ഏറ്റുമാനൂർ : മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് നീണ്ടൂരിൽ യുവാവ് തോക്ക് ഉപയോഗിച്ച് വെടിവച്ചു എന്ന വ്യജ പ്രചാരണം പോലീസിനെ വട്ടം ചുറ്റിച്ചു. ഇന്നലെ രാത്രി 11.30ന് നീണ്ടൂരിലെ സ്വകാര്യ ബാറിലാണ് സംഭവം. സംഭവത്തിൽ തോക്ക് എടുക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും വ്യാജ പ്രചാരണം നടത്തിയവർക്കെതിരേ കേസെടുക്കുകയും ചെയ്തു. പകൽ മുഴുവൻ നീണ്ടൂർ പരിസരങ്ങളിലൂടെ കറങ്ങി നടന്ന യുവാവ് നാട്ടുകാരിൽ നിന്നും പിരിവ് എടുത്തു. പിന്നീട് ഇയാൾ ഈ പണം കൊണ്ട് ബാറിൽ കയറി മദ്യപിച്ചു. തുടർന്ന് പുറത്തിറങ്ങിയ ഇയാൾ മദ്യലഹരിയിൽ നാട്ടുകാരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും എന്റെ കൈയിൽ തോക്ക് ഉണ്ടെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ നാട്ടുകാർ ഇയാളെ തടഞ്ഞു വച്ച് ഗാന്ധിനഗർ പോലീസിൽ വിവരം അറിയിച്ചു. പിന്നീട് ഇയാൾ ബാറിൽ വെടിവച്ചു എന്ന വാർത്ത പ്രചരിക്കുകയും ചെയ്തു. ഇതോടെ കോട്ടയം ഡിവൈഎസ്പി…
Read MoreCategory: Kottayam
ആളെ തിരിച്ചറിഞ്ഞിട്ടില്ല! കലുങ്കിനു താഴെ വയോധികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; പോലീസിന്റെയും നാട്ടുകാരുടെയും സംശയങ്ങള് ഇങ്ങനെ…
പാലാ: കലുങ്കിനു താഴെ വയോധികയുടെ മൃതദേഹം കണ്ടെത്തി. പാലാ-തൊടുപുഴ റൂട്ടിൽ ടൗണിൽനിന്ന് ഇരുനൂറു മീറ്ററോളം അകലെ കാർമൽ ജംഗ്ഷനു സമീപമുള്ള കലുങ്കിനു താഴെയാണ് ഇന്നലെ രാവിലെ ഉദ്ദേശം എഴുപത്തിയഞ്ച് വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നൈറ്റിയാണ് വേഷം. ആഭരണം ധരിച്ചിട്ടില്ല. റോഡിൽനിന്ന് എട്ടടിയോളം താഴ്ചയിലാണു മൃതദേഹം കണ്ടെത്തിയത്. വഴിയാത്രക്കാരാണ് രാവിലെ എട്ടോടെ മൃതദേഹം കണ്ടത്. തുടർന്നു പോലീസിൽ വിവരമറിയിച്ചു. പാലാ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ടൗണിലെയും സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി കാമറകൾ പരിശോധിച്ചുവരികയാണ്. വാഹനത്തിൽ എത്തിച്ചു മൃതദേഹം തള്ളിയതാണോയെന്നു സംശയിക്കുന്നുണ്ട്. നാട്ടുകാരുടെ പ്രധാന സംശയവും ഇതു തന്നെയാണ്. സമീപ ദിവസങ്ങളിൽ പ്രായമായ സ്ത്രീകളെ കാണാതായ കേസുകളുണ്ടോയെന്നും അന്വേഷിക്കുന്നു. മൃതദേഹത്തിന്റെ പഴക്കവും മറ്റു കാര്യങ്ങളും വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾക്കു ശേഷമേ പറയാൻ സാധിക്കൂവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം തിരിച്ചറിയാത്തതിനാൽ രണ്ടു ദിവസം…
