സി.സി.സോമൻ കോട്ടയം: അറുപറയിൽ നിന്ന് കാണാതായ ദന്പതികൾ ചതുപ്പിൽ അകപ്പെട്ടിട്ടുണ്ടാകാമെന്ന് പോലീസിനു വേണ്ടി ഹാജരായ ഗവണ്മെന്റ് പ്ലീഡർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കേസ് സിബിഐയെ ഏൽപിക്കണമെന്നാവശ്യപ്പെട്ട് കാണാതായ ഹാഷിമിന്റെ പിതാവ് ഹൈക്കോടതിയിൽ നല്കിയ ഹർജിയിൽ വാദം കേൾക്കവേയാണ് പോലീസിന്റെ സംശയം കോടതിയിൽ അറിയിച്ചത്. വാഹനം ഉൾപ്പെടെ ചുതുപ്പിൽ അകപ്പെട്ടിട്ടുണ്ടെങ്കിൽ പുറമെ കാണാൻ സാധിക്കില്ല. അത് കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ടുണ്ട്. അതിനാൽ അന്വേഷണത്തിന് കുറെക്കൂടി സമയം വേണമെന്ന് പോലീസിനു വേണ്ടി ഹാജരായ സീനിയർ ഗവണ്മെന്റ് പ്ലീഡർ ആവശ്യപ്പെട്ടു. എന്നാൽ ഒരു വർഷവും രണ്ടു മാസവും അന്വേഷിച്ചിട്ട് കണ്ടെത്താൻ കഴിയാത്തവർക്ക്് ഇനിയെന്തു കണ്ടെത്താനാണെന്ന് ഹർജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകൻ ടോം ജോസ് പടിഞ്ഞാറേക്കര ചോദിച്ചു. ചതുപ്പിൽ അകപ്പെട്ടിട്ടുണ്ടെങ്കിൽ എന്തെങ്കിലും സൂചനയെങ്കിലും കിട്ടേണ്ടതല്ലേ എന്നും അദേഹം ചോദിച്ചു. ഇതോടെ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കാതെ പോലീസിന്റെ പക്കൽ ഉണ്ടായിരുന്ന അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ…
Read MoreCategory: Kottayam
രാത്രിയിൽ ഓട്ടം വിളിച്ചുകൊണ്ടുപോയി ഡ്രൈവറുടെ കണ്ണിൽ മുളകുപൊടി വിതറി ആക്രമണം; അന്ന് രാത്രി സംഭവിച്ചതിന്റെ ഭീതിവിട്ടുമാറാതെ ജോർജ് പറയുന്നതിങ്ങനെ..
ചങ്ങനാശേരി: ഓട്ടോറിക്ഷ വിളിച്ചുകൊണ്ടുപോയി ഡ്രൈവറുടെ കണ്ണിൽ മുളകുപൊടിയിട്ട് ആക്രമിച്ചു പണം തട്ടാൻ ശ്രമം. കഴിഞ്ഞ ദിവസം രാത്രി 9.30ന് ചങ്ങനാശേരി പാർത്ഥാസ് സ്റ്റാൻഡിൽനിന്ന് ഓട്ടം വിളിച്ചുകൊണ്ടുപോയ അക്രമിയാണ് വിജനമായ പ്രദേശത്തുവച്ചു ഡ്രൈവറുടെ കണ്ണിൽ മുളകുപൊടി വിതറിയശേഷം പണം തട്ടാൻ ശ്രമിച്ചതായി പരാതിയുള്ളത്. ഓട്ടോറിക്ഷാ ഡ്രൈവർ, ആനന്ദാശ്രമം റോഡിൽ കുളപ്പറന്പിൽ ജോർജിനു നേരേയാണ് ആക്രമണം ഉണ്ടായത്. പരാതിയിൽ പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ പാർത്ഥാസ് ജംഗ്ഷനിൽനിന്നു പായിപ്പാടിനടുത്തുള്ള കുന്നന്താനം ഭാഗത്തേക്ക് ഒരാൾ ഓട്ടം വിളിച്ചു. പോകുംവഴി ഡ്രൈവറോടു സൗഹൃദഭാവത്തിൽ സംസാരിച്ച