തൊടുപുഴ: കോവിഡ് രോഗബാധ തൊടുപുഴയുടെ സമീപത്ത് കുമ്മംകല്ല് സ്വദേശിക്കു സ്ഥിരീകരിച്ചതോടെ തൊടുപുഴ നഗരസഭയും സമീപ പഞ്ചായത്തായ ഇടവെട്ടിയും അതീവ ജാഗ്രതയിലായി. രോഗബാധിതനായ കുമ്മംകല്ല് സ്വദേശിയുമായി ബന്ധപ്പെട്ടവരടക്കം നിരീക്ഷണത്തിൽ ഇവിടങ്ങളിൽ കഴിയുന്ന സാഹചര്യത്തിലാണ് പോലീസ് പ്രദേശങ്ങളിൽ അതിജാഗ്രതാ നിർദേശം നൽകിയത്. ഇന്നലെമുതൽ 14 വരെയാണ് അതിജാഗ്രത പ്രഖ്യാപിച്ചത്. ഡൽഹി നിസാമുദീനിൽ തബ് ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്തയാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മേഖലകളിൽ പോലീസും ആരോഗ്യ വകുപ്പും പരിശോധനയും ബോധവത്കരണവും കർശനമാക്കി. മുനിസിപ്പാലിറ്റിയിലും പഞ്ചായത്തിലും ജനങ്ങൾക്ക് കോവിഡ് പ്രതിരോധ നിർദേശങ്ങളുമായി വാഹനങ്ങളിൽ ഓരോ മണിക്കൂർ ഇടവിട്ട് അനൗണ്സ്മെന്റ് നടത്തുന്നുണ്ട്. ആശുപത്രി, റേഷൻ കട തുടങ്ങിയ സ്ഥാപനങ്ങളിലും ഏറ്റവും അവശ്യസാധനങ്ങൾ വാങ്ങാനും ഒരാൾക്ക് മാത്രം പുറത്തിറങ്ങാമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരേ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കുന്നതുൾപ്പെടെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കടകൾ രാവിലെ ഏഴുമുതൽ വൈകുന്നേരം അഞ്ചുവരെ മാത്രമേ തുറക്കാവൂവെന്നും…
Read MoreCategory: Kottayam
പരിശോധന ഫലം നെഗറ്റീവ്! നന്ദിപറഞ്ഞ് കോണ്ഗ്രസ് നേതാവും യുവാവും ആശുപത്രി വിട്ടു
തൊടുപുഴ: എല്ലാവരോടും നന്ദി പറഞ്ഞ് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന കോണ്ഗ്രസ് നേതാവ് എ.പി.ഉസ്മാനും കുമാരമംഗലം സ്വദേശിയായ യുവാവും ആശുപത്രി വിട്ടു. കോവിഡ്19 രോഗബാധയെ തുടർന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു എ.പി ഉസ്മാനും, കുമാരമംഗലം സ്വദേശിയായ യുവാവും . ഇരുവരുടെയും നാലാമത്തെ സ്രവ പരിശോധന ഫലവും നെഗറ്റീവായതിനെ തുടർന്നാണ് ഇവർക്ക് വീട്ടിലേക്ക് മടങ്ങാനായത്. ഏപ്രിൽ ഒന്നിനാണ് ഇവരുടെ സ്രവം ശേഖരിച്ച് ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചത്. ഇന്നലെ രോഗം ഭേദമായെന്ന് അവസാന പരിശോധന ഫലം വന്നു. മെഡിക്കൽ ബോർഡിന്റെ നിർദേശ പ്രകാരം ഇവർ ഇനി 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. ഇരുവരുടെയും രണ്ട്, മൂന്ന് സ്രവ പരിശോധനകളും നെഗറ്റീവായിരുന്നു. മാർച്ച് 26നാണ് എ.പി.ഉസ്മാന് രോഗം സ്ഥീരീകരിച്ചത്. നിയമസഭയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും യാത്ര ചെയ്ത ഇദ്ദേഹത്തിന്റെ സന്പർക്ക പട്ടികയിൽ മന്ത്രിമാരും എംഎൽഎൽമാരും ഉൾപ്പെട്ടിരുന്നു.…
