തൊടുപുഴ: ഇടുക്കിയിൽ ആരോപണ വിധേയരാകുന്ന പോലീസുകാരുടെ എണ്ണം പെരുകുന്നു. രണ്ടാഴ്ചക്കിടെ ഏഴു പോലീസുകാരാണ് സസ്പെൻഷൻ ഓർഡർ കൈപ്പറ്റിയത്. കൈക്കൂലി, പ്രതികൾക്ക് വഴി വിട്ട് സഹായം, ആൾമാറാട്ടം ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ വരെ ഇടുക്കിയിലെ പോലീസുകാർ കുടുങ്ങിയപ്പോഴാണ് ചുരുങ്ങിയ ദിവസങ്ങളിൽ ജില്ലയിൽ പോലീസ് സേനയിൽ നിന്നും ഇത്രയും പേർ സസ്പെൻഷൻ ഏറ്റുവാങ്ങിയത് . തൊടുപുഴ പോലീസ് സ്റ്റേഷനിൽ നിന്നും നാലു പേരും കുളമാവ് സ്റ്റേഷനിൽ നിന്നും ഒരാളും നെടുങ്കണ്ടം സ്റ്റേഷനിൽ നിന്നും സിഐ ഉൾപ്പെടെ രണ്ടു പേരുമാണ് സസ്പെൻഷൻ നടപടികൾക്ക് വിധേയരായത്. തൊടുപുഴ സിപിഎം ഓഫീസ് അടിച്ചു തകർത്ത കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവർത്തകർക്ക് ജാമ്യം ലഭിക്കത്തക്ക വിധത്തിൽ റിപ്പോർട്ട് തയാറാക്കിയതിന് തൊടുപുഴ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ഇ. നജീബ് ഇബ്രാഹിമിനെ ഇന്നലെ ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തതാണ് ഈ ഗണത്തിലെ അവസാനത്തേത്. വകുപ്പുതല…
Read MoreCategory: Kottayam
സ്വകാര്യ ആശുപത്രിയിലെ പ്രസവ മുറിയിൽ പർദ ധരിച്ച് അതിക്രമിച്ചു കയറിയ പോലീസുകാരൻ കീഴടങ്ങി; പ്രതിക്കെതിരേ മൊഴി നൽകിയായാളെ പോലീസ് മർദ്ദിച്ചതായി പരാതി
തൊടുപുഴ: നഗരത്തിനു സമീപത്തെ സ്വകാര്യ ആശുപത്രിയിലെ പ്രസവ മുറിയിൽ പർദ ധരിച്ച് അതിക്രമിച്ചു കയറിയ കേസിൽ പ്രതിയായ സിവിൽ പോലീസ് ഓഫീസർ കീഴടങ്ങി.കുളമാവ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കുന്പംകല്ല് മാളിയേക്കൽ നൂർ സമീറാ (47)ണ് തൊടുപുഴ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. നൂർ സമീറിനെ വകുപ്പുതല അന്വേഷണം നടത്തി ജില്ലാ പോലീസ് മേധാവി കഴിഞ്ഞ ദിവസം സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു പെട്ടി ഓട്ടോയിലെത്തിയ പോലീസുകാരൻ പർദ ധരിച്ച് ആശുപത്രിയിൽ സ്ത്രീകൾ മാത്രം തങ്ങുന്ന മുറിയിൽ കയറിയത്. രോഗികളുടെ കൂട്ടിരിപ്പുകാരും സെക്യൂരിറ്റി ജീവനക്കാരും തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപെടുകയായിരുന്നു. ആൾമാറാട്ടത്തിനാണ് പോലീസ് കേസെടുത്തിരുന്നത്. എന്നാൽ ആശുപത്രിയിൽ എന്തിനാണ് പർദ്ദ ധരിച്ചു കയറിയതെന്ന് നൂർസമീർ പോലീസിനോടു വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ കഞ്ചാവ് മാഫിയയുടെ പക്കൽ നിന്നും കൈക്കൂലി…
Read Moreശബരിമല: സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ബിജെപി മുഖപത്രം; മതവിശ്വാസം മറ്റ് മൗലികാവകാശങ്ങള്‍ക്കു തടസമാകരുത്; ഹിന്ദു നവോത്ഥാനത്തിന്റെ മുഖമുദ്ര പരിവര്ത്തനോന്മുഖത