ഇയാൾ കുന്നന്താനത്ത് എത്തിയപ്പോൾ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. അവിടെയുള്ള കടയിൽനിന്ന് എന്തോ വാങ്ങിയ ഇയാൾ തുടർന്ന് കുന്നന്താനം- മുണ്ടിയപ്പള്ളി റൂട്ടിലൂടെ പോകണമെന്ന് ആവശ്യപ്പെട്ടു. ഈ വഴിയിലൂടെ ആഞ്ഞിലിത്താനം ഭാഗത്തെ വിജനമായ പ്രദേശത്തെത്തിയപ്പോൾ അവിടെ നിർത്തിയാൽ മതിയെന്നു പറഞ്ഞു. ഓട്ടോക്കൂലി എത്രയെന്നു ചോദിച്ച ശേഷം കൈയിൽ…
Read Moreകനത്ത മഴയിലും ചുഴലി കാറ്റിലും കോട്ടയം ജില്ലയിൽ വൻ നാശനഷ്ടം; 68 വീടുകൾ ഭാഗികമായി തകർന്നു
കോട്ടയം: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റും മഴയും മൂലം 68 വീടുകൾ ഭാഗികമായി തകർന്നു. കൈപ്പുഴയിൽ ഒരു ദുരിതാശ്വാസ ക്യാന്പ് തുറന്നു. കോട്ടയം താലൂക്കിലെ വേളൂർ വില്ലേജിലാണ് ഏറ്റവുമധികം വീടുകൾ തകർന്നത്. 38 വീടുകളാണ് വേളൂർ വില്ലേജിൽ തകർന്നത്. കോട്ടയം താലൂക്കിൽ ആകെ 47 വീടുകളും വൈക്കം താലൂക്കിൽ 17 വീടുകളും ചങ്ങനാശേരി താലൂക്കിൽ നാലു വീടുകളും തകർന്നു. നഷ്ടം കണക്കാക്കി വരുന്നതേയുള്ളു. കൈപ്പുഴ വില്ലേജിലെ എസ്കെവി എൽപി സ്കൂളിലാണ് ദുരിതാശ്വാസ ക്യാന്പ് തുറന്നത്. മണ്ണിടിച്ച് വീടു നഷ്ടപ്പെട്ട കുടുംബമാണ് ഇവിടെ താമസിക്കുന്നത്. മഴ ആരംഭിച്ചതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി തുടങ്ങി. മീനച്ചിലാറ്റിലും കൊടൂരാറ്റിലും ജല നിരപ്പ് ഉയർന്നു. മുന്‍പെങ്ങും കാണാത്ത വിധത്തിലുള്ള ചുഴലിക്കാറ്റാണ് കഴിഞ്ഞ ദിവസം ചുറ്റിയടിച്ചത്. ഇന്നലെ ഉച്ചയോടെ ആഞ്ഞടിച്ച കാറ്റ് ചില പ്രദേശങ്ങളെ നിലംപരിശാക്കി. പ്രദേശത്തെ തോടുകൾ നിറഞ്ഞു കവിഞ്ഞു. താഴ്ന്ന…
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രി തീ വ്രപരിചരണ ഭാഗത്തെ വെള്ളക്കെട്ട് ദുരിതമാകുന്നു; അടിയന്തിര നടപടി സ്വീകരിക്കണമെന്ന് രോഗികളുടെ ബന്ധുക്കൾ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി ട്രോമാകെയർ യൂണിറ്റിന് സമീപം വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുശല്യം രൂക്ഷമാകാൻ കാരണമായി. സൂപ്രണ്ട്, മേട്രൻ ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്നതിനു സമീപം പ്രവർത്തിക്കുന്ന ട്രോമ കെയർ യൂണിറ്റിന്റെ പിൻഭാഗത്ത് രോഗികളുടെ കൂട്ടിരിപ്പുകാർ വിശ്രമിക്കുന്ന സ്ഥലത്താണ് വെള്ളം കെട്ടിക്കിടക്കുന്നത്. ഇതുമൂലം കൂത്താടിയുടെയും കൊതുകിന്റെയും ശല്യം രൂക്ഷമായതായി രോഗികളുടെ ബന്ധുക്കൾ പറയുന്നു. 