അമിത വേഗത്തിലെത്തിയ ബൈക്ക് ബസിലിടിച്ച് രണ്ടു പേർക്ക് പരിക്ക്; യുവാക്കളെ രക്ഷിക്കാൻ ബസ് വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിപ്പിച്ചു

തൊടുപുഴ: മൂലമറ്റം റൂട്ടിൽ വീണ്ടും അപകടം. അമിത വേഗത്തിലെത്തിയ ബൈക്ക് സ്വകാര്യ ബസിലിടിച്ച് രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. എറണാകുളം സ്വദേശികളായ സുൾഫിക്കർ അലി , ആസിഫ് എന്നിവർക്കാണ് പരിക്കേറ്റത്. സുൾഫിക്കർ അലിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ആസിഫിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാഗമണ്‍ സന്ദർശനത്തിനു ശേഷം മടങ്ങുകയായിരുന്നു ഇരുവരും. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു തൊടുപുഴ -പുളിയൻമല സംസ്ഥാന പാതയിൽ അപകടമുണ്ടായത്. ബൈക്കും തൊടുപുഴയിൽ നിന്നും ഈരാറ്റുപേട്ടയ്ക്കു പോവുകയായിരുന്ന ജൂഡ് ബസും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. അമിത വേഗതയിലെത്തിയ ബൈക്ക് മ്രാലയിൽവച്ച് വളവ് തിരിക്കാൻ കഴിയാതെ എതിർ ദിശയിലേയ്ക്ക് പാളുകയായിരുന്നു. ബസ് ബൈക്കിലിടിക്കാതിരിക്കാനായി വെട്ടിത്തിരിച്ചതോടെ സമീപത്തെ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ചു. നിയന്ത്രണം വിട്ട ബൈക്ക് ബസിന്‍റെ സൈഡിൽ ഇടിച്ച് റോഡിലൂടെ കുറേദൂരം നിരങ്ങി നീങ്ങി. സാരമായി പരിക്കേറ്റ രണ്ടുപേരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി…

Read More

ഇടുക്കിയില്‍ പഴകിയ ഭക്ഷ്യ വസ്തുക്കൾ സുലഭം! പരിശോധിക്കേണ്ട ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ വാഹനം കട്ടപ്പുറത്ത്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍

തൊടുപുഴ: ജില്ലയിൽ ഭക്ഷ്യ വസ്തുക്കളിൽ കൃത്രിമവും മായവും കലർത്തുന്നതും പഴകിയ ഭക്ഷ്യസാധനങ്ങൾ വിൽപ്പന നടത്തുന്നതും പതിവാകുന്പോഴും ഭക്ഷ്യ സുരക്ഷാ വകുപ്പിനുള്ളത് പരിമിതമായ സൗകര്യങ്ങൾ മാത്രം. ഇടുക്കി ജില്ലയുടെ വിവിധ മേഖലകളിലേക്ക് ഓടിയെത്താൻ വകുപ്പിന് ആകെയുണ്ടായിരുന്ന വാഹനം കാലപ്പഴക്കം മൂലം കട്ടപ്പുറത്തായി. പരിമിതമായ സൗകര്യങ്ങളിൽ നിന്നാണ് ഹോട്ടലുകൾ, ബേക്കറികൾ, മൽസ്യം, മാംസം പോലുള്ള ഭക്ഷ്യ വിഭവങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത്. പരിശോധന ശക്തമാണെങ്കിലും ഇതിനിടയിൽ ജനങ്ങൾക്ക് പഴകിയ ഭക്ഷ്യ സാധനങ്ങൾ നൽകുന്ന ഭക്ഷ്യവിൽപ്പന സ്ഥാപനങ്ങളുമുണ്ട്. തൊടുപുഴക്കു സമീപത്തുള്ള ഹോട്ടലിൽ നിന്നും കഴിഞ്ഞ ദിവസം പഴകിയ ഭക്ഷണ സാധനങ്ങൾ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പടി കൂടി പിഴ ഈടാക്കിയിരുന്നു. ഇടക്കാലത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ ഭക്ഷണപദാർഥങ്ങൾ തയാറാക്കുന്നതിലും സൂക്ഷിക്കുന്നതിലും മറ്റും ഹോട്ടലുകാരുടെ ഭാഗത്തു നിന്നു ഗുരുതരമായ അലംഭാവം കണ്ടെത്തിയതിനെ തുടർന്ന്…

