കുമരകം: നാട്ടിലെ രോഗികൾക്ക് ചികിത്സ നൽകി സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ക്യാന്പ്. ഇന്നലെ കുമരകം എസ്കെഎം ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ക്യാന്പിൽ പങ്കെടുത്തത് 3600 രോഗികൾ. ആറ് സൂപ്പർ സ്പെഷാലിറ്റികൾ, 10 സ്പെഷാലിറ്റികൾ എന്നിവയിലടക്കം 100 ഡോക്ടർമാരാണു ചികിത്സിച്ചത്. ക്യാന്പിലെത്തിയ ശസ്ത്രക്രിയ ആവശ്യമായി വരുന്ന 100 പേർക്ക് ബിപിസിഎല്ലിന്റെ സാമൂഹിക ബാധ്യത ഫണ്ടിൽനിന്ന് സൗജന്യമായി ചെയ്ത് നൽകും. ക്യാന്പിലെത്തിയവർക്ക് ആവശ്യമായ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു. ബിപിസിഎൽ, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവയാണ് ക്യാന്പിലെ തുടർ ചികിത്സകൾ, ശസ്ത്ര ക്രിയകൾ, ലബോറട്ടറി സേവനങ്ങൾ എന്നിവ നൽകുന്നത്. ക്യാന്പ് കെ. സുരേഷ് കറുപ്പ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ജെസിമോൾ മനോജ് അധ്യക്ഷത വഹിച്ചു. കൊച്ചി ഐഎംഎ പ്രസിഡന്റ് ഡോ. ജുനേദ് റഹ്മാന, കൊച്ചി റിഫൈനറി എക്സിക്യൂട്ടിവ് ഡയറക്ടർ പ്രസാദ് പണിക്കർ, പഞ്ചായത്ത്…
Read MoreCategory: Kottayam
ആരോടും പരാതിയും പരിഭവവും ഇല്ല! കെ.ബി. വേണുഗോപാലിനു യാത്രയയപ്പു നൽകി; വികാരാധീനനായി എസ്പി
കാഞ്ഞാർ: സ്ഥലംമാറ്റം ലഭിച്ച ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാലിനു കാഞ്ഞാർ സ്റ്റേഷനിൽ യാത്രയയപ്പ്നൽകി. പോലീസ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിലായിരുന്നു യാത്രയയപ്പ്. തൊടുപുഴയിൽ നടത്താനിരുന്ന യാത്രയയപ്പു പരിപാടി കാഞ്ഞാറിലേക്കു മാറ്റുകയായിരുന്നു. മറുപടി പ്രസംഗത്തിൽ കെ.ബി. വേണുഗോപാൽ വികാരാധീനനായി. അവിചാരിതമായി ഉണ്ടായ സംഭവത്തിന്റെ പേരിലാണ് തനിക്ക് സ്ഥലംമാറ്റം ലഭിച്ചതെന്നും ഇതിൽ ഖേദം ഉണ്ടെന്നും എസ്പി പറഞ്ഞു. ആരോടും പരാതിയും പരിഭവവും ഇല്ല. ഓരോരുത്തരും അവരവരുടെ ജോലി ചെയ്യുന്നു. പത്രക്കാർ പത്രക്കാരുടെ ജോലിയും രാഷ്്ട്രീയക്കാർ അവരുടെ ജോലിയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഡീഷണൽ എസ്പി കെ. മുഹമ്മദ് ഷാഫി, തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസ്, ജില്ലയിലെ സിഐ, എസ്ഐ മാർ, പൊലീസ് അസോസിയേഷൻ, ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. വാട്ട്സ്ആപ്പിലൂടെയാണ് ഇന്നലെ പോലീസ് ഉദ്യോഗസ്ഥർ എസ്പിയുടെ യാത്രയയപ്പു വിവരം അറിഞ്ഞത്. തൊടുപുഴ പോലീസ് സ്റ്റേഷനിൽ നിശ്ചയിച്ചിരുന്ന സമയത്തിനു അൽപം മുന്പാണ്…
Read Moreകസ്റ്റഡി മരണം നടന്നിട്ട് 15 നാൾ; അഴിക്കുള്ളിലായത് രണ്ടുപേർ മാത്രം
