കോട്ടയം: റേഷൻ സാധനങ്ങളുടെ അളവിൽ കുറവ് വരുത്തിയ റേഷൻ കടകൾക്കെതിരേ ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തു. പരാതികൾ ലഭിച്ചതിനെത്തുടർന്ന് കടകളിൽ നടത്തിയ പരിശോധനയിൽ 800 ഗ്രാം മുതൽ രണ്ട് കിലോഗ്രാം വരെ കുറവ് വരുത്തുന്നതായി കണ്ടെത്തുകയും ചെയ്തു. വിജിലൻസിന്റെ സഹകരണത്തോടെ സൂപ്പർ മാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ വില രേഖപ്പെടുത്താത്ത പായ്ക്കറ്റ് സാധനങ്ങൾ വിൽപ്പന നടത്തിയതിന് കേസെടുത്തു. ലിറ്ററിന് 13 രൂപയ്ക്ക് വിൽക്കേണ്ട കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നതും പഴം, പച്ചക്കറി എന്നിവയുടെ വിൽപ്പനയിലെ ക്രമക്കേടുകളും സംബന്ധിച്ച പരാതികളിൽ പരിശോധന കർശനമാക്കി. വീഴ്ച്ച കണ്ടെത്തിയ സ്ഥാപനങ്ങളിൽനിന്നും ആകെ ഒരു ലക്ഷം രൂപ പിഴ ഈടാക്കി. 28 കേസുകൾ രജിസ്റ്റർ ചെയ്തു. മീനച്ചിൽ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ ഉഴവൂർ, മോനിപ്പള്ളി പ്രദേശങ്ങളിൽ വിലവിവരം പ്രദർശിപ്പിക്കാത്ത രണ്ട് കടകൾക്കെതരേയും കാലാവധി കഴിഞ്ഞ അരി വില്പന നടത്തിയ ഒരു കടക്കെതിരേയും…
Read MoreCategory: Kottayam
ദീർഘനാൾ നീണ്ട കുടുംബ കലഹം ഗൃഹനാഥൻ ജീവനൊടുക്കി; വീടും തകർന്നു; പായിപ്പാടിനെ ഞെട്ടിച്ചു; പായിപ്പാടിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ…
ചങ്ങനാശേരി: ദീർഘനാൾ നീണ്ട കുടുംബ കലഹമാണ് പാചകവാതക സിലിണ്ടർ തുറന്നുവിട്ട് വീടിനു തീകൊളുത്തി ഗൃഹനാഥൻ ജീവനൊടുക്കാൻ ഇടയാക്കിയതെന്ന് പോലീസ്. പായിപ്പാട് വെള്ളാപ്പള്ളി കാര്യാകോട്ടാൽ പുതുപ്പറന്പിൽ പള്ളിക്കച്ചിറ കുഞ്ഞുരാമൻ (52) ആണ് ജീവനൊടുക്കിയത്. കോവിഡ്-19ന്റെ ആഘാതത്തിൽ ബംഗാളികൾ തെരുവിലിറങ്ങിയതുമൂലമുണ്ടായ വൻ സംഘർഷാവസ്ഥക്കു പിന്നാലെയുണ്ടായ സ്ഫോടനവും ഗൃഹനാഥന്റെ മരണവും പായിപ്പാടിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ബംഗാളി പ്രക്ഷോഭത്തെത്തുടർന്ന് പോലീസ് ബന്ധവസിൽ കഴിയുന്ന പായിപ്പാട് വെള്ളാപ്പള്ളിക്കടുത്ത് ഇന്നലെ രാത്രി 7.30നാണ് സംഭവം അരങ്ങേറിയത്. ഇന്നലെ രാത്രി മഴ ശക്തമായതോടെ വീടിനുള്ളിൽ കയറിയ കുഞ്ഞിരമാൻ പുറത്തേയ്ക്കുള്ള വാതിലുകൾ അടച്ചു കുറ്റിയിട്ടതിനുശേഷം പാചകവാതക സിലിണ്ടർ തുറന്നുവിട്ട് തീകൊളുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. അത്യുഗ്ര സ്ഫോടനം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും തീപടർന്നതിനാൽ വീടിനു അടുത്തേക്ക് എത്താൻ കഴിഞ്ഞില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ ത്തുടർന്ന് ചങ്ങനാശേരി, തിരുവല്ല ഫയർ സ്റ്റേഷനിൽ നിന്നായി നാല് വാഹനങ്ങളിൽ നിന്നെത്തിയ സംഘം ഏറെനേരം നടത്തിയ ശ്രമത്തിലാണ്…
