സൈനികനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം;  മുഖ്യ പ്രതി അലോട്ടിയും സംഘവും അറസ്റ്റിൽ;   നിരവധി കേസുകളിലെ പ്രതിയായ അലോട്ടിയെ ഗുണ്ടാലിസ്റ്റിൽപ്പെടുത്തി പോലീസ്

കോട്ടയം: ഗുണ്ട അലോട്ടിക്ക് കേസുകളുടെ എണ്ണത്തിൽ കുറവില്ല. കഞ്ചാവ്, മയക്കുമരുന്ന്, ക്വട്ടേഷൻ, അക്രമം, പോലീസ്, എക് സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ കേസുകളുടെ എണ്ണം എത്രയെന്നു പോലും അലോട്ടിക്കും തിട്ടമില്ല. ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തി ജയിലിൽ അടച്ചെങ്കിലും പുറത്തിറങ്ങിയാൽ അക്രമമാണ്. സൈനികനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഇന്നലെ അറസ്റ്റിലാകുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. അലോട്ടി ഉൾപ്പെടെ നാലു പേരെയാണു ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ആർപ്പൂക്കര സ്വദേശി വിഷ്ണുവിനെ (22) ആക്രമിച്ചതിന് ആർപ്പൂക്കര വില്യൂന്നി കൊപ്രായിൽ ജയ്സ്മോൻ (അലോട്ടി, 24), കോലേട്ടന്പലം ഉന്പുകാട്ട് ജീമോൻ (24), കോലേട്ടന്പലം പാലത്തൂർ ടോമി ജോസഫ് (22), പുല്ലരിക്കുന്ന് കുട്ടത്തിൽ ജിത്തു ജോസഫ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവർ വില്ലൂന്നിഭാഗത്ത് ആൾ താമസമില്ലാത്ത വീട്ടിൽ ഒളിവിലാണെന്നു ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് വിവരം കിട്ടിയതനുസരിച്ച് എസ്ഐ അനൂപ് ജോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ…

Read More

ക്രിസ്മസ് വിപണിയിലെ കച്ചവടം പൊടിപൊടിക്കുന്നു;  നക്ഷത്രങ്ങളും അലങ്കാര സാമഗ്രികളുമായി ഇതര സംസ്ഥാനക്കാരും

കോട്ടയം: ക്രിസ്മസിനു രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ വിപണി സജീവമായി. ക്രിസ്മസ് പുൽക്കൂടും വീടും ക്രിസ്മസ് ട്രീയും വർണാഭമാക്കാനുള്ള അലങ്കാര സാമഗ്രികളാണു വിൽപനയ്ക്കുള്ളത്. നക്ഷത്രങ്ങളും അലങ്കാര സാമഗ്രികളുമായി ഇതര സംസ്ഥാനക്കാരും നിരത്തുകളിലുണ്ട്. മഹാരാഷ്ട്രയിൽനിന്നും വലിയ ബലൂണുകളുമായി സ്ത്രീകളും കുട്ടികളും തന്പടിച്ചിരിക്കുന്നു. അടുത്തയാഴ്ച സ്കൂളുകളിലും കോളജുകളിലും ക്രിസ്മസ് ആഘോഷം നടക്കുന്നതിനു മുന്നോടിയായാണ് ഇത്തരം സാധനങ്ങളുടെ കച്ചവടക്കാരെത്തിയിരിക്കുന്നത്. ക്രിസ്മസ് പപ്പായുടെ മുഖംമൂടിയും തലമൂടിയും വിൽപനയ്ക്കുണ്ട്. വൈകാതെ വഴിയോരങ്ങളിൽ പടക്കം, പൂത്തിരി, കന്പിത്തിരി വിൽപനയും സജീവമാകും. സ്കൂൾ,കോളജ് ആഘോഷങ്ങൾക്കുള്ള വസ്തുക്കൾക്കാണ് ഇപ്പോൾ ആവശ്യക്കാരേറെ. നക്ഷത്രം വാങ്ങാനും നിരവധി ആളുകൾ എത്തുന്നുണ്ട്.

