വൈക്കം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരി കാല്‍വഴുതി തൊട്ടടുത്തുള്ള ക്ഷേത്ര കുളത്തില്‍ മുങ്ങി മരിച്ചു. വല്ലകം പുത്തന്‍പുരയില്‍ റോജി ജോര്‍ജിന്റെ (മോഡേണ്‍ ക്ലിനിക്ക് ലബോറട്ടറി, വൈക്കം) മകള്‍ ജെസിലിന് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും വീടിനുള്ളിലും, പറമ്പിലും മറ്റും തിരച്ചില്‍ നടത്തി. തുടര്‍ന്നാണ് കുഞ്ഞ് കുളത്തില്‍ വീണ് കിടക്കുന്നത് കണ്ടെത്തിയത്. ഉടന്‍തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അമ്മ: സീന റോജി. സഹോദരങ്ങള്‍: ജ്യോതിസ്, ജ്യോത്സന. സംസ്കാരം ഇന്ന് വല്ലകം പള്ളിയില്‍.
Read MoreCategory: Kottayam
തിരുവഞ്ചൂർ നിവാസികളെ ദു:ഖത്തിലാക്കി അക്ഷയയെ മരണം തട്ടിയെടുത്തത് ഉപരിപഠനത്തിനുള്ള തയാറെടുപ്പിനിടെ
കോട്ടയം: പത്താം ക്ലാസ് വിജയിച്ച് ഉപരിപഠനം കാത്തു കഴിയുന്ന വിദ്യാർഥിയുടെ മരണം തിരുവഞ്ചൂർ നിവാസികളെ ദു:ഖത്തിലാക്കി. തിരുവഞ്ചൂർ അന്പാടിയിൽ സുരേഷിന്റെ മകൻ അക്ഷയ് സുരേഷാ(15)ണു മരിച്ചത് ഇന്നലെ മീനച്ചിലാറ്റിൽ സുഹൃത്തുക്കളുമൊത്ത് നീന്തുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30നു മീനച്ചിലാറ്റിൽ പൂവത്തുംമൂട് പാലത്തിനു സമീപമുള്ള കടവിലായിരുന്നു അപകടം. മൂന്നു സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അക്ഷയ്. നീന്തുന്നതിനിടയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. ഒഴുക്കിൽപ്പെട്ട വിവരം കൂട്ടുകാർ ബഹളംവച്ച് അറിയിച്ചതിനെത്തുടർന്നു നാട്ടുകാരെത്തിയെങ്കിലും രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കോട്ടയത്തുനിന്നും ഫയർഫോഴ്സ് എത്തിയാണ് അക്ഷയിനെ വെള്ളത്തിൽ നിന്നെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അയർക്കുന്നം പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. ഷിബിൻ, ഷരണ്‍, എബിൻ,സംഗീത് എന്നിവരുമൊത്താണ് അക്ഷയ് കുളിക്കാനിറങ്ങിയത്. അക്ഷയ് സുരേഷ് ഇക്കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിൽ വിദ്യാധിരാജ സ്കൂളിൽ നിന്ന് നാല് എ പ്ലസ് നേടി വിജയിച്ചിരുന്നു. അമ്മ: മഞ്ജു സുരേഷ്,…
Read Moreഇന്ധനം നിറയ്ക്കൽ: പുതിയ നിർദ്ദേശം കെഎസ്ആർടിസി ബസുകളുടെ സമയക്രമം തെറ്റിക്കുന്നു