Read Moreകോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിനു സമീപം മാലിന്യടാങ്ക് പൊട്ടിയൊഴുകുന്നു; പകർച്ച വ്യാധി ഭീഷണിയിൽ രോഗികൾ
ഗാന്ധിനഗർ: കൊറോണ പകർച്ചവ്യാധി ഭീഷണിയിൽ ജനങ്ങൾ ഭയത്തോടെ കഴിയുന്പോഴും മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിനു സമീപമുള്ള മാലിന്യ ജല ടാങ്ക് പൊട്ടിയൊഴുകുന്നത് പകർച്ചവ്യാധി ഭീഷണിക്ക് ആക്കംകൂട്ടുന്നു. ഏറ്റവും മികച്ച സർക്കാർ മെഡിക്കൽ കോളജാണ് കോട്ടയം മെഡിക്കൽ കോളജ്. ഇവിടുത്തെ ഗൈനക്കോളജി വിഭാഗവും മികവുറ്റതാണ്. എന്നാൽ അധികൃതരുടെ അശ്രദ്ധമൂലം പകർച്ചവ്യാധി ഭീഷണിയെ നേരിടേണ്ടി വരികയാണ് രോഗികളും കൂട്ടിരിപ്പുകാരും. കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കാൻ ഒരുക്കിയിട്ടുള്ള കേന്ദ്രത്തിനു സമീപത്തെ മലിനജല ടാങ്ക് പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. മാത്രമല്ല രണ്ടാം നിലയിലെ വാർഡിൽ നിന്നുള്ള ശുചി മുറിയിൽ നിന്ന് മലിനജലക്കുഴൽ പൊട്ടി മലിനജലവും താഴേക്കു പതിക്കുന്നതിനാൽ പരിസരമാകെ ദുർഗന്ധമാണ്. ഏറ്റവും ശ്രദ്ധയും പരിചരണവും ലഭിക്കേണ്ട നവജാത ശിശുക്കളുമായി ആംബുലൻസുകൾ കടന്നു പോകുന്നതും ഇതിനു സമീപത്തുകൂടിയാണ്. ഈ മലിനജല ടാങ്കിനു സമീപം ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് കവറുകളും നിരന്നു കിടക്കുന്നു. തെരുവുനായകളും യഥേഷ്ടം സ്യൈരവിഹാരം നടത്തുന്നു. മാസങ്ങൾക്കു…
Read Moreലോക്ക് ഡൗണിൽ മുഷിഞ്ഞപ്പോൾ ഡ്രൈവർ നിർമിച്ചു ലോറിയും ബസും വീടും!
മുക്കൂട്ടുതറ: ലോക്ക് ഡൗണിൽ വെറുതെ ഇരുന്ന് മുഷിഞ്ഞപ്പോൾ സ്വകാര്യ ബസ് ഡ്രൈവർ തന്റെ സർഗ വാസന പുറത്തെടുത്തു. വിരസത മാറിയെന്നു മാത്രമല്ല മൂന്ന് വയസുകാരനായ മകന് അടിപൊളി കളിപ്പാട്ടങ്ങളും റെഡിയായി. ഈർക്കിലി കൊണ്ട് മനോഹരമായ ഇരുനില വീട്, പാഴ് വസ്തുക്കൾ കൊണ്ട് ലോറിയുടെ മാതൃക എന്നിവയാണ് നിർമിച്ചത്. ബസിന്റെ മിനിയേച്ചർ നിർമിച്ചുകൊണ്ടിരിക്കുന്നു. മുട്ടപ്പള്ളി കുളങ്ങര സുമിഷ് ആണ് കലാവിരുതിലൂടെ വീട്ടിൽ ഒഴിവുസമയം പ്രയോജനപ്പെടുത്തിയത്. സ്കൂൾ പഠനകാലത്ത് ഒട്ടേറെ മിനിയേച്ചറുകൾ നിർമിച്ചിട്ടുള്ള സുമിഷ് ബസ് ഡ്രൈവറായപ്പോൾ താൻ ഓടിക്കുന്ന അൽഫോൻസാ, തേജസ് ബസുകളുടെ മോഡലുകൾ നിർമിച്ച് ശ്രദ്ധേയനായിരുന്നു. പിന്നീട് മിനിയേച്ചറുകൾ നിർമിക്കാൻ സമയം കിട്ടിയിരുന്നില്ലന്ന് സുമിഷ് പറഞ്ഞു. ഇപ്പോൾ സന്പൂർണ ലോക്ക് ഡൗണ് ആയപ്പോൾ മകൻ കാശിനാഥനു വേണ്ടി കളിപ്പാട്ടം ഉണ്ടാക്കാൻ ആലോചിച്ചപ്പോഴാണ് പഴയ കഴിവ് പുറത്തെടുക്കാൻ തോന്നിയത്. രണ്ട് ചൂലും ദിവസങ്ങളും വേണ്ടി വന്നു രണ്ട് നിലയിലുള്ള…
