പൊൻകുന്നം: ചിറക്കടവ് മേഖലയിൽ ആയുധം താഴെവയ്ക്കാതെ സിപിഎം- ആർഎസ്എസ് സംഘർഷം പതിവായതോടെ ജനജീവിതം ദുരിതത്തിൽ. ഇന്നലെ വൈകിട്ട് നടന്ന ആക്രമണത്തിൽ മൂന്നു പേർക്ക് വെട്ടേൽക്കുകയും നാലുപേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. മാസങ്ങളായി മേഖലയിൽ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ ഒാരോ അക്രമം നടക്കുന്പോൾ വിളിക്കുന്ന അനുരഞ്ജന ചർച്ചകളും സർവ്വകക്ഷിയോഗങ്ങളും വെറും പ്രഹസനമാകുന്നു. സർവ്വ കക്ഷിയോഗങ്ങളിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനായുള്ള ഏത് തീരുമാനത്തെയും പിന്തുണക്കുമെന്ന പതിവ് പല്ലവിയാണ് സിപിഎം- ആർഎസ്എസ് നേതാക്കൾ പറയുന്നതെങ്കിലും ഇവയെല്ലാം കാറ്റിൽ പറത്തി അക്രമപരന്പര അഴിച്ച് വിടുകയാണ് ഇരുകൂട്ടരും. ഏത് നിമിഷവും അക്രമം ഉണ്ടാകാമെന്ന സാഹചര്യമായതോടെ പ്രദേശവാസികൾ മാസങ്ങളായി ഭീതിയുടെ മുൾമുനയിലാണ് കഴിയുന്നത്. ഏഴു മണി കഴിയുന്നതോടെ ആൾക്കാർ പുറത്തിറങ്ങാൻ പോലും ഭയക്കുന്നതിനാൽ വ്യാപാരത്തെയും പ്രതികൂലമായി ബാധിച്ചതായി വ്യാപാരികൾ പറയുന്നു. ഇരുകൂട്ടരും തന്പലക്കാട് മേഖലയിൽ അക്രമ പരന്പര അഴിച്ചുവിട്ടതിനെ തുടർന്ന് ഫെബ്രുവരി 13ന് കോട്ടയം എഡിഎം…
Read MoreCategory: Kottayam
പോലീസ് ജീപ്പിലിരുന്ന് കെവിൻ കൊലക്കേസിലെ പ്രതിയുടെ വീഡിയോ കോൾ: അന്വേഷണത്തിന് ഉത്തരവ്
കോട്ടയം: കെവിൻ കൊലക്കേസിലെ പ്രതി പോലീസ് നോക്കിനിൽക്കെ ബന്ധുക്കളുമായി വീഡിയോ കോളിൽ സംസാരിച്ചത് അന്വേഷിക്കാൻ ഉത്തരവ്. കോട്ടയം എസ്പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സ്പെഷൽ ബ്രാഞ്ചിനോട് 24 മണിക്കൂറിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച ഏറ്റുമാനൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടയിൽ എത്തിച്ചപ്പോൾ ഷെഫിനാണ് വീഡിയോ കോളിൽ സംസാരിച്ചത്. പോലീസ് വാഹനത്തിൽ ഇരുന്ന് ഷെഫിൻ ബന്ധുവിന്റെ ഫോണിലൂടെ വീട്ടുകാരെ കണ്ട് സംസാരിച്ചത്.
