പൊൻകുന്നം: പൊൻകുന്നം – പാലാ റോഡിൽ വട്ടക്കാട്ട് മെഡിക്കൽസിൽ വൻ തീപിടിത്തം. ഇന്നു രാവിലെ 6.45 ഓടെ മെഡിക്കൽ സ്റ്റോറിന് പിൻഭാഗത്ത് കെട്ടിടത്തിന്റെ മുകൾഭാഗത്തുകൂടി പുക ഉയരുന്നതു കണ്ടാണ് വാഹനങ്ങളിലും വഴിയാത്രക്കാരും ഉടൻ തന്നെ പോലിസിൽ വിവരം അറിയിക്കുകയായിരുന്നു. കടക്കകത്ത് തി പിടിച്ച് ചില സാധനങ്ങൾ പൊട്ടിത്തെറിച്ച് ഷട്ടറിൽ ഇടിക്കുന്ന ശബ്ദം പുറത്ത് നിൽക്കുന്നവർക്കു കേൾക്കാമായിരുന്നു. ഇതിനിടെ കടയുടമ ജോജിയോയും വിവരം അറിയിച്ചിരുന്നു. ജോജി എത്തിയാണ് മെഡിക്കൽ സ്റ്റോർ തുറന്നത്. കടയ്ക്കകം മുഴുവൻ തീയായിരുന്നു. ഇതിനിടെ ഏതോ സാധനം പൊട്ടി പുറത്തേക്കു തെറിച്ചുവീണങ്കിലും അപായമുണ്ടായില്ല. പൊൻകുന്നം പോലിസും ഹൈവേ പോലീസും ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ സമീപത്തെ വ്യാപാരികളും ഓട്ടോ തൊഴിലാളികളും തീയണയ്ക്കാൻ ശ്രമിച്ചു. പോലിസ് തച്ചാറ പെട്രോൾപന്പിൽ നിന്ന് പത്ത് ഫയർഎസ്റ്റിൻഗുഷർ കൊണ്ടുവന്നു. പന്പിലെ ജീവനക്കാരും എത്തിയിരുന്നു. തീ പൂർണമായും അണച്ചു. ഏകദേശം രണ്ടു ലക്ഷം രൂപയുടെ…
Read MoreCategory: Kottayam
നവജാത ശിശുവിന്റെ മരണം! അന്വേഷണം നീളുന്നത് ആശുപത്രികൾ കേന്ദ്രീകരിച്ച്; വൈക്കത്തിനപ്പുറത്തുനിന്ന് ഒഴുകി വന്നതാണെന്ന് സംശയവും
വൈക്കം: ചെന്പിൽ വേന്പനാട്ടു കായലോരത്ത് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആശാവർക്കർമാരിലേക്കും ആശുപത്രികൾ കേന്ദ്രീകരിച്ചും. വൈക്കത്തും സമീപ പ്രദേശങ്ങളിലുമുള്ള ആശാവർക്കർമാരിൽനിന്നും പ്രാഥമികാരോഗ്യകേന്ദ്രം, സാമൂഹികാരോഗ്യകേന്ദ്രം, താലൂക്ക് ആശുപതി അടക്കമുള്ള ആതുരാലയങ്ങളിൽനിന്നും പോലിസ് വിവരങ്ങൾ തേടും. മൂന്നു ദിവസത്തിലധികം പഴക്കം മൃതദേഹത്തിനുള്ളതിനാൽ വൈക്കത്തിനപ്പുറത്തുനിന്ന് ഒഴുകി വന്നതാണെന്ന സംശയവും പോലിസിനുണ്ട്. എറണാകുളം, അരൂർ, പെരുന്പളം തുടങ്ങിയ സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചേക്കും. നാളെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്പോൾ മരണകാരണം വ്യക്തമാകും. ചെന്പ് പഞ്ചായത്ത് 13-ാം വാർഡിലെ കാട്ടാന്പള്ളി ഭാഗത്ത് കായലോരത്ത് തിങ്കളാഴ്ച രാവിലെയാണ് രണ്ടാഴ്ചയോളം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു മുന്നു ദിവസത്തിലധികം പഴക്കമുണ്ടായിരുന്നു. ശക്തമായ ഒഴുക്കിൽ ദൂരെ സ്ഥലത്തുനിന്ന് ചെന്പ് കായലോരത്ത് മൃതദേഹമെത്തിയതാണോയെന്ന സംശയവുമുയരുന്നുണ്ട്. കുഞ്ഞു ജനിച്ചതുമായി കണക്കാക്കിയുള്ള കാലയളവിൽ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചു നടന്ന പ്രസവങ്ങളെക്കുറിച്ചു പോലിസ് അന്വേഷിക്കും. ആശുപത്രികളിൽ നടന്ന പ്രസവങ്ങളിൽ ജനിച്ച കുഞ്ഞുങ്ങൾ…