Read Moreകോവിഡ് മുക്തരായ റോബിനും റീനയും തുടർപരിശോധനകൾക്ക് മെഡിക്കൽ കോളജിലെത്തി; ഹോം ക്വാറന്റൈൻ അവസാനിച്ചു
ഗാന്ധിനഗർ: കോവിഡ് 19 രോഗവിമുക്തരായ ശേഷം കോട്ടയം മെഡിക്കൽ ആശുപത്രി വിട്ട കോട്ടയം ചെങ്ങളം കുമരത്തും പറന്പിൽ റോബിൻ (32) ഭാര്യ റീന (28) എന്നിവർ തുടർ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ എത്തി. ഇന്നു രാവിലെ 10ന് പകർച്ചവ്യാധി വിഭാഗം മേധാവി ഡോ. സജിത്കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ഇവർ എത്തിയത്. കോവിഡ് 19 രോഗബാധിതരുടെ ചികത്സയ്ക്ക് രൂപം നൽകിയ മെഡിക്കൽ ബോർഡിന്റെ മേധാവി കൂടിയാണ് ഡോ.സജിത്കുമാർ. 24-ാം വാർഡിൽ എത്തിയ ഇവരെ വിദഗ്ധ പരിശോധന നടത്തി. പൂർണമായും രോഗവിമുക്തരായ ഇവർക്ക് ഇനി ഹോം ക്വാറന്റൈനുൾപ്പെടെയുള്ള നിരീക്ഷത്തിന്റെ ആവശ്യമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ മാർച്ച് എട്ടിനാണ് കൊറോണ ലക്ഷണവുമായി ഈ ദന്പതികളും നാലരവയസുള്ള മകളും മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയത്. ഇതിനിടയിൽ റീനയുടെ സഹോദരനെയും മാതാപിതാക്കളെയും കോവിഡ് 19 രോഗബാധിതരായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. റീനയുടെ…
Read Moreപായിപ്പാട് അതിഥി തൊഴിലാളികൾ സംഘടിച്ച സംഭവം: ഗൂഢാലോചന കണ്ടെത്താനാകാതെ പോലീസ്
ചങ്ങനാശേരി: പായിപ്പാട്ട് അതിഥി തൊഴിലാളികൾ സംഘടിച്ചു തെരുവിലിറങ്ങിയ സംഭവത്തിൽ ഗൂഢാലോചന കണ്ടെത്താനാകാതെ പോലീസ്. സംഭവം നടന്ന് ഏഴു ദിവസങ്ങൾ പിന്നിടുന്പോൾ ഗൂഢാലോചന നടത്തിയവരെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല. കോവിഡ് 19നെ തുടർന്ന് ലോക്ക് ഡൗണ് പ്രഖ്യാപിച്ചതിനു പിന്നാലെ മൂവായിരത്തോളം വരുന്ന അതിഥി തൊഴിലാളികൾ സംഘടിച്ചതിനു പിന്നിൽ ഗൂഢാലോചനയുള്ളതായി സംഭവസ്ഥലം സന്ദർശിച്ച മന്ത്രി തിലോത്തമനും ഉദ്യോഗസ്ഥ മേധാവികളും ആരോപിക്കുകയും ഗൂഢാലോചന ഉൾപ്പെടെ കാര്യങ്ങൾ അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് ഉത്തരവിടുകയും ചെയ്തിരുന്നു. കോട്ടയം ജില്ലാപോലീസ് ചീഫ് ജി. ജയ്ദേവിന്റെ നേതൃത്വത്തിൽ രണ്ട് ഡിവൈഎസ്പിമാരുൾപ്പെടെ 12 അംഗസംഘമാണു കേസ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ ആസൂത്രിതമായ ഗൂഢാലോചനകളുണ്ടായതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന നിലപാടിലേക്ക് കാര്യങ്ങൾ നീങ്ങുന്നതെന്ന സൂചനകളാണ് ലഭിക്കുന്നത്. മറിച്ച് ലോക്ക് ഡൗണ് മൂലം വെള്ളവും ആഹാരവും ലഭിക്കാതിരിക്കുമോ എന്ന ആശങ്ക ഉയർത്തുകയും നാട്ടിലേക്ക് പോകണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും മാത്രമാണു തൊഴിലാളികൾ ചെയ്തെന്നുമാണ് അന്വേഷണ…