Read Moreകെവിൻ വധം: തട്ടുകടക്കാരൻ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു; സംഭവ ദിവസം പ്രതികൾ കടക്കാരനുമായി തർക്കത്തിലേർപ്പെട്ടിരുന്നു
കോട്ടയം: കെവിൻ വധക്കേസിൽ സാക്ഷിയായ ഗാന്ധിനഗറിലെ തട്ടുകടക്കാരൻ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു. സംഭവദിവസം രാത്രി പ്രതികൾ ഗാന്ധിനഗറിലെ തട്ടുകടയിൽ എത്തുകയും അവിടെവച്ച് കടക്കാരനുമായി തർക്കമുണ്ടാകുകയും ചെയ്തിരുന്നു. തിരിച്ചറിയൽ പരേഡിലാണ് പ്രതികളായ കൊല്ലം തെന്മല ഒറ്റക്കൽ ഷിയാനു ഭവനിൽ ഷാനു ചാക്കോ(26), പുനലൂർ തെങ്ങുംതറ പുത്തൻവീട്ടിൽ മനു മുരളീധരൻ(26), കൊല്ലം പത്തനാപുരം ഇടമണ്‍ 34 തേക്കിൽകൂപ്പ് നിഷാന മൻസിലിൽ നിയാസ് മോൻ (ചിന്നു- 23), റിയാസ് മൻസിലിൽ ഇബ്രാഹിം റിയാസ് (26), താഴത്തുവീട്ടിൽ ഇഷാൻ (20), പുനലൂർ ചാലുപറന്പിൽ നിഷാദ്(24), മരുതമണ്‍ ഷെഫിൻ(27), പുനലൂർ ഇളന്പലിൽ ടിറ്റോ ജെറോം(23) എന്നിവർ അടക്കമുള്ള 13 പ്രതികളെയുമാണു തട്ടുകടക്കാരൻ തിരിച്ചറിഞ്ഞത്. കഴിഞ്ഞ 27നു പുലർച്ചെ ഒന്നരയോടെയാണു മാന്നാനം പള്ളിത്താഴെയുള്ള വീട്ടിലെത്തിയ സംഘം കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയത്. അനീഷിന്റെ വീട്ടിലേക്ക് എത്തും മുന്‍പു പ്രതികൾ ഗാന്ധിനഗറിലെ ലോഡ്ജിൽ മൂന്ന് മുറിയെടുത്തു. ഇവിടെവച്ചാണ്…
Read Moreപാലായിൽ യൂത്ത്കോൺഗ്രസുകാർ ഉമ്മൻചാണ്ടിയുടെ കോലം കത്തിച്ചു; പ്രതിഷേധക്കാർ യൂത്ത് കോണ്‍ഗ്രസ് സജീവപ്രവർത്തകരല്ലെന്ന് നേതാക്കൾ
കോട്ടയം: പാലായിൽ ഉമ്മൻചാണ്ടിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നൽകി കോണ്‍ഗ്രസിനെ വഞ്ചിച്ചെന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഇന്നലെ രാത്രിയാണു ഒരുപറ്റം ചെറുപ്പക്കാർ ഉമ്മൻചാണ്ടിയുടെ കോലം കത്തിച്ചത്. കോണ്‍ഗ്രസിനെ കേരള കോണ്‍ഗ്രസിന് അടിയറവു വച്ച ഉമ്മൻ ചാണ്ടിക്കും കെ.എം. മാണിക്കും എതിരെ യുവാക്കൾ മുദ്രാവാക്യം മുഴക്കി. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബന്ധം പാലായിൽ അത്ര സുഖകരമായിരുന്നില്ല. മുന്‍പും കോണ്‍ഗ്രസ് പ്രവർത്തകർ മാണിക്കെതിരെ രംഗത്തുവന്നിരുന്നു. എന്നാൽ പ്രതിഷേധക്കാർ യൂത്ത് കോണ്‍ഗ്രസ് സജീവപ്രവർത്തകരല്ലെന്ന് നേതാക്കൾ വ്യക്തമാക്കി.
Read Moreരാജ്യസഭാ സീറ്റ് വിട്ടുകൊടുക്കുന്നതിനു മുന്നോടിയായി കോൺഗ്രസിലെ പൊതുവികാരം പരിഗണിക്കേണ്ടതായിരുന്നു: തിരുവഞ്ചൂർ
കോട്ടയം: രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കുന്നതിനു മുന്നോടിയായി കോണ്‍ഗ്രസിലെ പൊതുവികാരം പരിഗണിക്കേണ്ടതായിരുന്നെന്നു മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. ഇത് ഉമ്മൻചാണ്ടി തനിച്ചെടുത്ത തീരുമാനമല്ല. രമേശ് ചെന്നിത്തലയും എം.എം. ഹസനും കൂടി ചേർന്നാണു തീരുമാനിച്ചത്. സീറ്റ് സംബന്ധിച്ചു പാർട്ടിക്കുള്ളിലെ അമർഷം തുടരുകയാണ്. പാർട്ടി സമിതികൾ ചേർന്നാലേ പ്രശ്നം പരിഹരിക്കാനാകൂവെന്നും തിരുവഞ്ചൂർ പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിനു രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തതിന്റെ പേരിൽ കോണ്‍ഗ്രസിലെ യുവ എംഎൽഎമാർ ഉൾപ്പെടെ ഒരു വിഭാഗം ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ ഇന്നു നിർണായക യോഗം ചേരും. തിരുവനന്തപുരത്തു രാവിലെ 11നു കന്റോണ്‍മെന്റ് ഹൗസിൽ യുഡിഎഫ് നേതൃയോഗം ചേരുന്നത്. അനിൽ അക്കര, രാജ്മോഹൻ ഉണ്ണിത്താൻ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ പ്രതിഷേധവുമായി രംഗത്തെത്തി.
