വാളയാർ കേസ് സിബിഐ അന്വേഷിക്കണം,  കേസ് വഴിതെറ്റിച്ച പോലീസ് ഉദ്യോഗസ്ഥർക്കതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് എകെസിഎച്ച്എംഎസ്

ഏറ്റുമാനൂർ : വാളയാർ സഹോദരിമാരെ കൊലപ്പെടുത്തിയ കേസ് സിബിഐയ്ക്ക് വിടണമെന്നും കേസ് വഴിതെറ്റിച്ച പോലീസ് ഉദ്യോഗസ്ഥർക്കതിരേ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അഖില കേരള ചേരമർ ഹിന്ദു മഹാസഭ (എകെസി എച്ച്എംഎസ്) ഏറ്റൂമാനൂർ യൂണിയന്‍റെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ ബസ് സ്റ്റാന്‌ഡിൽ സായാഹ്ന ധർണ നടത്തി. സംസ്ഥാന ഡയറക്ടർ ബോർഡ് അംഗം ശശി പണക്കളം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്‍റ് സജി വള്ളോംകുന്നേൽ അധ്യക്ഷത വഹിച്ചു. പി.ജി അശോക് കുമാർ, കെ.കെ കരുണാകരൻ, മധു നീണ്ടൂർ, ഒ.കെ സാബു, സതീഷ് നാല്പാത്തിമല, വി.സി സുരേന്ദ്രൻ, കെ.സി ബാബു പാറന്പുഴ, സുനിൽ പട്ടാശേരി, ഷീലാ തങ്കച്ചൻ, ബിന്ദു സുരേഷ്, അജയൻ പേരൂർ, വിജയമ്മ തങ്കപ്പൻ പുഴക്കര, ആശാ രാജൻ, പൊന്നു സാബു എന്നിവർ പ്രസംഗിച്ചു. ചങ്ങനാശേരി : ചങ്ങനാശേരി യൂണിയന്‍റെ ആഭിമുഖ്യത്തിൽ പെരുന്ന ബസ് സ്റ്റാൻഡിൽ സായാഹ്ന ധർണ നടത്തി.…

Read More

ആ ചെടി പൂത്താൽ കഞ്ചാവ് തന്നെ..! പെരുവയിൽ  നട്ടുവളർത്തിയ നിലയിൽ കണ്ടെത്തിയ ചെടികൾ പയറും വള്ളിയല്ല;  കഞ്ചാവ് ചെടികളെന്ന്  സ്ഥിരീകരിച്ച്  ലാബ് റിസൾട്ട്

കടുത്തുരുത്തി: യുവാവിന്‍റെ വീട്ടിൽനിന്നും പിടികൂടിയത് കഞ്ചാവ് ചെടികൾ തന്നെയെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചതായി എക്സൈസ്. പെരുവ മാവേലിത്തറയിൽ വീട്ടിൽ മാത്യൂസ് റോയിയുടെ വീടിന്‍റെ പുറകിൽ നിന്ന് ഏതാനും മാസം മുന്പ് 33 കഞ്ചാവ് ചെടികൾ കടുത്തുരുത്തി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.സി. സുരേഷും സംഘവും ചേർന്ന് കണ്ടെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ എക്സൈസ് പിടിച്ചെടുത്ത ചെടികളാണ് കഞ്ചാവ് ചെടി തന്നെയാണെന്ന് സ്ഥിരീകരിച്ചതെന്ന് എടുത്തുരുത്തി എക്സൈസ് അറിയിച്ചത്. പിടിച്ചെടുത്ത ചെടികൾ കഞ്ചാവ് തന്നെയാണെന്ന് വ്യക്തമായത് വൈക്കം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെ തിരുവനന്തപുരം ചീഫ് കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണെന്ന് കടുത്തുരുത്തി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.സി. സുരേഷ് അറിയിച്ചു. പിടിച്ചെടുത്ത ചെടി കഞ്ചാവല്ലെന്നും കാട്ടുപാവലാണെന്നു പ്രചരണങ്ങൾ ചിലർ സോഷ്യൽ മീഡിയ വഴി നടത്തിയിരുന്നു. കൂടാതെ വീട്ടുകാർ ഇതുസംബന്ധിച്ചു മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ,…

