അഖിൽ ഫിലിപ്പ് കട്ടപ്പന: പഠിക്കുവാൻ ഏറെയുണ്ട് ലിൻസി ടീച്ചറിൽനിന്നും. അന്താരാഷ്ട്ര വനിതാ ദിനത്തിൽ ജില്ലയിലെ വനിതകൾക്ക് മാതൃകയാണ് ലബ്ബക്കട കൊച്ചുപറന്പിൽ സെബാസ്റ്റ്യന്റെ ഭാര്യ ലിൻസി ജോർജ്. താൻ പഠിപ്പിക്കുന്ന മുരിക്കാട്ടുകുടി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടു വിദ്യാർഥികൾക്ക് വീട് നിർമിക്കാനുള്ള തയാറെടുപ്പിലാണ് ടീച്ചറിപ്പോൾ. ഗവണ്മെന്റിൽനിന്നോ മറ്റു ഏജൻസികളിൽനിന്നോ സഹായം കിട്ടാത്ത വിദ്യാർഥികൾക്കാണ് ലിൻസി ടീച്ചർ വീട് നിർമിച്ചുനൽകുന്നത്. താൻ പഠിപ്പിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും പട്ടിണിയിലും ദരിദ്ര്യത്തിലുമാണ് കഴിയുന്നതെന്ന തിരിച്ചറിവാണ് ലിൻസി ടീച്ചറിനെ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. വർഷങ്ങൾക്കുമുന്പ് സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ചുമതല വഹിച്ചിരുന്ന അവസരത്തിൽതന്നെ തന്റെ സ്കൂളിലെ നിർധനരായ വിദ്യാർഥികളെ കണ്ടെത്താൻ ഈ ടീച്ചർക്ക് കഴിഞ്ഞു. ലിൻസി ടീച്ചർ പഠിപ്പിക്കുന്ന എല്ലാ കുട്ടികളുടേയും വീടുകൾ സന്ദർശിക്കുകയും കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. സ്കൂളിലെതന്നെ അഞ്ചു കുട്ടികൾക്ക് അഞ്ചു വീടുകൾ സുമനസുകളുടെ…
Read MoreCategory: Kottayam
ആംബുലൻസിന് മാർഗതടസമായി കാർ! പരാതി അടിസ്ഥാനരഹിതമെന്ന് വീട്ടമ്മ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കാഞ്ഞിരപ്പള്ളി: ആംബുലൻസിന് മാർഗതടസമായി കാർ മുന്നിലോടിച്ചെന്ന പരാതിയിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. എന്നാൽ പരാതി അടിസ്ഥാന രഹിതമാണെന്ന് കാറിൽ സഞ്ചരിച്ചിരുന്ന വീട്ടമ്മ മോട്ടോർ വാഹന വകുപ്പിനെ അറിയിച്ചു. കേൾവി സംസാര വൈകല്യമുള്ള മകന് ശ്വാസ തടസമുണ്ടായതിനെ തുടർന്ന് പെരുന്പാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ കാഞ്ഞിരപ്പള്ളിയിൽ അവിടേയ്ക്ക് കാറിൽ പോകുകയായിരുന്നെന്ന് കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ പുതുപ്പറന്പിൽ സീമോൾ സലീം പറഞ്ഞു. പിതാവിനോടൊപ്പമായിരുന്നു കാറിൽ ഉണ്ടായിരുന്നതെന്നും ഇവർ പറഞ്ഞു. അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ മാർഗതടസം സൃഷ്ടിച്ച് കാർ ഓടിയതു സംബന്ധിച്ച് ആംബുലൻസ് ഉടമ തൊടുപുഴ പുതുപ്പരിയാരം മുട്ടത്തുശേരിൽ എം.കെ.അനീഷാണ് ഇതു സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പിനു പരാതി നൽകിയത്. കാറിന്റെ നന്പർ സഹിതമാണ് അനീഷ് പരാതി നൽകിയത്. വാഹനം കാഞ്ഞിരപ്പള്ളി രജിസ്ട്രേഷനിലുള്ളതായതിനാൽ തൊടുപുഴ ജോയിന്റ് ആർടിഒയ്ക്കു നൽകിയ പരാതി പിന്നീട് കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടിഒയ്ക്കു കൈമാറുകയായിരുന്നു.…
