തൊടുപുഴ: മുനിസിപ്പൽ ഓഫീസിൽ അതിക്രമം നടത്തിയ ഡിവൈഎഫ്ഐ , എസ്എഫ്ഐ പ്രവർത്തകർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. അഞ്ചു പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്. അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസ് ചാർജു ചെയ്തിരിക്കുന്നത്. സർക്കാർ മുതൽ നശിപ്പിക്കുക, ഒൗദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ, അതിക്രമിച്ചു കയറൽ എന്നി വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന തൊടുപുഴ സിഐ സജീവ് ചെറിയാൻ പറഞ്ഞു. ഇന്നലെ മൂന്നോടെയാണ് അഴിമതിയാരോപണം ഉന്നയിച്ച് നഗരസഭയിലേക്ക് ഡിവൈഎഫ്ഐ , എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായത്. മുനിസിപ്പൽ ഓഫീസിനു മുന്നിൽ സമരക്കാരെ തടയാൻ ശ്രമിച്ച പോലീസിനെ തള്ളിമാറ്റി കൗണ്‍സിൽ ഹാളിൽ പ്രവേശിച്ച പ്രവർത്തകർ കൗണ്‍സിലറെയും നഗരസഭ ജീവനക്കാരനെയും കൈയേറ്റം ചെയ്തു. ഡിവൈഎഫ്ഐ , എസ്എഫ്ഐ പ്രവർത്തകർ നഗരസഭ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിനെ പോലീസ് പ്രതിരോധിച്ചെങ്കിലും സംഘടിച്ചെത്തിയ പ്രവർത്തകർ പോലീസിനെ തള്ളിമാറ്റി നഗരസഭ പ്രവേശന…
Read MoreCategory: Kottayam
ഫേസ്ബുക്ക് കൂട്ടുകാരിയായ വിദ്യാർഥിനിയേയും കൊണ്ട് യുവാവിന്റെ കറക്കം; പോലീസിന്റെ അവസരോചിതമായ ഇടപെടലിൽ ഇരുവരേയും കുടുക്കി പൊലീസ്; കടുത്തുരുത്തിയിൽ നടന്ന സംഭവം ഇങ്ങനെ…
കടുത്തുരുത്തി: ഫേസ് ബുക്ക് പരിചയം, ഒന്‍പതാം ക്ലാസുകാരി 21 വയസുകാരന്റെ കൂടെ കറങ്ങാൻ പോയി. പോലീസിന്റെ അവസരോചിതമായ ഇടപെടലിൽ മണിക്കൂറുകൾക്കുള്ളിൽ വൈക്കത്തുനിന്ന് ഇരുവരെയും പിടികൂടി. കടുത്തുരുത്തിക്ക് സമീപമുള്ള ഒരു സ്കൂളിലെ വിദ്യാർഥിനിയാണ് കാലടി സ്വദേശിയായ യുവാവിന്റെ കൂടെ കറങ്ങാൻ പോയത്. രാവിലെ 9.30 ഓടെയാണ് പെണ്‍കുട്ടി സ്കൂളിന് സമീപത്തു നിന്നു യുവാവിന്റെ ബൈക്കിൽ കയറിപ്പോയത്. തുടർന്ന് വിദ്യാഥിനിയെയും യുവാവിനെയും പതിനൊന്ന് മണിയോടെ വൈക്കത്തുനിന്നു പോലീസ് പിടികൂടുകയായിരുന്നു. ഫേസ് ബുക്കിലൂടെ യുവാവിനെ പരിചയപ്പെട്ട പെണ്‍കുട്ടി രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ യുവാവിന് സന്ദേശം കൈമാറി. ഇതനുസരിച്ചാണ് യുവാവ് ബൈക്കുമായി സ്കൂളിന് സമീപമെത്തിയത്. യുവാവിന്റെ ഫോണ്‍ നന്പർ പിന്തുടർന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്. പെണ്ണിന്റെ വീട്ടുകാർക്ക് പരാതിയില്ലന്നറിയിച്ചതിനാൽ യുവാവിനെ താക്കീത് ചെയ്ത ശേഷം പറഞ്ഞു വിടുകയായിരുന്നു.
Read Moreകുറവിലങ്ങാട്ട് വീണ്ടും ഒടിപി തട്ടിപ്പ്; പഴയ തട്ടിപ്പുകേസിലെ അന്വേഷണം ഒരുവർഷം പിന്നിട്ട് ഫയലിൽ തന്നെ !
