കോട്ടയം: യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ ഒരാളെ കിടങ്ങൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കിടങ്ങൂർ കൂടല്ലൂർ സ്വദേശി വെള്ളാപ്പള്ളിൽ ലിജോ (36) ആണ് മരിച്ചത്. പടിഞ്ഞാറെ കൂടല്ലൂർ സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വർഷങ്ങൾക്കു മുന്‍പുള്ള വ്യക്തി വൈര്യാഗം തീർക്കാനായിരുന്നു കൊലപാതകമെന്നു പോലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി 11.30നു കിടങ്ങൂർ പടിഞ്ഞാറെ കൂടല്ലൂരാണ് സംഭവം. വർഷങ്ങൾക്കു മുന്‍പു ലിജോയും പടിഞ്ഞാറെ കൂടല്ലൂർ സ്വദേശികളായ നാലു പേരും തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടായിരുന്നു. സംഭവത്തിൽ അന്ന് കിടങ്ങൂർ പോലീസ് കേസെടുക്കുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ബൈക്കിൽ ഒരു സുഹൃത്തിനെ വീട്ടിലാക്കാനായി പടിഞ്ഞാറേ കൂടല്ലൂർക്ക് പോയ ലിജോ അവിടെ വച്ചു വർഷങ്ങൾക്കു അടിപിടിയുണ്ടായ സംഘത്തിൽപ്പെട്ടവരുടെ സുഹൃത്തിനെ കണ്ടുമൂട്ടി. ഇതോടെ ഇവർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. തുടർന്ന് ലിജോ ഇയാളെ മർദിച്ചു. വീടിനുള്ളിലേക്കു കയറിപ്പോയ ഇയാൾ വടിയുമായി തിരികെ എത്തി…
Read MoreCategory: Kottayam
മുണ്ടക്കയം, എരുമേലി, കടുത്തുരുത്തി, മുണ്ടാർ, വെച്ചൂർ ഏറ്റുമാനൂർ…! കോട്ടയം ജില്ലയിൽ ചാരായവേട്ട; പോലീസും എക്സൈസും ചേർന്നു പിടികൂടിയതു ലിറ്റർ കണക്കിനു ചാരായവും കോടയും
കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ പോലീസും എക്സൈസും ചേർന്നു പിടികൂടിയതു ലിറ്റർ കണക്കിനു ചാരായവും കോടയും. മുണ്ടക്കയം, എരുമേലി, കടുത്തുരുത്തി, മുണ്ടാർ, വെച്ചൂർ ഏറ്റുമാനൂർ എന്നിവിടങ്ങളിൽ നിന്നാണ് ചാരായം പിടികൂടിയത്. ഇന്നലെ എക്സൈസ് അധികൃതർ നടത്തിയ പരിശോധനയിലാണ് മുണ്ടക്കയം, എരുമേലി ഭാഗങ്ങളിൽ നിന്നായി 55 ലിറ്റർ കോട പിടികൂടിയത്. പൊൻകുന്നം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ വി.ആർ. വിനോദും സംഘവും നടത്തിയ പരിശോധനയിൽ മുണ്ടക്കയത്തിനു സമീപം മുളങ്കയം ഭാഗത്ത് പ്രവർത്തിക്കുന്ന പലചരക്കുകടയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 20 ലിറ്റർ കോട കണ്ടെടുത്തു. കടയുടമ മാക്സ് വില്ലയിൽ ജോളിമോനെതിരേ കേസെടുത്തു. എരുമേലി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ മാത്യു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘവും കനകപ്പലം വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിൽ എരുമേലി നെടുങ്കവയൽ ഭാഗത്ത് വനത്തിൽ നിന്ന് ഉടമസ്ഥനില്ലാത്ത 35…
Read Moreമറക്കരുത്… സാമൂഹിക അകലം..! കണിയൊരുക്കം: ജനം മാർക്കറ്റിലേക്ക്… പോലീസ് പരിശോധന കർശനമാക്കി
കോട്ടയം: വിഷുക്കണി ഒരുക്കുന്നതിനാവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനായി നിരവധി പേരാണ് ഇന്നു രാവിലെ കോട്ടയം മാർക്കറ്റിലേക്ക് എത്തിയത്. നേരിയ തോതിൽ മാർക്കറ്റിൽ തിരക്ക് അനുഭവപ്പെട്ടതോടെ പോലീസ് എത്തി ആളുകളെ നിയന്ത്രിച്ചു. ആളുകൾ സാമൂഹിക അകലം പാലിക്കണമെന്ന് പോലീസ് നിർദേശിച്ചു. ഇതിനു പുറമെ മാർക്കറ്റിലേക്ക് എത്തുന്ന എല്ലാ റോഡുകളിലും പോലീസ് പരിശോധന നടത്തുകയാണ്. സത്യവാങ്മൂലം കൈവശമില്ലാത്ത യാത്രക്കാരെ പോലീസ് മാർക്കറ്റിലേക്കു കടത്തിവിടുന്നില്ല. വിഷുത്തലേന്നായ ഇന്നു തിരക്ക് അനുഭവപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പോലീസ് പരിശോധന കർശനമാക്കിയത്.