Read More

ഭരണത്തുടർച്ച സ്വപ്നം കണ്ട ബിജെപിക്ക് സെമിഫൈനലിൽ കനത്ത പരാജയം;  ബിജെപിക്ക് ഇനി കാര്യങ്ങൾ അത്ര ഈസിയല്ല

നിയാസ് മുസ്തഫ കോട്ടയം: സെമിഫൈനലിൽ തോറ്റ ബിജെപിക്ക് 2019ലെ പാർ ലമെന്‍റ് തെരഞ്ഞെടുപ്പ് അത്ര ഈസി ആയിരിക്കില്ല. കേന്ദ്ര ത്തിൽ ഭരണത്തുടർച്ച സ്വപ്നം കണ്ടു നടന്ന ബിജെപിക്ക് അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ എട്ടിന്‍റെ പണിയാണ് കിട്ടിയിരിക്കുന്നത്. രാജസ്ഥാനിൽ കോൺഗ്രസ് വിജയിച്ചേക്കുമെന്ന് ഏറെക്കുറെ ബിജെപിയും കണക്കുകൂട്ടിയതാണ്. പക്ഷേ മൂന്നുതവണ തുടർ ച്ചയായി ഭരിച്ച മധ്യപ്രദേശും ഛത്തീസ്ഗഡും കൈവിട്ടു പോകു മെന്ന് ബിജെപി ഒരിക്കലും കരുതിയിരുന്നില്ല. സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ തോൽവി ഏറ്റുവാങ്ങിയ തോടെ ബിജെപി അണികളുടെ ആത്മവിശ്വാസവും കുറഞ്ഞു. അണികളിൽ ആത്മവിശ്വാസം നിറയ്ക്കുക എന്നതാവും ബിജെ പിയുടെ മുന്നിലെ ഇനിയുള്ള പ്രധാന ദൗത്യം. ഇതോടൊപ്പം തെരഞ്ഞെടുപ്പു ഫലം കേന്ദ്രസർക്കാരിന്‍റെ വില യിരുത്തലല്ലായെന്നും ഭരണത്തിലിരുന്ന അതാത് സംസ്ഥാന സർക്കാരുകളുടെ പരാജയമായി കണ്ടാൽ മതിയെന്നുമുള്ള തരത്തിൽ വ്യാപകമായ പ്രചാരണവും ബിജെപിക്ക് ഇനിയുള്ള കാലം നടത്തേണ്ടി വരും. കേന്ദ്ര സർക്കാരിന്‍റെ…

Read More

ശബരിമലയിൽ പുതിയ പോലീസ് സംഘം 14ന്; ഐജി ശ്രീജിത്തിന്‍റെ ചുമതല മകരവിളക്കിനു തലേ ദിവസം വരെ

പത്തനംതിട്ട: ശബരിമലയിൽ സുരക്ഷാ ചുമതലയിലേക്കുള്ള മൂന്നാംഘട്ട സേന 14നു ചുമതലയേൽക്കും. ഐജി എസ്. ശ്രീജിത്തിന് പന്പയിലെയും സന്നിധാനത്തെയും മേൽനോട്ടച്ചുമതല നൽകി. നിലയ്ക്കൽ, എരുമേലി, വടശേരിക്കര എന്നിവിടങ്ങളിലെ സുരക്ഷാ മേൽനോട്ടം ഇന്‍റലിജൻസ് ഡിഐജി എസ്. സുരേന്ദ്രനാണ്. തുലാമാസ പൂജയ്ക്ക് ശബരിമലയിലെ മേൽനോട്ടചുമതലയിലുണ്ടായിരുന്ന ഐജി ശ്രീജിത്ത് അന്നു പോലീസ് വേഷത്തിൽ യുവതിയെ മലകയറ്റാൻ സഹായിച്ചുവെന്ന പേരിൽ ഏറെ പഴി കേട്ടിരുന്നു. ശബരിമല മണ്ഡല, മകരവിളക്കുകാലം നാലു ഘട്ടങ്ങളിലായാണ് പോലീസ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. 14നു ചുമതലയേൽക്കുന്ന സംഘം 29 വരെ ശബരിമലയിലും അനുബന്ധ പ്രദേശങ്ങളിലുമുണ്ടാകും. മണ്ഡലപൂജ കഴിഞ്ഞ് 27നു നട അടയ്ക്കുമെങ്കിലും മകരവിളക്കിനു നട തുറക്കുന്നതിനു തലേന്നു നാലാംഘട്ട സംഘം ചുമതലയേറ്റ ശേഷമേ ഇവർക്കു മടങ്ങാനാകൂ. സന്നിധാനത്തു കോഴിക്കോട് റൂറൽ ഡിസിപി ജി. ജയദേവ്, ക്രൈംബ്രാഞ്ച് എസ്പി പി.ബി. രാജീവ് എന്നിവർ പോലീസ് കണ്‍ട്രോളർമാരായി പ്രവർത്തിക്കും. പന്പയിൽ കാർത്തികേയൻ ഗോകുലചന്ദ്രൻ, ഷാജി…

