ആ’ശങ്ക’യകറ്റണം..! മെഡിക്കൽ കോളജ് ബസ്‌സ്റ്റാൻഡിന്‍റെ  ശോച്യാവസ്ഥ; പ്രതിഷേധിച്ച്  സ്ത്രീകൂട്ടായ്മ 

ഗാന്ധിനഗർ: മെഡിക്കൽ കോളജ് ബസ്‌സ്റ്റാൻഡിന്‍റെ ശോച്യാ വസ്ഥ പരിഹരിക്കുക, കംഫർട്ട് സ്റ്റേഷന്‍റെ പ്രവർത്തനം പുനരാരംഭിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു എൻഎഫ്ഐഡബ്ല്യുവിന്‍റെ നേതൃത്വത്തിൽ സ്ത്രീ കൂട്ടായ്മ പ്രതിഷേധിച്ചു. ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പ്രതിഷേധകൂട്ടായ്മ എൻഎഫ്ഐഡബ്യു ദേശീയ വൈസ് പ്രസിഡന്‍റ് കമലാ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കേരള മഹിളാസംഘം മണ്ഡലം വൈസ്പ്രസിഡന്‍റ് ഷേർലി പ്രസാദ് അധ്യക്ഷത വഹിച്ചു. മഹിളാസംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി ബിനു ബോസ്, അൽഫോണ്‍സ് ബോസ്, ജയശ്രീ ജയൻ, ഓമന ബാലകൃഷ്ണൻ, സീമ രതീശൻ, യു.എൻ. ശ്രീനിവാസൻ, പി.കെ. സുരേഷ്, അബ്ദുൾ കരീം, പി. സുഗതകുമാർ, മിനി മനോജ് എന്നിവർ പ്രസംഗിച്ചു. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന പഞ്ചായത്തുകളിലൊന്നായ ആർപ്പൂക്കര പഞ്ചായത്തിന് ആവശ്യമായ പണം ഉണ്ടായിട്ടും ദിവസേന രോഗികളടക്കം ആയിരക്കണക്കിന് യാത്രക്കാർ വന്നു പോകുന്ന മെഡിക്കൽ കോളജ് ബസ്‌സ്റ്റാന്‍ഡ് കംഫർട്ട് സ്റ്റേഷന്‍റെയും…

Read More

അസോസിയേഷൻ മീറ്റിംഗിൽ പങ്കെടുക്കാൻ വരവേ കാർ തോട്ടിലേക്കു മറിഞ്ഞ്  സിഐ ടിയു നേതാവ് കെ.ആർ. ശശിധരൻ നായർക്ക് ദാരുണാന്ത്യം

കോട്ടയം: കാർ നിയന്ത്രണംവിട്ടു തോട്ടിലേക്കു മറിഞ്ഞു മരിച്ചയാളുടെ സംസ്കാരം ഇന്നു നടക്കും. സിഐടിയു പൂഞ്ഞാർ എരിയ പ്രസിഡന്‍റും സിപിഎം പൂഞ്ഞാർ മുൻ എരിയാ സെക്രട്ടറിയുമായ റിട്ടയേർഡ് കഐസ്ഇബി ഉദ്യോഗസ്ഥൻ അരുവിത്തുറ കൊണ്ടൂർ കണ്ടത്തിൽ കെ.ആർ. ശശിധരൻ നായർ (65) ആണ് മരിച്ചത്. ശശിധരൻ നായരുടെ സംസ്കാരം ഇന്നു വൈകുന്നേരം മൂന്നിനു വീട്ടുവളപ്പിൽ നടക്കും. അപകടത്തിൽ പരിക്കേറ്റവരായ പാലാ സ്വദേശി ജോണ്‍സി നോബിൾ (53), പ്രവിത്താനം സ്വദേശി ജോയി തോമസ് (70)എന്നിവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിവിധ റെസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹികളായ ഇവർ കോട്ടയം ജില്ലാ പോലീസ് ചീഫിന്‍റെ ഓഫീസിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ വരുന്പോഴാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം 4.30ന് തിരുവഞ്ചൂർ – കഞ്ഞിക്കുഴി റോഡിൽ ഇറഞ്ഞാൽ പാലത്തിലാണ് അപകടമുണ്ടായത്. തിരുവഞ്ചൂർ ഭാഗത്തു നിന്നുമെത്തിയ കാർ നിയന്ത്രണവിട്ടു റോഡിൽ നിന്നും തെന്നി മാറിയശേഷം പാലത്തിന്‍റെ…