Read Moreഏറ്റുമാനൂരിൽ ലോഡ്ജിൽ കയറി രണ്ടുപേരെ വെട്ടിയ സംഭവം; ആക്രമത്തിന് പിന്നിൽ മുൻവൈരാഗ്യം;പോലീസ് പറയുന്നതിങ്ങനെ
ഏറ്റുമാനൂർ: അർധരാത്രിയിൽ ലോഡ്ജിൽ കയറി രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചതിനു പിന്നിൽ മുൻ വൈരാഗ്യമാണെന്ന് പോലീസ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30നാണ് നിർമാണത്തിലിരിക്കുന്ന ലോഡ്ജ് മുറിയിൽ കയറിയ നാലംഗ സംഘം ഉടമയുടെ സഹോദരനെയും തൊഴിലാളിയേയും വെട്ടി പരിക്കേൽപ്പിച്ചത്. അക്രമത്തിൽ പുന്നത്തുറ മാടപ്പാട് വേലിത്താനത്ത് കുന്നേൽ ജോജോ (40), തൃശൂർ സ്വദേശി സുനിൽ കുമാർ എന്നിവർക്കാണ് വേട്ടേറ്റത്. ജോജോയുടെ സഹോദരൻ വിഷ്ണുവിന്റെ ഉടമസ്ഥതയിലുള്ളതാണ് നിർമാണം നടക്കുന്ന ലോഡ്ജ്. വിഷ്ണുവിന്റെ പക്കൽ നിന്നും പണം തട്ടി എടുക്കുന്നതിനായി വിവരാവകാശ പ്രവർത്തകരെന്ന പേരിൽ ഒരു സംഘം ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്ന പരാതിയിൽ കൊലക്കേസ് പ്രതി ഉൾപ്പടെ രണ്ടു പേരെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ഇതിന്റെ പകയാകാം അക്രമത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. രാത്രിയിൽ ഗുണ്ടാസംഘം ലോഡ്ജിലെത്തി. ഷട്ടറിൽ തട്ടി വിളിക്കുകയായിരുന്നു. ഉറക്കത്തിലായിരുന്ന ഇവർ എഴുന്നേറ്റ് വന്നു തുറന്നു നോക്കിയപ്പോൾ…
Read Moreആശുപത്രി വികസന സമിതിക്ക് ഫണ്ട് വേണം; ഒപിയിൽ എത്തിയവർ ഞെട്ടി, ഒപി ചീട്ടിന് അഞ്ചു രൂപ; പ്രതിഷേധം ശക്തം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപി ടിക്കറ്റിന് അഞ്ചു രൂപ ഫീസ് ഏർപ്പെടുത്തി. ഒരു മുന്നറിയിപ്പും ഇല്ലാതെ ഇന്നു രാവിലെ മുതലാണ് ഫീസ് ഏർപ്പെടുത്തിയത്. ഇന്നലെ രാത്രിയിലാണ് ഇന്നു മുതൽ ഫീസ് ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് അധികൃതർ പറഞ്ഞു. ആശുപത്രിയുടെ വികസന ഫണ്ട് വർധനവിനാണ് ഫീസ് ഏർപ്പെടുത്തുന്നത്. വികസന സമിതിയുടെ കീഴിൽ പുതിയതായി 400 താത്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇവർക്ക് വേതനം നൽകുന്നത് വികസന സമിതി ഫണ്ടിൽ നിന്നാണ്. ജീവനക്കാരെ നിയമിക്കുന്നതിനനുസരിച്ച് ഫീസ് വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സർക്കാർ മെഡിക്കൽ കോളജിൽ എല്ലാ ചികിത്സകളും പരിശോധനകളും സൗജന്യമായി ലഭിക്കണമെന്നാണ് ചട്ടമെങ്കിലും, ആശുപത്രി വികസന സമിതി വിവിധ സ്കാനിംഗ്, രക്ത പരിശോധന, എക്സറേ, ഇസിജി തുടങ്ങിയ പരിശോധനകൾക്ക് ഫീസ് വാങ്ങുകയാണ്. മുൻ ഭരണാധികാരികൾ ഈടാക്കിയിരുന്നതിൽ നിന്നും ഇപ്പോഴത്തെ ഭരണ സമിതി കൂടുതലായി ഫീസ് ഈടാക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒരു…