15 കിടക്കകൾ മാത്രമുള്ള ട്രോമാകെയർ യൂണിറ്റിൽ 10വെന്റിലേറ്റർ സൗകര്യമുണ്ട്. രോഗികളുടെ കുട്ടിരിപ്പുകാർക്ക് ഈ വാർഡിന്റെ പിൻഭാഗത്ത് വിശ്രമിക്കുന്നതിനായി പി എം ആർ കെട്ടിടത്തിന്റെ താഴെയായി കസേരകൾ സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ രാത്രിയിലും പകലും വിശ്രമിക്കുവാൻ പോലും കഴിയാത്ത തരത്തിൽ കൊതുക് ശല്യം രൂക്ഷമാണ്. ഈ തീവ്രപരിചരണ യൂണിറ്റിന്റെ പിൻഭാഗത്തെ വാതിലിൽക്കൂടിയാണ് ആവശ്യ സമയങ്ങളിൽ രോഗികളുടെ ബന്ധുക്കളെ രോഗികളെ പരിചരിക്കാൻ അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. ഈ കെട്ടിടത്തിന്റെ സമീപവും വെള്ളം കെട്ടിക്കിടക്കുകയാണ്. ആശുപത്രി പരിസരത്തെ…
Read Moreകേരളത്തില്‍ ജോണ്‍പോള്‍, തമിഴ് നാട്ടില്‍ വിനോദ് കുമാര്‍! വിദേശജോലി തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രതിയെ നാട്ടുകാര്‍ പിടികൂടി; ഇയാള്‍ക്ക് പാലായിലും സ്ഥാപനം
അടിമാലി: വിദേശത്തു ജോലി വാഗ്ദാനം ചെയ്തു നിരവധിപ്പേരിൽനിന്നു പണം തട്ടിയെടുത്ത സംഘത്തിലെ ഒരാളെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. പാലാ മനയ്ക്കൽ ജോണ്‍ പോൾ(35) ആണ് പോലീസിന്റെ പിടിയിലായത്. ചെന്നൈയിൽ കരിയർ ഗൈഡൻസ് സ്ഥാപനം നടത്തിയിരുന്ന ജോണ്‍ വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നു പണം തട്ടിയെന്നാണു കേസ്. തമിഴ്നാട്ടിൽ ഇയാൾ വിനോദ് കുമാർ എന്നാണ് അറിയപ്പെട്ടിരുന്നത്.കേരളത്തിൽ പാലായിലും ഇയാൾക്കു സ്ഥാപനം ഉണ്ടായിരുന്നു. പത്രമാധ്യമങ്ങളിൽ പരസ്യം നൽകിയായിരുന്നു ഇടപാടുകൾ. ഒരു വർഷം മുൻപ് പലരിൽനിന്നും പണം വാങ്ങിയാണ് ജോണ്‍ തമിഴ്നാട്ടിൽനിന്നു മുങ്ങിയെന്നു പോലീസ് പറയുന്നു. മൂന്നാറിനു സമീപം ചിത്തിപുരത്തു ബന്ധുവീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ആറോടെ ജോണ്‍ ബന്ധുവായ യുവതിക്കൊപ്പം അടിമാലി ടൗണിൽ എത്തി. ഇതിനിടെ തട്ടിപ്പിന് ഇരയായിരുന്ന കൂന്പൻപാറ മണലിപറന്പിൽ ജിബിൻ ബാബു ജോണിനെ കാണാനിടയായി. ബാബു നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടി അടിമാലി…