Read Moreലോക്ഡൗണ്‍ കാലത്ത് കുംഭചാടിയവരും കൈയിലേയും കാലിലേയും മസിൽ പോയവരും വിഷമിക്കേണ്ട..!ആരോഗ്യം കാക്കാൻ ജിംനേഷ്യം റെഡി
കോട്ടയം: ലോക്ഡൗണ്‍ കാലത്ത് കുംഭചാടിയവരും കൈയിലേയും കാലിലേയും മസിൽ പോയവരും വിഷമിക്കേണ്ട…. മസിൽ പെരുപ്പിക്കാനും സിക്സ് പായക്ക് ഉണ്ടാക്കാനും വ്യായായമുറകൾ നടത്തി ആരോഗ്യം കരുതലോടെ സംരക്ഷിക്കാനുമായി ജിമ്മുകൾ തുറന്നു. സർക്കാർ നിർദേശങ്ങൾ പാലിച്ചു സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാണ് ഇന്നു മുതൽ ജിമ്മുകൾ തുറന്നു പ്രവർത്തിച്ചത്. രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം ആറു വരെയാണു പ്രവർത്തനസമയം. കയറിവരുന്പോൾ തന്നെ വരുന്നവർക്കു സാനിട്ടേഷൻ ചെയ്യാനുള്ള സംവിധാനം ജിമ്മുകളിൽ ക്രമീകരിച്ചിട്ടുണ്ട്. വരുന്നവർ മാസ്കും സാനിറൈസറും നിർബന്ധമായും കൊണ്ടുവരണം. ഒരേസമയം 10 പേർക്കു മാത്രമേ ജിമ്മിൽ വർക്ക്ഒൗട്ടുകൾ ചെയ്യാൻ അനുമാദമുള്ളൂ. ഇവർ തമ്മിൽ ആറടി അകലം പാലിക്കണം. ഇവർ പോയശേഷം വ്യായാമസ്ഥലവും ഉപകരണങ്ങളും അണുവിമുക്തമാക്കിയിട്ടേ അടുത്ത ബാച്ചിനു പ്രവേശനമുള്ളൂ. അഞ്ചു മാസങ്ങൾക്കു മുന്‍പ് ലോക്ഡൗണ്‍ സമയത്താണ് ജില്ലയിലെ ജിമ്മുകൾക്ക് ലോക്കു വീണത്. രോഗവ്യാപന സാധ്യത കൂടുതലുള്ള സ്ഥലമായതിനാലാണ് ജിമ്മുകൾ അടച്ചിടാൻ തീരുമാനിച്ചത് തുറക്കാൻ…
Read Moreകുമാരനെല്ലൂർ മക്കാ മസ്ജിദിൽ വീണ്ടും മോഷണം; പ്രദേശങ്ങളിൽ മോഷണം പതിവാകുന്നതായി നാട്ടുകാർ; മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ
കോട്ടയം: കുമാരനെല്ലൂർ മക്കാ മസ്ജിദിന്റെ നേർച്ചപ്പെട്ടി കുത്തിപൊളിച്ചു വീണ്ടും മോഷണം. കഴിഞ്ഞ 31നു രാത്രിയിൽ നടന്ന മോഷണ വിവരം പുറത്തറിയുന്നത് ഇന്നു രാവിലെയാണ്. ഏതാനും നാളുകൾക്കു മുന്‍പും മക്കാ മസ്ജിദിൽ മോഷണം നടന്നിരുന്നു. പെരുന്നാൾ പ്രമാണിച്ചു പള്ളിയിലെ ഇമാം നാട്ടിലേക്കു പോയിരുന്നു. ഇന്നലെ രാത്രിയിലാണ് അദേഹം തിരിച്ചെത്തിയത്. തുടർന്ന് ഇന്നു രാവിലെ നോക്കുന്പോഴാണ് നേർച്ചപ്പെട്ടിയുടെ താഴുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണു മോഷണം നടന്നതാണെന്ന് സ്ഥിരീകരിച്ചത്. കുമാരനെല്ലൂർ മേൽപ്പാലത്തിനു താഴെയായിട്ടാണ് മക്കാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. പള്ളിയോടും റോഡിനോടും ചേർന്നാണ് നേർച്ചപ്പെട്ടി സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന രണ്ടു സിസിടിവി കാമറകളിലും കള്ളന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കന്പിപ്പാര ഉൾപ്പെടെയുള്ള ആയുധങ്ങളുമായി എത്തുന്ന മോഷ്്ടാവ് താഴുകൾ തകർക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. നേർച്ചപ്പെട്ടിയിലുണ്ടായിരുന്ന മുഴുവൻ പണവും മോഷ്ടാവ് അപഹരിച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഏറെ…