കുറവിലങ്ങാട്: ബാങ്ക് അക്കൗണ്ടിലെ വണ്‍ ടൈം പാസ് വേർഡ് വാങ്ങി (ഒടിപി) വീണ്ടും തട്ടിപ്പ് . ഇക്കുറി കുര്യം സ്വദേശിയായ യുവകർഷകനാണ് പണം നഷ്ടപ്പെട്ടത്. നിമിഷാർദ്ധത്തിനുള്ളിൽ പതിനായിരം രൂപയാണ് അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത്. ബാങ്കിൽ നിന്ന് എന്ന വ്യാജേന വിളിച്ച് എടിഎം കാർഡ് സംബന്ധിച്ച് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് കാർഡ് പുതുക്കാനെന്ന പേരിൽ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഫോണിലേക്കെത്തുന്ന സന്ദേശം വായിച്ച് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഫോണിൽ സംസാരിച്ച് സന്ദേശം വായിക്കാൻ അറിയില്ലെന്ന് യുവാവ് നിലപാടെടുത്തതോടെ ഫോണ്‍ ഡിസ്കണക്ട് ചെയ്ത് സന്ദേശം മനസിലാക്കി പറഞ്ഞുനൽകി. ഈ വിവരം കൈമാറിയതിന് പിന്നാലെ 10,106 രൂപ പിൻവലിക്കപ്പെട്ടതായി സന്ദേശം എത്തി. ഒടിപി നന്പർ കൈക്കലാക്കി ഓണ്‍ലൈൻ സംവിധാനത്തിൽ ഏതോ സാധനങ്ങൾ വാങ്ങുകയായിരുന്നുവെന്നാണ് മനസിലായിട്ടുള്ളത്. പണം നഷ്ടപ്പെട്ടതായി മനസിലാക്കി ബാങ്ക് അധികൃതരെ സമീപിച്ചുവെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല. പോലീസിനേയും സമീപിച്ച് വിവരം ധരിപ്പിച്ചിട്ടുണ്ട്.…
Read Moreതിരുവാതുക്കലിലെ വീടാക്രമണം; അച്ഛനും മകനും സഹോദരങ്ങളുമടക്കം നാലുപേർ പോലീസ് പിടിയിൽ
കോട്ടയം: തിരുവാതുക്കലിൽ വീട് കയറി ആക്രമിച്ച കേസിലെ പ്രതികളെ ഒരാഴ്ചയ്ക്കു ശേഷം പിടികൂടി. അഞ്ചു പ്രതികളിൽ ഒരാളെ നേരത്തേ പിടികൂടിയിരുന്നു. വീട് ആക്രമിക്കുകയും സ്കൂട്ടർ അടിച്ചു തകർക്കുകയും ചെയ്ത കേസിൽ അപ്പനും മകനുമടക്കം നാലു പേരെയാണ് ഇന്നലെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്. വേളൂർ മാന്താർ പ്ലാപ്പറന്പിൽ അജേഷ് കുമാർ (ഷാജി – 49), മകൻ അക്ഷയ അജേഷ് (മോനായി -20), സഹോദരങ്ങളായ ഇരുത്തിക്കൽപറന്പിൽ റോബിൻ റോയി (സോണപ്പൻ – 24), റോഷൻ റോയി (ജിത്തു -20) എന്നിവരെയാണ് വെസ്റ്റ് സിഐ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23നു വൈകുന്നേരമാണ് തിരുവാതുക്കൽ മാന്താറ്റിൽ കളത്തൂത്തറ വീട്ടിൽ മെഹബൂബിന്റെ വീടും മുറ്റത്തിരുന്ന സ്കൂട്ടറും സംഘം തല്ലിത്തകർത്തത്. അക്രമം കണ്ട് ഓടിയെത്തിയ അയൽവാസി കാർത്തിക്കിനെ (24) സംഘം ആക്രമിച്ചിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട വേളൂർ ആണ്ടൂർപറന്പിൽ…
Read Moreകമിതാക്കളുടെ മോഹം തകർത്ത് ബന്ധുവീട്ടുകാർ; ഒളിവിൽക്കഴിയാൻ എത്തിയ കമിതാക്കളെ സ്റ്റേഷനിലെത്തിച്ച് വീട്ടുകാർ; കോട്ടയം പാമ്പാടിയിൽ നടന്ന സംഭവം ഇങ്ങനെ…