Read More

ഒന്നിനു പുറകേ 29 എണ്ണവും കൂടി..!   സിഎംഎസ് സ്കൂളിലെ മോഷണത്തിൽ  പ്രതിയെ കുടുക്കിയപ്പോൾ തെളിഞ്ഞത് 30 കേസുകൾ

കോട്ടയം: ചുങ്കം സിഎംഎസ് സ്കൂളിൽ കുട്ടികൾ ചാരിറ്റി പ്രവർത്തനങ്ങൾക്കായി സ്വരുക്കൂട്ടിയ പണം മോഷ്ടിച്ചതിനു പിടിയിലായ മോഷ്ടാവിനെ കോടതി റിമാൻഡ് ചെയ്തു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ മണിമല പരിയാത്ത് കൃഷ്ണൻകുട്ടി (59)യേയാണ് കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 20നായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിന്‍റെ ഓട് പൊളിച്ച് അകത്തു കടന്ന കൃഷ്ണൻകുട്ടി, ഇവിടെ സ്റ്റാഫ് റൂമിൽ സൂക്ഷിച്ചിരുന്ന ചാരിറ്റി ബോക്സിൽ നിന്നും പണം മോഷ്ടിച്ച് കടക്കുകയായിരുന്നു. സംഭവത്തിനുശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിരവധി മോഷണക്കേസുകളിൽ പ്രതിയായ കൃഷ്ണൻകുട്ടി നാഗന്പടം ബസ് സ്റ്റാൻഡിൽ സംഭവത്തിന്‍റെ സമീപ ദിവസങ്ങളിൽ തന്പടിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ വിലാസവും വിരലടയാളവും ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 30 കേസുകൾ കണ്ടെത്തിയത്. 2018 ൽ മുട്ടംപള്ളിയിലും, പ്രദേശത്തെ സ്കൂളിലും മോഷണം നടത്തിയത് ഇയാളാണെന്നു കണ്ടെത്തിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ സമാന രീതിയിൽ…

Read More

ഇരുട്ടിന്‍റെ മറവിലൂടെ കാട്ടാനാക്കൂട്ടം ജനവാസ മേഖലയിലേക്ക്;  പട്ടാപ്പകലും കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രത്തിൽ; ഭീതിയൊഴിയാതെ കണ്ടങ്കയം നിവാസികൾ

മുണ്ടക്കയം: കോരുത്തോട്ടിൽ പട്ടാപ്പകൽ കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രത്തിൽ. കണ്ടങ്കയം നിവാസികൾ ഭീതിയിൽ.ഒരു മാസത്തിനുള്ളിൽ എട്ടു തവണയാണ് കാട്ടാനക്കൂട്ടം കണ്ടങ്കയത്ത് എത്തിയത്. ഇരുളിന്‍റെ മറവിലായിരുന്നു ഇതുവരെ ജനവാസമേഖലിയിൽ കാട്ടാനകൾ ഇറങ്ങിയിരുന്നത്. എന്നാൽ ഇന്നലെ പട്ടാപ്പകലാണ് അഞ്ചോളം കൊന്പനാനകളുടെ നേതൃത്വത്തിൽ പതിനാലോളം കാട്ടാനകൾ കോരുത്തോട്, കണ്ടങ്കയം ഭാഗത്ത് എത്തിയത്. അഴുതയാർ നീന്തിയെത്തിയ കാട്ടാനക്കൂട്ടത്തെ ജനവാസ കേന്ദ്രത്തിലേക്ക് കയറ്റാതിരിക്കാൻ വനപാലകരും കർഷകരും നിലയുറപ്പിച്ചു. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും പ്രതിരോധത്തിനൊരുങ്ങിയെങ്കിലും കൊന്പനും മക്കളും ആദ്യം പിൻതിരിയാൻ തയാറായില്ല. ദീർഘ നേരത്തെ ശ്രമത്തിനൊടുവിലാണ് ഇവ വനത്തിലേക്ക് പോകാൻ തയാറായത്. അഴുതയാറിന്‍റെ വശത്തിലൂടെ നീന്തി കളിച്ചും ഇടയ്ക്കു ചിന്നം വിളിച്ചും നീങ്ങിയ ആനക്കൂട്ടത്തെ കാണാൻ നിരവധി പേരാണ് എത്തിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ എട്ടുതവണയാണ് കണ്ടങ്കയം ഭാഗത്ത് കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചത്. രാത്രി കാലങ്ങളിൽ ജനവാസ മേഖലയിലെത്തുന്ന കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് നിത്യ…