കോട്ടയം: ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ബിജെപി മുഖപത്രം ജന്മഭൂമിയില് ലേഖനം. ശബരിമല: അനാവശ്യവിവാദങ്ങള്‍ക്കു പ്രസക്തിയില്ല എന്ന തലക്കെട്ടോടെ എഴുതിയ ലേഖനം ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര് സഞ്ജയനാണ് ലേഖകന്‍. ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുംപെട്ട സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് സെപ്റ്റംബര്‍ 28ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ മറവില്‍ ചിലര്‍ ഹിന്ദു സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പരിശ്രമം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല എന്നു പറഞ്ഞു തുടങ്ങുന്ന ലേഖനത്തില്സുപ്രീംകോടതി ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്‍പ്പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നില്ല. എന്നുമാത്രമല്ല സ്ത്രീ തീര്‍ത്ഥാടകര്‍ (മാളികപ്പുറങ്ങള്‍) വലിയ സംഖ്യയില്‍ എത്തിച്ചേരുന്നത് ആ ക്ഷേത്ര സങ്കേതത്തിന്റെ മഹത്വവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാനേ ഇടയാക്കൂ എന്നും വിലയിരുത്തുന്നു. ഈ ഉത്തരവിന്റെ പ്രത്യാഘാതം പരിമിതമാണ്. അത് ശബരിമല ക്ഷേത്രത്തില്‍ മാത്രം ഒതുങ്ങുന്നതാണെന്നും ലേഖകന്‍ നിരീക്ഷിക്കുന്നു.ജന്മഭൂമിലേഖനത്തിന്റെ…
Read Moreവിശപ്പു രഹിത കോട്ടയം; ആരും വിശന്നിരിക്കേണ്ട റെഡ്ക്രോസ് ഉച്ചയൂണ് നൽകും; യസ്കരകുന്നിലെ പകൽ വീട്ടിലാണ് ഭക്ഷണം നൽകുന്നത്
കോട്ടയം: കോട്ടയം നഗരത്തിൽ ഇനി ആരും വിശന്നിരിക്കേണ്ട. എത്ര പേർ വന്നാലും ഉച്ചയൂണ് നൽകി വിശപ്പടക്കാൻ റെഡ്ക്രോസ് റെഡി. റോഡ് ക്രോസ് കോട്ടയം ബ്രാഞ്ച് ആരംഭിച്ച വിശപ്പ് രഹിത കോട്ടയം പട്ടണം എന്ന പദ്ധതി നഗരത്തിലെ പാവങ്ങളുടെ പട്ടിണി മാറ്റും. വയസ്കരകുന്നിലെ പകൽ വീട്ടിലാണ് ഭക്ഷണം നൽകുന്നത്. തുടങ്ങിയ ദിവസം 100 പേർ വിശപ്പടക്കി. പിന്നീടുള്ള ദിവസങ്ങളിൽ 125, 150 എന്നിങ്ങനെ ഓരോ ദിവസവും ഭക്ഷണം തേടി വരുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഉച്ചയ്ക്ക് 12.30ന് ഭക്ഷണ വിതരണം ആരംഭിക്കും. ഉച്ചയ്ക്കു കോട്ടയം നഗരത്തിൽ എത്തിയവർക്ക് ഭക്ഷണം കഴിക്കാൻ കൈയ്യിൽ പണമില്ലെങ്കിൽ നേരേ വയസ്കര കുന്നിലേക്ക് പോകുക. അവിടെ പകൽ വീട്ടിൽ ഭക്ഷണം നിങ്ങളെകാത്തിരിപ്പുണ്ടാകും.നഗരസഭ ഇത്തരമൊരു പദ്ധതി നടത്തി വന്നിരുന്നത് സ്തംഭിച്ചിരുന്നു. അതോടെ റെഡ്ക്രോസ് പദ്ധതി ഏറ്റെടുക്കുകയായിരുന്നു. വിശപ്പു രഹിത കോട്ടയം പട്ടണത്തിന്റെ രണ്ടാം ഘട്ടമായി ആശുപത്രികളിൽ കഴിയുന്ന…
