ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട ഇന്നു തുടക്കം. വൈകുന്നേരം അഞ്ചിന് മേൽശാന്തി എ. കെ. സുധീർ നന്പൂതിരി നട തുറക്കും. തുടർന്ന് ആഴി തെളിയിക്കും. അതിനുശേഷം തീർഥാടകർക്ക് ദർശനം നടത്താം. ഇന്ന് പൂജകളുണ്ടാകില്ല.നാളെ മുതലാണ് പൂജകളും നെയ്യഭിഷേകവും. ജനുവരി 15നാണ് മകരവിളക്ക്. പുലർച്ചെ 2.30നു മകരസംക്രമ പൂജ നടക്കും. മകരവിളക്കിനു മുന്നോടിയായി ജനുവരി 12ന് എരുമേലി പേട്ടതുള്ളലും 13ന് പന്തളത്തു നിന്ന് തിരുവാഭരണ ഘോഷയാത്രയും നടക്കും. 14ന് പന്പവിളക്കും പന്പസദ്യയുമുണ്ടാകും. ജനുവരി 19വരെ നെയ്യഭിഷേകമുണ്ടാകും. 20വരെ ഭക്തർക്ക് ദർശനം നടത്താം. അന്നു രാത്രി മാളികപ്പുറത്തു ഗുരുതി നടക്കും. 21നു രാവിലെ പന്തളം രാജപ്രതിനിധി ദർശനം നടത്തിയശേഷം നട അടയ്ക്കും. മകരവിളക്ക്: ഭക്തജനത്തിരക്ക് മുന്നിൽ കണ്ട് ക്രമീകരണം ശബരിമല: ഇന്ന് ആരംഭിക്കുന്ന ശബരിമല മകരവിളക്ക് മഹോത്സവത്തിന് ഒരുക്കങ്ങൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പൂർത്തിയായി. തീർഥാടനകാലത്തു ശബരിമലയിൽ…
Read MoreCategory: Kottayam
രാത്രി നടക്കാനിറങ്ങിയ സ്ത്രീകളെ കമന്റടിച്ച് ഓട്ടോഡ്രൈവറും ബൈക്കിലെത്തിയ യുവാക്കളും; സ്ത്രീകൾ പ്രതികരിച്ചപ്പോൾ വേഗത്തിൽ കടന്നുകളഞ്ഞതായി പരാതി
കോട്ടയം: സ്ത്രീകളുടെ രാത്രി നടത്തത്തിൽ പങ്കെടുത്ത സ്ത്രീകളെ കമന്റടിച്ചതായി പരാതി. ഇന്നലെ രാത്രി 11.30ന് ഗാന്ധിസ്ക്വയറിൽ നിന്നും കെകെ റോഡുവഴി നടന്ന സ്ത്രീകളെയാണ് അതുവഴിയെത്തിയ ഓട്ടോ ഡ്രൈവർ കമന്റടിച്ചത്. ഉടൻതന്നെ സ്ത്രീകൾ പ്രതികരിക്കാൻ തയാറായി. ഇതോടെ ഡ്രൈവർ അതിവേഗം ഓട്ടോ ഓടിച്ചു കടന്നുകളഞ്ഞു. ഓട്ടോയുടെ നന്പർ കുറിച്ചെടുക്കാൻ ഇവർക്കായില്ല. കോട്ടയം നഗരസഭയിലെ വനിതാ കൗണ്‍സിലറോടും മറ്റൊരു വഴിയിൽ ഓട്ടോഡ്രൈവർ മോശമായി പെരുമാറിയെന്ന് പരാതിയുണ്ട്.