ടി.പി.സന്തോഷ്കുമാർ തൊടുപുഴ: കഐസ്ആർടിസി ബസുകളുടെ മൈലേജ് അറിയുന്നതിനായി വാഹനങ്ങളിൽ ഡീസൽ നിറയ്ക്കുന്നത് രാവിലെയും വൈകുന്നേരവും മാത്രം മതിയെന്ന നിർദ്ദേശം ദീർഘദൂര ബസുകളുടെ സമയക്രമം തെറ്റിക്കുന്നു. മുൻ കാലങ്ങളിൽ ഇടവേളകളിലായിരുന്നു ഡിപ്പോകളിലെ പന്പുകളിൽ നിന്നും ഡീസൽ നിറച്ചിരുന്നത്. എന്നാൽ പുതിയ നിർദ്ദേശം വന്നതോടെ രാവിലെ മുതൽ തന്നെ പന്പുകൾക്കു മുന്ിൽ ബസുകൾ ക്യൂവാകുന്നതിനാൽ പല സ്ഥലങ്ങളിൽ നിന്നും ഓടിയെത്തുന്ന ബസുകൾ മണിക്കൂറുകൾ വൈകിയാണ് പല ഡിപ്പോകളിൽ നിന്നും ഇന്ധനം നിറച്ച് പുറപ്പെടുന്നത്. തൊടുപുഴ മൂലമറ്റത്തു നിന്നും തിരുവന്പാടിക്കു പുറപ്പെടുന്ന കഐസ്ആർടിസി ബസ് ഡീസൽ അടിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇന്നലെ പെരുന്പാവൂർ ഡിപ്പോയിൽ വൈകിയത് ഒരു മണിക്കൂറാണ്. തൊടുപുഴയിൽ നിന്നും പുലർച്ചെ 5.10നാണ് തിരുവന്പാടി ബസ് പെരുന്പാവൂരിലെത്തിയത്. ഈ ബസ് എത്തിയപ്പോൾ പ്രാദേശിക സർവീസ് നടത്തുന്ന നാലു ലോ ഫ്ളോർ ജൻറം ബസുകൾ ഡീസൽ നിറക്കാനായി കാത്തു കിടക്കുന്നുണ്ടായിരുന്നു. തിരുവന്പാടി…
Read Moreഅപകട വളവ് നിവർത്താൻ സ്ഥലം നൽകി ബിജുവും കുടുംബവും; തുടർനടപടികൾ സ്വീകരിക്കാൻ തയാറാകാതെ അധികൃതർ; പ്രതിഷേധിച്ച് നാട്ടുകാർ
കടുത്തുരുത്തി: വാഹനാപകടങ്ങൾ വർദ്ധിച്ചതോടെ വളവ് നിവർത്താൻ സ്ഥലം നൽകാൻ തയാറാണെന്നറിയിച്ചിട്ടും തുടർ നടപടികൾ ഉണ്ടാകുന്നില്ലെന്ന് പരാതി. ഏറ്റുമാനൂർ-വൈക്കം റോഡിലെ സ്ഥിരം അപകടവേദിയായ ചിറപ്പുറം വളവിന് സമീപത്തെ വീട്ടുകാരാണ് റോഡിലെ വളവ് നിവർത്തുന്നതിനായി സ്ഥം വിട്ടു നൽകാമെന്ന് അറിയിച്ചത്. തുടർന്ന് ഇതിനായി വീടിന് മുന്നിലെ രണ്ട് സെന്റിനടുത്തു സ്ഥലം അളന്ന് തിരിച്ചു മാറ്റിയിടുകയും കല്ലിടുകയും ചെയ്തിരുന്നു. സമീപവാസിയായ ബിജുവാണ് സ്ഥലം വിട്ടു നൽകിയതായി ബന്ധുക്കൾ പറഞ്ഞത്. ബിജു വീട് നിർമിച്ചപ്പോൾ റോഡിനോട് ചേർന്നുള്ള ഈ സ്ഥലം നീക്കി വച്ച ശേഷമാണ് ബാക്കി വരുന്ന ഭാഗം മതില് കെട്ടി നിർമിച്ചുകൊണ്ടു വീട് നിർമാണം നടത്തിയത്. വാഹനാപകടങ്ങളും അപകട മരണങ്ങളും ഇവിടെ പതിവായതോടെയാണ് റോഡിലെ കൊടും വളവാണ് പ്രശ്നകാരണമെന്ന് മനസിലാക്കി ഇതു പരിഹരിക്കാൻ ബിജു സ്ഥലം വിട്ടു നൽകിയതെന്നും ബന്ധുക്കൾ പറഞ്ഞു. ഇതിനായി ബിജു വിട്ടു നൽകിയ സ്ഥലത്ത് സർവേ നടത്തി…
Read Moreകനത്തമഴയും ചുഴലിക്കാറ്റും കോട്ടയത്ത് വൻനാശം; നിരവധി വീടുകൾ തകർന്നു,മരം വീണ് ഗതാഗതം തടസപ്പെട്ടു
കോട്ടയം: ഇന്നലെ രാത്രിയിലുണ്ടായ ചുഴലിക്കാറ്റിലും കനത്ത മഴയിലും വൻനാശം. ശക്തമായ ഇടിയും മിന്നലും ജനങ്ങളെ ഭയപ്പെടുത്തി. ചുങ്കം, പഴയ സെമിനാരി, വാരിശേരി, കുമ്മനം, തിരുവാറ്റ, മെഡിക്കൽ കോളജ്, എസ്എച്ച്മൗണ്ട്, മള്ളൂശേരി, അയർക്കുന്നം, തൂത്തൂട്ടി എന്നീ പ്രദേശങ്ങളിലാണ് കാറ്റ് ആഞ്ഞു വീശിയത്. നിരവധി വീടുകൾ തകർന്നു. മരം വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി വിതരണം പലയിടത്തും സ്തംഭിച്ചു. കോട്ടയം ഫയർഫോഴ്സ് ഇന്നലെ രാത്രി ഒൻപതിന് ആരംഭിച്ച രക്ഷാ പ്രവർത്തനം പുലർച്ചെ നാലിനാണ് അവസാനിച്ചത്. ഇന്നു രാവിലെ വീണ്ടും റോഡുകളിലെ മരം വെട്ടി നീക്കുന്നതിനായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പോയിരിക്കുകയാണ്. ചുങ്കം പഴയ സെമിനാരി ഭാഗത്തെ അഞ്ചു വീടുകൾ പൂർണമായും തകർന്നു. മള്ളൂശേരിയിൽ നിരവധി വീടുകൾക്കു മുകളിൽ മരം വീണു. ചുങ്കം – മെഡിക്കൽ കോളജ് റോഡിൽ വിവിധയിടങ്ങളിലായി മരം വീണു ഇന്നലെ രാത്രിയിൽ രണ്ടു മണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു. കാറ്റ്…
Read Moreപട്ടികവിഭാഗങ്ങൾക്കുള്ള സംവരണം ഒൗദാര്യമല്ല ; ദളിതർക്കുനേരേ നടക്കുന്ന പീഡനങ്ങൾ രാജ്യത്തിന് നാണക്കേട്: ഉമ്മൻ ചാണ്ടി
കോട്ടയം: രാജ്യത്ത് ദളിതർക്കു നേരേ നടക്കുന്ന പീഡനങ്ങൾ നാണക്കേടുണ്ടാക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പട്ടികവിഭാഗങ്ങൾക്കുള്ള സംവരണം ഒൗദാര്യമല്ല അവകാശമാണെന്നും അദേഹം പറഞ്ഞു. കേരള സാംബവ സഭ സംസ്ഥാന പ്രതിനിധി സമ്മേളനം ചങ്ങനാശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി. ദളിതരുടെ സാമൂഹ്യ പുരോഗതി ഉറപ്പാക്കൻ സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്. പുത്തൻ സാന്പത്തിക മേഖലയിലെ അവസരങ്ങൾ ദളിതർ പ്രയോജനപ്പെടുത്തണമെന്നും പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എ.സി.ബിനുകുമാർ അധ്യക്ഷത വഹിച്ചു. മഞ്ചയിൽ വിക്രമൻ, എൻ.ജെ.പ്രസാദ്, ഷിൻസ് പീറ്റർ, കെ.ആർ. രാജീവൻ,കെ.ആർ. തങ്കപ്പൻ, പി.സി.സജി, ഉണ്ണികുഞ്ഞ് മത്തായി, സാജു ജോസഫ്, കെ.കെ.ശ്യാം എന്നിവർ പ്രസംഗിച്ചു.
Read More“രക്തം കുടിക്കുന്നവരെ’ നിലയ്ക്കു നിർത്താൻ പോലീസിനു കഴിയണം: വൈക്കം വിശ്വൻ
പൊൻകുന്നം: നാട്ടിൽ അക്രമം നടത്തി ’രക്തം കുടിക്കുന്നവരെ’ നിലയ്ക്കു നിർത്താൻ പോലീസിനു കഴിയണമെന്ന് നിരവധി സിപിഎം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ. ചിറക്കടവിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം പൊൻകുന്നത്ത് നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ ക്രമസമാധാനം നശിക്കണമെന്ന ആഗ്രഹമാണ് ബിജെപിക്കാർക്ക് എക്കാലത്തുമുള്ളതെന്നും വൈക്കം വിശ്വൻ പറഞ്ഞു.സിപിഎം ജില്ലാസെക്രട്ടറി വി.എൻ.വാസവൻ, സിഐടിയു ജില്ലാസെക്രട്ടറി ടി.ആർ.രഘുനാഥൻ, ഗിരീഷ് എസ്.നായർ, പൊൻകുന്നം ലോക്കൽ സെക്രട്ടറി കെ.സേതുനാഥ്, കെ.എം.രാധാകൃഷ്ണൻ, വി.ജി.ലാൽ, ഡി.ബൈജു എന്നിവർ പ്രസംഗിച്ചു. പൊൻകുന്നത്ത് പ്രതിഷേധപ്രകടനവും നടത്തി.