Read Moreപനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം 10 മുതൽ;ആദ്യാക്ഷരം കുറിക്കാൻ പതിനായിരക്കണക്കിനു കുരുന്നുകൾ
കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 10 മുതൽ 19 വരെ നടക്കും. പ്രധാന ആഘോഷങ്ങൾ 19ന് അവസാനിക്കുമെങ്കിലും കലോപാസകരുടെ വർധനയെത്തുടർന്നു 8, 9 തീയതികളിൽ കൂടി ചേർത്തു 12 ദിവസം ഉത്സവമായി ആഘോഷിക്കും. എട്ടിനു രാവിലെ എട്ടിനു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള നവരാത്രി കലോപാസന ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള രണ്ടു ദിവസം പൂർണമായും കലോപാസനാ ചടങ്ങുകൾ നടക്കും. പത്തിനു രാത്രി ഏഴിനു ദേശീയ സംഗീതനൃത്തോത്സവം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കച്ഛപി പുരസ്കാര വിതരണവും ഇതോടൊപ്പം നടക്കും. 14ന് ഉച്ചയ്ക്കു 12നു ചേരുന്ന സമ്മേളനത്തിൽ ജസ്റ്റിസ് കെ.ടി. തോമസ് സാരസ്വതം സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. 16നു വൈകുന്നേരം വിശിഷ്ട ഗ്രന്ഥങ്ങൾ വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയും ഗ്രന്ഥ എഴുന്നള്ളത്തും നടക്കും. തുടർന്ന് 6.45നു പൂജവയ്പ്. 18നു മഹാനവമി ദർശനം. 19നു പുലർച്ചെ നാലിനു…
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ജീവനക്കാരുടെ മുറിയിൽ മോഷണം; 8000 രൂപ മോഷണം പോയി; പക്ഷേ പരാതി പിന്‍വലിച്ചു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ജീവനക്കാരുടെ മുറിയിൽ നിന്നും വോളന്റിയർ നഴ്സിന്റെ 8000 രൂപ മോഷണം പോയി. മൂന്നാം വാർഡിൽ വനിതാ ജീവനക്കാർ ഡ്യൂട്ടിവസ്ത്രം മാറുന്ന മുറിയിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. രാവിലെ ഡ്യൂട്ടിക്കെത്തിയ യുവതി എടിഎമ്മിൽ നിന്നും 10000 രുപ പിൻവലിച്ചു. 2000 രൂപാ ഫീസ് ആവശ്യത്തിനും മറ്റുമായി ഉപയോഗിച്ച ശേഷം ബാക്കി തുക പഴ്സിൽ ബാഗിനുള്ളിൽ വച്ച ശേഷം ഡ്യൂട്ടിക്ക് കയറി. പിന്നീട് ഒരു മണിക്കുറിന് ശേഷം ഭക്ഷണം കഴിക്കുന്നതിനായി തിരികെ മുറിയിൽ വന്ന് ബാഗ് തുറന്നപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടൻ തന്നെ ഹെഡ് നഴസിനെ വിവരം ധരിപ്പിച്ചു. പിന്നീട് ആശുപത്രി അധികൃതരുടെ നിർദ്ദേശ പ്രകാരം പോലീസിൽ പരാതി നൽകി. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പോയവരുടെയും രാവിലെ ഡ്യൂട്ടി ചെയ്യുന്നവരുടേയും ലിസ്റ്റ് പോലീസ് ശേഖരിച്ച് ഇവരെ ചോദ്യംചെയ്യുവാൻ തീരുമാനിച്ചെങ്കിലും…
Read Moreരാത്രി ഒന്‍പത് മണി കഴിഞ്ഞാല്‍..! കോട്ടയത്ത് സ്ത്രീവേഷം ധരിച്ച് തട്ടിപ്പ്; 30 പേരടങ്ങുന്ന സംഘം കോട്ടയത്തു കറങ്ങുന്നു