Read More

കോട്ടയം നഗരത്തിൽ പെർമിറ്റില്ലാതെ ഓട്ടോറിക്ഷകൾ പായുന്നു; അനധികൃത ഓട്ടോറിക്ഷകളുടെ പ്രധാന കേന്ദ്രം പുളിമൂട് ജംഗ്ഷനെന്ന്  ഓട്ടോക്കാർ

കോട്ടയം: നഗരത്തിൽ പെർമിറ്റ് ഇല്ലാത്ത അനധികൃത ഓട്ടോറിക്ഷകൾ പെരുകുന്നു. ഇതിനെതിരേ അംഗീകൃത പെർമിറ്റുള്ള ഓട്ടോ ഡ്രൈവർമാർ സംഘടിച്ചു മോട്ടോർ വാഹന വകുപ്പിനു പരാതി നല്കാനുള്ള തീരുമാനത്തിലാണ്. പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകളെ അംഗീകൃത സ്റ്റാൻഡുകളിൽ പ്രവേശിപ്പിക്കില്ല. അതിനാൽ റോഡിൽ പലയിടത്തും അനധികൃതമായി കിടന്നാണ് ഇത്തരം ഓട്ടോറിക്ഷകൾ ഓട്ടം തരപ്പെടുത്തുന്നത്. ഇവർ പലപ്പോഴും അധികമായി പണം ഈടാക്കുന്നതായും പരാതിയുണ്ട്. പുളിമൂട് ജംഗ്ഷനാണ് അനധികൃത ഓട്ടോറിക്ഷകളുടെ കേന്ദ്രം. തെക്കുനിന്നു വരുന്ന കെഎസ്ആർടിസി ബസുകൾ പുളിമൂട് ജംഗ്ഷനിൽ നിർത്തി ആളിറക്കുന്നിടത്താണ് ഓട്ടോകളുടെ വിളയാട്ടം. ബസിൽ നിന്നിറങ്ങുന്ന യാത്രക്കാരെ റാഞ്ചിയെടുക്കുന്ന രീതിയിലാണ് ഇവരുടെ പെരുമാറ്റം. ചില സമയത്ത് യാത്രക്കാർക്ക് കെഎസ്ആർടിസിയിൽനിന്നു പുറത്തേക്ക് ഇറങ്ങാൻ പോലും കഴിയാത്ത രീതിയിലാണ് പാർക്കിംഗ്. തിരുനക്കരയിലും അനധികൃത പാർക്കിംഗ് ഉണ്ട്. തിരുവാർപ്പ് ബസുകൾക്കു പുറകിലാണ് ഇവിടത്തെ അനധികൃത പാർക്കിംഗ്. ഇതുപോലെ നഗരത്തിലെ പല സ്ഥലത്തും പെർമിറ്റ് ഇല്ലാത്ത ഓട്ടോകൾ പാർക്ക് ചെയ്യുന്നുണ്ട്.

Read More

 ജില്ലയിലെ പോളിടെക്നിക്ക് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം

കോട്ടയം: പോളിടെക്നിക് യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എല്ലാ കോളജുകളിലും എസ്എഫ്ഐയ്ക്ക് ഉജ്വല വിജയം. കടുത്തുരുത്തി, പാലാ, നാട്ടകം പോളിടെക്നിക്കുകളിൽ എല്ലാ ജനറൽ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. നാട്ടകത്തും കടുത്തുരുത്തിയിലും മുഴുവൻ ക്ലാസ് പ്രതിനിധികൾ അടക്കം വിജയിച്ചു. നാട്ടകത്ത് ലേഡി വൈസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഭാരവാഹികൾ: നാട്ടകം പോളിടെക്നിക്ക്: കെ.ആർ. അനന്തു(ചെയർമാൻ), എസ്. സഫൽ(വൈസ് ചെയർമാൻ), എ.ബി. ഗീതുമോൾ(ലേഡി വൈസ്), കെ.പി. അജ്മൽ(ജനറൽ സെക്രട്ടറി), എസ്. ആദിൽഷാ(മാഗസിൻ എഡിറ്റർ), ബി. ബാലുമോൻ(ആർട്സ് ക്ലബ് സെക്രട്ടറി). കടുത്തുരുത്തി: കെ. ബിബിൻ(ചെയർമാൻ), അർജുൻ ചന്ദ്രൻ(വൈസ് ചെയർമാൻ), അർജുൻ ശശിധരൻ(ജനറൽ സെക്രട്ടറി), എം. മീര(ലേഡി വൈസ്), അഖിൽ അശോക്(മാഗസിൽ എഡിറ്റർ), ആർ. ജയകൃഷ്ണൻ(ആർട്സ് ക്ലബ് സെക്രട്ടറി), പാലാ: അനന്തു വിജയൻ(ചെയർമാൻ), ജെഫ് ഫിലിപ്പ് ചെറിയാൻ(വൈസ് ചെയർമാൻ), വൈഷ്ണവി പ്രദീപ്(ലേഡി വൈസ്), വിഷ്ണു സി. ബൈജു(ജനറൽ സെക്രട്ടറി), സ്റ്റെഫിൻ ബെന്നി(മാഗസിൻ എഡിറ്റർ), എ.ആർ. രാഹുൽ(ആർട്സ്…

