തൊടുപുഴ: ഒറ്റ രാത്രി കൊണ്ട് ഏഴു നിലകളുള്ള പുതിയ ആശുപത്രി മന്ദിരം കോവിഡ് 19 ആശുപത്രിക്കായുള്ള സൗകര്യമൊരുക്കി ഡി വൈെ ഫ്ഐ പ്രവർത്തകർ. നിർമാണം പൂർത്തിയായെങ്കിലും ഇനിയും തുറന്നു കൊടു ക്കാത്ത തൊടുപുഴ ജില്ലാ ആശുപത്രിയോടനുബന്ധിച്ചുള്ള ബഹു നില മന്ദിരമാണ് ഒറ്റ രാത്രികൊണ്ട് കഴുകി വൃത്തിയാക്കി കട്ടിലുകൾ പിടിച്ചിട്ട് ജില്ലയിലെ കോവിഡ്19 ആശുപത്രി പ്രവർത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയത്. എല്ലാ ജില്ലകളിലും കോവിഡ്19 കേസുകൾ മാത്രം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകമായി ഒരു കോവിഡ് ആശുപത്രി രൂപികരിക്കും എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് തൊടുപുഴ ജില്ലാ ആശുപത്രിയോട് ചേർന്ന് നാഷണൽ റൂറൽ ഹെൽത്ത് മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ മദർ ആന്റ് ചൈൽഡ് ആശുപത്രി മന്ദിരം ഇതിനായി സജ്ജമാക്കിയത്. കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിരുന്നെങ്കിലും വൈദ്യുതിയും കുടിവെള്ളവും ലഭ്യമല്ലാത്തതിനാൽ ഇവിടെ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. അടിയന്തര സാഹചര്യത്തിന്റെ ഭാഗമായാണ് ഇവിടെ…
Read MoreCategory: Kottayam
തിരക്കോട് തിരക്ക്..! കാഞ്ഞിരപ്പള്ളിയിൽ കടയുടമകൾക്ക് മുന്നേ ജനങ്ങളെത്തി വരിയായി നിന്നു
കാഞ്ഞിരപ്പള്ളി: രാവിലെ ഏഴിന് കട തുറക്കാൻ കടയുടമകളെത്തിയില്ല. പക്ഷേ, കടയുടമകൾക്ക് മുന്നേ ജനങ്ങൾ കടയുടെ മുന്നിലെ ത്തി. ടൗണിന്റെ ഇരുവശങ്ങളിലും രാവിലെ തന്നെ വാഹനങ്ങൾ നിറഞ്ഞു. ർദ്ദേശങ്ങൾ നൽകി പോലീസ് ടൗണിലൂടെ ഉള്ളതിനാൽ കട തുറന്നയുടൻ തന്നെ ആളുകൾ ക്യൂവിൽ നിരയായി. മെഡിക്കൽ സ്റ്റോറിലും സൂപ്പർ മാർക്കറ്റുകളിലുമാണ് കൂടുതൽ തിരക്കുള്ളത്. എന്നാൽ, ഇന്നലത്തെ അത്ര തിരക്ക് ഇന്നു രാവിലെ ടൗണിൽ അനുഭവപ്പെട്ടില്ല. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളെല്ലാം പോലീസ് പരിശോധിച്ചാണ് വിടുന്നത്. നിയമങ്ങൾ ലംഘിച്ച് പുറത്തിറിങ്ങി നടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
Read Moreജോലി ചെയ്യാൻ തയാർ പക്ഷേ വണ്ടിയില്ല; ജോലിക്കെത്താൻ വാഹനമില്ലാതെ മെഡിക്കൽ കോളജ് ജീവനക്കാർ വലയുന്നു; എല്ലാം ശരിയാകുമെന്ന് സൂപ്രണ്ട്