Read Moreനാട്ടിൽ ഇപ്പോൾ മൊട്ടത്തലയൻമാരെ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥയായി; പ്രശ്നക്കാരൻ കോവിഡെന്ന ഭീകരന്
കുമളി: നാട്ടിൽ ഇപ്പോൾ മൊട്ടത്തലയൻമാരെ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥയായി. ദിനംപ്രതി മൊട്ടത്തലകളുടെ എണ്ണം ഏറുകയാണ്. പ്രശ്നക്കാരൻ കോവിഡെന്ന ഭീകരനാണ്. സാധാരണപോലെ മുടി വെട്ടിച്ചിരുന്നവർപോലും മുടി പറ്റെ വെട്ടുകയോ തല മുണ്ഡനം ചെയ്യുകയോ ആണ്. അടച്ച ബാർബർ ഷോപ്പുകൾ എന്നു തുറക്കുമെന്ന് ഒരു ഉറപ്പും ഇക്കൂട്ടർക്കില്ലാത്തതിനാൽ മുൻകരുതലായാണ് തലയുടെ ഭാവം മാറ്റുന്നത്. കോവിഡിനെ ഭയന്ന് ബാർബർ ഷോപ്പുകളെല്ലാം അടച്ചതാണ് പുരുഷന്മാരെ ചുറ്റിക്കുന്നത്. താടിയും മുടിയും നീണ്ടവർ സുഹൃത്തുക്കളുടെ സഹായത്തോടെ ഡ്രിമ്മർ ഉപയോഗിച്ച് കാര്യം സാധിക്കുകയാണിപ്പോൾ ചെയ്യുന്നത്. ചിലർക്ക് കത്രികയും ഷേവിംഗ് സെറ്റുമാണ് ആശ്രയം. ഭാര്യമാരും മക്കളും ബാർബർമാരാകുന്ന കാഴ്ചയുമുണ്ട്. ബാർബർ ജോലി ഇത്രകണ്ട് അവശ്യഘടകമായി മാറിയതിലുള്ള സന്തോഷത്തിലാണ് ബാർബർ ജോലിക്കാരെങ്കിലും അന്നം തന്നിരുന്ന ജോലി മുടങ്ങിയതിൽ അവർ വിഷമത്തിലാണ്. കടയുടെ വാടക, വൈദ്യുതി ചാർജ് ഇനത്തിൽ നല്ലൊരു തുക ബാധ്യതയാകുമെന്ന ആശങ്കയും ഇവർക്കുണ്ട്.