Read Moreചീട്ടുകൊട്ടാരംപോലെ; മാലം സുരേഷിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി; കൈവിലങ്ങുമായി പോലീസ്
കോട്ടയം: മണർകാട്ടെ കോടികൾ മറിയുന്ന ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ മാലം സുരേഷിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതോടെ ഇയാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കേസിൽ മുൻകൂർ ജാമ്യത്തിനായി കീഴ്ക്കോടതിയ സമീപിക്കാനാണ് സെഷൻസ് കോടതി നിർദേശിച്ചത്. ഇതോടെയാണ് മാലം സുരേഷിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കം ചീട്ടുകളി കേസന്വേഷിക്കുന്ന പോലീസ് സംഘം സ്വീകരിച്ചിരിക്കുന്നത്. മാലം സുരേഷുമായി ബന്ധമുണ്ടെന്ന വിവരം പുറത്തു വന്നതിന്റെ അടിസ്ഥാനത്തിൽ മണർകാട് പോലീസ് സ്റ്റേഷനിലെ അഞ്ചു പോലീസുകാർക്കെതിരെ സ്പെഷൽ ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കും. തുടർന്നായിരിക്കും ഇവർക്കെതിരെ നടപടിയുണ്ടാകുന്നത്. ചീട്ടുകളി കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ഇന്നു മുതൽ റെയ്ഡിൽ പിടികൂടിയവരുടെ മൊഴികൾ രേഖപ്പെടുത്തും. റെയ്ഡിൽ പങ്കെടുത്ത രണ്ട് എസ്ഐമാർ, രണ്ട് സിവിൽ പോലീസുകാർ എന്നിവരുടെ മൊഴികൾ ഇന്നലെ രേഖപ്പെടുത്തുകയും ചെയ്തു. ഇവർക്കു…
Read Moreവേമ്പനാട്ടു കായലിന്റെ ഓളത്തിൽ പൊങ്ങിക്കിടന്ന നവജാത ശിശുവിനെ കൊന്നു തള്ളിയതോ? വീട്ടിൽ പ്രസവിച്ച ശേഷം കായലിൽ തള്ളാനും സാധ്യത; പോലീസ് ചൂണ്ടിക്കാട്ടുന്ന സംശയങ്ങൾ ഇങ്ങനെ…
വൈക്കം: വേന്പനാട്ടു കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സൂചനയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയാണ് ചെന്പ് പഞ്ചായത്ത് 13-ാം വാർഡിലെ കാട്ടാന്പള്ളി കായലോര ഭാഗത്ത് രണ്ടാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കായലിൽ മൽസ്യബന്ധനത്തിനു പോകാൻ വന്ന മൽസ്യതൊഴിലാളികൾ മൃതദേഹം കണ്ടതിനെ തുടർന്നു പോലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുള്ളതിനാൽ കിലോമീറ്ററുകൾ ദൂരത്തുനിന്ന് മൃതദേഹം ഒഴുകിയെത്തിയതാണെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹത്തിൽ മൽസ്യങ്ങൾ കൊത്തിയ നിലയിൽ കണ്ടെത്തിയതും മൃതദേഹം ഒഴുകിയെത്തിയതിനാലാണെന്ന് പോലീസ് പറയുന്നു. കുഞ്ഞു ജനിച്ചതുമായി കണക്കാക്കിയുള്ള കാലയളവിൽ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചു നടന്ന പ്രസവങ്ങളെക്കുറിച്ചു പോലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ആശുപത്രികളിൽ നടന്ന പ്രസവങ്ങളിൽ ജനിച്ച കുഞ്ഞുങ്ങൾ മാതാപിതാക്കൾക്ക് ഒപ്പമുണ്ടോയെന്നും ആശുപത്രിയിലെത്താതെ സ്വാഭാവികമായി പ്രസവം നടന്ന ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി ആരെങ്കിലും കായലിൽ തള്ളിയതാണോയെന്നും അന്വേഷിക്കും. കുഞ്ഞിന്റെ പൊക്കിൾകൊടി വിട്ടു…