Read More

കോട്ടയം  ജനറൽ ആശുപത്രി വാർഡിനു മുകളിൽ മരം വീണ് അഞ്ചു പേർക്ക് പരിക്ക്; മരം മേൽക്കൂരയിൽ തട്ടി നിന്നതിനാൽ ഒഴിവായത് വൻദുരന്തം

കോട്ടയം: ജനറൽ ആശുപത്രിയ്ക്കു മുകളിൽ മരം വീണു പരിക്കേറ്റ അഞ്ചു പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ. ഇന്നലെ രാത്രിയിൽ മരം വീണുണ്ടായ അപകടത്തിൽ അഞ്ചു പേർക്കാണ് പരിക്കേറ്റത്. പാക്കിൽ കാരുണ്യ ഭവനിൽ കരുണാകരൻ (68), കഞ്ഞിക്കുഴ അലീന നിവാസിൽ ഓമന (49), അയ്മനം ചിറയിൽ തന്പി (43), ഭാര്യ ബിന്ദു (40), തോട്ടയ്ക്കാട് സ്വദേശിനി സരസമ്മ (65) എന്നിവർക്കാണ് പരിക്കേറ്റത്. ജനറൽ ആശുപത്രിയിലെ പതിനൊന്നാം വാർഡിനു സമീപം നിന്നിരുന്ന കൂറ്റൻമരം മറിഞ്ഞു ഷീറ്റു മേഞ്ഞ കെട്ടിടത്തിന്‍റെ മുകളിലേക്കു പതിക്കുകയായിരുന്നു. മേൽക്കൂരയിലെ ഷീറ്റും സിലിംഗ് തകർന്നു വീണാണ് എല്ലാവർക്കും പരിക്കേറ്റത്. കരുണാകരൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മറ്റുള്ളവർ രോഗികളുടെ കൂട്ടിരിപ്പുകാരായിരുന്നു. വലിയ ശബ്ദത്തോടെ മരം കെട്ടിടത്തിനു മുകളിലേക്കു വീണതോടെ രോഗികളും കൂട്ടിരിപ്പുകാരുമുൾപ്പെടെയുള്ളവർ ഭയന്ന് നിലവിളിച്ചു പുറത്തേക്ക് ഓടുകയായിരുന്നു. കിടപ്പു രോഗികളായിരുന്നു ചിലർ ഭയർന്നു കട്ടിലിൽ നിന്നും നിലത്തു വീണു.…

