തമ്മിതല്ലി ചാകണ്ടന്ന് വിചാരിച്ചപ്പോൾ… തിരുവാർപ്പിൽ അർദ്ധരാത്രി വീടിനും കടയ്ക്കും നേരേ ആക്രമണം; അക്രമത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വീട്ടുടമ വിശദീകരിക്കുന്നതിങ്ങനെ…

കുമരകം: ഇന്നലെ അർദ്ധരാത്രിയിൽ വീടിനുനേരേ കല്ലെറിയുകയും പിന്നീട് പത്രം ഏജൻസി ഓഫീസായി പ്രവർത്തിക്കുന്ന സ്റ്റേഷനറി കടയ്ക്ക് നേരെ അക്രമം നടത്തിയതായും പരാതി.

തിരുവാർപ്പ് കൊച്ചന്പലത്തിനു സമീപം പ്രവർത്തിക്കുന്ന ഫിലിപ്പ് സ്റ്റോഴ്സിലും ഉടമ മുക്കാഞ്ഞിരം ഫിലിപ്പിന്‍റെ വീടിനുനേരേയുമാണു കയ്യേറ്റം നടന്നത്. ഇന്നലെ രാത്രി എട്ടിന് സമീപത്ത് റേഷൻ വ്യാപാരം നടത്തുന്ന കട്ടക്കുഴി ഗോപിനാഥന്‍റെ മകൻ കെ.ജി. അരുണ്‍കുമാർ കടയിലെത്തി അസഭ്യം പറഞ്ഞു.

രാത്രി ഒന്പതിന് കട അടച്ചതിനുശേഷം വീട്ടിലെത്തിയ തന്നേയും കുടുംബാംഗങ്ങളേയും വീണ്ടും വെല്ലുവിളിക്കുകയും വീടിനുനേരെ കല്ലെറിയുകയും ചെയ്തതായി ഫിലിപ്പ് കുമരകം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഇന്നു പുലർച്ചെ പത്രവിതരണത്തിനായി എത്തിയപ്പോഴാണ് തന്‍റെ സ്ഥാപനത്തിലെ ഉപകരണങ്ങളും മറ്റു സാധനങ്ങളും തകർത്തതായി കണ്ടത്.

ഒന്നര മാസം മുന്പ് അരുണ്‍ മറ്റൊരാളുമായി വഴക്കുണ്ടാക്കിയപ്പോൾ മധ്യസ്ഥനായതു മുതൽ തുടങ്ങിയതാണു തന്നോടുള്ള വൈരാഗ്യമെന്നാണ് ഫിലിപ്പ് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്.

Related posts

Leave a Comment