ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇരുന്നും നിന്നും മടുത്ത രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആശ്വാസ വാർത്ത.ഇനി ക്ഷീണമകറ്റാൻ തല ചായ്ക്കാനൊരിടം തേടി അലയേണ്ട. വീട്ടിൽ കിടക്കുന്നതുപോലെ നല്ല മെത്തയിൽ കിടന്നുറങ്ങാം. ഒരു ദിവസത്തേക്ക് വെറും 50 രൂപ മാത്രം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ എത്തുന്ന സ്ത്രീകളുടെ പുരുഷൻമാരായ കൂട്ടിരിപ്പുകാർക്കാണ് തൊട്ടടുത്ത് വിശ്രമ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഡോർമെറ്ററി രൂപത്തിലാണ് വിശ്രമ കേന്ദ്രം. റെയിൽവേ ബർത്ത് പോലെ ഒരു കട്ടിലിൽ താഴെയും മുകളിലുമായി രണ്ടുപേർക്ക് കിടക്കാം. 24 മണിക്കൂർ നേരത്തേക്ക് 50 രൂപയാണ് ഫീസ്. പകൽ മുഴുവൻ രോഗികളുടെ ചികിത്സ സംബന്ധമായ പല ആവശ്യങ്ങൾക്ക് ഓടിനടന്ന് തളർന്നശേഷം രാത്രിയിൽ കുറച്ച് നേരമെങ്കിലും ഒന്നു വിശ്രമിക്കുവാൻ കഴിയുന്നത് വളരെ ആശ്വാസകരമാണ്. രണ്ടു മുറികളിലായി 40 കിടക്കകൾ ഉണ്ട്. ഇവിടെ വിശ്രമിക്കുവാൻ വരുന്ന ആളുടെ മുഴുവൻ രേഖകളും ( രോഗിയുടേതും) പരിശോധിച്ചശേഷം,…
Read MoreCategory: Kottayam
ആതീവ ജാഗ്രതയിൽ പോലീസ്..! ഇടുക്കിയിൽ മദ്യവുമായി പോയ ലോറി മറിഞ്ഞു; കുപ്പിക്കൾക്ക് കാവൽ നിന്ന് പോലീസ്; അപകടത്തിൽ ഡ്രൈവർ മരിച്ചു
തൊടുപുഴ: ഇടുക്കിയിൽ ബിവറേജസ് വെയർഹൗസിലേക്കു മദ്യവുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഇടുക്കി വെങ്ങല്ലൂർ സ്വദേശി ഇസ്മയിൽ ഹുസൈൻ ആണ് മരിച്ചത്.കുളമാവിന് സമീപം ഇയ്യനാട് ബിവറേജസ് വിൽപ്പന ശാലയിലേക്കു പോയ ലോറിയാണു മറിഞ്ഞത്. മറിഞ്ഞ ലോറിക്കു സമീപം മദ്യക്കുപ്പികൾക്കു പോലീസ് കാവൽ നിൽക്കുകയാണ്.