പീരുമേട്: രാജ്കുമാറിന്റെ കസ്റ്റഡിമരണം നടന്നിട്ട് പതിനഞ്ചുദിവസം പിന്നിടുന്പോൾ അഴിക്കുള്ളിലായത് രണ്ടുപേർ മാത്രം. പീരുമേട് സബ് ജയിലിലെ ഉദ്യോഗസ്ഥർ രാജ്കുമാറിനെ മർദിച്ചെന്നും അവശനായ ഇയാൾക്ക് ചികിൽസ നൽകിയില്ലെന്നുമുള്ള പരാതി നിലനിൽക്കുകയാണെങ്കിലും ആ പരാതിയിൽ ആരും പ്രതികളായിട്ടില്ല. പീരുമേട്ടിലെ ജയിൽ ഉദ്യോഗസ്ഥർ ആരോപണവിധേയരും അന്വേഷണം നേരിടുന്നവരുമായതിനാലാണ് അറസ്റ്റിലായ പ്രതികളെ ദേവികുളം ജയിലിലാക്കിയത്. ജയിലിൽ മർദനം നടന്നതായുള്ള സഹതടവുകാരുടെ മൊഴികളും ചികിത്സ നല്കിയതായി ആശുപത്രി രേഖകൾ ഇല്ലാത്ത സാഹചര്യവും അവഗണിച്ചിരിക്കുകയാണ്. മരണംനടന്ന് 15 ദിവസം പിന്നിടുന്പോഴും ശരീരത്തിലേറ്റ മുറിവുകളുടെ പഴക്കത്തിന്റെ ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമേ കുറ്റക്കാരെ കണ്ടെത്താനാകൂ എന്ന നിലപാടിലാണ് ജയിൽ ഉന്നതാധികാരികൾ. കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച് ആറു വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ ലഭ്യമാക്കി എന്നാണ് ഡിജിപിയും പ്രതികരിച്ചത്. ജയിൽ ഹെഡ് വാർഡൻ മർദിച്ചതായി ദൃക്സാക്ഷിയായ സഹതടവുകാരൻ വെളുപ്പെടുത്തിയിരുന്നു. രാജ് കുമാറിന് നെടുങ്കണ്ടത്ത്് അനധികൃത കസ്റ്റഡിയിലും പീരുമേട്ടിൽ ജുഡീഷൽ കസ്റ്റഡിയിലും മർദനമേറ്റതായാണ്…
Read Moreതലയില് മുറിവേറ്റ് രക്തം വാര്ന്ന് ബോധരഹിതനായി റോഡില് മധ്യവയസ്കന്; മദ്യപിച്ച നിലയിലായതിനാല് ആരും തിരിഞ്ഞ് നോക്കിയില്ല; ഒടുവില്…
എരുമേലി: തലയിൽ മുറിവേറ്റ് രക്തം വാർന്ന് ബോധരഹിതനായി റോഡിൽ വീണുകിടന്നയാൾ മദ്യപിച്ച നിലയിലായതിനാൽ ആശുപത്രിയിൽ എത്തിക്കാൻ ആരും തയാറായില്ല. വിവരമറിഞ്ഞെത്തിയ പോലീസ് ജീപ്പിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപിച്ച ശേഷം നടന്നുവരുന്നതിനിടെ കനകപ്പലം സ്വദേശികളായ രണ്ട് പേർ തന്നെ മർദിക്കുകയും തലയിൽ അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. സംഭവത്തിന്റെ മർദനദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടോയെന്നറിയാൻ സിസി കാമറകൾ പോലീസ് പരിശോധിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറിന് എരുമേലി കെഎസ്ആർടിസി ജംഗ്ഷനിലാണ് സംഭവം. പരിക്കേറ്റയാൾ ബോധം തെളിഞ്ഞപ്പോൾ തിരുവനന്തപുരം പാലോട് സ്വദേശി രാജൻ (58) എന്ന വിലാസം ആണ് നൽകിയതെന്നും നാളുകളായി എരുമേലിയിൽ ആക്രി പെറുക്കി വിറ്റ് ഉപജീവനം നടത്തുകയാണെന്നും പറഞ്ഞെന്ന് പോലീസ് പറഞ്ഞു. എരുമേലി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം. ദിലീപ്…
