നെടുങ്കണ്ടം: കല്ലാർ പുഴയിൽ വീണ മൂരിക്കിടാവിനെ മണിക്കൂറുകൾക്കുശേഷം സാഹസികമായി രക്ഷപെടുത്തി. കല്ലാർ താന്നിമൂട് റോഡിന് സമീപം പുല്ലു തിന്നുവാനായി ഉടമയായ കല്ലാർ എസ്എൻ വിലാസം പ്രകാശ് കെട്ടിയിട്ടിരുന്ന കിടാവാണ് പുഴയിൽ വീണത്. ഇന്നലെ രാവിലെ പത്തരയോടെയാണ് കിടാവ് കഴുത്തിൽ കയർകുരുങ്ങി പുഴയുടെ നടുവിൽ മുങ്ങിത്താഴുന്ന നിലയിൽ നാട്ടുകാർ കണ്ടത്. റോഡിൽനിന്നും 25 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ കയർ മുറിച്ചുവിട്ടെങ്കിലും വീഴ്ചയിൽ പരിക്കേറ്റ കിടാവിന് പുഴയിൽനിന്നും കയറാനായില്ല. പുഴയുടെ അടിത്തട്ടിൽ ചേറ് പുതഞ്ഞുകിടക്കുന്നതിനാൽ ആളുകൾക്ക് ഇറങ്ങുവാനും സാധിച്ചില്ല. കരയ്ക്ക് കയറുവാനുള്ള ശ്രമത്തിനിടെ കിടാവിന്റെ പിൻകാലുകൾ ചേറിൽ താഴ്ന്നിറങ്ങി അനങ്ങാൻ പറ്റാത്ത അവസ്ഥയിലുമായി. ഒന്നര മണിക്കൂറോളം നാട്ടുകാർ ശ്രമിച്ചിട്ടും കരയ്ക്ക് കയറ്റാൻ കഴിയാതെ വന്നതോടെ നെടുങ്കണ്ടം ഫയർഫോഴ്സിൽ വിവരമറിയിച്ചു. ഫയർഫോഴ്സെത്തി വടം ഉപയോഗിച്ച് ഒരുമണിക്കൂറുകൊണ്ടാണ് സാഹസികമായി കിടാവിനെ കരയ്ക്കുകയറ്റിയത്. രക്ഷാപ്രവർത്തനം കാണാനായി പുഴയുടെ ഇരുകരകളിലും നിരവധി ആളുകളും…
Read MoreCategory: Kottayam
റോഡുനിര്‍മാണം ഇഴയുന്നു; റോഡിലെ കുഴി നികത്താന്‍ മാസങ്ങള്‍ക്കുമുമ്പ് മണ്ണ് കൊണ്ടിറക്കി; ഇപ്പോള്‍ ഇതാണ് അവസ്ഥ
അടിമാലി: റോഡ് നിർമാണം വൈകുന്നു. പൊടി ശല്യത്താൽ പൊറുതിമുട്ടി കഴിയുകയാണ് അടിമാലി പ്രിയദർശിനി കോളനിക്കു സമീപമുള്ള കുടുംബങ്ങൾ. റോഡിലെ കുഴി നികത്താൻ മാസങ്ങൾക്കുമുന്‍പ് മണ്ണ് കൊണ്ടിറക്കിയതുമുതൽ തുടങ്ങിയ പൊടി ശല്യത്തിനാണ് അറുതിയില്ലാത്തത്. വാഹനങ്ങൾ കടന്നുപോകുന്നതോടെ പ്രദേശമാകെ പൊടിപടലം മൂടും. സദാസമയവും വാതിലുകളും ജനാലകളും അടച്ചിട്ടില്ലെങ്കിൽ വീടുകൾക്കുള്ളിലും പൊടി നിറയും. പൊടിശല്യം രൂക്ഷമായതോടെ ക്ക്കൈുഞ്ഞുങ്ങൾക്കടക്കം പനിയും ജലദോഷവും വിട്ടുമാറുന്നില്ല. വിഷയം ചൂണ്ടിക്കാട്ടി പഞ്ചായത്തുമുതൽ കളക്ടറേറ്റിൽവരെ കുടുംബങ്ങൾ പരാതി നൽകിയിട്ടും പ്രയോജനമുണ്ടായിട്ടില്ല. തങ്ങളുടെ ബുദ്ധിമുട്ട് പറഞ്ഞറിയിക്കാനാവാത്തതാണെന്നും മണ്ണ് നീക്കംചെയ്യുകയോ റോഡുനിർമാണം അടിയന്തരമായി പൂർത്തിയാക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അടിമാലി ഗ്രാമപഞ്ചായത്തിലെ 11, 12 വാർഡുകളെ ബന്ധിപ്പിച്ചാണ് പൊളിഞ്ഞപാലം ഫാത്തിമമാത സ്കൂൾ റോഡ് കടന്നുപോകുന്നത്. കഴിഞ്ഞ നാലുവർഷമായി പൊടിശല്യം രൂക്ഷമായ പ്രിയദർശിനി കോളനിക്കു സമീപമുള്ള ഭാഗത്ത് യാതൊരു നിർമാണജോലികളും നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. സ്കൂൾ ബസുകൾക്കടക്കം കടന്നുപോകാൻ ബുദ്ധിമുട്ടേറിയതോടെയാണ് പ്രദേശത്ത് മണ്ണ്…
Read Moreവേനൽ കടുത്തുതുടങ്ങിയതോടെ നീർച്ചാലുകൾ വറ്റിത്തുടങ്ങി; ആശങ്കയോടെ ജനങ്ങൾ
അടിമാലി: വേനൽ കടുത്തുതുടങ്ങിയതോടെ നീർച്ചാലുകൾ വറ്റിത്തുടങ്ങി. ചീയപ്പാറയിലും കൊരങ്ങാട്ടി തോട്ടിലുമെല്ലാം വെള്ളത്തിന്റെ ഒഴുക്ക് നാമമാത്രമായി. പ്രളയകാലത്തിനുശേഷം വരുന്ന രണ്ടാമത്തെ വേനൽകാലം കടുത്താലെങ്ങനെയാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ. കഴിഞ്ഞ വർഷത്തിൽ കാര്യമായ കുടിവെള്ളക്ഷാമം പൊതുവെ അനുഭവപ്പെട്ടില്ലെങ്കിലും ചില മേഖലകളെ ബാധിച്ചിരുന്നു. നദികളിലും തോടുകളിലും നീരൊഴുക്ക് ഗണ്യമായി കുറഞ്ഞെങ്കിലും കിണറുൾപ്പെടെയുള്ള ജലസ്രോതസുകളിൽ വെള്ളം ആനുപാതികമായി കുറയാത്തത് ആശ്വാസമാണ്. കുരങ്ങാട്ടി മലഞ്ചെരുവിലൂടെ കളകളാരവം പൊഴിച്ച് കരിങ്കൽ തട്ടുകളിലൂടെ പാൽനുരപോലെ ഒഴുകിയിരുന്ന തോട്ടിലെ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതോടെ അടിമാലിയുടെ സൗന്ദര്യത്തിന്റെ മാറ്റ് കുറച്ചുകളഞ്ഞു. ജലസമൃദ്ധമായ ജലപാതം അടിമാലിയിലെയും സമീപ പ്രദേശങ്ങളിലെയും കാർഷിക മേഖലയ്ക്കടക്കം ഗുണകരമായിരുന്നു. മൂന്നാർ യാത്രികർക്ക് മനസും ശരീരവും കുളിർപ്പിച്ച് പ്രിയങ്കരമായിരുന്ന ചീയപ്പാറ വെള്ളച്ചാട്ടവും താല്കാലികമായി വിസ്മൃതിയിലേക്ക് മടങ്ങുകയാണ്. വെള്ളമില്ലെങ്കിലും സഞ്ചാരികൾ ചീയപ്പാറയിൽ വാഹനങ്ങൾ നിർത്തി വിശ്രമിച്ചശേഷമാണ് ഇപ്പോഴും യാത്ര തുടരുക. അന്നത്തെ അന്നത്തിനായി സഞ്ചാരികളെ കാത്തിരിക്കുന്ന കുരങ്ങൻമാരെ ആരും നിരാശരാക്കാറില്ലെന്നത് മറ്റൊരു…
Read Moreമറയൂര്‍ മലനിരകള്‍ നാരക സുഗന്ധത്തിലാണ്! കാന്തല്ലൂരിൽ ഓറഞ്ച് വിളവെടുപ്പ്