കോട്ടയം: സ്ത്രീ വേഷം ധരിച്ച് മേക്കപ്പ് ഇട്ട് നഗരത്തിൽ രാത്രി കാലങ്ങളിൽ കറങ്ങി പണം തട്ടിപ്പ് നടത്തി വന്ന സംഘത്തിലെ രണ്ടു പേരെക്കൂടി ഇന്നലെ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തതോടെ ഈ സംഘത്തിലെ കൂടുതൽ പേർ കുടുങ്ങുമെന്നുറപ്പായി. എറണാകുളം തേവര സ്വദേശി വിഷ്ണു മോഹൻ (24), ആനിക്കാട് സ്വദേശി അജിത് (27) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. വിഷ്ണു മോഹൻ ഒരാഴ്ച മുൻപ് ഇതേ കേസിൽ പിടിയിലായതാണ്. അന്ന് ജാമ്യത്തിലിറങ്ങി വീണ്ടും തട്ടിപ്പിനായി ഇറങ്ങുകയായിരുന്നു. ഇവരുടെ സംഘത്തിൽ 30 പേർ ഉണ്ടെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. രാത്രി ഒൻപത് മണി കഴിഞ്ഞാൽ ഇവർ നഗരത്തിൽ അഴിഞ്ഞാടുകയാണെന്നാണ് പരാതി. മൂന്നും നാലും പേർ ചേർന്ന് വഴിയാത്രക്കാരെ വശീകരിച്ചു കൊണ്ടുപോയി പണം തട്ടിയെടുക്കുകയായിരുന്നു സ്ഥിരമായി ചെയ്തു വന്നത്. നാണക്കേട് മൂലം പലരും പരാതി പറയാറില്ലായിരുന്നു.…
Read Moreകാഞ്ഞിരപ്പള്ളിയുടെ സ്വന്തം സംവിധായകൻ! തമ്പി കണ്ണന്താനം വിടവാങ്ങിയത് രാജാവിന്റെ മകന് സിനിമയുടെ രണ്ടാം ഭാഗം സംവിധാനം ചെയ്യണമെന്ന് ആഗ്രഹം ബാക്കി നില്‍ക്കെ
കാഞ്ഞിരപ്പള്ളി: മലയാള സിനിമയ്ക്ക് കാഞ്ഞിരപ്പള്ളി സമ്മാനിച്ച പ്രതിഭാധനനായിരുന്നു തമ്പി കണ്ണന്താനം. കാഞ്ഞിരപ്പള്ളി പാറത്തോട് മുക്കാലി ഗ്രാമത്തില്‍നിന്നും സൂപ്പര്‍ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയര്‍ന്ന തമ്പി കണ്ണന്താനം എന്ന ജോസഫ് തോമസ്. തമ്പി സംവിധാനം ചെയ്ത രാജാവിന്റെ മകന്, ഭൂമിയിലെ രാജാക്കന്മാര് എന്നീ സൂപ്പര്‍ ഹിറ്റുകള്‍ മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പൊന്‍കുന്നത്തും തിയറ്ററുകളില്‍ ഓടുന്ന കാലത്ത് നാട്ടുകാരുടെ സ്വീകരണം ഏറ്റുവാങ്ങാന്‍ എത്തിയത് നാട്ടുകാരുടെ ഓര്‍മയില്‍നിന്നു മാഞ്ഞിട്ടില്ല. കൊച്ചിയിലും ചെന്നൈയിലും താമസമാക്കിയപ്പോഴും പാറത്തോട്ടിലെ കുടുംബ വീട്ടിലെത്തി നാട്ടുകാരോടും അയല്‍വാസികളോടും സൗഹൃദം സൂക്ഷിച്ചുപോന്ന തമ്പിയെക്കുറിച്ച് നാടിന് എന്നും അഭിമാനം. രോഗബാധിതനായശേഷവും നാലു മാസം മുമ്പ് ബന്ധുക്കളെ കാണാന്‍ ഇടക്കുന്നത്ത് എത്തിയിരുന്നു. അറിയപ്പെടുന്ന പ്ലാന്റര്‍ കെ.ടി. തോമസ് കണ്ണന്താനം എന്ന ബേബിയുടെ മകനായ തമ്പി തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലാണ് വളര്‍ന്നത്. ഏന്തയാറില്‍ പിതാവിന് തോട്ടമുണ്ടായിരുന്നതിനാല് അവിടെ ഒളയനാട് സ്കൂളിലായിരുന്നു പ്രാഥമിക പഠനം. തുടര്‍ന്ന് കോട്ടയം എംഡി സെമിനാരിയില്‍നിന്ന്…