Read Moreആക്രമണ സ്വഭാവങ്ങളൊന്നും കാണിക്കുന്നില്ല! ആർപ്പൂക്കരയിൽ വീണ്ടും കുരങ്ങെത്തി; നാട്ടുകാര് പറയുന്നത് ഇങ്ങനെ…
ആർപ്പൂക്കര: ക്ഷേത്രത്തിനു സമീപം വീണ്ടും കുരങ്ങെത്തി. ഇന്നലെ രാവിലെയാണ് കുരങ്ങിനെ നാട്ടുകാർ കണ്ടത്. ഏതാനും മാസങ്ങൾക്കു മുന്പും പ്രദേശത്ത് കുരങ്ങിനെ കണ്ടിരുന്നുവെങ്കിലും പിന്നീട് അത് അപ്രത്യക്ഷമാകുകയായിരുന്നു. സിമന്റ് ലോഡുമായി വരുന്ന ലോറികളിൽ കയറിയാണ് കുരങ്ങ് ഇവിടെ എത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പനന്പാലത്തുള്ള സിമന്റ് ഗോഡൗണിലേക്ക് ഇതരസംസ്ഥാനങ്ങളിൽ നിന്നാണ് ലോറികളിൽ സിമന്റ് എത്തുന്നത്. മിക്കവാറും രാത്രി കാലങ്ങളിൽ ഓടിച്ചു വരുന്ന ലോറികളിലെ ഡ്രൈവർമാർ വിശ്രമത്തിനും മറ്റുമായി വഴിയരികിൽ നിർത്തുന്പോൾ ലോറികളിൽ കയറിക്കൂടുന്നതാകാം ഇവയെന്നും കരുതുന്നു. ഇന്നലെ എത്തിപ്പെട്ട കുരങ്ങിന്റെ വാൽ പകുതിയോളം മുറിഞ്ഞു പോയതുപോലെ തോന്നിക്കുന്നതാണ്. അന്പലക്കവലയിൽ രാവിലെ കണ്ട കുരങ്ങ് പിന്നീട് പെരുന്പടപ്പ് ഭാഗത്തേയ്ക്ക് നീങ്ങിയിരുന്നു. ആക്രമണ സ്വഭാവങ്ങളൊന്നും കുരങ്ങ് കാണിക്കുന്നില്ല.
Read Moreഇത്രയും വലിയ ചതിവേണ്ടായിരുന്നു; മഴക്കാലപൂർവ മാലിന്യം വേണ്ടെന്ന് ക്ലീൻ കേരള കമ്പനി; ശേഖരിച്ച പഞ്ചായത്തുകൾ വെട്ടിൽ; ചീഞ്ഞുനാറി പഞ്ചായത്തുകൾ
കോട്ടയം: മഴക്കാല പൂർവ ശുചീകരണം നടത്തി ശേഖരിച്ച മാലിന്യം ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് പഞ്ചായത്ത്, നഗരസഭാ അധികൃതർ. ആദ്യഘട്ടം ശേഖരിച്ച ഖരമാലിന്യം ക്ലീൻകേരള കന്പനി സ്വീകരിച്ചു. എന്നാൽ ഇനിയുളള മാലിന്യം സ്വന്തം ഉത്തരവാദിത്വത്തിൽ മറവു ചെയ്യാനാണ് പഞ്ചായത്തുകൾക്കും നഗരസഭകൾക്കും ജില്ലാ ശുചിത്വമിഷൻ നല്കിയ നിർദേശം. ക്ലീൻ കേരളയുടെ വാക്കു വിശ്വസിച്ച് മാലിന്യം ശേഖരിച്ച പഞ്ചായത്ത്, നഗരസഭാ അധികൃതർ ഇതോടെ വെട്ടിലായി. ഇവർ ശേഖരിച്ച ഖരമാലിന്യം ചാക്കുകളിൽ കെട്ടി ഓരോ സ്ഥലത്തും കൂട്ടിയിട്ടിരിക്കുകയാണ്. മാലിന്യം മറവു ചെയ്യാൻ ഒരു സൗകര്യവും ഇല്ലാതിരുന്ന പഞ്ചായത്തുകൾ വരെ മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമായി നടത്തി. ഇവരൊക്കെ ശേഖരിച്ച മാലിന്യം ഇപ്പോൾ ചാക്കുകളിൽ കെട്ടി ഓരോ സ്ഥലത്തും വച്ചിരിക്കുകയാണ്. ഇങ്ങനെ മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥലത്തെ താമസക്കാർ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ദിവസങ്ങൾ കഴിയുന്തോറും മാലിന്യത്തിന് രൂക്ഷഗന്ധം അനുഭവപ്പെടുന്നതാണ് സമീപവാസികളെ പ്രതിഷേധത്തിനിറക്കുന്നത്. ശേഖരിച്ച മാലിന്യം…