Read Moreമീനച്ചിലാറ്റിലേക്ക് ഇടിഞ്ഞുതാണ ഇല്ലിക്കൽ – തിരുവാർപ്പ് റോഡിനു സമാന്തരമായി താത്കാലിക റോഡ് ; ഒരുവർഷത്തേക്ക് സ്ഥലം വിട്ടുനൽകി നാലു വീട്ടുകാർ
കുമരകം: ഇല്ലിക്കൽ – തിരുവാർപ്പ് റോഡ് ഇടിഞ്ഞു മീനച്ചിലാറ്റിലേക്കു പതിച്ചതോടെ ആരംഭിച്ച താല്കാലിക റോഡുനിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഇന്നലെ താൽക്കാലിമായി റോഡ് നിർമിക്കുന്ന സ്ഥലത്ത് നില്ക്കുന്ന മരങ്ങൾ ഉൾപ്പെടെയുള്ള വെട്ടിമാറ്റുകയും ജെസിബി ഉപയോഗിച്ചു വഴികൾ തെളിക്കുകയുമാണ് ചെയ്തത്. ഇന്നു രാവിലെ മുതൽ വീണ്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പാറ വേസ്റ്റ് ഇറക്കി പൊക്കി ടാർ ചെയ്താണു വലിയ വാഹനങ്ങൾക്ക് ഗതാഗതയോഗ്യമായ റോഡു നിർമിക്കുന്നത്. പൊതുമരാമത്ത് വകുപ്പാണ് അഞ്ചു മീറ്റർ വീതിയിൽ 100 മീറ്റർ നീളത്തിൽ താല്കാലിക റോഡ് ഉടൻ നിർമിക്കുന്നത്. താൽക്കാലിക റോഡ് നിർമിക്കുന്ന സ്ഥലത്തുള്ള കൈത്തോടും പാറമട വേസ്റ്റിട്ട് ഉയർത്തും. സുമനസുകളായ നാലു വീട്ടുകാർ ഒരു വർഷത്തേക്കു തങ്ങളുടെ പുരയിടം വിട്ടുനൽകിയതോടെയാണ് റോഡു നിർമാണത്തിനു വഴിതുറന്നത്. ജില്ലാ കളക്ടർ, വി.എൻ. വാസവൻ, തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസി നൈനാൻ, പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ,…
Read Moreഎല്ലാം പറഞ്ഞ് കോംപ്ലിമെന്റാക്കി..! വിദ്യാർഥിയെ സിഐ മർദിച്ച സംഭവം; പോലീസുകാരനായ അച്ഛനു പരാതിയില്ല!
നെടുങ്കണ്ടം: പലചരക്ക് കടയിൽ സാധനം വാങ്ങാൻപോയ പ്ലസ് ടു വിദ്യാർഥിയെ കന്പംമെട്ട് സിഐ മർദിച്ച സംഭവം ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് തീർപ്പാക്കി. കന്പംമെട്ട് സിഐ ജി. സുനിൽകുമാറാണ് വിദ്യാർഥിയെ മർദിച്ചത്. മർദനത്തിൽ ദേഹമാസകലം പരിക്കേറ്റ തേർഡ്ക്യാന്പ് മേച്ചേരാത്ത് ജിബിനെ(17) നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ജിബിന്റെ കൈപ്പത്തിക്ക് പൊട്ടലും സംഭവിച്ചിരുന്നു. നെടുങ്കണ്ടം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുടെ മകനാണ് പരിക്കേറ്റ ജിബിൻ. താലുക്കാശുപത്രിയിൽ നെടുങ്കണ്ടം സ്റ്റേഷനിൽനിന്നും മൊഴിയെടുക്കാൻ പോലീസെത്തിയപ്പോൾ പരിക്കേറ്റ ജിബിനും ജിബിന്റെ പിതാവ് ജോസും കേസുമായി മുന്നോട്ടുപോകാൻ താത് പര്യമില്ലെന്ന് മൊഴിനൽകി. ഇതോടെ നെടുങ്കണ്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തില്ല. പ്രശ്നം പരിഹരിക്കണമെന്ന് പോലീസ് തലപ്പത്തുനിന്നും ലഭിച്ച നിർദേശത്തെതുടർന്നാണ് പരാതിക്കാർ കേസ് നടപടിയുമായി മുന്നോട്ടുപോകാൻ തയാറാകാതിരുന്നതെന്നാണ് പറയുന്നത്. ലോക്ക് ഡൗണ് കാലത്ത് അനാവശ്യമായി പുറത്തിറങ്ങിയെന്നാരോപിച്ചാണു സിഐ, ജിബിന്റെ ഇടത് കൈപ്പത്തിയിലും ശരീര ഭാഗങ്ങളിലും ലാത്തിക്കടിച്ചത്. ലാത്തികൊണ്ടുള്ള…