Read More

ജോസ് കെ.മാണിക്ക് തിരിച്ചടി: ചെയർമാനാക്കിയ നടപടിയിലെ സ്റ്റേ തുടരുമെന്ന് കോടതി

ഇടുക്കി/കോട്ടയം: കേരള കോൺഗ്രസിലെ അധികാര തർക്ക വിഷയത്തിൽ ജോസ് കെ.മാണിക്ക് തിരിച്ചടി. ജോസിനെ ചെയർമാനാക്കിയ നടപടിയിലെ സ്റ്റേ തുടരുമെന്ന് കട്ടപ്പന സബ്കോടതി വിധിച്ചു. ജോസ് കെ. മാണിയുടെ ചെയർമാൻ സ്ഥാനത്തിന് തൊടുപുഴ കോടതി ഏർപ്പെടുത്തിയ താത്കാലിക വിലക്ക് തുടരുമെന്ന് ഇടുക്കി മുൻസിഫ് കോടതി ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് വിധിച്ചിരുന്നു. ഈ വിധിക്കെതിരെ ജോസ് പക്ഷം സമർപിച്ച അപ്പീലാണ് കട്ടപ്പന സബ്കോടതി ഇപ്പോൾ തള്ളിയിരിക്കുന്നത്. പാർട്ടി ഭരണഘടന പ്രകാരമാണ് ചെയർമാനെ തെരഞ്ഞെടുത്തതെന്നും, സംസ്ഥാന കമ്മിറ്റി ചേർന്നെന്നുമുള്ള ജോസ് വിഭാഗത്തിന്‍റെ ഹർജിയിലെ വാദവും കോടതി തള്ളി. നേരത്തെ, തൊടുപുഴ മജിസ്ട്രേറ്റ് പിൻമാറിയതിനെ തുടർന്നാണ് കേസ് ഇടുക്കി കോടതി പരിഗണിച്ചത്. ആദ്യ ഘട്ടത്തിൽ പി.ജെ. ജോസഫ് വിഭാഗം നൽകിയ ഹർജി പരിഗണിച്ചായിരുന്നു ജോസ് കെ.മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത നടപടി തൊടുപുഴ കോടതി സ്റ്റേ ചെയ്തിരുന്നത്.

Read More

 ‘വായിക്കൂ, വളരാനുള്ള വഴി തെളിക്കൂ’ ..! ദർശന അന്താരാഷ്‌‌ട്ര പുസ്തകമേളയ്ക്ക് നാളെ തുടക്കം

കോട്ടയം: 36-ാമത് ദർശന അന്താരാഷ്‌‌ട്ര പുസ്തകമേളയ്ക്ക് നാളെ തുടക്കമാകും. മേളയുടെ ശീർഷകം ‘വായിക്കൂ, വളരാനുള്ള വഴി തെളിക്കൂ’ എന്നതാണ്. നാഗന്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പുസ്തകമേള നാളെ വൈകുന്നേരം നാലിനു മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.ഡോ. ജോർജ് ഓണക്കൂർ മുഖ്യാതിഥിയാകും. കൊച്ചിൻ ഷിപ്പ്‌‌ യാർഡ് ഡയറക്ടർ ബി. രാധാകൃഷ്ണ മേനോൻ പ്രദർശനത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കും. ബുക്ക്ഫെയർ ഡയറക്ടറിയുടെ പ്രകാശനം ജോസ് കെ. മാണി എംപിയും ദർശന കലാസന്ധ്യയുടെ ഉദ്ഘാടനം വി.എൻ. വാസവനും നിർവഹിക്കും. സെന്‍റ് ജോസഫ് പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ സിഎംഐ അനുഗ്രഹ പ്രഭാഷണവും ഫാ. തോമസ് പുതുശേരി സിഎംഐ ആമുഖപ്രഭാഷണവും നടത്തും. ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ സിഎംഐ, തേക്കിൻകാട് ജോസഫ് എന്നിവർ പ്രസംഗിക്കും. തുടർന്ന് സംഗീത സദസും…

Read More

ഏറ്റുമാനൂരിൽ പുലർച്ചെ തീപിടുത്തം;  ബാങ്ക് കത്തിനശിച്ചു; ഷോർട്ട് സർക്യൂട്ടായിരിക്കാമെന്ന് ഫയർഫോഴ്സ്

ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ ബാങ്ക് സമുച്ചയത്തിൽ വൻ തീപിടിത്തം. ഒരു ബാങ്ക് പൂർണമായും കത്തിനശിച്ചു. ഏറ്റുമാനൂർ – കോട്ടയം റൂട്ടിൽ എം സി റോഡിൽ പ്രവർത്തിക്കുന്ന യൂണിയൻ ബാങ്ക് ശാഖയാണ് ഇന്നു പുലർച്ചെ നാലോടെ കത്തിനശിച്ചത്. ബാങ്കിനുള്ളിൽനിന്ന് പുകയും കരിഞ്ഞ മണവും ഉണ്ടായതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ നോക്കിയപ്പോഴാണ് ബാങ്കിനുള്ളിൽനിന്ന് തീ ഉയരുന്നത് കണ്ടത്. തുടർന്ന് ഇയാൾ ഫയർഫോഴ്സിനെ വിളിച്ചു വരുത്തുകയായിരുന്നു. കോട്ടയത്തുനിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ട് മൂലമായിരിക്കാം തീപിടിച്ചതെന്നു സംശയിക്കുന്നതായി ഫയർഫോഴ്സ് പറഞ്ഞു. കൂടുതൽ പരിശോധനകൾക്ക് ശേഷമേ തീ പിടിക്കാനുള്ള യഥാർഥ കാരണം കണ്ടെത്താൻ സാധിക്കൂ. നിരവധി രേഖകളും കംപ്യൂട്ടറുകളും അടക്കമാണ് കത്തി നശിച്ചിരിക്കുന്നത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന പണത്തിനോ മറ്റു ഫയലുകൾക്കോ തീപിടിച്ചിട്ടുണ്ടോയെന്നു ബാങ്ക് അധികൃതർ എത്തി പരിശോധന നടത്തിയെങ്കിൽ മാത്രമേ കണ്ടെത്താൻ സാധിക്കൂ. എത്ര…

Read More

ബൈക്കുകളുടെ ലോക്ക് താക്കോലില്ലാതെ അഴിക്കാനുള്ള അറിവ്! സ്പ്ലെൻഡർ ബൈക്കിനോടുള്ള ഹരം ഉണ്ണിക്കുട്ടനെ മോഷണത്തിലെത്തിച്ചു

ചങ്ങനാശേരി: സ്പ്ലെൻഡർ ബൈക്കിനോടുള്ള ഹരം ഉണ്ണിക്കുട്ടനെ മോഷണത്തിലെത്തിച്ചു. ഇയാൾ മോഷ്‌ടിച്ച അഞ്ചു ബൈക്കുകളും ഈ വിഭാഗത്തിൽപ്പെട്ട ബൈക്കുകളായിരുന്നു. മോഷ്‌ടിച്ച ബൈക്കിൽ കറങ്ങി നടക്കുകയും പിന്നീട് കൂട്ടുകാർക്ക് കൈമാറുകയുമാണ് ഇയാൾ ചെയ്തിരുന്നത്. പാറേൽപ്പള്ളിക്കടുത്തുള്ള സൗപർണിക അപ്പാർട്ടുമെന്‍റിൽനിന്നും റാന്നി തഹസിൽദാർ സാജൻ വി. കുര്യാക്കോസിന്‍റെ ബൈക്ക് മോഷ്‌ടിച്ച കേസിലാണ് വടവാതൂരിൽ തോട്ടക്കാട്ടുമറ്റം വീട്ടിൽ ഉണ്ണിക്കുട്ടൻ(19) അറസ്റ്റിലായത്. ഇയാളെ ചോദ്യംചെയ്പ്പോഴാണ് ബൈക്കു മോഷണങ്ങളുടെ ചുരുളഴിഞ്ഞത്. ഈ ബൈക്കും പൊൻകുന്നത്തുനിന്നും മോഷ്‌ടിച്ച മറ്റൊരു ബൈക്കും പോലീസ് വടവാതൂരുള്ള ഗ്രൗണ്ടിനു സമീപത്തുനിന്നുമാണ് കണ്ടെത്തിയത്. വർക്ഷോപ്പിൽ കുറേക്കാലം ജോലി ചെയ്തിരുന്ന ഉണ്ണിക്കുട്ടൻ ബൈക്കുകളുടെ ലോക്ക് താക്കോലില്ലാതെ അഴിക്കാനുള്ള അറിവു നേടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും നടന്നുവരുന്പോഴാണ് സൗപർണിക അപ്പാർട്ടുമെന്‍റ് അങ്കണത്തിൽ പാർക്ക് ചെയ്തിരുന്ന സ്പ്ലെന്‍ഡർ ബൈക്ക് ഉണ്ണിക്കുട്ടന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ലോക്ക് പൊട്ടിച്ച് ഉണ്ണിക്കുട്ടൻ ഞൊടിയിടയിൽ ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു. തഹസിൽദാർ…