ഗാന്ധിനഗർ: ലോക്ക് ഡൗണ് പ്രഖ്യാപിച്ചതിനാൽ പൊതു വാഹനഗതാഗതം തടസപ്പെട്ടതിനാൽ മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർക്ക് എത്തിച്ചേരുവാൻ കഴിയുന്നില്ല. ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞവരെ മെഡിക്കൽ കോളജ്, ദന്തൽ കോളജ്, നഴ്സിംഗ് കോളജ്, എന്നിവടങ്ങളിലെ വാഹനങ്ങളിൽ വീടുകളിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഡ്യൂട്ടിക്ക് എത്തിച്ചേരേണ്ടവർക്ക് പൂർണമായി എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴത്തെ രോഗവ്യാപനം കണക്കിലെടുത്ത് തുടർച്ചായി 12 മണിക്കൂർ ജോലി ചെയ്യണമെന്നു ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമുള്ളതിനാൽ, എല്ലാ വിഭാഗം ജീവനക്കാരും ഡ്യൂട്ടിക്ക് തയ്യാറാണെങ്കിലും വാഹന ഗതാഗതം ഇല്ലാത്തതിനാൽ പകരം സംവിധാനം ആശുപത്രി അധികൃതർ ഒരുക്കണമെന്നാണ് സർവീസ് സംഘടനകളുടെ ആവശ്യം. ഒഴിഞ്ഞുകിടക്കുന്ന ഹോസ്റ്റലുകൾ, ക്വാട്ടേഴ്സുകൾ എന്നിവ താൽക്കാലികമായി ജീവനക്കാർക്ക് വിട്ടുകൊടുക്കാൻ സംവിധാനം ഒരുക്കാൻ അധികൃതർ തയ്യാറാകണമെന്ന് കേരള എൻജിഒ യൂണിയൻ, എൻജിഒ അസോസിയേഷൻ എന്നി സംഘടനകൾ ആവശ്യപ്പെട്ടു. അതോടൊപ്പം മാസ്കിന്റെ പോരായ്മകളും പരിഹരിക്കണം. ജീവനക്കാർക്ക് വന്നു പോകുന്നതിനുള്ള ബുദ്ധിമുട്ട് മനസിലാക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവരുമായി ഇന്ന്…
Read Moreജാഗ്രതകാട്ടണം..! കൂട്ടംകൂടിയും, പനിയുളളവരും വരേണ്ട; ബാങ്കുകളിൽ നിർദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ കളക്ടർ
കോട്ടയം: കൊറോണ വ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പ് നൽകിയിട്ടുള്ള മുൻകരുതൽ നിർദേശങ്ങൾ ജില്ലയിലെ ബാങ്കുകളിലും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ. ഉപയോക്താക്കൾ എടിഎം, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. പാസ് ബുക്ക് പ്രിന്റിംഗ്, ബാലൻസ് പരിശോധന തുടങ്ങിയ ആവശ്യങ്ങൾക്കായി ബാങ്കുകളിൽ എത്തുന്നത്് ഒഴിവാക്കണം. കൂട്ടമായി ബാങ്കിൽ എത്താൻ പാടില്ല. അത്യാവശ്യക്കാർ മാത്രമുള്ളിൽ പ്രവേശിക്കുക. അത്യാവശ്യമില്ലെങ്കിൽ കുടുംബാംഗങ്ങൾ, കുട്ടികൾ, കൂട്ടുകാർ തുടങ്ങിയവരുമായി എത്തുന്നത് ഒഴിവാക്കുക. ഒരേ സമയം അഞ്ചിൽ കൂടുതൽ ഇടപാടുകാർ ബാങ്കിംഗ് ഹാളിൽ നില്ക്കാതിരിക്കാനും എല്ലാവരും ഇടപാടുകൾ വേഗം പൂർത്തീകരിച്ച് മടങ്ങാനും ശ്രദ്ധിക്കണം. ചുവരുകൾ, മേശ, കൗണ്ടർ എന്നിവിടങ്ങളിൽ സ്പർശിക്കാതിരിക്കാൻ ജാഗ്രത പുലർത്തണം. നിരീക്ഷണത്തിലുള്ളവരും ജലദോഷം, പനി തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരും ബാങ്കുകൾ സന്ദർശിക്കുന്നത് നിർബന്ധമായും ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.