Read Moreഭർത്താവിന്റെ അമിത മദ്യപാനവും മാനസികപീഡനവും; മെഡിക്കൽ കോളജ് ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി ബന്ധുക്കൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിലെ സീനിയർ ക്ലാർക്ക് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഭർത്താവിന്റെ മാനസിക പീഡനം മൂലമെന്ന് ബന്ധുക്കളുടെ ആരോപണം. ഈരാറ്റുപേട്ട തിടനാട് വെള്ളക്കൽ ഗിരീഷിന്റെ ഭാര്യയും കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഓഫീസിലെ ജീവനക്കാരിയുമായ സുധാമണി (43)യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം. സർക്കാർ സ്കൂൾ ജീവനക്കാരനായ ഗിരിഷ് അമിതമായി മദ്യപിക്കുകയും, ഭാര്യയെ സംശയിക്കുകയും ചെയ്യുമായിരുന്നുവെന്ന് പറയുന്നു. ഇതിൽ മനംനൊന്തു കഴിയുകയായിരുന്നു സുധാമണിയെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ സുധാമണി ഡ്യൂട്ടിക്ക് ധരിച്ച വസ്ത്രം തന്നെയാണ് ആത്മഹത്യ ചെയ്യുന്പോഴും ധരിച്ചിരുന്നത്. സംഭവമറിഞ്ഞ് തിടനാട് എസ്ഐ, എം.എസ്. രാജേഷ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ച ശേഷം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം മെഡിക്കൽ കോളജിൽ പൊതുദർശനത്തിനുശേഷം വീട്ടിലേക്കു കൊണ്ടു പോകും.…
Read Moreപ്രളയം കണ്ടുനിന്നവർക്ക് വരെ ലക്ഷങ്ങൾകിട്ടി, പക്ഷേ; പ്രളയം കഴിഞ്ഞിട്ട് രണ്ടു വർഷം; 10,000 രൂപ പോലും ലഭിച്ചില്ലെന്ന് വിധവയായ വീട്ടമ്മ
കടുത്തുരുത്തി: പ്രളയം കഴിഞ്ഞിട്ട് രണ്ടു വർഷം പിന്നിട്ടെങ്കിലും ദുരിതാശ്വാസ തുകയായ 10,000 രൂപ പോലും ലഭിച്ചില്ലെന്ന് വിധവയായ വീട്ടമ്മയുടെ പരാതി. മുളക്കുളം പഞ്ചായത്തിലെ ഒന്നാം വാർഡിൽപെട്ട തുരുത്തിപ്പള്ളിയിൽ പരേതനായ സുകുമാരന്റെ ഭാര്യ ഭാമിനിക്കാണ് പ്രളയത്തിനുശേഷം സർക്കാർ നൽകിയ പ്രാഥമിക സഹായം പോലും ലഭിക്കാത്തത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതി നൽകി കാത്തിരിക്കുകയാണ് വീട്ടമ്മ. മൂവാറ്റുപുഴയാർ കരകവിഞ്ഞ് വീടിനകം മുഴുവൻ വെള്ളം കയറിയതിനെ തുടർന്ന് ഭാമിനിയും കുടുംബവും പെരുവ ഗവണ്മെന്റ് എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലേക്ക് താമസം മാറ്റിയിരുന്നു. വെള്ളം കെട്ടിനിന്ന് മണ്ണിരുന്ന് തറ പൊട്ടി വീട് ഒരുവശത്തേക്ക് ചരിഞ്ഞു. ഭിത്തികൾ വിണ്ടു കീറുകയും ചെയ്തു. പ്രളയകാലത്ത് തയാറാക്കിയ സർവേ പ്രകാരം 60 മുതൽ 74 ശതമാനം വരെ തകരാറുകൾ സംഭവിച്ച വീടാണ് ഭവാനിയുടെതെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. ദുരിതാശ്വാസ ലിസ്റ്റിൽ ആറാം നന്പർ ആയി വീട്ടമ്മയുടെ പേരും ഉൾപെടുത്തിയിരുന്നു.…