Read More

യാത്രക്കാരെ വലച്ച്  കെഎസ്ആർടിസി ബസ് സമരം; പണിമുടക്കിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണപക്ഷ യൂണിയൻ പ്രവർത്തകരും

കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന പണിമുടക്കിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണപക്ഷ യൂണിയൻ പ്രവർത്തകരും പങ്കെടുക്കുന്നു. സമരം യാത്രക്കാരെ കാര്യമായി ബാധിച്ചു. പാലായിലാണ് സിഐടിയു, എഐടിയുസി യൂണിയൻ അനുകൂല പ്രവർത്തകരും ജോലിക്ക് ഹാജരാകാതിരുന്നത്. ഇതോടെ പാലായിൽനിന്നുള്ള സർവീസുകൾ കൂട്ടത്തോടെ മുടങ്ങി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് അർധരാത്രിയിലാണ് ആരംഭിച്ചത്. പ്രതിപക്ഷ സംഘടനയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ് ഐഎൻടിയുസി) നേതൃത്വത്തിലാണ് 24 മണിക്കൂർ പണിമുടക്ക് നടത്തുന്നത്. തുടർച്ചയായ ശന്പള നിഷേധം അവസാനിപ്പിക്കുക, ശന്പള പരിഷ്കരണം നടപ്പിലാക്കുക, ഡിഎ കുടിശിക അനുവദിക്കുക, പുതിയ ബസുകൾ ഇറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു പണിമുടക്ക് നടത്തുന്നത്. കോട്ടയം ജില്ലയിലെ മറ്റു ഡിപ്പോകളിലും സമരം ബാധിച്ചിട്ടുണ്ട്.

Read More

സ്വത്ത് വേണം, പക്ഷേ..! വൃദ്ധമാതാപിതാക്കളെ പീഡിപ്പിക്കുന്ന മക്കള്‍ക്കെതിരേ കര്‍ശന നടപടി: ഡോ. ഷാഹിദ കമാല്‍‌

‌പത്തനംതിട്ട: വൃദ്ധമാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുത്തതിനു ശേഷം അവരെ മക്കള്‍ പീഡിപ്പിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവണത സമൂഹത്തില്‍ ഏറിവരുന്നതായും ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷന്‍ അംഗം ഡോ.ഷാഹിദാ കമാല്‍. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷന്‍ അംഗം. സ്വത്തു ഭാഗം ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ സ്വന്തം പേരില്‍കൂടി നീക്കിവയ്ക്കണം. മക്കള്‍ സംരക്ഷിക്കാതെ വന്നാല്‍ സ്വന്തം പേരിലുള്ള വസ്തു ബാങ്കില്‍ പണയപ്പെടുത്തി കിട്ടുന്ന തുക ബാങ്കില്‍തന്നെ നിക്ഷേപിച്ച് ഇതില്‍നിന്നു മാസത്തില്‍ ഇവരുടെ ചെലവിനായി നിശ്ചിത തുക ലഭ്യമാകുന്ന സംവിധാനം നിലവിലുണ്ട്. ലോണ്‍ തിരിച്ചടയ്ക്കാതെ വന്നാലും ജപ്തി ചെയ്യുകയോ വീട്ടില്‍ നിന്നും ഇറക്കി വിടുകയോ ചെയ്യില്ല. എന്നാല്‍ മാതാപിതാക്കളുടെ മരണശേഷം മക്കള്‍ക്കു വസ്തു വേണമെന്നുണ്ടെങ്കില്‍ തുകയും പലിശയും അടച്ചു തിരിച്ചെടുക്കണമെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. ജില്ലയിലെ ചില സ്വകാര്യ സ്‌കൂളുകളില്‍…