Read Moreരാജ്യസഭാ സീറ്റിന് അവകാശവാദവുമായി ജോസഫ് ഗ്രൂപ്പും
കോട്ടയം: കേരള കോണ്‍ഗ്രസിനു ലഭിച്ച രാജ്യസഭാ സീറ്റിന് അവകാശവാദവുമായി പഴയ ജോസഫ് വിഭാഗവും (പി.ജെ. ജോസഫ്) രംഗത്തെത്തി. എന്നാൽ ഇന്നു രാവിലെ ചേരുന്ന കേരള കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ രാജ്യസഭാ സ്ഥാനാർഥിയെ തീരുമാനിക്കുമെങ്കിലും യുഡിഎഫ് യോഗത്തിനുശേഷമേ പ്രഖ്യാപനമുണ്ടാകൂ. കെ.എം. മാണി, ജോസ് കെ. മാണി എന്നിവരുടെ തീരുമാനമാകും നടപ്പാകുക. മറ്റുള്ളവരുടെ അഭിപ്രായം പോലും തേടിയേക്കില്ല. രാവിലെ തലസ്ഥാനത്തു തന്നെ കേരള കോണ്‍ഗ്രസിന്റെ പാർലമെന്ററിസമിതി യോഗവും നടക്കും. രാവിലെ പത്തിനു പാർട്ടി ചെയർമാൻ കെ.എം. മാണിയുടെ എംഎൽഎ ഹോസ്റ്റലിലെ മുറിയിലാണു യോഗം. യുഡിഎഫിലേക്കുള്ള തിരിച്ചുവരവ് മാണി പ്രഖ്യാപിക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി തിങ്കളാഴ്ചയായതിനാൽ ഇക്കാര്യത്തിൽ തീരുമാനം വൈകില്ല.പാർലമെന്ററി സമിതി യോഗത്തിൽ ജോസഫ് വിഭാഗം രാജ്യസഭാ സീറ്റിലേക്ക് അവകാശവാദം ഉന്നയിക്കും. എന്നാൽ ഇതു കെ.എം. മാണി പരിഗണിച്ചേക്കില്ല. പാർട്ടി ചെയർമാൻ കെ.എം. മാണിയോ, ജോയ് ഏബ്രഹാമോ…
Read Moreദേശീയ ഹർത്താൽ: കേരളത്തിൽ ജൂൺ 10ന് കരിദിനം ആചരിക്കും ; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിന് സനിവേദനം സമർപ്പിക്കും
കോട്ടയം: രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ 10ന് നടക്കുന്ന ദേശീയ ഹർത്താലിനോടനുബന്ധിച്ചു കേരളത്തിൽ കരിദിനം ആചരിക്കും. കർഷക സമരങ്ങളെ സർക്കാർ അടിച്ചമർത്തുകയാണെന്നും പ്രതിഷേധിക്കാനുള്ള അവകാശം പോലും കർഷകന് നിഷേധിക്കപ്പെടുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. നാലു വർഷമായിട്ടും കർഷകസംഘടനകളെ ചർച്ചയ്ക്കുപോലും സർക്കാർ വിളിക്കുന്നില്ലെന്നും പറഞ്ഞു. എം.എസ്. സ്വാമിനാഥൻ റിപ്പോർട്ട് നടപ്പിലാക്കുക, കാർഷിക ഉൽപ്പന്നങ്ങൾക്കു മിനിമം വില നിശ്ചയിക്കുക, കടബാധ്യതകൊണ്ട് വലയുന്ന കർഷകരെ സഹായിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം സർക്കാരിന് സമർപ്പിക്കും. സർക്കാരിന്റെ ഭാഗത്തുനിന്നും കർഷകരെ സഹായിക്കാനുള്ള തീരുമാനം ഉണ്ടായില്ലെങ്കിൽ വിളവെടുപ്പ് നിർത്തിവയ്ക്കാൻ കർഷകർ തീരുമാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. നാളെ കർഷകർ നിരാഹാരസമരം അനുഷ്ഠിക്കുമെന്നും കർഷകരുടെ പ്രതിസന്ധിക്ക് അറുതിവരുത്താൽ 14 ജില്ലകളിലും പൊതുവിചാരണ നടത്തുമെന്നും രാഷ്ട്രീയ കിസാൻ മഹാ സംഘ് ഭാരവാഹികൾ പറഞ്ഞു.