Read More

കള്ളും ഭക്ഷണവും കഴിച്ചശേഷം പണം നൽകാതെ മുങ്ങിയാളെ മാനേജർ കൈയോടെ പൊക്കി; പിന്നീട് സംഘം ചേർന്നെത്തിയ യുവാവ് ഷാപ്പ്അടിച്ചു തകർത്തു; പാറയ്ക്കൽകടവ്  ഷാപ്പിൽ നടന്ന ഗുണ്ടായിസം ഇങ്ങനെ…

കോട്ടയം: ഷാപ്പിൽ കയറി കള്ളും കറിയും കഴിച്ചു. പൂസായപ്പോൾ പണം നല്കാതെ പോയി. ഷാപ്പ് മാനേജർ പുറകെ ചെന്നു പണം വാങ്ങിയതിന്‍റെ പ്രതികാരമായി ഷാപ്പ് അടിച്ചു തകർത്തു. 30,000 രൂപയുടെ നഷ്ടം വരുത്തിയതിന് ഷാപ്പ് മാനേജർ പോലീസിൽ പരാതി നല്കി. ഒരാളെ ഈസ്റ്റ് പോലീസ് പിടികൂടി. കൊല്ലാട് പാറയ്ക്കൽകടവ് ഭാഗത്തെ കള്ളുഷാപ്പിൽ ഇന്നലെ രാത്രിയാണ് സംഭവം. ഏതാനും പേർ ചേർന്ന് ഷാപ്പിലെത്തി വയറുനിറയെ കള്ളും കറിയും കഴിച്ച ശേഷം പണം നല്കാതെ പോയി. ഷാപ്പ് മാനേജർ പുറകെ ചെന്ന് പണം വാങ്ങി. ഇതിന്‍റെ വൈരാഗ്യത്തിനാണെന്നു പറയുന്നു. കുറെ കഴിഞ്ഞപ്പോൾ എട്ടംഗ സംഘം ഷാപ്പിലെത്തി കണ്ണിൽ കണ്ടതെല്ലാം തല്ലിപ്പൊട്ടിക്കുകയായിരുന്നു. പുതുപ്പള്ളി സ്വദേശി ശ്രീലാൽ ആണ് അറസ്റ്റിലായത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും.

Read More

2014 ലെ  മോദി തരംഗം മങ്ങുന്നു, കോൺഗ്രസിന് ആശ്വാസം; കോൺഗ്രസിന്‍റെ മൃദുഹൈന്ദവനയം ബിജെപിക്ക് ഭീഷണിയായി