Read More

 മീറ്റർ പ്രവർത്തിപ്പിക്കാൻ മടിച്ച് കോട്ടയത്തെ ഓട്ടോക്കാർ ; 39പേർക്കെതിരേ കേസെടുത്തു

കോട്ടയം: മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ മീറ്റർ പ്രവർത്തിപ്പിക്കാത്ത 39 ഓട്ടോറിക്ഷകൾക്കെതിരെ കേസെടുത്തു. ഇന്നലെ രാവിലെ മുതൽ മോട്ടോർ വാഹന എൻഫോഴ്സ്മെന്‍റ് വിഭാഗം മൂന്നു സ്ക്വാഡുകളായി തിരിഞ്ഞു നടത്തിയ പരിശോധനയെതുടർന്നാണ് നടപടി സ്വീകരിച്ചത്. പരിശോധനയിൽ 23 ഓട്ടോറിക്ഷകൾ മീറ്റർ പ്രവർത്തിപ്പിക്കാതെ സർവീസ് നടത്തുന്നതായി കണ്ടെത്തി. മീറ്ററുമായി ബന്ധപ്പെട്ട് മറ്റു അപാകതകൾ കണ്ടെത്തിയ 16 ഓട്ടോറിക്ഷകളും പിടികൂടി. ഇങ്ങനെയാണ് 39 ഓട്ടോറിക്ഷകൾക്കെതിരേ കേസെടുത്തത്. എൻഫോഴ്സ്മെന്‍റ് ആർടിഒ ടോജോ എം. തോമസിന്‍റെ നേതൃത്വത്തിൽ നടത്തുന്ന പരിശോധനകൾ ഇന്നും തുടരുമെന്ന് അധികൃതർ അറിയിച്ചു.

Read More

പതിനായിരങ്ങളിൽ തീരേണ്ട അറ്റകുറ്റപ്പണികൾ നടത്തുന്നില്ല,  അധികൃതർക്ക് ഇഷ്ടം പുതിയ പദ്ധതികൾ;  ഗ്രാമീണ കുടിവെള്ളപദ്ധതികൾ നാമാവശേഷമാകുന്നു

കടുത്തുരുത്തി: ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്നതിനായി വർഷങ്ങൾക്ക് മുന്പ് ആരംഭിച്ച ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതികൾ പലതും വിസ്മൃതിയിലേക്ക്. ലക്ഷങ്ങൾ ചെലവഴിച്ചുള്ള പുതിയ പദ്ധതികൾക്കു പിന്നാലെ അധികൃതർ പായുന്പോൾ, ആയിരങ്ങൾ മാത്രം ചെലവഴിച്ചാൽ വീണ്ടും പ്രയോജനപ്പെടുത്താവുന്ന കുടിവെള്ള പദ്ധതികൾക്ക് മരണമണി മുഴങ്ങുകയാണ്. ഗ്രാമീണ മേഖലകളിലേതടക്കം കടുത്തുരുത്തി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി 2004-05 കാലത്ത് ജലനിധി പദ്ധതിയിലൂടെ പ്രവർത്തനമാരംഭിച്ച ഗ്രാമീണ കുടിവെള്ള പദ്ധതികളാണ് പലയിടത്തും നാമാവശേഷമായിക്കൊണ്ടിരിക്കുന്നത്. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിക്കായിരുന്നു പദ്ധതിയുടെ കടുത്തുരുത്തി പഞ്ചായത്തിലെ നിർമാണ ചുമതല. നാൽപതോളം വീടുകൾക്ക് വെള്ളം നൽകുന്നതിനായി പരിസര പ്രദേശത്ത് എവിടെയെങ്കിലും കുളം നിർമിച്ചു ടാങ്ക് സ്ഥാപിച്ച ശേഷം വീടുകളിലേക്കു പൈപ്പുകൾ സ്ഥാപിച്ചാണ് പദ്ധതിയിലൂടെ വെള്ളം നൽകിയിരുന്നത്. പദ്ധതികളുടെ ആദ്യത്തെ രണ്ട് വർഷത്തെ അറ്റകൂറ്റപ്പണികൾ നടത്താനുള്ള ചുമതല പദ്ധതി പൂർത്തിയാക്കിയ ഏജൻസികൾക്കു തന്നെയായിരുന്നു. എന്നാൽ ഇതു പുതുക്കി നൽകാത്തതിനാൽ ഓരോ വർഷം…