മറയൂർ: മഴയ്ക്കുശേഷം തെളിഞ്ഞ മറയൂർ മലനിരകളെ നാരക സുഗന്ധത്തിലാഴ്ത്തി മധുരനാരകത്തിന്റെ (ഓറഞ്ച്) വിളവെടുപ്പ് കാലം. മേഖലയിൽ പതിനായിരത്തോളം മരങ്ങളിലാണ് ഇത്തവണ മധുരം നിറഞ്ഞ ഓറഞ്ച് പഴങ്ങൾ പാകമായിരിക്കുന്നത്. സഹ്യപർവതത്തിന്റെ കിഴക്കൻ ചരിവായ മറയൂർ മലനിരകളിലെ കെഡിഎച്ച്പി കന്പനിയുടെ ഉടമസ്ഥതയിലുള്ള വാഗുവര ടോപ്പ്, ലോവർ എന്നിവടങ്ങളിലും തലയാർ, ചട്ടാമൂന്നാർ, ഭാഗങ്ങളിലും കാന്തല്ലൂർ, ഗുഹനാഥപുരം, തലചോർ കടവ്, വട്ടവട എന്നിവടങ്ങളിലുമാണ് ഓറഞ്ച് നിറകാഴ്ചയായി വസന്തം ഒരുക്കിയിരിക്കുന്നത്. സമുദ്ര സമാനമായി നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന ഹരിതാഭമായ തേയില തോട്ടങ്ങൾക്ക് അലങ്കാരമായും കാന്തല്ലൂരിലെ ഓറഞ്ച് ചെടികൾ മാത്രമുള്ള തോട്ടങ്ങളിലും പാകമായ മധുരനാരങ്ങകൾ മറയൂർ മലനിരകളിലെ കോടമഞ്ഞും തണുപ്പും ആസ്വദിക്കാൻ എത്തുന്ന വിനോദ സഞ്ചാരികൾക്ക് നിറക്കാഴ്ചയാണ്. ഡിസംബർ അവസാനം മുതൽ ഫെബ്രുവരി ആദ്യ ആഴ്ച്ചചകൾ വരെയാണ് ഓറഞ്ചിന്റെ വിളവെടുപ്പുകാലം. മറയൂർ, മൂന്നാർ, കാന്തല്ലൂർ എന്നിവടങ്ങളിലെ ഏറ്റവും ആസ്വാദ്യകരമായ കാലാവസ്ഥയും ഈ മാസങ്ങളിലാണ് എന്നതും വിനോദസഞ്ചാര…
Read Moreകൈപ്പിഴ പറ്റിയതല്ല! ആനക്കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകള്‍: ഡിഎഫ്ഒ
കോന്നി: കോന്നി ആന ക്യാമ്പിലെ പിഞ്ചു എന്ന ആനക്കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതും തെറ്റിദ്ധാരണാജനകവുമായ ചില കാര്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. എക്സ്റേ എടുക്കാന്‍ മയക്കുമരുന്ന് കുത്തിവച്ചതില് ഡോക്ടര്‍ക്ക് കൈപ്പിഴ പറ്റിയതു വഴി ആനക്കുട്ടിയുടെ പിന്കാലുകള് തളര്‍ന്നു മരണവുമായി മല്ലിടുന്നെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാ ജനകവുമാണെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ജന്മനാ തന്നെ ഒരു കാലിന് വൈകല്യവും അനാരോഗ്യവും നിരന്തരമായ രോഗബാധയുമുളളതിനാല് ഡോക്ടറുടെ നിര്‍ദേശാനുസരണവും കേരള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയുടെയും അടിസ്ഥാനത്തില്‍ ഈ ആനക്കുട്ടിയെ മയക്കി എക്സ് റേ എടുത്തിരുന്നു. ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ.ഇ.കെ ഈശ്വരന്, കോന്നി അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. ശ്യാംചന്ദ്രന്‍, മറ്റ് പരിചയ സമ്പന്നരായ വെറ്റിനറി ഓഫീസര്‍മാര്‍ എന്നിവരാണ് രോഗ നിര്‍ണയ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.…
Read Moreപ്രകൃതി സൗഹൃദത്തിന്റെ നേർക്കാഴ്ച! മുളയിൽ വിസ്മയം തീർത്ത് ഉപ്പുകുന്ന് കള്ളിക്കൽ ഗ്രാമം
തൊടുപുഴ : ഉപ്പുകുന്നിലെ കള്ളിക്കൽ ഉൗരിലെത്തുന്ന അതിഥികൾക്ക് വിസ്മയമാവുകയാണ് ഇവിടുത്തെ വീടുകളിലെ മുള കൊണ്ടുള്ള ഗൃഹോപകരണങ്ങൾ. വീട്ടിലെത്തുന്നവർക്ക് ചായയും കാപ്പിയും കുടിവെള്ളവുമൊക്കെ നൽകാനുപയോഗിക്കുന്നത് മുളം കപ്പുകളിലാണ്. മുള കൊണ്ടുള്ള നാടൻ വീട്ടുപകരണങ്ങളുടെ നീണ്ട നിര തന്നെയുണ്ട് ഓരോ വീട്ടിലും. അടുക്കളയിലെ ട്രേകളും നാഴിയും ഇടങ്ങഴിയും കിച്ചൻ സ്റ്റാന്റും തവിയും പപ്പടം കുത്തിയും കൈ തൊടാതെ പലഹാരങ്ങളും മറ്റും കൈകാര്യം ചെയ്യുന്നതിനുള്ള മറിക്കയും എല്ലാം മുള കൊണ്ട് നിർമിച്ചവ. കൂടാതെ ഈറ്റ മുറം, വട്ടി, കൊട്ട അങ്ങനെ പട്ടിക നീളുന്നു. ഉൗരിൽ ആകെയുള്ള 70 കുടുംബങ്ങളിൽ കൂടുതൽ പേരും ഉപയോഗിക്കുന്നത് മുള, ഈറ്റ ഉത്പ്പന്നങ്ങളാണ്. മുളം കപ്പ് ഒരു വർഷം വരെ ഈടുനിൽക്കും. ഉപയോഗ ശൂന്യമായാൽ കത്തിച്ചു കളയാം. പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഹരിതകേരളം നടത്തിയ അന്വേഷണത്തിലാണ് ഉപ്പുകുന്നിലെ ഈ ഹരിതസംരംഭത്തെ പുറംലോകത്തെത്തിക്കുന്നത്. മുളഗ്രാമമെന്ന ഈ കുടുംബശ്രീ…
Read Moreതർക്കങ്ങൾക്കും സമരങ്ങൾക്കും തീർപ്പായി; മെഡിക്കൽ കോളജിൽ എസ്എംഇ വിദ്യാർഥികൾക്ക് പരിശീലനം നൽകാനാവില്ലെന്ന് കോടതി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ എസ്എംഇ വിദ്യാർഥികൾക്ക് പരിശീലനം നൽകാനാവില്ലെന്ന് ഹൈക്കോടതി . എസ്എംഇ വിദ്യാർഥികൾക്ക് മെഡിക്കൽ കോളജിൽ പരിശീലനം നൽകുന്നതിനെതിരെ മെഡിക്കൽ കോളജ് പാരാമെഡിക്കൽ വിദ്യാർഥികൾ ഹൈക്കോടതിയിൽ നൽകിയ കേസിലാണ് ഇപ്പോൾ വിധിയുണ്ടായത്. മെഡിക്കൽ കോളജിൽ പാരാ മെഡിക്കൽ വിദ്യാർഥികൾക്ക് പരിശീലനത്തിന് സൗകര്യം