരുവല്ലയിലെ ഹോം സ്റ്റേയിൽ താമസിച്ചു കള്ളനോട്ട് അടിച്ചു വിതരണം ചെയ്ത സംഘത്തെ പോലീസ് പിടികൂടിയിരുന്നു. ഇവരിൽ ഒരാൾ കാഞ്ഞിരപ്പള്ളി സ്വദേശിയായിരുന്നു. പിടികൂടുന്പോൾ ഇയാൾ താമസിച്ചിരുന്നതു കോട്ടയത്തെ ആഢംബര ഫ്ളാറ്റിലായിരുന്നു. ഇയാൾ കാഞ്ഞിരപ്പള്ളിയിലും സമീപ പ്രദേശങ്ങളിലുമെത്തി കള്ളനോട്ടുകൾ വിതരണം ചെയ്തതായി രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഈ സംഘവുമായി പിടിയിലായവർക്കു ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാൾ വിതരണം ചെയ്ത പണമാണോ ഇതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനു പുറമേ എത്ര നാളായി മണിയപ്പനും ഷെഫീക്കും കള്ളനോട്ടിന്റെ ഇടപാടുകൾ തുടങ്ങിയിട്ടെന്നും ആരുമായിട്ടാണ് ഇവർ പതിവായി ഇടപാടുകൾ…
Read Moreനിക്ഷേപിച്ചത് 20000 രൂപ! സിഡിഎമ്മിൽ കള്ളനോട്ട് നിക്ഷേപിച്ചത് അക്കൗണ്ടിലെത്തിയില്ല; പരാതിയുമായി വന്നയാളും പണം കൊടുത്തയാളും അറസ്റ്റിൽ
എരുമേലി: പണം മറ്റൊരാൾക്ക് നൽകാനായി സിഡിഎം വഴി നിക്ഷേപിച്ചത് അക്കൗണ്ടിൽ എത്തിയില്ലെന്ന് നിക്ഷേപകനായ യുവാവ് ബാങ്കിലും പോലീസിലും പരാതി അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണം കള്ള നോട്ടുകൾ ആണെന്നറിഞ്ഞതോടെ യുവാവ് അറസ്റ്റിലായി. യുവാവിന് പണം നൽകിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റു ചെയ്തു. കഞ്ചാവ് വിൽപ്പന സംബന്ധിച്ച ഇടപാടിൽ ലഭിച്ച പണം ആണെന്ന് സൂചനകൾ. എരുമേലി വയലാപറമ്പ് കുഴിക്കാട്ട് ഷെഫീക്ക് (26), ഇയാൾക്ക് പണം നൽകിയ വെച്ചൂച്ചിറ സ്വദേശി തകടിയേൽ മണിയപ്പൻ (63) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ എരുമേലി ഫെഡറൽ ബാങ്ക് ശാഖയുടെ സിഡിഎമ്മിലാണ് യുവാവ് 2000 രൂപയുടെ പത്ത് നോട്ടുകൾ നിക്ഷേപിച്ചത്. തുക അക്കൗണ്ടിൽ എത്തിയില്ലെന്ന് അറിഞ്ഞ് യുവാവ് ഈ വിവരം ബാങ്കിലും തുടർന്ന് പോലീസ് സ്റ്റേഷനിലും എത്തി അറിയിച്ചിരുന്നു. തുടർന്ന് യുവാവിനെ ബാങ്ക് അധികൃതർ വിളിച്ചു…
Read Moreശബ്ദവും ആഘോഷങ്ങളും നിലച്ചു! അതിജീവനത്തിന് വഴി കാണാതെ നൂറുകണക്കിന് തൊഴിലാളികള്‍
ടി.പി.സന്തോഷ്കുമാർ കഴിഞ്ഞ 26 വർഷത്തോളമായി തൊടുപുഴ കോലാനി സ്വദേശി ഷാജുവിന്റെ ശബ്ദം ഉച്ചഭാഷിണിയിലൂടെ നഗരവാസികൾ കേട്ടു തുടങ്ങിയിട്ട്. പൊതുപരിപാടികളുടെയും കട ഉദ്ഘാടനങ്ങളുടെയും രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക യോഗങ്ങളുടെയും മറ്റും വിവരങ്ങൾ ഉച്ചഭാഷിണികളിലൂടെ നാട്ടുകാരെ കേൾപ്പിച്ചിരുന്നത് ഷാജുവായിരുന്നു. എന്നാൽ കോവിഡ് മഹാമാരി നാടിനെ ദുരിതക്കടലിൽ മുക്കിയപ്പോൾ ഷാജുവിന്റെ മുഴക്കമുള്ള ശബ്ദം എവിടെയും കേൾക്കാതായി. നാട്ടിലെ വിവരങ്ങൾ ജനങ്ങളിലെത്തിച്ചിരുന്ന മൈക്കുകളും ആംപ്ലിഫയറും ഉൾപ്പെടെയുള്ളവ ഷാജുവിന്റെ കടയുടെ മൂലയ്ക്ക് പൊടിപിടിച്ചു കിടക്കുന്നു. പരിപാടികളും ആഘോഷങ്ങളും നിലച്ചതോടെ കുടുംബത്തെ പോറ്റാൻ മറ്റു തൊഴിൽതേടേണ്ട അവസ്ഥയിലായി ഇദ്ദേഹം. ഇത് ഈ ചെറുപ്പക്കാരന്റെ മാത്രം അനുഭവമല്ല. മറിച്ച് ഇതുപോലെ തൊഴിൽ ചെയ്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിച്ചിരുന്നവരുടെ അവസ്ഥ കൂടിയാണ്. ശബ്ദവും വെളിച്ചവും നൽകുന്നത്… പള്ളിമൈതാനികളിലും ഉത്സവപ്പറന്പുകളിലും മുഴങ്ങിയിരുന്ന ഈ അനൗണ്‍സ്മെന്റ് ഇപ്പോൾ കേൾക്കാനില്ല. കോവിഡ് വ്യാപിച്ചതിനെത്തുടർന്ന് ആഘോഷങ്ങൾക്ക് തിരശീല വീണപ്പോൾ ഈ അനൗണ്സ്മെന്റിൽ പേരുപറയുന്ന ഉടമകൾ…
Read More