Read Moreഅമ്മയും കുട്ടിയും നടന്നത് 60 കിലോമീറ്റർ! കാരുണ്യത്തിന്റെ തൂവൽസ്പർശത്തിൽ കണ്ണീരും ദുരിതവും അവർ മറന്നു
മുട്ടം: കൈയിൽ ചെലവിനു പണമില്ലാതെ വട്ടംകറങ്ങിയവർക്ക് മുട്ടം പോലീസ് തുണയായി. 60 കിലോമീറ്റർ കാൽനടയായി എത്തിയ മാതാവിനും കുട്ടിക്കുമാണ് മുട്ടം പോലീസ് കൈത്താങ്ങായത്. ഇന്നലെ രാവിലെ മുട്ടത്തിനു സമീപം ചള്ളാവയലിലാണ് സംഭവം. പട്രോളിംഗിനു പോയ അസിസ്റ്റന്റ് എസ്ഐ മുഹമ്മദലിയും സംഘവും തുടങ്ങനാടിനു സമീപം അവശരായി നടക്കുന്ന മാതാവിനെയും 10 വയസു പ്രായമുള്ള ഇവരുടെ കുട്ടിയെയും കണ്ടു. ഇതു ശ്രദ്ധയിൽപെട്ട പോലീസ് ഇവർ എങ്ങോട്ടുപോകുകയാണെന്ന് അന്വേഷിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന്റെയടുത്തു നിന്നും തിരികെ കാഞ്ഞാറിലെ വീട്ടിലേയ്ക്ക് മടങ്ങുകയാണെന്നു കേട്ടതോടെ പോലീസുകാർ ഇവരെ ജീപ്പിൽ കയറ്റി മുട്ടത്തിനു സമീപത്തുനിന്നും രാവിലത്തെ ആഹാരവും ഉച്ചയ്ക്കത്തേയ്ക്ക് ചോറും വാങ്ങി നൽകി. തുടർന്ന് ഈ കുടുംബത്തിന് ഒരു മാസത്തേയ്ക്ക് ചെലവിനുള്ള ആഹാരസാധനങ്ങൾ മാവേലി സ്റ്റോറിൽ നിന്നുവാങ്ങി നൽകുകയും അത്യാവശ്യം കുറച്ച് പണവും നൽകി ഇവരെ കാഞ്ഞാറിലെ…
Read Moreഭായിമാർ കള്ളം പറഞ്ഞു; ബംഗാളിൽനിന്ന് അന്വേഷണം എരുമേലിയിലേക്ക്; മുക്കൂട്ടുതറ ഇടകടത്തിയിലാണ് സംഭവം…
എരുമേലി: പശ്ചിമ ബംഗാളിലെ സുഹൃത്തായ പഞ്ചായത്ത് മെംബറെ ഫോണിൽ വിളിച്ച് എരുമേലിയിൽ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളി പറഞ്ഞ കളവ് മൂലം വലഞ്ഞത് പോലീസും പഞ്ചായത്തും ആരോഗ്യവകുപ്പും. ഒരു മാസത്തേക്കുള്ള അരിയും പലവ്യഞ്ജന സാധനങ്ങളും സ്റ്റോക്ക് ഇരിക്കെയാണു മുഴുപ്പട്ടിണിയാണെന്ന് ബംഗാൾ സ്വദേശി കള്ളം പറഞ്ഞത്. ഇന്നലെ മുക്കൂട്ടുതറ ഇടകടത്തിയിലാണ് സംഭവം. ഇവിടെ 22 അതിഥി തൊഴിലാളികൾ കഴിയുന്ന ക്യാന്പിലാണ് ഭക്ഷണം ഇല്ലെന്ന് ബംഗാളിൽനിന്നും കേരള സർക്കാരിന്റെ ഹെൽപ് ലൈനിലേക്കും ഡിവൈഎഫ്ഐയുടെ കോൾ സെന്ററിലേക്കും ഫോണിൽ പരാതി എത്തിയത്. കോട്ടയം ജില്ലാ കളക്ടറുടെ നിർദേശപ്രകാരം എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ, സിഐ ആർ. മധു, എസ്ഐ മുഹമ്മദ് ഹനീഫ, എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വിനോദ്, ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ എം.വി. ജോയി, ജെഎച്ച്ഐ മാരായ ലിജിൻ, വിനോദ്, വിദ്യ, ജെസി, റൂബി, റമി,…