നിയാസ് മുസ്തഫ കോട്ടയം: 2014ൽ കേന്ദ്രത്തിൽ അധികാരത്തിലെത്താൻ ബിജെ പിയെ തുണച്ചത് നരേന്ദ്രമോദി തരംഗമായിരുന്നു. എന്നാൽ 2019ൽ രാജ്യം പാർലമെന്‍റ് തെരഞ്ഞെടുപ്പിലേക്ക് കടക്കാൻ ഒരുങ്ങി നിൽക്കുന്ന വേളയിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീ സ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകൾ ബിജെപിയുടെ ഭാവി അനിശ്ചിതത്വ ത്തിലാക്കുന്നു. കോൺഗ്രസിന് ആശ്വസിക്കാൻ വക നൽകു ന്നുവെന്ന് മാത്രമല്ല, ബിജെപിക്ക് ശക്തമായ വെല്ലുവിളിയും ഉ‍യർത്തിയിരിക്കുന്നു. പാർലമെന്‍റ് തെരഞ്ഞെടുപ്പിനു മുന്പുള്ള സെമിഫൈനൽ എന്നായിരുന്നു അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കപ്പെട്ടത്. രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പിൽ ബിജെപിയും കോണ്‍ഗ്രസും ഒരേപോലെയാണ് പ്രതീക്ഷ വച്ചുപുലർത്തിയത്. മൊത്തത്തിൽ നോക്കിയാൽ തെരഞ്ഞെടുപ്പു ഫലം കോൺഗ്രസിന് അനുകൂലമാകുന്പോൾ 2019 ആദ്യം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാവി കോൺഗ്രസിന് അനുകൂലമാകുമെന്ന് തന്നെ കരുതാമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കേന്ദ്രത്തിൽ ബിജെപി ഭരിക്കുന്പോൾ അതിന്‍റെ പ്രതിഫലനമായിരിക്കും അഞ്ചു സംസ്ഥാനങ്ങളിലും ഉണ്ടാവുക. കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന്…

Read More

കാഞ്ഞിരപ്പള്ളിയിലെ കംഫർട്ട് സ്റ്റേഷൻ; കരാറുകാരനൊപ്പം ഒത്തുകളിച്ച്   ഭരണ-പ്രതിപക്ഷാംഗങ്ങൾ;  നാട്ടുകാരുടെ ആരോപണങ്ങൾ ചർച്ചയാവുന്നു

കാഞ്ഞിരപ്പള്ളി: കംഫർട്ട് സ്റ്റേഷൻ വിഷയത്തിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും കരാറുകാരനുമായി ഒത്തുകളിക്കുന്നുവെന്ന് ആരോപണം. ബസ്‌സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ മാസങ്ങൾ കഴിഞ്ഞിട്ടും തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഭരണസമിതിയിലെയും പ്രതിപക്ഷത്തെയും ചില അംഗങ്ങളുമായി കരാറുകാരനു ബന്ധമുണ്ടെന്നും ഇക്കാരണത്താലാണ് കംഫർട്ട് സ്റ്റേഷൻ തുറന്നു നൽകാത്തതുമെന്നാണ് ഇതിനിടെ ആരോപണമുയർന്നിരിക്കുന്നത്. പഞ്ചായത്തിലെ പല പ്രവൃത്തികളും കംഫർട്ട് സ്റ്റേഷൻ കരാറുകാരനാണ് ഏറ്റെടുത്ത് നടത്തുന്നതെന്നും ഇത്തരത്തിൽ അംഗങ്ങൾക്ക് കൈമടക്ക് ലഭിക്കുന്നതിനാലാണ് ഭരണപ്രതിപക്ഷ ഭേദമെന്യേ ആരും ഇക്കാര്യത്തിൽ ശബ്ദമുയർത്താത്തതെന്നുമാണ് നാട്ടുകാരുടെ ആരോപണം. കംഫർട്ട് സ്റ്റേഷന്‍റെ പ്രവർത്തനം നിലച്ചതോടെ സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ ബുദ്ധിമുട്ടിലാണ്. മലമൂത്രവിസർജനം നടത്തണമെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളെയോ ഹോട്ടലുകളെയോ ആശ്രയിക്കേ ഗതികേടിലാണ്. കംഫർട്ട് സ്റ്റേഷന്‍റെ പ്രവർത്തനം അടിയന്തരമായി പുനരാരംഭിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സെക്രട്ടറിക്കാണ് ഉത്തരവ് നല്കിയത്. നടപടി സ്വീകരിച്ച ശേഷം ജനുവരി…

