തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 134 അടിയിലെത്തി. തീരമേഖലകളിൽ കനത്ത ജാഗ്രത. ഇന്നു പുലർച്ചെയോടെ മഴയുടെ ശക്തികുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തമായി തുടരുന്നതിനാലാണ് രാവിലെ ഒൻപതോടെ ജലനിരപ്പ് 134 അടിയിലേക്ക് ഉയർന്നത്. ജലനിരപ്പ് 136 അടിയിലെത്തിയാൽ വെള്ളം തുറന്നു വിടണമെന്ന് കേരളം തമിഴ്നാടിനെ അറിയിച്ചിട്ടുണ്ട്. ജലനിരപ്പ് 138 അടിയിലെത്തിയാൽ ഡാം തുറക്കാനാണ് കേന്ദ്ര ജലകമ്മീഷൻ തമിഴ്നാടിനു നൽകിയിരിക്കുന്ന നിർദേശം. ഇന്നലെ ജലനിരപ്പ് 132.60 അടിയിലെത്തിയപ്പോൾ തന്നെ തീരവാസികൾക്ക് ആദ്യ ജാഗ്രത മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ എല്ലാ വില്ലേജ് ഓഫീസുകളിലും ജാഗ്രത നിർദേശങ്ങൾ നൽകി. തീരവാസികളോട് മരുന്നും രേഖകളും മറ്റുമടങ്ങിയ കിറ്റുകൾ തയാറാക്കിയിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അത്യാവശ്യ ഘട്ടത്തിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ക്യാന്പുകളും ഒരുക്കി. ഇന്നലെ രാവിലെ എട്ടിന് 130.40 ആയിരുന്നു ജലനിരപ്പ്. രാത്രി എട്ടോടെ ജലനിരപ്പ് 132.60 അടിയിലെത്തി. ഇതിനു പിന്നാലെയും ജലനിരപ്പ് ഉയരുകയായിരുന്നു. ഇന്നലെ രാത്രി മഴയുടെ…
Read MoreCategory: Kottayam
സിനിക്ക് സല്യൂട്ട്..!ചിലർ കോവിഡ് എന്നു കേട്ടാൽ പേടിച്ചോടും, പക്ഷേ സിനി വണ്ടിയുമായിറങ്ങും!
ടി.പി. സന്തോഷ്കുമാർ തൊടുപുഴ: കോവിഡ് എന്നു കേട്ടാൽ പലരും ആവശ്യത്തിലേറെ പേടിക്കുകയും സഹായം ചെയ്യാൻ പോലും മടിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഇതാ ഒരു വീട്ടമ്മ കോവിഡുമായി നേരിട്ടു പോരാട്ടത്തിൽ. കണ്ടെയ്ന്റ്മെന്റ് സോണെന്നും ഹോട്ട് സ്പോട്ടെന്നുമൊക്കെ കേട്ടാൽ ഉടനെ പേടിച്ചു സ്ഥലംവിടുന്നവരു മുന്നിലൂടെ തന്റെ വാഹനവുമായി ഒാടി നടക്കുകയാണ് ഈ യുവതി. കോവിഡ് ബാധിത മേഖലകളിൽ സ്രവ ശേഖരണത്തിനും മറ്റ് പ്രവർത്തനങ്ങൾക്കുമായി ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും വാഹനത്തിലെത്തിച്ചാണ് സിനി സാബു വേറിട്ട മാതൃകയാകുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വാഹനം ആവശ്യപ്പെട്ടതിനെ തുടർന്ന് ഈ ജോലിയേറ്റെടുത്ത കേരളത്തിലെ ഏക വനിതയാണ് തൊടുപുഴ മണക്കാട് പുതുപ്പരിയാരം സ്വദേശിനിയായ മുക്കുടിക്കൽ സിനി. അയൽവാസിയായ യുവാവാണ് ആരോഗ്യവകുപ്പിനു വാഹനം ആവശ്യമുണ്ടെന്ന കാര്യം സിനിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിൽ ജോലി ചെയ്യുകയായിരുന്നു സിനി. യൂണിറ്റിന്റെ വാഹമോടിക്കുകയും ചെയ്തിരുന്നു. കൂടാതെ വിദ്യാർഥികളെ…
Read Moreനവജാത ശിശുവിന്റെ മൃതദേഹം കായലിൽ നിന്ന് കിട്ടിയ സംഭവം: ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം വൈകും
വൈക്കം: വൈക്കം ചെന്പിലെ കായലോരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ആലപ്പുഴ, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം പുരോഗമിക്കുന്നു. നവജാത ശിശുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയതിൽ നിന്നും കുഞ്ഞ് ജനിച്ചിട്ട് 10 ദിവസമേ ആയിട്ടുള്ളുവെന്ന് വ്യക്തമായി. ഇതോടെ പോലീസ് കോട്ടയം എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്നും ജനിച്ച കുഞ്ഞുങ്ങളുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ആശാ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ സഹായവും തേടിയിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസിനു സൂചനകൾ ലഭിച്ചിട്ടില്ല. കുഞ്ഞിന്റെ മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമാണുള്ളത്. മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാൽ മരണകാരണം ആന്തരിക അവയവ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു. ഇതിനായി ആന്തര അവയവ പരിശോധന തിരുവനന്തപുരത്തെ ലാബിൽ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലാബിന്റെ പ്രവർത്തനം പൂർണമായി നടക്കാത്തതിനാൽ പരിശോധനാ ഫലം വൈകുമെന്നാണ് സൂചന. വൈക്കം എസ്എച്ച്ഒ എസ്. പ്രദീപിന്റെ…
Read Moreസിനിമാസ്റ്റൈലിൽ കാർ തടഞ്ഞു നിർത്തി അഞ്ചുലക്ഷം തട്ടിയ കേസ്; പൂർണമായും വിശ്വസിക്കാതെ പോലീസ്; ഇങ്ങനെ പറയുന്നതിന്റെ കാരണം ഇതാണ്…
മണിമല: സിനിമാ സ്്റ്റെലിൽ കാർ തടഞ്ഞു നിർത്തി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മണിമല പോലീസ് അന്വേഷണം ആരംഭിച്ചു. പരാതിയിൽ പറയുന്ന കാര്യങ്ങൾ പൂർണമായും വിശ്വാസത്തിലെടുക്കാൻ പോലീസ് തയാറായിട്ടില്ല. ചാമംപതാലിലുള്ള കോഴി ഫാമിലെ ജീവനക്കാരായ വലിയകാവ് പൂച്ചെടിയിൽ ജെഫിൻ പി. ജയിംസ് (24), വലിയകാവ് കുപ്പക്കൽ റോണി മാത്യു (23) എന്നിവരിൽ നിന്നുമാണു പണം തട്ടിയെടുത്തതെന്നാണ് പരാതി. ഇന്നലെ പുലർച്ചെ 5.30നു കൊടുങ്ങൂർ-മണിമല റോഡിൽ മണിമലയ്ക്കു സമീപമായിരുന്നു സംഭവം. വിവിധ ഫാമുകളിൽ നിന്നും പിരിവ് നടത്തിയ ശേഷം പണവുമായി ഇന്നലെ പുലർച്ചെയാണ് ഇവർ ചാമംപതാലിൽ നിന്നും വീടുകളിലേക്ക് പുറപ്പെട്ടത്. മൂലേപ്ലാവിന് സമീപമെത്തിയപ്പോൾ പിന്നാലെ എത്തിയ കാർ ഇവരുടെ കാറിനെ മറികടന്ന് മുന്പിൽ നിർത്തി. കാറിന്റെ മുൻഭാഗത്തെ ഡോറുകളുടെ ഇരു ഗ്ലാസുകൾ തകർത്തു. കാറിൽ നിന്നിറങ്ങിയവർ ഇവരെ വലിച്ചിറക്കിയ ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നു ബാഗിലുണ്ടായിരുന്ന പണവുമായി രക്ഷപ്പെടുകയായിരുന്നുവെന്നാണ്…