Read More

കോട്ടയം മെഡിക്കൽകോളജിൽ നഴ്സുമാർ രോഗികളോട് മോശമായി പെരുമാറുന്നതായി ആക്ഷേപം; കാലുമുറിച്ചു മാറ്റിയ രോഗിയുടെ പായും തലയണയും വലിച്ചെറിഞ്ഞ് മോശമായി സംസാരിച്ചതായി  രോഗിയുടെ ബന്ധുക്കൾ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു രോഗിയുടെ പായും തലയണയും നഴ്സ് വലിച്ചെറിഞ്ഞതായി ആക്ഷേപം. കഴിഞ്ഞദിവസം പതിനാലാം വാർഡിലാണ് സംഭവം.ചിങ്ങവനം സ്വദേശിയായ ഒരു ഗൃഹനാഥനാണ് രോഗി. പ്രമേഹത്തെത്തുടർന്നു കഴിഞ്ഞ വർഷം ഇയാളുടെ വലത് കാൽമുട്ട് മുറിച്ച് നീക്കിയിരുന്നു. അതേരോഗം ഇടത് കാലിനേയും ബാധിച്ചതിനെ തുടർന്നു കുറച്ച് ദിവസമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ജനറൽ സർജറി വിഭാഗത്തിൽ (പതിനാലാം വാർഡ്) ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറിനു ഒരു നഴസ് വന്നു കട്ടിലിൽ കിടക്കുകയായിരുന്ന ഈ രോഗിയോട് എഴുന്നേറ്റ് താഴെപ്പോയി കിടക്കുവാൻ ആവശ്യപ്പെട്ടു. തന്‍റെ കാൽമുട്ട് മുറിച്ച് മാറ്റിയതിനാൽ തറയിൽ കിടക്കുവാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ഇയാൾ പറഞ്ഞു. തുടർന്നുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ ക്ഷുഭിതയായ നഴ്സ് ഇയാളുടെ പായും തലയണയും എടുത്ത് വലിച്ചെറിഞ്ഞു. അടുത്ത ദിവസം പരിശോധയെക്കെത്തിയ ബന്ധപ്പെട്ട ഡോക്ടറോട് ഇതേപ്പറ്റി പരാതി പ…

Read More

 എടിഎം കവർച്ച സംഘം കോട്ടയത്തുനിന്ന് പുറപ്പെട്ടത് വെറുംകൈയോടെ ;  കോടിമതയിൽ നിന്നും വാഹനം മോഷ്ടിക്കുന്നതിന്‍റെ സിസി ടിവി ദൃശ്യം; സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നകാര്യങ്ങൾ ഇങ്ങനെയൊക്കെ…

കോട്ടയം: കൊച്ചിയിലും കൊരട്ടിയിലും എടിഎം കവർച്ച നടത്തിയ സംഘം കോട്ടയത്തുനിന്നും പുറപ്പെട്ടത് വെറും കൈയോടെയെന്നു സൂചന. കോടിമതയിലെ റോഡ് സൈഡിൽ പാർക്കുചെയ്തിരുന്ന പിക്ക് അപ്പ് വാൻ മോഷ്ടിച്ചാണു സംഘം കോട്ടയത്തുനിന്നും യാത്ര തിരിച്ചത്. മൂവരും റോഡിൽ പാർക്കു ചെയ്തിരുന്ന വാൻ എടുക്കാനായി നടന്നുവരുന്നത് വെറും കൈയോടെയാണ്. ഈ സമയം ഇവരുടെ കൈയിൽ ബാഗുകളോ മറ്റു സാധനങ്ങളോ ഇല്ലാതിരുന്നതിനാൽ എടിഎം മെഷീൻ തകർക്കുന്നതിനുള്ള ഗ്യാസ് കട്ടർ ഉൾപ്പെടെയുള്ള സാധനങ്ങൾ ഇവർ കൈയിൽ കരുതിയിരുന്നില്ലെന്നാണു പോലീസ് കരുതുന്നത്. കോട്ടയത്തുനിന്നും പുറപ്പെട്ട സംഘം ആദ്യ മോഷണശ്രമം നടത്തിയതു വെന്പള്ളിയിൽ എടിഎമ്മിലാണ്. വെള്ളിയാഴ്ച പുലർച്ചെ 1.10നാണു മോഷണശ്രമം നടന്നിരിക്കുന്നത്. കോടിമതയിൽനിന്നും 11.45നു വാനുമായി പുറപ്പെട്ട സംഘം വെന്പള്ളിയിൽ എത്താൻ ഇത്രയും സമയം വേണ്ടിവരില്ല. അതിനാൽ തന്നെ ഗ്യാസ് കട്ടർ ഉൾപ്പെടെയുള്ള എടിഎം മെഷീൻ തകർക്കുന്നതിനാവശ്യമായ സാധന സാമഗ്രികൾ സംഘം കോടിമതയ്ക്കും വെന്പള്ളിക്കും ഇടയിലുള്ള…

