ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് കൊല്ലപ്പെട്ട ലോട്ടറി വിൽപനക്കാരി തൃക്കൊടിത്താനം സ്വദേശിനി പൊന്നമ്മയുടെ മൃതദേഹം ഇതുവരെ ബന്ധുക്കൾക്ക് വിട്ടുനൽകിയില്ല. പൊന്നമ്മയുടെ മകൾ സന്ധ്യയുടെ രക്തസാന്പിൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഡിഎൻഎ പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നല്കുകയുള്ളൂ. അതുവരെ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കുകയാണ് മൃതദേഹം. അതേസമയം പൊന്നമ്മയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ പ്രതി കോഴഞ്ചേരി സ്വദേശി സത്യനെ ഗാന്ധിനഗർ പോലീസ് നാളെ കസ്റ്റഡിയിൽ വാങ്ങും. പൊന്നമ്മയുടെ രണ്ടു പവൻ മാലയും ബ്രേസ്ലെറ്റും ഏലസും മോതിരവും പ്രതി കൈവശപ്പെടുത്തിയിരുന്നു. മാല കോഴഞ്ചേരിയിലെ ഒരു കടയിൽനിന്ന് പോലീസ് കണ്ടെടുത്തു. പ്രതിയെ പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ സ്റ്റേഷന്റെ പരിസരത്തേക്ക് മോതിരം വലിച്ചെറിഞ്ഞുവെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഇതനുസരിച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബോംബ് സ്ക്വാഡ് പരിസരം മുഴുവൻ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.…
Read MoreCategory: Kottayam
വിനോദത്തിനായി ചൂണ്ട ഇടാൻ പോയി; കുരുങ്ങിയത് ഭീമൻ മത്സ്യം; 18 കിലോ തൂക്കം; അദ്ഭുതം മാറാതെ ബാലൻ
തലയോലപ്പറന്പ്: വിനോദത്തിനായി ചൂണ്ട ഇടാൻ പോയ ബാലന്റെ ചൂണ്ടയിൽ കുരുങ്ങിയത് നട്ടർ ഇനത്തിൽപ്പെട്ട ഭീമൻ മത്സ്യം. മൂവാറ്റുപുഴയാറിന്റെ കക്കാട് ഭാഗത്ത് സുഹൃത്തുക്കൾക്കൊപ്പം ചുണ്ടയിട്ട ബാലനു ചുണ്ടയിൽ കിട്ടിയത് 18 കിലോ തൂക്കമുള്ള മത്സ്യമാണ്. ബാലൻ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വെള്ളൂർ പീടികത്തറയിൽ സുനിൽ വെള്ളൂർ ജംഗ്ഷനിൽ ബാർബർ ഷോപ്പ് നടത്തുകയാണ്.അവധി ദിവസങ്ങളിൽ ബാലനും സുഹൃത്തുക്കളും മൂവാറ്റുപുഴയാറിൽ ചൂണ്ടയിടും. കഴിഞ്ഞദിവസം വൈകുന്നേരം മൂവാറ്റുപുഴയാറിന്റെ കക്കാട് ഭാഗത്ത് ചൂണ്ടയിടുന്നതിനിടെയാണ് ഭീമൻ മത്സ്യത്തെ ലഭിച്ചത്. ചൂണ്ടയിൽ കുരുങ്ങിയ വലിയ മത്സ്യത്തെ കാണാൻ കൗതുകത്തോടെ എത്തിയവർ ഒരു കിലോഗ്രാമിന് 250 രൂപ നിരക്കിൽ ബാലനിൽനിന്നും മത്സ്യം വാങ്ങിയാണ് മടങ്ങിയത്. വർഷങ്ങളായി ചൂണ്ടയിടുന്ന ബാലനു വലിയ മത്സ്യം ലഭിച്ചതിലെ അദ്ഭുതം ഇനിയും മാറിയിട്ടില്ല. ചുണ്ടയിടലിൽ കൂടുതൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ഈ ബാർബർ ബാലൻ.