Read Moreകോട്ടയം ലോക്ക് ഡൗൺ; പൊതു ഗതാഗത സംവിധാനങ്ങൾ പൂർണമായി നിലച്ചു
കോട്ടയം: കോട്ടയം ജില്ലയിൽ ലോക്ക് ഡൗണ് തുടങ്ങി. ഇതോടെ ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നതു നിലച്ചു. റോഡുകളിൽ പതിവ് പോലെ ജനതിരക്കില്ല. പൊതു ഗതാഗത സംവിധാനങ്ങൾ പൂർണമായി നിലച്ചു. സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും രാവിലെ മുതൽ സർവീസ് നടത്തുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഓട്ടോ, ടാക്സികൾ നിയന്ത്രണങ്ങളോടെ സർവീസ് നടത്തുന്നുണ്ട്. പാൽ, പലചരക്ക്, പഴം, പച്ചക്കറികൾ, എന്നിവ വില്പന നടത്തുന്ന കടകളും മെഡിക്കൽ ഷോപ്പുകളും മാത്രമാണ് തുറന്നിരിക്കുന്നത്. വിവിധ റോഡുകളിൽ പോലീസിന്റെ പരിശോധനകളുമുണ്ട്. നിയന്ത്രങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. ഇന്നു രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചുവരെ മാത്രമേ കടകൾ തുറക്കാവുവെന്നാണ് നിർദേശം. ഇതു ലംഘിച്ചു രാവിലെ ഏഴിനു തുറന്ന കോട്ടയം നഗരത്തിലെ ചില കടകളിലെ വ്യാപാരികളെ പോലീസെത്തി കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയും ചെയ്തു.
Read Moreകോവിഡ് 19 ; എന്താവിശ്യത്തിനും വിളിക്കാൻ ജില്ലാ പോലീസ് ഓഫീസിൽ പോലീസ് കൊറോണ കണ്ട്രോൾ റൂം തുറന്നു
കോട്ടയം: കോവിഡ് 19 രോഗവ്യാപനവുമായി ബന്ധപ്പെട്ടു കോട്ടയം ജില്ലാ പോലീസ് ഓഫീസിൽ പോലീസ് കൊറോണ കണ്ട്രോൾ റൂം തുറന്നു. ജില്ല സ്പെഷൽ ബ്രാഞ്ച് ഓഫീസിലാണ് കണ്ട്രോൾ റൂം പ്രവർത്തിക്കുന്നത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമുണ്ടെങ്കിലും നിരീക്ഷണത്തിൽ കഴിയുന്നവർ നിർദേശം ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാലും രോഗബാധിത പ്രദേശങ്ങളിൽ നിന്നും പുതിയതായി ആരെങ്കിലും എത്തിചേർന്നതായി വിവരം ലഭിച്ചാലും കണ്ട്രോൾ റൂമിൽ വിവരം അറിയിക്കാം. 1090, 04812-563388, 9497975312 എന്നീ നന്പറുകളിൽ കണ്ട്രോൾ റൂമിലേക്കു ബന്ധപ്പെടാം.