Read More

മൂന്നാം ജന്മദിനത്തിന് അഞ്ചുനാൾ ബാക്കി നിൽക്കെ ബക്കറ്റിലെ വെള്ളത്തിൽ വീണ് അക്ഷ‍യ്ക്ക് ദാരുണ അന്ത്യം

എരുമേലി: ജന്മദിനത്തിന് അഞ്ചുദിവസം ബാക്കി നിൽക്കെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മൂന്നു വയസുകാരൻ മരിച്ചു. ഇന്നലെ ഉച്ചയോടെ എലിവാലിക്കര ഈസ്റ്റിൽ ആണ് സംഭവം. പള്ളിത്താഴത്ത് വീട്ടിൽ ഷാൽ കുമാറിന്‍റെയും അശ്വതിയുടെയും മകൻ അക്ഷയ് ഷാൽ ആണ് മരിച്ചത്. മുറ്റത്തു ബക്കറ്റിലെ വെള്ളത്തിൽ വീണ കളിപ്പാട്ടം എടുക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു. മുറ്റത്തു കളിക്കാനിറങ്ങിയ അക്ഷയിനെ കാണാതായതോടെ തെരഞ്ഞപ്പോഴാണ് ബക്കറ്റിലെ വെള്ളത്തിൽ വീണ നിലയിൽ കണ്ടത്. ഉടൻതന്നെ മുക്കൂട്ടുതറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 17ന് മൂന്നാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് അപകടം. ഏക സഹോദരി അക്ഷയ ഷാൽ. സംസ്കാരം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു വീട്ടുവളപ്പിൽ

Read More

സഹപ്രവർത്തകർ ശല്യം ചെയ്തുവെന്ന പരാതി; യുവതിയുടെ പരാതിക്ക് സാക്ഷിയില്ലെന്ന പേരിൽ കേസെടുക്കാതെ ഗാന്ധിനഗർ പോലീസ്; ഒടുവിൽ കോടതി ഇടപെട്ടപ്പോൾ ജാമ്യമില്ലാവകുപ്പിൽ ലാബ് ജീവനക്കാർക്കെതിരേ കേസെടുത്ത് പോലീസ്

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലാബ് ജീവനക്കാരിയെ ശല്യം ചെയ്തുവെന്ന പരാതിയിൽ ഗൈനക്കോളജി ലാബിലെ രണ്ടു ടെക്നീഷ്യൻമാർക്കെതിരേ ഗാന്ധിനഗർ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് അനുസരിച്ചാണ് കേസ്. കഴിഞ്ഞ ജൂണ്‍ 14നാണ് കേസിനാസ്പദമായ സംഭവം. ലാബിൽ ഡ്യൂട്ടിക്കിടെ ടെസ്റ്റ് ട്യൂബിൽ ഷുഗർ റീജന്‍റ ഒഴിച്ചുകൊണ്ടിരിക്കെ പരിശോധനാ ഫലം എടുക്കാനെന്ന വ്യാജേന യുവതിയെ സ്പർശിക്കാൻ ശ്രമിക്കവേ കൈ തട്ടിമാറ്റി മുറിക്കുള്ളിൽ കയറി രക്ഷപെട്ടു. ഇത് സംബന്ധിച്ച് വകുപ്പ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിനു ശേഷം പ്രതികൾ പല തവണ മോശമായി പെരുമാറുകയും ലൈംഗിക ചുവയുള്ള വർത്തമാനം പറയുകയും പതിവായെന്ന് പരാതിയിൽ പറയുന്നു. പ്രതികൾ യൂണിയൻ പ്രവർത്തകരായതിനാൽ അതിന്‍റെ പേരിൽ യുവതിയെ ഭീഷണിപ്പെടുത്തുകയും സ്ഥലം മാറ്റ ഭീഷണി മുഴക്കുകയും ചെയ്തുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. യുവതി വകുപ്പ് മേധാവിക്കും കോളജ് പ്രിൻസിപ്പലിനും ആദ്യം പരാതി നൽകി. പിന്നീട് ഗാന്ധിനഗർ പോലീസിൽ…

