തൊടുപുഴ: മോളിയുടെ സുമനസുമൂലം വിദ്യാർഥിയായ സഞ്ജയിന് ലഭിച്ചത് നഷ്ടമായ പണവും വിലപ്പെട്ട രേഖകളും. കഴിഞ്ഞ ദിവസം തൊടുപുഴയിലെത്തിയ സഞ്ജയിന്റെ പഴ്സ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടിരുന്നു. ഇതിനായി അന്വേഷണം നടത്തിവരുന്നതിനിടെയാണ് കാഞ്ഞിരമറ്റം ജംഗ്ഷനിലെ ബസ് സ്റ്റോപ്പിനുമുന്നിലെ റോഡിൽ നിന്ന് 6,500 രൂപയും എടിഎം കാർഡും പാൻകാർഡും ആധാർകാർഡുമടങ്ങിയ പഴ്സ് ലഭിച്ചവിവരം അറിയിച്ച് ഫോണ്വിളിയെത്തുന്നത്. തൊടുപുഴ ജ്യോതി സൂപ്പർബസാറിലെ പ്രിന്റക് പ്രസ് ജീവനക്കാരിയായ വാഴക്കുളം വേങ്ങത്താനത്ത് മോളി സാന്റോയ്ക്കാണ് ഇവ ലഭിച്ചത്. പഴ്സിനുള്ളിലുണ്ടായിരുന്ന ഡ്രൈവിംഗ് ലൈസൻസിന്റെ ഫോട്ടോ കോപ്പിയിൽ എഴുതിയിരുന്ന ഫോണ്നന്പറിൽ വിളിച്ചപ്പോഴാണ് മുരിക്കാശേരി കൊച്ചുതാഴത്ത് സഞ്ജയ് സജിയുടെ പഴ്സാണിതെന്ന് തിരിച്ചറിഞ്ഞത്. ഇന്നലെ സഞ്ജയിന്റെ ബന്ധുവും ക്രൈം ബ്രാഞ്ച് എസ്ഐയുമായ സിജു ജോസഫ് പ്രിന്റ്ക് പ്രസിലെത്തി ഉടമ ടോം ചെറിയാന്റെ സാന്നിധ്യത്തിൽ മോളിയിൽ നിന്നു പഴ്സ് ഏറ്റുവാങ്ങി.
Read MoreCategory: Kottayam
കാട്ടുപന്നിക്കറിയുമോ കർഷകന്റെ കഷ്ടപ്പാട് ..! പകൽപോലും ജനങ്ങൾക്ക് കാട്ടുപന്നികളെ ഭയന്നിട്ട് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ
ചെറുതോണി: കാട്ടുപന്നിയെ ഭയന്ന് പുറത്തിറങ്ങാനാവതെ മലയോരജനത ദുരിതത്തിലായിരിക്കുകയാണ്. പകൽപോലും ജനങ്ങൾക്ക് കാട്ടുപന്നികളെ ഭയന്നിട്ട് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായിരിക്കയാണ്. പണ്ടൊക്കെ വനാതിർത്തിയോടു ചേർന്നുകിടക്കുന്ന കൃഷിയിടത്തിൽ മാത്രമായിരുന്നു കാട്ടുപന്നിയുടെ ശല്യമുണ്ടായിരുന്നത്. ഇപ്പോൾ ജനവാസ മേഖലയിൽപോലും ഇവറ്റകളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. കാർഷികവിളകൾക്കു മാത്രമല്ല മനുഷ്യജീവനും ഇവ ഭീഷണി സൃഷ്ടിക്കുകയാണ്. കഴിഞ്ഞയാഴ്ച പൈനാവിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ കാട്ടുപന്നി ആക്രമിച്ചതാണ് അവസാനമായുണ്ടായ സംഭവം. ഏതാനും മാസം മുന്പ് പൈനാവിൽതന്നെ കളക്ടറുടെ ബംഗ്ലാവിനു സമീപം വാഹനത്തിന് പന്നിയിടിച്ച് കേടുവരുത്തിയിരുന്നു. യാതൊരു കൃഷിയും വിളവെടുക്കാൻ ഈ വന്യമഗം അനുവദിക്കുന്നില്ല. ജില്ലാ ആസ്ഥാനമേഖലയിൽ നല്ലരീതിയിൽ ഭക്ഷ്യോത്പന്നങ്ങൾ കൃഷിചെയ്തുവന്നിരുന്നതാണ്. കപ്പ, ചേന, ചേന്പ്, കാച്ചിൽ, മറ്റു കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയ തന്നാണ്ടുവിളകളെല്ലാം പന്നികൾ നശിപ്പിക്കുകയാണ്. കൃഷിചെയ്ത് ആഴ്ചകൾക്കകം കാട്ടുപന്നിക്കൂട്ടം നാശംവരുത്തും. കുരുമുളക്, ഏലം, ജാതി തുടങ്ങിയ ദീർഘകാല വിളകൾക്കും കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽനിന്നും രക്ഷയില്ല. പന്നി കഴിക്കാറില്ലാത്ത ദേഹണ്ഡങ്ങളാണെങ്കിൽപോലും അവയുടെ…