Read Moreലോക്ക് ഡൗൺ, നിരോധനാജ്ഞ… കോട്ടയത്ത് നിയന്ത്രണം കൂടുതൽ കർശനമാക്കും; ഡ്രോൺ നിരീക്ഷണത്തിനൊരുങ്ങി പോലീസ്
കോട്ടയം: ജില്ലയിൽ ലോക്ക് ഡൗണിന്റെയും നിരോധനജ്ഞയുടെയും ഭാഗമായിട്ടുള്ള നിയന്ത്രണം കൂടുതൽ കർശനമാക്കും. കൊറോണ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും. ഇന്നലെ റോഡുകളിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി കർശനമാക്കിയത്. ജില്ലയിൽ ഒരിടത്തും നാലു പേരിൽ കൂടുതൽ കൂട്ടം കൂടുവാൻ പാടില്ലെന്ന് ജില്ലാ കളക്്ടർ പി.കെ. സുധീർ ബാബു അറിയിച്ചു. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച ആരും നിലവിൽ ചികിത്സയിലില്ലെങ്കിലും രോഗവ്യാപനം തടയുന്നതിനു കേന്ദ്ര, സംസ്ഥാന സർക്കാരുകളും, ആരോഗ്യവകുപ്പും നൽകിയിട്ടുള്ള നിർദേശങ്ങൾ നിർബന്ധമായും പാലിക്കണം. മൂവായിരത്തിലേറെ ആളുകൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. രോഗബാധിത രാജ്യങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരും ഉൾപ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സന്പർക്കം പുലർത്തിയ ഇരുനൂറോളം പേരും നേരിട്ടല്ലാതെ സന്പർക്കം പുലർത്തിയ 93 പേരും നിരീക്ഷണത്തിലാണ്. ഇവരിൽ ആർക്കും നിലവിൽ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും വൈറസ് ബാധിച്ചുണ്ടെങ്കിൽ ലക്ഷണങ്ങൾ പ്രകടമാകുന്നതിനു…
Read Moreസൗജന്യ റേഷൻ വിതരണത്തിൽ കൃത്രിമം; കോട്ടയത്ത് രണ്ടു കടയുടമകൾക്കെതിരേ നടപടി
കോട്ടയം: സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ചെയ്യുന്നതിനടിയിൽ കൃത്രിമം കാണിച്ചു ജില്ലയിലെ രണ്ടു കടകൾക്കെതിരേ അധികൃതർ നടപടി സ്വീകരിച്ചു. ആർപ്പൂക്കര പനന്പാലത്തുള്ള റേഷൻകട, തോട്ടയ്ക്കാട് വില്ലേജ് ഓഫീസിനു സമീപമുള്ള റേഷൻകട എന്നിവയ്ക്കെതിരേയാണ് നടപടിയുണ്ടായത്. കോവിഡ് 19 കാലത്ത് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ആരംഭിച്ചപ്പോൾ മുതൽ തന്നെ ജില്ലയിലെ ചില റേഷൻ കടകൾക്കെതിരേ പരാതി ഉയർന്നിരുന്നു. അരിയുടെ തൂക്കത്തിൽ തട്ടിപ്പ് നടത്തുന്നതായാണ് പ്രധാനമായും പരാതി ഉയരുന്നത്. അരിയും ഗോതന്പും മാർക്കറ്റ് വിലയ്ക്ക് മറിച്ച് വിൽക്കുന്നത് പലപ്പോഴും കടയിലെ തന്നെ മറ്റ് റേഷൻ കാർഡ് ഉടമകൾക്കാണെന്നും വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ബയോമെട്രിക്ക് സംവിധാനമില്ലാത്തതിനാൽ ഉപഭോക്താക്കൾ വിരലടയാളം പതിപ്പിക്കേണ്ടതില്ല. ഇത് മുതലെടുത്താണ് തട്ടിപ്പ് നടത്തുന്നത്. പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം റേഷൻ കടകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.