Read More

വനംവകുപ്പിന്‍റേത് പച്ചക്കള്ളം; ശബരിമല വനപാത വെട്ടിത്തെളിച്ചിട്ടില്ലെന്ന് നാട്ടുകാർ; പലപ്പോഴും കാട്ടുമൃഗങ്ങളുടെ ഉപദ്രവങ്ങൾ

കാണമല: വനംവകുപ്പിൽ നിന്നുള്ള വാർത്ത കണ്ട് ആദ്യം ഞെട്ടിയത് വനപാലകർ. വാർത്ത വായിച്ച നാട്ടുകാരും അന്തംവിട്ടു. 21 കിലോമീറ്റർ ദൂരമുള്ള ശബരിമല വനപാത വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കിയെന്നാണ് മാധ്യമങ്ങളിൽ വനം വകുപ്പിന്‍റേതായി വാർത്ത വന്നത്. എരുമേലിയിൽ നിന്ന് അയ്യപ്പ ഭക്തർ ശബരിമല‍യിലേക്ക് വനത്തിലൂടെ നടന്ന് യാത്ര ചെയ്യുന്ന പരമ്പരാഗത കാനന പാതയാണ് സഞ്ചാരയോഗ്യമാക്കിയതായി വാർത്ത വന്നത്. അതേസമയം ഇപ്പോഴും പൊന്തക്കാടുകൾ തിങ്ങിവളർന്നു നിൽക്കുകയാണ് ഈ പാതയിൽ. കാട് വെട്ടലിന് ഇതുവരെ ജോലികളൊന്നും തുടങ്ങിയിട്ടില്ല. അടുത്ത അഞ്ചിന് വനംവകുപ്പ് യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിലാണ് കാട് തെളിക്കൽ ജോലികൾ, കടകളുടെ ലേലം എന്നിവയ്ക്ക് തീരുമാനമാവുക. അഴുത മുതൽ പമ്പ വരെയാണ് കാനന പാതയുടെ ദൈർഘ്യം. അഴുതയിലേക്ക് കണമല വഴി റോഡ് മാർഗം എത്താം. അഴുതയാർ അക്കരെ കടന്നാണ് കാനനയാത്ര ആരംഭിക്കുന്നത്. അഴുത വരെ എരുമേലിയിലെ ഇരുമ്പൂന്നിക്കരയിൽ നിന്നാരംഭിക്കുന്ന കാനന പാതയുണ്ട്.…

Read More

അപൂർവയിനം പക്ഷി വിരുന്നിനെത്തി; തലയിലെ പൂവ് രാത്രി നീല കളറും പകൽ ചാര കളറുമാകും; വീട്ടുകാർക്കും നാട്ടുകാർക്കും കൗതുക കാഴ്ച