Read Moreനിയന്ത്രംവിട്ട് കാർ ടൂറിസ്റ്റ് ബസിലിടിച്ച് ഒരാൾക്കു പരിക്ക്;സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോട്ടയം: കാർ നിയന്ത്രംവിട്ട് ടൂറിസ്റ്റ് ബസിലിടിച്ചു ഒരാൾക്കു പരിക്കേറ്റു. കാർ ഓടിച്ചിരുന്ന പാറന്പുഴ അത്തതറയിൽ തോമസ് ജോർജിന്റെ മകൻ കെൻ തോമസ് ജോർജി(20)നാണ് പരിക്കേറ്റത്. ഇന്നു രാവിലെ 6.10ന് നാഗന്പടം പാസ്പോർട്ട് ഓഫീസിനു മുന്നിലാണ് അപകടമുണ്ടായത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തി ബന്ധുവിനെ ഇറക്കിയതിനുശേഷം തിരികെ വീട്ടിലേക്കു മടങ്ങുന്പോഴാണ് കെൻ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് വൈക്കത്തു നിന്നും തിരുവനന്തപുരത്തിനു പോവുകയായിരുന്ന ടൂറിസ്റ്റ് ബസിലിടിച്ചത്. അപകടത്തിൽ പരിക്കേറ്റ കെന്നിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകടത്തെതുടർന്നു ഏറെ നേരം എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു. കോട്ടയം ഫയർഫോഴ്സും കണ്ട്രോൾ റൂം പോലീസും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ചു കാർ മാറ്റിയാണ് ഗതാഗതം സുഗമമാക്കിയത്. അപകടത്തിൽ കാറിന്റെയും ബസിന്റെയും മുൻഭാഗം തകർന്നു.
Read Moreനിലവിളിക്കാൻ പോലുമായില്ല! കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ചു നാടോടി സ്ത്രീ അമ്മയുടെ സ്വർണാഭരണം കവർന്നെന്നു പരാതി; സംഭവം പാലായില്
പ്ലാശനാൽ (പാലാ): സ്ത്രീകൾ മാത്രമുണ്ടായിരുന്ന വീട്ടിൽനിന്നു നാടോടി സ്ത്രീ സ്വർണം കവർന്നതായി പരാതി. തെള്ളിയാമറ്റം വാഴമറ്റത്തിൽ ബിജുവിന്റെ വീട്ടിൽനിന്നാണ് നാടോടി സ്ത്രീ സ്വർണവളയും മോതിരവും കവർന്നതായി പരാതിയുള്ളത്. കഴിഞ്ഞ ദിവസം രാവിലെ പത്തോടെ ബിജുവിന്റെ വീട്ടിലെത്തിയ നാടോടി സ്ത്രീ വെള്ളം ചോദിച്ചു. ഈ സമയം രണ്ടു സ്ത്രീകൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഒരാൾ വെള്ളമെടുക്കാനായി അകത്തേക്കുപോയ സമയത്ത് ഒന്നര മാസം പ്രായമായ കുഞ്ഞിനെയുമായിനിന്ന യുവതിയുടെ അടുത്തേക്കു പാഞ്ഞെത്തിയ നാടോടിസ്ത്രീ കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി യുവതിയുടെ വളയും മോതിരവും ഊരി വാങ്ങുകയായിരുന്നത്രേ. രണ്ടു പവനോളം സ്വർണാഭരണം നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. ഭയന്നു പോയ തങ്ങൾക്കു നിലവിളിക്കാൻ പോലുമായില്ലെന്നു പരാതിയിൽ പറയുന്നു. ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഊണിനു വൻ തിരക്ക്! “വിശപ്പുരഹിത കേരളം’ ഹിറ്റ്; താലൂക്ക് അടിസ്ഥാനത്തിൽ ഭക്ഷണശാലകൾ തുടങ്ങുന്നത് പരിഗണനയിൽ