Read More

മൂന്നു ദിവസം, 428 റെയ്ഡുകൾ കോട്ടയം പോലീസ് ചരിത്രം സൃഷ്‌‌ടിച്ചു; ജില്ലയിലെ  കഞ്ചാവ് മാഫിയുടെ അടിവേരറുക്കുമെന്ന് പോലീസ് മേധാവി 

കോട്ടയം: കഞ്ചാവും മറ്റു ലഹരി വസ്തുക്കളും കണ്ടെത്താൻ മൂന്നു ദിവസം 428 റെയ്ഡുകൾ നടത്തി കോട്ടയം പോലീസ് ചരിത്രം സൃഷ്ടിച്ചു. 21 കേസുകളാണ് രജിസ്റ്റർ ചെയ്തത്. നിരവധി പേർ അറസ്റ്റിലായി. കഞ്ചാവ്,ഹാൻസ് തുടങ്ങിയ ലഹരി വസ്തുക്കൾ പിടികൂടി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ പോലീസും ചേർന്ന് നടത്തിയ സ്പെഷൽ ഡ്രൈവിലാണ് കഞ്ചാവ് ഉൾപ്പെടെയുള്ള അനധികൃത ലഹരി വ്യാപാരം കണ്ടെത്താനായത്. ജില്ലാ പോലീസ് മേധാവി ഹരിശങ്കർ റെയ്ഡുകൾക്ക് നേതൃത്വം വഹിച്ചു. കഞ്ചാവ് ഉപയോഗം വർധിച്ച സാഹചര്യത്തിലായിരുന്നു സ്പെഷൽ ഡൈവ് നടത്തിയത്. വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ കുറെ നാളായി പ്രവർത്തനം ആരംഭിച്ചിട്ട്. കുട്ടികളെ ലഹരിക്കടിമയാക്കി അവരെ കഞ്ചാവിന്‍റെ ഉപഭോക്താക്കളാക്കി മാറ്റുകയാണ് കഞ്ചാവ് മാഫിയയുടെ ലക്ഷ്യം. ഇതിനായി ഹുക്ക പോലുള്ള ഉപകരണങ്ങളിലൂടെ കുട്ടികൾക്ക് ആദ്യം ഒന്നും രണ്ടും പുക സൗജന്യമായി നല്കും. പിന്നീട് സാവധാനം കുട്ടികൾ ഇതിന്…

Read More

കോട്ടയത്ത് ബസ്‌‌സ്റ്റാൻഡുകളിൽ  സ്വകാര്യ ബസുകളുടെ  മരണപ്പാച്ചിൽ ;  ട്രാഫിക് ക്രമീകരണങ്ങളിൽ പോലീസ് ഗുരുതരമായ വീഴ്ച

