കോട്ടയം: നിരവധി കേസുകളിൽ പ്രതിയായ ആർപ്പൂക്കര കോലേട്ടന്പലം സ്വദേശി ജിസ്മോൻ (അലോട്ടി) ഇപ്പോഴും കാണാമറയത്ത്. നഗരത്തിലും സമീപപ്രദേശങ്ങളിലും രാത്രിയെന്നോ പകലെ ന്നോ ഭേദമില്ലാതെ ആക്രമണം അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവരുന്ന അലോട്ടിയെയും സുഹൃത്തുക്കളെയും പിടികൂടാൻ പോലീസ് നടത്തുന്ന ശ്രമങ്ങൾ ഒാരോന്നും പരാജയപ്പെടുകയാണ്. അലോട്ടിയും സുഹൃത്തുക്കളും കഴിഞ്ഞദിവസം കോട്ടയം നഗരത്തിലും തിരുവാർപ്പ്, അയ്മനം പ്രദേശങ്ങളിലും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഒരാളെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിനു പിന്നിലെന്നു പറയുന്നു. കഞ്ചാവ് മാഫിയയുടെ പ്രവർത്തനങ്ങൾ എക്സൈസ് സംഘത്തിനു കൈമാറിയെന്ന ആരോപണത്തെത്തുടർന്നാണ് നഗരത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് അലോട്ടിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നാടൻ ബോംബ് കണ്ടെടുത്തു. ഏറ്റുമാനൂരിൽ കഴിഞ്ഞ ദിവസം എക്സൈസ് സംഘത്തെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതിയാണു അലോട്ടി. എക്സൈസ് സംഘത്തെ ആക്രമിച്ച കേസിൽ പോലീസ് അന്വേഷിക്കുന്ന സംഘം കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആക്രമണ പരന്പര…
Read MoreCategory: Kottayam
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്; ആരെ പിന്തുണക്കണമെന്നതിൽ പാർട്ടി തീരുമാനം ഏകകണ്ഠമായിരിക്കുമെന്ന് ജോസ് കെ മാണി
കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആരെ പിന്തുണക്കണമെന്നതിൽ കേരള കോണ്ഗ്രസ്-എം തീരുമാനം ഏകകണ്ഠമായിരിക്കുമെന്ന് ജോസ് കെ മാണി എംപി. പാർട്ടി എല്ലാ വിഷയവും ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ വ്യത്യസ്ഥ അഭിപ്രായങ്ങൾ ഉണ്ടാകും. എന്നാൽ അന്തിമ തീരുമാനം ഏകകണ്ഠമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കോട്ടയത്ത് പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചേരാനിരിക്കെയാണ് ജോസ് കെ മാണി രംഗത്തെത്തിയത്. കേരള കോണ്ഗ്രസിന്റെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പ്രമുഖ പാർട്ടികൾ എല്ലാം.
Read Moreകേരളത്തില് തനിക്കുണ്ടായ ദുര്യോഗം മറ്റാര്ക്കും ഉണ്ടാകരുത്! ആശ്വാസ വാക്കുകളുമായി കോവളത്തു കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി ജെസ്നയുടെ വീട്ടില്
വെച്ചൂച്ചിറ: കാണാതായ ജെസ്നയുടെ വീട്ടിൽ ആശ്വാസ വാക്കുകളുമായി ലിത്വാനിയൻ യുവതി ഇൽസിയുടെ സന്ദർശനം. ഇന്നലെ ഉച്ചയോടെ ജെസ്നയുടെ കൊല്ലമുള കുന്നത്ത് വീട്ടിലെത്തിയ ഇൽസി ഏറെനേരെ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. കോവളത്തു കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിയാണ് ഇൽസി. കേരളത്തിൽ തനിക്കുണ്ടായ ദുര്യോഗം മറ്റാർക്കും ഉണ്ടാകരുതെന്നും ജെസ്നയെ കണ്ടെത്തുമെന്ന ഉറച്ച വിശ്വാസമാണ് തനിക്കുള്ളതെന്നും ഇൽസി പറഞ്ഞു. തിരുവനന്തപുരത്തുനിന്നു കാർമാർഗമാണ് ഇൽസി എത്തിയത്. കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ ജെസ്നയുടെ വീട് സന്ദർശിച്ചതിനു പിന്നാലെയായിരുന്നു ഇൽസിയുടെ വരവ്. അന്വേഷണത്തിന്റെ തുടക്കത്തിൽ ചില പാളിച്ചകളുണ്ടായെന്ന ബന്ധുക്കളുടെ ആശങ്ക ഇൽസിയും പങ്കുവച്ചു. നിലവിലുള്ള അന്വേഷണസംഘത്തിൽ വിശ്വാസമുണ്ടെന്നും ജെസ്നയെ കണ്ടെത്താൻ കഴിയട്ടെയെന്നും ഇൽസി ആശംസിച്ചു. സഹോദരിയുടെ സംസ്കാര ചടങ്ങുകൾക്കു ശേഷം ഇൽസി ഇന്നു സ്വദേശത്തേക്കു മടങ്ങും.