കോട്ടയം: പണമില്ലാത്തതിനാൽ ഉച്ചയ്ക്ക് ആരും വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി സർക്കാർ ആരംഭിച്ച വിശപ്പുരഹിത കേരളം പദ്ധതി വൻ ഹിറ്റ്. ജില്ലയിൽ കോട്ടയം നാഗന്പടം പ്രൈവറ്റ് ബസ് സ്റ്റാന്ഡിന്റെ എതിർവശത്തുള്ള നഗരസഭാ വനിതാ വിശ്രമ കേന്ദ്രത്തിൽ തുറന്ന ഭക്ഷണശാലയിൽ ജനത്തിരക്കുമൂലം ഇപ്പോൾ ഉച്ചസമയത്ത് നിന്നുതിരിയാൻ ഇടമില്ല. കഴിഞ്ഞ 27നു മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്ത കേന്ദ്രം ജനം ഏറ്റെടുത്തത് വളരെ പെട്ടെന്നാണ്. താലൂക്ക് അടിസ്ഥാനത്തിൽ കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ വി. ജയപ്രകാശ് പറഞ്ഞു. ഉച്ചഭക്ഷണം കഴിക്കാൻ കൈയിൽ പണമില്ലാത്തവർക്കും ഭക്ഷണത്തിനായി അധികം പണം മുടക്കാനില്ലാത്തവർക്കും ധൈര്യമായി ഇവിടേക്കു വരാം. തിരക്കുള്ള സമയമാണെങ്കിൽ അൽപ്പ സമയം കാത്തുനിൽക്കണമെന്നു മാത്രം. ഭക്ഷ്യ-പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ടോക്കണ് വിതരണം ചെയ്യുന്നത്. കുടുംബശ്രീ അംഗങ്ങളായ അഞ്ചു വനിതകളാണ് നടത്തിപ്പുകാർ. പണമില്ലാത്തവർക്ക് സൗജന്യമായി ഊണുകഴിക്കാം. പണമുള്ളവർക്ക് ഊണിന് 20…
Read Moreകണ്ടാൽ മാന്യൻ, കയ്യിലിരിപ്പ് മോശം! മഫ്തി പോലീസ് വേഷത്തില് കറക്കം; വനിതാ സുഹൃത്തിനെ കാണാനെത്തുന്നതിനിടെ പിടിയിലായ നൗഷാദിന്റെ തട്ടിപ്പു ലീലകൾ ഇങ്ങനെ…
കോട്ടയം: കണ്ടാൽ മാന്യൻ, മഫ്തി പോലീസ് വേഷം. പ്രധാന ഇടപാട് കഞ്ചാവ് കച്ചവടം. ഇന്നലെ പിടിയിലായ കാരാപ്പുഴയിൽ വാടകയ്ക്കു താമസിക്കുന്ന പൊന്നാനി പുതിയരുത്തി വൈദ്യരത്ത് വി. നൗഷാദാ (ചാവക്കാട് നൗഷാദ്-40)ണു എക്സൈസിനെയും പോലീസിനെയും കബളിപ്പിച്ചു നടന്നത്. രണ്ടു വർഷങ്ങൾക്കു മുന്പ് എറണാകുളത്തുവച്ച് പരിചയപ്പെട്ട കോട്ടയം തിരുവാതുക്കൽ സ്വദേശിനിയായ യുവതിയുമായി നൗഷാദ് നല്ല അടുപ്പത്തിലായിരുന്നു. ഇവരെ കാണാനെത്തുന്പോഴാണു നൗഷാദിനെ രണ്ടു കിലോഗ്രാം കഞ്ചാവുമായി പിടികൂടിയതെന്ന് എക്സൈസ് പറഞ്ഞു. ഇന്നലെ തിരുവാതുക്കലിലെ വാടകവീട്ടിൽവച്ച് ഇടപാടുകാരന് കഞ്ചാവ് കൈമാറാനായിരുന്നു ശ്രമം. കോയന്പത്തൂരിൽ നിന്നാണ് 9000 മുതൽ 20,000 രൂപവരെ വിലയുള്ള