Read Moreനല്ലതണ്ണി പാലത്തിനു സമീപം കാർ ഒഴുക്കിൽപ്പെട്ടു കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
തൊടുപുഴ: ഇന്നലെ രാത്രി ഏലപ്പാറ -വാഗമണ്‍ റൂട്ടിൽ നല്ലതണ്ണി പാലത്തിനു സമീപം കാർ ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് കാണാതായ രണ്ടു പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മറ്റൊരാൾക്കായി പോലീസും ഫയർഫോഴ്സും നാട്ടുകാരും ദേശീയ ദുരന്തനിവാരണ സേനയും തിരച്ചിൽ നടത്തുകയാണ്. നല്ലതണ്ണി സ്വദേശികളായ മാർട്ടിൻ ,അനീഷ് എന്നിവരാണ് ഇന്നലെ രാത്രി ഒഴുക്കിൽപെട്ടത്. ഇന്നലെ വൈകുന്നേരം 6.30 ഓടെ ഉണ്ടായ ഉരുൾപൊട്ടലിലാണ് കാർ ഒഴുക്കിൽപെട്ടത്. രാത്രിയിൽ തന്നെ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയ ശേഷം പ്രതികൂല കാലാവസ്ഥ മൂലം ഫയർഫോഴ്സ് പിൻവാങ്ങി. കനത്ത മഴയെ അവഗണിച്ചു നാട്ടുകാർ നടത്തിയ തെരച്ചിലിൽ കാർ കണ്ടെത്തി. ഒഴുക്കിൽപെട്ട സ്ഥലത്ത് നിന്ന് 100 മീറ്റർ മാറിയാണ് വാഹനം കണ്ടെത്തിയത്. ഈ ഭാഗം കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിൽ കാറ് കണ്ടതിന്റെ 50 മീറ്റർ മാറി അർധരാത്രിയോടെ മാർട്ടിന്റെ മൃതദേഹവും കണ്ടത്തി. മാർട്ടിന്റെ മൃതദേഹം പീരുമേട് സർക്കാർ ആശുപത്രി മോർച്ചറിയിൽ…
Read Moreകുട്ടികളുടെ ആശുപത്രിയിൽ സ്കാനിംഗ് സൗകര്യമില്ല; സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ സ്കാനിംഗ് സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. നൂറു കണക്കിന് കുട്ടികൾ ചികിത്സയിൽ കഴിയുന്ന ഇവിടെ നാളിതുവരെ സ്കാനിംഗ് സൗകര്യമില്ല. ചികിത്സയുടെ ആവശ്യമായി സ്കാനിംഗ് ആവശ്യമായി വരുന്പോൾ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുള്ള മെഡിക്കൽ കോളജ് ആശുപത്രി യിൽ പോയാണ് സ്കാനിംഗ് ചെയ്യേണ്ടി വരുന്നത്. മെഡിക്കൽ കോളജിൽ എത്തിയാൽ അവിടെ സ്കാനിംഗിനെത്തുന്ന രോഗികളുടെ തിരക്ക് കാരണം യഥാസമയം സ്കാൻ ചെയ്യാൻ കഴിയാതെ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നു. രാത്രി സമയങ്ങളിലാണ് ഏറെ ബുദ്ധിമുട്ടുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങളുള്ളതിനാൽ ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ട്. കോവിഡ് വൈറസ് ബാധയെ തുടർന്ന് ആശുപത്രിയിൽ ഒരു രോഗിയോടൊപ്പം ഒരാളെ മാത്രമേ കൂട്ടിരിപ്പിനായി പ്രവേശിപ്പിക്കയുള്ളൂ. അതിനാൽ സ്കാനിംഗ് ആവശ്യമായ രോഗികളുമായി രാത്രി കാലങ്ങളിൽ മെഡിക്കൽ കോളജിലേക്ക് പോകുന്നത് ഒഴിവാക്കി കുട്ടികളുടെ ആശുപത്രിയിൽ വിവിധ സ്കാനിംഗ് സൗകര്യം ഏർപ്പെടുത്താൻ അധികൃതർ…
Read Moreകോവിഡ് രോഗികളെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാതിരിക്കുമോ ? കോട്ടയം മെഡിക്കൽ കോളജിൽ ഇപ്പോൾ നടക്കുന്നതിങ്ങനെ…