Read Moreഏക ആശ്രയം നീയേ അയ്യപ്പാ… സഞ്ചാരികൾ ആരും എത്തുന്നില്ല; കുമളിയിലെ സുഗന്ധവിള വ്യാപാര വിപണി രൂക്ഷമായ പ്രതിസന്ധിയിൽ
കുമളി: സഞ്ചാരികൾ എത്താത്തതിനാൽ സുഗന്ധവിള വ്യാപാര വിപണി രൂക്ഷമായ പ്രതിസന്ധിയിൽ. ഓരോ വർഷവും കോടിക്കണക്കിനു രൂപയുടെ വ്യാപാരം നടന്നിരുന്ന സ്പൈസസ് ഷോപ്പുകളാണ് ഇപ്പോൾ വ്യാപാരം ഇല്ലാതെ പ്രതിസന്ധി നേരിടുന്നത്. ഇപ്പോഴത്തെ ഏക ആശ്രയം ശബരിമല സീസണിലെ കച്ചവടം മാത്രമാണെന്ന് വ്യാപാരികൾ പറയുന്നു. പ്രധാനമായും തേക്കടി വിനോദ സഞ്ചാര കേന്ദ്രത്തിലെത്തുന്ന സ്വദേശ-വിദേശ സഞ്ചാരികളെ ആശ്രയിച്ച് മാത്രമാണ് കുമളിയിലെ സുഗന്ധവിള ഉൾപ്പെടെയുള്ള ഇതര വ്യാപാര സ്ഥാപനങ്ങളുടെ നിലനില്പ്. എന്നാൽ, മുൻ വർഷം കേരളത്തിലെ മഹാപ്രളയവും തുടർന്നുണ്ടായ നിപ്പ വൈറസ് ബാധയും സഞ്ചാരികളുടെ കേരളത്തിലേക്കുള്ള വരവിനെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഏലം, കാപ്പി, കുരുമുളക്, തേയില, കറിമസാലകൾ, കശുവണ്ടി പരിപ്പ്, ബദാം, ചിപ്സ് തുടങ്ങിയവയാണ് വില്പനയില്ലാതെ കടകളിൽ കെട്ടിക്കിടക്കുന്നത്. ലക്ഷക്കണക്കിനു രൂപ അഡ്വാൻസ് നൽകിയാണ് ഓരോ സ്പൈസസ് ഷോപ്പും പ്രവർത്തിക്കുന്നത്. ചില ഫെസ്റ്റിവൽ സീസണും ശബരിമല തീർഥാടന കാലവും ലഭിക്കുന്ന…
Read Moreഇത് വല്ലാത്തൊരു ഗതികേട് തന്നെ..! വാർഡുകളിലെ വീൽചെയറും സ്ട്രെച്ചറും കാണാനില്ല; എവിടെ തിരഞ്ഞാലും വീൽചെയർ അന്വേഷിക്കുന്ന അറ്റൻഡർമാർ; കോട്ടയം മെഡിക്കൽ കോളജിലെ കാഴ്ചയിങ്ങനെ…
കോട്ടയം: വീൽചെയറും സ്ട്രെച്ചറും എവിടെ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അതത് വാർഡുകളിലെ വീൽചെയറും സ്റ്റെച്ചറും കാണാതെ വിഷമിക്കുകയാണ് ജീവനക്കാർ. വാർഡിൽ കിടക്കുന്ന രോഗികളെ എക്സ്റേയ്ക്കും മറ്റ് വിഭാഗങ്ങളിലേക്കും മറ്റും പരിശോധനക്ക് കൊണ്ടുപോകുന്ന വീൽചെയർ അവിടെ ഉപേക്ഷിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. ഡിസ്ചാർജ് ചെയ്തു പോകുന്ന രോഗികളും ഇങ്ങനെ വരാന്തയിലും മറ്റും വീൽചെയർ ഉപേക്ഷിക്കും. അത് മറ്റാരെങ്കിലും ഉപയോഗിച്ച് മറ്റേതെങ്കിലും വാർഡിൽ ഉപേക്ഷിക്കും. അങ്ങനെ കൈമറിഞ്ഞ് ഓരോ വാർഡുകളിലേക്ക് പോകും. ഓരോ വാർഡിനും നല്കിയിരിക്കുന്ന വീൽചെയറിലും സ്റ്റെച്ചറിലും വാർഡിന്റെ പേര് എഴുതി ചേർത്തിട്ടുണ്ട്. ഡ്യൂട്ടി മാറുന്പോൾ ഹെഡ് നഴ്സ് തന്റെ വാർഡിലെ വീൽചെയറും സ്ട്രെ ച്ചറും എവിടെയെന്ന് അറ്റൻഡർമാരോട് അന്വേഷിക്കും. കണ്ടില്ലെങ്കിൽ അത് തേടിപ്പിടിച്ചു കൊണ്ടുവരേണ്ടത് അറ്റൻഡർമാരാണ്. പലപ്പോഴും വാർഡുകൾ കയറിയിറങ്ങി മണിക്കൂറുകൾ തെരഞ്ഞു കഴിഞ്ഞാവും സ്വന്തം വീൽ ചെയർ കിട്ടുക. രോഗികളെ കൊണ്ടുപോകുന്ന വീൽ ചെയർ തിരികെ വാർഡിൽ…