Read Moreനേരെ ചൊവ്വേ അല്ലെങ്കിൽ പാർക്ക് വേണ്ട; കാമുകീകാമുകന്മാരുടെ സല്ലാപ കേന്ദ്രമായി ചങ്ങനാശേരി മുനിസിപ്പൽ പാർക്ക്; അതിരുവിട്ട പ്രവൃത്തികൾ മൂലം കുടുംബമായെത്തുന്നവർ പാർക്കിനെ കൈയൊഴിഞ്ഞ അവസ്ഥ
ചങ്ങനാശേരി: ചങ്ങനാശേരി പൂവക്കാട്ടുചിറയിലുള്ള മുനിസിപ്പൽ പാർക്ക് അസാന്മാർഗികതയുടെ പരസ്യ താവളമായി. നിയന്ത്രിക്കേണ്ട അധികാരികൾ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നു. അതിരുവിട്ട സല്ലാപങ്ങൾ കുട്ടികളുമായെത്തുന്ന മാതാപിതാക്കൾക്ക് ബുദ്ധിമുട്ടായതോടെ കുടുംബങ്ങൾ ഈ പാർക്കിൽ എത്താതായി. കഴിഞ്ഞ കുറേക്കാലമായാണ് ഈ മുനിസിപ്പൽ പാർക്ക് കാമുകീകാമുകന്മാരുടെ സല്ലാപ കേന്ദ്രമായത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ ഹയർസെക്കൻഡറി സ്കൂളുകൾ, കോളജുകൾ, ടെക്നിക്കൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥി, വിദ്യാർഥിനികളാണ് ഇവിടെ സല്ലാപത്തിനെത്തുന്നത്. നഗരവാസികൾക്ക് സായാഹ്നങ്ങളിൽ ഉല്ലസിക്കാനായി ആരംഭിച്ച പാർക്കാണ് ഇന്ന് അധാർമികതയുടെ താവളമായി വളരുന്നത്. സ്കൂളിലും കോളജിലും പോകുന്നതിനായി യൂണിഫോമണിഞ്ഞ് ബാഗും ചോറും എടുത്ത് വീട്ടിൽ നിന്നിറങ്ങുന്ന ചില ആണ്കുട്ടികളും പെണ്കുട്ടികളുമാണ് ഈ പാർക്കിൽ എത്തുന്നത്. ചില കേന്ദ്രങ്ങളിലെത്തി ഇവർ യൂണിഫോം മാറി വേറെ വസ്ത്രങ്ങൾ അണിഞ്ഞാണ് പാർക്കിൽ പ്രവേശിക്കുന്നത്. പത്തുരൂപ ഗേറ്റ് പാസ് വാങ്ങി അകത്തുകടന്നാൽ പിന്നെ പാർക്ക് അവരുടെ വിഹാര…
Read Moreമത്സ്യത്തൊഴിലാളികൾക്കു ശുഭവാർത്ത..! കാലാവസ്ഥാവ്യതിയാനം തത്സമയം മത്സ്യത്തൊഴിലാളികളുടെ ഫോണിൽ
കോട്ടയം: മത്സ്യത്തൊഴിലാളികളേ നിങ്ങൾ മൊബൈൽ ഫോണെടുക്കാൻ മറക്കല്ലേ. കാറ്റും മഴയും പ്രകൃതി ക്ഷോഭവുമൊക്കെ മുൻകൂട്ടി നിങ്ങളുടെ മൊബൈൽ ഫോണിൽ അറിയാൻ സംവിധാനമായി. ഫിഷറീസ് വകുപ്പാണ് ഇതിന് സൗകര്യമൊരുക്കുന്നത്. കാലാവസ്ഥയിലെ ചെറിയ വ്യതിയാനം പോലും ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് തത്സമയം ഇനി മൊബൈൽ ഫോണിൽ അറിയാം. പ്രളയം പഠിപ്പിച്ച പാഠമുൾക്കൊണ്ട് ഫിഷറീസ് വകുപ്പ് തുടക്കം കുറിച്ച ഫിഷറീസ് വെതർ വാണിംഗ് വാട്സ് ആപ്പ് കൂട്ടായ്മയാണ് അനേകം മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമാകുന്നത്. ദുരന്തനിവാരണ അതോറിറ്റിയും ഫിഷറീസ് ഡയറക്്ടറേറ്റും നൽകുന്ന ആധികാരിക അറിയിപ്പുകളാണ് ഗ്രൂപ്പുവഴി തൊഴിലാളികൾക്ക് കൈമാറുന്നത്. ഇരുന്നൂറോളം മത്സ്യത്തൊഴിലാളികളും ഫിഷറീസ് വകുപ്പ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളും കൂട്ടായ്മ അംഗങ്ങളാണ്. കൂട്ടായ്മയിൽ ഇല്ലാത്തവർക്കും ഇവർ മുഖേന വിവരങ്ങൾ ലഭിക്കുന്നുണ്ട്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്്ടർ എസ്. ജയശ്രീ, അസിസ്റ്റൻറ് ഡയറക്ടർ ആർ. ജുഗ്നു, വൈക്കം ഫിഷറീസ് ഇൻസ്പെക്ടർ നൗഷാദ് എന്നിവരാണ് ഗ്രൂപ്പ് അഡ്മിനുകൾ.