കോട്ടയം: ബസ്‌‌സ്റ്റാൻഡുകളിലെ ട്രാഫിക് ക്രമീകരണങ്ങളിൽ പോലീസ് ഗുരുതരമായ വീഴ്ച വരുത്തുന്നതായി പരാതി. സ്റ്റാൻഡുകളിൽ അമിതവേഗവും തോന്നുംപടി പാർക്കിംഗും സ്ഥിരമായതോടെ അപകടസാധ്യതയേറി. ഹോം ഗാർഡുകളെ ബസ്‌‌സ്റ്റാൻഡ്, ട്രാഫിക് ഡ്യൂട്ടികളിൽ ചുമതലപ്പെടുത്തിയശേഷം പോലീസ് സ്റ്റാൻഡുകളിലേക്കു തിരിഞ്ഞുനോക്കാതായി. കോട്ടയം തിരുനക്കരയിലും നാഗന്പടത്തും എയ്ഡ് പോസ്റ്റുകളിൽ ഏറെ സമയവും പോലീസ് സാന്നിധ്യമില്ല. രണ്ടു മിനിറ്റ് സമയം അനുവദിച്ചിരിക്കുന്ന ശാസ്ത്രി റോഡിൽ പത്തു മിനിറ്റുവരെ പാർക്ക് ചെയ്യുന്ന ബസുകളുണ്ട്. 300 ബസുകൾ വിവിധ ട്രിപ്പുകളിലായി രണ്ടായിരം തവണ കയറിയിറങ്ങുന്ന നാഗന്പടം എയ്ഡ് പോസ്റ്റ് ഏറെ സമയവും അടഞ്ഞുകിടക്കുകയാണ്. നാഗന്പടം ട്രാഫിക് ഐലൻഡിനു മുന്നിൽ ബസുകൾ തോന്നും പടി നിർത്തുക, സ്റ്റാൻഡിൽ അമിതവേഗമെടുക്കുക തുടങ്ങിയ നടപടികളിൽ പോലീസ് ശ്രദ്ധിക്കാറില്ല. സമയത്തെച്ചൊല്ലി ജീവനക്കാർ തമ്മിൽ ഒച്ചപ്പാടും പതിവാണ്.പാന്പാടി, പൊൻകുന്നം, അയർക്കുന്നം, പുതുപ്പള്ളി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, വൈക്കം, ഈരാറ്റുപേട്ട, കോട്ടയം മെഡിക്കൽ കോളജ് തുടങ്ങിയ സ്റ്റാൻഡുകളിൽ പോലീസ് സാന്നിധ്യം…

Read More

വനിതാ മതിൽ: കോട്ടയത്ത് വ്യാജൻമാർ ഇറങ്ങി; പിരിവ് നൽകരുത്, പാർട്ടിക്ക് ബന്ധമില്ല

കോട്ടയം: വനിതാ മതിലിന്‍റെ പേരിൽ വ്യാപക പിരിവ്. കോട്ടയത്തും പരിസരപ്രദേശങ്ങളിലുമാണ് സിപിഎം പ്രവർത്തകരെന്നു സ്വയം പരിചയപ്പെ ടുത്തി ഏതാനും പേരുടെ നേതൃത്വത്തിൽ പണപ്പിരിവ് നടത്തുന്നത്. സ്ഥാപനങ്ങൾ, ഫ്ളാറ്റുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ കയറിയിറങ്ങിയാണു പിരിവ്. കളത്തിപ്പടിയിൽ പെയിന്‍റിംഗ് കോണ്‍ട്രാക്ടറുടെ നേതൃത്വത്തിലാണു പിരിവ്. സിപിഎം പ്രവർത്തകരാണെന്നും വനിതാ മതിലിനുവേണ്ടി നല്ല രീതിയിൽ പിരിവ് നൽകണമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടിവരുമെന്നും പിരിവിന് എത്തിയവർ ഭീഷണി മുഴക്കിയിട്ടുണ്ട്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ ജനുവരി ഒന്നിനാണ് വനിതാ മതിൽ തീർക്കുന്നത്. കാസർഗോഡുനിന്ന് തിരുവനന്തപുരം വരെ ദേശീയപാതയോരത്ത് വൈകുന്നേരം നാലിനു തീർക്കുന്ന മതിലിൽ കേരളത്തിലെ സ്ത്രീ ജനങ്ങൾ പങ്കെടുക്കുമെന്നാണു സർക്കാർ പറയുന്നത്. ഇതിന്‍റെ പേരിൽ പിരിവ് നടത്തുന്നതിനെതിരേ പ്രതിഷേധം ശക്തമാണ്. നിർമാണത്തിലിരിക്കുന്ന ഫ്ളാറ്റുകളിലും നിർമാണം പൂർത്തിയായി ഉടമകൾക്കു കൈമാറിയ ഫ്ളാറ്റുകളിലും പിരിവ് നടക്കുന്നുണ്ട്. ഇന്നലെ കളത്തിപ്പടിയിൽ ഒരു ഫ്ളാറ്റിൽ…

Read More