Read Moreവിരസതയില്ലാതെ ലോക്ക്ഡൗണ്‍ കാലയളവ് പ്രിയകൂട്ടുകാർക്ക് ആസ്വദിക്കാം! കുട്ടികളുടെ യുട്യൂബ് ചാനലുമായി സഹോദരങ്ങളായ മൂവർസംഘം
തൊടുപുഴ:വിരസതയില്ലാതെ ലോക്ക്ഡൗണ്‍ കാലയളവ് പ്രിയകൂട്ടുകാർക്ക് ആസ്വാദ്യകരമാക്കുകയാണ് സഹോദരങ്ങളായ മൂവർസംഘം. യുട്യൂബ് ചാനലുള്ള നിരവധിപ്പേരുണ്ടെങ്കിലും ലോക്ക് ഡൗണ്‍ കാലയളവിൽ കുട്ടികളുടെ വിരസത മാറ്റാനുതകുന്ന പ്രത്യേക പരിപാടികളൊന്നും പലപ്പോഴും ഇവയിൽ ഉണ്ടാകാറില്ല. ഇതേ തുടർന്നാണ് ലോക്ക് ഡൗണ്‍ കാലയളവ് വിരസതകളില്ലാതെ എങ്ങനെ വ്യത്യസ്തമാക്കാമെന്ന കുരുന്നുമനസുകളുടെ ആലോചനയിലാണ് കുട്ടികൾക്കായി യൂ ട്യൂബ് ചാനൽ എന്ന ആഗ്രഹം ഏപ്രിൽ ഒന്നിനു യാഥാർഥ്യമായത്. ലോക്ക് ഡൗണ്‍ കാലയളവിൽ വീട്ടിൽ ടിവിയുടെയും മൊബൈൽ ഫോണിന്റെയും കരവലയത്തിൽ കുടുങ്ങിക്കിടക്കുന്ന കൊച്ചുകൂട്ടുകാരെ ഇവയിൽ നിന്നു മോചിപ്പിക്കാനും പുതുമയാർന്ന പരിപാടികളിലൂടെ കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ഒരു വേദി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യു ട്യൂബ് ചാനൽ തന്നെ ആരംഭിക്കാനുള്ള ആഗ്രഹം കുട്ടികൾ മാതാപിതാക്കളുമായി പങ്കുവച്ചത്. രക്ഷിതാക്കളുടെ പൂർണ പിന്തുണ കൂടി ലഭിച്ചതോടെ അന്നൂസ് ആന്‍ഡ് എത്തൂസ് എന്ന പേരിലുള്ള കുട്ടികളുടെ യു ട്യൂബ് ചാനൽ പിറവിയെടുക്കുകയും ചെയ്തു. കൊടുവേലി സാൻജോ…
Read Moreശീലം മാറാതെ മലയാളികൾ..! ഉപയോഗിച്ച മാസ്കുകൾ വഴിയിൽ ഉപേക്ഷിക്കുന്നു; വലിയ ആരോഗ്യ പ്രശ്നത്തിന് കാരണമാകുമെന്ന് ആശങ്ക
ചെറുതോണി: പഠിച്ച ശീലം ഉപേക്ഷിക്കാൻ തയാറാകാതെ മലയാളികൾ. ഉപയോഗിച്ചശേഷം മുഖാവരണം പൊതുവഴിയിൽ ഉപേക്ഷിക്കുന്നത് വലിയ ആരോഗ്യ പ്രശ്നത്തിന് കാരണമാകുമെന്ന് ആശങ്ക. ആശുപത്രികളിലും ടൗണുകളിലും മറ്റും പോയി മടങ്ങുന്നവർ വായും മൂക്കും മറയ്ക്കാനുപയോഗിച്ച മുഖാവരണമാണ് പൊതുവഴിയിലും റോഡരികിലെ പറന്പുകളിലും ഉപേക്ഷിക്കുന്നത്. രോഗമുള്ളവരും ഇല്ലാത്തവരും മുഖാവരണം ധരിക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെടുന്ന മാസ്കുകൾ രോഗമുള്ളവർ ധരിച്ചതാണോ എന്നറിയാത്തതിനാൽ എടുത്തുമാറ്റി നശിപ്പിക്കാനും