Read Moreചിറ്റമ്മപോര് വീണ്ടും മുറുകുന്നു..! എസ്എംഇ വിദ്യാർഥികൾക്ക് മെഡിക്കൽ കോളജിൽ പരിശീലനം നൽകാനെടുത്ത തീരുമാനം വിവാദത്തിൽ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എസ്എംഇയിലെ പാരാ മെഡിക്കൽ വിദ്യാർഥികൾക്ക് പരിശീലനം നല്കുന്നതു സംബന്ധിച്ച തീരുമാനം വിവാദത്തിൽ. ജില്ലാ കളക്ടർ ചെയർമാനായ ആശുപത്രി വികസന സമിതി യോഗത്തിൽ എസ്എംഇയിലെ പാരാമെഡിക്കൽ വിദ്യാർഥികൾക്ക് മെഡിക്കൽ കോളജിൽ പരിശീലനം നൽകുന്നതിന് അനുമതി നല്കി. അതേ സമയം മെഡിക്കൽ കോളജിലെ പാരാ മെഡിക്കൽ വിദ്യാർഥികൾക്ക് ദോഷകരമാവരുതെന്ന് നിർദേശമുണ്ട്. ഇക്കാര്യം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എസ്എംഇ അധികാരികളെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിലെ പാരാമെഡിക്കൽ വിദ്യാർഥികളും അവരുടെ അധ്യാപകരും തീരുമാനം അംഗീകരിക്കുന്നില്ല. എസ്എംഇയിലെ പാരാ മെഡിക്കൽ വിദ്യാർഥികൾക്ക് മെഡിക്കൽ കോളജിൽ പരിശീലനം നല്കരുതെന്ന നിലപാടാണ് ഇവർക്കുള്ളത്. എസ്എംഇ വിദ്യാർഥികൾക്ക് പരിശീലനം നല്കാനുള്ള തീരുമാനത്തിനെതിരേ സമര രംഗത്തേക്ക് നീങ്ങുമെന്ന് മെഡിക്കൽ കോളജിലെ പാരാ മെഡിക്കൽ വിദ്യാർഥികൾ അറിയിച്ചു. വികസന സമിതിക്ക് ഇത്തരമൊരു തീരുമാനമെടുക്കാൻ കഴിയില്ലെന്നും മെഡിക്കൽ കോളജ് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. മെരിറ്റ് അടിസ്ഥാനത്തിൽ…
Read Moreആ പണി ഇവിടെ വേണ്ട..! മെഡിക്കൽ കോളജ് ആശുപത്രി കോമ്പൗണ്ടിലെ കച്ചവടം നിരോധിച്ചു സൂപ്രണ്ട്; അഭിനന്ദിച്ച് രോഗികളും ബന്ധുക്കളും
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ ലോട്ടറിയുൾപ്പെടെയുള്ള അനധികൃത കച്ചവടം നിരോധിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ.റ്റി.കെ ജയകുമാർ അറിയിച്ചു. ലോട്ടറി വില്പനക്കാരിയായ ഒരു വീട്ടമ്മയെ മറ്റൊരു ലോട്ടറി വില്പനക്കാരൻ തലയ്ക്കടിച്ചു കൊന്നതാണ് അനധികൃതമായി ആശുപത്രി കോന്പൗണ്ടിലെ മുഴുവൻ കച്ചവടങ്ങളും നിരോധിക്കുവാൻ കാരണം. അനധികൃത കച്ചവടം നടത്തുന്നവരിൽ സ്ത്രീ-പുരുഷ ഭേദമെന്യേ കൂടുതൽ പേരുടേയും സ്ഥിരതാമസം ആശുപത്രി കെട്ടിടങ്ങളിലാണ്. നിർമാണ പ്രവർത്തനം നടക്കുന്ന കെട്ടിടങ്ങളിലും പകൽ സമയങ്ങളിൽ മാത്രം ജീവനക്കാരുള്ള കെട്ടിടങ്ങളിലും ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളിലുമായി രോഗികളോ കൂട്ടിരിപ്പുകാരോ അല്ലാത്ത നിരവധി ആളുകളാണ് സ്ഥിരതാമസക്കാരായിക്കഴിയുന്നത്. വർഷമായി ആശുപത്രി വളപ്പിൽ മോഷണവും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുമായി കഴിയുന്ന നിരവധി പോരുണ്ട്. പകൽ സമയങ്ങളിൽ യാചക വേഷം കെട്ടി ലഭിക്കുന്ന പണം കൊണ്ട് അമിതമായി മദ്യപിച്ച ശേഷം മറ്റുള്ളവരെ ശല്യപ്പെടുത്തുകയാണ് ചിലരുടെ ഹോബി. നേരിയ തോതിൽ മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന…
Read Moreതാഴത്തങ്ങാടിയിവേക്ക് വരൂ, മീനച്ചിലാറിന്റെ തീരത്തിരുന്ന് മൺചട്ടിയിൽ ആവി പറക്കുന്ന കഞ്ഞി കുടിക്കാം
കോട്ടയം: മണ്ചട്ടിയിൽ ആവി പറക്കുന്ന കഞ്ഞി. പ്ലാവില ഈർക്കിൽ കൊണ്ടു കുത്തി തവി പോലെയാക്കി കഞ്ഞി കോരിക്കുടിക്കുക. അര നൂറ്റാണ്ടു മുൻപ് ഗ്രാമീണ ജീവിതത്തിന്റെ ഭാഗമായിരുന്നു കഞ്ഞിയും ചട്ടിയും പ്ലാവിലയുമൊക്കെ. ഇപ്പോഴിതാ പഴയ കഞ്ഞിയും മണ്ചട്ടിയുമൊക്കെ തിരികെ കൊണ്ടുവരികയാണ് താഴത്തങ്ങാടി ആലുംമൂട്ടിലെ ഫുഡ് കോർട്ട്. മീനച്ചിലാറ്റിന്റെ തീരത്തുള്ള കെടിഡിസിയുടെ വിശ്രമ കേന്ദ്രത്തിലാണ് കഞ്ഞി ലഭിക്കുക. ആറ്റിലെ കുഞ്ഞോളങ്ങളെ കണ്ടുകൊണ്ടിരിക്കാം. കഞ്ഞിക്ക് തൊട്ടുകൂട്ടാൻ പപ്പടവും അച്ചാറും പയറും ഉണക്കമീൻ പൊടിയും. കഞ്ഞിക്കൊപ്പം മേന്പൊടിയായി നല്ല കപ്പയും. തനി നാടൻ ഭക്ഷണം കഴിക്കാൻ നിരവധി ആളുകളാണ് എത്തുന്നത്. വർഷങ്ങളായി പ്രവർത്തനരഹിതമായിരുന്ന ആലുംമൂട് വിശ്രമകേന്ദ്രം കഴിഞ്ഞ ദിവസമാണ് ഡിടിപിസി സ്വകാര്യ വ്യക്തിക്ക് കരാറിനു നൽകിയത്. കരാറുകാരനാണ് ഫുഡ്കോർട്ട് തുടങ്ങിയിരിക്കുന്നത്. കഞ്ഞി മാത്രമല്ല ബിരിയാണി, പ്രഭാതഭക്ഷണമായി ചിരട്ടപുട്ട്, അപ്പം, ചപ്പാത്തി വൈകുന്നേരങ്ങളിൽ ചായ,കാപ്പി, ചെറുപലഹാരങ്ങൾ, ഐസ്ക്രീം എന്നിവയും ഇവിടെ ലഭ്യമാണ്. ആളുകൾക്ക് വിശ്രമിക്കാനായി…