Read Moreചിങ്ങവനം അപകടം; കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു; ഏബ്രഹാം അലക്സാണ്ടറുടെ സംസ്കാരം നാളെ
ചിങ്ങവനം: എംസി റോഡിൽ ഇന്നലെയും അപകടത്തിൽ ഒരു ജീവൻ പൊലിഞ്ഞു. കാറും ആക്ടീവയും കൂട്ടിയിടിച്ച് ആക്ടീവയിൽ യാത്രചെയ്തിരുന്ന പാക്കിൽ ചാത്തമല ഏബ്രഹാം അലക്സാണ്ടർ (59) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.45ന് എംസി റോഡിൽ പള്ളം ബോർമ കവലയ്ക്കു സമീപം കെഎസ്ഇബി ഓഫീസിന് മുന്നിലാണ് അപകടമുണ്ടായത്. വീട്ടിൽനിന്നും സ്കൂട്ടറിൽ ചിങ്ങവനത്തേക്ക് പോകുകയായിരുന്ന ഏബ്രഹാമിനെ കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ടൊയോട്ടാ കാറാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ഏബ്രഹാമിനെ നാട്ടുകാർ ഉടൻതന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎസ്ഇബിയിൽ കരാർ ജീവനക്കാരനായിരുന്നു. ഭാര്യ: ഐവി. മക്കൾ: ആൽബിൻ, അലീന. സംഭവത്തെ തുടർന്ന് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. സംസ്കാരം നാളെ നടക്കും. അപകടമുണ്ടാക്കിയ കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreഏറ്റുമാനൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; എട്ടുപേർക്കു പരിക്ക്; പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഏറ്റുമാനൂർ: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് കണ്ടക്ടർ ഉൾപ്പെടെ എട്ടുപേർക്ക് പരിക്ക്.പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു വെളുപ്പിന് 5.30ന് വൈക്കം റോഡിൽ തവളക്കുഴി ജംഗ്ഷനിലാണ് അപകടം. കാസർഗോഡു നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കെ എസ്ആർടിസി ബസ് അതേ ദിശയിൽ പോകുകയായിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ടാർ മിക്സിംഗ് യൂണിറ്റുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ബസിന്റെ മുൻഭാഗം പാടേ തകർന്നു. കാസർഗോഡ് ഡിപ്പോയിലെ ബസാണിത്. ബസിൽ യാത്രക്കാർ കുറവായിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു. ഏറ്റുമാനൂർ പോലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റ എട്ടുപേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. കണ്ടക്ടർ കണ്ണൂർ അരങ്ക് പാലിക്കുളത്തിൽ കെ യു ബാബുവിന്റെ കാലിന് ഒടിവുണ്ട്. മറ്റാരുടെയും പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ: തിരുവനന്തപുരം ചിന്തു ഭവനം പ്രേം രാജിന്റെ മകൻ മിഥുൻ രാജ് (21),…
Read Moreകോട്ടയത്ത് ലൈംഗിക തൊഴിലാളിയായ യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസ്;പ്രതിക്ക് ജീവപര്യന്തം തടവും 65,000 രൂപ പിഴയും
കോട്ടയം: നഗരമധ്യത്തിൽ ലൈംഗിക തൊഴിലാളിയായ യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി രാധ(52)യെ ജീവപര്യന്തം തടവിനും 65,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചുകൊണ്ട് കോട്ടയം സെഷൻസ് ജഡ്ജി എസ്. സുരേഷ് കുമാർ ഉത്തരവായി. പിഴ അടച്ചില്ലെങ്കിൽ ഒൻപതു മാസംകൂടി തടവ് അനുഭവിക്കണം. പത്തനംതിട്ട ളാഹ സ്വദേശി ശാലിനി(38)യെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. ലൈംഗിക തൊഴിലാളിയായ പ്രതി കഞ്ഞിക്കുഴിയിൽ വാടകയ്ക്കു താമസിക്കുന്പോഴാണ് കൊല നടന്നത്. 2014 ജനുവരി 14നായിരുന്നു കേസിനാസ്പദമായ സംഭവം. ലൈംഗിക തൊഴിലാളികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് രാധ ശാലിനിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കോട്ടയം നഗരത്തിൽ സ്റ്റാർ ജംഗ്ഷനു സമീപത്തെ കുറ്റിക്കാട്ടിൽ ഇടപാടുകാരനൊപ്പം കഴിയുന്പോൾ എത്തിയ പ്രതി ശാലിനിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശാലിനിയെ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്. കേസിൽ 27 സാക്ഷികൾ. 38 പ്രമാണങ്ങൾ,…
Read More