കോട്ടയം: ഒളിവിൽ പാർക്കാൻ ചെന്ന കമിതാക്കളെ വീട്ടുകാർ പോലീസിൽ ഏൽപിച്ചു. ഇതോടെ ഒളിവിൽ പോയി വിവാഹം കഴിക്കാമെന്ന കമിതാക്കളുടെ മോഹം തകർന്നു. ഇന്നലെ രാത്രി തന്നെ കമിതാക്കളെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. ഇന്നു കോടതിയിൽ ഹാജരാക്കും. പെണ്‍കുട്ടിയെ ആർക്കൊപ്പം വിടുമെന്ന കാര്യത്തിൽ കോടതിയാണ് തീരുമാനമെടുക്കുക. പാന്പാടിക്കടുത്ത് വെള്ളൂരിൽ നിന്ന് ഇന്നലെ വൈകുന്നേരമാണ് 23 വയസള്ള പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയെ കാണാതായ ഉടൻ മാതാപിതാക്കൾ പാന്പാടി പോലീസിൽ പരാതിയുമായി എത്തി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോൾ ഇവർ ചിങ്ങവനത്തുള്ള ബന്ധുവീട്ടിൽ എത്തിയതായി വിവരം ലഭിച്ചു. ബന്ധുവീട്ടുകാരുമായി പോലീസ് ഫോണിൽ സംസാരിച്ചു. ഇതോടെ കമിതാക്കളെ ഒളിവിൽ പാർപ്പിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. രാത്രി തന്നെ ബന്ധുവീട്ടുകാർ ഇരുവരെയും പാന്പാടി സ്റ്റേഷനിൽ എത്തിച്ചു. രാത്രിയിൽ ഇരുവരെയും സ്റ്റേഷനിൽ ഇരുത്തുന്നത് അപ്രായോഗികമായതിനാൽ പോലീസ് ഇവരെ തണലിന്റെ സംരക്ഷണയിലാക്കി. ഇന്നു കോടതിയിൽ ഹാജരാക്കും. കി
Read Moreനെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്ഐ കെ.എ. സാബുവിന് ഹൃദ് രോഗമില്ല
ഗാന്ധിനഗർ: നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്ഐ കെ.എ. സാബു(46)വിന് ഹൃദ്രോഗം സംബന്ധിച്ച അസുഖമൊന്നുമില്ലെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇതേ തുടർന്ന് എസ് ഐയെ മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. മെഡിസിൻ വിഭാഗത്തിൽ നടത്തുന്ന പരിശോധനയിലും പ്രശ്നമൊന്നുമില്ലെങ്കിൽ ഡിസ്ചാർജ് ചെയ്തേക്കുമെന്നാണ് സൂചന. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നാണ് എസ്ഐയെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇസിജിയിൽ നേരിയ വേരിയേഷൻ കണ്ടതിനെ തുടർന്ന് ഹൃദ്രോഗ വിഭാഗത്തിലെ മൂന്നാം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിശദമായ പരിശോധന നടത്തിയ ശേഷമാണ് കുഴപ്പമൊന്നുമില്ലെന്ന് കണ്ടെത്തിയത്. അതേ സമയം എസ്ഐയെ ഹൃദ്രോഗ വിഭാഗത്തിൽ നിന്ന് മാറ്റരുതെന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡോക്ടർമാരോട് പറഞ്ഞിരുന്നു. ഇത നിരാകരിച്ചാണ് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റിയത്.മെഡിസിൻ വിഭാഗത്തിൽ കിടന്നാൽ മാധ്യമ പ്രവർത്തകരുടെ ശല്യമുണ്ടാകുമെന്നു കണ്ടാണ് ക്രൈംബ്രാഞ്ച് നിർദേശമെന്നു പറയുന്നു. വാഗമണ്‍ കോലാഹലമേട് കസ്തൂരി ഭവനിൽ രാജ്കുമാർ…
Read Moreഏറ്റുമാനൂരിലെത്തുന്നവർ സൂക്ഷിക്കുക; മലിനജലം ചിലപ്പോൾ ‘പണി ’ തരും; ദുർഗന്ധം മൂലം ബുദ്ധിമുട്ടി വ്യാപാരികളും