Read More

നാലു വയസുകാരിക്ക്  ശാരീരിക അസ്വസ്തത; ആശുപത്രിയിലെത്തിച്ചപ്പോൾ കേട്ടത് ഞെട്ടിക്കുന്ന പീഡനവിവരം;  ഡേ കെയർ ഉടമയുടെ മകൻ പ്ലസ്ടു വിദ്യാർഥിക്കെതിരേ പോലീസ് കേസ്

കോതമംഗലം: നെല്ലിക്കുഴിയിൽ നാലു വയസുകാരി ബാലികയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡേ കെയര്‍ സെന്‍റർ ഉടമയുടെ മകനെതിരേ കേസ്. ഒരാഴ്ചയിലേറെയായി സംഭവം നടന്നിട്ട്. ബാലികയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഉടമയുടെ വീടിനോട് ചേര്‍ന്നാണ് ഡേ കെയര്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. 16 വയസുള്ള പ്ലസ് ടു വിദ്യാര്‍ഥിയാണ് പ്രതി. അഞ്ച് കുട്ടികളാണ് ഡേ കെയര്‍ സെന്‍ററില്‍ സാധാരണ ഉണ്ടാകാറുള്ളത്. സംഭവ ദിവസം ഒരു ബാലിക മാത്രമേ സ്ഥാപനത്തിൽ എത്തിയിരുന്നുള്ളു.പ്രതിയുടെ മാതാവിനൊപ്പമായിരുന്നു ബാലിക. മാതാവ് മറ്റെന്തോ ആവശ്യത്തിന് പോയ തക്കംനോക്കിയാണ് പ്രതി പീഡനത്തിന് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തറിയുന്നത്. കോതമംഗലം മജിസ്‌ട്രേറ്റ് മുമ്പാകെ കുട്ടിയുടെ മൊഴിയെടുത്തു.പ്രതിയുടെ അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്നാണ് അറിയുന്നത്.

Read More

വേനലിൽ തണലാകുന്ന മരങ്ങൾ മഴക്കാലത്ത് ഭീഷണിയാകുന്നു; മരം വീണ് കോട്ടയം  ജനറൽ ആശുപത്രി തകർന്ന സംഭവം; 20 മരങ്ങൾ അപകടകരമായി നിലകൊള്ളുന്നുവെന്ന് കണ്ടെത്തൽ

കോട്ടയം: ജനറൽ ആശുപത്രി വളപ്പിൽ 20 മരങ്ങൾ അപകടകരമായി നിലകൊള്ളുന്നതായി സബ് കമ്മിറ്റി റിപ്പോർട്ട്. വ്യാഴാഴ്ച രാത്രിയിൽ ആശുപത്രിയിലെ 11-ാം വാർഡിലെ കെട്ടിടത്തിനു മുകളിലേക്കു മരം വീണു രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ അഞ്ചു പേർക്കു പരിക്കേറ്റിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇന്നലെ ചേർന്ന ആശുപത്രി വികസന സമിതി യോഗമാണ് അപകടകരമായി നിലകൊള്ളുന്ന മരങ്ങളുടെ കണക്കെടുക്കാൻ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. ഇന്നലെ തന്നെ സബ് കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണു 20 മരങ്ങൾ അപകടകരമായി നിലകൊള്ളുന്നതായാണു കണ്ടെത്തിയത്. നാളുകൾക്കു മുന്പു തന്നെ ആശുപത്രി വളപ്പിൽ കെട്ടിടങ്ങൾക്കു മുകളിലേക്കു വീഴാൻ സാധ്യതയുള്ള നാലു മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതി ലഭിച്ചിരുന്നു. എന്നാൽ ടെൻഡർ വിളിച്ചെങ്കിലും ആരും കരാർ എടുക്കാൻ തയാറായില്ല. ഈ മരങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാതിരുന്ന മരമാണ് കഴിഞ്ഞ ദിവസം മറിഞ്ഞു വീണത്. സബ് കമ്മിറ്റി നടത്തിയ പരിശോധനയിൽ ഈ നാലു മരങ്ങൾക്കു പുറമെ…

Read More