Read Moreഅംഗപരിമിതനായ ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് ലോട്ടറി തട്ടിയെടുത്തയാൾക്കായ് അന്വേഷണം തുടങ്ങി
കോട്ടയം: അംഗപരിമിതനായ ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച് 50 ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത യുവാവിനെ കണ്ടെത്തുന്നതിനായി കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ ലോഗോസ് ജംഗ്ഷനിലാണ് സംഭവം. മുട്ടുകാലിൽ നിന്ന് ലോട്ടറി വിൽപന നടത്തുന്ന കോടിമത സ്വദേശിയായ എം.എം.അജിയുടെ പക്കൽനിന്നാണ് യുവാവ് ലോട്ടറികൾ തട്ടിയെടുത്തത്. സമീപത്തുള്ള ജ്വല്ലറിയിലെ സിസിടിവിയിൽ നിന്നും ഇയാളുടെ ദൃശ്യങ്ങൾ ശേഖരിച്ചു ഈസ്റ്റ് എസ്ഐ ടി.എസ്. റെനീഷിന്റെ നേതൃത്വത്തിലാണു അന്വേഷണം നടത്തുന്നത്. യുവാവ് ലോഗോസ് ജംഗ്ഷനിൽ തന്നെ പ്രവർത്തിക്കുന്ന ബാങ്കിലെ ജീവനക്കാരനാണെന്ന് പറയുകയും ബാങ്കിൽ നിന്ന് പണം എടുത്തുതരാമെന്നും പറഞ്ഞാണു ലോട്ടറികൾ തട്ടിയെടുത്തത്. എന്നാൽ നടക്കാൻ ബുദ്ധിമുട്ടുള്ള അജി ഇയാളുടെ പിന്നാലെ ഷോപ്പിംഗ് കോംപ്ലക്സിലേക്ക് എത്തിയപ്പോഴേക്കും ഇയാൾ മുങ്ങുകയായിരുന്നു. ബാങ്കിലെത്തി ചോദിച്ചപ്പോൾ അങ്ങനെ ആരും ജോലി ചെയ്യുന്നില്ലെന്ന് അറിഞ്ഞതോടെയാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. തുടർന്നാണു ഈസ്റ്റ് പോലീസിൽ പരാതി നല്‍കിയത്.
Read Moreഅമ്മ ഉറങ്ങിപ്പോയി! മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു; സംഭവം കടുത്തുരുത്തിയില്‍
കോട്ടയം: കടുത്തുരുത്തി പൂഴിക്കോലിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. പൂഴിക്കുന്നേൽ അനീഷ്-രേണുക ദന്പതികളുടെ മകളാണ് മരിച്ചത്. രാവിലെ ഒൻപതോടെ കുഞ്ഞിനെ കട്ടിലിൽ കിടത്തി അമ്മ പാലുകൊടുക്കുന്നതിനിടെയാണ് സംഭവം. കുഞ്ഞു പാലുകുടിക്കുന്നതിനിടെ അമ്മ ഉറങ്ങിപ്പോയി. തുടർന്ന് കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് മനസിലാക്കിയാണ് മാതാവ് ഉണർന്നത്. ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻ തന്നെ കടുത്തുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുട്ടുചിറയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ കഴിയൂ എന്ന് പോലീസ് അറിയിച്ചു.
Read Moreകോട്ടയം -കറുകച്ചാൽ-റാന്നി കെഎസ്ആർടിസി ചെയിൻ സർവീസ് അട്ടിമറിക്കുന്നതായി ആരോപണം
കറുകച്ചാൽ: കോട്ടയത്തു നിന്നും കറുകച്ചാൽ വഴി റാന്നിക്ക് ആരംഭിച്ച കെഎസ്ആർടിസിയുടെ ചെയിൻ സർവീസ് അട്ടിമറിക്കുന്നതായി ആരോപണം. ഇതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കെഎസ്ആർടിസി എംഡിക്കും മന്ത്രിക്കും പരാതി നൽകാനുള്ള ശ്രമത്തിലാണ് യാത്രക്കാർ. കഴിഞ്ഞ വർഷം ഡിസംബർ ഒന്നു മുതലാണ് സർവീസ് ആരംഭിച്ചത്. കോട്ടയം ഡിപ്പോയിൽ നിന്നും റാന്നിയിൽ നിന്നും നാലു ബസുകൾ വീതം എട്ടു ബസുകളാണ് സർവീസ് നടത്തിവരുന്നത്. എന്നാൽ കഴിഞ്ഞ ഒരുമാസത്തോളമായി സർവീസുകളുടെ എണ്ണം വെട്ടിച്ചുരുക്കി. ബസുകളുടെ എണ്ണം കുറച്ചിട്ടില്ല. പ്രതിദിനം 48 സർവീസുകൾ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 32 സർവീസുകൾ മാത്രമാണുള്ളത്. 16 സർവീസുകളാണ് കഴിഞ്ഞ മാസം മുന്നറിയിപ്പില്ലാതെ നിർത്തിയത്. പ്രതിദിനം 8000 മുതൽ 10000 രൂപ വരെ നേടിയിരുന്ന സർവീസുകളാണ് വെട്ടിച്ചുരുക്കിയത്. സർവീസ് വെട്ടിക്കുറച്ചതിന്റെ പിന്നിൽ സ്വകാര്യബസുകളെ സഹായിക്കാനുള്ള ഡിപ്പോ അധികൃതരുടെ സമീപനമാണെന്നു യാത്രക്കാരും നാട്ടുകാരും പറയുന്നത്. കെഎസ്ആർടിസി ചെയിൻ സർവീസ് ആരംഭിച്ചതോടെ…
Read More