Read Moreകെവിൻ കൊലക്കേസിലെ പ്രതിയുടെ വീഡിയോ കോൾ; പോലീസിന് ശ്രദ്ധക്കുറവുണ്ടായതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്; എല്ലാം പെട്ടെന്നായിരുന്നുവെന്ന് പോലീസ്
കോട്ടയം: കെവിൻ കൊലക്കേസിലെ പ്രതി പൊലീസ് വാഹനത്തിലിരിക്കെ മൊബൈൽ ഫോണിൽ സംസാരിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ശ്രദ്ധക്കുറവുണ്ടായതായി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ട്. സംഭവത്തിൽ ജില്ലാ പോലീസ് ചീഫ് ഹരിശങ്കർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരമാണ് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അതിവേഗം അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. എഎസ്ഐ, സീനിയർ സിപിഒ, രണ്ടു സിപിഒമാർ എന്നിവരുടെ മൊഴിയെടുത്തു. ഇത്രയും പോലീസുകാർ അടുത്തുള്ളപ്പോൾ പ്രതികൾ ഫോണിൽ സംസാരിച്ചത് തികച്ചും അസാധാരണമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. വീഴ്ച വരുത്തിയവർക്കെതിരെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകും. വളരെ പെട്ടെന്നാണ് പ്രതി വാഹനത്തിൽനിന്ന് തല പുറത്തേക്കിട്ട് സംസാരിച്ചതെന്നും ശ്രദ്ധയിൽപെട്ടയുടൻ പിന്തിരിപ്പിച്ചെന്നുമാണ് പോലീസിന്റെ വിശദീകരണം.
Read Moreഓട്ടോ വിളിച്ചുകൊണ്ടുപോയി ഡ്രൈവറുടെ കണ്ണിൽ മുളകുപൊടിയിട്ട് ആക്രമണം; പരാതിയിൽ പറയുന്നത് ഇങ്ങനെ…
ചങ്ങനാശേരി: ഓട്ടോറിക്ഷ വിളിച്ചുകൊണ്ടുപോയി ഡ്രൈവറുടെ കണ്ണിൽ മുളകുപൊടിയിട്ട് ആക്രമിച്ചു പണം തട്ടാൻ ശ്രമം. കഴിഞ്ഞ ദിവസം രാത്രി 9.30ന് ചങ്ങനാശേരി പാർത്ഥാസ് സ്റ്റാൻഡിൽനിന്ന് ഓട്ടം വിളിച്ചുകൊണ്ടുപോയ അക്രമിയാണ് വിജനമായ പ്രദേശത്തുവച്ചു ഡ്രൈവറുടെ കണ്ണിൽ മുളകുപൊടി വിതറിയശേഷം പണം തട്ടാൻ ശ്രമിച്ചതായി പരാതിയുള്ളത്. ഓട്ടോറിക്ഷാ ഡ്രൈവർ, ആനന്ദാശ്രമം റോഡിൽ കുളപ്പറന്പിൽ ജോർജിനു നേരേയാണ് ആക്രമണം ഉണ്ടായത്. പരാതിയിൽ പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ പാർത്ഥാസ് ജംഗ്ഷനിൽനിന്നു പായിപ്പാടിനടുത്തുള്ള കുന്നന്താനം ഭാഗത്തേക്ക് ഒരാൾ ഓട്ടം വിളിച്ചു. പോകുംവഴി ഡ്രൈവറോടു സൗഹൃദഭാവത്തിൽ സംസാരിച്ച ഇയാൾ കുന്നന്താനത്ത് എത്തിയപ്പോൾ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. അവിടെയുള്ള