Read Moreമരംവെട്ടേണ്ടത് ആരാണെന്ന തർക്കം നീണ്ടപ്പോൾ കെഎസ്ഇബിയ്ക്ക് നഷ്ടം അഞ്ചുലക്ഷം; കാറ്റ് ചതിച്ചപ്പോൾ ചങ്ങനാശേരി എക്സൈസ് വളപ്പിലെ മരം വീണ് വൈദ്യുതി പോസ്റ്റുകൾക്ക് ഒടിഞ്ഞു
ചങ്ങനാശേരി: വിവിധ സർക്കാർ ഓഫീസ് പരിസരങ്ങളിലും റോഡരുകിലും അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടിമാറ്റുന്നതിൽ അധികൃതർക്ക് നിസംഗതയെന്ന് പരക്കെ ആക്ഷേപം ഉയരുന്നു. അപകടം സംഭവിച്ചാലേ അധികാരികൾ പാഠം ഉൾക്കൊള്ളുവെന്നുവെന്ന ആരോപണവുമായി ജനങ്ങൾ രംഗത്ത്. ചങ്ങനാശേരി എക്സൈസ് ഓഫീസ് വളപ്പിൽ അപകടകരമായി നിലകൊള്ളുന്ന കൂറ്റൻ മരങ്ങൾ വെട്ടിമാറ്റണമെന്ന് നാളുകളായി ആവശ്യം ഉയർന്നിരുന്നു. അധികാരികൾ പല ന്യായവാദങ്ങളും സർക്കാർ നയങ്ങളും പറഞ്ഞ് ഈ വിഷയം തള്ളിനീക്കിയതുമൂലമാണ് ഇന്നലെ വൻ അപകടം സൃഷ്ടിച്ചത്. കോടതിയോടു ചേർന്നുള്ള ഭാഗത്താണ് മരവും വൈദ്യുത പോസ്റ്റുകളും വീണതെങ്കിലും ആളപായം ഉണ്ടാകാതിരുന്നത് ആരുടെയൊക്കെയോ ഭാഗ്യമെന്നുവേണം പറയാൻ. എക്സൈസ് ഓഫീസ് പരിസരത്തെ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് അധികൃതർ പലതവണ ഫോറസ്റ്റ് കണ്സർവേറ്റർ കാര്യാലയത്തിൽ പരാതി നൽകിയെങ്കിലും തക്കസമയത്ത് നടപടികൾ സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ ആറിന് ചങ്ങനാശേരി നഗരസഭാ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറന്പിൽ വിളിച്ചു കൂട്ടിയ യോഗത്തിൽ…
Read Moreപൊന്നമ്മയും സത്യനും കുടുംബ ജീവിതം നയിച്ചത് ആശുപത്രി വരാന്തകൾ മാറിമാറി; പ്രതിയുടെ പരസ്ത്രീബന്ധത്തെ ചൊല്ലിയുള്ള തർക്കം ഇരുവരേയും അകറ്റി; കോട്ടയം മെഡിക്കൽ കോളജിലെ സാമൂഹ്യവിരുദ്ധരുടെ പിന്നാമ്പുറ കഥകൾ ഇങ്ങനെയൊക്കെ…
കൊല്ലപ്പെട്ട പൊന്നമ്മയും പ്രതി സത്യനും പത്തു വർഷമായി ഒന്നിച്ചു താമസിച്ചത് മെഡിക്കൽ കോളജ് വളപ്പിൽ ! ഗാന്ധിനഗർ: ലോട്ടറി വിൽപനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി സത്യന്റെ താവളം മെഡിക്കൽ കോളജ് ആശുപത്രി.രോഗിയോ രോഗിയുടെ കൂട്ടിരിപ്പുകാരനോ അല്ലെങ്കിലും സത്യൻ ആശുപത്രിയിലാണ് താമസം. 