ഗാന്ധിനഗർ: കോവിഡ് സംശയിക്കുന്ന രോഗികളെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാതെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പ്രവേശിപ്പിക്കുന്നതിനു സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടയം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ യെല്ലോ സോണിലാണ് കോവിഡ് സംശയിക്കുന്ന രോഗികളുടെ പ്രഥമ പരിശോധനയും ചികിത്സയും നടത്തുന്നത്. സുരക്ഷാ വസ്ത്രം ധരിച്ചാണു ഡോക്്ടർമാരും ജീവനക്കാരും ഇവിടെ ഡ്യൂട്ടി ചെയ്യുന്നത്. ഒപി കൗണ്ടർ, കാഷ് കൗണ്ടർ എന്നിവ പ്രവർത്തിക്കുന്നത് ഇതിന്റെ പ്രവേശന കവാടത്തിൽ തന്നെയാണ്. കോവിഡ് രോഗത്തിന്റെ ആരംഭഘട്ടത്തിൽ കോവിഡ് സംശയിക്കുന്ന രോഗികളെ ഒന്നാം നിലയിലുള്ള ഒരു കെട്ടിടത്തിലായിരുന്നു. അതിനാൽ അത്യാഹിത വിഭാഗത്തിലെത്തുന്ന മറ്റു രോഗികൾക്കു ആശങ്ക കൂടാതെ പ്രവേശിക്കാമായിരുന്നു. കോവിഡ് സ്ഥിരീകരിച്ച് വരുന്ന രോഗികളെ അത്യാഹിത വിഭാഗത്തിൽ കാണിക്കാതെ ബന്ധപ്പെട്ട കോവിഡ് ഐസലേഷൻ വാർഡിലേക്ക് പ്രവേശിപ്പിക്കുന്നതിനാൽ ജീവനക്കാർക്ക് ആശങ്കയില്ല. രോഗവ്യാപനം രൂക്ഷമായതിനാൽ അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന കോവിഡ് രോഗ വിഭാഗം ഇവിടെനിന്നു മറ്റൊരു സ്ഥലത്തേക്കു…
Read Moreമാലം ‘മൊഴി’യാനെത്തുമോ? മാലം സുരേഷ് എത്താൻ തയ്യാറായില്ലെങ്കിൽ പോലീസിന്റെ തീരുമാനം ഇങ്ങനെ…
കോട്ടയം: കോടികൾ മറിയുന്ന മണർകാട് ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും പണമിടപാടുകാരനുമായ മാലം സുരേഷ് ചീട്ടുകളി കേസ് അന്വേഷിക്കുന്ന കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ്കുമാറിനു മുന്നിൽ ഹാജരായി മൊഴി നല്‍കിയേക്കും. മാലം സുരേഷ് സെഷൻസ് കോടതയിൽ നല്കിയ ജാമ്യാപേക്ഷ കോടതി തള്ളുകയും സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കേസായതിനാൽ കീഴ്ക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്നാവശ്യപ്പെട്ട് മാലം സുരേഷിനു പോലീസ് നോട്ടീസ് നല്‍കിയത്. ഇയാൾ മൊഴി രേഖപ്പെടുത്തുന്നതിനായി ഹാജരാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. എന്നാൽ, മാലം സുരേഷ് എത്താൻ തയ്യാറായില്ലെങ്കിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് തുടർ നടപടികൾ സ്വീകരിക്കുകയായിരിക്കും പോലീസ് സ്വീകരിക്കുന്ന തുടർനടപടി. അതേസമയം ഇന്നലെ മാലം സുരേഷ് വീണ്ടും ജാമ്യാപേക്ഷ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ചീട്ടുകളി കേന്ദ്രത്തിൽ നിന്നും പോലീസ് പിടികൂടിയവരുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. നാളുകളായി…