കടയിൽനിന്ന് എന്തോ വാങ്ങിയ ഇയാൾ തുടർന്ന് കുന്നന്താനം- മുണ്ടിയപ്പള്ളി റൂട്ടിലൂടെ പോകണമെന്ന് ആവശ്യപ്പെട്ടു. ഈ വഴിയിലൂടെ ആഞ്ഞിലിത്താനം ഭാഗത്തെ വിജനമായ പ്രദേശത്തെത്തിയപ്പോൾ അവിടെ നിർത്തിയാൽ മതിയെന്നു പറഞ്ഞു. ഓട്ടോക്കൂലി എത്രയെന്നു ചോദിച്ച ശേഷം കൈയിൽ…
Read Moreനിര്‍മാണം പാതിവഴിയില്‍ നിലച്ചു! വിനോദ സഞ്ചാരി രക്ഷപെട്ടത് തലനാരിഴയ്ക്ക്; കാരികാട് ടോപ്പില്‍ സെല്‍ഫിപ്രേമം അപകടഭീഷണിയാകുന്നു
തീക്കോയി: വിനോദ സഞ്ചാരകേന്ദ്രമായ വാഗമണ്ണിലേക്കുള്ള റോഡിൽ കാരികാട് ടോപ്പിൽ നിർമാണമാരംഭിച്ച വെയ്റ്റിംഗ് ഷെഡ് കം വാച്ച് ടവർ അപകടഭീഷണിയായി മാറുന്നു. നിർമാണം പാതിവഴിയിൽ നിലച്ച കെട്ടിടത്തിൽ ഇതുവഴിയെത്തുന്ന സന്ദർശകർ പ്രവേശിക്കുന്നതാണ് അപകടഭീഷണിയായി മാറുന്നത്. അഗാധമായ കൊക്കയുള്ള ഇവിടെ യാത്രക്കാർ സെൽഫി സ്പോട്ടാക്കിയതാണ് അപകടസാധ്യതയൊരുക്കുന്നത്. പാതിപൂർത്തിയായ കെട്ടിടത്തിൽ ദ്രവിച്ചുതുടങ്ങിയ കന്പുകൾകൊണ്ടു വേലി തീർത്തതാണ് ഏകസുരക്ഷ. കഴിഞ്ഞ ദിവസം സെൽഫിയെടുത്ത വിനോദസഞ്ചാരി ഭാഗ്യത്തിനാണ് താഴേക്ക് പതിക്കാതിരുന്നത്. സുരക്ഷാവേലി തീർത്ത കന്പ് ഒടിഞ്ഞെങ്കിലും യാത്രക്കാരൻ താഴെ വീണില്ല. കാലൊന്ന് തെറ്റിയാൽ പതിക്കുന്നത് ആയിരക്കണക്കിന് അടി താഴ്ചയിലേക്കാണ്. വാഹനം കാത്തുനിൽക്കുന്നതിനൊപ്പം സഞ്ചാരികൾക്കു മികച്ച കാഴ്ചാനുഭവവും ലക്ഷ്യമിട്ടാണ് വാച്ച് ടവർ നിർമാണം തുടങ്ങിയത്. പി.സി. ജോർജ് എംഎൽഎയുടെ ഫണ്ടിൽനിന്നും 50 ലക്ഷം രൂപ അനുവദിച്ചായിരുന്നു നിർമാണം. രണ്ടാംനിലയിൽ കാന്റീനും ടെലിസ്കോപ് അടക്കമുള്ള നിരീക്ഷണസൗകര്യവുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈരാറ്റുപേട്ടയിൽനിന്നും വാഗമണ്ണിലേക്കുള്ള പാതയിൽ ഏറ്റവും മനോഹരമായ മേഖലയാണ് കാരികാട്…
Read Moreഅതിരമ്പുഴ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്;കേരള കോൺഗ്രസ്-എമ്മിൽ ചേരിപ്പോര്; പരസ്പരം പുറത്താക്കി നേതാക്കൾ