Read Moreസാലറി ചലഞ്ച്; പോലീസ് ഉദ്യോഗസ്ഥരെയും ആരോഗ്യ വകുപ്പ് ജീവനക്കാരെയും ഒഴിവാക്കണമെന്ന്
കോട്ടയം: മുഖ്യമന്ത്രി നിർദേശിച്ച സാലറി ചാലഞ്ചിൽ നിന്നു പോലീസ് ഉദ്യോഗസ്ഥരെയും ആരോഗ്യ വകുപ്പ് ജീവനക്കാരെയും ഒഴിവാക്കണമെന്ന ആവശ്യമുയരുന്നു. കോവിഡ് -19 രോഗ വ്യാപനത്തെത്തുടർന്നുണ്ടായ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പകലും രാത്രിയുമില്ലാതെ ജോലി ചെയ്യുന്നതു പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ജീവനക്കാരുമാണ്. മറ്റൊരു വിഭാഗം സർക്കാർ ജീവനക്കാർ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വീട്ടിലിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് ജീവനക്കാരും ജീവൻ പോലും പണയം വച്ച് രംഗത്തിറങ്ങിയിരിക്കുന്ന സാഹചര്യത്തിൽ സാലറി ചലഞ്ചിന്റെ പേരിൽ ശന്പളം വാങ്ങുന്നതു അനിതീയാണെന്ന് ഈ വിഭാഗത്തിലെ ജീവനക്കാർ പറയുന്നു. ജോലി ചെയ്യുന്നവരെയും ചെയ്യാത്തവരെയും സാലറി ചാലഞ്ചിന്റെ കാര്യത്തിൽ രണ്ടായി പരിഗണിക്കുകയാണ് വേണ്ടതെന്നും ജീവനക്കാർ പറയുന്നു. രാത്രിയും പകലുമില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ശന്പളവും മറ്റ് ആനുകൂല്യങ്ങളും സാധാരണ പോലെ ലഭിക്കുന്നില്ലെന്നും ഇവർ പരാതിപ്പെടുന്നു. കോവിഡ് -19 വ്യാപകമായിരിക്കുന്ന കാലത്ത് ഈ…
Read Moreലോക് ഡൗണിൽ ബിവറേജുകൾ അടച്ചതോടെ മദ്യം കിട്ടാനില്ല! ഒരു സ്ത്രീ ഉൾപ്പെടെ 12 പേർ ഡി അഡിക്ഷൻ സെന്ററിലെത്തി
രാജകുമാരി: ലോക് ഡൗണിൽ ബിവറേജുകൾ അടച്ചതോടെ മദ്യം കിട്ടാതെ പ്രതിസന്ധിയിലായതിനെതുടർന്ന് ജില്ലയിൽ ഒരു സ്ത്രീ അടക്കം 12 പേർ വിവിധ ഡി അഡിക്ഷൻ സെന്ററുകളിൽ ചികിത്സയ്ക്കെത്തി. ഇതിൽ സ്ത്രീക്ക് മരുന്ന് കൊടുത്ത് വീട്ടിൽ വിട്ടു. ബാക്കിയുള്ളവരിൽ 10 പേർ ഇപ്പോഴും ചികിത്സയിലാണ്. ഒരാൾ ഡിസ്ചാർജായി. ജില്ലയിലെ ആറ് ആശുപത്രികളിലായി 40 ഡി അഡിക്ഷൻ ബെഡുകളാണുള്ളത്. ജില്ലാ ആശുപത്രിയിൽ 10, തൊടുപുഴ ജില്ലാ ആശുപത്രി 10, പീരുമേട്, കട്ടപ്പന, നെടുങ്കണ്ടം, അടിമാലി താലൂക്കാശുപത്രികളിൽ അഞ്ചുവീതവും ബെഡുകളാണുള്ളത്. തീവ്ര മദ്യാസക്തി പ്രകടിപ്പിക്കുന്നവർക്ക് കൗണ്സിലിംഗ് അടക്കമുള്ള ചികിത്സയിലൂടെ ആസക്തി കുറച്ചെടുക്കുകയാണ് ചെയ്യുന്നത്. മദ്യം കിട്ടാതായതിനെതുടർന്ന് ചികിത്സയ്ക്കായി ഇടുക്കിയിൽ ഏഴുപേരും തൊടുപുഴയിൽ മൂന്നുപേരും രാജാക്കാട് സിഎച്ച്സി, ശാന്തന്പാറ പിഎച്ച്സി എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് എത്തിയത്. പരമാവധി ആളുകളെ തീവ്ര മദ്യപാനത്തിൽനിന്ന് മോചനം നൽകാൻ ജില്ലയിലെ ഡി അഡിക്ഷൻ ബെഡുകളുള്ള ആശുപത്രികളിൽ വേണ്ടത്ര സൗകര്യം ഒരുക്കികൊടുക്കാൻ…
Read More