Read Moreമാലം സുരേഷും അഞ്ചു പോലീസുകാരും; ‘‘രക്ഷപ്പെടാൻ ഒരു പഴുതുമില്ല, എല്ലാം പൊളിച്ചടുക്കും’
കോട്ടയം: മണർകാട് ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും പണമിടപാടുകാരനുമായ മാലം സുരേഷിന് ഒത്താശ ചെയ്തു നല്കിയ മണർകാട് സ്റ്റേഷനിലെ അഞ്ചു പോലീസുകാരും കുരുക്കിൽ. മാലം സുരേഷിന് റെയ്ഡ് വിവരങ്ങൾ ചോർത്തി നല്‍കുകയും ഫോണിൽ നിയമോപദേശം നല്‍കുകയും ചെയ്ത മണർകാട് എസ്എച്ച്ഒ ആർ. രതീഷ്കുമാറിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഇയാൾക്കൊപ്പം സ്റ്റേഷനിൽ അഞ്ചു പോലീസുകാർക്കു മാലം സുരേഷുമായി ബന്ധമുണ്ടെന്നും ഇവർ മാസപ്പടി കൈപ്പറ്റിയിരുന്നതായും ആരോപണമുയർന്നിരുന്നു. തുടർന്നാണ് സ്പെഷൽ ബ്രാഞ്ച് ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചത്. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചശേഷമായിരിക്കും പോലീസുകാർക്കെതിരെ നടപടിയുണ്ടാകുന്നത്. ക്ലബിലെ ചീട്ടുകളി നടത്തിപ്പിനു ഇവർ ഒത്താശ ചെയ്തിരുന്നോ, മുൻ കാലങ്ങളിൽ ക്ലബിൽ മണർകാട് പോലീസ് നടത്തിയ റെയഡ് വിവരങ്ങൾ മാലം സുരേഷിനു ചോർത്തി നല്‍കിയിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് സ്പെഷൽ ബ്രാഞ്ച് അന്വേഷിച്ചു വരുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഇവർക്കു മാലം സുരേഷുമായിട്ടുള്ള അടുപ്പം സ്പെഷൽ ബ്രാഞ്ചിനു ബോധ്യപ്പെട്ടിട്ടുണ്ട്. ചില…
Read Moreകോവിഡ് വ്യാപനം കൂടുന്നു; ഏറ്റുമാനൂരും അതിരമ്പുഴയും മുൾമുനയിൽ
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ ആശാ പ്രവർത്തകയ്ക്കു കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യവകുപ്പ് അറിയിച്ചതോടെ ആശങ്ക ഏറി. നഗരസഭ മൂന്നാം വാർഡിലെ ആരോഗ്യപ്രവർത്തകയ്ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സന്പർക്കം വളരെ വിപുലമായതിനാൽ പരിശോധന വ്യാപകമാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരിക്കുകയാണ്. നിലവിൽ കണ്ടെയ്ൻമെന്റ് സോണായ ഏറ്റുമാനൂരിൽ അവശ്യമെങ്കിൽ ലോക്ക്ഡൗണ്‍ പ്രഖ്യപിക്കുമെന്നാണ് കഴിഞ്ഞ ദിവസം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമൻ അറിയിച്ചത്. ഇപ്പോൾ ഏറ്റുമാനൂരിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. കോവിഡ് വ്യാപനം ഉണ്ടായ പച്ചക്കറി മാർക്കറ്റ് സ്ഥിതി ചെയ്യുന്ന വാർഡിലെ നഗരസഭാംഗത്തിനു കോവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭാ ചെയർമാൻ ഉൾപ്പെടെയുള്ളവർ ക്വാന്റൈനിലാണ്. ഏറ്റുമാനൂർ നഗരത്തിലേക്കു വിവിധ ഭാഗങ്ങളിൽ നിന്നുള്ള റോഡുകൾ പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചു. ഏറ്റവും അത്യാവശ്യമുള്ളവരെ വിവരങ്ങൾ ചോദിച്ചു മനസിലാക്കി മാത്രമാണ് ഇപ്പോൾ കടത്തി വിടുന്നത്. അതിരന്പുഴ: അതിരന്പുഴയിൽ ഇന്നലെ നടത്തിയ ആന്റിജെൻ പരിശോധനയിൽ 13 പേർക്കു കൂടി…