ഏറ്റൂമാനൂർ: ഏറ്റൂമാനൂർ നഗരസഭ ആസ്ഥാനത്തിനു സമീപം പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ സ്ഥിതിചെയ്യുന്ന പച്ചക്കറി മാർക്കറ്റിനും പൂട്ടിക്കിടക്കുന്ന ബാർ ഹോട്ടലിനും ഇടയിൽ വലിയ തോതിൽ മാലിന ജലം കെട്ടിക്കിടക്കുന്നു. കറുത്ത നിറത്തിൽ ദുർഗന്ധം വമിക്കുന്ന വെള്ളത്തിൽ ഇപ്പോൾ കൊതുകും രോഗം പരത്തുന്ന മറ്റ് ജീവികളും പെരുകുകയാണ്. ഇവിടത്തെ മലിനജലം ഒഴുക്കി വിടുന്നതിനായി കഴിഞ്ഞ നഗരസഭ കൗണ്‍സിൽ യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും നടപടി ഒന്നും ആയിട്ടില്ല. ചെറിയ ഒരു ഓട വെട്ടി വിടുക മാത്രമാണ് ആകെ ചെയ്തിട്ടുള്ളത്. അത് അവിടെ കെട്ടിക്കിടക്കുന്ന ജലം മുഴുവൻ ഒഴുകി പോകാൻ കഴിയുന്നതല്ല. മുൻപും ഇതേ സ്ഥലത്ത് മഴക്കാലങ്ങളിൽ വെള്ളം കെട്ടിക്കിടന്നിട്ടുണ്ട്. പച്ചക്കറി മാർക്കറ്റ് മാറ്റി നിർമിച്ചപ്പോൾ മണ്ണിട്ട് ഉയർത്തിയതോടെയാണ് ഇതിനിടയിൽ കുഴി രൂപപ്പെട്ടത്. ഓട വെട്ടി വിടുന്നതിന് പകരം മണ്ണിട്ട് കുഴി നികത്തിയാൽ മാത്രമേ വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിക്കൂ എന്നാണ് നാട്ടുകാരും വ്യാപാരികളും പറയുന്നത്. പച്ചക്കറി…
Read Moreനാലാംവർഷം എട്ടിന്റെ പണികൊടുത്ത് സർക്കാർ..! കാരുണ്യ പദ്ധതി നിർത്തലാക്കിയതോടെ കോട്ടയം മെഡിക്കൽ കോളജിൽ നിരവധി ഓപ്പറേഷനുകൾ മാറ്റി; ഇനിയെന്ത് ചെയ്യണമെന്നറിയാതെ രോഗികളും ബന്ധുക്കളും
ഗാന്ധിനഗർ: കാരുണ്യ ലോട്ടറിയിൽനിന്ന് ലഭിക്കുന്ന ധനസഹായം ഉപയോഗിച്ച് സംസ്ഥാന സർക്കാർ ചികിത്സയ്ക്കായി ഏർപ്പെടുത്തിയിരുന്ന കാര്യണ്യ പദ്ധതി നിർത്തലാക്കിയതോടെ ആയിരക്കണക്കിന് നിർധനരായ രോഗികൾ വലയുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ഇന്നലെയും ഇന്നുമായി നടക്കേണ്ടിയിരുന്ന നിരവധി ശസ്ത്രക്രിയകൾ ഇതുമൂലം മാറ്റിവച്ചു. പദ്ധതി നിർത്തലാക്കിയ വിവരം അറിയാതെ ശസ്ത്രക്രിയകൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ രോഗികൾ ഇനിയെന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. ഇന്നലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിലും, ഹൃദ്രോഗ വിഭാഗത്തിലും എത്തിയ രോഗികളാണ് പദ്ധതി നിർത്തലാക്കിയ വിവരമറിഞ്ഞ് ആശങ്കയിലായത്. ജൂണ്‍ 30നാണ് പദ്ധതി നിർത്തലാക്കിയത്. എന്നാൽ ജൂലൈ ഒന്നിനും രണ്ടിനും ചികിത്സ തേടിവന്നവർക്ക് പദ്ധതി ആനുകൂല്യം ലഭ്യമാക്കുകയും ഇന്നലെ മുതൽ പദ്ധതി പൂർണമായി നിർത്തിവയ്ക്കുകയും ചെയ്തു. കാർഡിയോ തൊറാസിക് വിഭാഗത്തിലെ ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ, വാൽവ് മാറ്റിവയ്ക്കൽ, ലെൻസ് മാറ്റിവയ്ക്കൽ തുടങ്ങിയവയും കാർഡിയോളജി വിഭാഗത്തിലെ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നീ ചികിത്സകളും ന്യൂറോ…