Read Moreരോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രി ജീവനക്കാർക്കും ആശ്വാസമായി ജനതാ കർഫ്യൂ ദിനത്തിൽ നവജീവന്റെ ഭക്ഷണവിതരണം
ഗാന്ധിനഗർ: ജനതാ കർഫ്യൂ ദിനത്തിൽ വിവിധ സ്ഥലങ്ങളിൽ ഭക്ഷണം വിതരണം ചെയ്തു നവജീവൻ ട്രസ്റ്റ്. മെഡിക്കൽ കോളജ്, കുട്ടികളുടെ ആശുപത്രി എന്നിവടങ്ങളിൽ നടത്തിയ ഭക്ഷണ വിതരണം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായി. ഇന്നലെ തട്ടുകട പോലും പ്രവർത്തിക്കാതിരുന്നതിനാൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരും കൂട്ടിരിപ്പുകാരും ജീവനക്കാരും ഭക്ഷണത്തിനായി ബുദ്ധിമുട്ടി. ജീവനക്കാർക്ക് ഉച്ചഭക്ഷണത്തിനു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ നവജീവൻ ട്രസ്റ്റി പി.യു. തോമസിനെ അറിയിച്ചു . നവജീവന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി, ജില്ലാ ആയൂർവേദ ആശുപത്രി, മെഡിക്കൽ കോളജ് ആശുപത്രി, കുട്ടികളുടെ ആശുപത്രി എന്നിവിടങ്ങളിൽ ദിവസേന വൈകുന്നേരം ഭക്ഷണവിതരണം നടത്താറുണ്ട്. ഉച്ചഭക്ഷണം നൽകുന്നത് കുട്ടികളുടെ ആശുപത്രിയിൽ മാത്രമായിരുന്നു. ഇന്നലെ ആശുപത്രി സൂപ്രണ്ടിന്റെ നിർദേശപ്രകാരം ഉച്ചയ്ക്കു ജീവനക്കാർക്കും ഭക്ഷണം നൽകി.
Read Moreആൾക്കൂട്ട നിയന്ത്രണം; ഉത്തരവ് ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയെന്ന് കളക്ടർ
കോട്ടയം: കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവു ലംഘിക്കുന്നവർക്കെതിരെ സാംക്രമിക രോഗ നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും കർശന നടപടി സ്വീകരിക്കുമെന്നു ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു. മത ചടങ്ങുകൾ, സാംസ്കാരിക പരിപാടികൾ, കായിക മേളകൾ, മത്സരങ്ങൾ തുടങ്ങിയവയും പൊതു സ്ഥലങ്ങൾ, പാർക്കുകൾ, ബീച്ചുകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിലെ ആൾക്കൂട്ടങ്ങളും നിരോധിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി സർക്കാർ നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള വ്യാപാര ശാലകളിൽ കൂടുതൽ ആളുകൾ വരുന്ന സാഹചര്യം പൂർണമായും ഒഴിവാക്കണം. സർക്കാർ ഉത്തരവു ലംഘിച്ചു ചടങ്ങുകളും സമ്മേളനങ്ങളും കായിക മത്സരങ്ങളും നടത്തുന്നതിനെതിരെ പോലീസ് ജാഗ്രത പുലർത്തുകയും നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ ഉടൻ നടപടി സ്വീകരിക്കുകയും ചെയ്യും. നാടിന്റെ സുരക്ഷയ്ക്കുവേണ്ടി സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കളക്്ടർ അറിയിച്ചു.
Read Moreപറഞ്ഞിട്ടും കേട്ടില്ല! വിദേശത്തുനിന്നെത്തിയവരുമായി സമ്പര്ക്കം പുലർത്തിയ കടപ്പൂർ സ്വദേശിക്കെതിരെ ഒടുവിൽ കേസെടുത്തു