Read Moreസമയം തെറ്റിച്ചുള്ള തമ്മിലടി ഒഴിവാക്കാം..! കോട്ടയത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നിർദേശങ്ങൾ സമർപ്പിച്ച് ബസ് ഉടമകൾ
കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നൂതന നിർദേശങ്ങളുമായി ബസുടമകൾ ജില്ലാ ഭരണാധികാരികൾക്ക് നിവേദനം നല്കി. എന്നാൽ ഇതുവരെ യോഗം വിളിച്ചു ചേർത്ത് ഇക്കാര്യത്തിൽ ചർച്ച നടത്തിയില്ല. ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ കളക്്ടർക്കും ജില്ലാ പോലീസ് ചീഫിനും ആർടിഒ യ്ക്കുമാണ് നിവേദനം നൽകിയത്. നഗരത്തിൽ വാഹന ബാഹുല്യം മൂലം അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ചർച്ച ചെയ്തു പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം. ഗതാഗതക്കുരുക്കിനു പരിഹാരം നിർദേശിച്ചുള്ള നിർദേശങ്ങളും നിവേദനത്തോടൊപ്പം നൽകിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് മൂലം ദിവസവും ബസുകളുടെ ട്രിപ്പുകൾ മുടങ്ങുന്നത് പതിവാണ്. ട്രിപ്പുകൾ മുടങ്ങുകയും സമയം തെറ്റി ഓടുകയും ചെയ്യുന്നതോടെ ബസ് ജീവനക്കാർ തമ്മിൽ വഴക്കുണ്ടാകുന്നതും പതിവായിരിക്കുകയാണ്. കെകെ റോഡുവഴി വരുന്ന ദീർഘദൂര ബസുകൾ പഴയതുപോലെ ലോഗോസ് ജംഗ്ഷനിൽ ആളിറക്കി ശാസ്ത്രി റോഡുവഴി നാഗന്പടത്ത് എത്തുക. കെഎസ് ആർടിസിയും ഇതേപോലെ വന്നു കഐസ്ആർടിസി സ്റ്റാൻഡിൽ എത്തുക, തെക്കോട്ടു പോകുന്ന…
Read Moreഒരാൾ ഓർഡർ ചെയ്ത ഭക്ഷണം മറ്റൊരാൾ കഴിച്ചു, തർക്കം അടിപിടിയായി, ഒരാൾക്ക് പട്ടികയ്ക്ക് അടിയേറ്റു ; സംഭവം കോട്ടയത്ത്
കോട്ടയം: ചായക്കടയിൽ ഭക്ഷണം കഴിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം അടിപിടിയിൽ കലാശിച്ചു. ഒരാൾക്ക് പട്ടികയ്ക്ക് അടിയേറ്റു. കേസിൽ ഒരാളെ ഗാന്ധിനഗർ പോലീസ് അറസ്റ്റു ചെയ്തു. മറ്റൊരാൾ ഒളിവിൽ. ഇന്നലെ രാത്രി മെഡിക്കൽ കോളജിനു സമീപമാണ് സംഭവം. തിരുവനന്തപുരം സ്വദേശി ബാബു (55)വിനാണ് പട്ടികയ്ക്ക് അടിയേറ്റത്. ഇയാൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പാന്പാടി ഇലക്കൊടിഞ്ഞി ആലക്കുളം വീട്ടിൽ ബിനു (42)വാണ് അറസ്റ്റിലായത്. ഇയാളെ ജാമ്യത്തിലെടുക്കാൻ ആളില്ലാതിരുന്നതിനാൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാനം സ്വദേശി രാജുവാണ് ഒളിവിൽ പോയത്. മൂവരും മെഡിക്കൽ കോളജ് ഭാഗത്ത് ചെറിയ പണികളൊക്കെ ചെയ്തു ജീവിക്കുന്നവരാണ്. പ്രതികൾ ഓർഡർ ചെയ്ത ഭക്ഷണം ബിനു വാങ്ങി കഴിച്ചു. ഇതേ ചൊല്ലിയുള്ള തർക്കാണ് അടിപിടിയിൽ കലാശിച്ചത്.