ആളുകൾക്ക് ഭയമാണ്. ആശുപത്രികളിലെത്തുന്നവർ ധരിച്ചുകൊണ്ടുവരുന്ന മുഖാവരണം തിരികെ പോകുന്പോൾ ആശുപത്രി പരിസരത്തുതന്നെ പലരും ഉപേക്ഷിക്കുന്നതായി പറയുന്നു. ഇവ കാറ്റ് പറത്തി കുടിവെള്ളമുൾപ്പെടെയുള്ളവയിൽ വീഴുമോയെന്നും ആളുകൾ ആശങ്കപ്പെടുന്നു. ഇടുക്കി കളക്ടറേറ്റിലെത്തുന്നവർ മാസ്കുകൾ കളക്ടറേറ്റിനു സമീപം റോഡരികിൽതന്നെ ഉപേക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പൊതുസ്ഥാപനങ്ങളിലെത്തുന്നവരും വാഹനങ്ങളിൽ യാത്രചെയ്യുന്നവരും സുപരിചിതമല്ലാത്ത മുഖാവരണം ധരിച്ച് യാത്രചെയ്യുന്പോൾ മുഖം വിയർക്കുകയോ മറ്റ് അസ്വസ്ഥതകൾ ഉണ്ടാകുകയോ ചെയ്യുന്പോൾ അവ ഉപേക്ഷിക്കുന്നതാണ് പൊതുവഴികളിൽ കണ്ടെത്തുന്നത്. മുഖാവരണം വഴിയിൽ ഉപേക്ഷിക്കുന്നവരെ കണ്ടെത്തുക എളുപ്പമല്ല. എന്നാൽ മുഖാവരണം…
Read Moreകോവിഡ് 19 നിരാശനാക്കി! മൂന്നര പതിറ്റാണ്ടിനിടെ മലയാറ്റൂർ മല കയറാനാകാതെ റോഷിയുടെ ആദ്യ ദുഃഖവെള്ളി
ചെറുതോണി: വലിയ ആഴ്ചയായാൽ മലയാറ്റൂർ മലയിലേക്ക് വീടുകളിൽനിന്നും കാൽനടയായി യാത്രചെയ്യുന്ന നിരവധി വിശ്വാസികളെ വഴിയിൽ കാണാനാകും. പൊന്നും കുരിശുമല മുത്തപ്പോ പൊൻമല കയറ്റം എന്ന പ്രാർഥനയും കുരിശിന്റെ വഴിയും ചൊല്ലി ഒറ്റയ്ക്കും കൂട്ടമായും പോകുന്നവരെ ഇത്തവണ കോവിഡ് – 19 നിരാശരാക്കിയിരിക്കുകയാണ്. കഴിഞ്ഞ 35 വർഷമായി ഒരുതവണപോലും മുടങ്ങാതെ ചക്കാംപുഴ കുടുംബ വീട്ടിൽനിന്നും കാൽനടയായി പോകുന്ന ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിനും ഇത്തവണ യാത്ര മുടങ്ങിയ വിഷമത്തിലാണ്. പെസഹ വ്യാഴാഴ്ച രാത്രി എട്ടോടെ പരിസരങ്ങളിലുള്ള ഏതാനും സുഹൃത്തുക്കളും ഇടുക്കിയിൽനിന്നുള്ള സുഹൃത്തുക്കളും വീട്ടിൽ എത്തും. ഒരുമിച്ചുള്ള പ്രാർഥനകൾക്കും പെസഹ വിരുന്നിനുംശേഷം ഒന്‍പതോടെ യാത്ര ആരംഭിക്കുമായിരുന്നു. കോവിഡ് -19 പ്രതിരോധങ്ങളുടെ ഭാഗമായി സർക്കാർ നൽകിയിട്ടുള്ള നിർദേശം പാലിച്ചു യാത്ര മാറ്റിവച്ചിരിക്കുകയാണ്. എന്നാൽ നിയന്ത്രണങ്ങൾ മാറി ജനജീവിതം പഴയതുപോലെ ആകുന്പോൾ ദുഃഖവെള്ളി മലകയറ്റത്തിനുപകരം മറ്റൊരു ആദ്യവെള്ളിയാഴ്ച മലകയറാനുള്ള തീരുമാനത്തിലാണ് എംഎൽഎ.