കുറവാണ്. അതിനാൽ എസ്എംഇയിലെ സ്വാശ്രയ വിദ്യാർഥികൾക്ക് മെഡിക്കൽ കോളജിൽ പരിശീലനം അനുവദിക്കരുതെന്നും അവർക്ക് നിലവിൽ അനുവദിക്കപ്പെട്ട എറണാകുളം ജനറൽ ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ലഭ്യമാണെന്നും പാരാമെഡിക്കൽ വിദ്യാർഥികൾ വാദിച്ചിരുന്നു. ഇത് മെഡിക്കൽ കോളജ് വകുപ്പു മേധാവികളുടെ യോഗവും അംഗീകരിച്ചതാണ്. ഇതിൽ സർക്കാരിന്റെയും ആരോഗ്യ സർവകലാശാലയുടേയും അഭിപ്രായം കോടതി തേടിയിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലെ പരിശീലനം മതിയെന്ന് സർവകലാശാലയും കോടതിയിൽ വ്യക്തമാക്കി. തുടർന്ന് നിബന്ധനകളുടെ അടിസ്ഥാനത്തിൽ കോഴ്സിന് താൽക്കാലിക അംഗീകാരം കോടതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇരുകൂട്ടരുടേയും ഹർജിയിൽ തീരുമാനമായതായും അതനുസരിച്ച് എസ്എംഇ…
Read Moreകാറിൽ പിൻതുടർന്നെത്തി തോക്കുചൂണ്ടി ഒന്നര ലക്ഷം തട്ടിയെടുത്തെന്നു പരാതി; കാഞ്ഞിരപ്പള്ളിയിൽ നടന്ന തട്ടിപ്പിനെക്കറിച്ച് പോലീസിന്റെ നിഗമം ഇങ്ങനെ…
കോട്ടയം: കാഞ്ഞിരപ്പള്ളിക്കടുത്ത് 26-ാം മൈലിൽ വച്ച് ആനിക്കാട് സ്വദേശിയെ പരിചയം ഭാവിച്ചുകൊണ്ടുപോയി ഒന്നര ലക്ഷം രൂപ മൊബൈൽ ബാങ്കിംഗ് മുഖേന തട്ടിയെടുത്തതായി പരാതി. ഇന്നലെയാണ് സംഭവം. കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ഉൗർജിതമാക്കി. നാലംഗ സംഘമാണ് പണം തട്ടിയെടുത്തതിനു പിന്നിൽ. വസ്തു കച്ചവടക്കാരാണോ ഇതിനു പിന്നലെന്നു പോലീസ് സംശയിക്കുന്നു. ആനിക്കാട് സ്വദേശി ആന്റണി സഖറിയാസ് എന്നയാളെയാണ് തട്ടിക്കൊണ്ടുപോയത്. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ വച്ച് പരിചയം നടിച്ച് ഒരാൾ ആന്റണി സഖറിയായുടെ കറിൽ കയറി. 26-ാം മൈലിലേക്ക് എന്നു പറഞ്ഞാണ് കയറിയത്. അൽപം കഴിഞ്ഞപ്പോൾ മറ്റു നാല് പ്രതികൾ കാറിൽ പിൻതുടർന്നു. ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോൾ പിന്നിലൂടെ വന്ന കാർ ആന്റണി സഖറിയായുടെ കാറിനെ വിലങ്ങി. പിന്നീട് തോക്കു ചൂണ്ടി ആന്റണി സഖറിയായെ വിരട്ടി ആദ്യം കാൽ ലക്ഷം രൂപയും പിന്നീട് ഒന്നേകാൽ ലക്ഷവും മൊബൈൽ ബാങ്കിംഗ് മുഖേന…