കോട്ടയത്തെ രാത്രി നടത്ത വീഥികളിൽ പലയിടത്തും മദ്യപസംഘത്തിന്റെ ശല്യമുണ്ടായതായും പരാതിയുണ്ട്. ബൈക്കിലെത്തിയവരും മറ്റും സ്ത്രീകൾക്കു നേരേ മോശം കമന്റുകൾ നടത്തിയതായും പരാതിയുണ്ട്. പോലീസിന്റെയും വാളണ്ടിയർ സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു രാത്രി നടത്തം. കുമരകത്ത് സ്ത്രീകൾ പുതുവർഷ നടത്തത്തിന് ഇറങ്ങും കോട്ടയം: പൊതു ഇടം എന്റേതും എന്ന പേരിൽ വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച സ്്ത്രീകളുടെ രാത്രി നടത്തത്തിന്റെ തുടർച്ചയായി നാളെ കുമരകം പഞ്ചായത്തിൽ സ്ത്രീകൾ രാത്രിയിൽ…
Read Moreപൊതുഇടം ഞങ്ങളുടേതും’; രാത്രി നടത്തം വേറിട്ടൊരു അനുഭവമായി; ‘ഇനിയും നടക്കാനിറങ്ങും; ചിത്രങ്ങൾ കാണാം
കോട്ടയം: തെരുവുവിളക്കിന്റെ വെളിച്ചത്തിൽ വർത്തമാനവും തമാശകളും പറഞ്ഞ്, തട്ടുകടയിൽ കയറി കടുംകാപ്പിയും കുടിച്ച് , കടലയും കൊറിച്ച് നഗരത്തിന്റെ വിവിധ റോഡുകളിലൂടെ സധൈ ര്യം അവർ നടന്നു. ഒരുമിച്ചുനടന്ന് പൊതുഇടങ്ങൾ തങ്ങൾക്കു കൂടി അവകാശപ്പെട്ടതാണെന്ന് സ്ത്രീകൾ തെളിയിച്ചു. സ്ത്രീകൾക്ക് അന്യമാകുന്ന പൊതു ഇടങ്ങൾ തിരിച്ചുപിടിക്കുന്നതിനായി ‘പൊതു ഇടം എന്റേതും’ എന്ന പേരിൽ ഇന്നലെ ജില്ലയിലെ ആറു നഗരകേന്ദ്രങ്ങളിൽ രാത്രി നടത്തം നടന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരേ നിലവിലുള്ള പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സധൈര്യം മുന്നോട്ട് എന്ന പേരിൽ വനിതാ ശിശു വികസന വകുപ്പ് നിർഭയ ദിനമായ ഇന്നലെ രാത്രി 11 മുതൽ ഇന്നു പുലർച്ചെ ഒന്നു വരെ സ്ത്രീകൾക്കായി നിർഭയം നടക്കാൻ അവസ രമൊരുക്കിയത്. കോട്ടയം, ചങ്ങനാശേരി, പാലാ, ഏറ്റുമാനൂർ, ഈരാറ്റുപേട്ട, വൈക്കം എന്നീ ആറു മുനിസിപ്പാലിറ്റികളിലെ നഗരമധ്യത്തിൽ നിന്നും 28 കേന്ദ്രത്തിലേക്കാണ് വനിതകൾ നടന്നത്. നടത്തം…
Read Moreമുങ്ങിത്താണത് രണ്ടു കുടുംബങ്ങളുടെ സ്വപ്നങ്ങൾ; ഏറെ സുഹൃദ്ബന്ധങ്ങളുടെ ഉടമകളാണ് മരണപ്പെട്ട സച്ചിനും ആകാശും
ചങ്ങനാശേരി: വായ്പൂര് ശാസ്താം കടവിൽ കയത്തിൽ സച്ചിനും ആകാശും മുങ്ങിമരിച്ചപ്പോൾ തകർന്നടിഞ്ഞത് രണ്ടു കുടുംബങ്ങളുടെ സ്വപന്ങ്ങൾ. ചങ്ങനാശേരി പച്ചക്കറി മാർക്കറ്റിൽ ഇലഞ്ഞിപ്പറന്പിൽ മാർട്ടിൻ - സുനി ദന്പതികളുടെ മകൻ സച്ചിൻ മാർട്ടിൻ(19), മോർക്കുളങ്ങര പുതുപ്പറന്പിൽ സുരേന്ദ്രൻ - ഗീത ദന്പതികളുടെ മകൻ ആകാശ് (19)എന്നിവരാണ് കുളിക്കുന്നതിനിടയിൽ മുങ്ങി മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഇവരുടെ മരണവിവരം ചങ്ങനാശേരി നഗരത്തിലും ഇരുവരുടേയും വീടുകളിലും എത്തിയത്. ഇവരുടെ വീടുകളിലെ നിലവിളികൾ വിവരം അറിഞ്ഞെത്തിയ ബന്ധുക്കളുടേയും നാട്ടുകാരുടേയും കണ്ണുകളെ ഈറനണിയിച്ചു. ഏറെ സുഹൃദ്ബന്ധങ്ങളുടെ ഉടമകളാണ് മരണപ്പെട്ട സച്ചിനും ആകാശും. കുളിക്കാനിറങ്ങിയ ആകാശ് മണൽ വാരി മാറ്റിയ കയത്തിലേക്ക് മുങ്ങിത്താഴുന്നതു കണ്ട് രക്ഷിക്കുന്നതിനായി ഇറങ്ങിയ സച്ചിനും കയത്തിൽ പെടുകയായിരുന്നു. ഇരുവരും വെള്ളത്തിലേക്ക് മുങ്ങിത്താഴുന്നതു കണ്ട് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ അലറിവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരും മരണത്തിന്റെ പിടിയിലകപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിന് സച്ചിനും…
Read Moreഅവധി ആഘോഷങ്ങളുടെ ഭാഗമായി സഞ്ചാരികളുടെ വരവ് വര്‍ധിച്ചു! ഗതാഗതക്കുരുക്കിൽ മൂന്നാർ
മൂന്നാർ: അവധി ആഘോഷങ്ങളുടെ ഭാഗമായി മൂന്നാറിലേക്ക് സഞ്ചാരികളുടെ വരവ് വർധിച്ചതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. മുൻവർഷങ്ങളിലേതിനു സമാനമായി ഇത്തവണയും മൂന്നാറിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. റോഡുകളുടെ ശോചനീയാവസ്ഥയും വീതികുറവുമാണ് ഗതാഗതകുരുക്കിനുള്ള പ്രധാന കാരണം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിർമാണജോലികളും അശാസ്ത്രീയ വാഹന പാർക്കിംഗും സഞ്ചാരികൾക്ക് വിനയാകുകയാണ്. രാവിലേയും വൈകുന്നേരങ്ങളിലും റോഡുകളിൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. കഴിഞ്ഞദിവസം മൂന്നാർ – മാട്ടുപ്പെട്ടി ടോപ് സ്റ്റേഷൻ റൂട്ടിൽ രണ്ടുമണിക്കൂറിലധികം വാഹനങ്ങൾ കുരുങ്ങി. കുരുക്കിൽപെടുന്ന സഞ്ചാരികൾ സന്ദർശനം പൂർത്തീകരിക്കാതെ മടങ്ങുന്നതും നിത്യകാഴ്ച്ചയാണ്. ഓരോവർഷവും വിനോദ സഞ്ചാര സീസണ് ആരംഭിക്കുംമുന്പേ ഗതാഗത നിയന്ത്രണത്തിന് സംവിധാനമൊരുക്കുമെന്ന് അധികൃതർ അറിയിക്കുമെങ്കിലും വേണ്ട നടപടികൾ സ്വീകരിക്കാറില്ല. ഗതാഗതക്കുരുക്കുമൂലം ടോപ് സ്റ്റേഷനും രാജമലയുമടക്കം സന്ദർശിക്കാനകാതെ മടങ്ങേണ്ടിവരുന്നത് സഞ്ചാരികൾക്ക് നിരാശനൽകുന്നു.