കുറവിലങ്ങാട്: വിദേശത്തുനിന്നെത്തിയവരുമായി സന്പർക്കം പുലർത്തിയതിനെ ത്തുടർന്ന് വീട്ടിൽ ഐസലേഷനിലാകണമെന്ന നിർദ്ദേശം ലംഘിച്ച് ഷാപ്പിൽ കച്ചവടത്തിനെത്തിയയാൾക്കെതിരേ പോലീസ് കേസെടുത്തു. കടപ്പൂർ സ്വദേശിക്കെതിരേയാണ് കേസ്. ഇയാളുടെ മകൾ കഴിഞ്ഞദിവസം ഇറ്റലിയിൽ നിന്നെത്തിയിരുന്നു. ഈ പെണ്കുട്ടിക്ക് വീട്ടിൽ നിരീക്ഷണം നിർദേശിച്ചിരുന്നു. ഇതിനൊപ്പം പെണ്കുട്ടിയെ കൊണ്ടുവരുന്നതിനായി പോയവരോടും വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ നിർദേശിച്ചെങ്കിലും ഇയാൾ വീട്ടിലിരിക്കാൻ തയാറായില്ല. ഇന്നലെ വീടിന് സമീപമുള്ള കള്ളുഷാപ്പിൽ വിൽപ്പനയ്ക്കും മാനേജർ ജോലിക്കുമായി എത്തി. ഇത് നാട്ടുകാരിൽ ചിലർ പോലീസിനേയും ആരോഗ്യ വകുപ്പിനെയും അറിയിച്ചു. തുടർന്ന് കുറവിലങ്ങാട് പോലീസ് എത്തി ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. വെളിയന്നൂരിൽ വിദേശത്തുനിന്നെത്തിയയാളുടെ നേതൃത്വത്തിലാരംഭിക്കുന്ന പാറമടയുടെ ഭാഗമായുള്ള ഓഫീസ് പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദേശം നൽകി. ആരോഗ്യവകുപ്പാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. യുഎഇയിൽ പോയിവന്നയാൾ വീട്ടിൽ നിരീക്ഷണത്തിന് തയാറാകാതെ 22 ജീവനക്കാരുള്ള ഓഫീസിൽ പ്രവർത്തനത്തിലേർപ്പെട്ടെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുള്ളത്. ഇലഞ്ഞി സ്വദേശിയായ ഇയാളോട് വീട്ടിൽ കർശനമായി നിരീക്ഷണത്തിലിരിക്കാനും ഓഫീസ് പ്രവർത്തനം…
Read Moreഅവർക്ക് ഇതൊരു ദൗത്യമായി, ഇന്നിപ്പോൾ ഉറ്റമിത്രങ്ങൾ! ഐസൊലേഷനിൽ എത്തുന്നവരെ സ്വന്തം കുടുംബാംഗത്തെപ്പോലെ കരുതി പരിചരിക്കുകയാണ് ഈ സംഘം…
പത്തനംതിട്ട: കോവിഡ് 19 വൈറസ് ബാധിതരോ സംശയമുള്ളവരോ ആയി ഐസൊലേഷനിൽ എത്തുന്നവരെ സ്വന്തം കുടുംബാംഗത്തെപ്പോലെ കരുതി പരിചരിക്കുകയാണ് ഈ സംഘം. കണ്ണുകളിൽ കരുതലിന്റെ തിളക്കവും ചുണ്ടിൽ ചെറുപുഞ്ചിരിയുമായെത്തുന്ന ഈ മാലാഖമാരെ കാണുന്പോൾ തന്നെ ആശ്വാസം. പ്രതിരോധത്തിന്റെ നാൾവഴിയിൽ ജില്ലാഭരണകൂടവും ആരോഗ്യ വകുപ്പും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്പോൾ അവർക്ക് ആത്മവിശ്വാസവും ആശ്വാസവുമേകാൻ അശ്രാന്ത പരിശ്രമം നടത്തുകയാണ് ഐസൊലേഷൻ വാർഡുകളിൽ രോഗബാധിതരെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്യുന്ന മെഡിക്കൽ സംഘം. ജില്ലയിൽ ഏറ്റവും കൂടുതൽപേർ ഐസൊലേഷനിൽ കഴിഞ്ഞിരുന്നത് പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ്. രണ്ടു വാർഡുകളിലായി ഒരു ഘട്ടത്തിൽ 17 പേർ വരെ ജനറൽ ആശുപത്രിയിലുണ്ടായിരുന്നു. ഇന്നിപ്പോൾ അവരുടെ എണ്ണം എട്ടായി. 17 നഴ്സുമാർ നാലു ഷിഫ്റ്റുകളിലായാണ് കഴിഞ്ഞ എട്ടു മുതൽ പ്രവർത്തിക്കുന്നത്. ഫിസിഷൻമാരായ ഡോ. നസ്ലിൻ, ഡോ.ജയശ്രീ, ഡോ.ശരത്, പീഡിയാട്രീഷൻമാരായ ഡോ.ബാലചന്ദർ, ഡോ.അരുന്ധതി, ഡോ.ശ്രീനാഥ് എന്നിവരോടൊപ്പം ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോ. ശങ്കറും…
Read More