കഞ്ചാവ് വാങ്ങുന്നത്. കോട്ടയത്ത് ഈ കഞ്ചാവ് 50,000 രൂപയ്ക്കാണു വിൽപ്പന നടത്തിയിരുന്നത്. മഫ്തി പോലീസ് ചമഞ്ഞാണ് ഇയാൾ യാത്ര നടത്തിയിരുന്നത്. കന്പത്തുനിന്നും വാങ്ങിയ കഞ്ചാവുമായി മധുര-കോയന്പത്തൂർ -പാലക്കാട് വഴിയുള്ള കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലാണു ഇയാൾ കോട്ടയത്ത് എത്തിയത്. പോലീസ്…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ നിന്ന് മൃതദേഹം കൊണ്ടുപോകുന്നതിന് ആംബുലൻസ് ഡ്രൈവർ അമിതകൂലി വാങ്ങുന്നതായി ആരോപണം
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് മൃതദേഹം കട്ടപ്പനയ്ക്കു കൊണ്ടുപോയതിന് ആംബുലൻസ് ഡ്രൈവർ അമിതകൂലി വാങ്ങിയെന്നാരോപിച്ചു കോട്ടയം റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ (ആർടിഒ) യ്ക്കു പരാതി. മെഡിക്കൽ കോളജിലെ ആർപ്പൂക്കര പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്സിനു സമീപത്തെ സ്റ്റാൻഡിലുള്ള ആംബുലൻസ് ഡ്രൈവർ അമിതകൂലി വാങ്ങിയെന്നാരോപിച്ച് ഗാന്ധിനഗർ കാരിമറ്റം ജോബീഷ് സിറിയക്കാണു പരാതി നൽകിയിരിക്കുന്നത്. ഫെബ്രുവരി 14ന് രാവിലെ 9.30നു മെഡിക്കൽ കോളജിൽനിന്നും മൃതദേഹവുമായി പോയ ആംബുലൻസ് ഉച്ചയ്ക്ക് 1.30നു കട്ടപ്പനയിൽ എത്തുകയും അവിടെനിന്നു തിരിച്ച് വൈകുന്നേരം 6.30നു മെഡിക്കൽ കോളജ് സ്റ്റാൻഡിൽ എത്തുകയും ചെയ്തു. 133 കിലോമീറ്ററാണ് ഈ വാഹനം ഓടിയതെന്നും ഇത്രയും ദൂരം ഓടിയതിന് 4840 രൂപ വാങ്ങിയെന്നുമാണു പരാതി. ആംബുലൻസ് വിളിച്ചവരുടെ മേൽവിലാസവും വാഹനം ഓടുവാനായി എത്തിയപ്പോൾ 24,959ഉം ഓട്ടം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ 25,192 മാണു മീറ്ററിൽ കിലോമീറ്റർ കാണിക്കുന്നതെന്ന് കാണിച്ച് ആംബുലൻസ് ഡ്രൈവർ കൊടുത്ത രസീത്…
Read Moreഇടുക്കിയിൽ നേരിയ ഭൂചലനം; തുടർച്ചയായ മൂന്നാമത്തെ കുലുക്കത്തിന്റെ തീവ്രത 1.5; ഭിതി വിട്ടുമാറാതെ നാട്ടുകാർ
കട്ടപ്പന: ഇടുക്കിയിൽ വീണ്ടും നേരിയ ഭൂചലനം. ഇന്ന് രാവിലെ 7.30 നും 7. 45 നു മിടയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആലടി തോണിത്തടി ഭൂചലനമാപിനിയിൽ റിക്ടർ സ്കെയിലിൽ 1.5 തീവ്രത രേഖപ്പെടുത്തി.തങ്കമണി, പാണ്ടിപ്പാറ, തോപ്രാംകുടി, മുരിക്കാശേരി ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇടി മുഴക്കം പോലെയാണ് അനുഭവപ്പെട്ടതെന്ന് നാട്ടുകാർ. തുടർച്ചയായിത് മൂന്നാം തവണയാണ് ഭൂചലനം അനുഭവപ്പെടുന്നത്. ഇടുക്കിയാണ് ഇത്തവണയും പ്രഭവകേന്ദ്രം.
Read More