Read Moreമണർകാട് കേന്ദ്രീകരിച്ച് ബൈക്ക് കള്ളൻമാർ; അഞ്ചുവീടുകളിലെ ബൈക്കുകൾ മോഷ്ടിക്കാൻ ശ്രമം; പോലീസ് അന്വേഷണം തുടങ്ങി
കോട്ടയം: അരീപ്പറന്പിൽ വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന ബൈക്ക് മോഷണം പോവുകയും സമീപ പ്രദേശങ്ങളിലുള്ള അഞ്ചു വീടുകളിൽ നിന്നും ബൈക്ക് മോഷ്ടിക്കാൻ ശ്രമം നടത്തുകയും ചെയ്ത സംഭവത്തിൽ മണർകാട് പോലീസ് അന്വേഷണം ആരംഭിച്ചു. കളത്തൂർ ഓമനക്കുട്ടന്റെ ബൈക്കാണ് മോഷണം പോയത്. വടക്കൻ മണ്ണൂർ പാസ്റ്റർ മാണി കുര്യാക്കോസ്, നാകനിലത്തിൽ അനിൽമോൻ, പൂന്നിലത്തിൽ അജിമോൻ പി. മാത്യു, പാറപ്പറന്പിൽ നെബു കുര്യൻ, കടംതോട് സിജോ എന്നിവരുടെ വീടുകളിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് മോഷ്്ടിക്കാൻ ശ്രമിച്ചത്. ഈ ബൈക്കുകളുടെ എല്ലാം പൂട്ടുകൾ തകർക്കാനാണ് ശ്രമം നടത്തിയിരിക്കുന്നത്. ഇന്നലെ പുലർച്ചെയോടെയാണ് സംഭവം. മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രദേശത്ത് പോലീസിന്റെ രാത്രികാല പട്രോളിംഗ് കർശനമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Read Moreകുമരകത്ത് ബാറിൽ സംഘർഷം; രണ്ടു വീടുകൾ തകർത്തു, അഞ്ചുപേർക്ക് പരിക്ക്
കുമരകം: ബാറിലുണ്ടായ സംഘർഷത്തെ തുടർന്നു കുമരകത്ത് രണ്ടു വീടുകൾ അടിച്ചു തകർത്തു. അഞ്ചു പേർക്കു പരിക്ക്. ബിജെപി പ്രവർത്തകരായ കുമരകം കറുകമറ്റത്തിൽ കൊച്ചുമോൻ, ആശാരിമറ്റം കോളനിയിൽ വിഷ്ണു എന്നിവരുടെ വീടുകളാണ് ഒരു സംഘം ഇന്നു പുലർച്ചെയോടെ അടിച്ചു തകർത്തത്. കൊച്ചുമോൻ ഇയാളുടെ ബന്ധുവും വാരയനാട് കോക്കോതമംഗലം മാക്കിൽകടയിൽ മനോജ് ലാൽ (43), മനോജിന്റെ ഭാര്യ രാജി, വിഷ്ണു, ഡിവൈഎഫ്ഐ പ്രവർത്തകനായ കുമരകം വളപ്പിൽ ശരത്കുമാർ (30) എന്നിവർക്കാണ് പരിക്കേറ്റത്. ശരത്കുമാർ, മനോജ് എന്നിവരെ കോട്ടയം മെഡിക്കൽ കോളജിലും കൊച്ചുമോൻ, വിഷ്ണു എന്നിവരെ എന്നിവരെ ജനറൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയിൽ കുമരകത്ത് ബാറിൽ വച്ചു മദ്യപാനത്തിനിടയിൽ രണ്ടു സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. പീന്നിട് ഇന്നു പുലർച്ചെ ചക്രംപടി പാലത്തിലാണ് ആദ്യം ഏറ്റുമൂട്ടലുണ്ടായത്. ഇവിടെ വച്ചാണു ശരത്കുമാറിനു മർദനമേറ്റത്. ഇയാളെ മടൽ ഉപയോഗിച്ചാണു ഒരു സംഘം മർദിച്ചതെന്ന് പോലീസ്…
Read Moreക്രഷർ ഉത്പന്നങ്ങളുടെ വില അമിതമായി വർധിപ്പിച്ചു; നിർമാണമേഖലയെ പ്രതികൂലമായി ബാധിക്കുന്നു