Read Moreനെത്തല്ലൂരിൽ കവല വീണ്ടും ചോരക്കളമാകുന്നു ; ആംബുലൻസ് ഓട്ടോയിൽ ഇടിച്ചുകയറി; റോഡരികിൽ നിന്നവർ ഓടി മാറിയതിനാൽ ഒഴിവായത് വൻ ദുരന്തം
കറുകച്ചാൽ: നെത്തല്ലൂർ കവല വീണ്ടും ചോരക്കളമാകുന്നു. ഇന്നലെ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ഡ്രൈവർ മല്ലപ്പള്ളി സ്വദേശി കുരുവിള ഈപ്പനെ (40) കാലിന് സാരമായി പരിക്കുകളോടെ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30-ന് ചങ്ങനാശേരി-വാഴൂർ റോഡിൽ നെത്തല്ലൂർ കവലയ്ക്ക് സമീപമായിരുന്നു അപകടം. മല്ലപ്പള്ളിയിൽനിന്നു പനിബാധിതനായ രോഗിയുമായി കോട്ടയം മെഡിക്കൽ കോളജിലേക്ക് പോകുകയായിരുന്നു ആംബുലൻസ്. ദിശതെറ്റി എത്തിയ സ്വകാര്യ ബസിൽ ഇടിക്കാതിരിക്കുവാനായി വെട്ടിച്ചുമാറ്റിയപ്പോൾ നിയന്ത്രണംവിട്ട വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്നു ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. ഇവിടെ റോഡരികിൽ നിന്നവർ ഓടി മാറിയതിനാൽ വൻ അപകടമാണ് ഒഴിവായത്. നാട്ടുകാർ രോഗിയെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. അപകടത്തിൽ ആംബുലൻസിന്റെ മുൻവശം ഭാഗികമായി തകർന്നു.
Read Moreസ്വർണക്കടക്കാരന്റെ ജാഗ്രത; പിടിയിലായത് സ്ഥിരം കള്ളൻ; ചെറിയ മോതിരം വെച്ച് വലിയ മോതിരം തട്ടുന്ന ശ്രീകാന്തിന്റെ തട്ടിപ്പുകൾ ഇങ്ങനെ…
വൈക്കം: ചെറിയ മോതിരം വച്ച് വലിയ മോതിരം തട്ടിയെടുക്കുന്ന സ്ഥിരം കള്ളൻ പിടിയിലായത് സ്വർണക്കടക്കാരന്റെ ജാഗ്രത. ആദ്യത്തെ മോഷണം വിജയിച്ച കള്ളൻ രണ്ടാമത്തെ പരീക്ഷണത്തെ തുടർന്ന് അകത്താവുകയും ചെയ്തു. സ്വർണക്കടകളിൽ മോഷണം നടത്തി വന്നയാളെ ഇന്നലെ തലയോലപറന്പ് പോലീസ് അറസ്റ്റു ചെയ്തു. ചങ്ങനാശേരി പായിപ്പാട് തെക്കേനടയിൽ ശ്രീകാന്തി (42) നെയാണ് വൈക്കം പഴേമഠം ജുവലറിയിൽ മോഷണം നടത്തുന്നതിനിടയിൽ പോലീസ് അറസ്റ്റ് ചെയ്തത്. തലയോലപ്പറന്പ് ടൗണിൽ പ്രവർത്തിക്കുന്ന കണ്ടത്തിൽ ജൂവലറിയിൽ നിന്നും സ്വർണം വാങ്ങനേയെന്ന വ്യാജേന എത്തി സ്വർണ മോതിരം വയ്ക്കുന്ന പാഡിൽ രണ്ടു ഗ്രാം തൂക്കം വരുന്ന സ്വർണത്തിന്റെ മോതിരം വച്ചശേഷം സമാന ഫാഷനിലുള്ള എട്ടുഗ്രാം തൂക്കം വരുന്ന 28,000രൂപാ വിലമതിക്കുന്ന മോതിരം ജീവനക്കാർ അറിയാതെ ഇയാൾ കഴിഞ്ഞ രണ്ടിനു ഉച്ചയ്ക്ക് ഒന്നിനു മോഷ്ടിച്ചിരുന്നു. ഇന്നലെ സമാനരീതിയിൽ വൈക്കം പഴേമഠം ജൂവലറിയിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടയിൽ ജ്വല്ലറി ജീവനക്കാർ…
Read More