10 വർഷത്തിലധികമായി കൊല്ലപ്പെട്ട പൊന്നമ്മയും സത്യനും കുടുംബ ജീവിതം നയിച്ചിരുന്നത് ആശുപത്രിയിലായിരുന്നു. ആവശ്യത്തിന് സെക്യൂരിറ്റി സംവിധാനമുള്ള മെഡിക്കൽ കോളജിൽ ഇവരുടെ സ്വൈര്യ ജീവിതത്തിന് ഒരു തടസവും ഉണ്ടായില്ല. വല്ലപ്പോഴും ബഹളം വയ്ക്കുന്പോൾ സെക്യൂരിറ്റി ഇടപെട്ട് ഒഴിവാക്കും. കുറേ സമയം കഴിയുന്പോൾ ഇവർ വീണ്ടും എത്തും. ഇതായിരുന്നു പതിവ്. പൊന്നമ്മയെ ഭാര്യയെ പോലെ കരുതിയാണ് ജീവിച്ചിരുന്നതെങ്കിലും പ്രതിക്ക് ഇടയ്ക്കിടെ പരസ്ത്രീ ബന്ധവും മോഷണവും പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് ആശുപത്രി വളപ്പിൽ നിന്നും അഴുകിയ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം…
Read Moreഉദയനാപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്നു മോഷണം
വൈക്കം: ഉദയനാപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്നു പണം അപഹരിച്ചതായി പരാതി. ക്ഷേത്രത്തിലെ ശ്രീകോവിലിനു പുറത്തുള്ള കാണിക്കവഞ്ചിയും കൊടിമരത്തിനു സമീപത്തെ കാണിക്കവഞ്ചിയും തകർത്താണു പണം കവർന്നത്. നോട്ടുകൾ മാത്രമെടുത്തശേഷം നാണയങ്ങൾ മോഷ്ടാക്കൾ ഉപേക്ഷിക്കുകയായിരുന്നു. ക്ഷേത്രത്തിൽ വാച്ചറും മറ്റു മൂന്നു പേരും ഉണ്ടായിരുന്നെങ്കിലും മോഷ്ടാക്കൾ വന്നത് ഇവരാരും അറിഞ്ഞില്ല. മോഷ്ടാക്കൾ തകർത്ത കാണിക്കവഞ്ചികളിൽ ഒന്ന് ഉരുട്ടികൊണ്ടു പോകാവുന്നതാണ്. ക്ഷേത്രത്തിന്റെ വടക്കേനടഭാഗം വരെ ഉരുട്ടിക്കൊണ്ടുപോയശേഷം ക്ഷേത്ര മതിലിനു പുറത്തേക്കു കാണിക്കവഞ്ചി എടുത്തെറിഞ്ഞശേഷം പുറത്തിട്ട് പൂട്ടുതകർത്തു പണം കവരുകയായിരുന്നെന്നാണു കരുതുന്നതെന്ന് പോലീസ് പറഞ്ഞു. ക്ഷേത്രത്തിന്റെ വടക്കേ നടയിൽ നിർമ്മാണം നടന്നു വരുന്ന വില്ലേജ് ഓഫീസ് കെട്ടിടത്തിനു സമീപത്ത് മോഷ്ടാക്കൾ ഉപയോഗിച്ചതായി കരുതുന്ന ലിവറും കന്പികളും തുണിക്കെട്ടും പോലീസ് കണ്ടെടുത്തു. ആറുമാസം കൂടുന്പോൾ പൊട്ടിക്കുന്ന കാണിക്കവഞ്ചിയിൽനിന്ന് ദേവസ്വം അധികൃതർ കഴിഞ്ഞ 27ന് പണമെടുത്തിരുന്നു. ഒരാഴ്ച മുന്പ് വെച്ചൂർ ഇടയാഴത്ത് രണ്ടു ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി…
Read More