വൈക്കം: ക്വാറികളിൽ കരിങ്കല്ല്, മെറ്റൽ, എം സാന്റ് തുടങ്ങിയ ക്രഷർ ഉത്പന്നങ്ങളുടെ വില അമിതമായി വർധിപ്പിച്ചത് വൈക്കത്തെയും പരിസര പ്രദേശങ്ങളിലെയും വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. എം സാന്റിനും മെറ്റലിനും ഒരടിക്ക് ഏഴുരൂപ മുതൽ വർധിപ്പിച്ചത് ഗ്രാമീണ മേഖലയിൽ പ്രളയത്തിൽ ഒലിച്ചുപോയ റോഡ് അടക്കമുള്ളവയുടെ നിർമാണത്തിനും നിർധന കുടുംബങ്ങളുടെ സർക്കാർ ധനസഹായത്തോടെയുള്ള ഭവന നിർമാണത്തിനും കനത്ത പ്രഹരമായി. നികുതിയും മറ്റും വർധിക്കുകയോ, ഇന്ധന ചെലവ് കൂടുകയോ ചെയ്യാത്ത സാഹചര്യത്തിൽ ക്രഷർ ഉത്പന്നങ്ങളുടെ വില വർധിപ്പിച്ചത് നീതീകരിക്കാനാവില്ലെന്ന് ജനങ്ങൾ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ മാസം ക്രഷർ ഉത്പന്നങ്ങൾക്ക് മൂന്നു രൂപ വർധിപ്പിച്ചതിനു പുറമെയാണിപ്പോൾ ഏഴു രൂപ കൂടി കൂട്ടിയത്. കടുത്തുരുത്തി, പെരുവ കേന്ദ്രീകരിച്ചുള്ള ക്വാറികളിലാണ് തുക വർധിപ്പിച്ചത്. എറണാകുളം ജില്ലയിലെ ക്വാറികളിൽ വില വർധിപ്പിച്ചിട്ടില്ലെങ്കിലും ദൂരക്കൂടുതൽ മൂലം ഉപയോക്താക്കൾ കൂടിയ വിലയ്ക്ക് പെരുവയിലെ ക്വാറികളിൽനിന്ന് ക്രഷർ ഉത്പന്നങ്ങൾ വാങ്ങാൻ നിർബന്ധിതരാകുകയാണ്.…
Read Moreഎന്തായാലും പണിതതല്ലേ, കളയേണ്ട! സർക്കാർഭൂമി കൈയേറി നിർമിച്ച കെട്ടിടം സർക്കാർ ഏറ്റെടുത്തു
കട്ടപ്പന: കല്യാണത്തണ്ടിൽ സർക്കാർ പുറന്പോക്ക് കൈയേറി നിർമിച്ച കോട്ടേജ് റവന്യു വകുപ്പ് ഏറ്റെടുത്തു. വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികൾ പൂർത്തിയാക്കിയത്. ഭൂസംരക്ഷണ നിയമപ്രകാരമാണ് ഭൂമി തിരിച്ചുപിടിച്ചത്. വെള്ളയാംകുടി തെക്കേവയലിൽ ജോബിയാണ് 2018-ൽ റവന്യു ഭൂമി കൈയേറി കോട്ടേജ് നിർമിച്ചത്. കട്ടപ്പന വില്ലേജിൽ ബ്ലോക്ക് 60-ലെ സർക്കാർവക പുൽമേട് കൈയേറിയാണ് നിർമാണം നടന്നത്. കൈയേറ്റവുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നതോടെ ഇയാൾക്കെതിരേ ഭൂസംരക്ഷണ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. 2019 ജൂണിൽ സ്ഥലം അളന്നു തിട്ടപ്പെടുത്തിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ വില്ലേജ് ഓഫിസർക്ക് ഭൂമി ഏറ്റെടുക്കുവാൻ നിർദേശംനൽകി. എന്നാൽ അന്ന് ഉദ്യോഗസ്ഥർക്ക് കോട്ടേജിനുള്ളിൽ കയറാൻ കഴിഞ്ഞില്ല. ഭൂമി കൈയേറിയ ജോബി പിന്നീട് ഒഴിപ്പിക്കലിനെതിരേ നൽകിയ അപ്പീൽ ആർഡിഒ തള്ളി. ഇതേതുടർന്ന് കട്ടപ്പന പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോബിക്കെതിരേ കേസെടുത്തു. കഴിഞ്ഞമാസം നടന്ന സ്യൂട്ട് കോണ്ഫറൻസിൽ സംഭവം ശ്രദ്ധയിൽപെട്ട ജില്ലാകളക്ടറാണ് കോട്ടേജ്…
Read Moreഅഞ്ചുവിളക്കിന്റെ നാട്ടിലെ ബോട്ട്ജെട്ടി ക്ലീൻ ക്ലീനായി; എന്നും ഇങ്ങനെ തന്നെ സൂക്ഷിക്കാൻ സംരക്ഷണം ഏറ്റെടുത്ത് എസ്ബി കോളജ് ബോട്ടണി വിഭാഗം