Read Moreഅയ്യനെ കണ്ട് തൊഴാൻ ഭാര്യയോടും പേരക്കുട്ടിയോടും ഒപ്പം ശബരി സന്നിധിയിൽ ഭീമൻ രഘു
ശബരിമല: ചലച്ചിത്ര താരം ഭീമൻ രഘുവും കുടുംബവും ശബരീശസന്നിധിയിൽ ദർശനത്തിനായി എത്തി. വർഷങ്ങളായി ശബരീശ ദർശനത്തിനായി എത്താറുണ്ടെന്നും ഇത്തവണയും ഭഗവാനെ ദർശിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയോടും പേരക്കുട്ടിയോടും ഒപ്പമാണ് അദ്ദേഹം ശബരിമലയിൽ എത്തിയത്. മകരവിളക്ക് തിരക്ക് നിയന്ത്രണത്തിനു കൂടുതൽ പോലീസ് എത്തും ശബരിമല: മകരവിളക്കിനോടനുബന്ധിച്ചുള്ള തിരക്കൊഴിവാക്കാൻ ഭക്തജനങ്ങളുടെ പൂർണ സഹകരണം വേണമെന്ന് സന്നിധാനം പോലീസ് സ്പെഷൽ ഓഫീസർ എസ്.സുജിത് ദാസ് പറഞ്ഞു. പുതുതായിഎത്തുന്ന ഭക്തർക്ക് തൊഴാനുള്ള അവസരം ലഭിക്കുന്നതിനായി ദർശനം കഴിഞ്ഞ ഭക്തജനങ്ങൾ സന്നിധാനത്ത് തങ്ങാതെ തിരിച്ചിറങ്ങണം. മകരവിളക്കിന് വലിയ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കുവാൻ കഴിയുന്ന തരത്തിലുള്ള പോലീസ് വിന്യാസമാണ് സന്നിധാനത്തൊരുക്കിയിരിക്കുന്നത്. 1397 പോലീസുകാരെ സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്. 13, 14, 15 തിയതികളിൽ കൂടുതൽ പോലീസ് സേവനവും ഏർപ്പെടുത്തും. മകരവിളക്ക് സുഗമമായി ദർശിക്കുവാൻ കഴിയുന്ന സ്ഥലങ്ങളായ പാണ്ടിത്താവളം, ശരംകുത്തി, യു ടേണ്‍, അന്നദാന…
Read Moreനേരം ഇരുട്ടിവെളുത്തപ്പോൾ വെള്ളകാർ കറുത്തകാറായി; മുൻ വൈരാഗ്യം തീർക്കാൻ കാറിന് കറുത്ത പെയിന്റടിച്ചെന്നു പരാതിയുമായി വീട്ടുകാർ
കോട്ടയം: മുൻ വൈരാഗ്യം തീർക്കാൻ എതിർ കക്ഷികൾ കാറിന് കറുത്ത പെയിന്റടിച്ചെന്നു പരാതി. ഇരുന്പയത്താണ് സംഭവം. ഇരുന്പയം സ്വദേശി പ്രനീഷ് എന്നയാളാണ് ഇതു സംബന്ധിച്ച് വെള്ളൂർ പോലീസിൽ പരാതി നല്‍കിയത്. പ്രനീഷുമായി മുൻവൈരാഗ്യമുള്ള രണ്ടുപേരാണ് കാറിന്റെ നിറം മാറ്റിയതിനു പിന്നിലെന്നാണ് പോലീസിൽ നല്കിയ പരാതിയിൽ പറയുന്നത്. വെള്ള നിറമുള്ള കാർ നേരം പുലർന്നപ്പോൾ കറുപ്പു നിറമായെന്ന്. അതേ സമയം പരാതിയുടെ നിജസ്ഥിതി അന്വേഷിച്ചു വരികയാണെന്ന് വെള്ളൂർ എസ്എച്ച്ഒ വ്യക്തമാക്കി. പരാതിക്കാരനും എതിർകക്ഷികളുമായി സാന്പത്തിക ഇടപാടുണ്ടായിരുന്നതായും പറയുന്നു.
Read More