Read More’മാളികപ്പുറം പരിസരത്ത് തിക്കുംതിരക്കും,ഭക്തര്‍ക്ക് പരിക്ക്’:ജാഗ്രതയുടെ ആഴമളന്ന് മോക്ക്ഡ്രില്‍
ശബരിമല: സമയം രാവിലെ 11.30 മാളികപ്പുറം പരിസരത്ത് പത്തോളംപേര്‍ അപകടത്തില്‍പെട്ടതായി സന്ദേശം എമര്‍ജന്‍സി ഓപ്പറേഷന് സെന്ററിലേക്ക് എത്തുന്നു .ഉടന്‍തന്നെ ഫയര്‍ഫോഴ്സ്, പോലീസ്, എന്‍.ഡി.ആര്.എഫ്,റാപിഡ് ആക്ഷന്‍ ഫോഴ്സ് ടീമംഗങ്ങള്‍ അടിയന്തിര ഘട്ടങ്ങളെ നേരിടാനുള്ള ഉപകരണങ്ങളുമായി സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി.സുരക്ഷ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് കൂട്ടംകൂടിനിന്ന ആളുകളെ നീക്കം ചെയ്തതോടെ സ്ട്രെക്ച്ചറില്‍ പരിക്കേറ്റവരെ സന്നിധാനം ആശുപത്രിയിലേക്ക് നീക്കി. സ്ട്രെക്ച്ചറില്‍ കയറ്റുമ്പോള്‍ തന്നെ ആരോഗ്യവകുപ്പ് സംഘം പ്രഥമശുശ്രൂഷ നല്‍കിയിരുന്നു. മാളികപ്പുറത്ത് ആളുകള്‍ക്കിടയിലേക്ക് പാമ്പ് വന്നെന്ന പരിഭ്രാന്തിയില്‍ ആളുകള്‍ ഓടിമാറാന്‍ ശ്രമിക്കുകയും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും അപകടമുണ്ടായെന്നും ’വാര്‍ത്ത’ പരന്നു. കണ്ടുനിന്നവര്‍ ആകെ സന്ദേഹത്തില്ലായി. മാധ്യമപ്രവര്‍ത്തകരുടെ ഫോണിലേക്കും വിവരമാരാഞ്ഞ് ആശങ്കയോടെയുള്ള വിളികളെത്തി.അപ്പോഴേക്കും സംഭവമറിഞ്ഞ് മാളികപ്പുറത്ത് പാഞ്ഞെത്തിയ ജില്ല കളക്ടര്‍ പി. ബി. നൂഹ്, ശബരിമല എ.ഡി.എം. ഉമേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ നേതൃത്വം ഏറ്റെടുത്തിരുന്നു.പരിക്കേറ്റവരെ സന്നിധാനത്തെ ആശുപത്രിയിലെത്തിച്ച് അടിയന്തിര ചികില്‍സ വേണ്ടവരെ സംസ്ഥാന വനവന്യജീവി വകുപ്പിന്റെ എമര്‍ജന്‍സി…
Read Moreകഞ്ഞിക്കുഴിയെ ഇനി കുരുക്കില്ല, കഞ്ഞിക്കുഴി റെയിൽവേ മേൽപ്പാലം ചൊവ്വാഴ്ച തുറക്കും
കോട്ടയം: കാത്തിരിപ്പിനൊടുവിൽ കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപറേഷനു മുന്നിലെ റെയിൽവേ മേൽപ്പാലം ചൊവ്വാഴ്ച ഗതാഗതത്തിന് തുറന്നുകൊടുക്കും. രാവിലെ 10ന് എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംപി തുടങ്ങിയവർ ഉൾപ്പെടെയുള്ളവരും റെയിൽവെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. റെയിൽവെ ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായി 2018 ജൂലൈയിലാണു പുതിയ മേൽപ്പാലത്തിന്റെ നിർമാണം തുടങ്ങിയത്. കെകെ റോഡിൽ പഴയ പാലം പൊളിച്ചു പണിതിരിക്കുന്ന പുതിയ പാലത്തിന് 50 മീറ്റർ നീളവും 13.5 മീറ്റർ വീതിയുമുണ്ട്. പാലത്തിന് തൂണുകളില്ല. ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയുള്ള നടപ്പാതകളും പൂർത്തിയായിട്ടുണ്ട്. പാലത്തിന്റെ അടിത്തറയിൽ ചെന്നൈയിൽ നിർമിച്ച ഉരുക്ക് ഗർഡറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പാത ഇരട്ടിക്കലിന്റെ ഭാഗമായി റബർ ബോർഡ് ആസ്ഥാനത്തിനു മുൻപിലെ മേൽപ്പാലത്തിന്റെ പുനർനിർമാണം ആരംഭിച്ചു. വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്ന ജോലി ഉടൻ പൂർത്തിയാകും.