Read Moreവൈദ്യുതോത്പാദനം പരമാവധി കൂട്ടി! ഇടുക്കി ഡാം തുറക്കൽ ഒഴിവാക്കാൻ തീവ്രശ്രമം
ജെയിസ് വാട്ടപ്പിള്ളിൽ തൊടുപുഴ: വൈദ്യുതോത്പാദനം പരമാവധി കൂട്ടി ഇടുക്കി ഡാം തുറക്കുന്നതു ഒഴിവാക്കാൻ വൈദ്യുതി ബോർഡിന്റെ തീവ്ര ശ്രമം. മഴ ശക്തമാകുകയും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ബ്ലൂ അലർട്ട് ലെവൽ പിന്നിടുകയും ചെയ്ത സാഹചര്യത്തിലാണിത്. ചൊവ്വാഴ്ച ചേർന്ന ഉന്നതതല യോഗം ഉത്പാദനം കൂട്ടി ജലനിരപ്പു താഴ്ത്താൻ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ചൊവ്വാഴ്ച മുതൽ തന്നെ മൂലമറ്റം നിലയത്തിൽ വൈദ്യുതോത്പാദനം വർധിപ്പിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം വരെ പ്രതിദിനം ശരാശരി അഞ്ചുദശലക്ഷം യൂണിറ്റിൽ താഴെയായിരുന്ന ഉത്പാദനം ചൊവ്വാഴ്ച രാത്രി 7.041 ദശലക്ഷം യൂണിറ്റായി വർധിപ്പിച്ചു.
Read Moreമോഷണം പോയത് പെത്തഡിനും മോർഫിൻ വിഭാഗത്തിൽപ്പെട്ടെ ആംപ്യൂളും; ലഹരി മാഫിയ സംഘങ്ങളെ സംശയം; അന്വേഷണം ആശുപത്രി ജീവനക്കാരിലേക്കും
വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തിയറ്റർ കുത്തിത്തുറന്ന് പെത്തഡിൻ, മോർഫിൻ വിഭാഗത്തിൽപ്പെട്ട മുപ്പതിലധികം ആംപ്യൂളുകൾ മോഷ്ടിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. രോഗികളെ ഓപ്പറേഷനു വിധേയമാക്കുന്നതിനായി മയക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നാണ് മോഷ്ടിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ആശുപത്രിയുടെ വടക്കുഭാഗത്ത് കായലോരത്തുകൂടിയോ നിർമാണം അവസാന ഘട്ടത്തിലായ അമ്മയും കുഞ്ഞും ആശുപത്രിയുടെ കവാടം ചാടിക്കടന്നോ ലഹരി ഉപയോഗിക്കുന്നവർ ആശുപത്രിക്കുള്ളിൽ എത്തിയെന്നാണ് അധികൃതരുടെ നിഗമനം. പിന്നിലൂടെ എത്തിയതിനാൽ ആശുപത്രിയിലെ കാമറയിലും ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. ഓപ്പറേഷൻ തിയറ്ററിനുള്ളിൽ പ്രത്യേക സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന മരുന്നു വാതിൽ തകർത്ത് അകത്തു കടന്ന് ആംപ്യൂളുകൾ എടുത്തതിനു പിന്നിൽ ജീവനക്കാരിലാരുടെയെങ്കിലും സഹായം ലഹരി ഉപയോഗിക്കുന്നവർക്കു ലഭിച്ചിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ആശുപത്രി ജീവനക്കാർക്കല്ലാതെ മരുന്നിരിക്കുന്ന സ്ഥലം മറ്റാർക്കും അറിയില്ല. ജീവനക്കാരിലാരെങ്കിലും ലഹരി ഉപയോഗിക്കുന്നവർക്ക് മരുന്നിരിക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തു മരുന്ന് അപഹരിക്കുന്നതിനു…