Read Moreകാർ വാടകയ്ക്കെടുത്ത് മറിച്ചുവിൽപന; പ്രതികൾക്കെതിരേ രണ്ടു കേസ് കൂടി ; പരാതികൾ ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് എസ്ഐ
കോട്ടയം: കാർ വാടകയ്ക്കെടുത്ത് മറിച്ചു വിൽപന നടത്തിയതിന് റിമാൻഡിൽ കഴിയുന്ന നാലംഗ സംഘത്തിനെതിരേ കൂടുതൽ പരാതികൾ. കോട്ടയം ഈസ്റ്റ് പോലീസിലും ഗാന്ധിനഗറിലും ഓരോ പരാതികൾകൂടി ലഭിച്ചു. ഇതോടെ ഈസ്റ്റ് സ്റ്റേഷനിൽ മാത്രം നാലു കേസുകൾ ഇതേ സംഘത്തിനെതിരേ രജിസ്്റ്റർ ചെയ്തു. നാട്ടകം സ്വദേശി അശ്വിൻബാബു എന്നയാളാണ് ഇന്നലെ ഈസ്റ്റ് പോലീസിൽ പരാതി നല്‍കിയത്. ഇയാളുടെ ഹൂണ്ടായ് ഐടെൻ കാർ ദിവസം 500രൂപ വാടക നല്‍കാമെന്നു പറഞ്ഞ് കൊണ്ടുപോയി തിരികെ നല്‍കിയില്ല എന്നാണ് പരാതി. പ്രതികൾ കാർ മറിച്ചു വിൽപന നടത്തിയെന്നാണ് സൂചന. ഈസ്റ്റ് പോലീസ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തു. റിമാൻഡിൽ കോട്ടയം ജില്ലാ ജയിലിൽ കഴിയുന്ന പ്രതികളെ ഈ കേസിലേക്ക് വീണ്ടും അറസ്റ്റ് ചെയ്യും. ഗാന്ധിനഗറിലും ഇന്നലെ ഒരു പരാതി ലഭിച്ചു. പീരുമേട് സ്വദേശി ദീപു എന്നയാളുടെ കാർ വാടയ്ക്കെടുത്ത ശേഷം തിരികെ നല്‍കിയില്ല എന്നാണ്…
Read More‘കാരുണ്യ പദ്ധതിയോട് കരുണ കാട്ടണം’; കാരുണ്യ ചികിത്സാ പദ്ധതി അട്ടിമറിക്കുന്നത് സാധാരണ രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നതിന് തുല്യമെന്ന് ഐഎൻടിയുസി
കോട്ടയം: കാരുണ്യ ചികിത്സാ സഹായ പദ്ധതി നിർത്തലാക്കുന്നതിലൂടെ ലോട്ടറിയുടെ സാമൂഹ്യ പ്രതിബദ്ധത തകർക്കുമെന്ന് ഓൾ കേരള ലോട്ടറി ഏജന്റസ് ആൻഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് (ഐഎൻടിയുസി) സംസ്ഥാന കമ്മിറ്റി. ജനങ്ങളിൽനിന്ന് ലഭിക്കുന്ന തുച്ഛമായ തുകയിൽ നിന്നാണ് ചികിത്സാ സഹായം നൽകി വരുന്നത്. ചികിത്സാ സഹായം പ്രതീക്ഷിക്കുന്ന രോഗിയും രോഗിയുടെ കുടുംബങ്ങളും ലോട്ടറി ബഹിഷ്കരിക്കുന്ന സാഹചര്യമുണ്ടാകും. കാരുണ്യ ചികിത്സാ പദ്ധതി അട്ടിമറിക്കുന്നത് സാധാരണ രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നതിന് തുല്യമാണ്. ആരോഗ്യരംഗം ചൂഷകരുടെ താവളമായി മാറുന്നതിന് ഇടവരുത്തും. സന്പത്തുള്ളവർക്ക് മാത്രം ചികിത്സ ലഭിക്കുന്ന അവസ്ഥഉണ്ടാകും. പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായ കാരുണ്യ ചികിത്സാ സഹായ പദ്ധതി നിലനിർത്തണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി.വി പ്രസാദ്, പി. പി. ഡാന്റസ് , കെ, എം. ശ്രീധരൻ, മുഹമ്മദ് റാഫി, നന്ദിയോട് ബഷീർ, ടി.എസ്.അൻസാരി, എൻ.…
Read More