Read Moreജെസ്ന കേസിൽ പുരോഗതിയില്ല; പൂവരണി സ്വദേശിയെ വീണ്ടും ചോദ്യം ചെയ്യും; കാമറ ദൃശ്യങ്ങൾ പരിശോധിക്കും
പത്തനംതിട്ട: വെച്ചൂച്ചിറ കൊല്ലമുളയിൽ നിന്നു കാണാതായ ജെസ്ന മരിയ ജെയിംസിനെ ബംഗളൂരുവിൽ കണ്ടതായ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിൽ കർണാടകയിൽ വിശദമായ തെരച്ചിൽ നടത്തുമെന്ന് പോലീസ്. ബംഗളൂരുവിൽ പെരുനാട് സിഐ എം.ഐ. ഷാജിയുടെ നേതൃത്വത്തിലും മൈസൂരുവിൽ തിരുവല്ല എസ്ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലും ഷാഡോ പോലീസ് കൂടി ഉൾപ്പെടുന്ന സംഘം ക്യാന്പ ്ചെയ്ത് അന്വേഷണം നടത്തുകയാണ്. ഇന്നു രാവിലെ വരെ ജെസ്ന അവിടങ്ങളിൽ എത്തിയതായി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള തിരുവല്ല ഡിവൈഎസ്പി ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ഇതിനിടെ ജെസ്നയെ ബംഗളൂരുവിലെ ധർമരാമിൽ കണ്ടതായ മൊഴിയുടെ വിശ്വാസ്യത തേടി ഇന്നും പോലീസ് അവിടെ അന്വേഷണം നടത്താനും ഇത്തരത്തിൽ ഒരു പ്രചാരണം ഉണ്ടായതിൽ എന്തെങ്കിലും ദുരൂഹതയുള്ളതായി അന്വേഷിക്കാനും ഉന്നത പോലീസ് ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിനു നിർദേശം നൽകി. മൊഴി നൽകിയ പൂവരണി സ്വദേശി ഇതിൽ ഉറച്ചു നിൽക്കുന്നതാണ് പോലീസിനെ…
Read Moreകോട്ടയത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അലോട്ടി സംഘം വീണ്ടും അഴിഞ്ഞാടി; എക്സൈസ് സംഘത്തിന് വിവരം നൽകിയെന്ന് ആരോപിച്ച് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു
കോട്ടയം: എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു കടന്നുകളഞ്ഞ ഗുണ്ടാസംഘം ഇന്നലെയും ഇന്നു പുലർച്ചെയുമായി നടത്തിയത് തേർവാഴ്ച. കോട്ടയം നഗരത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽച്ചസംഘം തിരുവാർപ്പിൽ വീടിനുനേരെ പടക്കബോംബെറിഞ്ഞു. മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തിയ യുവാവിനെ ക്രൂരമായി മർദ്ദിച്ചു. എക്സൈസ് സംഘത്തെ ആക്രമിച്ചു കടന്നുകളഞ്ഞ ആർപ്പുക്കര കോലേട്ടന്പലത്തിനുസമീപമുള്ള ജയ്സ് മോന്റെ(അലോട്ടി 26) നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്.