Read More

കുടിവെള്ളത്തിനായി ഇനി ആർക്കും നെട്ടോട്ടമോടേണ്ടി വരില്ല;  അയ്മനം പഞ്ചായത്തിൽ 10 ലക്ഷം ലിറ്ററിന്‍റെ ജലസംഭരണി നിർമിക്കുന്നു

അയ്മനം: അയ്മനം പഞ്ചായത്തിൽ കുടിവെള്ളം വിതരണത്തിന് 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഓവർ ഹെഡ് ടാങ്ക് നിർമിക്കുന്നു. ഇടയ്ക്ക് നിർമാണം നിലച്ചുപോയ വാട്ടർ അഥോറിറ്റിയുടെ ഈ പദ്ധതിക്ക് വീണ്ടും ജീവൻവച്ചു. കുടമാളൂരിൽ ടാങ്ക് നിർമാണം പൂർത്തിയാകുന്നതോടെ അയ്മനത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ.ആലിച്ചൻ വ്യക്തമാക്കി. രണ്ടു വർഷം മുന്പാണ് ടാങ്കിന്‍റെ നിർമാണം ആരംഭിച്ചത്. കരാറുകാരനു പാർട്ട് ബിൽ ലഭിക്കാത്തതിനെത്തുടർന്ന് നിർമാണം ഇടയ്ക്ക് നിർത്തി. പിന്നീട് പഞ്ചായത്ത് ഗവണ്‍മെന്‍റിന് നൽകിയ നിവേദനത്തെ തുടർന്നാണു മൂന്നു മാസം മുന്പു നിർമാണം പുനരാരംഭിച്ചത്.നിലവിൽ പഞ്ചായത്തിൽ വാട്ടർ അഥോറിറ്റിക്ക് 2000 ഗുണഭോക്താക്കളുണ്ട്. ങ്ക് പൂർത്തീകരിക്കുന്നതിലൂടെ വാട്ടർ അതോറിട്ടി ഗുണഭോക്താക്കൾക്കും ജലനിധി അപേക്ഷകർക്കും ആവശ്യാനുസരണം എല്ലാ ദിവസവും തടസമില്ലാതെ വെള്ളം ലഭ്യമാക്കാൻ കഴിയും. ജലനിധി പദ്ധതിയുടെ പൈപ്പ് ലൈനിന്‍റെ നിർമാണം അന്തിമഘട്ടത്തിലാണ്. പ്രളയത്തെ തുടർന്നാണ് പൈപ്പ് ലൈൻ നിർമാണം നിർത്തിവച്ചത്.…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? ഗര്‍ഭിണിയായ യാത്രക്കാരിയോട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയതായി പരാതി; സംഭവം മൂലമറ്റത്ത്

മൂലമറ്റം: കെ എസ്ആർടിസി ബസിൽ വനിത യാത്രക്കാരിയോട് കണ്ടക്ടർ അപമര്യാദയായി പെരുമാറിയതായി പരാതി. കഴിഞ്ഞ ദിവസം അശോക കവലയിൽ നിന്നു ബസിൽ കയറിയ ഗർഭിണിയായ യാത്രക്കാരിയോടാണ് കണ്ടക്ടർ അപമര്യാദയായി പെരുമാറിയതായി പരാതി ഉയർന്നത്. തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ അറക്കുളം സ്വദേശിനി തൊടുപുഴയ്ക്കു പോകുന്നതിനായി രാവിലെ ബസിൽ കയറി. ഇരിക്കാൻ സീറ്റില്ലാതിരുന്നതിനാൽ കന്പിയിൽ പിടിച്ചു ചാരിനിൽക്കുകയായിരുന്നു. പിൻഭാഗത്തേക്ക് മാറിനിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും ഒതുങ്ങിനിൽക്കുകയായിരുന്നു. തുടർന്നു വളരെ മോശമായ രീതിയിൽ കണ്ടക്ടർ തന്നോടു സംസാരിച്ചെന്നാണ് പരാതിക്കാരി പറയുന്നത്. കണ്ടക്ടർക്കെതിരേ തൊടുപുഴ ഡിടിഒ, വനിത പൊലീസ് സെൽ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്.

Read More