Read Moreആപ്പിൾ ചിഹ്നവും ജനപക്ഷവും തെരഞ്ഞെടുപ്പു നേരിടാൻ സജ്ജമായി; സ്ഥാനാർഥി നിർണ്ണയം ഇങ്ങനെ…
കോട്ടയം: ആപ്പിൾ ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ ഉത്തരവായതോടെ പി.സി. ജോർജ് നേതൃത്വം നൽകുന്ന കേരള ജനപക്ഷം പാർട്ടി തെരഞ്ഞെടുപ്പു നേരിടാൻ സജ്ജമായിക്കഴിഞ്ഞു. കോട്ടയം ജില്ലയിലെ വിവിധ പഞ്ചായത്ത്, ബ്ലോക്ക് വാർഡുകളിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റു ജില്ലകളിലെ സ്ഥാനാർഥികളെയും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിലെ സ്ഥാനാർഥികളുടെ ലിസ്റ്റും തയാറായിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജനപക്ഷം സ്ഥാനാർഥിയായി പി.സി. ജോർജ് മത്സരിച്ചപ്പോൾ തൊപ്പിയായിരുന്നു ചിഹ്നം. തൊപ്പി ചിഹ്നമാണ് പാർട്ടി ആവശ്യപ്പെട്ടതെങ്കിലും തമിഴ്നാട്ടിൽ മാറ്റൊരു രാഷ്ട്രീയ പാർട്ടിക്ക് തൊപ്പി ചിഹ്നം അനുവദിച്ചതിനാൽ ആപ്പിൾ ചിഹ്നം നൽകുകയായിരുന്നു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഒന്ന്, രണ്ട്, 16, 18 വാർഡുകളിലും ചിറക്കടവ് പഞ്ചായത്തിലെ ഏഴ്, 20 വാർഡുകളിലും ജനപക്ഷം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ചിറക്കടവ് ഡിവിഷനിൽ യുവജനപക്ഷം സംസ്ഥാന…
Read Moreനാടെങ്ങും പച്ചമീൻ കച്ചവടം തകൃതി; നടത്തിക്കോ, പക്ഷേ നിയമപരമായിരിക്കണം
കോട്ടയം: കോവിഡ് കാലം എത്തിയതോടെ പച്ചമീൻ കച്ചവടത്തിലേക്കു കൂടുതൽ പേർ എ ത്തുന്നു. വ്യവസായവകുപ്പിന്റെ മൂന്നുമാസ കാലാവധിയുള്ള താത്കാലിക ലൈസൻസ് ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള കച്ചവടങ്ങൾ ഏറെയും. പരാതിയുണ്ടേൽ പരിശോധിക്കുമെന്നാണു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ന്യായം. നിലവിൽ പരാതികൾ ഇല്ലാത്തതിനാൽ പരിശോധനയില്ല. ലോക് ഡൗണിന്റെ ആദ്യ സമയത്തും കോവിഡ് കാലത്തിനു മുന്പും വ്യാപക പരിശോധനയും നടപടികളുമുണ്ടായിരുന്നു. ലോക്ക്ഡൗണിനുശേഷമുള്ള പുത്തൻ പ്രവണതയായാണു നഗര, ഗ്രാമ ഭേദമെന്യേ പച്ചമീൻ കടകൾ ആരംഭിച്ചിരിക്കുന്നത്. ചെലവാകുമെന്നതും അടിസ്ഥാന സൗകര്യങ്ങൾക്കു പണച്ചെലവില്ലെന്നതും മീൻ വ്യാപാരം തകൃതിയായി നടക്കാൻ കാരണമാകുന്നു. അഭ്യസ്തവിദ്യർ, ഉയർന്ന ജോലികളിലിരുന്നവർ മുതൽ മറ്റു കച്ചവടക്കാർവരെ ഇപ്പോൾ മീൻ വിൽപ്പന രംഗത്തുണ്ട്. മുന്പ് മൂവാറ്റുപുഴ, ഏറ്റുമാനൂർ, പായിപ്പാട് എന്നിവിടങ്ങളിൽനിന്നു പുലർച്ചെ മീൻ ശേഖരിച്ചു നാട്ടിൻപുറങ്ങളിൽ എത്തിച്ചു വിൽക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. ഇതിനായി ഇടനിലക്കാരും പ്രവർത്തിച്ചിരുന്നു. ലോക്ഡൗണിനുശേഷം രീതി മാറി. കച്ചവടക്കാർ നേരിട്ട് കടപ്പുറത്തും തീരദേശ…