നെടുങ്കണ്ടം: വീട്ടുകാർക്കും നാട്ടുകാർക്കും കൗതുക കാഴ്ചയൊരുക്കി അപൂർവയിനം പക്ഷി വിരുന്നെത്തി. നൈറ്റ് ഹെറോണ്‍ വിഭാഗത്തിൽപെട്ട പക്ഷിയാണ് മൂങ്കിപ്പള്ളം കുറ്റിയാങ്കൽ സുകുമാരന്‍റെ വീട്ടുമുറ്റത്ത് എത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് പക്ഷി വീട്ടുമുറ്റത്ത് എത്തിയത്. പ്രത്യേക ശബ്ദം പുറപ്പെടുവിച്ച പക്ഷി ഇതിനിടെ വീട്ടിനുള്ളിലേക്കു കയറുകയും ചെയ്തു. വീട്ടിൽ കയറിയ പക്ഷി ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ഉള്ളിൽതന്നെ തങ്ങിയതോടെ വീട്ടുകാർ കന്പംമെട്ട് പോലീസിലും വനംവകുപ്പ് ഉദ്യോഗസ്ഥരേയും വിവരമറിയിച്ചു. പക്ഷിക്ക് വീട്ടുകാർ പാലും ആഹാര സാധനങ്ങളും നൽകിയതോടെ പക്ഷി വീട്ടിനുള്ളിൽതന്നെ നിലയുറപ്പിച്ചു. പ്രദേശവാസികൾ അപൂർവ ഇനം പക്ഷിയെ കാണാൻ സുകുമാരന്‍റെ വീട്ടിൽ തടിച്ചുകൂടി. പക്ഷിയുടെ തലയിലെ പൂവ് രാത്രി നീല കളറും പകൽ ചാര കളറുമാകും. വനംവകുപ്പ് സ്ഥലത്തെത്തി പക്ഷിയെ പരിശോധിച്ചപ്പോഴാണ് നൈറ്റ് ഹെറോണ്‍ എന്ന ഇനത്തിൽപെടുന്ന പക്ഷിയാണെന്ന് വ്യക്തമായത്. വനംവകുപ്പ് ഉദ്യോഗസ്ഥരായ സിജി മുഹമ്മദ്, മുഹമ്മദ് സാലി, ഇ. ഷൈജുമോൻ, ടി.പി. പ്രസാദ്, ഗിരീഷ്…

Read More

അധികാരികൾ തിരിഞ്ഞുനോക്കിയില്ല! പ്രകൃതിയുടെ കനിവിൽ നാക്കുപ്പെട്ടിക്കാർക്ക് താൽകാലിക പാലമായി

മറയൂർ: അധികാരികൾ അനുവദിച്ചുനൽകാത്ത പാലം പ്രകൃതി നാക്കുപ്പെട്ടി ഗ്രാമവാസികൾക്ക് കനിഞ്ഞുനൽകി. കഴിഞ്ഞ ദിവസമുണ്ടായ പെരുമഴയത്ത് ആറ്റിലൂടെ ഒഴുകിവന്ന വലിയ മരത്തടി ഇവർക്ക് താൽകാലിക പാലമായി. കാന്തല്ലൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന നാക്കുപ്പെട്ടി ഗോത്രവർഗ ഗ്രാമത്തിൽ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല. കർശനാടുനിന്നും കുളച്ചിവയലിൽനിന്നും ഇന്നും ഒരു നടപ്പാത മാത്രമേ കുടിയിലേക്കുള്ളൂ. ഈ പാതയ്ക്കു കുറുകെയാണ് ആറ് ഒഴുകുന്നത്. മഴ പെയ്താൽ ആറ്റിൽ വെള്ളം കാര്യമായി വർധിക്കുമെന്നതിനാൽ നാക്കുപ്പെട്ടി കുടി ഒറ്റപ്പെടും. കുടിയിൽനിന്നും കാന്തല്ലൂരിലേക്കോ കർശനാട് ഭാഗത്തേക്കോ പോകുന്നതിന് കഴിയാതെവരുന്നു. നിരവധി നിവേദനങ്ങൾ ഗ്രാമക്കാർ അധികൃതർക്ക് നല്കിയിട്ടുണ്ടെങ്കിലും റോഡ്, പാലം എന്നിവ നിർമിക്കുന്നതിന് നടപടികളൊന്നും അധികൃതർ സ്വീകരിച്ചില്ലെന്ന് ഗ്രാമവാസികൾ പറയുന്നു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ അപ്രതീക്ഷിതമായാണ് മരത്തടി ഒഴുകിവന്നത്. താൽകാലിക പാലമായി കുടിക്കാർ ഇപ്പോൾ ഈ മരത്തടിയാണ് ഉപയോഗിച്ചുവരുന്നത്. ഇരുകാലും തളർന്ന കുശലനടക്കമുള്ളവർക്ക് പാലം താൽകാലിക ആശ്വാസമായി.

Read More