Read Moreകോവിഡ്19; രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയ 61 പേരെ കോട്ടയം ജില്ലയിൽ കണ്ടെത്തി
കോട്ടയം: മറ്റു ജില്ലകളിൽ കോവിഡ്-19 സ്ഥിരീകരിച്ചവരുമായി നേരിട്ട് സന്പർക്കം പുലർത്തിയ 61 പേരെ കോട്ടയം ജില്ലയിൽ കണ്ടെത്തി. നിസാമുദ്ദീൻ തബ് ലിഗ് സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയശേഷം രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിയുടെ ബന്ധുക്കളായ 11 പേരും ഇതിൽ ഉൾപ്പെടുന്നു. ആലപ്പുഴ സ്വദേശി കോട്ടയം നഗരത്തിലെ ബന്ധുവീട് സന്ദർശിച്ചിരുന്നു. ഈ വീട്ടിലുള്ള 10പേരെയും ഇതേ സമയത്ത് ഈരാറ്റുപേട്ടയിൽനിന്ന് ഇവിടെയെത്തിയ ബന്ധുവിനെയുമാണ് പ്രൈമറി കോണ്ടാക്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും നിസാമുദ്ദീൻ സന്ദർശിച്ചവരെയും ഇവരിൽ രോഗം സ്ഥിരീകരിച്ചവരുമായി സന്പർക്കം പുലർത്തിയവരെയും സാന്പിൾ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സർക്കാർ നിർദേശമുണ്ട്. ഇതിനുസരിച്ച് ശനിയാഴച രാത്രി കോട്ടയം ജനറൽ ആശുപത്രിയിൽ 11 പേരുടെയും സാന്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ഇവരിൽ മൂന്നു പുരുഷൻമാരും മൂന്നു സ്ത്രീകളും അഞ്ച് കുട്ടികളുമാണുള്ളത്. ഇതിൽ മൂന്നു കുട്ടികൾക്ക് നാളിതുവരെ പൾസ് പോളിയോ ഉൾപ്പെടെയുള്ള പ്രതിരോധ മരുന്നുകളൊന്നും നൽകിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
Read Moreറോഡും സംരക്ഷണഭിത്തിയും ഇടിഞ്ഞ് തോട്ടിൽ വീണു; നെല്ല് നീക്കം പ്രതിസന്ധിയിൽ
കുമരകം: കണ്ണാടിച്ചാൽ – നാരകത്ര റോഡിൽ കൊല്ലകരി പാടത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള റോഡും സംരക്ഷണ ഭിത്തിയും ഇടിഞ്ഞ് തോട്ടിൽ വീണു. ഇതോടെ നെല്ല് നീക്കം പ്രതിസന്ധിയിലായി. വെളിയം, പാറേക്കാട്, എംഎം ബ്ലോക്ക് തുടങ്ങിയ പാടശേഖരങ്ങളിലെ നെല്ല് സംഭരിച്ച് മില്ലുകളിലേക്ക് കൊണ്ടുപോകുന്ന റോഡാണ് തകർന്നിരിക്കുന്നത്. ഇപ്പോൾ ചെറിയ വാഹനങ്ങളിൽ നെല്ലു കയറ്റിവന്ന് കണ്ണാടിച്ചാൽ പാലത്തിന് സമീപത്ത് വച്ച് വലിയ ലോറികളിൽ കയറ്റിയാണ് നെല്ലു നീക്കം നടത്തുന്നത് . ഇതു വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. റോഡരികിൽ കരിങ്കൽ കെട്ടി നിർമിക്കുന്ന സംരക്ഷണ ഭിത്തി തകർന്നടിയുന്നത് ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നത് പതിവായിരിക്കുകയാണ്. പാടശേഖരങ്ങളുടെ പുറംബണ്ട് കരിങ്കൽ കെട്ടി ടാർ ചെയ്ത് നിർമിക്കുന്ന റോഡുകളിൽ ഭൂരിഭാഗവും അപകടാവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ആഴ്ച ഇല്ലിക്കൽ – തിരുവാർപ്പ് റോഡിന്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞ് മീനച്ചിലാറ്റിൽ പതിച്ചത് നെല്ലുസംഭരഞത്തെ സാരമായി ബാധിച്ചിരുന്നു. കൊയ്ത്തും നെല്ലുസംഭരണവും നടന്നുകൊണ്ടിരിക്കുന്നതിനാൽ റോഡിന്റെ…