Read Moreഇടതിന്റെ ലക്ഷ്യം തുടർഭരണം; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയംപോലെ നിമയസഭ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനം
കോട്ടയം: സ്വർണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിയിലും പ്രതിച്ഛായ നഷ്ടപ്പെട്ട പിണറായി സർക്കാർ തുടർഭരണം ലക്ഷ്യമിട്ടാണ് ജോസ് കെ. മാണി വിഭാഗത്തെ ഇടതു മുന്നണിയിലേക്ക് എത്തിക്കുന്നത്. ഇതിന്റെ ഭാഗമായി മാസങ്ങൾക്കു മുന്പു തന്നെ സിപിഎം നേതൃത്വം ജോസ് കെ. മാണി വിഭാഗവുമായി ചർച്ചകൾ നടത്തിയിരുന്നു. മധ്യകേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ കേരള കോണ്ഗ്രസ് -എം ജോസ് വിഭാഗത്തെ ഒപ്പം കൂട്ടിയാൽ എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇടതു മുന്നണിക്കു സീറ്റുകൾ വർധിപ്പിക്കാം എന്നാണ് സിപിഎം നേതൃത്വം കണക്കുകൂട്ടുന്നത്. മലബാറിലെ കുടിയേറ്റ മേഖലകളിലെ വിജയിക്കാനാവാത്ത സീറ്റുകളിലും കേരള കോണ്ഗ്രസ് -എം ജോസ് വിഭാഗം സ്ഥാനാർഥികളെ രംഗത്തിറക്കി കോണ്ഗ്രസിൽ നിന്നു സീറ്റുകൾ പിടിച്ചെടുക്കാമെന്നുള്ള ധാരണയും സിപിഎം നേതൃത്വത്തിനുണ്ട്. ഇതാണ് ജോസ് വിഭാഗത്തെ മുന്നണിയിലെടുക്കാൻ സിപിഎം നേതൃത്വം താൽപര്യം കാട്ടുന്നത്. കോണ്ഗ്രസിന്റെ 10 സീറ്റെങ്കിലും പിടിച്ചെടുക്കാമെന്നും മറ്റുള്ള സീറ്റുകളിൽ എൽഡിഎഫ്…
Read Moreഎടിഎം കൗണ്ടർ ചങ്ങല കൊണ്ട് കെട്ടി വലിച്ചു നീക്കി തകർക്കാൻ ശ്രമം! ശബ്ദം കേട്ട് പരിസരവാസികൾ എത്തി; ഒടുവില്…
ചെറുതോണി : എടിഎം കൗണ്ടർ ചങ്ങല കൊണ്ട് കെട്ടി വലിച്ചു നീക്കി തകർക്കാൻ ശ്രമം. തോപ്രാംകുടി ടൗണിൽ പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്ക് എടിഎം തകർത്ത് പണം അപഹരിക്കാനാണ് ശ്രമം നടന്നത്. ഇന്ന് പുലർച്ചെ 2.40ന് ആണ് സംഭവം. എടിഎം മെഷീനിൽ ഇരുന്പു ചങ്ങല കെട്ടി വലിച്ചു നീക്കി തകർത്ത് കവർച്ച നടത്താനായിരുന്നു ശ്രമം. എടിഎം മെഷീൻ പുറത്തെത്തിക്കാനായി ചില്ലു വാതിലും തകർത്തു. ശബ്ദം കേട്ട് പരിസരവാസികൾ എത്തിയതോടെ മോഷ്ടാക്കൾ ശ്രമം ഉപേക്ഷിച്ചു രക്ഷപെടുകയായിരുന്നു. വെളുത്ത മാരുതി സ്വിഫ്റ്റ് ഡിസയർ കാറിലാണ് മോഷ്ടാക്കൾ രക്ഷപെട്ടത്. സംഭവമറിഞ്ഞ് മുരിക്കാശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എടിഎമ്മിലെയും സമീപ പ്രദേശത്തെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ്് അന്വേഷണം നടത്തുന്നത്. ഒന്നിൽ കൂടുതൽ പേരുടെ ദൃശ്യങ്ങൾ ലഭിച്ചെന്നും ഇവർ തൊപ്പി വച്ചിരിക്കുന്നതിനാൽ മുഖം വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