കോട്ടയം ടിബിയ്ക്കുസമീപം താമസിക്കുന്ന ഷാഹുൽ ഹമീദിനാണു വെട്ടേറ്റത്. ഇന്നു പുലർച്ചെ മൂന്നിനായിരുന്നു സംഭവം. കഞ്ചാവ് മാഫിയ തലവനും സംഘവും ആർപ്പുക്കര കോലേട്ടന്പലത്തിനുസമീപമുള്ള ജയ്സ് മോന്റെ(അലോട്ടി 26) യുടെ വീട്ടിൽ ഉണ്ടെന്നുള്ള വിവരം ഏറ്റുമാനൂർ എക്സൈസ് സംഘത്തിനു നൽകിയത് ഷാഹുൽ ഹമീദ് ആണെന്നു പറഞ്ഞായിരുന്നു ആക്രമണമെന്ന് ഇയാൾ രാഷ്ട്രദീപികയോടു പറഞ്ഞു. മാഫിയ സംഘത്തിൽപ്പെട്ടതും എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും പ്രതികളായവരാണ് ആക്രമണം നടത്തിയതെന്നു പോലീസ് പറഞ്ഞു. ഇന്നലെ രാത്രി തന്നെ ആക്രമണ സംഘത്തിലെ ആളുകൾ ഷാഹുലിനെ വിളിച്ച്…
Read Moreലൈംഗിക തൊഴിലാളിയായ യുവതിയെ കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റക്കാരിയെന്നു കോടതി
കോട്ടയം: നഗരമധ്യത്തിൽ ലൈംഗിക തൊഴിലാളിയായ യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരിയെന്നു കോടതി. പത്തനംതിട്ട ളാഹ സ്വദേശി ശാലിനി(38)യെ കൊലപ്പെടുത്തിയ കേസിൽ കഞ്ഞിക്കുഴിയിൽ വാടകയ്ക്കു താമസിക്കുന്ന മറ്റൊരു ലൈംഗിക തൊഴിലാളി തിരുവനന്തപുരം സ്വദേശി രാധ(52)യെയാണു കുറ്റക്കാരിയെന്നു കണ്ടെത്തിയത്. രാധയ്ക്കുള്ള ശിക്ഷ 11നു സെഷൻസ് ജഡ്ജി എസ്. സുരേഷ് കുമാർ വിധിക്കും.2014 ജനുവരി 14 നായിരുന്നു കേസിനാസ്പദമായ സംഭവം. ലൈംഗിക തൊഴിലാളികൾ തമ്മിലുള്ള തർക്കത്തെ തുടർന്നു രാധ ശാലിനിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. സ്റ്റാർ ജംഗ്ഷനു സമീപത്തെ കുറ്റിക്കാട്ടിൽ ഇടപാടുകാരനൊപ്പം കഴിയുന്പോൾ എത്തിയ രാധ, ശാലിനിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. കേസിൽ 27 സാക്ഷികൾ. 38 പ്രമാണങ്ങൾ, 14 തൊണ്ടി മുതലുകൾ എന്നിവ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. കോട്ടയം വെസ്റ്റ് സിഐയായിരുന്ന എ.ജെ. തോമസാണു കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്…
Read Moreദുഖം താങ്ങാനാവാതെ സഹപാഠികളും അധ്യാപകരും; യൂണിഫോമും പുസ്തകം വാങ്ങേണ്ട ദിവസം സ്കൂളിലെത്തിയത് അഭിജിത്തിന്റെ ചേതനയറ്റ ശരീരം
മുണ്ടക്കയം: രണ്ടാഴ്ച കഴിഞ്ഞു കളിചിരിയുമായി സ്കൂളിലെത്തേണ്ട അഭിജിത്തിന്റെ ചേതനയറ്റ ശരീരമാണു ഇന്നു വൻജനാവലിയുടെ സാന്നിധ്യത്തിലെത്തിച്ചത്. സഹപാഠികളും അധ്യാപകരും നാട്ടുകാർക്കും ഈരംഗം സഹിക്കാനാവുന്നതിലപ്പുറമായിരുന്നു. വാവിട്ടു വിലപിക്കുന്നവരെ ആശ്വസിപ്പിക്കാൻ ഒത്തുകൂടിയവർക്കായില്ല. സികെഎം