Read Moreചതിച്ചതാ… അവര് ചതിച്ചതാ..! ലോക്ക്ഡൗണിൽ അനധികൃത മദ്യവിൽപന; മാനേജരടക്കം ആറു ജീവനക്കാര്ക്ക് എട്ടിന്റെപണി
അടിമാലി: ലോക്ക്ഡൗണിൽ അനധികൃത മദ്യവിൽപന നടത്തിയ അടിമാലി കണ്സ്യൂമർഫെഡ് ശാഖയിലെ താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ. മദ്യവിൽപനയ്ക്ക് കൂട്ടുനിന്നതിന് ശാഖയിലെ ആറു ജീവനക്കാരെ കണ്സ്യൂമർഫെഡ് സസ്പെൻഡുചെയ്തു. കൂടുതൽ പേർ സംഘത്തിലുണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ലോക്ഡൗണ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് മാർച്ച് 25-ന് ബില്ലില്ലാത്ത നാലുകുപ്പി വിദേശമദ്യവുമായി രണ്ടുപേരെ അടിമാലി പോലീസ് അറസ്റ്റു ചെയ്തിരുന്നു. ചോദ്യംചെയ്യലിൽ മദ്യം കൈവശംവച്ചിരുന്നത് അടിമാലി കണ്സ്യൂമർഫെഡ് ശാഖയിലെ താത്കാലിക ജീവനക്കാരൻ അതുൽ സാമും സഹോദരൻ അമൽ സാമുമാണെന്ന് വ്യക്തമായി. പരിശോധനയിൽ ഇവർ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് ഏഴായിരം രൂപയും പിടിച്ചെടുത്തു. തുടരന്വേഷണത്തിൽ ലോക്ഡൗണിന്റെ മറവിൽ ശാഖയിൽ സൂക്ഷിച്ചിരുന്ന മദ്യം ഇരുവരുംചേർന്ന് കൂടിയ വിലയ്ക്ക് വിൽക്കുകയാണെന്ന് കണ്ടെത്തി. കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡുചെയ്തു. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്സ്യൂമർഫെഡ് നടത്തിയ അന്വേഷണത്തിലാണ് മദ്യവിൽപനയിൽ അടിമാലി ശാഖലയിലെ കൂടുതൽപേർ ഉണ്ടെന്ന് കണ്ടെത്തിയത്. ഇതേത്തുടർന്നാണ് ശാഖ മാനേജറടക്കം…
Read Moreസംസ്ഥാനത്തെ ആദ്യത്തെ കോവിഡ് 19 രഹിത ജില്ലയായി കോട്ടയം മാറുമോ ? കൊറോണ വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിൽ നിലവിൽ കോട്ടയം ജില്ലയിലാരുമില്ല
ഗാന്ധിനഗർ: സംസ്ഥാനത്തെ ആദ്യത്തെ കോവിഡ് 19 രഹിത ജില്ലയായി കോട്ടയം മാറുമോ ?. കൊറോണ വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിൽ നിലവിൽ കോട്ടയം ജില്ലയിലാരുമില്ല. സംസ്ഥാനത്ത് രണ്ടാംഘട്ടത്തിൽ രോഗം പിടിപെട്ടവരിൽ കോട്ടയം ജില്ലക്കാരും ജില്ലയിൽ ചികിത്സതേടിയവരും ഉൾപ്പടെ ജില്ലയിൽ അഞ്ചു പേരുണ്ടായിരുന്നു. ഇറ്റലിയിൽനിന്നു നാട്ടിലെത്തിയ പത്തനംതിട്ട ഐത്തല സ്വദേശികളുടെ മാതാപിതാക്കൾ ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ആയതോടെ ജില്ലയിൽ കോവിഡ് 19 ബാധിതർ ആരുമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ജില്ലയിൽ ഇതിനോടകം അഞ്ചു പേർക്ക് കോവിഡ് 19 രോഗം പിടിപെടുകയും ഇവർക്ക് ഭേദമാകുകയും ചെയ്തു. റാന്നി ഐത്തല തട്ടയിൽ തോമസ് ഏബ്രഹാം (93), ഭാര്യ മറിയാമ്മ (88), ഇവരെ ചികിത്സിച്ച കോട്ടയം മെഡിക്കൽ കോളജിലെ ആരോഗ്യപ്രവർത്തക തിരുവാംകുളം സ്വദേശിനി രേഷ്മ മോഹൻദാസ് എന്നിവർ ഇന്നലെ ആശുപത്രിയിൽ നിന്നും വീട്ടിലേക്കു മടങ്ങി. വൃദ്ധദന്പതികളുടെ കൊച്ചുമകൾ ചെങ്ങളം സ്വദേശിനി…
Read More