Read Moreസ്വകാര്യ ആശുപത്രിയുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഗുരുതര വീഴ്ച; വൈക്കത്തെ കോവിഡ് മരണത്തിൽ വ്യാപക പ്രതിഷേധം
വൈക്കം: കോവിഡ് സ്ഥിരീകരിച്ച 76കാരന് 24 മണിക്കൂർ കഴിഞ്ഞും ഫലപ്രദമായ ചികിൽസ ലഭ്യമാക്കാതെ മരണപ്പെടാനിടയായ സംഭവത്തിൽ സ്വകാര്യ ആശുപത്രിയുടേയും ആരോഗ്യ വകുപ്പിന്റെയും നടപടിയിൽ പ്രതിഷേധിച്ചു വൈക്കത്തു വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം കെപിഎംഎസ് വൈക്കം യൂണിയന്റെ നേതൃത്വത്തിൽ അഞ്ചിടങ്ങളിലായി പ്രതിഷേധ ധർണ നടത്തിയിരുന്നു. കഴിഞ്ഞ ആറിനാണ് തോട്ടകം സ്വദേശിയായ വാസുവും ഭാര്യ ദേവകിയും രണ്ടു മക്കളും വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് പരിശോധനയ്ക്ക് വിധേയരായത്. 11ന് വാസുവിനും ഭാര്യയ്ക്കും കോവിഡ് പോസിറ്റീവാണെന്ന് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് അറിയിച്ചു. സ്വകാര്യ ആശുപത്രി ഈ വിവരം കോട്ടയത്തെ കോവിഡ് കണ്ട്രോൾ സെന്ററിൽ റിപ്പോർട്ട് ചെയ്യാത്തതിനാൽ 24 മണിക്കൂർ കഴിഞ്ഞിട്ടും ഇവരെ ആശുപത്രിയിലേക്കു മാറ്റാൻ ആരോഗ്യ വകുപ്പ് അധികൃതർ തയാറായില്ല. പ്രതിഷേധം ഉയർന്നതോടെ ഒരു ദിവസം കഴിഞ്ഞാണ് രോഗികളെ ചികിത്സ നൽകുന്നതിനായി കൊണ്ടു പോയത്. ഒന്പതിനു രോഗം വഷളായി വാസു മരിച്ചു.…
Read Moreപോലീസ് പരിശോധനയ്ക്കിറങ്ങി, യാത്രക്കാർ കൂടുതൽ ജാഗ്രത പാലിച്ചു; ജില്ലയിലെ റോഡ് അപകങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്
കോട്ടയം: കോവിഡ് മാനദണ്ഡങ്ങൾക്കൊപ്പം പോലീസിന്റെ പരിശോധനയും കർശമാക്കിയപ്പോൾ ജില്ലയിൽ റോഡപകടങ്ങൾ കുറഞ്ഞു. കണക്കുകൾ പരിശോധിക്കുന്പോൾ ഈ വർഷം ഒാഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പോയ വർഷങ്ങളേക്കാൾ പകുതിയിൽ താഴെമാത്രം റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപകട മരണ നിരക്കിലും വലിയ കുറവുണ്ട്. പോലീസിന്റെ നേരിട്ടുള്ള പരിശോധനയ്ക്കു പുറമേ ഇ പോസ് മെഷീനുകളും സ്പീഡ് കാമറകളും ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് കാമറകളും ഉപയോഗിച്ചതാണ് പ്രയോജനപ്പെട്ടത്. സമീപ വർഷങ്ങളിൽ റോഡ് അപകടത്തോത് കൂടിവന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയത്. റോഡപകടങ്ങളിലും അതിനെ തുടർന്നുള്ള മരണങ്ങളിലും ഇരുചക്ര വാഹനാപകടങ്ങളായിരുന്നു കൂടുതൽ. കഴിഞ്ഞ രണ്ടു മാസങ്ങളിൽ നടത്തിയ വാഹന പരിശോധനകളിൽ രജിസ്റ്റർ ചെയ്ത 10,500 കേസുകളിൽ പകുതിയിൽ അധികവും ഹെൽമറ്റ് ധരിക്കാത്തതിനായിരുന്നു. പരിശോധന കർശനമാക്കിയതോടെ ഇരുചക്ര വാഹനയാത്രികർ ഹെൽമറ്റും കാർ യാത്രികർ സീറ്റ് ബെൽറ്റ് ധരിക്കുന്നതിലും കൂടുതൽ ജാഗ്രത കാണിച്ചു. പരിശോധന ഫലം ചെയ്തതോടെ…
Read More