Read Moreനാട്ടിലേക്കു വരേണ്ട, കേരളം സുരക്ഷിതം! ബംഗാളിൽനിന്നു കേരളത്തിൽ എത്തിയ ഇതരസംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങളിൽനിന്നുള്ള വാക്കുകളിങ്ങനെ…
പൊൻകുന്നം: നാട്ടിലേക്ക് ഇപ്പോൾ വരേണ്ട, കേരളത്തിൽത്തന്നെ തുടരുക, കേരളമാണ് സുരക്ഷിതം… ബംഗാളിൽനിന്നു കേരളത്തിൽ എത്തിയ ഇതരസംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങളിൽനിന്നുള്ള വാക്കുകളാണിവ. അപ്രതീക്ഷിതമായി രാജ്യം അടച്ചിട്ടപ്പോൾ അന്യദേശത്ത് അകപ്പെട്ട് പോയോ എന്ന ആവലാതിയിൽ വീട്ടുകാരെ വിളിക്കുന്പോൾ കേരളത്തെക്കുറിച്ച് ലഭിക്കുന്നത് പ്രത്യാശാവഹമായ സന്ദേശങ്ങൾ. സ്വന്തം നാട്ടിൽ ലഭിക്കുന്ന സേവനങ്ങളേക്കാൾ എത്രയോ ഉപരിയാണ് ഇവിടെ ലഭിക്കുന്നതെന്ന് മുഴുവൻ തൊഴിലാളികളും ഒരേസ്വരത്തിൽ പറയുന്നു. അതിഥി തൊഴിലാളികൾക്കായി എലിക്കുളത്ത് അഭയം പാലിയേറ്റീവ് യൂണിറ്റിന്റെയും ഇളങ്ങുളം സർവീസ് സഹകരണ ബാങ്കിന്റെയും നേതൃത്വത്തിൽ നടക്കുന്ന സമൂഹ അടുക്കള ഇതിന് ഉദാഹരണം. ദിനവും 50ൽപ്പരം ഭക്ഷണ പൊതികളാണു തയാറാക്കുന്നത്. തനത് ശൈലിയിൽ തൊഴിലാളികൾ തന്നെയാണ് അവർക്കു വേണ്ട പാചകം. ഓരോ ദിവസവും മൂന്നു പേർ വീതം ഭക്ഷണം പാകം ചെയ്യാൻ എത്തുന്നു. സമൂഹ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യാൻ എത്തിയ ആനന്ദ ഫുൽമാലിയാണ് നാട്ടിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ പറഞ്ഞത്.…
Read Moreപൂക്കടകൾ അടച്ചുപോയി എന്നതിനാൽ നിശ്ചയിച്ച കല്യാണത്തിന് എത്രനാൾ അവധി പറയാനാകും! താമരപ്പൂക്കൾ കോർത്തു വരണമാല്യം; സത്കാരം തണ്ണിമത്തൻ ജ്യൂസ്…
കുമരകം: പൂക്കടകൾ അടച്ചുപോയി എന്നതിനാൽ നിശ്ചയിച്ച കല്യാണത്തിന് എത്രനാൾ അവധി പറയാനാകും. സുഗന്ധ പുഷ്പങ്ങളുടെ മാലയ്ക്കു വഴിയില്ലാതെ വന്നപ്പോൾ വഴിയോരപ്പാടത്തെ താമരപ്പൂ പറിച്ചു മാലയാക്കി സനീഷും വീണയും വരണമാല്യം ചാർത്തി. മുല്ല, ജമന്തി, റോസ് പൂക്കളുടെ വരവ് നിലച്ചതിനാൽ താനേ കിളിർത്ത താമരയിൽനിന്നും മൊട്ടുകളും പൂക്കളും കോർത്താണു മാലയുണ്ടാക്കിയത്. പാത്താമുട്ടം നാരകായറംന്പിൽ കെ.