Read Moreഈരാറ്റുപേട്ടയിൽ വൻ ചീട്ടുകളി സംഘം അറസ്റ്റിൽ! മൂന്നേകാൽ ലക്ഷം രൂപയുമായി 16പേർ അറസ്റ്റിൽ
കോട്ടയം: ഈരാറ്റുപേട്ടയിൽ വൻ ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടി. കളിക്കളത്തിൽ നിന്ന് മൂന്നേകാൽ ലക്ഷം രൂപ പിടിച്ചെടുത്തു. 16 പേരെ അറസ്റ്റു ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പാലാ ഡിവൈഎസ്പിയുടെ സ്ക്വാഡും ഈരാറ്റുപേട്ട പോലീസും ചേർന്ന് തിങ്കളാഴ്ച രാത്രിയിലായിരുന്നു റെയ്ഡ്. ഈരാറ്റുപേട്ട ബസ്സ്റ്റാൻഡിനു സമീപത്തെ ഒഴിഞ്ഞ കടമുറി വാടകയ്ക്കെടുത്തായിരുന്നു ചീട്ടുകളി. മുറികൾ വാടകയ്ക്കെടുത്ത് ചീട്ടുകളി നടത്തുന്ന സംഘത്തെക്കുറിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഓരോ ദിവസവും സ്ഥലം മാറിയാണ് ഇവർ ചീട്ടുകളി നടത്തിയിരുന്നത്. തിങ്കളാഴ്ച ഈരാറ്റുപേട്ടയിൽ ചീട്ടുകളി നടക്കുന്നുവെന്ന വിവരം അറിഞ്ഞാണ് പോലീസ് എത്തിയത്. ആറു മണിയോടെ കളിക്കാർ ഓരോരുത്തർ മുറിയിൽ പ്രവേശിക്കും. തുടർന്ന് ഒരാൾ ഷട്ടർ അടച്ചു പൂട്ടി പുറത്തു കാവൽ നിൽക്കും. മുറി പൂട്ടിയിട്ടിരിക്കുന്നതിനാൽ ആർക്കും സംശയം തോന്നുകയില്ല. മഫ്തിയിൽ സ്ഥലത്ത് നിരീക്ഷണം നടത്തിയ പോലീസ് ചീട്ടുകളിക്കാർ എത്തിയ വിവരം എസ്ഐയെ അറിയിച്ചു.…
Read More‘ഇനി ചോദിക്കാനും പറയാനും ആളുണ്ട് ’..! ഈരയിൽ കടവ് ബൈപാസ് റോഡിൽ ഇനി മാലിന്യം തള്ളിയിൽ നിങ്ങൾ കുടുങ്ങും
കോട്ടയം: ഈരയിൽകടവ് ബൈപാസ് റോഡ് ‘നാലുമണിക്കാറ്റ് മോഡൽ’ വിനോദ സഞ്ചാര കേന്ദ്രമാകുന്നു. വൈകുന്നേരങ്ങളിൽ കാറ്റു കൊള്ളാനും കുട്ടികളുമായി വന്നിരിക്കാനുമുള്ള വിശ്രമ കേന്ദ്രമാക്കാൻ ഹരിത കേരളം മിഷനും മീനച്ചിലാർ- മീനന്തറയാർ- കൊട ൂരാർ പുനർസംയോജന പദ്ധതിയും കൈകോർത്തു. മണിപ്പുഴ – ഈരയിൽ കടവ് ബൈപാസ് റോഡിന് ഇരുവശവും ഫല വ്യക്ഷങ്ങൾ വച്ചു പിടിപ്പിച്ച് പച്ചത്തുരുത്ത് സൃഷ്ടിച്ചാണ് ഇവിടം മനോഹരമാക്കുന്നത്. കയർ ഭൂവസ്ത്രം വിരിച്ച് പച്ചപ്പുല്ല് പിടിപ്പിച്ച് മനോഹരമാക്കിയ ബൈപാസ് റോഡിൽ മാലിന്യങ്ങൾ തള്ളിയും മറ്റും സാമൂഹ്യദ്രോഹികൾ നശിപ്പിക്കാൻ ശ്രമിക്കുന്ന വിവരം ചിത്രം സഹിതം രാഷ്ട്രദീപിക പുറത്തുകൊണ്ടുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ബൈപാസ് റോഡിനു പുനർജനി നൽകാൻ മീനച്ചിലാർ- മീനന്തറാർ-കൊടൂരാർ നദീപുനർസംയോജപദ്ധതി കൂട്ടായ്മ തീരുമാനിച്ചത്. ആധുനിക രീതിയിൽ റോഡ് നിർമിച്ചതിനു ശേഷം റോഡിന്റെ സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് ഇരു വശങ്ങളിലും കയർ ഭൂവസ്ത്രം സ്ഥാപിച്ചത്. മരങ്ങളും വച്ചുപിടിപ്പിച്ചിരുന്നു. എന്നാൽ നഗരത്തിനു തന്നെ നാണക്കേടാകുന്ന…