സ്കൂളിൽ ഒന്പതാം ക്ലാസ് വിദ്യാർഥിയാണു അഭിജിത്. അഭിജിത്തിന്റെ ചേതനയറ്റ ശരീരത്തിനു മുന്നിൽ സഹപാഠികളുടെ കണ്ണീർപ്പൂക്കൾ വീണു. പളനിയാത്രകഴിഞ്ഞു നാളെ സ്കൂളിലെത്തി പുസ്തകവും യൂണിഫോമും വാങ്ങാനായിരുന്നു അഭിജിത്തിന്റെ മാതാപിതാക്കൾ തീരുമാനിച്ചിരുന്നത്. പളനി ദുരന്തത്തിൽ മരിച്ച പാറയിൽ ശശിയുടെ മകൻ ജിനുവിന്റെ മൂത്തമകനാണ് അഭിജിത്ത്. അവധിക്കു പിക്നിക്കിനു കൊണ്ടുപോകണമെന്ന് അഭിജിത്തും അനുജൻ ആദിത്യനും നിർബന്ധം പിടിച്ചപ്പോൾ പകരം ഇവരെ പളനി തീർഥാടനത്തിനു കൊണ്ടുപോകുകയായിരുന്നു. അപകടത്തിൽ മരിച്ച സുരേഷിനേക്കുറിച്ചും സുരേഷിന്റെ മകനും സ്കൂളിലെ പൂർവ വിദ്യാർഥിയുമായ മനുവിനേക്കുറിച്ചും സികെഎം സ്കൂൾ ഹെഡ്മിസ്ട്സ്ര് പി.കെ.വിമലയ്ക്കും ജീവനക്കാർക്കും പറയാൻ നല്ലതു മാത്രമെയുള്ളു. സ്കുളിലേക്കുള്ള ഷെൽഫുകളും കബോർഡുകളും അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരായ സുരേഷും മകൻ മനുവുമാണ്…
Read Moreപഴനിയിൽ വാഹനാപകടത്തിൽ മരിച്ച ബന്ധുക്കൾക്ക് കോരുത്തോട് ഗ്രാമം വിടചൊല്ലി
മുണ്ടക്കയം: പളനി അപകടത്തിൽ മരിച്ച ബന്ധുക്കളായ ഏഴ് പേർക്ക് കോരുത്തോട് ഗ്രാമം വിടചൊല്ലി.മൃതദേഹങ്ങൾ ഇന്നു രാവിലെ 8.30നു കോരുത്തോട് സികെഎം എച്ച്എസ്എസ് സ്കൂളിൽ പൊതുദർശനത്തിനുവച്ചു. തുടർന്നു കോരുത്തോട്ടിലുള്ള വസതികളിൽ എത്തിച്ചു.സംസ്കാരം ഉച്ചയോടെ നടത്തും. പളനി ക്ഷേത്രദർശനത്തിനുപോയ കോരുത്തോട് സ്വദേശികൾ സഞ്ചരിച്ച മാരുതി ഓംനി വാൻ പളനിക്കു തൊട്ടടുത്ത് ലോറിയിൽ ഇടിച്ചാണു ബന്ധുക്കളായ ഏഴു പേർ മരിച്ചത്. ഒരു കുട്ടിക്കു ഗുരുതരമായി പരിക്കേറ്റു. കോരുത്തോട് പാറയിൽ പി.ആർ. ശശി (62), ഭാര്യ വിജയമ്മ (60), ശശിയുടെ സഹോദരി ലേഖ (48), ഭർത്താവ് തുണ്ടത്തിൽ സുരേഷ് (54), മകൻ മനുമോൻ സുരേഷ് (27), ശശിയുടെ മകൻ ജിനുവിന്റെ മൂത്തമകൻ അഭിജിത്ത് (13), ശശിയുടെ മാതൃസഹോദരിയുടെ മകളും കോരുത്തോട് നിരപ്പേൽ ബാബുവിന്റെ ഭാര്യയുമായ സജിനി (53) എന്നിവരാണു മരിച്ചത്. അഭിജിത്തിന്റെ സഹോദരൻ ഗുരുതരമായി പരിക്കേറ്റ ആദിത്യ(11)ൻ മധുര സർക്കാർ മെഡിക്കൽ കോളജിൽ…
Read Moreആർപ്പൂക്കരയിൽ എക്സൈസ് സംഘത്തെ ആക്രമിച്ചവരിൽ പ്രധാനിയായ അലോട്ടി നിരവധി കേസുകളിലെ പ്രതി