ആർ. ദേവരാജൻ – ശ്യാമള ദന്പതികളുടെ മൂത്ത മകൻ സനീഷും കുമരകം കൃഷ്ണവിലാസം തോപ്പിൽ പരേതനായ ഷാജി-പൊന്നമ്മ ദന്പതികളുടെ മകൾ വീണയുമാണ് വ്യാഴാഴ്ച വിവാഹിതരായത്. മാർച്ച് 30ന് ഇവരുടെ വിവാഹം നടത്താൻ ജനുവരി നാലിന് നിശ്ചയിച്ചതാണ്. ലോക്ക് ഡൗണ്‍ വന്നതിനാൽ വിവാഹത്തിന് അനുമതി ലഭിക്കാതെ മാറ്റിവച്ചു. നിശ്ചയിച്ച ശുഭമുഹൂർത്തം ഇന്നലെ രാവിലെ 10നും 10.30നും മധ്യേയായിരുന്നു. ഓഫീസ് അവധിയായതിനാൽ വിവാഹ പത്രിക കൈമാറ്റവും മറ്റും മുടങ്ങിയെന്നു മാത്രം. ഒന്‍പത് പേർ മാത്രം വിഹാഹച്ചടങ്ങിൽ പങ്കെടുത്തു.…
Read Moreനീട്ടിവളർത്തിയ ജഡപിടിച്ച മുടിയുമായി നാട്ടുകാർക്ക് കൗതുകമായിരുന്ന നാടുകാണി കൊലുമ്പന്‍ രാഘവൻ യാത്രയായി; കൗതുകക്കാഴ്ചയായ മുടിയും
മൂലമറ്റം: നീട്ടിവളർത്തിയ ജഡപിടിച്ച മുടിയുമായി നാട്ടുകാർക്ക് കൗതുകമായിരുന്ന നാടുകാണി കൊലുന്പൻ രാഘവൻ യാത്രയായി. തലയിൽ തലപ്പാവുപോലെ വട്ടത്തിൽ ചുറ്റിക്കെട്ടിയ മുടിയുമായി കുളമാവ് നാടുകാണി മേഖലകളിൽ നിത്യസാന്നിധ്യമായിരുന്നു കൊലുന്പൻ രാഘവൻ. ആദിവാസികളുടെ പരന്പരാഗത രീതിയിലായിരുന്നു നാടുകാണി പുത്തടം ഉൗരിലെ തൊട്ടിയിൽ കൊലുന്പൻ രാഘവന്റെ ജീവിതം. ഇടുക്കി ഡാം നിർമിക്കാനായി സ്ഥലം കാട്ടിക്കൊടുത്ത കൊലുന്പന്റെ പിൻമുറക്കാരനാണ് രാഘവൻ. അതിനാലാണ് കൊലുന്പൻ രാഘവനെന്നറിയപ്പെട്ടത്. 25 വർഷമായി രാഘവൻ മുടിവെട്ടിയിട്ട്. മുടി ജഡ പിടിച്ചതിനാൽ അവ തലയിൽ ചുറ്റികെട്ടി തൊപ്പിപോലെ വച്ചാണ് ജീവിച്ചത്. മൂലമറ്റം സ്വകാര്യ ബസ് സ്റ്റാൻഡിരിക്കുന്ന ഭാഗം നേരത്തെ ആദിവാസി കുടിയായിരുന്നു. അവിടെയായിരുന്നു നേരത്തെ രാഘവന്റെ കുടുംബക്കാർ താമസിച്ചിരുന്നത്. പുറംനാട്ടുകാരുടെ അധിനിവേശം കൂടിയപ്പോൾ ഇവർ നാടുകാണി പുത്തടം എന്ന സ്ഥലത്തേക്ക് മാറി താമസിക്കേണ്ടി വന്നു. എട്ടടിയോളം നീളത്തിലുള്ള ജഡപിടിച്ച മുടിയാണ് രാഘവനെ വ്യത്യസ്തനാകുന്നത്. മുടി തലപ്പാവുപോലെ ചുറ്റിക്കെട്ടിവച്ച് അതിന്റെ മുകളിൽ…
Read More