Read Moreമോഷണക്കേസിൽ പിടിയിലായ പ്രതി സനീഷ് തട്ടിപ്പുകളുടെ രാജാവ്; അന്തർ സംസ്ഥാന കേസുൾപ്പെടെ എണ്ണിയാല് തീരാത്ത കേസുകൾ
തൊടുപുഴ: വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതി യുവാക്കളിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ തൊടുപുഴ പോലീസിന്റെ പിടിയിലായ പ്രതി ഒട്ടേറെ വൻ തട്ടിപ്പുകൾ നടത്തിയിരുന്നതായി പോലീസിനു സൂചന ലഭിച്ചു. അന്തർ സംസ്ഥാന ബന്ധങ്ങളുള്ള ഇയാൾ കോടികളുടെ തട്ടിപ്പുകൾ ഇയാൾ നടത്തിയിരുന്നെന്നാണ് പ്രാഥമിക വിവരം. തൊടുപുഴയിലെ ലോട്ടറി വിൽപ്പനക്കാരിയിൽ നിന്നും പണവും സ്വർണവും അടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിലാണ് കൊട്ടാരക്കര സ്വദേശിയായ തിരുവനന്തപുരം പിടിപി നഗർ ടി/സി-6/1840 പ്ലോട്ട് നന്പർ 26-ൽ സജ്നാമൻസിലിൽ വിനോദ് എന്നു വിളിക്കുന്ന സനീഷ് (40) കഴിഞ്ഞ ദിവസം പിടിയിലായത്. എന്നാൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് അന്തർ സംസ്ഥാന തട്ടിപ്പു വിവരങ്ങൾ പുറത്താകുന്നത്. തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ മാസം 18-നാണ് ലോട്ടറി വിൽപ്പനക്കാരിയുടെ പണവും സ്വർണവും അടങ്ങിയ…
Read Moreകസേര കളി തുടരുന്നു..! യാതൊരുവിധ വിട്ടുവീഴ്ചയ്ക്കുമില്ലാതെ ചെയർമാൻ ചെയറിൽ താൻ തന്നെയെന്ന് ജോസ് കെ. മാണി
കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ ചെയർമാൻ സ്ഥാനം സംബന്ധിച്ച വിഷയത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ജോസ് കെ.മാണി എംപി. പാർട്ടി ചെയർമാനെ തെരഞ്ഞെടുത്തത് നിയമപരവും ജനാധിപത്യപരവുമായിട്ടാണെന്നും അദ്ദേഹം ആവർത്തിച്ചു. നേരത്തെ, ജോസ് കെ. മാണിയുടെ ചെയർമാൻ സ്ഥാനം വെന്റിലേറ്ററിലാണെന്ന് പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ്. പറഞ്ഞിരുന്നു. ചെയർമാൻ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാട് സമവായത്തിന് തയാറല്ല എന്നതിന്റെ സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്റെ ചെയർമാൻ സ്ഥാനം വെന്റിലേറ്ററിലാണെന്ന് പറഞ്ഞ ജോസഫിന്റെ രാഷ്ട്രീയജീവിതം പലവട്ടം വെന്റിലേറ്ററിലായതാണെന്നും അന്നെല്ലാം അദ്ദേഹത്തെ രക്ഷിച്ചതു കെ.എം. മാണിയാണന്നും ജോസ് കെ. മാണി ഞായറാഴ്ച പറഞ്ഞിരുന്നു.