ചങ്ങനാശേരി: മർച്ചന്റ്സ് അസോസിയേഷന്റെ ഇടപെടലിൽ ചങ്ങനാശേരി ബോട്ട്ജെട്ടി ശുചീകരിച്ചു. കഴിഞ്ഞ ഒരുമാസക്കാലമായുള്ള പ്രവർത്തനത്തിലൂടെയാണ് ശുചീകരണം നടത്തിയത്. ബോട്ടുജെട്ടിയുടെ ശുചീകരണത്തിന് ചങ്ങനാശേരി മർച്ചന്റ്സ് അസോസിയേഷനൊപ്പം എസ്ബി കോളജ് ബോട്ടണി വിഭാഗവും ബോട്ട്ജെട്ടി വികസനസമിതിയും സഹകാരികളായിരുന്നു. രണ്ടുലക്ഷത്തോളം രൂപ മുടക്കിയാണ് ബോട്ട്ജെട്ടിക്കുളവും വെട്ടിത്തുരുത്തുവരെയുള്ള ജലപാതയും വൃത്തിയാക്കിയത്. ബോട്ട്ജെട്ടിയുടേയും ജലപാതയുടേയും തുടർ ശുചീകരണവും സംരക്ഷണവും എസ്ബി കോളജ് ബോട്ടണി വിഭാഗത്തെ ഏല്പിക്കുന്നതിനുള്ള സമ്മേളനം ഇന്ന് കഴിഞ്ഞ് 2.30ന് ബോട്ട്ജട്ടി അങ്കണത്തിൽ ചേരും. സി.എഫ്.തോമസ് എംഎൽഎ ഉദ്്ഘാടനം ചെയ്യും. ചങ്ങനാശേരി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബിജു ആന്റണി കയ്യാലപറന്പിൽ അധ്യക്ഷത വഹിക്കും. അതിരൂപത വികാരി ജനറാൾ മോണ്.തോമസ് പാടിയത്ത് അനുഗ്രഹ പ്രഭാഷണവും മുനിസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറന്പിൽ മുഖ്യപ്രഭാഷണവും നടത്തും. എസ്ബി കോളജ് പ്രിൻസിപ്പൽ ഡോ.ജേക്കബ് മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ.റജി പ്ലാന്തോട്ടം, ബർസാർ ഫാ. മോഹൻ മുടന്താഞ്ഞാലി, മുനിസിപ്പൽ സ്റ്റാൻഡിംഗ്് കമ്മറ്റി…
Read Moreസൂര്യനിത് ഉജ്വല ഉദയം; യാചന നടത്തി മാനസിക രോഗികളായ അമ്മയേയും സഹോദരിയേയും നോക്കി; ഒറ്റമുറി വീട്ടിലിരുന്ന് പഠിച്ച് എംകോം റാങ്കോടെ പാസായി; മകൻ ജോലിയിൽ പ്രവേശിക്കുന്നതിന് സാക്ഷിയാകാൻ രാജേശ്വരിയും ലക്ഷ്മിയും
ഗാന്ധിനഗർ: സൂര്യ സ്വാമി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുന്നത് നേരിൽ കാണാൻ മാതാവ് രാജേശ്വരിയും സഹോദരി ലക്ഷ്മിയും എത്തും. കോട്ടയം നഗരമധ്യത്തിൽ വൈദ്യുതിയും മറ്റ് സൗകര്യങ്ങളുമില്ലാതെ – ഒറ്റമുറി വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സൂര്യ സ്വാമിയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ട ജില്ലാ കളക്ടർ പി.കെ സുധീർ ബാബു ഇയാൾക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ അക്കൗണ്ടിംഗ് ക്ലാർക്കായി ജോലി നൽകാൻ തീരുമാനിക്കുകയായിരുന്നു. തിരുവാതുക്കലിലെ ഒരു ട്യൂട്ടോറിയൽ കോളജിലെ കൊമേഴ്സ് അധ്യാപികയായിരുന്ന രാജേശ്വരി സ്വർണ പണിക്കാരൻ വരദൻ എന്നയാളെ പ്രണയിച്ചു വിവാഹം കഴിച്ചു. ഇതോടെ വീട്ടുകാർ ഉപേക്ഷിച്ചു. തുടർന്ന് തിരുനക്കര ക്ഷേത്രസമീപത്ത് നഗരത്തിലെ അഴുക്കുചാൽ കടന്നു പോകുന്ന ഓടയ്ക്ക് സമീപത്ത് ഒരു ഷെഡ് നിർമിച്ചു കുടുംബ ജീവിതം ആരംഭിച്ചു. അതിനിടെ രണ്ടു കുട്ടികൾ ജനിച്ചു സൂര്യ സ്വാമിയും ലക്ഷ്മിയും. സൂര്യ പഠിക്കാൻ മിടുക്കനായിരുന്നു.…
Read More