Read Moreമൊബിലിറ്റി ഹബ് വേണ്ട, കോട്ടയം നഗരഹൃദയത്തിലെ നികത്താനിരുന്ന പാടങ്ങൾ ഇനി കതിരണിയും
കോട്ടയം: നികത്താനിരുന്ന പാടത്ത് ഇനി കതിരണിയും. കോട്ടയം നഗരഹൃദയത്തിലെ ഈരയിൽ കടവ്, പൂഴിക്കുന്നു – തുരുത്തുമ്മേൽ പാടങ്ങളും പുന്നക്കൽ പടിഞ്ഞാറെ കരഅരികുപുറം പാടവും തരിശുനില കൃഷിക്കായി പാടശേഖര സമിതികൾക്ക് വിട്ടു നൽകി കോട്ടയം റവന്യു ഡിവിഷൻ ഓഫീസർ അനിൽ ഉമ്മൻ ഉത്തരവിട്ടു. മൊബിലിറ്റി ഹബിന്റെ പേരിൽ നികത്തുന്നതിനു പദ്ധതിയിട്ട സ്ഥലത്താണു കൃഷി ചെയ്യുന്നത്. മീനച്ചിലാർ – മീനന്തറയാർ – കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി കൃഷി – ജലസേചന വകുപ്പുകളും കോട്ടയം നഗരസഭയും പനച്ചിക്കാട് പഞ്ചായത്തും ചേർന്നാണു കഴിഞ്ഞ വർഷം ഇരുന്നൂറിലേറെ ഏക്കർ തരിശുനിലം തെളിച്ച് കൃഷി ആരംഭിച്ചത്. മൊബിലിറ്റി ഹബ് പദ്ധതിയുടെ പേരിൽ ഹൈക്കോടതി ഉത്തരവുമായി കൃഷി തടസപ്പെടുത്താൻ ഒരു കൂട്ടം നിലമുടമകൾ ശ്രമിച്ചിരുന്നു. തരിശിടുന്ന നിലമുടമകളുടെ വാദം ആർഡിഒ പരിശോധിക്കുകയും തണ്ണീർത്തട നിയമപ്രകാരം ഉടമ നിലം തരിശിട്ടാൽ താത്കാലികമായി ഏറ്റെടുത്ത് കൃഷിക്കാരെ ഏൽപിച്ചു…
Read Moreസദ്യബജറ്റുകൾക്ക് ഉള്ളിയും സവാളയും രുചി കെടുത്തുന്നു; വിലക്കുറവിനായി വിളവെടുപ്പ് മാസം വരെ കാത്തിരിക്കേണ്ടി വരുമെന്ന് കേറ്ററിംഗ് സർവീസുകാർ
കോട്ടയം: ആഘോഷങ്ങളുടെയും വിവാഹങ്ങളുടെയും സീസണ് എത്തിയതോടെ ഉള്ളിയും സവാളയും സദ്യവട്ടങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുകയാണ്. സദ്യ വെജോ, നോണ്‍ വെജോ ആവട്ടെ ഉള്ളിയും സവോളയുമില്ലാതെ രുചിക്കൂട്ടുകൾ തയാറാവുക അസാധ്യം.കേറ്ററിംഗ് സംരഭകർ ഉള്ളി, സവാള വില ഇടപാടുകാരെ ധരിപ്പിച്ചാണ് മെനുവും നിരക്കും നിശ്ചയിക്കുന്നത്. അതല്ലെങ്കിൽ ഈ രണ്ട് ഇനങ്ങൾ വേണ്ട അളവിൽ വാങ്ങിക്കൊടുക്കാൻ കേറ്ററിംഗുകാർ നിർദേശം വയ്ക്കുന്നു. ഗുണനിലവാരം കുറഞ്ഞ ഉള്ളിയും സവാളയും വാങ്ങി