Read Moreകാൽ നൂറ്റാണ്ടിനുശേഷം മധുവിനു സ്വന്തം പുരയിടത്തിൽ കിണർ; അവസരമൊരുക്കിയത് ലോക്ക്ഡൗൺ
കടുത്തുരുത്തി: 25 വർഷത്തിനുശേഷം മധുവിനും കുടുംബത്തിനും സ്വന്തം പുരയിടത്തിൽ കിണറായി. ലോക്ക് ഡൗണ്‍ കാലത്തെ സമയം സ്വന്തം പുരയിടത്തിൽ അധ്വാനിച്ചാണ് മധുവും കുടുംബവും കിണർ നിർമിച്ചത്. കുറുപ്പന്തറ കാഞ്ഞിരത്താനം വിഷ്ണു വിലാസത്തിൽ ടി.പി. തുളസീധരൻപിള്ളയും (മധു) ഭാര്യ ഷൈലാമണിയും മക്കളായ വിഷ്ണു, വിനോദ്, വിശാഖ് എന്നിവരും ചേർന്നാണ് ഒരു മാസം കൊണ്ട് വീട്ടുവളപ്പിൽ കിണർ നിർമിച്ചത്. മൂന്നു സെന്റ് ഭൂമിയിൽ താമസിക്കുന്ന മധുവും കുടുംബവും 25 വർഷമായി അയൽവാസിയുടെ കിണറ്റിൽനിന്നുമാണ് വെള്ളമെടുത്തിരുന്നത്. നാലടി വിസ്താരമുള്ള കിണറിന് 11 കോൽ ആഴമുണ്ട്. ഒന്‍പതര കോൽ താഴ്ത്തിയശേഷമാണ് വെള്ളം കണ്ടത്. ഏപ്രിൽ ആദ്യവാരം തുടങ്ങിയ പണി 20 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ലോക്ക്ഡൗണായതുകൊണ്ട് മരപ്പണിക്കാരനായ മധുവിനും പണിയും മക്കൾക്കു പഠിത്തവും ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും കിട്ടുന്ന സമയം കിണർ കുഴിക്കാനായി ഇവർ ചെലവഴിച്ചു. സാന്പത്തിക പരാധീനതകൾക്കിടയിലും കിണറിന് ചുറ്റുമതിലും നിർമിച്ചു.…
Read Moreപെൻസിൽതുമ്പില് ശ്രീദേവിന്റെ മാജിക്! നിര്‍മാണം അവസാനിപ്പിച്ച പഴയകാല ടൂവീലര്‍ മോഡലുകളുടെ പേര് പെന്സില്തുമ്പില് ഒരുക്കി ശ്രീദേവ്
ഈരാറ്റുപേട്ട: നിർമാണം അവസാനിപ്പിച്ച പഴയകാല ടൂവീലർ മോഡലുകളുടെ പേര് പെൻസിൽതുന്പിൽ ഒരുക്കി ശ്രീദേവ് കെ. ബിജു ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ ഇടംനേടി. ചേന്നാട് മാളിക സ്വദേശിയായ ശ്രീദേവ് കെ. ബിജു പെൻസിൽ കാർവിംഗ് മൈക്രോ ആർട്ടിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഇപ്പോൾ പ്രൊഡക്ഷൻ ഇല്ലാത്ത 20 പഴയ സ്കൂട്ടറുകളുടെ പേരുകൾ പെൻസിലിൽ കൊത്തിയാണ് ഈ റിക്കാർഡ് ശ്രീദേവ് കരസ്ഥമാക്കിയത്. വാഹനങ്ങളോടുള്ള അതിയായ ഇഷ്ടമാണ് ശ്രീദേവിനെ ഈ റിക്കാർഡിലേക്ക് നയിച്ചത്. വിരലുകളുടെ അടക്കവും ക്ഷമയും അതിയായ സൂക്ഷ്മതയും വേണ്ട കലയാണ് പെൻസിൽ കാർവിംഗ്. ആറു മണിക്കൂർ കൊണ്ടാണ് ശ്രീദേവ് ലക്ഷ്യം പൂർത്തീകരിച്ചത്. ശ്രീദേവ് ഒരു വർഷം മുൻപാണ് പെൻസിൽ കാർവിംഗ് തുടങ്ങിയത്. കേരള പെൻസിൽ കാർവേഴ്സ് എന്ന സംഘടനയുടെ നിർമാതാവ് കൂടിയാണ് ശ്രീദേവ്. ഇതിൽ കേരളത്തിലുടനീളമുള്ള 180 ഓളം ആർട്ടിസ്റ്റുകളുണ്ട്. ഗായിക കെ.എസ്. ചിത്രയുടെ ജന്മദിനത്തോടനുബന്ധിച്ച് നന്ദനം…
Read More