Read Moreഹിറ്റ് മേക്കറില്‍ ‘ഒന്നാമന്’ ! ആക്ഷന്‍ ചിത്രങ്ങളുടെ ട്രെന്‍ഡിന് തുടക്കമിട്ട സംവിധായകന്; ആ കഥ ഇങ്ങനെ…
കൊച്ചി: മലയാള സിനിമയ്ക്ക് ആക്ഷൻ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ട്രെൻഡിന് തുടക്കമിട്ട സംവിധായകനാണ് തന്പി കണ്ണന്താനം. രാജാവിന്റെ മകൻ മുതൽ ഒന്നാമൻ വരെ പത്തോളം ആക്ഷൻ ഹിറ്റ് ചിത്രങ്ങൾ. എല്ലാം ഒന്നിനൊന്ന് മെച്ചം. കഥാഗതിയിലും ആഖ്യാനത്തിനും രസച്ചരട് മുറുകുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ സിനിമകളും. അതുകൊണ്ടുതന്നെ ആദ്യ കാഴ്ചയുടെ ത്രസിപ്പിക്കുന്ന അനുഭവത്തോടെയാണ് വീണ്ടും വീണ്ടും പ്രേക്ഷകർ ആ സിനിമകൾ കാണുന്നത്. പഠനത്തിനുശേഷം ബിസിനസ് മോഹവുമായി മദ്രാസിലേക്കു വണ്ടി കയറിയ തന്പി കണ്ണന്താനം സംവിധായകൻ ശശികുമാറിന്റെ അടുത്തെത്തിയതോടെയാണ് സിനിമാ മേഖലയിലേക്കുള്ള വഴിതിരിഞ്ഞത്. തന്പിയുടെ കഴിവുകളെ മനസിലാക്കിയ ശശികുമാർ തന്റെ അസിസ്റ്റന്റായി ഒപ്പം കൂട്ടി. ഇവിടെവച്ചാണ് ജോഷിയെ പരിചയപ്പെടുന്നത്. ഒട്ടു മിക്ക പ്രമുഖ സംവിധായകർക്കൊപ്പം സഹസംവിധായകനായിരുന്നു. ഒട്ടേറെ പ്രതീക്ഷകളോടെ സ്വതന്ത്ര സംവിധാനത്തിലേക്ക് വരുന്പോൾ കൈയ്പേറിയ അനുഭവങ്ങളായിരുന്നു സ്വീകരിക്കാനുണ്ടായിരുന്നത്. പ്രേംനസീറിനെ നായകനായി 1983 ൽ പാസ്പോർട്ട് എന്ന സിനിമ സംവിധാനം ചെയ്തിറക്കുന്പോൾ മലയാള സിനിമയിലെ…
Read Moreനഗരത്തിലെ ഇടറോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കും പിഴയിട്ട് പോലീസ്; ബുദ്ധിമുട്ടില്ലാതെ പാർക്കു ചെയ്യുന്ന വാഹനങ്ങൾക്ക് പിഴയിടാക്കുന്നത് ഒഴിവാക്കണമെന്ന് വാഹന ഉടമകൾ
കോട്ടയം: നഗരത്തിലെ ഇട റോഡുകളിൽ പാർക്കു ചെയ്യുന്ന വാഹനങ്ങൾക്കുപോലും ട്രാഫിക് പോലീസ് പിഴ ചുമത്തുന്നതായി പരാതി. ഇന്നലെ നാഗന്പടം ബസ് സ്റ്റാൻഡിനു മുന്നിൽനിന്നും എസ്എച്ച് മെഡിക്കൽ സെന്ററിനു മുന്നിലൂടെ ശാസ്ത്രി റോഡിലേക്ക് എത്തുന്ന ഇട റോഡിൽ പാർക്കു ചെയ്തിരുന്ന നിരവധി വാഹനങ്ങൾ പോലീസ് പിഴ ചുമത്തികൊണ്ടുള്ള സ്റ്റിക്കർ പതിച്ചു. ഇവിടെ പലവാഹനങ്ങളും റോഡിലൂടെ മറ്റു വാഹനങ്ങൾ കടന്നു പോകുന്നതിനു തടസമുണ്ടാക്കാത്ത രീതിയിലായിരുന്നു പാർക്ക് ചെയ്തിരുന്നതെന്നു വാഹന ഉടമകൾ പറഞ്ഞു. നഗരത്തിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനുള്ള സൗകര്യം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഇടറോഡുകളിൽ മറ്റുവാഹനങ്ങൾ കടന്നു പോകുന്നതിനു ബുദ്ധിമുട്ടില്ലാതെ പാർക്കു ചെയ്യുന്ന വാഹനങ്ങളിൽ പോലീസ് പിഴ ചുമത്തുന്ന നടപടി ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Read More