Read Moreഓര്‍മയുടെ ഫ്രെയിമിലേക്ക് ഇരുദയസാമി; ചരിത്രങ്ങളുറങ്ങുന്ന ചിത്രങ്ങള്‍ സമ്മാനിച്ച ആദ്യകാല ഫോട്ടോഗ്രാഫര്‍ ഓര്‍മയായി
മൂന്നാര്‍: പുതു തലമുറയ്ക്ക് പഠിക്കാനും സൂക്ഷിക്കാനുമായി ഒട്ടേറെ അപൂര്‍വ ചിത്രങ്ങള്‍ സമ്മാനിച്ച മൂന്നാറിലെ ആദ്യകാല ഫോട്ടോഗ്രാഫര്‍ ഓര്‍മയുടെ ഫ്രെയിമിലേക്ക് മാഞ്ഞു. മൂന്നാറിലെ ആദ്യ ഫോട്ടോ സ്റ്റുഡിയോ ആയ റോയല്‍ സ്റ്റുഡിയോയുടെ ഉടമയും അടുപ്പക്കാര്‍ നൈനാ എന്നു വിളിക്കുന്ന ഇരുദയസാമി രത്തിനം ആണ് കഴിഞ്ഞദിവസം വിട വാങ്ങിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോയമ്പത്തൂരില്‍ വച്ചായിരുന്നു അന്ത്യം. പശ്ചിമ ഘട്ട മലനിരകളിലെ മനോഹരവും പച്ചപ്പ് നിറഞ്ഞതുമായ മൊട്ടക്കുന്നുകളില്‍ തേയില കൃഷി നട്ടുപിടിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ ആരംഭിച്ചപ്പോള്‍ തുടങ്ങിയ മൂന്നാറിന്റെ കുടിയേറ്റം മുതലുള്ള പല ചരിത്ര സംഭവങ്ങളും ഒപ്പിയെടുത്താണ് ഇരുദയസാമി രത്തിനം ഓര്‍മയായത്. മൂന്നാറിലെ തേയിലകൃഷിയുടെ ആരംഭം, മൂന്നാര്‍ ടൗണ്‍ സ്ഥാപനം, 1924 ലെ വെള്ളപ്പൊക്കം, മൂന്നാറിലെ മോണോ റെയില്‍ നിര്‍മ്മാണം, ആലുവ – മൂന്നാര്‍ റോഡ് നിര്‍മ്മാണം, ഇന്ത്യയുടെ സ്വാതന്ത്യദിനാഘോഷം തുടങ്ങി അപൂര്‍വമായ ഒട്ടേറെ ചിത്രങ്ങള്‍ മിഴിവോടെ ഭാവി തലമുറയ്ക്ക് കാണാന്‍ അവസരം…
Read Moreകോവിഡ് ഭീതിയിൽ വഴിയാത്രക്കാർ കാഴ്ചക്കാരായി! നടുറോഡിൽ പൊലിഞ്ഞത് രണ്ടു ജീവൻ; രക്തം വാര്‍ന്ന് റോഡില്‍ കിടന്നത് 20 മിനിറ്റോളം
കോട്ടയം: കോവിഡ് ഭീതിയിൽ വഴിയാത്രക്കാർ കാഴചക്കാരായപ്പോൾ റോഡപകടത്തിൽ പൊലിഞ്ഞതു രണ്ടു ജീവിതങ്ങൾ. ഇന്നലെ ഉച്ചയ്ക്ക് നാട്ടകം കാക്കൂരിൽ രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചാന്നാനിക്കാട് തെക്കേപ്പറന്പിൽ സലിജ സുരേഷ്കുമാറിന്റെയും സുരേഷ് കുമാറിന്റെയും മകൻ വേണു എസ്.കുമാർ(28), മാണിക്കുന്നം പഴിഞ്ഞാൽ വടക്കേതിൽ രാധാകൃഷ്ണന്റെ മകൻ ആദർശ് (25) എന്നിവരാണ് മരിച്ചത്. രക്തം വാർന്ന് 20 മിനിറ്റോളം റോഡിൽ കിടന്നിട്ടും ആരും രക്ഷിക്കാനെത്തിയില്ല എന്ന ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു. കാഴ്ചക്കാർ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതല്ലാതെ മുന്നോട്ടു വന്നില്ല. കോവിഡ് വ്യാപന ഭീതിയാണ് എല്ലാവരേയും രക്ഷാപ്രവർത്തനത്തിൽ നിന്ന് അകറ്റിയതെന്നു പറയുന്നു. അപകടം ഉണ്ടായ സ്ഥലം കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട സ്ഥലമാണ്. അതുകൊണ്ടു തന്നെ ആളുകളുടെ സാന്നിധ്യം കുറവായിരുന്നു. അപകടം ഉണ്ടായത് അറിഞ്ഞ് പത്തോളം ആളുകൾ ഇവിടെ കൂടിയിരുന്നു. ഇവരിൽ ആരുംതന്നെ പരിക്കേറ്റ് റോഡിൽ കിടന്നവരെ എടുക്കാനോ സഹായിക്കാനോ…
Read More