Read Moreകോട്ടയം മെഡിക്കൽ കോളജ് വീണ്ടും ചർച്ചാ വിഷയമാകുന്നു; ഇത്തവണ പ്രശ്നക്കാർ രോഗികളുടെ ബന്ധുക്കൾ; രോഗികളോടൊപ്പം എത്തുന്ന കൂട്ടിരിപ്പിക്കുകാർ വനിതാ ജീവനക്കാരുടെ ഫോട്ടോ എടുക്കുന്നതാണ് പുതിയ വിവാദം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ഫോട്ടോ രോഗികളുടെ ബന്ധുക്കൾ മൊബൈൽ ഫോണിൽ പകർത്തുന്നത് വ്യാപകമാകുന്നു. ഇതിനെതിരേ ശക്തമായ നടപടിയുണ്ടാവണമെന്നാണ് വനിതാ ജീവനക്കാരുടെ ആവശ്യം. പലരും നാണക്കേട് ഓർത്താണ് പരാതിക്ക് തയ്യാറാകാത്തതെന്ന് പറയുന്നു. കഴിഞ്ഞ ദിവസം വാർഡിനുള്ളിൽ തറ കഴുകിക്കൊണ്ടിരിക്കെ വാർഡിനുള്ളിൽ പ്രവേശിക്കണമെന്ന് വാശി പിടിച്ച യുവതിയോട് അൽപ്പം കഴിയട്ടെ എന്നു പറഞ്ഞതിനാണ് ജീവനക്കാരിയുടെ ഫോട്ടോയെടുത്തത്. വാർഡിനകത്ത് തറ വൃത്തിയാക്കുന്പോൾ രോഗികളുടെ കൂട്ടിരിപ്പുകാരെ വാർഡിന്റെ ഉള്ളിലേക്ക് പ്രവേശിപ്പിക്കില്ല. എന്നാൽ വാർഡ് കഴുകിക്കൊണ്ടിരിക്കുന്നതിനിടയിൽ ഒരു രോഗിയുടെ യുവതിയായ ബന്ധു വാർഡിനുള്ളിലേക്ക് പ്രവേശിക്കുവാൻ തുടങ്ങി. ഇത് ജീവനക്കാരി വിലക്കി. അല്പ നേരം അവിടെ നിൽക്കൂ, കഴുകി വൃത്തിയായ ശേഷം അകത്തേക്ക് പ്രവേശിക്കാമെന്ന് ജീവനക്കാരി പറഞ്ഞു. എനിക്ക് കാത്തിരിക്കുവാൻ സമയമില്ലെന്നും നിന്നെയൊക്കെ കാണിച്ചു തരാമെന്നും പറഞ്ഞ് ഈ യുവതി ജീവനക്കാരിയുടെ ഫോട്ടോ മൊബൈലിൽ പകർത്തി. ഫോട്ടോ…
Read Moreതിരുവാതുക്കലിൽ വീടുകയറി ആക്രമണം; പ്രതികൾ ഒളിവിൽ; ആക്രമത്തിന് പിന്നിലെ കഞ്ചാവ് മാഫിയകളെ പൊക്കാനൊരുങ്ങി പോലീസും
കോട്ടയം: തിരുവാതുക്കലിൽ മാരകായുധങ്ങളുമായി വീടാക്രമിച്ച സംഘത്തെ പിടികൂടിയില്ല. അക്രമികൾ ഒളിവിലാണെന്ന് പോലീസ് പറയുന്നു. രണ്ടു പേരെ ആക്രമിച്ച സംഘം വീട് തല്ലിത്തകർത്തു. കോട്ടയം തിരുവാതുക്കൽ മാന്താറ്റിൽ പ്രീമിയർ കോളജിനു സമീപം കളത്തൂത്തറ മെഹബൂബിന്റെ വീടാണ് അക്രമി സംഘം തകർത്തത്. മെഹബൂബ്, അയൽവാസി കാർത്തിക്(24) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് കന്പിവടി ഉപയോഗിച്ച് അടിയേറ്റ കാർത്തിക് മെഡിക്കൽ കോളജിലും, മെഹബൂബ് ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം 4.30-നാണ് സംഭവം. പ്രദേശത്ത് കഞ്ചാവ് മാഫിയയുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം മാഫിയ സംഘവും നാട്ടുകാരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായിരുന്നു. ഇതിനു പ്രതികാരം ചോദിക്കാൻ എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നു സംശയിക്കുന്നതായി കോട്ടയം വെസ്റ്റ് പോലീസ് പറഞ്ഞു. കന്പിവടിയും, വടിവാളും ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയ സംഘം വീടിനുള്ളിൽ ആക്രമണം നടത്തുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകളും, ഗൃഹോപകരണങ്ങളും സംഘം തല്ലിത്തകർത്തു. വീട്ടുമുറ്റത്തിരുന്ന ബൈക്ക്…
Read More