കോട്ടയം: ഇന്നലെ ആർപ്പൂക്കരയിൽ എക്സൈസ് സംഘത്തെ ആക്രമിച്ച സംഘത്തിലെ പ്രധാനി ജെയ്സ്മോൻ (അലോട്ടി, 25) കുപ്രസിദ്ധ ഗുണ്ടയും കൊലപാതകം ഉൾപ്പെടെ അനവധി കേസുകളിലും ഉൾപ്പെട്ടയാൾ. കഞ്ചാവ് മാഫിയയെ പിടികൂടാനുള്ള ശ്രമത്തിനിടെ എക്സൈസ് സംഘത്തിനുനേരേ കുരുമുളക് സ്പ്രേയും മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. മൂന്ന് ഉദ്യോഗസ്ഥർക്കു പരിക്കേറ്റു. സംഘത്തിലുണ്ടായിരുന്ന ആർപ്പൂക്കര ചക്കിട്ടപറന്പിൽ അഖിൽരാജ് (21) പിടിയിലായി.പനന്പാലം കൊപ്രായിൽ ജെയ്സ്മോൻ (അലോട്ടി, 25) അടക്കം അഞ്ചുപേർ രക്ഷപെട്ടു. കഞ്ചാവ് സംഘം വാക്കത്തിയും കുരുമുളക് സ്പ്രേയും പ്രയോഗിച്ചതോടെ പ്രിവന്റീവ് ഓഫീസർ വിനോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത്, ജെപ്സി ജോസഫ് എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ക്ലീനറായി ജോലി തുടങ്ങിയ അലോട്ടി പിന്നീട് ഗുണ്ടാ നേതാവ് ആകുകയായിരുന്നു. കോട്ടയം-കുറുപ്പുന്തറ റൂട്ടിലേടുന്ന ബസുകളിലായിരുന്നു ക്ലീനർ ജോലി. പിന്നീട് കണ്ടക്ടറായും ജോലി തുടർന്നു. ഇതിനിടെ ബ്ലേഡ് സംഘങ്ങൾക്ക് പണം…
Read Moreപഴനിക്കടുത്ത് വാഹനാപകടം; ഏഴു മലയാളികൾ മരിച്ചു; മരിച്ചത് മുണ്ടക്കയം കോരുത്തോട് നിവാസികൾ
പാലക്കാട്: പഴനിക്കടുത്തുണ്ടായ വാഹനാപകടത്തിൽ മലയാളികളായ ഏഴുപേർ മരിച്ചു. ഒരാൾക്കു സാരമായി പരിക്കേറ്റു. എല്ലാവരും കോട്ടയം മുണ്ടക്കയം സ്വദേശികളും ബന്ധുക്കളുമാണ്. പഴനിക്കടുത്ത് ദിണ്ടിക്കൽ റൂട്ടിൽ ആയക്കുടി സിന്തലാംപട്ടി പാലത്തിനു സമീപമായിരുന്നു അപകടം. മുണ്ടക്കയം കോരുത്തോട് 116 ഏക്കർ ഭാഗത്ത് പാറയിൽ ശശി (62), ഭാര്യ വിജയമ്മ (60), ശശിയുടെ സഹോദരി ലേഖ (50), ഭർത്താവ് സുരേഷ് (52), മകൻ മനു (27) ശശിയുടെ മകൻ ജിനുവിന്റെ മൂത്തമകൻ അഭിജിത്ത് (17), ശശിയുടെ ബന്ധുവും അയൽവാസിയുമായ സജിനി (52) എന്നിവരാണു മരിച്ചത്. അവർക്കൊപ്പമുണ്ടായിരുന്ന അഭിജിത്തിന്റെ സഹോദരൻ ആദിത്യനു(12) ഗുരുതരമായി പരിക്കറ്റു. ഇന്നു പുലർച്ചെ 12.30ന് ഒരുമണിയോടെ ഇവർ സഞ്ചരിച്ചിരുന്ന വാൻ ചരക്കു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. എട്ടുപേരാണ് വാനിലുണ്ടായിരുന്നത്. ശശി, വിജയമ്മ, സുരേഷ്, മനു എന്നിവർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. പഴനി സർക്കാർ ആശുപത്രിയിൽ വച്ച് അഭിജിത്തും ദിണ്ടിക്കൽ സർക്കാർ ആശുപത്രിയിൽ…
Read More