സദ്യയുടെ രുചി കുറയ്ക്കാൻ പലരും താൽപര്യപ്പെടുന്നുമില്ല. ആയിരം പേരുടെ സദ്യയ്ക്ക് കുറഞ്ഞത് 150 കിലോ സവോളയും 40 കിലോ ഉള്ളിയും വേണ്ടിവരും. ഹോൾസെയിൽ നിരക്കിൽ വാങ്ങിയാലും വില ഭയങ്കരം തന്നെ. കോഴിയിറച്ചിയോളം വില സവോളയ്ക്കും എന്നതാണ് സ്ഥിതി. ബിരിയാണി സദ്യയിൽ സാലഡ് തയാറാക്കാനും സവാള വേണം. മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള ലോറിക്കൂലിയുടെ വർധനയാണ് കേരളത്തിൽ ഇത്രയേറെ വില കയറാൻ കാരണം. ഇപ്പോഴത്തെ നിരക്കിൽ ഡിന്നറുകളുടെ…
Read Moreകടക്കെണിയിലാക്കി കൊല്ലരുത്; പ്ലാസ്റ്റിക് നിരോധനത്തിന് സാവകാശം അനുവദിക്കണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി
കോട്ടയം: ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനം പെട്ടെന്ന് നടപ്പിലാക്കുന്പോൾ അതു വ്യാപാരികളെ ദോഷകരമായി ബാധിക്കുമെന്നും അവർ കടക്കെണിയിലായി ആത്മഹത്യയിലേക്ക് നയിക്കപ്പെടുമെന്നും അതിനാൽ നിരോധത്തിനു സാവകാശം അനുവദിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് ഉത്പന്നങ്ങളും കവർ, പാത്രങ്ങൾ, കുപ്പികൾ എന്നിവയുടെ ഉത്പാദനവും വിതരണവുമാണ് ജനുവരി ഒന്നുമുതൽ നിരോധിച്ചിരിക്കുന്നത്. ഈ മേഖലയിലുള്ള ഉത്പാദകർ, വിതരണക്കാർ, ചെറുകിട വ്യാപാരികൾ എന്നിവരുടെ പക്കൽ കോടിക്കണക്കിനു രൂപയുടെ സ്റ്റോക്കാണുള്ളത്. കടുത്ത സാന്പത്തിക മാന്ദ്യവും കച്ചവട മാന്ദ്യവും നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കാൻ ഇപ്പോൾ അനുവദിച്ചിട്ടുള്ള സമയപരിധി അപര്യാപ്തമാണ്. ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള സമയം അനുവദിച്ചില്ലെങ്കിൽ വ്യാപാരമേഖലയുടെ വൻ തകർച്ചയ്ക്കു ഇതു കാരണമായി തീരുമാമെന്നും അദ്ദേഹം പറഞ്ഞു. നിരോധന തീരുമാനം നീട്ടിവച്ച് വ്യാപാരികളുടെ കൈവശമുള്ള സ്റ്റോക്ക് വിറ്റഴിക്കാനുള്ള സമയം അനുവദിക്കണമെന്നും എം.കെ. തോമസുകുട്ടി ആവശ്യപ്പെട്ടു.
Read More