അതിരന്പുഴ: അതിരന്പുഴ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് എമ്മിൽ തമ്മിലടി. എൽഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യമുന്നണിയിലും യുഡിഎഫ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണി യിലും കേരള കോണ്‍ഗ്രസ്-എം പ്രവർത്തകർ മത്സരിക്കുന്നത് തടയാൻ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്ക് കഴിയാതെ വന്നതോടെ പാർട്ടിക്കുള്ളിൽ ചേരിപ്പോര് ശക്തമാണ്. ഏറ്റുമാനൂർ ബ്ലോക്ക് അംഗം സജി തടത്തിൽ, പഞ്ചായത്ത് അംഗം ആനി ലൂക്കോസ്, നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൽ, പഞ്ചായത്ത് വൈസ്പ്രസിഡന്റും മണ്ഡലംപ്രസിഡന്റുമായ ജോഷി ഇലഞ്ഞിയിൽ, ജിജി ടോമി ആലഞ്ചേരി, യൂത്ത്ഫ്രണ്ട് ജില്ലാ സെക്രട്ടറി ഷിജോ ഗോപാലൻ എന്നിവരാണ് എൽഡിഎഫിന്റെ സഹകരണ ജനാധിപത്യ മുന്നണി യിൽ മത്സരിക്കുന്നത്. സിപിഎം നാല്, ജനാധിപത്യ കേരള കോണ്‍ഗ്രസ് – രണ്ട്, ജനതാദൾ-ഒന്ന് എന്നിങ്ങനെയാണു മറ്റു കക്ഷികൾക്ക് ലഭിച്ചിരിക്കുന്ന സീറ്റുകൾ. കേരള കോണ്‍ഗ്രസിന്റെ ഒൗദ്യോഗിക ഭാരവാഹികളിൽ കൂടുതൽ പേരും സഹകരണ ജനാധിപത്യമുന്നണിക്കൊപ്പമാണു മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ്…
Read Moreവീടൊരുക്കാൻ ഭൂമി വേണം; സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കെവിന്റെ അച്ഛൻ നിവേദനം നൽകി
കോട്ടയം: സ്വപ്നങ്ങൾ സ്വരൂക്കൂട്ടുന്നതിനിടെ ജീവൻ പൊലിഞ്ഞ കെവിന്റെ കുടുംബത്തിനു വീടൊരുക്കാൻ ഭൂമി അനുവദിക്കാൻ വേണ്ട സഹായം ചെയ്തുനൽകണമെന്നാവശ്യപ്പെട്ട് കെവിന്റെ പിതാവ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നിവേദനം നൽകി. ഇന്നലെ കുടുംബത്തെ കാണാൻ അദ്ദേഹം കെവിന്റെ വീട്ടിലെത്തിയപ്പോഴാണ് നിവേദനം കൈമാറിയത്. കെവിന്റെ മരണത്തെ തുടർന്ന് കുടുംബത്തിന്റെ ഭാരം പൂർണമായും തന്റെ ചുമലിലായി. ഈ സാഹചര്യത്തിൽ ഭൂമി വാങ്ങാനോ, വീട് വയ്ക്കാനോ തനിക്ക് കഴിയില്ല. അതിനാൽ ഭൂമി അനുവദിക്കാൻ സഹായം ചെയ്തുകൊടുക്കണമെന്ന് നിവേദനത്തിൽ പറയുന്നു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് കാനം രാജേന്ദ്രൻ കുടുംബത്തെ അറിയിച്ചു. പഠനം മുടക്കരുതെന്നും ജീവിത പ്രതിസന്ധികളിൽ തളർന്നുപോകരുതെന്നും കെവിന്റെ ഭാര്യ നീനുവിനെ അദ്ദേഹം ധൈര്യപ്പെടുത്തി. ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, സംസ്ഥാന കൗണ്‍സിൽ അംഗങ്ങളായ വി.ബി. ബിനു, ലീനമ്മ ഉദയകുമാർ, ജില്ലാ അസി. സെക്രട്ടറി ആർ. സുശീലൻ, മണ്ഡലം സെക്രട്ടറി ടി.സി.…
Read More